Skip to content Skip to sidebar Skip to footer

Archive

ലക്ഷദ്വീപില്‍ സംഭവിക്കുന്നതെന്ത്?
കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സാധാരണയായി ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം അഡ്‌മിനിസ്ട്രേറ്ററാക്കുന്ന രീതി  പാലിക്കാതെയാണ് കേന്ദ്രം 2016ല്‍ പട്ടേലിനെ ദാദ്ര&നാഗര്‍ഹവേലിയിലെയും ഇപ്പോള്‍ ലക്ഷദ്വീപിലെയും അഡ്‌മിനിസ്ട്രേറ്റര്‍ നിയമനം നടത്തിയിരിക്കുന്നത്. 2020 ഡിസംബര്‍ 5ന് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ ആയി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ നിയമനം ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന സംസ്‌കാരത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നിയമനമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിന് മുമ്പ് ദാദ്ര&നാഗര്‍ഹവേലിയിലെ അഡ്‌മിനിസ്ട്രേറ്ററായിരുന്ന പട്ടേല്‍ പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയും ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 22ന് മുംബൈയില്‍ വെച്ച്…
മുന്നാക്ക-ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം: താരതമ്യം
സെക്കന്ററി, ഹയര്‍സെക്കന്ററി, ഉന്നതവിദ്യാഭ്യാസം തുടങ്ങി വിദ്യാഭ്യാസത്തിന്റെ ഒട്ടുമിക്ക തലങ്ങളിലും പിന്നാക്ക മുസ്‌ലിം-ക്രൈസ്‌തവ ന്യൂനപക്ഷങ്ങള്‍ക്കായുള്ള സ്കോളര്‍ഷിപ്പുകളുടെ തുകയേക്കാള്‍ കൂടിയ തുകയാണ് മുന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കേരള സംസ്ഥാനത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിച്ചുപോരുന്ന ആനുകൂല്യങ്ങളെയും അവകാശങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ട് ഈയിടെയായി നടന്നുകൊണ്ടിരിക്കുന്ന വംശീയ-വര്‍ഗീയ പ്രചരണങ്ങളിലെ പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളുടെയും മറ്റും രൂപത്തില്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നുണ്ട്‌ എന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം തന്നെ ദുഷ്പ്രചരണങ്ങളോ അല്ലെങ്കില്‍…
അമേരിക്കന്‍ അധിനിവേശവും അഫ്‌ഗാനിസ്ഥാനും: ക്രൂരതയുടെ കണക്കുകള്‍
അമേരിക്കന്‍ യുദ്ധം മുലം നിരപരാധികളായ 47,245 അഫ്‌ഗാൻ പൗരന്മാരാണ് മരിച്ചുവീണത്. 69,000 അഫ്‌ഗാൻ സൈനികരും കൊല്ലപ്പെട്ടു. 72 മാധ്യമപ്രവര്‍ത്തകര്‍, 444 സന്നദ്ധ പ്രവര്‍ത്തകർക്കും ജീവൻ നഷ്‌ടപ്പെട്ടു. 2001 സെപ്റ്റംബർ 9ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെ തുടങ്ങിവച്ച അമേരിക്കന്‍ അധിനിവേശം 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അമേരിക്ക അഫ്‌ഗാനിസ്ഥാനില്‍ നിന്നും ഈ വര്‍ഷം പിന്മാറുമെന്ന സുപ്രധാന തീരുമാനം പുറത്തുവന്നു. എന്നാല്‍ ഈ അധിനിവേശത്തിന്റെ ബാക്കി പത്രമെന്താണ്? അമേരിക്കന്‍ യുദ്ധം മുലം നിരപരാധികളായ 47,245 അഫ്‌ഗാൻ പൗരന്മാരാണ്…
വരാണസി ഗ്യാൻവാപി മസ്ജിദ്: ആരാധാലയ സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന കോടതി ഉത്തരവ്
മസ്ജിദ് നിര്‍മിച്ചത് അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണെന്നും പള്ളിയോടനുബന്ധിച്ച് ഒരു മദ്രസ നിര്‍മിക്കുക്കയാണ് ഔറംഗസീബ് ചെയ്തതെന്നും മുസ്‌ലിം പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശിലെ വരാണസി ഗ്യാന്‍വാപി മസ്ജിദിന് താഴെ പുരാവസ്തു പരിശോധനക്ക് ഉത്തരവ് നല്‍കിയ സിവില്‍ കോടതി വിധി രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും സംരക്ഷണത്തിനായി 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ നോക്കുകുത്തിയാക്കിയെന്ന് വിമര്‍ശനം. ഏതൊരു ആരാധനാലയവും 1947 ആഗസ്റ്റിന് മുൻപ് ഏതുവിഭാഗത്തിന്റെ കയ്യിലാണോ, അത് തുടര്‍ന്നും അവര്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ 'ദ പ്ലേസസ് ഓഫ് വര്‍ഷിപ് ആക്റ്റില്‍'…
കേരള മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം
കേരള സംസ്ഥാനം രൂപീകരിച്ചത് മുതലുള്ള മന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ അനുപാതങ്ങളിലെ ഏറ്റക്കുറച്ചിലുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത് അധികാര പങ്കാളിത്തത്തിലെ അസന്തുലിതാവസ്ഥയാണ്. കേരളപ്പിറവി മുതലുള്ള വിവിധ മന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യങ്ങള്‍ 1957ലെ ആദ്യ ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ 2021 മെയ് 20ന് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാര്‍ വരെയുള്ള മന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യങ്ങളില്‍ വന്‍ ഏറ്റക്കുറച്ചിലുകളാണ് നമുക്ക് കാണാനാവുന്നത്. 394 മന്ത്രിസ്ഥാനങ്ങളാണ് വിവിധ സര്‍ക്കാറുകള്‍ക്ക് കീഴില്‍ ആകെ ഉണ്ടായിട്ടുള്ളത്. ഇത് പരിശോധിക്കുമ്പോള്‍, കേരളത്തിലെ…
മുസ്‌ലിം എം.പിമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 4.9 ശതമാനം മാത്രമാണ്. ഇരുസഭകളിലും മുസ്‌ലിം പ്രാതിനിധ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 4.9 ശതമാനം മാത്രമാണ്. ഇരുസഭകളിലും മുസ്‌ലിം പ്രാതിനിധ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1980ലെ ഇലക്ഷനിൽ തെരഞ്ഞെടുക്കപ്പെട്ടവരില്‍ 10 ശതമാനവും മുസ്‌ലിംകളായിരുന്നു, എന്നാൽ 2014ല്‍ ഇത് 4 ശതമാനത്തിൽല്‍ താഴെയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍…
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ; കോവിഡിൻ്റെ യാഥാർഥ്യങ്ങൾ
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലെന്നായിരുന്നു പ്രധാനമന്ത്രി രാജ്യത്തോട് നിരന്തരം വ്യക്തമാക്കിയിരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം അനുദിനം ആപത്കരമായി കുതിച്ചുയരുകയും ചികിത്സാസംവിധാനങ്ങള്‍ അപര്യാപ്‌തത മൂലം മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങളുടെ യാഥാര്‍ഥ്യമെന്താണ്? കോവിഡിന്റെ രണ്ടാം വരവില്‍ ഓക്‌സിജന്‍ പോലും കിട്ടാതെ നിരവധി മരണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഓക്‌സിജന്‍ ദൗര്‍ലഭ്യം സംബന്ധിച്ച മുന്നറിയിപ്പ് മോദി സര്‍ക്കാര്‍ അവഗണിച്ചു. ഒരു വര്‍ഷത്തിലേറെ സമയമുണ്ടായിട്ടും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ ഭരണകൂടം പൂര്‍ണമായും പരാജയപ്പെട്ടെന്ന് വ്യാപകമായി…
ഇന്ത്യയിൽ കൂറ്റൻ കോവിഡ് ആശുപത്രി നിർമിച്ചെന്ന് ആർ.എസ്.എസ് അവകാശവാദം: ചിത്രം ഖത്തർ ലോകകപ്പ് സ്റ്റേഡിയത്തിന്റേത്
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 45 ഏക്കറില്‍ 6000 ബെഡുകളുള്ള കോവിഡ് കെയര്‍ സെന്റര്‍ ആര്‍.എസ്.എസ് നിര്‍മിച്ചുവെന്നും ഇതില്‍ നാല് ഓക്‌സിജന്‍ പ്ലാന്റ് ഉണ്ടെന്നുമാണ് ആര്‍.എസ്.എസ് അനുകൂലികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നത്. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ഒന്നായ അല്‍ ബയ്ത്ത് സ്റ്റേഡിയത്തിന്റെ ചിത്രം പങ്കുവെച്ചാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൂറ്റന്‍ കോവിഡ് ആശുപത്രി  നിര്‍മിച്ചുവെന്ന പ്രചരണം നടത്തുന്നത്. ഈ അവകാശവാദത്തിനെതിരെ 'ആര്‍.എസ്.എസ് നുണകളുടെ നേതാവാണ്; ഖത്തര്‍ സ്റ്റേഡിയത്തെ ആര്‍.എസ്.എസ് നിര്‍മിച്ച കോവിഡ് ആശുപത്രിയാക്കിയിരിക്കുന്നു എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ്…
കോവിഡ് പ്രതിരോധം: മക്ക (ഹറം) മാതൃക
കോവിഡിന്റെ രണ്ടാം തരംഗം ലോകമാകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കെ, മക്കയിലെ ഹറം മസ്‌ജിദ്‌ കോവിഡ് പ്രതിരോധത്തിന് മാതൃകയായി ലോകശ്രദ്ധ പിടിച്ചുപറ്റി. കോവിഡിന്റെ രണ്ടാം തരംഗം ലോകമാകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കെ, മക്കയിലെ ഹറം മസ്‌ജിദ്‌ കോവിഡ് പ്രതിരോധത്തിന് മാതൃകയായി ലോകശ്രദ്ധ പിടിച്ചുപറ്റി. സൗദി അറേബ്യ ഭരണകൂടം ഏർപ്പെടുത്തിയ മുഴുവൻ കോവിഡ്-19 മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഹറമിൽ ആരാധനാ കർമങ്ങൾ നിർവഹിക്കപ്പെടുന്നത്. വാകിസിനേഷൻ എടുത്തവർക്കാണ് ഉംറ ചെയ്യാനും ഹറമിൽ പ്രവേശിക്കാനും അനുമതി നൽകിയിട്ടുള്ളത്. സാമൂഹിക അകലവും മാസ്‌കും നിർബന്ധമാക്കിയിട്ടുണ്ട്. തെര്‍മല്‍ കാമറകള്‍ ഉപയോഗിച്ച് തീർഥാടകരുടെ…
സംഘപരിവാറിനെ പ്രതിരോധിച്ച ലാലു പ്രസാദ് യാദവ്
കാലിത്തീറ്റ കുംഭകോണ അഴിമതിക്കേസില്‍ പ്രതിചേർത്ത് ലാലുവിനെ 14 വര്‍ഷത്തേക്ക് ജയിലിലടക്കപ്പെട്ടത് എല്‍.കെ അദ്വാനിയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച രാഷ്ട്രീയ നേതാവ് ആയതുകൊണ്ടാണെന്ന നിരീക്ഷണമുണ്ട്. 2017 ഡിസംബര്‍ പതിനേഴിനായിരുന്നു ലാലുവിനെ ബിര്‍സാ മുണ്ടാ ജയിലിലടയ്ക്കുന്നത്. ഇപ്പോഴത്തെ ലാലുവിന്റെ തിരിച്ചുവരവ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതേതര രാഷ്ട്രീയ വിശ്വാസികള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്നാണ് പൊതുവായ നിരീക്ഷണം. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും കറകളഞ്ഞ മതേതര-സോഷ്യലിസ്റ്റ് രാഷ്ട്രീയമുഖങ്ങളിലൊന്നാണ് ലാലു പ്രസാദ് യാദവിന്റേത്. കലാപങ്ങളും മുസ്‌ലിം…
രണ്ട് മതചടങ്ങുകൾ;രണ്ട് നിലപാടുകൾ
കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയും, രാജ്യം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുമുയര്‍ന്ന കോവിഡ് ബാധിതരുടെ എണ്ണം രേഖപ്പെടുത്തപ്പെടുകയും ചെയ്‌ത, ഏറെ ഭീതിജനകമായ സാഹചര്യത്തിലാണ് യാതൊരു സര്‍ക്കാര്‍ തല നിയന്ത്രണങ്ങളും നടപടികളുമില്ലാതെ കുംഭമേള നടക്കുന്നത്. ഇതേസമയം കേന്ദ്രസര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങളോ ലോക്ഡൗണോ, മറ്റു പ്രോട്ടോക്കോളുകളോ ഇല്ലാത്ത സമയത്ത് നടന്ന തബ്‌ലീഗ് സമ്മേളനത്തെ സര്‍വ മാര്‍ഗങ്ങളുമുപയോഗിച്ച് വേട്ടയാടിയതിന് പിന്നില്‍ വംശീയ വിദ്വേഷം മാത്രമാണെന്ന യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമാവുകയാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറെ സവിശേഷവും അപകടകരവുമായ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ വെളിവാക്കുകയാണ് കഴിഞ്ഞ…
ന്യൂനപക്ഷവകുപ്പിന്റെ മൈനോറിറ്റി കോച്ചിങ് സെന്ററുകളില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണോ പ്രവേശനം?
പട്ടിക വർഗക്കാർ ഉൾപ്പെടെ എല്ലാ സമുദായത്തിലെയും ഉദ്യോഗാർഥികൾക്കും അവസരമൊരുക്കുന്നതാണ് മൈനോറിറ്റി കോച്ചിങ് സെന്ററുകളെന്ന് കണക്കുകൾ. 80:20 അനുപാതം മാനദണ്ഡമാക്കാതെ, പ്രവേശന പരീക്ഷ എഴുതിയ ഭൂരിഭാഗം ക്രിസ്ത്യൻ ഉദ്യോഗാർഥികൾക്കും അവസരം നൽകി. ന്യൂനപക്ഷവകുപ്പിന്റെ മൈനോറിറ്റി കോച്ചിങ് സെന്ററുകളില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ പ്രചരണം വസ്‌തുതാവിരുദ്ധമാണെന്നാണ് വിവിധ മൈനോറിറ്റി കോച്ചിങ് സെന്റുകളുടെ പ്രവേശന രജിസ്റ്ററിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ് കോടിക്കണക്കിന് രൂപ ചെലവാക്കി പൂര്‍ണമായും മുസ്‌ലിം സമുദായത്തിന് വേണ്ടി യുവജനങ്ങൾക്കുള്ള കോച്ചിങ്…
കേരളത്തിലെ മതംമാറ്റത്തിന്റെ കണക്കുകൾ
കേരളത്തിലെ ചാനല്‍ ചര്‍ച്ചകളിലും പത്ര-മാധ്യമങ്ങളിലും തെരഞ്ഞെടുപ്പുകളടക്കം മറ്റു രാഷ്ട്രീയ പരിപാടികളിലും ഇസ്‌ലാം മതത്തിനെ ഭീകരവത്കരിച്ചുകൊണ്ട് ലവ് ജിഹാദ്‌ ചര്‍ച്ചകള്‍ വളരെ തകൃതിയായി നടക്കുമ്പോള്‍ യഥാര്‍ഥ സർക്കാർ കണക്കുകള്‍ വളരെ വ്യത്യസ്‍തമായൊരു ചിത്രമാണ് നമുക്ക് കാണിച്ച് തരുന്നത്. 2020ലെ സര്‍ക്കാര്‍ ഗസറ്റ് പ്രകാരം, ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന മതപരിവര്‍ത്തനങ്ങളില്‍ 47 ശതമാനവും നടന്നത് ഹിന്ദു മതത്തിലേക്കെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മതപരിവര്‍ത്തനം ചെയ്യുന്നതായി സർക്കാറിൽ രജിസ്റ്റര്‍ ചെയ്‌ത 506 പേരില്‍ 241 പേരും ക്രൈസ്‌തവ മതത്തില്‍ നിന്നോ ഇസ്‌ലാമില്‍…
ലവ് ജിഹാദ്: പ്രതികരണങ്ങൾ
കേരളത്തില്‍ ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയമടക്കം നിഷേധിച്ചിട്ടും വിവിധ ക്രൈസ്‌തവ സഭകളും സഭാ നേതാക്കളും പ്രസിദ്ധീകരണങ്ങളും ലവ് ജിഹാദ് വിഷയത്തില്‍ വിവിധങ്ങളായ കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ പുരോഹിത വൃത്തങ്ങളിൽ നിന്നും വന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളും. ഒരിടവേളയ്ക്ക് ശേഷം 2020ല്‍ ലവ് ജിഹാദിന്റെ പേരിലുള്ള ധ്രുവീകരണ ശ്രമങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ക്രൈസ്തവ സഭകളായിരുന്നു ആരോപണങ്ങളുമായി രംഗത്തെത്തിയത്. സീറോ മലബാര്‍ സഭയുടെ സിനഡ് മീറ്റിങ്ങിനു ശേഷം സഭ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ലവ് ജിഹാദിനെകുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട്…
ലവ് ജിഹാദ്: കോടതികൾ പറഞ്ഞതെന്ത്?
2009ലാണ് ഹിന്ദുത്വ സംഘടനകള്‍ ലവ് ജിഹാദ് ആരോപണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിനുകളും കേരളത്തില്‍ ആദ്യമായി ഉയര്‍ത്തുന്നത്. മുഖ്യധാര മാധ്യമങ്ങൾ ഈ പ്രചരണം ഏറ്റെടുക്കുകയും വാര്‍ത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. പത്തനംതിട്ടയിലെ സ്വാശ്രയ കോളേജില്‍ രണ്ട് വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന കേസിൽ കേരള ഹൈകോടതി അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസിനോട് അന്വേഷണത്തിന് ഉത്തരവിട്ടു. 'ദഅ്‌വ സ്‌ക്വാഡി'നെക്കുറിച്ചും 'ലവ് ജിഹാദി'നെക്കുറിച്ചും വിവിധ പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷം ഡിസംബര്‍ 2009ന് ഹൈകോടതിക്ക് മുന്നില്‍ ഡി.ജി.പി…
ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ ഏകപക്ഷീയമായി കൈക്കലാക്കുന്നുവോ?
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ഇടത്തിൽ ഈയിടെ ഏറ്റവുമധികം പ്രതിഫലനമുണ്ടാക്കിയ വിവാദങ്ങളായിരുന്നു ന്യൂനപക്ഷ ക്ഷേമവും വികസന-ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകൾ. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് ക്രിസ്തീയ സമുദായം വര്‍ഷങ്ങളായി അവഗണന നേരിടുന്നുവെന്നും നിലവിലെ ക്ഷേമപദ്ധതികളുടെ വിതരണം സമുദായ അനുപാതം പാലിച്ചുകൊണ്ടല്ല തുടര്‍ന്നുപോരുന്നതെന്നും ഉയര്‍ത്തിക്കാണിച്ച പ്രസ്താവനകള്‍, മുസ്‌ലിം സമുദായം അനര്‍ഹമായി സംവരണവും അതിനെതുടര്‍ന്നുള്ള ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട് എന്നുമുള്ള വാദങ്ങളും നിരവധി ഉയർന്നുവന്നു. മുസ്‌ലിം സമുദായത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട് പല വിവാദപരമായ പ്രചരണങ്ങളും പല കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍…
പൗരത്വ പ്രക്ഷോഭവും ബി.ജെ.പിയുടെ സാമ്പത്തിക കാമ്പയിനുകളും
വലിയ രീതിയിലുള്ള സാമ്പത്തിക സ്രോതസ്സുകളെ ഉപയോഗിച്ച് സമരക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാരംഭിച്ച ഈ വ്യാജപ്രചരണ കാമ്പയിന്‍ മറുവശത്ത് നടന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സമരാനുകൂല കാമ്പയിനുകള്‍ക്കും മുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്. ഒരു ജനാധിപത്യപരമായ സമരത്തെ പരാജയപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും മറ്റു സമരവിരുദ്ധ ശക്തികള്‍ക്കും എങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഈ കാമ്പയിന്‍. 2019 ഡിസംബര്‍ 11നാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി ആക്റ്റ് പാസാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളായിരുന്നു സമരത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തന/പ്രചരണ കേന്ദ്രങ്ങളിലൊന്ന്. ഇതേ സാമൂഹ്യ…
ആർട്ടിക്കിൾ 370ന്റെ റദ്ദാക്കലും കശ്‍മീർ വിനോദസഞ്ചാര മേഖലയുടെ തകർച്ചയും
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീർ വിനോദസഞ്ചാര മേഖലയിൽ 86 ശതമാനം ഇടിവ്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 7 ശതമാനവും ടൂറിസമാണ്. 2019 ആഗസ്റ്റ് 5 മുതൽ കശ്‍മീരിലെ ടൂറിസം, കരകൗശല മേഖലയിൽ 1,44,500 തൊഴിൽ നഷ്‌ടങ്ങൾ. കേന്ദ്രസർക്കാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്നോണം 2019 ആഗസ്റ്റ് 5നാണ് കേന്ദ്രസർക്കാർ കശ്‍മീരിന്റെ അർധ സ്വയംഭരണ പദവി എടുത്തുകളഞ്ഞത്. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീർ വിനോദസഞ്ചാര മേഖലയിൽ 86 ശതമാനം ഇടിവുണ്ടാവുകയും കശ്‍മീരിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം…
ഫാത്തിമ ലത്തീഫ് ഇസ്‌ലാം ഭീതിയുടെ ഇരയോ?
2019 നവംബർ 9നായിരുന്നു ഐ.ഐ.ടി മദ്രാസ് ഒന്നാം വർഷ പി.ജി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തുന്നത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് കുറിപ്പ് എഴുതിവെച്ചാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്. പ്രവേശന പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്കോടെ വിജയിക്കുകയും പ്രവേശനം നേടുകയും ചെയ്ത ഫാത്തിമ ലത്തീഫ് മതവിദ്വേഷത്തിന് ഇരയാക്കപ്പെട്ടുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിമർശനമുന്നയിച്ചു. തന്റെ പേര് തന്നെ ഒരു പ്രശ്‌നമാണെന്നും വിവേചനം നേരിട്ടുവെന്നും ഫാത്തിമ ലത്തീഫ് ആത്മഹത്യ കുറിപ്പിൽ…
എന്തുകൊണ്ട് സഞ്ജീവ് ഭട്ട് വേട്ടയാടപ്പെടുന്നു?
2002ൽ ഗുജറാത്തിൽ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തെകുറിച്ച് സുപ്രധാനമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസറാണ് സഞ്‍ജീവ് ഭട്ട്. 2019 ജൂൺ 20നാണ് സഞ്ജീവ് ഭട്ടിന് 1990ലെ കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2011ൽ ഭട്ടിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം 2015ൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. 2002ൽ ഗുജറാത്തിൽ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തെകുറിച്ച് സുപ്രധാനമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസറാണ്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.