Skip to content Skip to sidebar Skip to footer
എൻ.സി.ആർ.ടി പാഠപുസ്‌തകങ്ങൾ ഇനി ആർ.എസ്.എസ് എഴുതും.
സ്‌കൂളുകൾക്കായുള്ള ദേശീയ പാഠ്യപദ്ധതികൾ പുനഃക്രമീകരിക്കാൻ നിയോഗിച്ചവരിൽ 24 പേർ ആർ.എസ്എസുകാർ. പുനഃക്രമീകരിച്ച പാഠ്യ പദ്ധതിയനുസരിച്ചാണ് പാഠപുസ്തകങ്ങൾ തിരുത്തിയെഴുതുക. അതായത് ഇനി എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം പഠിക്കാം. പരീക്ഷണമെന്ന നിലയിൽ കോവിഡ് ലോക്ഡൌണിനിടെ "പാഠപുസ്‌തകങ്ങൾ യുക്തിസഹമാക്കുന്നതിന്റെ" ഭാഗമായി ഗുജറാത്ത് വംശഹത്യ, സിഖ് വംശഹത്യ, നക്സലൈറ്റ് മുന്നേറ്റങ്ങൾ, അടിയന്തരാവസ്‌ഥ എന്നിവയെ പറ്റിയുള്ള പാഠഭാഗങ്ങൾ എൻ.സി.ആർ. ടി ഒഴിവാക്കിയിരുന്നു. ആസ്വാദ്യകരവും ആകർഷകവുമായ പാഠ്യപദ്ധതിക്കും അധ്യാപനത്തിനും വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പിന്റെ ചെയർമാനായി നിയോഗിച്ചിട്ടുള്ളത് ആർ.എസ്.എസിന്റെ വിദ്യാഭാസ വിഭാഗമായ വിദ്യാഭാരതി അഖിലേന്ത്യ പ്രസിഡന്റ്…
അടിയന്തരാവസ്‌ഥയെക്കാൾ അപകടകരമാണ്…
എം.ജി ദേവസഹായം. 1975 ജൂൺ 25 അർധരാത്രിയിൽ പ്രസിഡന്റ് ഫക്രുദ്ദിൻ അലി അഹമദിന്റെ അടിയന്തരാവസ്‌ഥ പ്രഖ്യാപനത്തോടെ ഇന്ത്യയിൽ ഒരു ഇരുണ്ട യുഗത്തിന് തുടക്കമിട്ടു. "ഇന്ത്യൻ പ്രസിഡന്റായ ഫക്രുദ്ദീൻ അലി അഹമ്മദ് എന്ന ഞാൻ ആഭ്യന്തര കലഹങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാൽ ഗുരുതരമായ അടിയന്തരാവസ്ഥ നിലവിൽവന്നതായി ഭരണഘടനയുടെ ആർട്ടിക്കിൾ 352 ലെ ഒന്നാം അനുഛേദ പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നു." പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആഹ്വാനപ്രകാരം അർധരാത്രിയിൽ പുറപ്പെടുവിച്ച ഈ പ്രഖ്യാപനം ഇന്ത്യയുടെ നവജാത ജനാധിപത്യത്തെ സാരമായി ബാധിക്കാൻ കെൽപ്പുള്ളതായിരുന്നു.…
അഗ്നിപഥ്: സൈനികവൽക്കരണത്തിന്റെ രാഷ്ട്രീയ അജണ്ടകൾ.
ഹിശാമുൽ വഹാബ്. ഇന്ത്യ ഇന്ന് അക്ഷരാർത്ഥത്തിൽ അഗ്നിപാതയിലാണ് ചലിച്ചു കൊണ്ടിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സൈന്യത്തിലെ ഹ്രസ്വകാല കരാർ റിക്രൂട്ട്മെന്റ് പദ്ധതിയായ 'അഗ്നിപഥ്' രാജ്യത്തുടനീളം അപേക്ഷാർത്ഥികളെ പ്രതിഷേധത്തിന്റെ തീജ്വാലയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഹരിവംശ് റായ് ബച്ചന്റെ ഒരു ഹിന്ദി കവിതയുടെ തലക്കെട്ടാണ് ഈ പദ്ധതിക്ക് നല്കിയത്. തീവണ്ടികൾ, ബസുകൾ, ടോൾ പ്ലാസകൾ, ബി.ജെ.പി ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ രോഷാകുലരായ യുവാക്കൾ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ഒരു ഡസൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അക്രമാസക്തമായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അസ്വാസ്ഥ്യകരമാണെങ്കിലും ആശ്ചര്യാ ജനകമല്ല.…
പുന:പരിശോധിക്കണം കൂറുമാറ്റ നിരോധന നിയമം.
പി.ഡി.ടി ആചാര്യ. 1985 ലാണ് ഇന്ത്യൻ പാർലമെന്റ് കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. രാഷ്ട്രീയ പാർട്ടികളെ സാരമായി ബാധിക്കുന്ന രാഷ്ട്രീയ കൂറുമാറ്റം ഇല്ലാതാക്കുക എന്നതായിരുന്നു നിയമത്തിന്റെ ലക്ഷ്യം. ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒഴിച്ചുകൂടാനാവാത്ത അഭിനേതാക്കളാണ് എന്നിരിക്കെ പാർട്ടി സംവിധാനത്തിലെ അസ്ഥിരത ജനാധിപത്യത്തെ തന്നെ അസ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. അങ്ങനെ പച്ചപ്പുള്ള മേച്ചിൽപ്പുറങ്ങൾ തേടിയുള്ള നിയമസഭാ സാമാജികരുടെ ഇടയ്‌ക്കിടെയുള്ള കൂറുമാറ്റം തടഞ്ഞ് പാർട്ടി സംവിധാനത്തെ സുസ്ഥിരമാക്കുക എന്നതായിരുന്നു കൂറുമാറ്റ നിരോധന നിയമത്തിന്റെ പ്രധാന ഊന്നൽ. ആരംഭത്തിൽ നിയമം നന്നായി പ്രവർത്തിക്കുകയും…
രാഷ്ട്രപതി ഭവന് ആവശ്യം ഒരു സ്വാമിയെയാണ്!
ഹരീഷ് ഖാരെ 1952ലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതൽ, തങ്ങളുടെ നോമിനിക്ക് ജയിക്കാനാവശ്യമായ പിന്തുണ രൂപപ്പെടുത്തുന്നത് ഭരണകക്ഷിയാണ്. അതായത്, അടുത്ത പ്രസിഡന്റ് ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് നിലവിലെ പ്രധാനമന്ത്രിയാണ്. 1952 ലും പിന്നീട് 1957ലും പ്രസിഡന്റായി സ്ഥാനമേറ്റ രാജേന്ദ്രപ്രസാദൊഴികെ സ്വയം തിരഞ്ഞെടുക്കപ്പെട്ടതായി പറയാവുന്ന ഒരു രാഷ്ട്രപതി ഇന്ത്യക്ക് ഉണ്ടായിട്ടില്ല. 1969-ൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ താല്പര്യങ്ങൾക്ക് എതിരായ പ്രസിഡന്റ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ അവരുടെ പാർട്ടിയിലെ ചില അംഗങ്ങൾ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവൻ എന്ന നിലയിൽ,…
അഗ്നിപഥ് പൂർത്തീകരിക്കാൻ ശ്രമിക്കുന്നത് സവർക്കറുടെ സ്വപ്നം.
ഹിന്ദു സമൂഹത്തെ സൈനികവൽക്കരിക്കുക എന്ന സവർക്കറുടെ ലക്ഷ്യം പൂർത്തീകരിക്കുകയാണ് അഗ്നിപഥ് പദ്ധതിയിലൂടെ ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്ന് സി.പി.എം പ്രഖ്യാപിച്ചു. പ്രതിരോധ ഉൽപ്പാദന പദ്ധതികളിലേക്ക് കടക്കുന്ന കോർപറേറ്റുകളെ സഹായിക്കുക എന്നതും പദ്ധതിയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നുണ്ടെന്ന് സി.പി.എം പറയുന്നു. പാർട്ടി മുഖപത്രമായ 'പീപ്പിൾസ് ഡെമോക്രസി'യിലെ ഏറ്റവും പുതിയ എഡിറ്റോറിയലിലാണ് ഈ വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്. "സൈനിക റിക്രൂട്ട്‌മെന്റിനായുള്ള അഗ്നിപഥ് പദ്ധതിക്ക് മറ്റൊരു വശമുണ്ട്, ഇത് സായുധ സേനയെയും സമൂഹത്തെയും അപകടത്തിലാക്കുന്ന പദ്ധതിയാണ്." “ഇന്ത്യൻ സ്റ്റേറ്റിനെയും അതിന്റെ സ്ഥാപനങ്ങളെയും ഹിന്ദുത്വ പ്രതിച്ഛായയിൽ പുനർനിർമ്മിക്കുവാനുള്ള…
മോദി സർക്കാരിനു കീഴിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിച്ചോ?
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നിട്ട് എട്ട് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ സന്ദർഭത്തിൽ തങ്ങളുടെ ഭരണകാലത്ത് കൈവരിച്ചിട്ടുള്ള നഗരപ്രദേശങ്ങളിലെ ഗതാഗത വളർച്ചയുമായി ബന്ധപ്പെട്ട് സർക്കാരും, നരേന്ദ്ര മോദി അടക്കമുള്ള നിരവധി മന്ത്രിമാരും, ബി.ജെ.പി നേതാക്കളും ചില അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. With the number of operational airports doubling over the last #8YearsOfInfraGati, air travel is now becoming accessible even in the remote corners of the country.…
സംബിത് പത്ര
പത്രയുടെ തള്ളുകൾ!
ഈ മാസം ആദ്യത്തിൽ ഡൽഹിയിലെ ബി.ജെ.പി ഓഫീസിൽ നടന്ന ഒരു സമ്മേളനത്തിനിടെ ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര, സദസിനെ അഭിസംബോധനം ചെയ്യവെ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ ഗ്രാമങ്ങളിൽ കക്കൂസ് നിർമ്മാണത്തിന് ഊന്നൽ നൽകിയതിനെത്തുടർന്ന് പല സംസ്ഥാനങ്ങളിലും ബലാത്സംഗ നിരക്ക് കുറഞ്ഞുവെന്ന് അവകാശപ്പെട്ടു. ബി.ജെ.പി സർക്കാരിന്റെ എട്ട് വർഷത്തെ നേട്ടങ്ങൾ വിവരിക്കവെ, ഗ്രാമീണ മേഖലയിലെ സ്ത്രീകൾ ഇരുട്ടത്ത് വെളിക്കിരിക്കാൻ പോകുമ്പോഴാണ് മിക്ക ബലാത്സംഗങ്ങളും നടന്നതെന്ന് പത്ര പറഞ്ഞു. "പ്രധാനമന്ത്രി സ്ത്രീകൾക്ക് 'ഇസ്സത് ഘർ' [ടോയ്‌ലെറ്റ്] നൽകിയതിനാൽ…
പെൺകുട്ടികളുടെ ശൗചാലയം: സർക്കാർ വാദങ്ങൾ തെറ്റാണ്!
2022 ജൂൺ 12-ന് കേന്ദ്ര സർക്കാർ, അതിന്റെ നോഡൽ മീഡിയാ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി ഒരു അവകാശവാദം ഉന്നയിക്കുകയുണ്ടായി. 'രാജ്യത്തെ 97% സ്‌കൂളുകളിലും കൈ കഴുകാനുള്ള സൗകര്യവും പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യവുമുണ്ട്' എന്നായിരുന്നു വാദം. നിലവിലെ ബി.ജെ.പി സർക്കാർ, കഴിഞ്ഞ എട്ടു വർഷത്തിനിടെ കൈവരിച്ച അടിസ്ഥാന സൗകര്യ വികസനം ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് 45% സ്‌കൂളുകളിൽ മാത്രമേ കൈകഴുകാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂവെന്നും, 91% ശതമാനം പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നുവെന്നും പ്രസ്…
അഗ്നിവീരന്മാർ ബി.ജെ.പിക്ക് പ്രിയപെട്ടവരാകുന്നത് എന്തുകൊണ്ട്?
ദിലിപ് മണ്ഡൽ. "അക്രമാസക്തമായ പ്രതിഷേധങ്ങളെ" ക്രൂരമായി അടിച്ചമർതുന്നതിനു പേരുകേട്ട നരേന്ദ്ര മോദി സർക്കാർ അഗ്‌നിപദ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വളരെ നിസാരമായാണ് കൈകാര്യം ചെയ്യുന്നത്. സമരങ്ങൾ അടിച്ചമർത്തുന്നതിൽ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരും മോശമല്ല. എന്നാൽ, അഗ്നിപഥിനെതിരെ പ്രധിഷേധിക്കുന്നവർ, 'നമ്മുടെ സ്വന്തം കുട്ടികളാണ്' എന്നാണ് വാരാണസി കമ്മീഷണർ സതീഷ് ഭരദ്വാജ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. മുതിർന്ന ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെയും ഉദ്യോഗാർഥികളെയും സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ…
മോദി ഗവൺമെൻ്റ് സാമ്പത്തിക പരാജയം!
അരുൺ കുമാർ. നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രിയായതിന്റെ മൂന്നാം വാർഷികം ജൂൺ ആദ്യത്തിൽ ബി.ജെ.പി ആഘോഷിക്കുകയുണ്ടായി. എന്നാൽ, ഈ സ്വാഭിനന്ദന കോപ്രായം, തുടർച്ചയായ ചില സംഭവവികാസങ്ങൾ കാരണം കലങ്ങിപ്പോയി. അതെല്ലാം തന്നെ നരേന്ദ്ര മോഡി ഭരണകാലത്ത് സംഭവിച്ചിട്ടുള്ള പാളിച്ചകളായിരുന്നു. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെന്ന വാർത്തയായിരുന്നു ആദ്യം വന്നത്. പിന്നീട് മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ കോലിളക്കം സൃഷ്ടിച്ചു. ഇത് സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും പരിക്കുകളിൽ നിന്ന്…
ദ്രൗപതി മുർമു: ബി.ജെ.പി നേരെത്തെ എറിയുന്ന വടി.
നിരവധി സസ്പെൻസുകൾക്കും നാമനിർദേശങ്ങൾക്കും ശേഷം, ജൂൺ 21 ചൊവ്വാഴ്ച്ച ബി. ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം, വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചിരിക്കുന്നു. ഇതാദ്യമായല്ല മുർമുവിന്റെ പേര് ബി.ജെ.പി പാളയത്തിൽ ചർച്ചയാകുന്നത്. 2017ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി കാലാവധി തീർത്ത് രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തുപോകാൻ ഒരുങ്ങിയപ്പോഴും ഭരണഘടനാ പ്രാധാന്യമുള്ള സ്ഥാനത്തേക്ക് ബി.ജെ.പി മുന്നോട്ടുവെച്ച പ്രധാന പേരുകളിൽ ഒന്നായിരുന്നു മുർമുവിന്റെത്. മുൻ കേന്ദ്രമന്ത്രിയും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയുമായ യശ്വന്ത് സിൻഹയ്‌ക്കെതിരെയാണ് മുർമു…
ഈ ബുൾഡോസറുകൾ ഇസ്രായേലിനെയാണ് പിന്തുടരുന്നത്.
വീട് എന്നത് മണ്ണും ഉരുക്കും കൊണ്ടുണ്ടാക്കിയ കെട്ടിടം മാത്രമല്ല. സുരക്ഷിതത്വത്തിന്റെയും സ്ഥിരതയുടെയും സ്വകാര്യതയുടെയും മരുപ്പച്ചയാണ്. അത് ഓർമ്മകളുടെയും അഭിലാഷങ്ങളുടെയും മരുപ്പച്ചയാണ്, വികാരങ്ങളുടെ ഉരുക്കു പാത്രമാണ്. അത് സമയത്തിന്റെയും സ്ഥലത്തിന്റെയും സങ്കീർണ്ണമായ സമുച്ചയം കൂടിയാണ്, നിരവധി സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും സംഗമസ്ഥലം. വിചിത്രമായ അനിശ്ചിതത്വത്തിന്റെ കാലത്ത് പരിചയത്തിന്റെ സുരക്ഷിതത്വം നൽകുന്ന ഇടമാണ്. അതുകൊണ്ടാണ് ഒരു വീട് പൊളിച്ചുകളയുന്നത് സമാനതകളില്ലാത്ത ക്രൂരതയാകുന്നത്. നാല് ചുമരും മേൽക്കൂരയും പൊളിച്ചുകളയുന്നതിനുമപ്പുറം ഓർമ്മകൾക്കെതിരായ വൈകാരികമായ ആക്രമണമാണ് അത്. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നിരവധി പാളികൾക്ക് മുകളിൽ…
സ്വിസ്സ് ബാങ്കുകളിൽ വർധിക്കുന്ന ഇന്ത്യൻ നിക്ഷേപങ്ങൾ.
സ്വിസ് ബാങ്കുകളിൽ ഇന്ത്യൻ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപം 14 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കായ 3.83 ബില്യൺ സ്വിസ് ഫ്രാങ്ക് (30,500 കോടി രൂപ) എത്തിയിരിക്കുന്നു. സ്വിറ്റ്സർലൻഡിലെ സെൻട്രൽ ബാങ്കിൽ നിന്നുള്ള വാർഷിക കണക്കാണ് പുറത്ത് വന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ ഇടപാടുകാർ സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുക വർധിക്കുന്നത്. കഴിഞ്ഞ വർഷം, ഇന്ത്യൻ അക്കൗണ്ടുകളിൽ മൊത്തം 2.55 ബില്യൺ സ്വിസ് ഫ്രാങ്കുകളുടെ (20,700 കോടിയിലധികം) നിക്ഷേപം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, അതായത് 2019ലെ 899…
“അടിച്ചമർത്തപെടുന്നവരെ എന്ത് വിലകൊടുത്തും സംരക്ഷിക്കണം. ” നടി സായ് പല്ലവി.
പശുസംരക്ഷണത്തിന്റെ പേരിലുള്ള ഹിന്ദുത്വ ആൾക്കൂട്ടക്കൊലകളെ വിമർശിച്ചതിന് ഹിന്ദു തീവ്രവാദ സംഘടനയായ ബജ്‌റംഗ്ദൾ പരാതി നൽകി ദിവസങ്ങൾക്ക് ശേഷം തന്റെ നിലപാട് ആവർത്തിച്ച് നടി സായ് പല്ലവി. ശനിയാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിശദീകരണത്തിലാണ് നടി നിലപാട് വീണ്ടും വ്യക്തമാക്കിയത്. ആൾക്കൂട്ട കൊലപാതകത്തെ ന്യായീകരിക്കുന്ന ആളുകളെ കാണുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് സായി പല്ലവി വിശദീകരണ വീഡിയോയിൽ പറഞ്ഞു. “മറ്റൊരാളുടെ ജീവനെടുക്കാൻ നമ്മളിൽ ആർക്കെങ്കിലും അവകാശമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഒരു മെഡിക്കൽ ബിരുദധാരി എന്നനിലയിൽ, എല്ലാ ജീവിതങ്ങളും തുല്യമാണെന്നും…
വീട് പൊളിക്കുന്നത് കോടതികൾ തടയാത്തത് എന്തുകൊണ്ട്?
'ബുൾഡോസർ നശീകരണത്തിനെതിരെ' കോടതികൾ ഇടപെടാത്തതിൽ യു.പി, എം.പി, ഗുജറാത്ത് എന്നിവിടങ്ങളിലെ നിയമവിദഗ്ധരും ആക്ടിവിസ്റ്റുകളും നിരാശരാണ്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടുകൂടിയാണ് ഉത്തർപ്രദേശിലെ പ്രയാഗരാജിൽ, രാഷ്ട്രീയ പ്രവർത്തകൻ ജാവേദ് അഹമ്മദിന്റെ വസതി അനധികൃത നിർമിതിയാണെന്ന് മുദ്രകുത്തി സിവിൽ അധികൃതർ തകർത്തത്. മുഹമ്മദ് നബിയെ കുറിച്ച് അപകീർത്തീപരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഭാരതീയ ജനതാ പാർട്ടി വക്താക്കൾക്കെതിരെ പ്രയാഗ്‌രാജ് ഉൾപ്പെടെ രാജ്യത്തെ നിരവധി നഗരങ്ങളിൽ വെള്ളിയാഴ്ചയോടുകൂടി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമാസക്തമായ പ്രതിഷേധം നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തതിന്…
ഇന്ത്യയിലെ ഇസ്ലാമോഫോബിയ അമേരിക്ക എതിർക്കണം
ബി.ജെ.പിയിലെ രണ്ട് മുതിർന്ന പ്രവർത്തകർ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ നിന്ദ്യമായ അഭിപ്രായപ്രകടനത്തെ തുടർന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ഒരു മാസമായി വഷളായികൊണ്ടിരിക്കുകയാണ്. കുവൈത്ത് പോലുള്ള രാജ്യങ്ങളിലെ സ്റ്റോറുകളിൽ നിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. മറ്റിടങ്ങളിൽ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. ഒരു ഡസനിലധികം മുസ്ലിം-ഭൂരിപക്ഷ രാജ്യങ്ങളും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനും (ഒ.ഐ.സി) നിന്ദാപരമായ അഭിപ്രായങ്ങളെ അപലപിച്ചിട്ടുണ്ട്. ഇതൊരു മാറ്റമാണ്. കാരണം, മോദിയുടെ കീഴിലുള്ള മത-അസഹിഷ്ണുത…
പള്ളികൾ പൊളിക്കുന്ന കാലത്ത് പ്രതീക്ഷ നൽകുന്ന ഗ്രാമം.
യു.പിയിലെ ഷംലി ജില്ലയിലെ ഗൗസ്ഗഢ് എന്ന ഗ്രാമത്തിന് ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന സമ്പന്നമായൊരു ചരിത്രമുണ്ട്. മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമന്റെ ഭരണകാലത്ത്, 1760നും 1806നും ഇടയിൽ ഇതൊരു നാട്ടുരാജ്യമായിരുന്നു. 250-ലധികം വർഷങ്ങൾക്കിപ്പുറം, തകർന്നടിഞ്ഞ ഒരു മസ്ജിദ് ഒഴികെ, അതിന്റെ മഹത്തായ ഭൂതകാലത്തിന്റെ അടയാളങ്ങൾ അവശേഷിക്കാത്ത സ്ഥലമായി ഇത് ചുരുങ്ങി. ഗ്രാമത്തിൽ മുസ്ലിംകൾ ആരും താമസിക്കുന്നില്ല. 1940 മുതൽ പള്ളിയിൽ പ്രാർത്ഥനകൾ നടത്തിയിട്ടില്ല. ഇപ്പോൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മസ്ജിദിനു ജീവൻ പകരാൻ കുറച്ച് പ്രാദേശിക…
“നമ്മൾ ഒരു രാജ്യമാണ്, ഒരു കുടുംബം”, വിശാൽ ഡഡ്ലാനി.
ഇന്ത്യൻ മുസ്‌ലിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമത്തിൽ പങ്കുചേർന്ന് ബോളിവുഡ് മ്യൂസിക് ഡയറക്ടർ വിശാൽ ഡഡ്ലാനി. ബി ജെ പി വക്താവ് നുപുർ ശർമ നടത്തിയ നബി നിന്ദയും അതേ തുടർന്നുണ്ടായ സമരങ്ങളും, യു പി യുലും മറ്റും മുസ്‌ലിം വീടുകൾ തകർക്കപ്പെട്ടതിന്റെയും പശ്ചാതലത്തലാണ് വിശാലിന്റെ പ്രതികരണം. ട്വിറ്റർ വഴിയാണ് അദ്ദേഹം പ്രതികരിച്ചത്. "രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്ക് വേണ്ടി, ഇന്ത്യൻ മുസ്‌ലിങ്ങളേ നിങ്ങളോട് ഞാൻ പറയട്ടെ. നിങ്ങളെ കാണുകയും കേൾക്കുകയും വിലമതിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സങ്കടങ്ങൾ നമ്മുടെ സങ്കടങ്ങളാണ്.…
‘ഞങ്ങളുടെ വീട് ഇനിയില്ല’ അഫ്രീൻ ഫാത്തിമയുടെ സഹോദരി പറയുന്നു.
ജൂൺ പതിനൊന്നിന് രാത്രി, തന്റെ സഹോദരി അഫ്രീൻ ഫാത്തിമ ആക്ടിവിസ്റ്റും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെ.എൻ.യു) വിദ്യാർത്ഥിനിയുമാണെന്ന് 19കാരിയായ സുമയ്യ ഫാത്തിമ പോലീസിനോട് പറഞ്ഞപ്പോൾ പോലീസിന്റെ നിറം മാറി. പിന്നീട് അഫ്രീനും, വെൽഫെയർ പാർട്ടി അംഗമായ പിതാവ് ജാവേദ് മുഹമ്മദിനും പ്രയാഗ്‌റാജിലെ പ്രതിഷേധങ്ങൾ സങ്കടിപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചു, രാത്രി ഉടനീളം നീണ്ടു നിന്ന ചോദ്യം ചെയ്യലും പീഡനവുമാണ് സുമയ്യക്ക് നേരിടേണ്ടി വന്നത്. ഒരു പ്രമുഖ ഇന്ത്യൻ ചാനലിലെ സംവാദത്തിനിടെ ബി.ജെ.പിയുടെ മുൻ വക്താവ് നൂപുർ ശർമ്മ മുഹമ്മദ്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.