Skip to content Skip to sidebar Skip to footer

Fact Check

കെ സുരേന്ദ്രന്റെ അവകാശവാദങ്ങൾ തെറ്റ്.
ഫെബ്രുവരി 5 ന്, സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചില അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏറ്റവും വില കുറവുള്ള രാജ്യം ഇന്ത്യ ആണെന്നതുൾപ്പടെ സുരേന്ദ്രൻ ഉന്നയിച്ച അവകാശവാദങ്ങളിലെ വസ്‌തുത പരിശോധിക്കുന്നു. കെ സുരേന്ദ്രൻ പറഞ്ഞത്: 1 . " നിങ്ങളുടെ അയൽ രാജ്യങ്ങളിൽ പെട്രോളിന്റെ വിലയെന്താന്ന് നോക്ക്.. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില ഏറ്റവും കുറവുള്ള രാജ്യം ഇന്ത്യയാണ്." വസ്‌തുത : 'ഗ്ലോബൽ…
“ഹിന്ദു ഫോബിയ” ഒരു വ്യാജ പ്രചാരണം.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന; 'ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ', 'ഹിന്ദു സ്റ്റുഡന്റ്സ് കൗൺസിൽ', 'വിശ്വഹിന്ദു പരിഷത്ത് അമേരിക്ക' തുടങ്ങിയ ഹൈന്ദവ സംഘടനകൾ, ഹിന്ദുക്കൾക്കെതിരെ ആഗോള തലത്തിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതികരണങ്ങൾ ഉണ്ടാകുമ്പോഴും, "ഹിന്ദു ഫോബിയ" എന്ന ആഖ്യാനം വ്യാപകമായി പ്രചരിക്കപ്പെടാറുണ്ട്. എന്നാൽ ഈ ആഖ്യാനങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2022 ഡിസംബറിൽ, അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ),വിദ്വേഷപരമായ ആക്രമണങ്ങൾ സംബന്ധിച്ച…
കശ്മീർ ഫയൽസിന് ദാദാസാഹിബ് ഫാൽകെ അവാർഡ്: വസ്തുത പരിശോധിക്കുന്നു.
സിനിമ മേഖലയിലെ മികച്ച സംഭാവനകൾക്ക് സർക്കാർ നൽകി വരുന്ന ദാദാസാഹിബ് ഫാൽകെ അവാർഡിൽ മികച്ച ചിത്രമായി 'കശ്മീർ ഫയൽസ്' തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 21 ചൊവ്വാഴ്ച, നിരവധി വാർത്താമാധ്യമങ്ങളും ചിത്രത്തിൻ്റെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയും, "മികച്ച സിനിമ" വിഭാഗത്തിൽ 2023-ലെ ദാദാ സാഹിബ് ഫാൽകെ അവാർഡ് ദ കശ്മീർ ഫയൽസിന് ലഭിച്ചതായി വാർത്തകൾ പങ്കുവെച്ചിരുന്നു. ANNOUNCEMENT:#TheKashmirFiles wins the ‘Best Film’ award at #DadaSahebPhalkeAwards2023. “This award is dedicated to…
“ടീം ഹോർഹെ”: വ്യാജ വാർത്തകളുടെ ആഗോള സ്വകാര്യ വിപണി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതെങ്ങനെ?
സോഷ്യൽ മീഡിയ ഹാക്കിംഗ്, അട്ടിമറി, ആസൂത്രിതമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ എന്നിവയിലൂടെ വിവിധ പ്രദേശങ്ങളിലായി 30-ലധികം തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച, ഇസ്രായേലി കോൺട്രാക്ടർമാരുടെ ഒരു സംഘത്തെ സംബന്ധിച്ച വിവരങ്ങൾ 'ഫോർബിഡൻ സ്റ്റോറീസ്' പുറത്തുകൊണ്ടുവന്നിരുന്നു. "ഹോർഹെ" എന്ന അപരനാമത്തിൽ പ്രവർത്തിക്കുന്ന, 50 കാരനായ മുൻ ഇസ്രായേലി പ്രത്യേക സേനാംഗം താൽ ഹനാനാണ് "ടീം ഹോർഹെ" എന്ന രഹസ്യ യൂണിറ്റിന് നേതൃത്വം നൽകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ യൂണിറ്റ് പരിശ്രമിച്ചിട്ടുണ്ട്. താൽ ഹനാൻ…
അമിത് ഷാ പറഞ്ഞത് തെറ്റ്: ത്രിപുരയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 50% കുറവുണ്ടായിട്ടില്ല.
2023 ഫെബ്രുവരി 6ന് ത്രിപുരയിലെ സന്തിർബസാറിൽ നടന്ന വിജയ് സങ്കൽപ് റാലിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുരയിൽ ബി ജെ പി ഭരണത്തിലേറിയത് മുതൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ ഈ അവകാശ വാദം തെറ്റാണ്. വസ്‌തുത പരിശോധിക്കുന്നു. അമിത് ഷാ പറഞ്ഞത്: "…ത്രിപുരയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 50% കുറവുണ്ടായിട്ടുണ്ട്." भारतीय जनता पार्टी ने राज्य में कैडर राज और टोला बाजी की परंपरा को समाप्त…
ഹിൻഡൻബർഗ് സ്ഥാപകനൊപ്പം രാഹുൽ ഗാന്ധി: പ്രചാരണം തെറ്റ്.
അദാനി ഗ്രൂപ്പിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി വിപണി കൃത്രിമം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നിൽ രാഹുൽ ഗാന്ധിയാണെന്ന കുറിപ്പോടെ, ഹിൻഡൻബർഗ് റിസർച്ചിന്റെ സ്ഥാപകൻ നഥാൻ ആൻഡേഴ്സണുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. रिश्ता गोरों से सदियों व पुश्तों पुराना है..! ये पप्पू कांग्रेस के युवराज के साथ खड़े हैं महाशय हिडनबर्ग के…
കാശ്മീർ : നെഹ്‌റു – പട്ടേൽ ബൈനറി സൃഷ്ടിക്കപ്പെടുമ്പോൾ
റാം പുനിയാനി ഭാരത് ജോഡോ യാത്രക്ക് രാജ്യത്താകമാനം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ചില എഴുത്തുകാരും നിരൂപകരും നെഹ്‌റുവിനെ ആക്ഷേപിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റുന്നുണ്ട്. കശ്മീരിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം നെഹ്റുവാണെന്നും പട്ടേൽ ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നെങ്കിൽ അത് 'പരിഹരിക്കപ്പെടുമായിരുന്നു' എന്ന രീതിയിൽ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു ദ്വന്ദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ ധാരണ ആക്ഷേപകരമാണെന്ന് മാത്രമല്ല, സത്യത്തിൽ നിന്ന് ഒരുപാട് അകലെയാണ്. 'പ്രശ്‌നഭരിതമായ ഭൂതകാലവും - വേദനാജനകമായ വർത്തമാനകാലവും' എന്ന ബി.ജെ.പി-ആർ.എസ്.എസ് ആഖ്യാനത്തെ…
കേരളത്തിൽ മുസ്ലിം യുവാവിനെ ആക്രമിക്കുന്ന ഹിന്ദു സ്ത്രീകൾ: പ്രചരിക്കുന്ന വീഡിയോ തെറ്റ്.
ഒരു യുവാവിനെ ഏതാനും സ്ത്രീകൾ ആക്രമിക്കുന്ന വീഡിയോ, കേരളത്തിലെ ഹിന്ദു സ്ത്രീകൾ മുസ്ലിമായ യുവാവിനെ ആക്രമിക്കുന്നു എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും ആയി ഒട്ടനവധി പേരാണ് വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. വസ്തുത പരിശോധിക്കുന്നു. "കേരളത്തിൽ മോശമായി പെരുമാറിയതിനെ തുടർന്ന് മുസ്ലീം യുവാവിനെ ഹിന്ദു പെൺകുട്ടികൾ ആക്രമിച്ചു. കേരളത്തിൽ ഉണർവ് തുടങ്ങിയിട്ടുണ്ട്. തീ ആളിപ്പടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലവ് ജിഹാദിനെ തടയാനുള്ള ശരിയായ മാർഗമാണിത്. നമ്മുടെ പെൺകുട്ടികളുടെ ദുർഗ അവതാരം അവരെ കാണിക്കണം"…
സിദ്ദിഖ് കാപ്പന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജം.
രണ്ട് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞതിന് ശേഷം ഫെബ്രുവരി 2ന് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽമോചിതനായി. സിദ്ദിഖ് കാപ്പന്റെ പേരിൽ 9000 ൽ കൂടുതൽ ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ സമൂഹ മാധ്യമത്തിൽ സജീവമാണ്. സിദ്ദിഖ് കാപ്പന്റെ മോചനത്തെക്കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളും, ട്വീറ്റുകളും ഈ അക്കൗണ്ട് റീട്വീറ്റ് ചെയ്‌തിട്ടുമുണ്ട്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ നിരവധി ട്വീറ്റുകളുമായി അക്കൗണ്ട് സംവദിക്കുകയും ചെയ്‌തിട്ടുണ്ട്. ഭാരത് ജോഡോ യാത്ര സംബന്ധിച്ച ട്വീറ്റുകളും അക്കൗണ്ടിൽ നിന്ന് ഷെയർ…
യു പിയിൽ ഹിന്ദു പുരുഷന്മാർ ദളിത് സ്ത്രീയെ മർദ്ദിക്കുന്നു’ എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം.
ഒരു കൂട്ടം പുരുഷന്മാർ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'യു.പിയിൽ ഹിന്ദു പുരുഷന്മാർ ദളിത് സ്ത്രീയെ മർദ്ദിക്കുന്നു' എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. മധ്യപ്രദേശിൽ, ഒരു നദിയിൽ കുളിച്ചതിന് ദളിത് യുവതിയെ ഹിന്ദു തീവ്രവാദികൾ മർദ്ദിക്കുന്നു എന്ന രീതിയിലും വീഡിയോ പ്രചരിക്കുന്നുണ്ട്. Did anybody cared about this👇? *Indian (RSS-BJP) Taliban's violent rampage in Uttar Pradesh after a Dalit woman took…
‘കറുത്ത കർഷകർ’: രാഹുലിൻ്റെ പ്രസംഗത്തിലെ സാങ്കേതിക പിഴവ്.
"ഈ മൂന്ന് നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് കറുത്ത കർഷകർക്കെതിരെയാണ്" എന്ന് രാഹുൽ ഗാന്ധി പറയുന്ന 7 സെക്കൻ്റ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കർഷകരെ കറുത്തവർ എന്ന് വിളിച്ചെന്നും അവരെ രാഹുൽ ഗാന്ധി അപമാനിച്ചെന്നും ഒക്കെയാണ് പ്രചാരണം. വസ്തുത പരിശോധിക്കുന്നു. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാൾവ്യ 'काले किसान? ये किसानों का अपमान है… राजस्थान से छत्तीसगढ़ तक, कांग्रेस ने किसानों को बदहाली की कागार पर ला कर…
ബി.ബി.സി ഡോക്യുമെന്ററി നിർമാതാവിനെ കണ്ട രാഹുൽ ഗാന്ധി: പ്രചരിക്കുന്ന ചിത്രം വ്യാജം
2002 ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററി 'India: The Modi Question' പുറത്ത് വന്നത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ഇന്ത്യയിൽ ഈ ഡോക്യുമെന്ററിയുടെ പ്രദർശനം നിരോധിക്കുകയും, പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നവരെ നിയമപരമായും കായികമായും നേരിടുകയും ചെയ്തിരുന്നു. ഇതിനിടെയാണ്, രാഹുൽ ഗാന്ധി പ്രസ്തുത ഡോക്യുമെന്ററിയുടെ നിർമാതാവിനെ ആറുമാസം മുൻപ് കണ്ടിരുന്നുവെന്ന ആരോപണവുമായി ചിത്ര സഹിതം വാർത്തകൾ പ്രചരിക്കുന്നത്. വസ്തുത പരിശോധിക്കുന്നു. “Rahul with BBC documentary producer six months back. So it seems…
ഗാന്ധിയെ ആദ്യമായി ‘മഹാത്മാ’ എന്ന് വിശേഷിപ്പിച്ചത് ബ്രിട്ടീഷുകാരോ? ചരിത്ര വസ്തുതകൾ പരിശോധിക്കുന്നു
ഗാന്ധിക്ക് ‘മഹാത്മാ’ പദവി നൽകിയത് ബ്രിട്ടീഷ് രാജാണെന്നും, ഔദ്യോഗികമായി അത് അംഗീകരിച്ച് നൽകിയ മെമ്മോറാണ്ടത്തിന്റെ പകർപ്പ് എന്ന അവകാശവാദവുമായി ഒരു പുസ്തകത്തിൽ നിന്നുള്ള കത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിലും വാട്ട്‌സ്ആപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1938 സെപ്‌റ്റംബർ 2-ലെ കത്ത്, പ്രവിശ്യയിലെ വിവിധ വകുപ്പുകളെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറയുന്നു, "ഭാവിയിൽ, എല്ലാ കത്തിടപാടുകളിലും ഗാന്ധിജിയെ 'മഹാത്മാഗാന്ധി' എന്ന് വിളിക്കണം." പ്രമുഖ ട്വിറ്റർ ഉപയോക്താവ് ആയ ഋഷി ഭാഗ്രീ അടക്കമുള്ളവർ “It is interesting to see the…
പ്രസ് ഇൻഫർമേഷൻ ബ്യൂറോ വസ്തുതാ പരിശോധന നടത്തുന്നതെങ്ങനെ?
ജനുവരി 17ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, ഐ.ടി നിയമത്തിൽ വരുത്താൻ പോകുന്ന ഭേദഗതിയുടെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഓൺലൈനിൽ പ്രസിദ്ധീകരിക്കപ്പെടുന്ന വാർത്തകൾക്കുമേൽ നിയന്ത്രണം ശക്തമാക്കാനാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വിലയിരുത്തലിൽ വ്യാജവാർത്തയെന്ന് കണ്ടെത്തുന്ന റിപോർട്ടുകൾ പിൻവലിക്കാൻ പ്രസിദ്ധീകരിക്കുന്നവരെയും പ്രസിദ്ധീകരണത്തിൽ സാങ്കേതിക പങ്കു വഹിക്കുന്നവരെയും ഉത്തരവാദികളാക്കുന്ന ഭേദഗതിയാണിത്. എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യയും ഡിജിറ്റൽ മാധ്യമങ്ങളുടെ കൂട്ടായ്മയായ ഡിജി പബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനും ഈ ഭേദ​ഗതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രസ്താവനകൾ നടത്തിയിരുന്നു. 'സർക്കാർ…
പ്രയാഗ് രാജിലെ പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതിനല്ല; പ്രചരിക്കുന്ന വീഡിയോ തെറ്റ്
പ്രയാഗ് രാജിലെ പള്ളി തകർത്തത് പാകിസ്ഥാൻ പതാക പള്ളിയുടെ മുകളിൽ ഉയർത്തിയത് കൊണ്ടാണ് എന്ന രീതിയിൽ വാർത്തകൾ ചിത്ര സഹിതം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് വസ്തുതയെന്ന് പരിശോധിക്കുന്നു 'Pakistani flags were hoisted on the mosque in saidabad prayagraj immediately baba ji sent his bulldozer' എന്ന തലക്കെട്ടോടെ Sambit Patra BJP എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് വീഡിയോ ഇല്ലാതെയും പ്രചരിക്കുന്നുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത പല അക്കൗണ്ടുകളിലും…
ബാബർ അസമിനെ പൊതിയുന്ന ഇന്ത്യൻ വെട്ടുകിളിക്കൂട്ടം
പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ട് പ്രമുഖ സ്പോർട്സ് മാധ്യമങ്ങൾ അടക്കമുള്ളവർ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 'ഫോക്സ് ക്രിക്കറ്റ്' പോലെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മാധ്യമങ്ങൾ, 'മിറർ നൗ' പോലെയുള്ള വിവിധ ഇന്ത്യൻ മാധ്യമങ്ങൾ തുടങ്ങിയവർ പ്രസ്തുത വാർത്ത പ്രസിദ്ധികരിച്ചിരുന്നു. പ്രചരിക്കുന്ന വാർത്തകളുടെ വസ്തുത എന്താണെന്ന് പരിശോധിക്കുന്നു. തന്റെ ടീമംഗങ്ങളിൽ ഒരാളുടെ കാമുകിക്ക് ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു എന്ന തരത്തിലാണ് ബാബർ അസമിനെതിരെ വാർത്തകൾ പ്രചരിക്കുന്നത്. ഡോ. നിമോ യാദവ്…
മെട്രോ സർവീസുകളുടെ വർധനവ്; ബി.ജെ.പി അവകാശവാദം തെറ്റ്.
2014ൽ അഞ്ചെണ്ണം മാത്രം ഉണ്ടായിരുന്ന ഇന്ത്യയിലെ മെട്രോ സർവീസുകൾ, 2022 ൽ എത്തുമ്പോൾ 20 ആയി ഉയർന്നുവെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം, 2022 ഡിസംബർ 27 ന് ബി.ജെ.പി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. " രാജ്യത്ത് ഉടനീളമുള്ള മെട്രോ പദ്ധതികളിലൂടെ ഇൻട്രാ-സിറ്റി യാത്ര സുഖകരവും ബുദ്ധിമുട്ടില്ലാത്തതുമായി", ഇൻഫോഗ്രാഫിക്സിനൊപ്പം ട്വിറ്ററിൽ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു. Intra-city travel made comfortable and hassle-free with increased Metro projects across the country.#GatisheelBharat pic.twitter.com/j48O34I6hp — BJP…
കാശ്മീർ ഫയൽസിന് ഓസ്‌കാർ നോമിനേഷൻ: വാർത്ത തെറ്റ്.
2022ൽ പുറത്തിറങ്ങിയ കാശ്മീർ ഫയൽസ് എന്ന ചിത്രം ഓസ്കാറിനായുള്ള ചുരുക്കപട്ടികയിൽ ഉൾപ്പെട്ടു എന്ന് ചിത്രത്തിൻ്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. മറ്റൊരു ട്വീറ്റിൽ പല്ലവി ജോഷി, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, അനുപം ഖേർ എന്നിവർ മികച്ച അഭിനേതാക്കൾക്കുള്ള നോമിനേഷന്റെ ചുരുക്കപട്ടികയിലും ഇടം പിടിച്ചു എന്നും പറഞ്ഞിരുന്നു. വസ്തുത പരിശോധിക്കുന്നു. വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്: BIG ANNOUNCEMENT: #TheKashmirFiles has been shortlisted for #Oscars2023 in the first list…
rahul gandhi
‘തങ്ങൾക്ക് പുരോഹിതന്മാരോട് പ്രശ്നമുണ്ടെന്ന്’ രാഹുൽ ഗാന്ധി പറഞ്ഞോ?
രാഹുൽ ഗാന്ധി ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിന്റെ ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യത്തിൽ, "ഈ രാജ്യം സന്യാസിമാരുടേതാണ്, ഈ രാജ്യം പുരോഹിതരുടെതല്ല" എന്ന് രാഹുൽ ഗാന്ധി ഹിന്ദിയിൽ പറയുന്നത് കേൾക്കാം. ബി.ജെ.പിയുടെ ദേശീയ നേതാവ് അമിത് മാളവ്യ ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ എഴുതി: “ഇപ്പോൾ അവർക്ക് വൈദികരെയും പറ്റാതായിരിക്കുന്നു…” अब इनको पुजारियों से भी तकलीफ़ है… pic.twitter.com/zcWnNrVx1Y — Amit Malviya (@amitmalviya) January 8, 2023 ബി.ജെ.പി ജാർഖണ്ഡ്…
‘സരസ്വതി ചിത്രത്തെ ചവിട്ടുന്ന മുസ്ലിം യുവാവ്’: പ്രചരിക്കുന്നത് തെറ്റായ വീഡിയോ.
ക്ലാസ് മുറിയിൽ ബഹളം വെക്കുകയും അവിടെ ഉണ്ടായിരുന്ന സ്വരസ്വതിയുടെ ചിത്രത്തിൽ ചവിട്ടുകയും ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'കലാപം സൃഷ്ടിക്കുന്നതിനായി മുസ്ലിം യുവാവ് ചെയ്യുന്നത്' എന്നാണ് പ്രചാരണം. വസ്തുത പരിശോധിക്കുന്നു; ആനന്ദ് കുമാർ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന്, 'മുസ്ലിം യുവാവാണ് ചെയ്തത്' എന്ന തലകെട്ടിലാണ് ഈ വീഡിയോ പ്രചരിച്ചത്. इस वीडियो को इतना RT करो कि ये मुस्लिम सूवर जहां भी हो पकड़ा जाए😡😡…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.