Skip to content Skip to sidebar Skip to footer

Culture

മാനവ വികസന സൂചികയിൽ ഇന്ത്യ 132 ആം സ്ഥാനത്ത്‌.
'യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാം റിപ്പോർട്ട്' പ്രകാരം, 2021-ലെ മാനവ വികസന സൂചികയിൽ, 191 രാജ്യങ്ങളിൽ 132 ആം സ്ഥാനത്താണ് ഇന്ത്യ. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാനുള്ള രാജ്യത്തെ പൗരന്മാരുടെ കഴിവ്, അറിവ് സമ്പാദിക്കാനുള്ള അവസരം, ജീവിത നിലവാരം തുടങ്ങിയ ഘടകങ്ങളാണ് മാനവ വികസന സൂചിക തയ്യാറാക്കാൻ റിപ്പോർട്ട് കണക്കിലെടുത്തിട്ടുള്ളത്. 2022 സെപ്റ്റംബർ 8 നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 1990 മുതൽ, 2019 വരെ ഇന്ത്യയുടെ മാനവ വികസന സൂചികയിൽ എല്ലാ വർഷവും പുരോഗതിയുണ്ടായിരുന്നു. എന്നാൽ, 2020 ൽ…
ലഹരി കണക്കുകൾ ഇങ്ങനെ
"അല്പാല്പമായി ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന തരത്തിൽ കലാലയങ്ങളിലും സ്കൂളുകളിലും ഹോസ്റ്റലുകളിലുമെല്ലാം ഇപ്പോൾ വ്യാപകമായി ഒരുതരം പ്രചാരണം നടക്കുന്നുണ്ട്. ചെറിയ തോതിൽ ലഹരി ഉപയോഗിച്ചാൽ ഊർജ്ജവും കാര്യക്ഷമതയും കൈവരുമെന്ന് പറഞ്ഞാണ് പുതിയ ആളുകളെ കെണിയിൽ വീഴ്ത്തുന്നു'' എൻ.വി ഗോവിന്ദൻ മാസ്റ്റർ (മുൻ എക്‌സൈസ് മന്ത്രി) ലഹരി വിരുദ്ധ ദിനത്തിൽ എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞത്. "എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍.…
പുതിയ ക്രിമിനൽ തിരിച്ചറിയൽ നടപടി നിയമം മറുവാദങ്ങളുടെ പ്രസക്തി!
പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി, പൊലീസിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും കഴിവ് മെച്ചപ്പെടുത്തുക, ശിക്ഷാ നിരക്ക് കൂട്ടുക എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ ക്രിമിനല്‍ പ്രൊസീജ്യർ ഐഡന്റിഫിക്കേഷന്‍ നിയമം' 2022 അവതരിപ്പിച്ചത്. കൃഷ്ണമണിയുടെയും റെറ്റിനയുടെയും സ്‌കാന്‍ ചെയ്ത രേഖകള്‍ മുതല്‍ ജൈവിക സാമ്പിളുകള്‍ വരെയുള്ള, വ്യക്തികളുടെ സൂക്ഷ്മ അടയാളങ്ങള്‍ കുറ്റാരോപണം ഉന്നയിക്കപ്പെടുമ്പോള്‍ത്തന്നെ പൊലീസിന് ശേഖരിക്കാമെന്നാണ് ഈ നിയമം പറയുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ എഴുപത്തിയഞ്ച് വര്‍ഷം വരെ സൂക്ഷിക്കാം. നാഷണല്‍ ക്രൈം…
ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളുടെ ഉടമസ്ഥർ ആരൊക്കെ?
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ സ്ഥാപനങ്ങൾ ആരുടെയൊക്കെ ഉടമസ്ഥതയിലാണ് ഉള്ളത്? ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെ ഉടമസ്ഥതയെക്കുറിച്ച് ഫാക്ട് ഷീറ്റ്സ് പ്രസിദ്ധീകരിക്കുന്ന ലേഖനത്തിൻ്റെ മൂന്നാം ഭാഗം. ഫസ്റ്റ് പോസ്റ്റ് ഇംഗ്ലീഷ്‌ - ഹിന്ദി ഭാഷകളിൽ വാർത്തകൾ, നിരൂപണങ്ങൾ തുടങ്ങിയവ പ്രസിദ്ധികരിക്കുന്ന വെബ്സൈറ്റ്. നെറ്റ്‌വർക്ക് 18 ആണ് ഉടമസ്ഥർ. 73.2ശതമാനം ഓഹരി അംബാനി കുടുംബത്തിൻ്റേതാണ്. ദി പ്രിന്റ് വാർത്തകളും അനുബന്ധ വിശകലനങ്ങളും പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റ്. പ്രിന്റ് ലൈൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഉടമസ്ഥർ.99 ശതമാനം ഓഹരിയും…
ഇന്ത്യൻ പത്രങ്ങളുടെ ഉടമസ്ഥത ആർക്കാണ്?
രാജ്യത്തെ പ്രധാന പത്രസ്ഥാപനങ്ങളുടെ ഉടമസ്ഥർ ആരൊക്കെയാണെന്ന് പരിശോധിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ചാനലുകളുടെ ഉടമസ്ഥതയെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിെൻ്റെ രണ്ടാം ഭാഗം. ടൈംസ് ഓഫ് ഇന്ത്യ ഇംഗ്ലീഷ് ദിനപത്രം. ബെന്നറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡിന്റെ ടൈംസ് ഗ്രൂപ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. ജൈൻ കുടുംബമാണ് കമ്പനിയുടെ 100 ശതമാനം ഓഹരിയും കൈവശം വെച്ചിരിക്കുന്നത്. മുംബൈ മിറർ മുംബൈയിലെ പ്രാദേശിക ഇംഗ്ലീഷ് പത്രം. ബെന്നറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡിന്റെ ടൈംസ് ഗ്രൂപ് ആണ് പത്രത്തിന്റെ ഉടമസ്ഥർ.…
ഇന്ത്യൻ മാധ്യമങ്ങളുടെ ഉടമസ്ഥർ ഇവരൊക്കെയാണ്.
മാധ്യമങ്ങളുടെ നയ തീരുമാനങ്ങളിൽ ഉടമസ്ഥതക്ക് വലിയ പങ്കുണ്ടല്ലോ! ഇന്ത്യയിലെ പ്രധാന വാർത്താ ചാനലുകളുടെ ഉടമസ്ഥർ ആരൊക്കെയെന്ന് ഫാക്ട് ഷീറ്റ്സ് പരിശോധിക്കുന്നു. റിപ്പബ്ലിക് ടിവി ഇംഗ്ലീഷ് വാർത്ത ചാനൽ. എസ്.എ.ആർ.ജി മീഡിയ ഹോൾഡിങ് എന്ന കമ്പനിയാണ് റിപ്പബ്ലിക് ടിവിയുടെ ഉടമസ്ഥർ. അർണബ് ഗോസ്വാമി, അദ്ദേഹത്തിന്റെ ഭാര്യ സമ്യബ്രത ഗോസ്വാമി എന്നിവരാണ് കമ്പനിയുടെ ഓഹരി ഉടമകൾ. 93 ശതമാനം ഓഹരി അർണബ്‌ ഗോസ്വാമിയുടേതാണ്. ടൈംസ് നൗ ഇംഗ്ലീഷ് വാർത്ത ചാനൽ. ബെന്നറ്റ് കോൾമാൻ & കമ്പനി…
ട്വിറ്ററിൽ ആ ഏജൻ്റ് എന്താണ് ചെയ്തത്?
ട്വിറ്ററിൻ്റെ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോയുടെ വെളിപ്പെടുത്തൽ! ട്വിറ്ററിന്റെ ശമ്പളപ്പട്ടികയിൽ തങ്ങളുടെ "ഏജൻ്റുമാരിൽ ഒരാളെ" ഉൾപ്പെടുത്താൻ ഇന്ത്യയിലെ ഭരണകൂടം തങ്ങളെ നിർബന്ധിച്ചതായി ട്വിറ്റർ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോ. 2022 ഓഗസ്റ്റ് 23ന്, വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സർക്കാർ "തീവ്രമായ പ്രതിഷേധങ്ങൾ" നേരിട്ട സന്ദർഭത്തിൽ ഈ "ഏജന്റിന്" ട്വിറ്റർ യുസേഴ്‌സിന്റെ ഡാറ്റയിലേക്ക് ആക്സസ് നൽകിയിരുന്നവെന്നും പീറ്റർ സാറ്റ്‌കോ സമർപ്പിച്ച പരാതിയിൽ പറയുന്നു. The complaint from former head of security Peiter…
ഇനി എന്ന് വരും വിദ്യാഭ്യാസ രംഗത്ത് സമത്വം?
75 വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ രാജ്യത്തെ സാക്ഷരതാ നിരക്ക് 16% ആയിരുന്നു. ഇന്ത്യൻ ജനതയുടെ വികാസത്തെ കുറിച്ച ബ്രിട്ടീഷ് സർക്കാരിന്റെ നിസ്സംഗത മാത്രമായിരുന്നില്ല ഇതിൻ്റെ കാരണം, അന്ന് രാജ്യത്ത് നിലനിന്നിരുന്ന, സ്ത്രീകൾ ഉൾപ്പെടെയുള്ള അധഃസ്ഥിത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപനവും കൂടിയായിരുന്നു. ഇത് കണക്കിലെടുത്ത്, വിദ്യാഭ്യാസം മൗലികാവകാശമാക്കണമെന്ന് ഭരണഘടനാ നിർമാണ വേളയിൽ, വിദ്യാഭ്യാസ സംഘടനകളും ജാതിവിരുദ്ധ സംഘങ്ങളും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഭരണഘടനാപരമായ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള വിഭവങ്ങളുടെ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവർ ഇതിനെ എതിർത്തു. ഈ…
കർണാടകയിലെ ഹിജാബ് നിരോധനം: കോളേജുകൾ വിട്ട് 16 % മുസ്ലിം പെൺകുട്ടികൾ.
കർണാടകയിലെ ഹിജാബ് നിരോധനത്തിനു പിന്നാലെ, മംഗ്ലൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളിൽ പഠിക്കുന്ന 16 ശതമാനം മുസ്ലിം വിദ്യാർത്ഥിനികൾ ടി.സി വാങ്ങി കൊളേജുകൾക്ക് പുറത്തേക്ക്. ഹിജാബ് ധരിക്കാതെ ക്ലാസിലെത്താൻ തയ്യാറല്ലാത്ത വിദ്യാർത്ഥികൾക്ക് ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകുമെന്ന് 2022 മെയ് മാസത്തിൽ മംഗലാപുരം സർവകലാശാല (എം.യു) വൈസ് ചാൻസലർ പ്രൊഫ. യദ്‌പദിത പ്രഖ്യാപിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്ക് അനുസരിച്ച്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ എം.യുവിനു കീഴിലുളള…
ജൻഡർ ന്യൂട്രാലിറ്റി: ഭാഷയും രാഷ്ട്രീയവും.
ആതിഫ് ഹനീഫ് ജൻഡർ സംവാദങ്ങൾ കേരളത്തിൽ പുതിയ ചില ആലോചനാ പരിസരങ്ങൾ രൂപപ്പെടുത്തുന്നുണ്ട്. സ്ത്രീക്കും പുരുഷനും തുല്യമായ പരിഗണനയും അവകാശങ്ങളും വേണം എന്നതാണ് ഇത്തരം ചർച്ചകളുടെ ആകത്തുക. അവസര സമത്വവും സ്ത്രീകളുടെ അവകാശങ്ങളും അനിവാര്യമായ ആലോചന വിഷയം ആകുമ്പോൾ തന്നെ നമ്മുടെ പരിതസ്ഥിതിയിൽ അവയെ കുറിച്ചുള്ള സംവാദങ്ങളും പ്രയോഗവൽകരണവും പലപ്പോഴും പ്രതിലോമകരമായ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇത്തരം സംവാദങ്ങളുടെ ആമുഖമായി മനസ്സിലാക്കേണ്ട പ്രധാന കാര്യം, ഏതൊരു സാമൂഹിക പ്രശ്നത്തെ സംബന്ധിച്ച വിശകലനങ്ങളും വിമർശനങ്ങളും സാധ്യമാക്കുന്ന നിർണിതമായ ഒരു…
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിവേചനത്തിന്റെ കഥ.
പ്രജ്വാൾ 2019 ജൂലൈയിലാണ് ഹിസ്റ്ററിയിൽ മാസ്റ്റേഴ്സ് ചെയ്യാൻ ഞാൻ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നത്. രോഹിത് വെമുല മൂവ്മെന്റിലൂടെയാണ് ഈ യൂണിവേഴ്‌സിറ്റിയെ കുറിച്ച് ഞാൻ കൂടുതൽ അറിഞ്ഞത്. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ഹോസ്റ്റൽ സംവിധാനം താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന അറിയിപ്പ് ലഭിച്ചു. ഒഴിവുള്ള ഹോസ്റ്റലുകൾ ഔദ്യോഗികമായി ലഭ്യമായിരിക്കെയാണ് ഇങ്ങനെയൊരു അറിയിപ്പ് വന്നത്. എന്നെ സംബന്ധിച്ച് ഇവിടെ പഠിക്കാൻ ഹോസ്റ്റൽ സൗകര്യം അനിവാര്യമായിരുന്നു. പാര്‍ശ്വവത്ക്കരിക്കപെട്ട വിഭാഗങ്ങളുടെ വിഭ്യാഭ്യാസ ഉന്നമനത്തിന് ഹോസ്റ്റലുകൾ നിർണായകമായ പങ്കാണ്…
1947-2022 അഭിമാനത്തോടെ, തലയുയർത്തി 75 വർഷങ്ങൾ!
നസീൽ വോയ്സി സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ 75 വർഷങ്ങളെ എങ്ങനെ വിലയിരുത്തണം? സ്വതന്ത്ര, ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് ഏഴരപ്പതിറ്റാണ്ട് കൊണ്ട് നാം താണ്ടിയ ദൂരം അഭിമാനിക്കാൻ വക നൽക്കുന്നതാണോ, അതോ നിരാശയുടേതാണോ? ഓരോരുത്തരും ജീവിക്കുന്ന സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം, വിരുദ്ധ ദിശകളിലേക്ക് സഞ്ചരിച്ചേക്കാം. പൊതുവായി വിലയിരുത്തുമ്പോൾ, ലോകരാജ്യങ്ങളിലെ സമപ്രായക്കാരോട് തട്ടിച്ചുനോക്കുമ്പോൾ, കടന്നുവന്ന വഴികളും പ്രതിസന്ധികളും അതിജീവനങ്ങളും പരിഗണിക്കുമ്പോൾ, അഭിമാനത്തോടെ തലയുയർത്തി നിൽക്കുക തന്നെയാണ് നമ്മുടെ …
സ്വച്ഛ് ഭാരതും ജൽ ജീവനും: എന്നിട്ടും ഇന്ത്യയിൽ കോളറ പടരുന്നു!?
ഈ വർഷം ജൂലൈയിൽ, മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആരോഗ്യവകുപ്പ് 354 കോളറ കേസുകൾ രേഖപ്പെടുത്തുകയുണ്ടായി. ഇത് ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലേതിൽ വെച്ച് ഏറ്റവും വലിയ രോഗവ്യാപന നിരക്കാണ്. എന്നാൽ ഔദ്യോഗിക കണക്കുകളിൽ 18 പേർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചതായി കാണുന്നുള്ളൂ. “ഒരു ഗ്രാമത്തിൽ കോളറ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ആ ഗ്രാമത്തിൽ നിന്ന് എല്ലാ സാമ്പിളുകളും പരിശോധനയ്ക്ക് അയക്കില്ല. ഞങ്ങൾ അതിനെ 'എപ്പിഡെമിയോളജിക്കൽ' ആയി ബന്ധിപ്പിച്ചുകൊണ്ട് രോഗികളെ ചികിത്സിക്കുകയാണ് ചെയ്യുക." അമരാവതി ജില്ലയുടെ അഡീഷണൽ ജില്ലാ ഹെൽത്ത് ഓഫീസർ…
ഇങ്ങനെ ഇൻ്റർനെറ്റ് തടഞ്ഞാൽ പിന്നെന്ത് ഡിജിറ്റൽ ഇന്ത്യ…!?
2014ൽ അധികാരത്തിൽ വരുമ്പോൾ ബി.ജെ.പി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഡിജിറ്റൽ ഇന്ത്യ. ഇന്ത്യയെ ഡിജിറ്റലി ശാക്തികരിക്കപ്പെട്ട സമൂഹമാക്കുക, ഓരോ പൗരനും ഉപയോഗയോഗ്യമായ അടിസ്ഥാന ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയായിരന്നു ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ. എന്നാൽ, ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന രാജ്യത്ത് കഴിഞ്ഞ പതുവർഷത്തിനിടയിൽ ഡിജിറ്റൽ വിനിയോഗത്തിന്റെ അടിസ്ഥാന ഉപകരണമായ ഇന്റർനെറ്റ് സംവിധാനം എത്ര തവണ നിശ്ചലമാക്കി എന്ന കണക്ക് പരിശോധിച്ചാൽ, ഡിജിറ്റൽ ഇന്ത്യയിലേക്കെത്താൻ ഇനിയും ഏറെ ദൂരമുണ്ടെന്ന് മനസ്സിലാകും. കഴിഞ്ഞ…
കാട്ടിൽനിന്ന് ഞങ്ങൾ മടങ്ങാതിരുന്നത് ഇതുകൊണ്ടാണ്.
('ആരണ്യകത്തിന്റെ സംസ്കാര'മെന്ന കവിത സമാഹാരത്തിൽനിന്ന്) ജിതേന്ദ്ര വാസവ അരക്കില്ലത്തിൽ നിങ്ങൾ ഞങ്ങളുടെ പൂർവ്വികരെ ജീവനോടെ ചുട്ടെരിച്ചു അവരുടെ തള്ളവിരലുകൾ മുറിച്ചുമാറ്റി സഹോദരരെ തമ്മിൽത്തമ്മിൽ യുദ്ധം ചെയ്യിപ്പിച്ച് കൊന്നു സ്വന്തം വീടുകൾ ചുട്ടെരിക്കാൻ നിങ്ങളവരെ പ്രേരിപ്പിച്ചു നിങ്ങളുടെ ആ നശിച്ച സംസ്കാരവും അതിന്റെ ഭീകരമായ മുഖവും കാരണമാണ് ഞങ്ങൾ കാടുകളിൽനിന്ന് മടങ്ങാതിരുന്നത് മരത്തിൽനിന്ന് ഒരില കൊഴിയുമ്പോലെ മണ്ണോട് ചേരുന്നതാണ് മരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ സങ്കല്പം സ്വർഗ്ഗത്തിലല്ല ദൈവങ്ങളെ ഞങ്ങൾ അന്വേഷിക്കുന്നത് പ്രകൃതിയിലാണ് ജീവനില്ലാത്താവയ്ക്ക് ഞങ്ങളുടെ ജീവിതത്തിൽ സ്ഥാനമില്ല. പ്രകൃതിയാണ് ഞങ്ങളുടെ…
ഐ.ഐ.എമ്മും ഐ.ഐ.ടികളും പക്ഷാപാതിത്വത്തിൽ മുൻപന്തിയിൽ.
സുഭജിത് നസ്കർ കഴിഞ്ഞ വർഷം നവംബറിൽ ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം, അഡ്മിഷനുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യുവാനുള്ള സാവകാശം ഒരു ദളിത് വിദ്യാർത്ഥിക്ക് നൽകാൻ ഐ.ഐ.ടി ബോംബെ അധികാരികളോട് നിർദ്ദേശിച്ചിരുന്നു. തക്ക സമയത്ത് ഫീസ് നൽകാൻ കഴിയാത്തതിനാൽ സീറ്റ്‌ നഷ്ടപ്പെടും എന്ന ഘട്ടത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്. ജസ്റ്റിസ്‌ ഡി. വൈ ചന്ദ്രചൂഡൻ, ഐ.ഐ.ടി ബോംബെയെ കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി. "അവൻ ഒരു…
അപേക്ഷകർ 22.5 കോടി, ജോലി ലഭിച്ചത് 7.22 ലക്ഷത്തിന് മാത്രം.
കേന്ദ്ര സർക്കാർ സർവീസിൽ ജോലിക്ക് അപേക്ഷിച്ച 22.05 കോടിയിൽ, 7.22 ലക്ഷം പേർ മാത്രമാണ് 2014 മുതൽ റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് പാർലമെന്റിൽ ഗവൺമെൻ്റിൻ്റെ വെളിപ്പെടുത്തൽ. തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് എം.പി അനുമുല രേവന്ത് റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ലോക്‌സഭയിൽ ഇത് സംബന്ധിച്ച ഡാറ്റ അവതരിപ്പിച്ചത്. കേന്ദ്ര സർക്കാർ തസ്തികകളിൽ ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റ് നടന്നത്, ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന 2019-'20-ലാണ്. 1.47 ലക്ഷം പേരാണ്…
അവർ വിവേചനം നേരിടുന്നുണ്ട്, പാർലമെന്ററി സമിതി റിപ്പോർട്ട്.
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ ഡോക്ടർമാരും വിദ്യാർത്ഥികളും വിവേചനം നേരിടുന്നതായി പാർലമെന്ററി സമിതി റിപ്പോർട്ട്. വിവേചനം തടയുന്നതിന്, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരെ നിയമിക്കുക, വിദ്യാർത്ഥികളുടെ പേര് നോക്കാതെ അവരെ വിലയിരുത്തുക തുടങ്ങി നിരവധി ശുപാർശകൾ സമിതി മുന്നോട്ടുവെച്ചിരിക്കുന്നു. എയിംസ് കേന്ദ്രീകരിച്ച് സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്ക് വിശകലനം ചെയ്യുന്നതിനിടെയാണ് പട്ടികജാതി-പട്ടികവർഗ ക്ഷേമം സംബന്ധിച്ച പാർലമെന്ററി പാനൽ ഈ പ്രസ്താവനകൾ നടത്തിയത്. 'എസ്‌.സി/എസ്‌.ടി ഡോക്ടർമാരെ…
അവർ ഗാന്ധിജിയെ വീണ്ടും കൊല്ലുകയാണ്!
ഔനിന്ധ്യോ ചക്രവർത്തി. കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ആവശ്യമുള്ളതാണ്, ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങൾ. ബി.ജെ.പി വാഴ്ത്തുന്ന സ്വാതന്ത്ര്യ സമരകാലത്തെ അവരുടെ വീരന്മാർക്ക് അത്ര നല്ല പ്രതിഛായയല്ല ഉള്ളത്. അവർ പ്രധാന ഘട്ടങ്ങളിൽ പലപ്പോഴും കോളനി വിരുദ്ധ സമരത്തെ എതിർത്തു. ഇത് ദേശീയതയെ ഹിന്ദുത്വവുമായി സമീകരിക്കുന്ന ഇന്നത്തെ പൊതുബോധത്തിൽ വലിയ ദ്വാരം സൃഷ്ടിക്കുന്നു. കൊളോണിയൽ വിരുദ്ധ സമരത്തിൽ ഹിന്ദുത്വത്തിന് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരാൾ വിനായക് ദാമോദർ സവർക്കറാണ്. 1990-കളുടെ അവസാനം മുതൽ, ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ അയാളെ…
ഇളയരാജ ചെറിയ വിജയമല്ല.
എം. കല്യാണരാമൻ മധുരൈ രാജൻ എന്നാൽ ഒരു പത്രപ്രവർത്തകനെ സംബന്ധിച്ച് ആനന്ദമായിരുന്നു. ദളിത് ആക്ടിവിസ്റ്റായ രാജന്, റിപ്പോർട്ടർമാർക്ക് എന്താണ് വേണ്ടതെന്ന് അറിയാമായിരുന്നു, 1990കളിൽ തമിഴ്‌നാട്ടിൽ ജാതി സംഘർഷങ്ങൾ രൂക്ഷമായപ്പോൾ, പത്രപ്രവർത്തകർക്ക് വേണ്ടുന്ന വിവരങ്ങൾ അവരിലേക്ക് എത്തിക്കാനുള്ള കഴിവും ധൈര്യവും രാജന് ഉണ്ടായിരുന്നു. മൃദംഗം മുതൽ ഡ്രം വരെയുള്ള സംഗീത ഉപകരണങ്ങൾ നന്നാക്കുന്ന ഒരു കട ഉണ്ടായിരുന്നു രാജന്. മധുരയിലെ 'പരിയർ' കോളനിയിലായിരുന്നു രാജന്റെ വീട്. ഇത് 'പരിയർ' വിഭാഗത്തിലെ ഒരു ഭാഗം മാത്രമാണ്, രാജൻ വിശദീകരിച്ചു.…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.