Skip to content Skip to sidebar Skip to footer

Economy

പൗരത്വം ഉപേക്ഷിച്ച് നാടുവിടുന്ന ഇന്ത്യക്കാർ
ഇന്ത്യൻ പൗരന്മാരിൽ നല്ലൊരു ശതമാനം, പൗരത്വം ഉപേക്ഷിച്ച് വിദേശ നാടുകളിലേക്ക് കുടിയേറുന്നുവെന്ന് റിപ്പോർട്ട്. 2023 ഫെബ്രുവരിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പാർലിമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2011 മുതൽ 2022 വരെയുള്ള കാലയളവിൽ 16,63,440 ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. ഇവരിൽ കൂടുതലും ഗോവ, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ഡൽഹി, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഓരോ മാസവും ശരാശരി 11,422 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2011 മുതൽ 2022…
ടിപ്പു സുൽത്താൻ: ദീർഘവീക്ഷണമുള്ള ഭരണാധികാരി
ടിപ്പു സുൽത്താൻ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. തന്‍റെ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും അദ്ദേഹം നീതിപൂർവം പരിഗണിച്ചു, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ കൊണ്ടുവന്നു. നിരവധി സാംസ്‌കാരിക മുന്നേറ്റങ്ങളും, വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഭരണകാലയളവിനെ അടയാളപ്പെടുത്തുന്നുണ്ട്. അവയിൽ ചിലത്: ടിപ്പു സുൽത്താൻ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ശക്തമായി പിന്തുണച്ചിരുന്നു. അദ്ദേഹം തന്‍റെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആശുപത്രികളും ഡിസ്പെൻസറികളും സ്ഥാപിക്കുകയും പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുകയും ചെയ്തു. ടിപ്പു സുൽത്താൻ ഒരു ഹിന്ദു വിരോധിയായിരുന്നില്ല. തന്‍റെ രാജ്യത്തിലുടനീളം…
ഇന്ത്യൻ സമ്പദ് ഘടന ശ്രീലങ്കയെ പോലെയാവുമെന്ന് രഘുറാം രാജൻ പറഞ്ഞോ?
മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, "ആളുകൾ അവരുടെ പണം സൂക്ഷിച്ച് വെക്കേണ്ടതുണ്ടെന്നും നമ്മുടെ അവസ്ഥ ശ്രീലങ്കയെ പോലെയാകുന്നു" എന്നും പറഞ്ഞതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഗവർണർ ആയിരിക്കെ തന്നെ ഗവർമെന്റുമായി പലതരം വിയോജിപ്പുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പോലും സർക്കാരിൽ നിന്ന് വേണ്ട വിധത്തിലുള്ള സഹകരണങ്ങൾ ഉണ്ടായില്ലെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. ഗവർണർ പദവി ഒഴിഞ്ഞതിന് ശേഷം രഘുറാം രാജനെതിരെ ഇത്തരം പല പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ട്. വസ്തുത: ഇന്ത്യൻ…
ഉത്തർപ്രദേശിൽ കഴിഞ്ഞ ആറ് വർഷങ്ങളായി കർഷക ആത്മഹത്യകൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി: വസ്തുത പരിശോധിക്കുന്നു
മാർച്ച് 6 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കഴിഞ്ഞ ആറ് വർഷത്തിൽ സംസ്ഥാനത്ത് ഒരു കർഷക ആത്മഹത്യ പോലും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞിരുന്നു. ആ പ്രസംഗത്തിന്റെ വീഡിയോ CM Office, GoUP എന്ന ട്വിറ്റര്‍ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. അവകാശവാദത്തിന്‍റെ വസ്‌തുത പരിശോധിക്കുന്നു. ലക്‌നൗവിൽ കോർപറേറ്റീവ് ഷുഗർ കെയ്ൻ ആൻഡ് ഷുഗർ മിൽ സൊസൈറ്റിയുടെ 77 ട്രാക്ടറുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെയാണ് യു.പി മുഖ്യമന്ത്രി കർഷക ആത്മഹത്യയെ കുറിച്ച് പ്രസംഗത്തിൽ സൂചിപ്പിച്ചത്. सहकारी गन्ना एवं चीनी…
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോർട്ടിന് നന്ദി പറയുന്ന ഹിമാചലിലെ ട്രക്ക് ഡ്രൈവര്‍മാര്‍.
രണ്ട് മാസമായി അടഞ്ഞു കിടന്ന ഹിമാചല്‍ പ്രദേശിലെ സിമന്റ് കമ്പനികളിലെ ട്രക്ക് ഡ്രൈവർമാർ ഇപ്പോൾ സന്തുഷ്ടരാണ്. കമ്പനി പ്രവർത്തനം പുനരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനവർക്ക് നന്ദി പറയാനുള്ളത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിനോടാണ്. ചരക്കുനീക്ക നിരക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി അദാനി ഗ്രൂപ് അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ സിമന്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന ഹിമാചല്‍ പ്രദേശിലെ ട്രക് ഡ്രൈവര്‍മാര്‍ ചരക്കുനീക്ക നിരക്ക് കുറയ്ക്കുന്നതിനെതിരെ സമരത്തിലായതിനാല്‍, എസിസി, അംബുജ സിമന്റ് കമ്പനികളുടെ ഗാഗല്‍, ദര്‍ലാഘട്ട് പ്ലാന്റുകള്‍ …
‘അടിക്കല്ലിന് ഇളക്കം തട്ടിയിരിക്കുന്നു’.
ഫെബ്രുവരി 18ന് രാഷ്ട്രീയ നിരീക്ഷകൻ സുഹാസ് പാല്‍ഷികര്‍ ദ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ 'Suhas Palshikar writes: Adani report, BBC documentary, Rahul Gandhi — the developments behind cracks in BJP’s empire' എന്ന ലേഖനത്തെ അടിസ്ഥാനമാക്കി, കരണ്‍ ഥാപര്‍ ദ വയറിനുവേണ്ടി ലേഖകനുമായി നടത്തിയ അഭിമുഖം. ഈയിടെ നടന്ന രാഷ്ട്രീയ സംഭവങ്ങൾ, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തെയും, ഭാവിയെയും എങ്ങനെയെല്ലാം സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതിനെ കുറിച്ചുള്ള നിരീക്ഷണങ്ങളാണ് സുഹാസ് പാല്‍ഷികര്‍ മുന്നോട്ടുവെക്കുന്നത്. ക്രാക്സ്…
കെ സുരേന്ദ്രന്റെ അവകാശവാദങ്ങൾ തെറ്റ്.
ഫെബ്രുവരി 5 ന്, സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചില അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏറ്റവും വില കുറവുള്ള രാജ്യം ഇന്ത്യ ആണെന്നതുൾപ്പടെ സുരേന്ദ്രൻ ഉന്നയിച്ച അവകാശവാദങ്ങളിലെ വസ്‌തുത പരിശോധിക്കുന്നു. കെ സുരേന്ദ്രൻ പറഞ്ഞത്: 1 . " നിങ്ങളുടെ അയൽ രാജ്യങ്ങളിൽ പെട്രോളിന്റെ വിലയെന്താന്ന് നോക്ക്.. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില ഏറ്റവും കുറവുള്ള രാജ്യം ഇന്ത്യയാണ്." വസ്‌തുത : 'ഗ്ലോബൽ…
അദാനിയുടെ വളർച്ചയും തളർച്ചയും: ചില നിർണായക ചോദ്യങ്ങൾ.
ഗൗതം അദാനിയെ കുറിച്ച് ഹിൻഡൻബർഗ് പുറത്ത് വിട്ട റിപ്പോർട്ടിനെ തുടർന്നുണ്ടായ ചർച്ചകൾ സാമ്പത്തികവും രാഷ്ട്രീയവുമായ സുപ്രധാനമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പാർലമെന്റിൽ രാഹുൽ ഗാന്ധി ഉന്നയിച്ചതടക്കമുള്ള ഏതാനും ചില ചോദ്യങ്ങൾ പരിശോധിക്കുന്നു. ഹിൻഡൻബർഗ്, അദാനി കമ്പനികൾക്കെതിരെ പുറത്ത് വിട്ട റിപ്പോർട്ടിലെ പ്രധാന വാദങ്ങൾ: ഓഹരി വില അനധികൃതമായി വർധിപ്പിക്കുന്നു. ഇന്ത്യയിലെ അദാനി കമ്പനികളിലേക്ക് വിദേശത്ത് നിന്നുള്ള കമ്പനികളിലൂടെ വരുന്ന നിക്ഷേപങ്ങളിലൂടെ അദാനി കമ്പനിയുടെ ഓഹരി മൂല്യം എപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നു. എന്നാൽ വിദേശ കമ്പനികൾ പലതും അദാനിയുടെ തന്നെ…
കേന്ദ്ര ബജറ്റ്: ദളിത്, ആദിവാസി വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികളെ എങ്ങനെ പരിഗണിച്ചു?
ദളിതരുടെയും ആദിവാസികളുടെയും സാമ്പത്തിക സാമൂഹിക അവകാശങ്ങൾക്കായി ദീർഘ കാലമായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി സംഘടനകളായ റൈറ്റ്സ് , നാഷണൽ ക്യാപെയിൻ ഫോർ ദളിത് ഹ്യൂമൻ റൈറ്സ് എന്നിവ സംയുക്തമായി നടത്തിയ ബജറ്റ് വിലയിരുത്തൽ. അമൃത കാലം - അഥവാ വികസനത്തിന്റെ നല്ലകാലം എന്ന് ഘോഷിക്കപെട്ട പേരിലാണ് ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയർന്ന നിലയിലും , തൊഴിലില്ലായ്മ കഴിഞ്ഞ കുറെ…
കേന്ദ്ര ബജറ്റിൽ ക്ഷേമപദ്ധതികൾക്കുള്ള നീക്കിയിരിപ്പ് കുറയുന്നു
കേന്ദ്ര ബജറ്റിൽ ക്ഷേമപദ്ധതികൾക്കുള്ള നീക്കിയിരിപ്പ് കുറയുന്നു 2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റിൽ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ വലിയ വെട്ടിച്ചുരുക്കലുകൾ ഉണ്ടായിട്ടുണ്ട്. സമഗ്രമായ വികസനം, പരിസ്ഥിതി സൗഹൃദ വളര്‍ച്ച, അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും നിക്ഷേപവും, യുവജനങ്ങളുടെ ശക്തിയും കാര്യക്ഷമതയും ഉപയോഗപ്പെടുത്തുക, എന്നിവയാണ് ഈ ബജറ്റിന്റെ മുൻഗണനയിലുള്ളത്. ബജറ്റില്‍ ആരോഗ്യമേഖല മെച്ചപ്പെടുത്തല്‍, ഡിജിറ്റല്‍ കാര്‍ഷികരീതികളുടെ വാഗ്ദാനം മുതലായവ മുന്നോട്ടുവെക്കുമ്പോഴും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, ശിശുക്കൾക്കും അമ്മമാർക്കും പോഷകാഹാരം ഉൾപ്പെടെയുള്ളവ ഉറപ്പാക്കുന്ന പദ്ധതികൾക്കായി ജി.ഡി.പിക്ക് അനുപാതികമായി…
‘ദേശീയത കൊണ്ട് വഞ്ചനയെ മറച്ചുവെക്കാനാവില്ല’; അദാനിക്ക് ഹിൻഡൻബെർഗ് റിസേർച്ച് നൽകിയ മറുപടിയുടെ പൂർണരൂപം.
2023 ജനുവരി 24-ന്, അദാനി ഗ്രൂപ്പിന്റെ നിരവധി തട്ടിപ്പുകൾ വിവരിക്കുന്ന ഒരു റിപ്പോർട്ട് ഹിൻഡൻബെർഗ് റിസർച്ച് എന്ന സ്ഥാപനം പുറത്തിറക്കിയിരുന്നു. ജനുവരി 30 വരെയുള്ള കണക്കനുസരിച്ചു, റിപ്പോർട്ട് പുറത്തു വന്ന ശേഷം ഓഹരി വിപണിയിൽ അദാനിക്ക് 48 ബില്യൺ ഡോളർ ഇടിവ് സംഭവിച്ചിട്ടുണ്ട്. റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് ‘413 പേജുള്ള ഒരു പ്രതികരണം’ പുറത്തിറക്കി. തങ്ങൾ "മഡോഫ്സ് ഓഫ് മാൻഹട്ടൻ" ആണെന്ന വികാരപരമായ അവകാശവാദത്തോടെയാണ് ഇത് ആരംഭിക്കുന്നത്. "ബാധകമായ സെക്യൂരിറ്റികളുടെയും വിദേശ വിനിമയ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്…
ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നർ കൈവശം വച്ചിരിക്കുന്നത് രാജ്യത്തെ 40 ശതമാനം സമ്പത്ത്.
ഓക്സ്ഫാം റിപോർട്ട് പരിശോധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികവും കൈവശം വച്ചിരിക്കുന്നതെന്ന് 'ഓക്‌സ്‌ഫം ഇന്റർനാഷണൽ', 2023 ജനുവരി 16 നു പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ അമ്പത് ശതമാനം ജനങ്ങളുടെ കയ്യിൽ ആകെ സമ്പത്തിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ് ഉള്ളതെന്നും ഓക്‌സ്‌ഫം ഇന്റർനാഷണലിന്റെ 'വാർഷിക അസമത്വ റിപ്പോർട്ടിന്റെ' ഇന്ത്യൻ സപ്ലിമെന്റ് ചൂണ്ടികാണിക്കുന്നു. ദാവോസിൽ വെച്ച് നടക്കുന്ന 'വേൾഡ് ഇക്കണോമിക് ഫോറം 2023 ഉച്ചകോടി' യുടെ ആദ്യ ദിവസമാണ്…
2021-’22 ഇലക്ട്‌റൽ ട്രസ്റ്റ് സംഭാവനകളിൽ 72%വും ലഭിച്ചത് ബി.ജെ.പിക്ക്.
തിരഞ്ഞെടുപ്പ് പരിഷ്കരണത്തിനായി പ്രവർത്തിക്കുന്ന 'അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റീഫോംസ്' എന്ന സംഘടന, 2022 ഡിസംബർ 29 ന് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, 2021-22 വർഷത്തിൽ ഇലക്ടറൽ ട്രസ്റ്റുകൾ വഴി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചിട്ടുള്ള മൊത്തം സംഭാവനയുടെ 72.17% വും ലഭിച്ചത് ബി.ജെ.പിക്കാണ്. Analysis of Contribution Reports of Electoral Trusts for FY 2021-22#ADRReport: https://t.co/zncUYChWrT#ElectoralTrusts #ElectoralBonds #PoliticalParties #IndianElections pic.twitter.com/f0ge3g5mHd — ADR India & MyNeta (@adrspeaks) December 29, 2022 രാഷ്ട്രീയ…
2021ൽ പ്രതിദിനം 115 ദിവസ വേതന തൊഴിലാളികൾ ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി
2021-ൽ പ്രതിദിനം ശരാശരി 115 ദിവസ വേതന തൊഴിലാളികളും, 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. 2022 ഡിസംബർ 21 ന് കോൺഗ്രസ് എം.പി മുഹമ്മദ് ജാവേദിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയെ (എൻ.സി.ആർ.ബി) ഉദ്ധരിച്ചുകൊണ്ട് മന്ത്രി കണക്കുകൾ അവതരിപ്പിച്ചത്. എൻ.സി.ആർ.ബി ഡാറ്റ അനുസരിച്ച് 2021ൽ ഇന്ത്യയിൽ ആകെ 1,64,033 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ, 42,004 പേർ ദിവസ വേതനക്കാരും 23,179 പേർ വീട്ടമ്മമാരുമാണ്. എൻ.സി.ആർ.ബി…
കോടികളുടെ പരസ്യക്കച്ചവടം കൊഴുപ്പിക്കുന്നത് ആരെയൊക്കെയാണ്!?
2014 മുതൽ പരസ്യങ്ങൾക്കായി ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ ചെലവഴിച്ചത് 6491.56 കോടി രൂപ. വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ, സി.പി.ഐ എം.പി മുനിയൻ സെൽവരാജിന്റെ ചോദ്യത്തിന് മറുപടിയായി പാർലമെന്റിൽ അവതരിപ്പിച്ചതാണ് ഈ കണക്ക്. ഇലക്ട്രോണിക് മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിനായി 3,260.79 കോടി രൂപ ചെലവഴിച്ചപ്പോൾ, 3,230.77 കോടിയാണ് അച്ചടി മാധ്യമങ്ങൾക്ക് നൽകിയത്. ഇലക്ട്രോണിക് മീഡിയയിൽ ഏറ്റവും കൂടുതൽ ചെലവഴിച്ചത് 2016-17 സാമ്പത്തിക വർഷത്തിലാണ്, 609.15 കോടി രൂപ. 2015-16 സാമ്പത്തിക…
പ്രതിമാസം 16 ലക്ഷം തൊഴിൽ: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് തെറ്റ്
നവംബർ 24ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്‌.ഒ) ശമ്പള പട്ടിക സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച്, കേന്ദ്ര സർക്കാർ പ്രതിമാസം ശരാശരി 15 മുതൽ 16 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് രാജസ്ഥാനിലെ അജ്മീറിൽ നടന്ന റോസ്ഗാർ മേളയിൽ (തൊഴിൽ മേള) സംസാരിക്കവെ അവകാശപ്പെട്ടിരുന്നു. മന്ത്രിയുടെ വാദത്തിന്റെ വസ്തുത പരിശോധിക്കുന്നു. എന്താണ് ഈ.പി.എഫ്.ഒ? തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിയമപരമായ സ്ഥാപനമാണ് ഇ.പി.എഫ്.ഒ. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് മിസലേനിയസ്…
മുന്നാക്ക സംവരണം: എൽ.എൽ.ബി പ്രവേശനത്തിൽ നിന്ന് തെളിയുന്നത്
സബീൽ ചെമ്പ്രശ്ശേരി സാമ്പത്തിക സംവരണം സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചും ശരി വെച്ചിരിക്കുന്നു. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമല്ല എന്നിരിക്കെതന്നെ വാദത്തിന് വേണ്ടി മുന്നോക്ക സംവരണം അംഗീകരിച്ചാൽ പോലും, എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് 10% സംവരണം നിശ്ചയിച്ചത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ജാതി തിരിച്ച് സെൻസസ് നടത്തുകയോ, സംവരണത്തിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ പെടാത്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുകയോ ചെയ്ത് ആയിരുന്നില്ല കേന്ദ്ര സർക്കാർ 10എന്ന അനുപാതം നിശ്ചയിച്ചത്. ഭരണഘടനയുടെ 103 ആം ഭേദഗതിയിലൂടെ നിലവിൽ വന്ന 10% സാമ്പത്തിക…
ലോകമൊന്നാകെ തൊഴിൽമാന്ദ്യം വർധിക്കുന്നു.
ആഗോളതലത്തിൽ, വൻകിട കമ്പനികൾ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കമ്പനികളാണ് ചിലവ് ചുരുക്കുന്നതിനും ഘടനാപരമായ ഭേദഗതികൾക്കുമായി ജീവനക്കാരെ പിരിച്ചുവിടുന്നത്. ഈ വർഷത്തെ 'ഫണ്ടിംഗ് വിന്റർ'ൽ, ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 'യൂണികോൺ' ഉൾപ്പടെയുള്ള മുൻനിര ടെക് കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. 2022ൽ മാത്രം, ഇന്ത്യയിലെ 44 സ്റ്റാർട്ടപ്പുകൾ 15,216 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ജോലികൾ നഷ്ടമായത് വിദ്യാഭാസ സാങ്കേതിക രംഗത്തുള്ളവർക്കാണ്. ഈ മേഖലയിലെ 14…
Double standards in Russian sanctions
റഷ്യൻ ഉപരോധത്തിലെ ഇരട്ടത്താപ്പ്

യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാതലത്തിൽ നിരവധി രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയെങ്കിലും  റഷ്യയുടെ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ കുതിച്ചുയർന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. എണ്ണ, വാതകം, അസംസ്കൃത വസ്തുക്കൾ എന്നിവയുടെ പ്രധാന ഉത്പാദകർ എന്ന നിലയിൽ റഷ്യക്ക് നിരവധി രാജ്യങ്ങളുമായി ദീർഘകാലമായി നിലനിൽക്കുന്ന വ്യാപാര പങ്കാളിത്തമുണ്ട്. 

റഷ്യയുടെ വ്യാപാര ഇടപാടുകൾ - യുക്രെയിൻ അധിനിവേശത്തിന് മുമ്പ്:

 
1 . ബ്രസീൽ - $ 456 മില്ല്യൺ 

2 . ഇന്ത്യ - $ 817 മില്ല്യൺ 

3 . തുർക്കി - $ 2 .1 ബില്ല്യൺ 

4 . ബെൽജിയം - $ 763 മില്ല്യൺ

5 . ചൈന - $ 9 .2 ബില്ല്യൺ 

6 . ദി നെതർലാൻഡ്‌സ് - $ 1 .5 ബില്ല്യൺ

7. സ്പെയിൻ - $ 472 മില്ല്യൺ

8 . ജപ്പാൻ - $ 1 .5 ബില്ല്യൺ 

9 . സ്വീഡൻ - $ 402 മില്ല്യൺ

10 . യു കെ - $ 1 .6 ബില്ല്യൺ 

11 . യു എസ് - $ 2 .3 ബില്ല്യൺ

12 . സൗത്ത് കൊറിയ - $ 1 .8 ബില്ല്യൺ

13 . ജർമ്മനി - $ 5 ബില്ല്യൺ 


റഷ്യയുടെ വ്യാപാര ഇടപാടുകൾ - യുക്രെയിൻ അധിനിവേശത്തിന് ശേഷം:
 

1 . ബ്രസീൽ - 106 % വർദ്ധനവ്

2 . ഇന്ത്യ - 310 % വർദ്ധനവ്

3 . തുർക്കി - 198 % വർദ്ധനവ്

4 . ബെൽജിയം - 81 % വർദ്ധനവ്

5 . ചൈന - 64 %  വർദ്ധനവ്

6 . ദി നെതർലാൻഡ്‌സ് - 32 %  വർദ്ധനവ്

7 . സ്പെയിൻ - 57 %  വർദ്ധനവ്

8 . ജപ്പാൻ - 13 % വർദ്ധനവ്

9 . സ്വീഡൻ - 76 % കുറവ്

10 . യു കെ - 79 % കുറവ്

11 . യു എസ് - 35 % കുറവ്

12 . സൗത്ത് കൊറിയ - 17 % കുറവ്

13 . ജർമ്മനി - 3 % കുറവ്


2020-ൽ, ചൈന, ജർമ്മനി, കൊറിയ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ കാറുകൾ, കാർ പാർട്‌സുകൾ , കമ്പ്യൂട്ടറുകൾ, മരുന്നുകൾ തുടങ്ങി 220 ബില്യൺ ഡോളർ മൂല്യം വരുന്ന ഉൽപ്പന്നങ്ങൾ റഷ്യ ഇറക്കുമതി ചെയ്‌തിട്ടുണ്ട്.

റഷ്യയുടെ ഇറക്കുമതി - യുക്രെയിൻ അധിനിവേശത്തിന് മുൻപ്:


1 . ബ്രസീൽ - $ 152 മില്ല്യൺ 

2 . ഇന്ത്യ - $ 219 മില്ല്യൺ   

3 . തുർക്കി - $ 312 മില്ല്യൺ 

4 . ബെൽജിയം - $ 238 മില്ല്യൺ 

5 . ചൈന - $ 4 .3 ബില്ല്യൺ 

6 . ദി നെതർലാൻഡ്‌സ് - $ 506 മില്ല്യൺ   

7 . സ്പെയിൻ - $ 167 മില്ല്യൺ

8 . ജപ്പാൻ - $ 488 മില്ല്യൺ

9 . യു കെ - $ 291 മില്ല്യൺ

10 .സൗത്ത് കൊറിയ - $ 648 മില്ല്യൺ 

11 .ജർമ്മനി - $ 2 .3 ബില്ല്യൺ

റഷ്യയുടെ ഇറക്കുമതി - യുക്രെയിൻ അധിനിവേശത്തിന് ശേഷം:


1 . ബ്രസീൽ - 13 % കുറവ് 

2 . ഇന്ത്യ - 19 % കുറവ് 

3 . തുർക്കി - 113 % വർദ്ധനവ്   

4 . ബെൽജിയം - 27 % കുറവ്   

5 . ചൈന - 24 % വർധനവ്

6 . ദി നെതർലാൻഡ്‌സ് - 52 % കുറവ് 

7 . സ്പെയിൻ - 44 % കുറവ് 

8 . ജപ്പാൻ - 42 % കുറവ്   

9 . യു കെ - 71 % കുറവ് 

10 .സൗത്ത് കൊറിയ - 43 % കുറവ്

11 .ജർമ്മനി - 51 % കുറവ്

റഷ്യയുടെ കയറ്റുമതി - യുക്രെയിൻ അധിനിവേശത്തിന് മുൻപ്:

  1. ബ്രസീൽ - $ 303 മില്ല്യൺ 
  2. ഇന്ത്യ - $ 598 മില്ല്യൺ

3 . തുർക്കി - $ 1 .8 ബില്ല്യൺ 

4 . ബെൽജിയം - $ 524 മില്ല്യൺ 

5 . ചൈന - $ 4 .9 ബില്ല്യൺ

6 . ദി നെതർലാൻഡ്‌സ് - $1ബില്ല്യൺ

7 . സ്പെയിൻ - $ 305 മില്ല്യൺ

8 . ജപ്പാൻ - $ 978 മില്ല്യൺ

9 . യു കെ - $ 1 .3 ബില്ല്യൺ 

10 .സൗത്ത് കൊറിയ - $ 1 .2 ബില്ല്യൺ

11 .ജർമ്മനി - $ 2 .7 ബില്ല്യൺ

റഷ്യയുടെ കയറ്റുമതി - യുക്രെയിൻ അധിനിവേശത്തിന് ശേഷം:

1 . ബ്രസീൽ - 166 % വർധനവ് 

2 . ഇന്ത്യ - 430 % വർധനവ് 

3 . തുർക്കി - 213 % വർധനവ്   

4 . ബെൽജിയം - 130 % വർധനവ്   

5 . ചൈന - 98 % വർധനവ്

6 . ദി നെതർലാൻഡ്‌സ് - 74 % വർധനവ് 

7 . സ്പെയിൻ - 112 % വർധനവ് 

8 . ജപ്പാൻ - 40 % വർധനവ്     

9 . യു കെ - 81 % കുറവ് 

10 .സൗത്ത് കൊറിയ - 4 % കുറവ് 

11 .ജർമ്മനി - 38 % വർധനവ് 

എണ്ണയും വാതകവുമാണ് റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി ഉൽപന്നങ്ങൾ. 2021 ൽ എണ്ണയുടെയും ഗ്യാസിന്റെയും വിലയിലുണ്ടായ വർദ്ധനവ്, അതിന്റെ കയറ്റുമതി മൂല്യം ഉയർത്തുകയും, ഇത് ഉപരോധം കാരണം നഷ്ടപ്പെട്ട വരുമാനം നികത്താൻ റഷ്യയെ സഹായിക്കുകയും ചെയ്‌തു. യൂറോപ്പുമായുള്ള വ്യാപാര ഇടപാടുകൾ കുറഞപ്പോഴും, 2022 ന്റെ ആദ്യ പകുതിയിൽ റഷ്യൻ സർക്കാറിന്റെ ഗാസ്പ്രോം കമ്പനി റെക്കോർഡ് ലാഭം രേഖപ്പെടുത്തിയിരുന്നു. 

2019 ലെ റഷ്യയുടെ എണ്ണ കയറ്റുമതി: 
55 % - യൂറോപ്യൻ യൂണിയൻ

25 % - ചൈന, ഇന്ത്യ

20 % - മറ്റ് രാജ്യങ്ങൾ 

2022 ലെ റഷ്യയുടെ എണ്ണ കയറ്റുമതി:  

55 %- ചൈന, ഇന്ത്യ

29 % - യൂറോപ്യൻ യൂണിയൻ

17 % - മറ്റ് രാജ്യങ്ങൾ
ഊർജം കൂടാതെ, രാസവളം, ആസ്ബറ്റോസ്, ന്യൂക്ലിയർ റിയാക്ടറുകൾ മുതൽ ഗോതമ്പ് വരെയുള്ള നിരവധി അവശ്യവസ്തുക്കളുടെ മുൻനിര കയറ്റുമതിക്കാരാണ് റഷ്യ. കാറ്റലറ്റിക് കൺവെർട്ടറുകൾ നിർമ്മിക്കാനുള്ള  പല്ലേഡിയത്തിനും റോഡിയത്തിനും അന്താരാഷ്ട്ര കാർ നിർമ്മാതാക്കൾ ആശ്രയിക്കുന്നത് റഷ്യയെയാണ്. 

കയറ്റുമതി റാങ്ക് അനുസരിച്ച്, റഷ്യ കയറ്റുമതി ചെയ്യുന്ന ചരക്കുകൾ: 

1. ആസ്ബറ്റോസ്

മൂല്യം : $ 178 മില്ല്യൺ 

ആഗോള കയറ്റുമതിയിലെ പങ്ക് : 60 %   

2 . പിഗ് അയേൺ

മൂല്യം : $ 1 .3 ബില്ല്യൺ

ആഗോള കയറ്റുമതിയിലെ പങ്ക് : 28 %   

3. ന്യൂക്ലിയർ റിയാക്ടർസ്

മൂല്യം : $ 870 മില്ല്യൺ

ആഗോള കയറ്റുമതിയിലെ പങ്ക് : 26 %   

4 .അയേൺ റീഡക്ഷൻസ്

മൂല്യം : $ 944 മില്ല്യൺ

ആഗോള കയറ്റുമതിയിലെ പങ്ക് : 24 %   

5 . ലിൻസീഡ്

മൂല്യം : $ 230 മില്ല്യൺ

ആഗോള കയറ്റുമതിയിലെ പങ്ക് : 24 %    

6 . നിക്കൾ

മൂല്യം : $ 2. 3 ബില്ല്യൺ 

ആഗോള കയറ്റുമതിയിലെ പങ്ക് : 20 %   

7 . ഗോതമ്പ്

മൂല്യം : $ 10 .1 ബില്ല്യൺ 

ആഗോള കയറ്റുമതിയിലെ പങ്ക് : 20 % 

8 . സീഡ് ഓയിൽ 

മൂല്യം : $ 2 .5 ബില്ല്യൺ 

ആഗോള കയറ്റുമതിയിലെ പങ്ക് : 18 %

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്!?
ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 107 ആം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ കണക്കിൽ 116 രാജ്യങ്ങളിൽ 101 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്ഥാൻ (99), നേപ്പാൾ(81), ബംഗ്ലാദേശ് (84) എന്നീ രാജ്യങ്ങളെക്കാൾ പട്ടിണിയിൽ ഇന്ത്യ പിന്നിലാണ്. തെക്കനേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പുറകിലുള്ള അഫ്ഗാനിസ്ഥാനെക്കാൾ രണ്ട് റാങ്ക് മാത്രമാണ് ഇന്ത്യക്ക് അധികമുള്ളത്. തെക്കനേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനമുള്ളത് ശ്രീലങ്കക്കാണ്. 64ആം റാങ്ക് ആണ് സൂചികയിൽ ശ്രീലങ്കക്കുള്ളത്. വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് പട്ടിണി…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.