Skip to content Skip to sidebar Skip to footer

Culture

രോഹിത് വെമുല ഓർമിപ്പിക്കുന്ന വിദ്യാർത്ഥി ആത്മഹത്യകളുടെ ചരിത്രം
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവുമായ രോഹിത് വെമുലയുടെ ആത്മഹത്യയാണ് രാജ്യത്തെ വിദ്യാര്‍ത്ഥി ആത്മഹത്യകളെ കുറിച്ചുള്ള ചോദ്യങ്ങളുടെ തീവ്രത കൂട്ടിയത്. രണ്ടു കേന്ദ്രമന്ത്രിമാരുടെ ഇടപെടലിനെ തുടര്‍ന്നുള്ള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ പുറത്താക്കല്‍ നടപടിക്കെതിരെ സമരം ചെയ്യുന്നതിനിടെയായിരുന്നു രോഹിതിന്റെ ആത്മഹത്യ. കാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവന്നേക്കാവുന്ന ജാതീയവും വര്‍ഗീയവുമായ ആക്രമണങ്ങള്‍ ചെറുക്കുന്നതിനായി രോഹിതിന്റെ സഹപ്രവര്‍ത്തകരും വിവിധ വിദ്യാര്‍ത്ഥി സംഘടനയും മുന്നോട്ടുവെച്ച ആവശ്യമാണ് രോഹിത് ആക്റ്റ് എന്ന നിയമനിര്‍മാണം. എന്നാല്‍ ഇതുവരെയും ഇത് സാധ്യമായിട്ടില്ല. …
ബാബർ അസമിനെ പൊതിയുന്ന ഇന്ത്യൻ വെട്ടുകിളിക്കൂട്ടം
പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ട് പ്രമുഖ സ്പോർട്സ് മാധ്യമങ്ങൾ അടക്കമുള്ളവർ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 'ഫോക്സ് ക്രിക്കറ്റ്' പോലെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മാധ്യമങ്ങൾ, 'മിറർ നൗ' പോലെയുള്ള വിവിധ ഇന്ത്യൻ മാധ്യമങ്ങൾ തുടങ്ങിയവർ പ്രസ്തുത വാർത്ത പ്രസിദ്ധികരിച്ചിരുന്നു. പ്രചരിക്കുന്ന വാർത്തകളുടെ വസ്തുത എന്താണെന്ന് പരിശോധിക്കുന്നു. തന്റെ ടീമംഗങ്ങളിൽ ഒരാളുടെ കാമുകിക്ക് ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു എന്ന തരത്തിലാണ് ബാബർ അസമിനെതിരെ വാർത്തകൾ പ്രചരിക്കുന്നത്. ഡോ. നിമോ യാദവ്…
ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വം നെഹ്റു ചൈനക്ക് നൽകിയിരുന്നോ? വസ്തുത പരിശോധിക്കുന്നു.
1950ൽ അമേരിക്കയും തുടർന്ന് റഷ്യയും ഇന്ത്യക്ക് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിലിൽ സ്ഥിരാംഗത്വം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ നെഹ്റു അത് ചൈനക്ക് നൽകുകയാണ് ഉണ്ടായത് എന്നുമുള്ള വാർത്ത ഗൾവാനിലെ ചൈനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിക്കുന്നുണ്ട്. ഡിസംബർ 13 ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ആ അവകാശവാദം ഉന്നയിച്ചിരിന്നു. സാമൂഹിക മാധ്യമങ്ങളിലും സമാനമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. വസ്തുത: ലോക്‌സഭയിലെ ചോദ്യത്തിന് നെഹ്റു നൽകിയ മറുപടി. “ഇത്തരത്തിലുള്ള ഔപചാരികമോ, അനൗപചാരികമോ ആയ ഒരു വാഗ്ദാനവും ഉണ്ടായിട്ടില്ല.…
ഫ്രാൻസിന്റെ വിജയം ആഘോഷിക്കുന്ന റഫറി: പ്രചരിക്കുന്ന വീഡിയോ വ്യാജം
വേൾഡ് കപ് പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന മത്സരത്തിൽ മാച്ച് റഫറി ഫ്രാൻസിന്റെ വിജയം ആഘോഷിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു കളിയിൽ ഗോൾ അടിച്ചതിനെ തുടർന്ന് റഫറി കൈ ഉയർത്തി ആഘോഷിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസ് ഗോൾ അടിച്ചതിനെ തുടർന്നാണ് റഫറി ആഹ്ലാദം പ്രകടിപ്പിച്ചത് എന്നാണ് ആരോപണം വസ്തുത പ്രചരിക്കുന്ന വീഡിയോ ഫ്രാൻസ് ഇംഗ്ലണ്ട് തമ്മിലുള്ള ലോകകപ്പ് മത്സരമല്ല. ഇഗ്ലീഷ്…
കശ്മീർ ഫയൽസിന് എതിരായ പ്രസ്താവന: നാദാവ് ലാപിഡ് ക്ഷമാപണം നടത്തി എന്ന വാർത്ത വ്യാജം
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ സമാപന വേളയിൽ ജൂറി തലവൻ നദാവ് ലാപിഡ് മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ, 'കശ്മീർ ഫയൽസ്' നിലവാരം പുലർത്തിയില്ല എന്നും അത് പ്രോപ്പഗണ്ട ചിത്രമാണെന്നും വിമർശനം ഉന്നയിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി അടക്കമുള്ള പലരും ലാപിഡിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വരികയും ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ അടക്കം ലാപിടിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള പ്രതികരണത്തിൽ ലാപിഡ് ക്ഷമാപണം നടത്തി എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. കശ്മീർ ഫയൽസ് മികച്ച ചിത്രമാണ്…
ഖത്തറിലേക്ക് അനധികൃത മദ്യം: പ്രചരിക്കുന്ന ചിത്രം വ്യാജം
ലോകകപ്പ് വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചതുമുതൽ നിരന്തരമായി വിമർശനങ്ങളും വ്യാജ പ്രചാരണങ്ങളും മുഖ്യധാര മാധ്യമങ്ങളിൽ നിന്നടക്കം ഖത്തറിനെതിരെ ഉയർന്നിരുന്നു. സ്വവർഗാനുരാഗ സൗഹൃദമല്ല, മദ്യം ലഭിക്കില്ല, തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നു തുടങ്ങി നിരവധി വിമർശനങ്ങൾ ഖത്തർ നേരിട്ടു. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന മറ്റൊരു വാർത്തയാണ് ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഖത്തറിലേക്ക് അനധികൃതമായി മദ്യം എത്തിക്കുന്നു എന്നത്. മദ്യത്തിന്റെ ക്യാനിന് മുകളിൽ പെപ്സിയുടെ സ്റ്റിക്കർ ഒട്ടിച്ചാണ് ഖത്തറിലേക്ക് എത്തിക്കുന്നത് എന്നാണ് ചിത്രത്തിലൂടെ വാദിക്കുന്നത്. ഇതിന്റെ വസ്തുത എന്താണെന്ന് ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു. ആരാധകർ…
മുന്നാക്ക സംവരണം: എൽ.എൽ.ബി പ്രവേശനത്തിൽ നിന്ന് തെളിയുന്നത്
സബീൽ ചെമ്പ്രശ്ശേരി സാമ്പത്തിക സംവരണം സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചും ശരി വെച്ചിരിക്കുന്നു. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമല്ല എന്നിരിക്കെതന്നെ വാദത്തിന് വേണ്ടി മുന്നോക്ക സംവരണം അംഗീകരിച്ചാൽ പോലും, എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് 10% സംവരണം നിശ്ചയിച്ചത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ജാതി തിരിച്ച് സെൻസസ് നടത്തുകയോ, സംവരണത്തിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ പെടാത്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുകയോ ചെയ്ത് ആയിരുന്നില്ല കേന്ദ്ര സർക്കാർ 10എന്ന അനുപാതം നിശ്ചയിച്ചത്. ഭരണഘടനയുടെ 103 ആം ഭേദഗതിയിലൂടെ നിലവിൽ വന്ന 10% സാമ്പത്തിക…
അർജന്റീനയെ തോൽപിച്ച സൗദി ഫുട്‌ബോൾ ടീം അംഗങ്ങൾക്ക് റോൾസ് റോയ്സ് സമ്മാനം: പ്രചരിക്കുന്നത് വ്യാജ വാർത്ത.
ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനക്കെതിരെ അട്ടിമറി വിജയം കരസ്ഥമാക്കിയതിനെ തുടർന്ന് സൗദി അറേബ്യാ ഫുട്ബോൾ ടീമിലെ എല്ലാവർക്കും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അത്യാഢംബര വാഹനമായ റോൾസ് റോയ്സ് നൽകുമെന്ന വാർത്ത ഏറെ പ്രചരിക്കപ്പെട്ടിരുന്നു. പല പ്രമുഖ പത്രങ്ങളും ചാനലുകളും പ്രസ്തുത വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്ന് ഹിന്ദുസ്ഥാൻ ടൈംസ്, എൻ ഡി ടിവി, ടൈംസ് നൗ തുടങ്ങിയ ദേശീയ മാധ്യമങ്ങളും ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, അടക്കമുള്ള മലയാള…
ഖത്തർ ലോകകപ്പ്: വംശീയത പടർത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ.
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ ചർച്ച ചെയ്യപ്പെട്ടപ്പോൾ ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങളെ കുറിച്ച് പരാമർശിക്കുന്ന രണ്ട് കണക്കുകൾക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. അതിൽ ഒന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്ത 6,500 മരണങ്ങൾ എന്ന കണക്കും, മറ്റൊന്ന് ആംനസ്റ്റി ഇന്റർനാഷണലിന് ഖത്തറിന്റെ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് ലഭിച്ച 15,000 എന്ന കണക്കുമായിരുന്നു. ഈ കണക്കുകളുടെ കൃത്യതയും, അതിന്റെ സത്യാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഒരു വസ്തുതാ പരിശോധനയാണ് ഇത്. ഖത്തറിൽ എന്താണ് സംഭവിക്കുന്നത്…
ലോകമൊന്നാകെ തൊഴിൽമാന്ദ്യം വർധിക്കുന്നു.
ആഗോളതലത്തിൽ, വൻകിട കമ്പനികൾ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കമ്പനികളാണ് ചിലവ് ചുരുക്കുന്നതിനും ഘടനാപരമായ ഭേദഗതികൾക്കുമായി ജീവനക്കാരെ പിരിച്ചുവിടുന്നത്. ഈ വർഷത്തെ 'ഫണ്ടിംഗ് വിന്റർ'ൽ, ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 'യൂണികോൺ' ഉൾപ്പടെയുള്ള മുൻനിര ടെക് കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. 2022ൽ മാത്രം, ഇന്ത്യയിലെ 44 സ്റ്റാർട്ടപ്പുകൾ 15,216 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ജോലികൾ നഷ്ടമായത് വിദ്യാഭാസ സാങ്കേതിക രംഗത്തുള്ളവർക്കാണ്. ഈ മേഖലയിലെ 14…
സംവരണവും രാഷ്ട്രീയവും: സ്വാതന്ത്ര്യലബ്ധി മുതൽ സാമ്പത്തിക സംവരണം വരെ.
മോദി സർക്കാർ 2019ല്‍ പാസാക്കിയ, ജനറല്‍ വിഭാഗത്തിനുള്ള 10% സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചതോടെ സംവരണ രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സംവരണം എങ്ങനെയാണ് ഉണ്ടായതെന്നും, അതെങ്ങനെയാണ് വിവിധ കാലഘട്ടങ്ങളിലായി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെ ന്നും പരിശോധിക്കുകയാണ് ഇവിടെ. സംവരണം: സ്വാതന്ത്ര്യം മുതല്‍ അറുപതുകളുടെ അവസാനം വരെ. 1950ല്‍ നിയമസഭ, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി. സര്‍ക്കാര്‍ ജോലികളിലും സംവരണം ഏര്‍പ്പെടുത്തി. എസ്.സി വിഭാഗങ്ങള്‍ക്ക് 12.5%, എസ്.ടി വിഭാഗങ്ങള്‍ക്ക് 5% എന്നിങ്ങനെയായിരുന്നു…
ആർ.വി ബാബുവിന്റെ പരാമർശങ്ങൾ തെറ്റാണ്.
2022 ഒക്ടോബർ 27 ന്, 'ആംആദ്‌മിയുടെ വിശ്വരൂപം' എന്ന തലക്കെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചയിൽ, ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബു, മുസ്ലിംകൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ വർഗീയമായ ഈ രണ്ട് പരാമർശങ്ങളും വസ്തുതാവിരുദ്ധമാണ്. ആർ.വി ബാബുവിന്റെ പരാമർശം: "തുല്യതയില്ല നമ്മുടെ നാട്ടിൽ. ഇവിടെ, ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സിൽ വരെ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് ആയിരം രൂപ സ്കോളർഷിപ് കൊടുക്കുമ്പോൾ…
പെഗാസസ്: ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ എൻ.എസ്.ഒ ഗ്രൂപ്പുമായി ഇടപാട് നടത്തിയതിന് രേഖകൾ.
രാജ്യത്തെ പ്രധാന ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ, ഇസ്രായേലി സ്പൈവെയർ സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പിൽ നിന്ന് പെഗാസസ് സോഫ്‌റ്റ്‌വെയർ വിന്യസിക്കാൻ ഉപയോഗിക്കുന്ന ഹാർഡ്‌വെയർ വാങ്ങിയതായി ഇറക്കുമതി രേഖകൾ. 2017 ൽ, ഇസ്രായേലുമായുള്ള ഒരു പ്രധാന ആയുധ ഇടപാടിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ പെഗാസസ് സ്പൈവെയർ വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് 2022 ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് പെഗാസസ് സോഫ്റ്റ്‌വെയർ വിന്യസിക്കാൻ മറ്റു പലയിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങളുടെ വിവരണവുമായി…
ജനസംഖ്യ വളർച്ചയിലെ അസന്തുലിതാവസ്ഥ: വസ്തുതകൾ പരിശോധിക്കുന്നു
"രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് വിഭവലഭ്യതയ്ക്ക് ഭീഷണിയാണ്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പുതിയ ജനസംഖ്യാനയം കൊണ്ടുവരേണ്ടതണ്ടത് അനിവാര്യമാണ്." ഒക്ടോബർ 5ന് നടത്തിയ പ്രസംഗത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞത്. രാജ്യത്ത് മതാടിസ്ഥാനത്തിലുളള ജനസംഖ്യാ അസന്തുലിതാവസ്ഥയുണ്ടെന്ന വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇതിനോട് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ എസ് വെെ…
ഇന്ത്യ പോലൊരു രാജ്യത്ത് ഹിന്ദി എന്ന ഒറ്റ ഭാഷ എങ്ങനെ സാധ്യമാകും.
2011 സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ - 1,21,08,54,977 വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെടെ ആകെ കണക്ക്: 1,17,11,03,853 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ കണക്കുകൾ: അസമീസ് - 1.31 % ബംഗാളി - 8.30 % ബോറോ - 0.13% ഡോഗ്രി - 0.22% ഗുജറാത്തി - 4.74% കന്നഡ - 3.73% കാശ്മീരി - 0.58% കൊങ്കണി - 0.19% മൈഥിലി - 1.16%…
ഒളിച്ചുകടത്തലല്ല! ഇത് കടത്തുന്നത് പച്ചക്ക് തന്നെയാണ്
947 - 1014 കാലഘട്ടത്തിൽ ജീവിച്ച രാജരാജ ചോളന്റെ കഥ പറയുന്ന തമിഴ് ചിത്രമാണ് പൊന്നിയൻ സെൽവൻ. സിനിമയുടെ സാങ്കേതിക - വാണിജ്യ മേഖലയെ കുറിച്ചുള്ള ചർച്ചയോടപ്പം തന്നെ സിനിമയുടെ പ്രമേയം മുന്നോട്ട് വെക്കുന്ന ചോള സാമ്രാജ്യത്വത്തിന്റെയും അതിന്റെ ചക്രവർത്തി ആയിരുന്ന രാജരാജ ചോളന്റെയും ചരിത്രത്തെ സംബന്ധിച്ച സംവാദങ്ങളും സിനിമയെ ചുറ്റിപറ്റി നിലനിൽക്കുന്നു. തമിഴിലെ പ്രമുഖ സംവിധായകനായ വെട്രിമാരൻ, ഹിന്ദു അല്ലാതിരുന്ന ചോള രാജാവിനെ ഹിന്ദുവായി സിനിമയിൽ ചിത്രീകരിച്ചു എന്ന വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് കമൽഹാസനും വെട്രിമാരനെ…
‘ഡിജിറ്റൽ യുഗത്തിലെ ഇസ്ലാമോഫോബിയ’, ഉമർ ബട്ലറിന്റെ പഠനം ഫാക്റ്റ്ഷീറ്റ്‌സ് പരിശോധിക്കുന്നു.
വിദ്വേഷത്തിന്റെ ഓൺലൈൻ പ്രകടനങ്ങൾ ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ഓഫ് ലൈൻ ആക്രമണങ്ങൾക്ക് പ്രേരകമാകുകയും അത്തരം ആക്രമണങ്ങൾ ഓൺലൈൻ ആയി രേഖപ്പെടുത്തുകയും ചെയ്യുന്നതിന്റെ പ്രാഥമിക ഉദാഹരണം ആണ് ബ്രെന്റൻ ടാരന്റ. ഓൺലൈൻ വഴി ഭീകരവൽക്കരിക്കപ്പെട്ട ടാരന്റ് ന്യൂസീലൻഡ് പള്ളിക്കകത്ത് വെച്ച് 51 പേരെ വെടിവെച്ചു കൊല്ലുന്നത് തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. കണ്ടെത്തലുകൾ ട്വിറ്ററിൽ 2019 ഓഗസ്റ്റ് 28നും 2021 ഓഗസ്റ്റ് 27നും ഇടയിൽ 3,759,180 ഇസ്ലാമോഫോബിക് പോസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യ, യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്ന് മാത്രം ആണ്…
2022 ലെ മരണസംഖ്യ – 21?
കേരളത്തില്‍ റാബീസ് ബാധിതരായി മരിച്ചവരുടെ എണ്ണത്തില്‍ വൻ വർധനവ്. കഴിഞ്ഞ നാലുവര്‍ഷങ്ങളിലാണ് വര്‍ധനവുണ്ടായത്. 2012 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ 13ല്‍നിന്നും 5ലേക്ക് മരണങ്ങള്‍ കുറഞ്ഞപ്പോള്‍ 2017ല്‍ 8 മരണങ്ങളുണ്ടായി. 2020ല്‍ റിപ്പോര്‍ട്ട് ചെയ്തത് 5 മരണങ്ങളാണ്. 2021ല്‍ 11. 2022ലെ ഒമ്പത് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 21 മരണങ്ങള്‍. ആരോഗ്യവകുപ്പ് ഡയരക്ടറുടെ കാര്യാലയത്തില്‍നിന്നും ലഭ്യമായ മരണസംഖ്യ ഇങ്ങനെയാണ്. 2012-13 2013-11 2014-10 2015-10 2016-5 2017-8 2018-9 2019-8 2020-5 2021-11 2022-21 സംസ്ഥാനത്ത് ആകെ…
മലബാറിലെ മക്കൾ ഇപ്പോഴും പുറത്ത് തന്നെ.
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സീറ്റു ലഭിക്കും - വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ( 2022 ജൂലൈ മാസത്തിൽ ആദ്യ ആലോട്ട്മെന്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞത്) മലബാറിലെ ഹയർ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള സീറ്റ് അപര്യാപ്തത പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറയുമ്പോഴും ഏറ്റവും ഒടുവിലെ കണക്കുകളിലും പതിനായിരത്തിൽപരം വിദ്യാർത്ഥികൾക്ക് പ്ലസ് വണിന് സീറ്റില്ല. ഹയർ സെക്കൻഡറി പ്രവേശനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ മലബാറിൽ നിന്നുള്ള കണക്കുകൾ ഇങ്ങനെയാണ്;…
റാബീസ് വാക്‌സിന്‍ എടുത്തിട്ടും മരണം പെരുകുന്നു.
തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിലുള്ള പാളിച്ചകള്‍, ആന്റി റാബീസ് വാക്‌സിന്റെ ഗുണനിലവാരം, സംസ്ഥാനത്ത് നേരിട്ട ആന്റി റാബീസ് വാക്‌സിന്‍ ക്ഷാമം, മുറിവില്‍ കുത്തിവെക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എന്നിവ പ്രധാന പ്രശ്നങ്ങളായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേരള മൃഗസംരക്ഷണ വകുപ്പ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ റാബിസ് കേസുകൾ രണ്ടിരട്ടിയാണ് വര്‍ധിച്ചത്‌. വളര്‍ത്തുനായ്ക്കളില്‍നിന്നും മരിച്ച നായ്ക്കളില്‍നിന്നും ശേഖരിച്ച 300 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 168 സാമ്പിളുകളിലും റാബിസ്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.