Skip to content Skip to sidebar Skip to footer

Archive

പ്രഥമദൃഷ്ടാ ദേശദ്രോഹി!
ഷാരുഖ് ആലം നിയമം അഭ്യസിക്കുന്ന ഒരാളെന്ന നിലക്ക് എന്നോട് പലപ്പോഴും ഉന്നയിക്കാറുണ്ടായിരുന്ന ചോദ്യമാണ്, 'ഇന്ത്യൻ നീതിന്യായവ്യവസ്ഥ സ്വതന്ത്രമാണോ' എന്നത്. കുഴപ്പിക്കുന്ന ചോദ്യമാണിത്. പക്ഷെ, ഇന്ത്യൻ നീതിന്യായവ്യവസ്ഥ സംവിധാനപരമായെങ്കിലും ഏറെക്കുറെ സ്വതന്ത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്വതന്ത്രമാണെന്നു മാത്രമല്ല, ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ മറ്റു വ്യവസ്ഥകളിൽ നിന്ന് വേർപെട്ടു നിൽക്കുന്നതുമാണെന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല, ആന്തരികമായി തന്നെ ഇങ്ങനെ പരസ്പരം വേർപെട്ടു നിൽക്കുന്ന ഘടകങ്ങൾ- ഉദാഹരണത്തിന് പല തട്ടിലുള്ള കോടതികൾ- കൊണ്ടു നിർമ്മിക്കപ്പെട്ട വ്യവസ്ഥയാണത്. ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷയുടെ വാദം…
നട്ടെല്ല് വളഞ്ഞ ഇന്ത്യൻ മാധ്യങ്ങൾ!
ഹരീഷ് ഖരെ പ്രസിഡന്റ്, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ന്യൂ ഡെൽഹി മാഡം പ്രസിഡന്റ്, സ്വാതന്ത്ര ഇന്ത്യയിൽ ധീരമായ പത്രപ്രവർത്തനം കാഴ്ചവച്ച, അക്ഷരങ്ങൾകൊണ്ട് പ്രതിരോധം തീർത്തിരുന്ന "ദി ഇന്ത്യൻ എക്‌സ്പ്രസ്" കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരുടെ പട്ടിക വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നോ എന്നറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തയ്യാറാക്കി എന്ന് പറയപ്പെടുന്ന രാജ്യത്തെ ഏറ്റവും ശക്തരായ 100 പേരുടെ ആ പട്ടിക ഇപ്രകാരമായിരുന്നു. രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ…
‘ദി കശ്മീർ ഫയൽസ്’ മുസ്ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരുടെ ചരിത്രം ഇതാണ്
കൗഷിക് രാജ്, അലീഷാൻ ജാഫ്രി സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയുടെ പുതിയ ചിത്രമായണ് "ദി കശ്മീർ ഫയൽസ്". കശ്മീർ വിഷയത്തോടുള്ള സിനിമയുടെ സമീപനത്തെ കുറിച്ച് നിരവധി വിമർശനങ്ങൾ വന്നിട്ടുണ്ടങ്കിലും മുസ്ലിം വിദ്വേഷം വ്യാപകമാക്കാൻ സംഘപരിവാറും ബി.ജെ.പിയും ഈ സിനിമയെ ആയുധമാക്കുന്നതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കാശ്മീരി പണ്ഡിറ്റ് സമൂഹത്തിന് നേരെ നടന്ന അക്രമത്തെക്കുറിച്ചുള്ള സത്യമാണ് സിനിമയിൽ ചിത്രീകരിക്കുന്നതെന്ന് അവകാശ വാദവുമായാണ് മോദിയും സംഘവും രംഗത്ത് വന്നിരിക്കുന്നത്. ഇതിന്റ ഭാഗമായാണ്, സിനിമാ തിയേറ്ററുകളിൽ വെച്ച് മുസ്‌ലിംകളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന…
നിശബ്ദത ഒരു സാധ്യതയല്ല
ഇന്ത്യയിലെ ന്യുനപക്ഷ സമൂഹങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ ഭരണഘടനാ സ്ഥാപനങ്ങൾ ഉചിതമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള, മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രസ്താവന ഈയ്യിടെ പുറത്തു വരികയുണ്ടായി; "മുസ്ലിംകൾക്കെതിരെ പോർവിളികൾ നടക്കുമ്പോൾ വളരെ ആസൂത്രിതമായ നിശബ്ദതയാണ് രാജ്യത്തെ പല നേതാക്കളും പുലർത്തുന്നത്." ഇത്തരം അക്രമണാഹ്വാനങ്ങൾ യാഥാർഥ്യമാവാതിരിക്കാൻ പ്രസിഡന്റിന്റെ ഓഫീസ്, സുപ്രീം കോടതി, ഹൈകോടതി, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടേണ്ടതുണ്ട് എന്ന് പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങൾ വിദ്വേഷ പ്രചാരണത്തിൻ്റെ വാഹകരാവുന്നത് തടയണം രാജ്യത്തെ…
ഈ യുദ്ധം പ്രസരിപ്പിക്കുന്നത് വംശീയ ഭ്രാന്ത് കൂടിയാണ്
പി.കെ. നിയാസ് മനുഷ്യര്‍ മാത്രമല്ല യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്നത്, പ്രത്യുത സത്യം കൂടിയാണെന്ന് പറയപ്പെടാറുണ്ട്. വസ്തുനിഷ്ഠമായ പ്രസ്താവനയാണത്. രണ്ട് ലോക യുദ്ധങ്ങള്‍ ഉള്‍പ്പെടെ അസംഖ്യം യുദ്ധങ്ങളില്‍ മനുഷ്യരോടൊപ്പം സത്യവും ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ട്. 'പ്രോപഗണ്ട വാര്‍' എന്നത് ഏത് യുദ്ധത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയ കാലമാണിത്. യുദ്ധം ജയിക്കാന്‍ അര്‍ധ സത്യങ്ങളും നുണകളും വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് യുദ്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളും ഇരുപക്ഷത്തെയും അനുകൂലിക്കുന്നവരും ഒരുപോലെ കരുതുന്നു. ഇറാഖിനെതിരായ യുദ്ധത്തില്‍ തങ്ങളുെട നറേറ്റീവുകള്‍ മാത്രം ലോകത്തെ കേള്‍പിക്കാന്‍ ജേര്‍ണലിസ്റ്റുകളെ വിലയ്‌ക്കെടുത്തത് അമേരിക്കയാണ്. 'എംബഡഡ്…
പൗരത്വം ഉപേക്ഷിച്ച് നാടുവിടുന്ന ഇന്ത്യക്കാർ
ഇന്ത്യൻ പൗരന്മാരിൽ നല്ലൊരു ശതമാനം, പൗരത്വം ഉപേക്ഷിച്ച് വിദേശ നാടുകളിലേക്ക് കുടിയേറുന്നുവെന്ന് റിപ്പോർട്ട്. 2023 ഫെബ്രുവരിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പാർലിമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2011 മുതൽ 2022 വരെയുള്ള കാലയളവിൽ 16,63,440 ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. ഇവരിൽ കൂടുതലും ഗോവ, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ഡൽഹി, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഓരോ മാസവും ശരാശരി 11,422 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2011 മുതൽ 2022…
മലബാറിൽ പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന ദേശാഭിമാനി റിപ്പോർട്ട്: വസ്തുത പരിശോധിക്കുന്നു.
മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് വിവിധ ചർച്ചകൾ നടക്കുന്നുണ്ട്. ജൂലൈ 13 ന് നടന്ന സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും നിരവധി വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കാത്ത അവസ്ഥയാണുള്ളത്. അതേസമയം മലബാറിൽ സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ് എന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. കണക്കുകൾ പരിശോധിക്കുന്നു. ജൂലൈ 13 ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: "പ്ലസ്‌വൺ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷവും സംസ്ഥാനത്ത്‌ 70,307 സീറ്റിന്റെ ഒഴിവ്‌. മെറിറ്റിൽമാത്രം 10,600 സീറ്റ് ഒഴിവുണ്ട്. എയ്‌ഡഡ്‌…
190 ദിനങ്ങൾ, 400 ആക്രമണങ്ങൾ: ക്രൂശിക്കപ്പെടുന്ന ക്രിസ്ത്യൻ ജനത
രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ആക്രമണങ്ങളും അവകാശ നിഷേധങ്ങളും രൂക്ഷമായികൊണ്ടിരിക്കുന്നുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ. ഓരോ വർഷവും ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. 2023 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ 400 ഓളം ആക്രമണങ്ങളാണ് ക്രിസ്ത്യാനികൾക്കെതിരെ നടന്നിട്ടുള്ളത്. ഓരോ ദിവസവും ശരാശരി 2 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2022 ൻ്റെ ആദ്യ പകുതിയിൽ 274 ആക്രമണങ്ങളായിരുന്നു ക്രിസ്ത്യാനികൾക്കെതിരെ റിപ്പോർട്ട്…
വാട്‌സാപ്പ് നിയന്ത്രിക്കുന്ന സർക്കാർ: കാലങ്ങളായി പ്രചരിക്കുന്ന വ്യാജ വാർത്ത
ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കപ്പെടുന്ന സാമൂഹിക മാധ്യമങ്ങളിൽ ഒന്നാണ് വാടസാപ്പ്. ഇതേ വാട്സാപ്പിനെ കുറിച്ച് തന്നെയുള്ളൊരു വ്യാജ വാർത്ത കുറച്ചധികം നാളുകളായി പങ്കുവെക്കപ്പെടുന്നുണ്ട്. വാട്‌സാപ്പിൽ പുതിയ നിയന്ത്രണങ്ങൾ ഉണ്ടായെന്നും സർക്കാരിന് അത് ഉപയോഗിക്കുന്ന ആളുടെ മെസേജുകൾ അടക്കം വായിക്കാനും പ്രസ്തുത മെസേജുകളിൽ പ്രശ്നം ഉണ്ടെന്ന് തോന്നിയാൽ നടപടി എടുക്കാനും സാധിക്കും എന്ന വിധത്തിലാണ് വാർത്ത പ്രചരിക്കുന്നത്. വാർത്തയുടെ പൂർണരൂപം: നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ (വോയിസ്‌ ആൻഡ് വീഡിയോ…
നടുറോട്ടിൽ വെച്ച് സ്ത്രീയെ അക്രമിച്ചയാൾ മുസ്‌ലിമാണെന്ന പ്രചാരണം തെറ്റ്
നടുറോട്ടിൽ വെച്ച് ഒരു സ്ത്രീയെ ഓടിച്ചിട്ട് വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപിക്കുന്ന ഒരാളുടെ സി.സ. ടി.വി ദൃശ്യങ്ങൾ ഈയിടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അക്രമം കണ്ട് നിൽക്കുന്ന വഴിയാത്രക്കാർ ഇയാളെ തടയാൻ മുന്നോട്ട് വരുന്നതും ദൃശ്യങ്ങളിൽ കാണാം. ഇയാൾ ആക്രമിക്കപ്പെട്ട സ്ത്രീയുടെ മുസ്‌ലിമായ കാമുകനായിരുന്നു എന്നാണ് ദൃശ്യങ്ങൾ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. जबरदस्ती प्यार:-पुणे में जिहादीर ने एकतरफा प्यार में एक लड़की पर हमला किया, उसे मारने…
ഇന്ത്യയിൽ 220 കോടി ജനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ: ബി.ജെ.പി വാദം തെറ്റ്
220 കോടി ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്‌സിൻ നൽകി എന്ന അവകാശവാദവുമായി ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. "220 ആളുകൾക്ക് സൗജന്യമായി വാക്‌സിൻ നൽകൽ സാധ്യമാണ് എന്ന് എപ്പോഴെങ്കിലും നിങ്ങൾ കരുതിയിരുന്നോ? എന്നായിരുന്നു പ്രസ്തുത പോസ്റ്റ്. ബി.ജെ.പി ഔദ്യോഗിക പേജിന് പുറമേ കേന്ദ്രമന്ത്രി കൈലാഷ് ചൗധരി, ബി.ജെ.പി എം.പി ദിവ്യ കുമാരി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി രമേശ് പൊഖ്‌റിയാൽ നിഷാങ്ക്, ബിഹാർ ഉപമുഖ്യമന്ത്രി കതിഹർ പ്രസാദ് തുടങ്ങിയവരും സമാന അവകാശവാദം ഉന്നയിച്ച് കൊണ്ട്…
ഹിന്ദുക്കളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ബാംഗ്ലൂരിലെ മുസ്ലിങ്ങൾ: വസ്തുത പരിശോധിക്കുന്നു
ഹിന്ദുക്കളെ പൂർണമായും ബഹിഷ്കരിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാംഗ്ലൂരിലെ മുസ്ലിങ്ങളാണ് ബഹിഷ്കരണത്തിന് പിന്നിൽ എന്നാണ് വീഡിയോയുടെ തലക്കെട്ട്. മാത്രമല്ല, കർണാടകയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വന്നത് ഇതിന് കാരണമാണ് എന്ന രാഷ്ട്രീയ ആരോപണവും ഉന്നയിക്കുന്നുണ്ട്. Shashank shekhar jha എന്നയാൾ In Bengaluru, Islamists are boycotting businesses of Hindus after Congress came into power. They’re saying: “We have 5 years…
കൊലയാളി സംഘത്തിനെതിരെയുള്ള മുന്നറിയിപ്പ്: പ്രചരിക്കുന്ന സന്ദേശം വ്യാജം
അക്രമാസക്തമായ ഒരു കൊലയാളി സംഘത്തെ പറ്റിയുള്ള മുന്നറിയിപ്പെന്ന രീതിയിൽ ഹിന്ദിയിലുള്ള ഒരു ഓഡിയോ സന്ദേശം വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. ഇവരാൽ കൊല്ലപ്പെട്ടതെന്ന് സംശയമുയർത്തുന്ന രീതിയിൽ ഏകദേശം 6 മൃതശരീരങ്ങളുടെ വികൃതമായ ചിത്രങ്ങളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. സന്ദേശം: "ഈ സന്ദേശം നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുക. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 15- 20 പേരടങ്ങുന്ന ഒരു കൊലയാളി സംഘം നാട്ടിലിറങ്ങിയിട്ടുണ്ട്. അവരുടെ പക്കൽ ആയുധങ്ങളുമുണ്ട്. അർദ്ധരാത്രി കുട്ടികളുടെ കരച്ചിൽ കേട്ടാണ് അവരെത്തുക. നിങ്ങളീ സന്ദേശം പറ്റുന്നത്ര ഗ്രുപ്പുകളിലേക്ക്…
ഫ്രാൻസ് : കുട്ടികളെ അക്രമിച്ചയാളെ മുസ്‌ലിമായി ചിത്രീകരിക്കാൻ ശ്രമം
ഫ്രാൻസിലെ ഒരു പാർക്കിൽ, പിഞ്ചുകുട്ടികളെയടക്കം നിരവധി ആളുകളെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്പിക്കുന്ന ഒരു അക്രമിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിറിയയിൽ നിന്നുള്ള ക്രിസ്ത്യൻ അഭയാർത്ഥിയായ അബ്ദൽമസിഹ് ഹനൂൻ (31) ആണ് അക്രമിയെന്ന് ഫ്രഞ്ച് പോലീസ് കണ്ടെത്തുകയും കൊലപാതക ശ്രമത്തിന്‌ കേസെടുക്കുകയും ചെയ്‌തിരുന്നു. (ഫ്രാൻസ് ) അക്രമം നടത്തുമ്പോൾ ഇയാൾ “യേശുക്രിസ്തുവിന്റെ നാമത്തിൽ!” എന്ന് ഉറക്കെ നിലവിളിക്കുന്ന്ത് പ്രചരിക്കുന്ന വീഡിയോയിൽ നിന്നുതന്നെ കേൾക്കാം. താൻ സിറിയൻ ക്രിസ്ത്യാനിയാണെന്ന് ഇയാൾ തന്നെ പറഞ്ഞതായി ബി.ബി.സിയും റിപ്പോർട്ട് ചെയ്തിരുന്നു.…
‘അബ്ദുൽ’: മുസ്ലിം വിരുദ്ധ വ്യാജ പ്രചാരണങ്ങളുടെ പ്രതീകാത്മക ഇര
ഉത്തരേന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന സംഘടിത പ്രചാരണങ്ങളിൽ 'അബ്ദുൽ' എന്ന പേര് ഇന്നൊരു പ്രതീകമാണ്. ലൗ ജിഹാദ് അടക്കമുള്ള കാരണങ്ങൾ കാണിച്ച് മുസ്ലിങ്ങൾക്ക് നേരെ ഉയരുന്ന വിവിധ കേസുകളിൽ പ്രതിചേർക്കപ്പെടുന്ന മുസ്‌ലിം യുവാക്കളെ പ്രതീകാത്മകമായി വിശേഷിപ്പിക്കുന്ന പേരാണ് അബ്ദുൽ. സാമൂഹിക മാധ്യമങ്ങളിലെ ഹിന്ദുത്വ വലതുപക്ഷ പ്രതിനിധികളാണ് പൊതുവിൽ ഈ വാക്ക് ഉപയോഗിക്കാറുള്ളത്. വസ്തുത വിരുദ്ധമായ വാർത്ത പ്രചരിപ്പിക്കുന്ന ഘട്ടങ്ങളിൽ വ്യക്തികളെ നേരിട്ട് പരമാർശിക്കുന്നതിന് പകരം ഇത്തരം പ്രതീകാത്മക പേരുകൾ ഉപയോഗിക്കുന്നതിലൂടെ പ്രസ്തുത പ്രശ്‌നത്തിന്റെ നിയമനടപടികളിൽ നിന്ന് രക്ഷപെടാം എന്നതോടപ്പം…
പ്രിയങ്ക്‌ ഖാർഗെ ഗോവധം പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുവെന്ന വാദം തെറ്റ്
പ്രിയങ്ക് ഖാർഗെ, ഗോ സംരക്ഷകരെ ജയിലിലടയ്ക്കാൻ പൊലീസിന് നിർദേശം നൽകുന്നുവെന്ന രീതിയിൽ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗോവധം പ്രോത്സാഹിപ്പിക്കുന്ന പ്രിയങ്ക്‌ ഖാർഗെയുടെ ഈ ഉത്തരവ് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും, ഹിന്ദു വിരുദ്ധമാണെന്നും കാണിച്ച് വിമർശനങ്ങളും ഉയരുന്നുണ്ട്. വീഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി യുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് എഴുതിയതിങ്ങനെ: "ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 48 പ്രകാരം, മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത്, പ്രത്യേകിച്ചും പൊതുസ്ഥലത്തു വെച്ച് കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പ്രിയങ്ക് ഖാർഗെ തന്റെ…
വിദ്വേഷ രാഷ്ട്രീയത്തിൽ വീണുപോകുന്ന സിനിമയും പ്രേക്ഷകനും
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയെ സഹായിക്കുന്ന തരത്തിൽ വലതുപക്ഷ രാഷ്ട്രീയ മൂല്യങ്ങളും, തീവ്ര ദേശീയതയും പ്രചരിപ്പിക്കാൻ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാധ്യമമാണ് സിനിമ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയെ തങ്ങളുടെ രാഷ്ട്രീയ ഉപകരണമാക്കി തീർക്കാൻ സംഘപരിവാറിന് കഴിഞ്ഞിട്ടുമുണ്ട്. 2021 -2023 കാലയളവിൽ മാത്രം ആദിപുരുഷ്, കാശ്മീർ ഫയൽസ്, കേരള സ്റ്റോറി, സാമ്രാട്ട് പൃഥ്വിരാജ്, രാം സേതു, കോഡ് നെയിം: തിരംഗ, ബ്രഹ്മാസ്ത്ര ഭാഗം ഒന്ന്: ശിവ തുടങ്ങി പ്രത്യക്ഷമായി സംഘപരിവാർ രാഷ്ട്രീയം പറയുന്ന 20 ഓളം ചിത്രങ്ങൾ…
ഔറംഗസേബ് ഇല്ലായിരുന്നുവെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയം സാധ്യമാകുമായിരുന്നോ?
1947-ൽ ഇന്ത്യൻ മുസ്ലിംകളെല്ലാം പാക്കിസ്ഥാനിലേക്ക് പോകാൻ തീരുമാനിച്ചിരുന്നുവെന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രൂപം എന്താകുമായിരുന്നു? ഹിന്ദുത്വ രാഷ്ട്രീയം സാധ്യമാകുമായിരുന്നോ? അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ രണ്ട് സംയോജിത ഉപകരണങ്ങളായ, 'ഹിന്ദു ഇരവാദത്തിന്റെയും, മുസ്‌ലിം പ്രീണന'ത്തിന്റെയും പിൻബലമില്ലാതെ, ഹിന്ദുക്കളെ ധ്രുവീകരിക്കാൻ ഒരു "ശത്രു" ഇല്ലാതെ,അധികാരത്തിലേറാനായി മറ്റേതെങ്കിലും വഴി കണ്ടെത്തേണ്ടി വരുമായിരുന്നു വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക്. പാകിസ്താനിലേക്ക് കുടിയേറിപ്പാർത്ത മുസ്‌ലിംകൾ ഉപേക്ഷിച്ചുപോയ സ്വത്തുക്കൾ ഒരു നിയമപ്രശ്‌നമായി മാറിയിരുന്നേക്കാം. എന്നാൽ, ഇപ്പോഴുള്ളത് പോലെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ…
മുസ്ലിം യുവാവിനെ വിവാഹം കഴിക്കാതിരിക്കാൻ യാചിക്കുന്ന മാതാപിതാക്കൾ: വസ്തുത പരിശോധിക്കുന്നു
ഇന്ത്യയിലും കേരളത്തിലും സംഘ്പരിവാറും തുടർന്ന് ചില ക്രിസ്‌തീയ സഭകളും നിരന്തരമായി ആവർത്തിക്കുന്ന വാദമാണ് ലൗ ജിഹാദ്. വിവിധ സന്ദർഭങ്ങളിൽ ഇന്ത്യയിലെ പോലീസ് വൃത്തങ്ങളും പരമോന്നത കോടതി തന്നെയും ലൗ ജിഹാദ് എന്നൊന്ന് നിലനിൽക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതുമാണ്. അപ്പോഴും മുസ്ലിം യുവാക്കൾ ഇതര മതത്തിൽ പെട്ട സ്ത്രീകളെ ദുരുദേശപരമായി വിവാഹം കഴിക്കുന്നുണ്ടെന്നും അതിൽ പല സ്ത്രീകളും സിറിയയിലേക്കും യമനിലേക്കും കടത്തപ്പെടുന്നുണ്ട് എന്നുമൊക്കെയുള്ള വാദങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ഇതിനായി സാമൂഹിക മാധ്യമങ്ങളിൽ നിരന്തര ശ്രമങ്ങൾ നടക്കുന്നുമുണ്ട്. അത്തരമൊരു വീഡിയോ ഇപ്പൊൾ…
“ഇരട്ട എൻജിൻ സർക്കാർ” ഇന്ത്യക്ക് ചേർന്നതല്ല
തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തതിനെ തുടർന്ന്, ഡി.എം.കെയെ ഭയപെടുത്താനുള്ള ബി.ജെ.പി യുടെ തന്ത്രമാണിതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. "സെന്തിലിനെതിരെയുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്നതിൽ സംശയമില്ല. എന്നെ നിങ്ങൾക്ക് ഭയപെടുത്താനാവില്ല, ഞാൻ തിരിച്ചടിച്ചാൽ നിങ്ങൾക്കത് നേരിടാൻ കഴിയില്ല .. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണ്" എന്നാണ് സ്റ്റാലിൻ ബി.ജെ.പി സർക്കാരിനെ നേർക്ക് നേർ പോരിന് വിളിച്ചുകൊണ്ട് നൽകിയ സന്ദേശം. ഇത്തരത്തിലൊരു…
ഫാക്റ്റ് ചെക്കിങ് അനിവാര്യമാകുന്ന കാലം.
ട്വിറ്റര്‍ മുൻ സി.ഇ.ഒ ജാക്ക് ഡോർസി കേന്ദ്രസർക്കാറിനെതിരെ നടത്തിയ വിമർശനങ്ങൾ ഗുരുതരമാണ്. കർഷക സമരം നടന്ന സമയത്ത്, സമരത്തെ പിന്തുണക്കുന്നവരുടെയും, ചില മാധ്യമപ്രവർത്തകരുടെയും, കേന്ദ്രസർക്കാറിനെ നിരന്തരം വിമർശിക്കുന്നവരുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ സർക്കാർ ഭാഗത്ത് നിന്ന് സമ്മർദ്ദം ഉണ്ടായി എന്നാണ് ഡോർസിയുടെ വെളിപ്പെടുത്തൽ. അല്ലാത്തപക്ഷം ഓഫീസ് അടച്ചുപൂട്ടുമെന്നും ജീവനക്കാരുടെ വസതികളിൽ റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഈ വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളും ഇതര സാമൂഹിക രാഷ്ട്രീയ നിരീക്ഷകരും കേന്ദ്രസർക്കാറിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.…
ഭീകരാക്രമണങ്ങളിൽ തുടരുന്ന ദുരൂഹതകൾ
2004 ൽ യു.പി.എ സർക്കാർ അധികാരത്തിലേറിയതിന് ശേഷം 2014 ൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് വരെയുള്ള കാലയളവിൽ 50 ഓളം ഭീകരാക്രമണങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചത്. ഈ ആക്രമണങ്ങളിൽ കൂടുതലും പ്രതിചേർക്കപ്പെട്ടിട്ടുള്ളത് മുസ്ലിംകളാണ്. ഇത് മാധ്യമങ്ങളിലൂടെയും മറ്റും ആഘോഷിക്കപ്പടുകയും, ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെയുള്ള ഭീതി സൃഷ്ടിച്ചെടുക്കാൻ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇത്തരം ആക്രമണങ്ങളിൽ പ്രതികളാക്കപ്പെട്ട്, വർഷങ്ങളോളം വിചാരണ തടവുകാരായി ജയിൽ വാസം അനുഭവിക്കേണ്ടി വന്ന നിരവധി മുസ്ലിംകളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് കോടതികൾ വെറുതെ വിട്ടിട്ടുണ്ട്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട…
ബൈക്കിൽ കൊണ്ടുപോവുന്ന ഹിന്ദു സ്ത്രീയുടെ മൃതശരീരം: വസ്തുത പരിശോധിക്കുന്നു
വ്യാജ വാർത്ത പ്രചരിപ്പിക്കപ്പെടുന്ന രീതികളിൽ ഒന്നാണ്, ഒരിടത്ത് നടന്ന സംഭവത്തെ അതിന്റെ ഉള്ളടക്കവും യാഥാർഥ്യവും മാറ്റി തെറ്റായ രീതിയിൽ വേറൊരു സന്ദർഭത്തിൽ അവതരിപ്പിക്കുക എന്നത്. രണ്ട് പ്രദേശങ്ങളിൽ ആയത് കൊണ്ട് തന്നെ വാർത്തയുടെ സത്യാവസ്ഥ അറിയുന്ന ആളുകൾ കുറവായിരിക്കും. ഫാക്റ്റ്ഷീറ്റ്സ് പ്രസിദ്ധികരിച്ച വസ്തുത പരിശോധന റിപോർട്ടിൽ നല്ലൊരു ശതമാനവും ഇത്തരത്തിൽ ഉള്ളവയാണ്. സമാനമായ രീതിയിലുള്ള ഒരു പ്രചാരണം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ബൈക്കിന്റെ പുറകിൽ ഒരു സ്ത്രീയുടെ മൃതശരീരം കൊണ്ടുപോവുന്ന മുസ്ലിം യുവാവ് എന്ന നിലക്കുള്ള…
ഒഡീഷ ട്രെയിൻ അപകടവും മുസ്ലിം പള്ളിയും തമ്മിലെ ബന്ധമെന്ത്?
ഏതാനും ദിവസം മുന്നേ ഒഡീഷയിൽ നടന്ന ട്രെയിൻ അപകടത്തെ തുടർന്ന് പല നിലക്കുള്ള വ്യാജ പ്രചാരണങ്ങളാണ് ഉണ്ടായത്. സംവരണത്തിലൂടെ റയിൽവേ ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുന്നവർക്ക് പ്രസ്തുത ജോലിക്ക് ആവശ്യമായ നിലവാരമില്ലെന്നും അത് കാരണമാണ് അപകടം ഉണ്ടായത് എന്ന നിലക്കുള്ള പ്രചാരണത്തെ കുറിച്ചുള്ള വസ്തുത വിശകലനം മുമ്പ് പ്രസിദ്ധികരിച്ചിരുന്നു. ഇതിന് പുറമേ അപകടം നടന്ന സ്റ്റേഷൻ മാസ്റ്ററും ചുമതലയിൽ ഉണ്ടായിരുന്ന മറ്റ് പലരും മുസ്ലിങ്ങൾ ആയിരുന്നെന്നും അപകടത്തെ തുടർന്ന് അവർ ഒളിവില്ലാണെന്നുമുള്ള വ്യാജ പ്രചാരണവും സാമൂഹിക മാധ്യമങ്ങളിൽ വ്യാപിച്ചിരുന്നു. ഇപ്പോൾ…
കർണാടകയിൽ കോൺഗ്രസ് സർക്കാർ ഹിജാബ് വിലക്ക് നീക്കിയോ? വസ്തുത പരിശോധിക്കുന്നു
കർണാടക തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക്. ഒരു ഭാഗത്ത് ബി.ജെ.പി കൂടുതൽ മേഖലയിൽ ഹിജാബ് വിലക്ക് പ്രാവർത്തികമാക്കും എന്നാണ് പറഞ്ഞതെങ്കിൽ കോൺഗ്രസ്, നിലവിലുള്ള വിലക്ക് നീക്കുമെന്ന് അവരുടെ തെരെഞ്ഞെടുപ്പ് പത്രികയിൽ തന്നെ എഴുതി ചേർത്തിരുന്നു. ഹിജാബ് വിലക്കിന് നേതൃത്വം നൽകിയ കഴിഞ്ഞ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് അടക്കം പരാജയപ്പെടുകയും ഹിജാബ് സമരത്തിന് നേതൃനിരയിൽ ഉണ്ടായിരുന്ന കനീസ് ഫാത്തിമയെ പോലുള്ളവർ വിജയിക്കുകയും ചെയ്തത്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.