Skip to content Skip to sidebar Skip to footer

Culture

കേരളത്തിലെ സംവരണ പ്രക്ഷോഭങ്ങളും സംവരണ വിരുദ്ധ നീക്കങ്ങളും 
കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്.  കേരളത്തിലെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറേ കാലമായി ഉയരുന്നതാണ്. ഇന്ത്യയിലെ മൊത്തം മുസ്ലിം പിന്നാക്കവസ്ഥ പരിശോധിച്ചാൽ, അതിൽ…
സിറിയൻ അഭയാർത്ഥികളുടെ ഒളിമ്പിക്സ്
ഒളിമ്പിക്സ് ആഘോഷങ്ങൾ കെട്ടടങ്ങി. എന്നാൽ, സിറിയയിലെ കുട്ടികളുടെ ഒളിമ്പിക്സ് ആവേശം നിലച്ചിട്ടില്ല. സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ താമസിക്കുന്ന ഒരു പറ്റം കുട്ടികളാണ് ഒളിമ്പിക്സിന്റെ മാതൃകയിൽ കായിക മത്സരങ്ങൾ നടത്തിയത്. വർഷങ്ങളായി സിറിയ സംഘർഷഭൂമിയാണ്. ജനാധിപത്യ പോരാട്ടത്തെ അടിച്ചമർത്താനും 'വിമതരെ' ഒതുക്കാനും മറ്റുമായി സ്വന്തം പൗരൻമാരെ ഭരണകൂടം തന്നെ കൊല്ലുകയും അടയാർത്ഥികളാക്കുകയും ചെയ്തു കൊണ്ടിരുന്നു. 'വിമത പോരാളികൾക്കെതിരായ' ആക്രമണം എന്ന പേരിൽ ഗവൺമെന്റിന്റെ പീരങ്കി ഷെല്ലുകൾ ഒരു ഗ്രാമത്തിലേക്ക് എയ്തു വിട്ടപ്പോൾ, ഒരേ കുടുംബത്തിലെ നാല് കുട്ടികൾ കൊല്ലപ്പെട്ടത്…
വാക്‌സിനുകൾ കൂട്ടി കലർത്തിയാൽ എന്ത് സംഭവിക്കും?
വാക്സിനുകളുടെ മിശ്രണത്തെ കുറിച്ച് ആഗോളതലത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഭാവിൽ ഉണ്ടാകുന്ന അണുബാധയ്‌ക്കെതിരായ പ്രതിരോധം വർധിപ്പിക്കുന്നതിന് ഈ പഠനം സഹായകമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വാക്‌സിനുകൾ മിക്‌സ് ചെയ്യുന്ന കാര്യം വ്യക്തികൾ തീരുമാനിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിനാൽ മിശ്രിത വാക്‌സിനുകളുടെ പ്രശ്നം വളരെ ശ്രദ്ധിക്കേണ്ടതാണ് ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിലെ രണ്ട് പ്രധാന വാക്സിനുകളാണ് കോവിഷീൽഡും കോവാക്സിനും. ഇവ രണ്ടും കൂടി ചേർന്ന് ഉണ്ടാക്കുന്ന മിശ്രിതം  മികച്ച ഫലങ്ങൾ നൽകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ…
ടോക്കിയോയിലെ സന്തോഷവും ദൽഹിയിലെ നിലവിളിയും
ഞാൻ ഇതെഴുതുമ്പോൾ, ഒൻപത് വയസ്സുള്ള ദളിത് പെൺകുട്ടിയുടെ കണ്ണുകൾ ഞാൻ കാണുന്നു. അവളുടെ ആ ദുരന്തത്തിൽ ഞാൻ അസ്വസ്ഥനാണ്. അവളുടെ ഭയാനകമായ വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവൾ നടത്തിയ നിലവിളിയും കരച്ചിലും എന്റെ കാതുകളിൽ മുഴങ്ങികേൾക്കുന്നുണ്ട്. സുവർണ്ണ നേട്ടങ്ങളോടെ ടോക്കിയോ ഒളിമ്പിക്സിന് കൊടിയിറങ്ങിയതിൻ്റെ സന്തോഷത്തിലും, ദൽഹിയിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയും കുടുംബവും നമ്മുടെ വേദനയായി നിലകൊള്ളുന്നു. 100 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക്സിൽ സ്വർണമെഡൽ ലഭിച്ചതാണ് ഈ ഒളിമ്പിക്സിൻ്റെ പ്രത്യേകത. ടോക്കിയോയിലെ നമ്മുടെ കായികതാരങ്ങൾ …
എന്തുകൊണ്ട് ജാതി സെൻസസ്?
ഇന്ത്യയിൽ ജാതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനുള്ള അവസരമുണ്ടായിട്ടും, അത് സംവരണത്തെക്കുറിച്ചുള്ള സംവാദത്തിന് വസ്തുനിഷ്ഠതയുടെ പിൻബലം നൽകുന്നതിന് വളരെ ഉപകാരപ്പെടും എന്നിരിക്കെ, അങ്ങനെ ചെയ്യില്ലെന്ന് തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രത്യേകം ചിന്തിക്കേണ്ടതുണ്ട്. ഇന്ത്യക്ക് അടിയന്തിരമായി ഒരു ജാതി സെൻസസ് അനിവാര്യമാണ്. പക്ഷേ, എന്തുകൊണ്ടാണ് മോദി സർക്കാർ അത്തരത്തിൽ ഒന്ന് അനുവദിക്കാത്തത്? ഇന്ത്യയിൽ ജാതി അടിസ്ഥാനമാക്കിയുള്ള വൻ പദ്ധതികൾ നടപ്പിലാക്കാറുണ്ട്. എന്നിട്ടും അതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ വിസമ്മതിക്കുന്നു. സർക്കാർ  പ്രവർത്തനങ്ങളിലെ വിരോധാഭാസങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ജാതി സെൻസസ് നടത്തേണ്ടെന്ന് തീരുമാനിച്ചതായി ജൂലൈ…
ദൽഹി ഹജ്ജ് ഹൗസിനെതിരെ തീവ്രഹിന്ദുത്വത്തിൻ്റെ പടയൊരുക്കം
ഹജ്ജ് ഹൗസിന്റെ നിർമ്മാണം രാജ്യത്തെ  തീവ്രവാദത്തിലേക്കും മുസ്ലീം ആധിപത്യത്തിലേക്കും നയിക്കുമെന്നാണ് ഇതിനെതിരെ രംഗത്തു വന്ന ഹിന്ദുത്വ വാദികൾ ആരോപിക്കുന്നത്. നികുതിദായകരുടെ പണം ഒരു മതസ്ഥലം നിർമ്മിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. പടിഞ്ഞാറൻ ദൽഹിയിലെ ദ്വാരക ഭർത്താൽ ചൗക്കിൽ ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തു വന്നിരിക്കുന്നു. ഓഗസ്റ്റ് 06ന് വെള്ളിയാഴ്ച്ച ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനം അനുസരിച്ച് ആയിരത്തിലധികം ആളുകളാണ് പ്രതിഷേധത്തിൽ തടിച്ചുകൂടിയത്. പ്രതിവർഷം ഏകദേശം 20,000 തീർത്ഥാടകർ ദൽഹിയി വഴി ഹജ്ജിന് പോകുന്നുണ്ട്.…
കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം
കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്.  കേരളത്തിലെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറേ കാലമായി ഉയരുന്നതാണ്. ഇന്ത്യയിലെ മൊത്തം മുസ്ലിം പിന്നാക്കവസ്ഥ പരിശോധിച്ചാൽ, അതിൽ…
ലൈംഗിക ചൂഷണത്തിനെതിരെ ജർമ്മൻ ജിംനാസ്റ്റിക്ക്
വർഷങ്ങളായി നിലനിൽക്കുന്ന ലൈംഗിക ചൂഷണ മനോഭാവങ്ങൾ മാറ്റാനാണ് ജർമൻ ടീം ഇത്തവണ പുതിയ വസ്ത്ര രീതി പരീക്ഷിച്ചത്. സ്പോട്സിൽ മാത്രമല്ല മറ്റു മേഖലകളിലേയും ലൈംഗിക ചൂഷണ സ്വഭാവമുള്ള വസ്ത്രധാരണാ രീതികൾക്കെതിരെ, ലോകമെങ്ങും സ്ത്രീകളുടെ പോരാട്ടം ആരംഭിക്കുന്നതിന് ഇത് കാരണമായെങ്കിൽ! വലിയ സന്ദേശങ്ങൾ ലോകത്തിന് നൽകുന്നു എന്നതാണ് ടോകിയോ ഒളിമ്പിക്സിൻ്റെ ഒരു പ്രത്യേകത. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്നെതിരായ വനിതാ കായിക താരങ്ങളുടെ ക്രിയാത്മക പ്രതിഷേധമാണ് അതിൽ ഏറ്റവും പ്രധാനം. സ്ത്രീ ശാക്തീകരണ ചരിത്രത്തിലെ നിർണായകമായ ചുവടുവെപ്പായി ഇതിനെ…
മെഡലിൻ്റെ അഭിമാനം ജാതിയുടെ അപമാനം
2021ലെത്തിയിട്ടും, കോവിഡ് മഹാമാരി മത ജാതിവിവേചനമന്യേ മനുഷ്യനെ പിടിച്ചുകുലുക്കിയിട്ടും, നാം ജാതിയുടെ മതിൽക്കെട്ടുകളിൽ അപമാനകരമാം വിധം അഭിരമിക്കുകയാണെന്ന് പറയാതെ വയ്യ. ടോക്കിയോവിൽ പി.വി സിന്ധുവും ലവ്‌ലിനയും ഇന്ത്യയുടെ യശസ്സ് ഉയർത്തിയപ്പോൾ, ഓൺലൈനിൽ ഇവരുടെ ജാതിയും മതവും പരതി ചിലർ ഇന്ത്യയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തിയിരിക്കുന്നു.  അവർ എല്ലാം മറന്ന് പോരാടി രാജ്യത്തിന് ഒളിമ്പിക്സ് മെഡൽ സമ്മാനിക്കുന്നു. രാജ്യം പക്ഷേ, അവരുടെ ജാതി തിരഞ്ഞ് അപമാനം തിരിച്ച് നൽകുന്നു. 2021ലെത്തിയിട്ടും, കോവിഡ് മഹാമാരി മത ജാതിവിവേചനമന്യേ മനുഷ്യനെ പിടിച്ചുകുലുക്കിയിട്ടും,…
താലിബാൻ്റെ ചരിത്രവർത്തമാനങ്ങൾ!
താലിബാനിന്റെ മർദ്ദനനയങ്ങളും സ്ത്രീവിരുദ്ധ സമീപനവും അഫ്‍ഗാനിസ്ഥാനിലെ ചരിത്ര പുരാതന പൈതൃകങ്ങളോടുള്ള പ്രതിലോമകരമായ നിലപാടുകളും അഞ്ചു വർഷക്കാലത്തെ അവരുടെ ഭരണം വിവാദപരമാക്കി. ശരീഅത് നടപ്പിലാക്കുക എന്ന പേരിൽ ഇസ്‌ലാമിക മൂല്യങ്ങൾ പരിഗണിക്കാതെ  ആക്രമണാത്മക സ്വഭാവം അനുവർത്തിച്ചത് രാജ്യത്തിന്റെ അകത്തും പുറത്തും വിമർശിക്കപ്പെട്ടു. പാകിസ്താനിലെ തഹ്‌രീകെ താലിബാൻ നൂറിലധികം ബോംബ് ആക്രമണങ്ങളാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയത്. ഭാഗം - 3; താലിബാനും ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയും താലിബാൻ വിഷയത്തിൽ പാകിസ്ഥാന്റെ പങ്കാളിത്തം കൂടി പരാമർശിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര വിഷയത്തിൽ പാകിസ്ഥാന് കൂടുതൽ കൈയ്യുള്ളത് കൊണ്ടു…
ഉന്നത കലാലയങ്ങളിൽ തുറക്കാത്ത വാതിലുകൾ
എന്റെ യൂണിവേഴ്സിറ്റി ജീവിതത്തെക്കുറിച്ച് ഞാൻ ഓർക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് ഇവ. എന്നിരുന്നാലും, വിദ്യാർത്ഥി സമൂഹങ്ങളുടെ നിരന്തരവും ശക്തവുമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അത്തരം ജാതി വിവേചനത്തിന്റെയും മുൻവിധികളുടെയും കഥകൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. എന്റെ സീനിയർ വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കും സമാനമായ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കും അവരുടെ സ്ഥാപനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അവരുടെ പ്രൊഫസർമാർ എങ്ങനെയാണ് സവർണ്ണ ഉന്നതർക്ക് അനുകൂലമായി നിൽക്കുന്നതെന്ന് അവർ എന്നോട് പറയാറുണ്ട്. ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനം ചൂണ്ടിക്കാണിച്ചു കൊണ്ട് മദ്രാസിലെ ഇന്ത്യൻ…
താലിബാൻ്റെ ചരിത്രവർത്തമാനങ്ങൾ!
1996ൽ അധികാരത്തിലേറി, 2001 വരെ ഏകദേശം അഞ്ച് വർഷം അഫ്ഗാൻ ഭരിക്കാൻ താലിബാന് അവസരം ലഭിച്ചു. യു.എസ്‌.എസ്‌.ആറിന്റെ സാന്നിധ്യം ഇല്ലാതാക്കിയെങ്കിലും, അഫ്ഗാൻ മുജാഹിദുകൾ തമ്മിലുളള ഭിന്നത, ഗോത്രവർഗ്ഗക്കാരുടെ പിണക്കങ്ങൾ, അതിലൂടെയുണ്ടായ കൂട്ടക്കൊലകൾ, മറ്റു പ്രശ്നങ്ങൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ രൂപപ്പെട്ട ഖൽഖ് - പർച്ചം വിഘടനം, അതിനെത്തുടർന്നു രൂപപ്പെട്ട ആഭ്യന്തര സംഘർഷം, അമേരിക്കൻ വിരുദ്ധത തുടങ്ങിയതിനോടൊക്കെയുള്ള  പ്രതികരണമായാണ് താലിബാൻ ശക്തി പ്രാപിച്ചത്. ഭാഗം -2 | താലിബാൻ്റെ ഉദയം 1994ൽ ദയൂബന്ദി അധ്യാപകൻ മുല്ലാ ഉമർ, അബ്ദുൽ ഗനി ബറാദർ  പോലുള്ളവരുടെ…
താലിബാൻ്റെ ചരിത്രവർത്തമാനങ്ങൾ!
വൈദേശിക ശക്തികൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത അഫ്ഗാൻ ഭൂപ്രകൃതി നന്നായി അറിയാവുന്ന, അഫ്ഗാൻ മുജാഹിദുകൾ എന്ന പേരിൽ അറിയപ്പെടുന്ന പോരാളികളുടെ സഹായത്തോടെയാണ്  യു.എസ്‌.എസ്‌.ആറി.നെ  പരാജയപ്പെടുത്താൻ അമേരിക്കക്കു സാധിച്ചത്. അമേരിക്കൻ  പോപ്പുലർ കൾച്ചറിലടക്കം ആഘോഷിക്കപ്പെട്ട പദമാണ് അഫ്ഗാൻ ജിഹാദ്. റാംബോ പോലുള്ള ഹോളിവുഡ് സിനിമകളിലും അഫ്ഗാൻ മുജാഹിദുകളെ പോസിറ്റീവ് ആയി ചിത്രീകരിക്കുന്ന സാഹചര്യം പോലും അമേരിക്ക രൂപപ്പെടുത്തിയിരുന്നു. ഭാഗം -1 | അഫ്ഗാനിസ്ഥാനിലെ അധികാര മത്സരങ്ങൾ! ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിയുടെ കൊല്ലപ്പെട്ടപ്പോൾ, അദ്ദേഹത്തിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് ഒട്ടുമിക്ക രാഷ്ട്ര…
മാധ്യമ പ്രവത്തകരെ കുരുക്കിലാക്കുന്ന പെഗസസ്
ചാര കണ്ണുകൾ ഒരു അന്താരാഷ്ട്ര കൂട്ടുകെട്ടാണ്. അതിനെ നേരിടാനും തോൽപിക്കാനും അന്താരാഷ്ട്ര മാധ്യമ കൂട്ടുകെട്ട് വേണം എന്ന ചിന്തയാണ് പെഗസസ് പ്രോജക്റ്റിലേക്ക് നയിച്ചത്. കാര്യം വ്യക്തമാണ്. ജേർണലിസ്റ്റുകളെ  നിശബ്ദമാക്കാനുള്ള ആഗോള ആയുധം കൂടിയാണ് പെഗസസ്. പെഗസസിനെതിരെ ജേർണലിസ്റ്റുകളുടെ പ്രതിരോധമാണ് 'പെഗസസ് പ്രോജക്റ്റ്'. ഭരണകൂടങ്ങളും സാങ്കേതിക ശക്തികളും ആഗോളതലത്തിൽ ഒരുമിക്കുമ്പോൾ അവർ ഇരയാക്കുന്നത് മാധ്യമ പ്രവർത്തകരെയും മനുഷ്യാവകാശ പോരാളികളേയുമാണ്. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടർ ജമാൽ ഖഷോക് ജി 2018 ൽ കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഉറ്റവരുടെ ഫോണുകളിൽ പെഗസസ്…
ജനസംഖ്യാ വർധനവിന് മതാഹ്വാനം മുഴങ്ങുമ്പോൾ!
2020 ലെ കണക്കനുസരിച്ച് ക്രിസ്ത്യൻ ജനസംഖ്യ 6,141,269 ആണ്. ഇത് 2021ൽ 6,378,936 ആയിത്തീരും. അതായത് ക്രൈസ്തവ ജനസംഖ്യയുടെ വളർച്ചയാണ് ഇവിടെ കാണിക്കുന്നത്. 2011ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് ഹിന്ദു ജനസംഖ്യ 79.8% വും മുസ്‌ലിം ജനസംഖ്യ 14.23% വുമാണ്. മുസ്‌ലിം ജനസംഖ്യയുടെ ദശാബ്ദ വളർച്ചാ നിരക്ക് നോക്കുകയാണങ്കിൽ 2011ൽ ഇത് 32.8 ശതമാനമായിരുന്നു. എന്നാൽ, ഇന്നിത് 24.6 ശതമാനമായി കുറയുകയാണ് ചെയ്തത്. ഇത്തരം അന്തരങ്ങൾ സംഭവിക്കുമ്പോൾ തന്നെയാണ് മുസ്‌ലിം ജനസംഖ്യാ വളർച്ചയെക്കുറിച്ച് വിവാദങ്ങൾ അനാവശ്യ വിവാദങ്ങൾ…
പെഗസ് പടർന്നത് അമ്പത് രാജ്യങ്ങളിൽ
50 ഫോണുകളിലേക്ക് പെഗസസ് ചാര സോഫ്റ്റ് വെയർ അയക്കാൻ 56 കോടി രൂപ ചെലവാകും എന്നിരിക്കെ ആരാണ് നൂറുകണക്കിന് ചാര സൂത്രങ്ങൾ വാങ്ങാനുള്ള പണം ഇറക്കിയത്? വിവിധ രാജ്യങ്ങളിൽ പെഗസസ് കച്ചവടം ഉറപ്പിക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലായി അതത് പ്രധാനമന്ത്രിമാർ ഇസ്രായേൽ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്.  ഹംഗറി, ഇന്ത്യ, റുവാണ്ട, അസർബൈജാൻ തുടങ്ങിയവയിൽ പെഗസസ് നയതന്ത്രത്തിന്റെ അടയാളങ്ങളുണ്ട്. ലോകത്തെ ഒന്നാകെ കീഴ്പ്പെടുത്തിയ കൊറോണ വൈറസ് ബാധയുടെ ദുരിതം സഹിക്കാനാകാതെ പ്രയാസപ്പെടുമ്പോഴാണ്, മറ്റൊരു വൈറസ് വളരെ മുമ്പ് തന്നെ ലോകരാജ്യങ്ങൾക്കുമേൽ പിടിമുറിക്കിയ…
ആർ.എസ്.എസിൻ്റെ ഹിന്ദുത്വ റിപ്പബ്ലിക്ക്!
രാജ്യമെങ്ങും ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ പടച്ചുവിടുന്ന വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹിക ടൂളുകളെപ്പറ്റിയും, ആർ.എസ്.എസ് ബാനറിൽ പ്രവർത്തിക്കുന്ന 800ഓളം വരുന്ന എൻ.ജി.ഓകളെയും അവയുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ചും ചർച്ച ചെയ്യുന്നു Republic of Hindutva എന്ന പുസ്തകം. ഇന്ത്യന്‍ പൊതുബോധത്തെ  പതിറ്റാണ്ടുകളായി സംഘ് പരിവാർ എപ്രകാരമാണ് നിർമ്മിച്ചെടുത്തതെന്ന് ഇനിയും ഗൗരവപൂർവ്വം ചര്‍ച്ച ചെയ്തിട്ടില്ലാത്ത സാമൂഹിക അന്തരീക്ഷത്തിലാണ് ഈ പുസ്തകം വായിക്കേണ്ടത്.   ആര്‍.എസ്.എസ് നയിക്കുന്ന സംഘപരിവാര്‍  2014-2019 കാലഘട്ടത്തില്‍, ഇന്ത്യന്‍ ജനാധിപത്യത്തില്‍ എപ്രകാരം ഇടപെട്ടുവെന്നും റീഷേപ്പ് ചെയ്തുവെന്നും അന്വേഷിക്കുന്ന…
ജാതി രാജി വെച്ച പ്രഫസറും മരിച്ചുവീണ മനുഷ്യരും
മദ്രാസ് ഐ. ഐ. ടിയിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന് സാമ്പത്തിക ശാസ്ത്ര വിഭാഗം അസി. പ്രൊഫസറും മലയാളിയുമായ വിപിൻ പി. വീട്ടിൽ കുറച്ചു ദിവസം മുമ്പ് രാജി വെച്ചിരുന്നു. ജാതി വിവേചനം നിലനിൽക്കുന്നതിനാൽ കോളേജിൽ നിന്ന് വിടപറയുന്നു എന്നാണ് കോളേജ് മാനേജ്‌മെന്റിന് അയച്ച ഇ-മെയിലിൽ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ വിപിൻ പറയുന്നത്.  ഇത്തരമൊരു സംഭവം ഇതാദ്യമായല്ല.  ജാതി വിവേചനത്തെ തുടർന്നും മുസ്‌ലിം വിരുദ്ധത കാരണമായും ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളിൽ ഒരുപാട് വിദ്യാർത്ഥികൾ പഠനം അവസാനിപ്പിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്. കടുത്ത സാമ്പത്തിക…
പത്രപ്രവർത്തകൻ്റെ വായന
വാർത്തകൾ വിവരങ്ങളാണ്. വാർത്തകൾ അറിയാനാണ് നാം പത്രങ്ങൾ വായിക്കുന്നതും ദൃശ്യമാധ്യമങ്ങൾ വീക്ഷിക്കുന്നതും. പത്രങ്ങളിൽ നിന്ന് അന്നന്നത്തെ വിവരങ്ങൾ അറിയാനാകും. ചാനലുകളിൽ നിന്നോ സോഷ്യൽ മീഡിയയിൽ നിന്നോ ഒക്കെ അപ്പപ്പോഴുള്ള വിവരങ്ങളും മനസ്സിലാക്കാം. ഇങ്ങനെ കിട്ടുന്ന 'വിവരങ്ങൾ' അഥവാ ഇൻഫർമേഷൻസ് നമുക്ക് എങ്ങനെ ഉപകാരപ്പെടുമെന്നും ആ വിവരങ്ങളെ നമ്മൾ എങ്ങനെ സമീപിക്കണമെന്നും തീരുമാനിക്കുന്നത് നമ്മുടെ അറിവിനെ ആധാരമാക്കിയാണ്. ആ വിവരങ്ങളെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, സർവോപരി ആ വിവരങ്ങൾ സത്യമാണോ, അസത്യമാണോ, രണ്ടും കൂടിക്കലർന്നതാണോ എന്നൊക്കെ തീരുമാനിക്കുന്നതും നമ്മുടെ അറിവിൻ്റെ അടിസ്ഥാനത്തിൽ…
പഞ്ചാബ് ഗ്രാമത്തിൽ നിന്ന് സൗഹാർദ്ദത്തിൻ്റെ ബാങ്കൊലി!
സിഖ് സഹോദരങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മുസ്ലിം പള്ളിയുടെ നിർമ്മാണം രാജ്യത്തിൻ്റെ സാമുദായിക സൗഹാർദ്ദത്തിന് മഹത്തായ സന്ദേശമാണ് നൽകുന്നത്. പഞ്ചാബിലെ മോഗ പ്രദേശത്തെ സിഖ്‌ ഭൂരിപക്ഷ ഗ്രാമമാണ് ഭലൂർ. നാല് മുസ്‌ലിം കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ട്. ഏഴ് ഗുരുദ്വാരകളും രണ്ട് ക്ഷേത്രങ്ങളുമുണ്ട്‌ അവിടെ. പക്ഷെ, മുസ്‌ലിംകൾക്ക് പ്രാർത്ഥനക്കായി ഒരു പള്ളിയും ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്‌ചകളിലും പെരുന്നാളിനും അയൽഗ്രാമങ്ങളിൽ പോയാണ് അവർ പ്രാർത്ഥനകൾ നിർവ്വഹിച്ചിരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, മുസ്‌ലിം സഹോദരങ്ങൾക്കായി ഒരു പള്ളി പണിയണമെന്ന് അവിടത്തെ സിഖ്, ഹിന്ദു സമുദായാംഗങ്ങൾ തീരുമാനിച്ചു. പള്ളി…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.