Skip to content Skip to sidebar Skip to footer

Fact Check

സവർക്കർക്കെതിരെയുള്ള ട്വീറ്റുകൾ രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്‌തിട്ടില്ല.
ലോക്‌സഭ അംഗത്വം മരവിപ്പിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സവർക്കർക്കെതിരെ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവെച്ച ട്വീറ്റുകൾ ഡിലീറ്റ് ചെയ്‌തുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോക്‌സഭ അംഗത്വം മരവിപ്പിക്കപ്പെട്ടതിനെ തുടർന്നുള്ള പത്രസമ്മേളനത്തിൽ, "എന്റെ പേര് സവർക്കർ എന്നല്ല ഗാന്ധിയെന്നാണ്. ഗാന്ധി ആരോടും മാപ്പിരക്കില്ല" എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിൻ്റെ ഈ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന സവർക്കറുടെ പേരമകന്റെ ഭീഷണിയെ തുടർന്നാണ് ട്വീറ്റുകൾ പിൻവലിച്ചത് എന്ന രീതിയിലാണ് പ്രചാരണം. 'വീര സവർക്കറെ അപമാനിക്കുന്ന ട്വീറ്റുകൾ…
വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന് നാട് കടത്തപ്പെടുന്ന കാലത്ത് അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ.
2023 മാർച്ചിൽ, മുഗൾ ഭരണാധികാരിയായ ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന്, മഹാരാഷ്ട്രയിലെ കോൽഹാപൂർ ജില്ലയിലെ, രണ്ട് മുസ്ലിം കുടുംബങ്ങൾ നാട് കടത്തപ്പെട്ടു. സ്റ്റാറ്റസ് ഇട്ടവർക്കെതിരെ നിലവിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 19 കാരനായ മുഹമ്മദ് മൊമീൻ, 23 കാരനായ ഫൈസാൻ സൗദാഗർ എന്നിവർക്കെതിരെയാണ് 'ഹിന്ദു മതവികാരം വ്രണപ്പെടുത്തൽ' ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളത്. "നിങ്ങൾക്ക് ഒരു പേര് മാറ്റാൻ കഴിയും, പക്ഷേ ചരിത്രം മാറ്റാൻ കഴിയില്ല. ഈ നഗരത്തിന്റെ രാജാവ് ആരായിരുന്നു എന്നതിന്…
ഡൽഹി ഷാഹി ഇമാം ബി.ജെ.പി.യിലേക്ക്..? വസ്തുത പരിശോധിക്കുന്നു
ഡൽഹി ജമാ മസ്ജിദ് ഷാഹി ഇമാം അഹമ്മദ് ബുഖാരി ബി.ജെ.പിയിൽ ചേർന്നു എന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള ബി.ജെ.പി ലോക്‌സഭാ അംഗം ഹർഷ് വർദ്ധന്റെ സാന്നിധ്യത്തിലാണ് ബി.ജെ.പി അംഗത്വം എടുക്കുന്നത് എന്നാണ് വീഡിയോ പ്രചാരണം. വസ്തുത പരിശോധിക്കുന്നു. Hisamuddin khan എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് "ഡൽഹി ജമാ മസ്ജിദ് ഷാഹി ഇമാം ജനാബ് അഹമ്മദ് ബുഖാരി ബി.ജെ.പിയിൽ ചേർന്നു.അടുത്ത തിരഞ്ഞെടുപ്പ് ഒരു രാജ്യം ഒരു ഡി.എൻ.എ"(Shahi Imam of Jama…
ഇന്ത്യൻ സമ്പദ് ഘടന ശ്രീലങ്കയെ പോലെയാവുമെന്ന് രഘുറാം രാജൻ പറഞ്ഞോ?
മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, "ആളുകൾ അവരുടെ പണം സൂക്ഷിച്ച് വെക്കേണ്ടതുണ്ടെന്നും നമ്മുടെ അവസ്ഥ ശ്രീലങ്കയെ പോലെയാകുന്നു" എന്നും പറഞ്ഞതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഗവർണർ ആയിരിക്കെ തന്നെ ഗവർമെന്റുമായി പലതരം വിയോജിപ്പുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പോലും സർക്കാരിൽ നിന്ന് വേണ്ട വിധത്തിലുള്ള സഹകരണങ്ങൾ ഉണ്ടായില്ലെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. ഗവർണർ പദവി ഒഴിഞ്ഞതിന് ശേഷം രഘുറാം രാജനെതിരെ ഇത്തരം പല പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ട്. വസ്തുത: ഇന്ത്യൻ…
Nobel medal
നൊബേൽ പുരസ്‌കാര പട്ടികയിൽ നരേന്ദ്രമോദി: വാർത്ത വ്യാജം
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാര പട്ടികയിൽ ഇടം നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. "സമാധാന നൊബേലിനായുള്ള ഏറ്റവും വലിയ മത്സരാർത്ഥി" ഇന്ത്യൻ പ്രധാനമന്ത്രിയാണെന്ന് നൊബേൽ സമ്മാന സമിതി ഡെപ്യൂട്ടി ലീഡർ അസ്‌ലെ ടോജെ പറഞ്ഞു എന്നാണ് പ്രചരിച്ചിരുന്നത്. ടൈംസ് നൗ അടക്കമുള്ള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വീഡിയോ പിന്നീട് ടൈംസ് നൗ പിൻവലിച്ചു. വസ്തുത: അസ്‌ലെ ടോജെയുടെ തന്നെ വാക്കുകളിൽ: "ഞാൻ നൊബേൽ കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡറാണ്.…
ഉത്തർപ്രദേശിൽ കഴിഞ്ഞ ആറ് വർഷങ്ങളായി കർഷക ആത്മഹത്യകൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി: വസ്തുത പരിശോധിക്കുന്നു
മാർച്ച് 6 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കഴിഞ്ഞ ആറ് വർഷത്തിൽ സംസ്ഥാനത്ത് ഒരു കർഷക ആത്മഹത്യ പോലും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞിരുന്നു. ആ പ്രസംഗത്തിന്റെ വീഡിയോ CM Office, GoUP എന്ന ട്വിറ്റര്‍ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. അവകാശവാദത്തിന്‍റെ വസ്‌തുത പരിശോധിക്കുന്നു. ലക്‌നൗവിൽ കോർപറേറ്റീവ് ഷുഗർ കെയ്ൻ ആൻഡ് ഷുഗർ മിൽ സൊസൈറ്റിയുടെ 77 ട്രാക്ടറുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെയാണ് യു.പി മുഖ്യമന്ത്രി കർഷക ആത്മഹത്യയെ കുറിച്ച് പ്രസംഗത്തിൽ സൂചിപ്പിച്ചത്. सहकारी गन्ना एवं चीनी…
കശ്മീർ ഫയൽസും കശ്മീരും
ചരിത്രത്തിലെ ചില ഭാഗങ്ങൾ മനപ്പൂർവം മറച്ചുവെക്കപ്പെട്ടിട്ടുണ്ടെന്നും അവയെ പുറത്ത് കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്നുമായിരുന്നു 'കശ്മീർ ഫയൽസ്' എന്ന ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ വിവാദങ്ങൾക്കും മറുപടിയായി പറഞ്ഞിരുന്നത്. അഥവാ കലാവിഷ്‌ക്കാരം എന്നതിനേക്കാൾ ഒരു ചരിത്ര ഉള്ളടക്കത്തെ മുൻനിർത്തിയുള്ള ചിത്രമാണ് കശ്മീർ ഫയൽസ് എന്നാണ് അവകാശവാദം. 'കശ്മീർ ഫയൽസിൽ' പ്രതിപാദിക്കുന്ന വിഷയങ്ങളുടെ വസ്തുത പരിശോധിക്കുന്നു. 1. തൊണ്ണൂറുകളിലെ കലാപങ്ങളിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരിടേണ്ടി വന്നത് "വംശഹത്യ"യാണെന്നാണ് സിനിമ പ്രധാനമായും പറയുന്നത്. ഈ വാദത്തെ പിന്തുണയ്‌ക്കുന്നതിനായി ചില കണക്കുകളും…
ജിഹാദ് പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം ‘ബാർബർ ജിഹാദ്’.
മുംബൈയിലെ ബാർബർ ഷോപ്പിൽ രണ്ട് യുവാക്കൾ ശൗരം ചെയ്യാനായി ഉപയോഗിക്കുന്ന ബ്ലേഡിലൂടെ എഛ്.ഐ.വി പകർത്തുന്നവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന് 'ബാർബർ ജിഹാദ്' എന്ന് പേരിട്ട് വർഗീയ ഡ്രുവീകരണം നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു. Shashikant kinger എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് "ഹിന്ദുക്കളുടെ മേൽ എഛ്.ഐ.വി യുള്ള ബ്ലേഡ് ഉപയോഗിക്കുന്നതിന് തങ്ങൾക്ക് പള്ളിയിൽ നിന്ന് പണം ലഭിക്കുന്നുണ്ടെന്ന് ഒരു മുല്ല കുറ്റസമ്മതം നടത്തുന്നു. കൂടുതൽ യുവാക്കൾ ഇതിന് ഇരയാവുന്നു" എന്ന തലക്കെട്ടോടെയാണ് ചിത്രം…
സിഖ് കൂട്ടകൊലയെ കുറിച്ച് ബിബിസി മിണ്ടിയില്ല പോലും.
ഗുജ്‌റത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സി ഡോക്യൂമെന്ററിയെ കുറിച്ച് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണങ്ങളിൽ ഒന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റേത്. "ബിബിസി രാഷ്ട്രീയം കളിക്കുകയാണെന്നും അല്ലായിരുന്നെങ്കിൽ എന്തുകൊണ്ടാണ് 1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയെ കുറിച്ച് അവർ ഡോക്യൂമെന്ററി ചെയ്യാതിരുന്നത്" എന്ന് മന്ത്രി ചോദിച്ചു. 2002ൽ അക്രമം നടക്കുമ്പോൾ ബി.ജെ.പിയാണ് അധികാരത്തിൽ ഉണ്ടായിരുന്നത് എങ്കിൽ, 1984 ലെ കൊലപാതകങ്ങൾ നടക്കുന്നത് കോൺഗ്രസ് ഭരണത്തിൽ ഇരിക്കുമ്പോഴാണ്. ബി.ബി.സി കോൺഗ്രസിന് അനുകൂലമായി പക്ഷപാതം കാണിക്കുകയാണെന്നും…
ANI ഉദ്ധരിക്കുന്ന ഉറവിടങ്ങൾ വ്യാജം.
ബ്രസ്സൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, EU DisinfoLab എന്ന എൻ ജി ഓ, ഇന്ത്യൻ വാർത്ത ഏജൻസിയായ 'ANI' യുടെ വാർത്ത ഉറവിടങ്ങളെ പറ്റി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2023 ഫെബ്രുവരി 23 ന് പുറത്തുവിട്ട, “Bad Sources: How Indian news agency ANI quoted sources that do not exist” എന്ന റിപ്പോർട്ടിൽ, 'ANI' പല സന്ദർഭങ്ങളിലായി ഉദ്ധരിച്ചിട്ടുള്ള വിദഗ്‌ധരും, മറ്റ് ഉറവിടങ്ങളും വ്യാജമാണെന്നാണ് EU DisinfoLab പറയുന്നത്. കഴിഞ്ഞ ഏഴ് വർഷമായി നരേന്ദ്ര…
ഡൽഹി യുവതിയുടെ കൊലപാതകം “ലൗ ജിഹാദോ”?
പടിഞ്ഞാറൻ ഡൽഹിയിലെ ധാബായിൽ നിക്കി യാദവ് എന്ന യുവതിയെ കാമുകൻ സാഹിൽ ചാർജിംഗ് കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ പിന്നീട് ഈ സംഭവം സോഷ്യൽ മീഡിയയിൽ ‘ലവ് ജിഹാദ്’ രീതിയിൽ പ്രചരിപ്പിക്കാൻ തുടങ്ങി. വസ്തുത പരിശോധിക്കുന്നു. Mahipal Singh Rawat എന്ന വ്യക്തി ട്വിറ്ററിൽ ഈ വാർത്ത പോസ്റ്റ് ചെയ്തത് "റോസ് ഡേ, പ്രൊപോസ് ഡേ, വാലന്റൈൻ ഡേ ഒക്കെ പെൺകുട്ടികൾക്ക് മനസിലാകും, എന്നാൽ ലൗ ജിഹാദ് മാത്രം…
കെ സുരേന്ദ്രന്റെ അവകാശവാദങ്ങൾ തെറ്റ്.
ഫെബ്രുവരി 5 ന്, സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചില അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏറ്റവും വില കുറവുള്ള രാജ്യം ഇന്ത്യ ആണെന്നതുൾപ്പടെ സുരേന്ദ്രൻ ഉന്നയിച്ച അവകാശവാദങ്ങളിലെ വസ്‌തുത പരിശോധിക്കുന്നു. കെ സുരേന്ദ്രൻ പറഞ്ഞത്: 1 . " നിങ്ങളുടെ അയൽ രാജ്യങ്ങളിൽ പെട്രോളിന്റെ വിലയെന്താന്ന് നോക്ക്.. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില ഏറ്റവും കുറവുള്ള രാജ്യം ഇന്ത്യയാണ്." വസ്‌തുത : 'ഗ്ലോബൽ…
“ഹിന്ദു ഫോബിയ” ഒരു വ്യാജ പ്രചാരണം.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന; 'ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ', 'ഹിന്ദു സ്റ്റുഡന്റ്സ് കൗൺസിൽ', 'വിശ്വഹിന്ദു പരിഷത്ത് അമേരിക്ക' തുടങ്ങിയ ഹൈന്ദവ സംഘടനകൾ, ഹിന്ദുക്കൾക്കെതിരെ ആഗോള തലത്തിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതികരണങ്ങൾ ഉണ്ടാകുമ്പോഴും, "ഹിന്ദു ഫോബിയ" എന്ന ആഖ്യാനം വ്യാപകമായി പ്രചരിക്കപ്പെടാറുണ്ട്. എന്നാൽ ഈ ആഖ്യാനങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2022 ഡിസംബറിൽ, അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ),വിദ്വേഷപരമായ ആക്രമണങ്ങൾ സംബന്ധിച്ച…
കശ്മീർ ഫയൽസിന് ദാദാസാഹിബ് ഫാൽകെ അവാർഡ്: വസ്തുത പരിശോധിക്കുന്നു.
സിനിമ മേഖലയിലെ മികച്ച സംഭാവനകൾക്ക് സർക്കാർ നൽകി വരുന്ന ദാദാസാഹിബ് ഫാൽകെ അവാർഡിൽ മികച്ച ചിത്രമായി 'കശ്മീർ ഫയൽസ്' തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 21 ചൊവ്വാഴ്ച, നിരവധി വാർത്താമാധ്യമങ്ങളും ചിത്രത്തിൻ്റെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയും, "മികച്ച സിനിമ" വിഭാഗത്തിൽ 2023-ലെ ദാദാ സാഹിബ് ഫാൽകെ അവാർഡ് ദ കശ്മീർ ഫയൽസിന് ലഭിച്ചതായി വാർത്തകൾ പങ്കുവെച്ചിരുന്നു. ANNOUNCEMENT:#TheKashmirFiles wins the ‘Best Film’ award at #DadaSahebPhalkeAwards2023. “This award is dedicated to…
“ടീം ഹോർഹെ”: വ്യാജ വാർത്തകളുടെ ആഗോള സ്വകാര്യ വിപണി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതെങ്ങനെ?
സോഷ്യൽ മീഡിയ ഹാക്കിംഗ്, അട്ടിമറി, ആസൂത്രിതമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ എന്നിവയിലൂടെ വിവിധ പ്രദേശങ്ങളിലായി 30-ലധികം തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച, ഇസ്രായേലി കോൺട്രാക്ടർമാരുടെ ഒരു സംഘത്തെ സംബന്ധിച്ച വിവരങ്ങൾ 'ഫോർബിഡൻ സ്റ്റോറീസ്' പുറത്തുകൊണ്ടുവന്നിരുന്നു. "ഹോർഹെ" എന്ന അപരനാമത്തിൽ പ്രവർത്തിക്കുന്ന, 50 കാരനായ മുൻ ഇസ്രായേലി പ്രത്യേക സേനാംഗം താൽ ഹനാനാണ് "ടീം ഹോർഹെ" എന്ന രഹസ്യ യൂണിറ്റിന് നേതൃത്വം നൽകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ യൂണിറ്റ് പരിശ്രമിച്ചിട്ടുണ്ട്. താൽ ഹനാൻ…
അമിത് ഷാ പറഞ്ഞത് തെറ്റ്: ത്രിപുരയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 50% കുറവുണ്ടായിട്ടില്ല.
2023 ഫെബ്രുവരി 6ന് ത്രിപുരയിലെ സന്തിർബസാറിൽ നടന്ന വിജയ് സങ്കൽപ് റാലിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുരയിൽ ബി ജെ പി ഭരണത്തിലേറിയത് മുതൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ ഈ അവകാശ വാദം തെറ്റാണ്. വസ്‌തുത പരിശോധിക്കുന്നു. അമിത് ഷാ പറഞ്ഞത്: "…ത്രിപുരയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 50% കുറവുണ്ടായിട്ടുണ്ട്." भारतीय जनता पार्टी ने राज्य में कैडर राज और टोला बाजी की परंपरा को समाप्त…
ഹിൻഡൻബർഗ് സ്ഥാപകനൊപ്പം രാഹുൽ ഗാന്ധി: പ്രചാരണം തെറ്റ്.
അദാനി ഗ്രൂപ്പിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി വിപണി കൃത്രിമം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നിൽ രാഹുൽ ഗാന്ധിയാണെന്ന കുറിപ്പോടെ, ഹിൻഡൻബർഗ് റിസർച്ചിന്റെ സ്ഥാപകൻ നഥാൻ ആൻഡേഴ്സണുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. रिश्ता गोरों से सदियों व पुश्तों पुराना है..! ये पप्पू कांग्रेस के युवराज के साथ खड़े हैं महाशय हिडनबर्ग के…
കാശ്മീർ : നെഹ്‌റു – പട്ടേൽ ബൈനറി സൃഷ്ടിക്കപ്പെടുമ്പോൾ
റാം പുനിയാനി ഭാരത് ജോഡോ യാത്രക്ക് രാജ്യത്താകമാനം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ചില എഴുത്തുകാരും നിരൂപകരും നെഹ്‌റുവിനെ ആക്ഷേപിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റുന്നുണ്ട്. കശ്മീരിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം നെഹ്റുവാണെന്നും പട്ടേൽ ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നെങ്കിൽ അത് 'പരിഹരിക്കപ്പെടുമായിരുന്നു' എന്ന രീതിയിൽ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു ദ്വന്ദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ ധാരണ ആക്ഷേപകരമാണെന്ന് മാത്രമല്ല, സത്യത്തിൽ നിന്ന് ഒരുപാട് അകലെയാണ്. 'പ്രശ്‌നഭരിതമായ ഭൂതകാലവും - വേദനാജനകമായ വർത്തമാനകാലവും' എന്ന ബി.ജെ.പി-ആർ.എസ്.എസ് ആഖ്യാനത്തെ…
കേരളത്തിൽ മുസ്ലിം യുവാവിനെ ആക്രമിക്കുന്ന ഹിന്ദു സ്ത്രീകൾ: പ്രചരിക്കുന്ന വീഡിയോ തെറ്റ്.
ഒരു യുവാവിനെ ഏതാനും സ്ത്രീകൾ ആക്രമിക്കുന്ന വീഡിയോ, കേരളത്തിലെ ഹിന്ദു സ്ത്രീകൾ മുസ്ലിമായ യുവാവിനെ ആക്രമിക്കുന്നു എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും ആയി ഒട്ടനവധി പേരാണ് വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. വസ്തുത പരിശോധിക്കുന്നു. "കേരളത്തിൽ മോശമായി പെരുമാറിയതിനെ തുടർന്ന് മുസ്ലീം യുവാവിനെ ഹിന്ദു പെൺകുട്ടികൾ ആക്രമിച്ചു. കേരളത്തിൽ ഉണർവ് തുടങ്ങിയിട്ടുണ്ട്. തീ ആളിപ്പടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലവ് ജിഹാദിനെ തടയാനുള്ള ശരിയായ മാർഗമാണിത്. നമ്മുടെ പെൺകുട്ടികളുടെ ദുർഗ അവതാരം അവരെ കാണിക്കണം"…
സിദ്ദിഖ് കാപ്പന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജം.
രണ്ട് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞതിന് ശേഷം ഫെബ്രുവരി 2ന് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽമോചിതനായി. സിദ്ദിഖ് കാപ്പന്റെ പേരിൽ 9000 ൽ കൂടുതൽ ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ സമൂഹ മാധ്യമത്തിൽ സജീവമാണ്. സിദ്ദിഖ് കാപ്പന്റെ മോചനത്തെക്കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളും, ട്വീറ്റുകളും ഈ അക്കൗണ്ട് റീട്വീറ്റ് ചെയ്‌തിട്ടുമുണ്ട്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ നിരവധി ട്വീറ്റുകളുമായി അക്കൗണ്ട് സംവദിക്കുകയും ചെയ്‌തിട്ടുണ്ട്. ഭാരത് ജോഡോ യാത്ര സംബന്ധിച്ച ട്വീറ്റുകളും അക്കൗണ്ടിൽ നിന്ന് ഷെയർ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.