Skip to content Skip to sidebar Skip to footer

Harmony

വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യയിൽ ഉണ്ടാവേണ്ടത്!
ആർ.എസ്.എസ് അതിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ധാരാളം ശാഖകൾ രൂപീകരിക്കുകയും ശിശു മന്ദിരങ്ങൾ സ്ഥാപിക്കുകയും ചെയ്‌തു. പിന്നീട് ഐ.ടി സെല്ലിലൂടെ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ സാന്നിധ്യമായി. ആർ.എസ്.എസ് നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾ ഗാന്ധി, നെഹ്റു, മൗലാന ആസാദ് എന്നിവരുടെ ആഖ്യാനങ്ങൾക്ക് വിരുദ്ധവും ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങൾക്ക് എതിരുമാണ്. ആർ.എസ്.എസിന്റെ സർസംഘചാലക് മോഹൻ ഭാഗവത് ഈയിടെ ഒരു പ്രസ്താവന നടത്തുകയുണ്ടായി;"ഇസ്‌ലാം ഒരിക്കലും ഇന്ത്യയിൽ അപകടകരമല്ല. ഇസ്‌ലാം-ഹിന്ദു സംവാദങ്ങളിലൂടെ ഇന്ത്യയിൽ സമാധാനം ഉണ്ടാക്കാൻ സാധിക്കും. മുസ്‌ലിംകൾ ഇന്ത്യയിൽ ജീവിക്കേണ്ടവരല്ല എന്ന്…
അനിൽ കുമാർ ചൗഹാൻ മുസ്ലിം പള്ളിയിൽ ചെയ്യുന്നത്!
ഹൈദരാബാദ് സ്വദേശിയായ അനിൽ കുമാർ ചൗഹാൻ കലിഗ്രഫി പഠിച്ചത് സ്വന്തമായിട്ടാണ്.  തൻ്റെ കാലിഗ്രഫി പരിജ്ഞാനം അദ്ദേഹത്തെ വ്യത്യസ്തമായൊരു വഴിയിലേക്കാണ് തിരിച്ചുവിട്ടത്. മുസ്ലിം പള്ളികളിൽ ഖുർആൻ വചനങ്ങൾ വരച്ച് വിസ്മയം തീർക്കുകയാണ് ഇന്ന് ഈ അമ്പത് വയസുകാരൻ. മുപ്പത് വർഷത്തിനിടയിൽ ഇന്ത്യയിലെ ഇരുനൂറിൽ അധികം പള്ളികളിലാണ് അനിൽ കുമാർ ചൗഹാൻ ഖുർആൻ ആയത്തുകൾ വരച്ചിട്ടുള്ളത്. ഉപജീവനത്തിനായി ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഉറുദുവിൽ കടകളുടെ പേരുകൾ എഴുതുന്നതിനിടയിലാണ് കാലിഗ്രഫിയോടുള്ള അഭിനിവേശം അനിൽ കുമാറിൽ ഉണ്ടാകുന്നത്.  "ഒരു ദരിദ്ര ഹിന്ദു കുടുംബത്തിലെ അംഗമായ…
ഇതാണ് നമ്മുടെ കേരളം; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഈ കോവിഡ് കാലത്തും നമ്മുക്ക് എങ്ങനെയാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ ഇത്ര ചുരുങ്ങുവാനും വിദ്വേഷത്തിന്റെയും പകയുടെയും സംസാരം പുറത്തെടുക്കുവാനും കഴിയുക? പ്രളയ കാലത്ത് നാം തിരിച്ചുപിടിച്ച മാനവികത നാം വീണ്ടും വിട്ടുകളയുകയാണോ? മതമല്ല മനുഷ്യനാണ്, മനുഷ്യത്വമാണ് വലുത്! ഈ പാഠം നാം ഒരിക്കലും മറക്കരുത്. നമ്മുടെ മുഖമുദ്രയായ മാനവികതയും മത സൗഹാർദ്ദവും കണ്ണിലെ കൃഷ്ണമണി പോലെ ഇനിയുള്ള കാലത്തും കാത്ത് പരിപാലിക്കാം. വേദനയോടെയാണ് ഈ ചെറിയ സന്ദേശം ഞാൻ നിങ്ങളുമായി പങ്ക് വെക്കുന്നത്. മതമൈത്രിക്ക് പേര് കേട്ടിരുന്ന…
കേരളത്തിലെ മതംമാറ്റത്തിന്റെ കണക്കുകൾ
കേരളത്തിലെ ചാനല്‍ ചര്‍ച്ചകളിലും പത്ര-മാധ്യമങ്ങളിലും തെരഞ്ഞെടുപ്പുകളടക്കം മറ്റു രാഷ്ട്രീയ പരിപാടികളിലും ഇസ്‌ലാം മതത്തിനെ ഭീകരവത്കരിച്ചുകൊണ്ട് ലവ് ജിഹാദ്‌ ചര്‍ച്ചകള്‍ വളരെ തകൃതിയായി നടക്കുമ്പോള്‍ യഥാര്‍ഥ സർക്കാർ കണക്കുകള്‍ വളരെ വ്യത്യസ്‍തമായൊരു ചിത്രമാണ് നമുക്ക് കാണിച്ച് തരുന്നത്. 2020ലെ സര്‍ക്കാര്‍ ഗസറ്റ് പ്രകാരം, ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന മതപരിവര്‍ത്തനങ്ങളില്‍ 47 ശതമാനവും നടന്നത് ഹിന്ദു മതത്തിലേക്കെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മതപരിവര്‍ത്തനം ചെയ്യുന്നതായി സർക്കാറിൽ രജിസ്റ്റര്‍ ചെയ്‌ത 506 പേരില്‍ 241 പേരും ക്രൈസ്‌തവ മതത്തില്‍ നിന്നോ ഇസ്‌ലാമില്‍…
ജസീന്ത ആർഡനും ന്യൂസിലാന്റ് രാഷ്ട്രീയവും
ലോകം ഉറ്റുനോക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു പ്രധാന ദ്വീപുരാഷ്ട്രങ്ങളിലൊന്നായ ന്യൂസിലാന്റിന്റേത്. വോട്ടെണ്ണി കഴിഞ്ഞതോടെ നിലവിലെ പ്രധാനമന്ത്രിയായ ജസീന്ത ആർഡൻ നയിക്കുന്ന ലേബർ പാർട്ടി ചരിത്ര വിജയം നേടിക്കൊണ്ട് അധികാരത്തിൽ വന്നിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ന്യൂസിലാന്റിൽ ഒരു പാർട്ടി ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നത്. 100% വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ലേബർ പാർട്ടി 49 ശതമാനം വോട്ടുകൾ കരസ്ഥമാക്കുകയും മുഖ്യ പ്രതിപക്ഷമായ നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ നേടുന്ന ഏറ്റവും മികച്ച വിജയമാണ്…
കോവിഡ് കാലത്ത് വഖഫ് ബോര്‍ഡ് എന്ത് ചെയ്‌തു?
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കിയതിന്റെ പേരില്‍ വഖഫ് ബോര്‍ഡിനേയും ദേവസ്വം ബോര്‍ഡിനേയും താരതമ്യം ചെയ്‌ത്‌ വര്‍ഗീയ പ്രചാരണങ്ങള്‍ സജീവമാവുന്നു. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്‌ത 9000 മഹല്ലുകള്‍ നല്‍കുന്ന ഒരു വര്‍ഷത്തെ വരുമാനത്തിന്റെ 7 ശതമാനം വരുന്ന തുകയാണ് ബോര്‍ഡിന്റെ തനത് ഫണ്ട്. ബോര്‍ഡിനു ലഭിക്കേണ്ട ചെറിയ ഗ്രാന്റ് പോലും യഥാസമയം ലഭിക്കാറില്ല. ബജറ്റില്‍  വകയിരുത്തുന്നത് 1.20 കോടി രൂപ മാത്രം. ഇപ്പോള്‍ 1.32 കോടി രൂപയായി ഉയര്‍ത്തി. 2019ലെ…
ക്ഷേത്രവരുമാനം സര്‍ക്കാരിനോ?
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അഞ്ചുകോടി രൂപയുടെ ധനസഹായത്തിന്റെ പേരില്‍ ക്ഷേത്രവരുമാനം പൊതു ആവശ്യങ്ങള്‍ക്ക് ചിലവഴിക്കുന്നുവെന്ന് വര്‍ഗീയ നുണപ്രചാരണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അഞ്ചുകോടി രൂപ, ബോര്‍ഡിന്റെ ബാങ്കിലുള്ള 1518 കോടി രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശയില്‍ നിന്ന്.  ദേവസ്വം ബോര്‍ഡുകള്‍ ഒരു രൂപ പോലും സര്‍ക്കാറിന് നല്‍കുന്നില്ല. ദേവസ്വം ബോര്‍ഡുകളുടെ നീക്കിയിരുപ്പ് തുക ദേവസ്വം ബോര്‍ഡിന്റെ കരുതല്‍ നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്നു. അതില്‍ സംസ്ഥാന സര്‍ക്കാര്‍…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.