Skip to content Skip to sidebar Skip to footer
ദളിത്‌ സ്ത്രീകൾക്ക് നീതിതേടി ഒരു വേദി
2021 ജൂലൈ 19 മുതൽ, 2021 ഓഗസ്റ്റ് 31 വരെ നടക്കുന്ന ഈ ക്യാമ്പയിന്റ ലക്ഷ്യം ദലിത് സ്ത്രീകളും പെൺകുട്ടികളും അവരുടെ ലിംഗം, ജാതി, വർഗം എന്നിവയുടെ പേരിൽ അനുഭവിക്കുന്ന കടുത്ത അതിക്രമങ്ങളും, പീഡനങ്ങളും പ്രതിരോധിക്കാൻ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്. ഒരു ദലിത് സഹോദരനെ ലോറിയുടെ പുറകിൽ കെട്ടിവലിച്ച് കൊലപ്പെടുത്തിയ ക്രൂരത മാധ്യമങ്ങളിൽ നാം കണ്ടതേയുള്ളൂ. ദലിത്സമൂഹം നേരിടുന്ന പീഡനങ്ങൾക്ക് അറ്റമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ദലിത് സ്ത്രീകളുടെ ദുരിതങ്ങൾ ഈ ഗണത്തിൽ ഏറ്റവും ഗുരുതരമാണ്. ദളിത് ഹ്യുമൻ…
കപടമായ ഒത്തുതീർപ്പുകളല്ല സമൂഹ്യനീതിയാണ് പരിഹാരം
ന്യൂനപക്ഷ പട്ടിക ജാതി-വിഭാഗളെയും മറ്റു ദുർബല വിഭാഗങ്ങളെയും പറ്റി പഠിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് രൂപീകരിച്ച ഡോ. ഗോപാൽ സിംഗ് കമ്മിറ്റി 1983 ജൂൺ 14ന് ഇന്ദിരാ ഗാന്ധി മന്ത്രി സഭയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ആമുഖത്തിൽ ചെയർമാൻ ഇങ്ങനെ കുറിച്ചു : "ന്യൂനപക്ഷങ്ങളെ മുഖ്യധാരയുടെ ഫലപ്രദമായ ഭാഗമാക്കി മാറ്റണമെങ്കിൽ ഇപ്പോൾ അവരിൽ നിലനിൽക്കുന്ന വിവേചനമനുഭവിക്കുന്നുവെന്ന ബോധം, അതിന്റെ വേരും ശാഖയുമടക്കം പിഴുതുകളയണം. ഇതിനായി രണ്ട് കാര്യങ്ങൾ തികച്ചും അനിവാര്യമാണ്. ബാങ്കുകളുടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭരണ സമിതികളിലെന്ന പോലെ…
മറ്റുള്ളവരെക്കാൾ തീവ്രമായ വർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്?
സോഷ്യൽ മീഡിയയിൽ നമുക്ക് "ക്രിസംഘി" എന്ന പുതിയ പേര് വീണു. നമ്മുടെ സ്വഭാവം കൊണ്ട് നമ്മുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മൾ ഇങ്ങനെ ആയിരുന്നില്ല. മറ്റുള്ളവരെക്കാൾ തീവ്രമായ വർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്? 'ഈശോ' എന്ന് പറയുന്നത്, ഒരു പേരിലാണോ, ഒരു സിനിമയിലാണോ, ഒരു പോസ്റ്ററിലാണോ? അങ്ങനെയൊരു പോസ്റ്ററോ, സിനിമയോ ഇറക്കിയാൽ പഴുത്ത് പൊട്ടാറായി നിൽക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം? അല്ല! ഇതിലപ്പുറമാണ് ക്രിസ്തുവെന്ന് മനസ്സിലാക്കുന്ന വിശ്വാസിക്ക് ഇതൊന്നുമല്ല. രണ്ടാഴ്ച്ച മുമ്പാണ് നാദിർഷായുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ…
ഇന്ത്യ വീണ്ടും ദരിദ്രരാജ്യമായി മാറുകയാണ്
കോവിഡ് കാരണം കഴിഞ്ഞ ഒരു വർഷമായി ഗ്രാമീണ മേഖലയിലെ കരാർ തൊഴിലാളികളിൽ ഭൂരിഭാഗവും ക്രമരഹിതമായ ജീവിതമാണ് നയിക്കുന്നത്. തൊഴിലില്ലായ്മ തന്നെയാണ് അവരുടെ പ്രധാന പ്രശനം. മാത്രമല്ല, കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യപരിപാലനച്ചെലവും ഗണ്യമായി വർധിക്കും. അതിനാൽ ആളുകളുടെ വരുമാനത്തിന്റെയോ, സമ്പാദ്യത്തിന്റെയോ വലിയൊരു ഭാഗം ആരോഗ്യത്തിനായി ചെലവഴിക്കുന്നു. ഇതവരെ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നു. നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പറയുന്നത് 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ  മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്…
സ്കോളർഷിപ്പ്; ആസൂത്രിത വിവേചനങ്ങൾ
സ്കോളർഷിപ്പിലെ പുതിയ അനുപാതം കൊണ്ട് നഷ്ടംവരുന്നത് മുസ്‌ലിംകൾക്ക് മാത്രമല്ല. ഇപ്പോൾ 20 ശതമാനം സ്കോളർഷിപ്പ് വിഹിതം ലഭ്യമായിരുന്ന ലത്തീന്‍ - പരിവർത്തിത വിഭാഗങ്ങൾക്ക് പ്രത്യേകമായ വിഹിതം ഈ സ്കോളർഷിപ്പിലില്ല. ക്രൈസ്തവ വിഭാഗങ്ങൾക്കായി മൊത്തമായുള്ള 40.87 ശതമാനത്തിൽ അവർ മത്സരിക്കുകയാണ് ഇനി വേണ്ടത്. കേരളത്തിലെ സംവരണ വിവാദവും സച്ചാർ - പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ ഏഴാം ഭാഗം സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച കോടതിവിധി പുറത്തുവന്നയുടൻ സർക്കാർ പ്രതികരിച്ചത് ആ വിധിക്കുമേൽ അപ്പീൽ പോകില്ല…
കോവിഡ് 19 സാമ്പത്തിക മാന്ദ്യവും പെരുകുന്ന ശിശുമരണവും
കോവിഡ് -19ന്റെ തുടക്കത്തിൽ തന്നെ, അവശ്യ ആരോഗ്യസേവനങ്ങൾ വലിയ രീതിയിൽ തടസ്സപ്പെടുമെന്നും, പകർച്ചവ്യാധിയുടെ ആദ്യ ആറ് മാസങ്ങളിൽ ലോകത്ത് 250000 മുതൽ 1.15 ദശലക്ഷം വരെ ശിശുമരണങ്ങൾ സംഭവിച്ചേക്കാം എന്നും പലരും പ്രവചിച്ചിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, അമിതമായ ശിശുമരണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലും 99, 642 -ഇന്ത്യയിലാണെന്ന് കണക്കാക്കപ്പെടുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയിൽ ഏകദേശം ഒരു ലക്ഷം ശിശുമരണങ്ങൾ സംഭവിച്ചതായി ലോകബാങ്കിൻ്റെ ഗവേഷണ പഠനങ്ങൾ പറയുന്നു.…
അഫ്ഗാനിൽ കൊല്ലപ്പെട്ടത് 111,000 സാധാരണക്കാർ 3500 യു.എസ്, യു.കെ സൈനികർ
2001ൽ താലിബാനെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം, 3,500-ലധികം സൈനികർ കൊല്ലപ്പെട്ടു. അതിൽ 2,300 -ലധികവും യു.എസ് സൈനികരാണ്. 450 -ലധികം യു.കെ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 20,660 അമേരിക്കൻ സൈനികർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. എന്നാൽ ഈ എണ്ണം, കൊല്ലപ്പെട്ട അഫ്ഗാൻ സുരക്ഷാ സേനയുടെയും സാധാരണക്കാരുടെയും എണ്ണവുമായി തുലനം ചെയ്യുമ്പോൾ വളരെ കുറവാണ്. രണ്ട് പതിറ്റാണ്ടുകാലം നീണ്ടുനിന്ന, അമേരിക്കയുടെ യുദ്ധമാണ് അഫ്‌ഗാനിസ്താനിൽ അവസാനിച്ചത്. ഇരുപത് വർഷങ്ങൾക്കിടയിൽ അമേരിക്കയിൽ നാലു പ്രസിഡന്റുമാർ മാറിമാറി വന്നിട്ടും അഫ്‌ഗാനിസ്താനിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ഇതിനിടയിൽ പതിനായിരക്കണക്കിന്…
ന്യൂനപക്ഷ സ്കോളർഷിപ്പ് കോടതി വിധിയുടെ പ്രത്യാഘാതങ്ങൾ
ജനസംഖ്യയില്‍ 15 ശതമാനമുള്ള മുസ്‌ലിം ജനവിഭാഗത്തിന് കേന്ദ്ര സർവീസുകളിൽ രണ്ടര ശതമാനം മാത്രമേ പ്രാതിനിധ്യമുള്ളുവെന്ന് കണ്ടെത്തിയ കമ്മീഷൻ, മുസ്‍ലിംകൾക്ക് 12% സംവരണമുള്ള കേരളത്തിൽ 10% മാത്രമേ സർവീസിൽ പ്രാതിനിധ്യമുള്ളുവെന്ന് കണ്ടെത്തി. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും മുസ്‌ലിംകളുടെ സ്ഥിതി പരിതാപകരമാണെന്ന പൊതു വിലയിരുത്തലിൻ്റയടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരുകളും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ആരംഭിച്ചു.ബംഗാളില്‍ 27% ആണ് മുസ്‌ലിംകളുള്ളത്. എന്നാല്‍ അവിടെ 2% ആണ് സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം. സച്ചാർ റിപ്പോർട്ട് വന്നതിന് ശേഷമാണ് അവിടെ മുസ്‌ലിംകൾക്ക്…
ആർക്കും വേണ്ടാത്ത അഭയാർത്ഥികൾ
ലോകജനതയിലെ ഭൂരിപക്ഷത്തിനും അവർ ജനിച്ചുവളർന്ന ഇടങ്ങൾ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ പോലും അവർ തൊട്ടടുത്തുള്ള വലിയ നഗരത്തിലേക്കോ അയൽരാജ്യത്തേക്കോ മാത്രമേ മാറിത്താമസിക്കാറുള്ളൂ. എന്നാൽ ചില മനുഷ്യർക്ക്, തങ്ങളുടെ രാജ്യം പൂർണ്ണമായും ഉപേക്ഷിക്കേണ്ടിവരാറുണ്ട്; ചിലപ്പോൾ കുറച്ചു കാലത്തേക്ക് മാത്രം, മറ്റു ചിലപ്പോൾ കാലാകാലത്തേക്കുമായി.  ആളുകൾ നാടുവിട്ട് പോയി ജീവിക്കാൻ തീരുമാനിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. പലരും ജോലിയോ വിദ്യാഭ്യാസമോ നേടാൻ സ്വമേധയാ പോകുന്നവരാണ്. ചിലർ പീഡനമോ മറ്റോ മൂലം ഓടിപ്പോകാൻ നിർബന്ധിതരാകുന്നു. എന്നാൽ ദശലക്ഷക്കണക്കിന് ആളുകൾ…
യു.എ.പി.എ കശ്മീരിലെ പെൺജീവിതങ്ങൾ തകർക്കുന്ന വിധം
കഴിഞ്ഞ രണ്ട് വർഷങ്ങളായി കശ്മീരിൽ യു.എ.പി.എ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ബി.ജെ.പി ജമ്മുകാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമാണ് ഇത് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത്. 2019 മുതൽ യു‌.എ‌.പി‌.എ കേസുകളിലുണ്ടായിട്ടുള്ള വൻവർധനവ് അതിന്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ചും കടുത്ത പ്രത്യാഘാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടനുസരിച്ച്, 2019 മുതൽ യു.എ.പി.എ പ്രകാരം കശ്മീരിൽ 2364 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇതിൽ പകുതിയോളം പേർ ഇപ്പോഴും ജയിലിലാണ്. കശ്മീറിലെ യു.എ.പി.യെ കേസുകളുടെ വർധനവിനെക്കുറിച്ച് ആമിർ അലി ഭട്ട്…
ലോകം എത്രകാലം മൂകസാക്ഷിയാകും? 
സ്വന്തം പിതാവിനെ രക്ഷപ്പെടുത്താന്‍ വേണ്ടി അഹ്മദിന്റെ കുഞ്ഞുമകള്‍ അലമുറയിട്ടുകരയുന്നത് അനേകം ഇന്ത്യക്കാരെപ്പോലെ എന്നെയും നിസ്സഹായവസ്ഥയിലാക്കിയ ദൃശ്യമാണ്. ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ അക്രമണോത്സുകമായും കരുത്തോടെയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എണ്ണയിട്ടപോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പിആര്‍ പ്രചാരങ്ങളെ തകര്‍ക്കുന്ന സത്യങ്ങള്‍ വിളിച്ചു പറയുന്ന ആളുകള്‍ ചിത്രവധം ചെയ്യപ്പെടുകയാണ്. മനസ്സാക്ഷിയുള്ള പൗരന്മാര്‍ക്ക് ശ്വാസം മുട്ടുന്ന തരത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്ക്. ലോകം ഒരു മൂകസാക്ഷിയായി എത്ര കാലം നിലകൊള്ളും? ആഗസ്റ്റ് 8: ബി.ജെ.പിയുടെ മുന്‍ വക്താവ് വിളിച്ചുകൂട്ടിയ റാലിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം മുസ്‌ലിം വംശഹത്യക്കു…
ഇവരാണ് ആ പ്രതികൾ!
2020 മാർച്ച് 6 ന് ദൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് പോലീസ് എഫ്.ഐ.ആർ നമ്പർ 59 ഫയൽ ചെയ്തത്. യു.എ.പി.എയുടെ വിവിധ വകുപ്പുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 53 പേർ കൊല്ലപ്പെടുകയും 600 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിൽ വലിയ ഗൂഡാലോചന നടത്തി എന്നാരോപിച്ചായിരുന്നു 2020 സെപ്റ്റംബറിൽ കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 2020ൽ അറസ്റ്റിലായ 15ആളുകളുടെ പേരുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.  കഴിഞ്ഞ ഒരു വർഷത്തിനിടെ ദൽഹി പോലീസ് യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ അകപ്പെട്ടിട്ടുള്ളവരെക്കുറിച്ച്…
അഫ്​ഗാനിസ്​താന്‍; അമേരിക്ക തിരിച്ചറിയാനെടുത്ത ഇരുപത് വർഷങ്ങൾ
കാബൂളിന്റെ പതനം അനിവാര്യമായിരുന്നു. സാമ്രാജ്യത്വയുഗാനന്തര പടിഞ്ഞാറിന്റെ ഫാന്റസികള്‍ക്ക് അന്ത്യം കുറിക്കലായിരുന്നു അത്. എന്നാലും പടിഞ്ഞാറിന്റെ പ്രതികരണം അവരെ വിശ്വാസത്തിലെടുക്കാൻ യാചിക്കുന്നത് പോലെയായിരുന്നു. വിനാശകരമായൊരു പിഴവായോ, ഒരു ദുരന്തമായോ, അപമാനമായോ അങ്ങനെ ചേരുന്നതെന്തും ഇതിനെ വിളിക്കാം. സാമ്രാജ്യത്വം ഒരിടത്തു നിന്ന് പിന്‍വാങ്ങുന്നതോടെ അവിടെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാവുകയാണ് പതിവ്. ഇക്കുറി ഇരുപത് വര്‍ഷങ്ങള്‍ എടുത്തുവെങ്കിലും, പര്യവസാനം ഗതിവേഗത്തിലായിരുന്നു. അഫ്ഗാനിസ്താനിലെ അധിനിവേശം അമേരിക്കയെ സംബന്ധിച്ച് തീർത്തും അനാവശ്യമായിരുന്നു. ലിബിയയോ, ഇറാനോ പോലെ ഒരു 'തീവ്രവാദ രാഷ്ട്രം' ആയിരുന്നില്ല അഫ്ഗാനിസ്താന്‍. അമേരിക്കയോട്…
പേരുകൾ പുറത്തു വിടാൻ പേടിക്കുന്നത് എന്തിന്?
34 പേരെയാണ് യു.എ.പി.എ പ്രകാരം 2020ൽ ദൽഹിയിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.മുസ്ലിം വിവേചനത്തിലധിഷ്ടിതമായ സി.എ.എക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 26 മുസ്ലിംകളും 21സിഖുകാരും ഒരു എസ്. ടി വിഭാഗത്തിൽപ്പെട്ടയാളും ഉൾപ്പെടുന്നവരാണ് ഇതുസംബന്ധിച്ച ലിസ്റ്റിലുള്ളത്. എന്നിട്ടും അവരുടെ പേരുകൾ പുറത്ത് വിടാൻ ആഭ്യന്തര മന്ത്രാലയം തയാറാകാത്തത് എന്തുകൊണ്ടാണ്? കഴിഞ്ഞ ഒരു വർഷത്തിനിടെ ദൽഹി പോലീസ് യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത മൊത്തം കേസുകളുടെ എണ്ണവും, അതേ കാലയളവിൽ യു.എ.പി.എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികളുടെ പേരുവിവരങ്ങളും നൽകാൻ തൃണമൂൽ കോൺഗ്രസിന്റെ…
പിന്നാക്ക സംവരണത്തെ അട്ടിമറിക്കുന്ന മുന്നാക്ക തന്ത്രങ്ങൾ
ഇ.ഡബ്ല്യു.എസ് റിസർവ്വേഷനിലൂടെ ദലിത്-ഒ.ബി.സി വിഭാഗങ്ങളുടെ ക്വാട്ട കുറയില്ല എന്നത് ശുദ്ധ അസംബന്ധമാണ്. നേരത്തേ തന്നെ മെറിറ്റ് അട്ടിമറിക്കപ്പെട്ട് തങ്ങളുടെ സംവരണ ക്വാട്ട പോലും ബാക്ക് ലോഗിലുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ജനറൽ കാറ്റഗറിയിൽ കോംപിറ്റ് ചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. പരമാവധി പത്തു ശതമാനം വരെ എന്നതിൻ്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ ഇ.ഡബ്ല്യു.എസ് റിസർവ്വേഷൻ കൊണ്ടു വന്നത്. കേരളത്തിലെ മുന്നാക്കക്കാരുടെ പിന്നാക്കവസ്ഥ എത്രെയന്ന് ഒരു സർവ്വേയും കണക്കെടുപ്പും സർക്കാർ നടത്തിയിട്ടില്ല. പിന്നെങ്ങനെയാണ് പത്ത് ശതമാനം തന്നെയാണ് അവരുടെ…
അഫ്​ഗാനിസ്​താന്‍റെ ഭാവി എന്തായിരിക്കും?
കഴിഞ്ഞ 20 വർഷമായി മാധ്യമങ്ങളും അഫ്ഗാനിസ്താനിലെ ജനങ്ങളും അനുഭവിച്ച അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശം ഇപ്പോൾ നഷ്ടപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നുണ്ട്. എന്റെ ഏറ്റവും വലിയ സ്വപ്നം അഫ്ഗാനിസ്താനിലെ എല്ലാ പ്രവിശ്യകളിലും സഞ്ചരിച്ച് അവിടത്തെ സൗന്ദര്യം, നിർമ്മാണപ്രവർത്തനങ്ങൾ, വികസനം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക എന്നതാണ്. കാരണം എല്ലാ അഫ്ഗാനികളും നല്ല വാർത്തകൾ കേൾക്കാനാണ് ആഗ്രഹിക്കുന്നത്. സമാധാനം നിറഞ്ഞ അഫ്ഗാനിസ്താൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരും ആഗ്രഹിക്കുന്നതും അതുതന്നെയാണ്. അഫ്ഗാനിസ്താനിലെ ഓരോ മനുഷ്യനും വെടിയൊച്ചകൾ കേട്ടുകൊണ്ടാണ് ദിവസവും ഉണരുന്നത്. അത്തരമൊരു സ്ഥലത്ത്…
നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടും പാക്കേജ് എന്ന വഞ്ചനയും
നരേന്ദ്രന്‍ കമീഷന്‍ കണ്ടെത്തിയ ബാക് ലോഗ് നികത്താനായി ഒരു നടപടിയും എടുക്കാതെ രക്ഷപ്പെടാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് വാസ്തവത്തില്‍ സംവരണ പാക്കേജ് ചെയ്തത്. ഇങ്ങനെ ഒരു പാക്കേജ് നടപ്പിലാക്കിയപ്പോൾ ഒരു ക്ലെയിമും ഉന്നയിക്കാതെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസ സംവരണം ഏർപ്പെടുത്തുകയും ചെയ്തു. അതോടെ മുന്നാക്ക സംവരണത്തിന് കേരളത്തിൽ തുടക്കം കുറിച്ചു. അവധാനതയും ആലോചനയുമില്ലാതെ ഒത്തു തീർപ്പു ഫോർമുലകളിൽ വഴങ്ങിയതിൻറെ വലിയ ദുരന്തം അവിടെ ആരംഭിക്കുകയായിരുന്നു. കേരളത്തിലെ സംവരണ വിവാദവും സച്ചാർ - പാലോളി കമ്മിറ്റിയും;…
നീതി ചോദിച്ചതാണ് ഞാൻ ചെയ്ത തെറ്റ്!
"സമാധാനത്തിനായി ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് ആവശ്യപ്പെടുന്നതിനു പകരം, മുസ്‌ലിംകൾക്കതിരെ വിഷപ്രചാരണം നടത്തിയ ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്യുകയല്ലേ വേണ്ടത്? മുസ്ലിംകൾക്ക് നീതി ലഭിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിഷേധമുയർത്താൻ ഞാൻ ആഹ്വാനം ചെയ്തപ്പോൾ പലരും പറഞ്ഞത് പ്രതിഷേധത്തിനായി ആരും വരില്ലെന്നായിരുന്നു. ആരെയാണ് ഇവർ ഭയക്കുന്നത്? കഴിഞ്ഞ എട്ട് വർഷത്തെ ബി.ജെ.പി ഭരണത്തിൽ, എണ്ണമറ്റ മുസ്ലിംകൾ വർഗീയ രാഷ്ട്രീയത്തിന്റെ ഇരകളായിട്ടുണ്ട്. അതുകൊണ്ടാണ് നിയമപരമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചത്. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായക്കും ഹിന്ദുത്വ പ്രവർത്തകൻ ഉത്തം ഉപാധ്യായക്കുമെതിരെ കേസ്…
ഇനിയും അവസാനിക്കാത്ത ബാലവേല!
ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച് എഴുപത്തിനാല് വർഷങ്ങൾ കഴിഞ്ഞിട്ടും ബാലവേല അവസാനിപ്പിക്കുന്നതിൽ നാം പരാജയപ്പെട്ടിരിക്കുകയാണ്. തൊഴിൽ സഹമന്ത്രി രാമേശ്വർ തെലി നൽകിയ കണക്കുകളിൽ നിന്ന് വായിച്ചെടുക്കാവുന്ന വേദനിപ്പിക്കുന്ന വസ്തുതയാണിത്. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് പ്രവേശിക്കുമ്പോഴും നമ്മുടെ കുട്ടികൾ സ്വതന്ത്രരാണോ? ബാലവേലയുടെ പേരിൽ 770 കേസുകളാണ് 1986 ലെ ചൈൽഡ് ആൻഡ് കൗമാര ലേബർ ആക്ട് (പ്രൊഹിബിഷൻ ആൻഡ് റെഗുലേഷൻ) പ്രകാരം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതന്നാണ് അദ്ദേഹം ലോക്സഭയെ അറിയിച്ചത്. പാർലമെന്റിന്റെ മൺസൂൺ സെഷനിലായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.  ബാലവേലാ നിയമപ്രകാരം തെലങ്കാനയിലാണ്…
ഫെമിനിസ്റ്റുകളേ നിങ്ങൾ ഈ ലൈംഗികവൽക്കരണത്തെ എതിർക്കുന്നുണ്ടോ?
സ്ത്രീകൾ സാധാരണയായി കാലുകൾ മുഴുവൻ കാണിക്കുന്ന വസ്ത്രങ്ങളാണ് കായിക മത്സരങ്ങളിൽ ധരിക്കാറുള്ളത്. അവ ധരിച്ചില്ലങ്കിൽ മത്സരങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്. 2019 വേൾഡ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ സോ ജിംഗ്യുവാൻ, പുരുഷ ജിംനാസ്റ്റുകൾ സാധാരണയായി ധരിക്കാറുള്ള അയഞ്ഞ ഷോർട്ട്സ് ധരിച്ചതിന് പരിഹാസം നേരിട്ടിരുന്നു. ടൊറന്റോ സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രൊഫ. ഹെലൻ ജെഫേഴ്സൺ ലെൻസ്കിജ്, ഒളിംപിക്സിൽ നടക്കുന്ന ലൈംഗികവൽക്കരണത്തെ കുറിച്ച് ഗ്ലോബൽ ന്യൂസിനോട് പങ്കുവെച്ച അഭിപ്രായങ്ങൾ ഗൗരവപ്പെട്ട ഒരു അന്തർദേശീയ സംവാദത്തിന് വിഷയമാകേണ്ടതാണ്; "സ്ത്രീ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.