Skip to content Skip to sidebar Skip to footer

Pluralism

ഔറംഗസേബ് ഇല്ലായിരുന്നുവെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയം സാധ്യമാകുമായിരുന്നോ?
1947-ൽ ഇന്ത്യൻ മുസ്ലിംകളെല്ലാം പാക്കിസ്ഥാനിലേക്ക് പോകാൻ തീരുമാനിച്ചിരുന്നുവെന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രൂപം എന്താകുമായിരുന്നു? ഹിന്ദുത്വ രാഷ്ട്രീയം സാധ്യമാകുമായിരുന്നോ? അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ രണ്ട് സംയോജിത ഉപകരണങ്ങളായ, 'ഹിന്ദു ഇരവാദത്തിന്റെയും, മുസ്‌ലിം പ്രീണന'ത്തിന്റെയും പിൻബലമില്ലാതെ, ഹിന്ദുക്കളെ ധ്രുവീകരിക്കാൻ ഒരു "ശത്രു" ഇല്ലാതെ,അധികാരത്തിലേറാനായി മറ്റേതെങ്കിലും വഴി കണ്ടെത്തേണ്ടി വരുമായിരുന്നു വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക്. പാകിസ്താനിലേക്ക് കുടിയേറിപ്പാർത്ത മുസ്‌ലിംകൾ ഉപേക്ഷിച്ചുപോയ സ്വത്തുക്കൾ ഒരു നിയമപ്രശ്‌നമായി മാറിയിരുന്നേക്കാം. എന്നാൽ, ഇപ്പോഴുള്ളത് പോലെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ…
ദി കേരള സ്റ്റോറി സമം ഇസ്‌ലാമോഫോബിയ
കേരളം ഐ.എസ്സിൻ്റെ റിക്രൂട്ട്‌മെന്റിന്റെ കേന്ദ്രമാണ് എന്ന് വിശ്വസിക്കുന്ന വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ജനക്കൂട്ടത്തോടാണ് സുദീപ്തോ സെന്നിന്റെ ദി കേരള സ്റ്റോറി സംവദിക്കുന്നത്. ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളെ പ്രേമം നടിച്ച് മതപരിവർത്തനം നടത്തി സിറിയയിലേക്കും മറ്റും, യുദ്ധം ചെയ്യാനും ലൈംഗിക അടിമകളാക്കാനും കൊണ്ടുപോകുന്ന മുസ്ലീം പുരുഷന്മാരുമായി ഇഴഞ്ഞു നീങ്ങുകയാണ് സിനിമ. സൂര്യപാൽ സിംഗ്, വിപുൽ അമൃത്‌ലാൽ ഷാ എന്നിവർ സുദീപ്തോയോടൊപ്പം ചേർന്ന് എഴുതിയ വിഷലിപ്തമായ തിരക്കഥ മത പരിവർത്തനത്തെ കുറിച്ചുള്ള തെറ്റായ കണക്കുകൾ ഇന്ത്യൻ മധ്യവർഗത്തിൻ്റെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതേ…
വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന് നാട് കടത്തപ്പെടുന്ന കാലത്ത് അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ.
2023 മാർച്ചിൽ, മുഗൾ ഭരണാധികാരിയായ ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന്, മഹാരാഷ്ട്രയിലെ കോൽഹാപൂർ ജില്ലയിലെ, രണ്ട് മുസ്ലിം കുടുംബങ്ങൾ നാട് കടത്തപ്പെട്ടു. സ്റ്റാറ്റസ് ഇട്ടവർക്കെതിരെ നിലവിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 19 കാരനായ മുഹമ്മദ് മൊമീൻ, 23 കാരനായ ഫൈസാൻ സൗദാഗർ എന്നിവർക്കെതിരെയാണ് 'ഹിന്ദു മതവികാരം വ്രണപ്പെടുത്തൽ' ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളത്. "നിങ്ങൾക്ക് ഒരു പേര് മാറ്റാൻ കഴിയും, പക്ഷേ ചരിത്രം മാറ്റാൻ കഴിയില്ല. ഈ നഗരത്തിന്റെ രാജാവ് ആരായിരുന്നു എന്നതിന്…
ചോർ ബസാർ: വിദ്വേഷത്തെ ചെറുത്ത് തോൽപ്പിച്ച ഒരു തെരുവ്.
നിർമല നികേതൻ കോളേജ് ഓഫ് സോഷ്യൽ വർക്കും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസവും(csss) സംയുക്തമായി നടത്തുന്ന 'മുംബൈയിലെ വൈവിധ്യങ്ങൾ' എന്ന കോഴ്സിൻ്റെ ഭാഗമായി മാർച്ച് രണ്ടിന് മുംബൈയിലെ ചോർ ബസാറിലേക്ക് നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് നേഹ ദബാഡെ എഴുതിയ ലേഖനം. മോഷണ വസ്തുക്കള്‍ വില്‍ക്കുന്നതുകൊണ്ടാണോ ചോര്‍ ബസാറിന് ആ പേരുവന്നത് എന്നായിരുന്നു തെരുവിലേക്ക് കടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളിൽ ഒരാള്‍ എന്നോട് ചോദിച്ചത്. എന്നാല്‍, അവരെ അവിടെ കാത്തുനിന്നത് വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു. പഴക്കമേറിയ അലങ്കാരവസ്തുക്കള്‍, വാള്‍ പ്ലേറ്റുകള്‍,…
ഇന്ത്യ പോലൊരു രാജ്യത്ത് ഹിന്ദി എന്ന ഒറ്റ ഭാഷ എങ്ങനെ സാധ്യമാകും.
2011 സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ - 1,21,08,54,977 വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെടെ ആകെ കണക്ക്: 1,17,11,03,853 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ കണക്കുകൾ: അസമീസ് - 1.31 % ബംഗാളി - 8.30 % ബോറോ - 0.13% ഡോഗ്രി - 0.22% ഗുജറാത്തി - 4.74% കന്നഡ - 3.73% കാശ്മീരി - 0.58% കൊങ്കണി - 0.19% മൈഥിലി - 1.16%…
തെക്കൻ ഏഷ്യക്കാർ കൂടുതലുള്ള ലണ്ടനിലെ ലെസ്റ്ററിൽ വംശീയ ആക്രമണങ്ങളുണ്ടായത് എങ്ങനെ?
പശ്ചാത്തലം: ലെസ്റ്ററിൽ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം 2022 ഓഗസ്റ്റ് 28ലെ ഇന്ത്യ- പാക് ഏഷ്യ കപ് ക്രിക്കറ്റ് മാച്ചിനെ തുടര്‍ന്നുള്ള വാര്‍ത്താ പ്രചരണങ്ങളാണ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മെയ് മുതല്‍ ഓഗസ്റ്റ് വരെയുണ്ടായ സംഘടിതമായ നീക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ബി.ബി.സി അന്വേഷണം വെളിപ്പെടുത്തുന്നു. ലെസ്റ്റര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റോബ് നിക്സണ്‍ ബി.ബി.സിയോട് പറഞ്ഞത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ്. ഓണ്‍ലെെന്‍ വഴിയുണ്ടായ വ്യാജ പ്രചരണങ്ങളൊഴികെ ഇങ്ങനെ പ്രശ്നമുണ്ടാകാന്‍ മറ്റു പ്രാദേശിക…
പള്ളികൾ പൊളിക്കുന്ന കാലത്ത് പ്രതീക്ഷ നൽകുന്ന ഗ്രാമം.
യു.പിയിലെ ഷംലി ജില്ലയിലെ ഗൗസ്ഗഢ് എന്ന ഗ്രാമത്തിന് ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന സമ്പന്നമായൊരു ചരിത്രമുണ്ട്. മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമന്റെ ഭരണകാലത്ത്, 1760നും 1806നും ഇടയിൽ ഇതൊരു നാട്ടുരാജ്യമായിരുന്നു. 250-ലധികം വർഷങ്ങൾക്കിപ്പുറം, തകർന്നടിഞ്ഞ ഒരു മസ്ജിദ് ഒഴികെ, അതിന്റെ മഹത്തായ ഭൂതകാലത്തിന്റെ അടയാളങ്ങൾ അവശേഷിക്കാത്ത സ്ഥലമായി ഇത് ചുരുങ്ങി. ഗ്രാമത്തിൽ മുസ്ലിംകൾ ആരും താമസിക്കുന്നില്ല. 1940 മുതൽ പള്ളിയിൽ പ്രാർത്ഥനകൾ നടത്തിയിട്ടില്ല. ഇപ്പോൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മസ്ജിദിനു ജീവൻ പകരാൻ കുറച്ച് പ്രാദേശിക…
“നമ്മൾ ഒരു രാജ്യമാണ്, ഒരു കുടുംബം”, വിശാൽ ഡഡ്ലാനി.
ഇന്ത്യൻ മുസ്‌ലിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമത്തിൽ പങ്കുചേർന്ന് ബോളിവുഡ് മ്യൂസിക് ഡയറക്ടർ വിശാൽ ഡഡ്ലാനി. ബി ജെ പി വക്താവ് നുപുർ ശർമ നടത്തിയ നബി നിന്ദയും അതേ തുടർന്നുണ്ടായ സമരങ്ങളും, യു പി യുലും മറ്റും മുസ്‌ലിം വീടുകൾ തകർക്കപ്പെട്ടതിന്റെയും പശ്ചാതലത്തലാണ് വിശാലിന്റെ പ്രതികരണം. ട്വിറ്റർ വഴിയാണ് അദ്ദേഹം പ്രതികരിച്ചത്. "രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്ക് വേണ്ടി, ഇന്ത്യൻ മുസ്‌ലിങ്ങളേ നിങ്ങളോട് ഞാൻ പറയട്ടെ. നിങ്ങളെ കാണുകയും കേൾക്കുകയും വിലമതിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സങ്കടങ്ങൾ നമ്മുടെ സങ്കടങ്ങളാണ്.…
അസാധാരണമായ പ്രതിസന്ധിയും പ്രതിപക്ഷത്തിന്റ തണുത്ത പ്രതികരണങ്ങളും.
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ രണ്ട് ഔദ്യോഗിക വക്താക്കൾ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങളെച്ചൊല്ലിയുള്ള അന്താരാഷ്ട്ര പ്രതിഷേധത്തെ തുടർന്ന് നരേന്ദ്ര മോദി സർക്കാർ ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ആ പ്രതിസന്ധി മൂലം മുസ്ലീം വിരുദ്ധത പ്രാഥമിക രാഷ്ട്രീയ അജണ്ടയാക്കി മാറ്റിയ ബി.ജെ.പി ഈ രണ്ട് വക്താക്കളെയും അവരുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് മാറ്റാൻ മാത്രമല്ല, വിഷയത്തിൽ ഒന്നിലധികം വിശദീകരണങ്ങൾ നൽകാനും നിർബന്ധിതരായി. പരാജയങ്ങളിൽ നിന്ന് പോലും രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ വൈദഗ്ദ്യം നേടിയ ഒരു…
‘ധുംകേതു’വിലൂടെ കാസി നസ്റുൽ ഇസ്‌ലാം ചെയ്തത് എന്താണ്?
സമകാലിക ഇന്ത്യയിൽ കവി കാസി നസ്രുൽ ഇസ്‌ലാമിനെ വായിക്കുന്നതിൻ്റെ പ്രസക്തി വിശകലനം ചെയ്യുന്നു. കവിതകളിലൂടെയും മാസികകളിലൂടെയും ഗാനങ്ങളിലൂടെയുമാണ് കാസി നസ്രുൽ ഇസ്ലാം തൻ്റെ ആശയങ്ങൾ പ്രബോധനം ചെയ്തത്. ലോകം ശിഥിലമാക്കപ്പെടുകയും രാജ്യത്തെ മതേതരത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ, ബംഗാളി കവിയും പത്രപ്രവർത്തകനും സംഗീതസംവിധായകനും ആക്ടിവിസ്റ്റുമായ കാസി നസ്‌റുൽ ഇസ്‌ലാമിന്റെ ജീവിതവും ആശയങ്ങളും പരിശോധിക്കുന്നത് ഉചിതമാണ്. ശ്രദ്ധേയനായ സാഹിത്യപ്രതിഭയും സവിശേഷ ചിന്തകനുമായിരുന്ന അദ്ദേഹം, ആത്മാവിഷ്കാരത്തിനും ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തന്റെ…
‘അല്ലാഹു അക്ബർ, ഹർ ഹർ മഹാദേവ്’ ബാബ മുഹമ്മദിൻ്റെ മുദ്രാവാക്യവും ഹിന്ദു- മുസ്ലിം ഐക്യ മാതൃകകളും
നകുൽ സിംഗ് സോഹ്നി "അവർ 'ഹർ ഹർ മഹാദേവ്' എന്ന മുദ്രാവാക്യം വിളിക്കാറുണ്ടായിരുന്നു, ഞാൻ അതിൽ 'അല്ലാഹു അക്ബർ' ചേർത്തു. രണ്ടും ഒരുമിച്ച് ഭാരതീയ കിസാൻ യൂണിയന്റെ ഏറ്റവും ശക്തമായ മുദ്രാവാക്യമായി മാറി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള കർഷക നേതാവ് ബാബ ഗുലാം മുഹമ്മദ് ജൗലയെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ആദ്യത്തെ അനുഭവമാണിത്. 2022 മെയ് 16-നാണ് ബാബ മരണപ്പെട്ടത്. അന്തരിച്ച ഭാരതീയ കിസാൻ യൂണിയൻ (BKU) നേതാവ് മഹേന്ദ്ര സിംഗ് ടികായിത്തിന്റെ വലംകൈയ്യായിരുന്നു അദ്ദേഹം. ടികായിത്തിന്റെ…
പ്രത്യാശയുടെ ”സാമരസ്യ നടിഗെ”യുമായി ഉടുപ്പി.
കഴിഞ്ഞ നാല് മാസങ്ങളായി, ഹിജാബ് വിരോധം മുതല്‍ ക്ഷേത്രത്തിനടുത്ത് കച്ചവടംചെയ്യുന്ന മുസ്ലിംകളോടുള്ള സാമ്പത്തിക ബഹിഷ്‌കരണം വരെയുള്ള വാര്‍ത്തകളാല്‍ നിറഞ്ഞിരുന്ന ഉഡുപ്പി പട്ടണത്തില്‍, പ്രത്യാശയുടെയും ഐക്യത്തിന്റെയും മാതൃക തീര്‍ത്ത് ''സാമരസ്യനടിഗെ'' സംഘടിപ്പിച്ചു. സഹബല്‍വെ ഉഡുപ്പിയും കര്‍ണാടക പ്രോഗ്രസീവ് അസോസിയേഷന്‍ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച സഹവര്‍ത്തിത്വത്തിനും സൗഹാര്‍ദത്തിനും വേണ്ടിയുള്ള കണ്‍വെന്‍ഷന് മുന്നോടിയായുള്ള മാര്‍ച്ചിലേക്ക് കര്‍ണാടകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ജനക്കൂട്ടം ഉഡുപ്പിയിലെത്തി. മെയ് 14 ശനിയാഴ്ച്ച ഉച്ചയോടെ ഉഡുപ്പിയിലെ അജ്ജര്‍കാട് ഹുതാത്മ ചൗക്കില്‍ നിന്ന് ആരംഭിച്ച് ക്രിസ്ത്യന്‍ സ്‌കൂള്‍ (മിഷന്‍ കോമ്പൗണ്ട്) വരെയുള്ള…
ശ്രീലങ്ക; കാണുന്നത് താത്കാലിക ഐക്യം.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. വിലക്കയറ്റം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുകയും പ്രക്ഷോഭങ്ങൾ രാജ്യത്ത് മുഴുവനായി വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രക്ഷോഭം മന്ത്രിമായരുടെയും എംപി മായുടേയും വീടുകളും മറ്റും പ്രതിഷേധക്കാർ കത്തിക്കുന്ന അവസ്ഥ വരെ എത്തി. പ്രമുഖ നേതാക്കളിൽ പലരും രായ്ക്കുരാമാനം നാടുവിട്ടു. ജനരോക്ഷം പ്രസിഡൻ്റ് ഗോതബയ രാജപക്സ (Gotabaya Rajapaksa), അദ്ദേഹത്തിൻ്റെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സ എന്നിവർക്കെതിരെയാണ്. കോവിഡ്19 നെ തുടർന്നുള്ള പ്രതിസന്ധികൾ നേരിടുന്നതിലുള്ള…
സങ്കുചിത ദേശീയത ഇന്ത്യൻ ബഹുസ്വരതയെ തകർക്കുകയാണ്!
റാം പുനിയാനി സംസ്കാരം ജീവിതത്തിന്റെ വളരെ കൗതുകകരമായ ഒരു വശമാണ്. സംസ്കാരം മനസ്സിലാക്കാൻ സാമൂഹിക ജീവിതത്തിന്റെ വിവിധ വശങ്ങളായ ഭക്ഷണം, വസ്ത്രം, സംഗീതം, ഭാഷ, സാഹിത്യം, മതം എന്നിവ നിരീക്ഷിച്ചാൽ മതിയാകും. ഇന്ത്യപോലെ, ഒരുപാട് വൈവിധ്യങ്ങളുണ്ടെന്ന് പറയപ്പെടുന്ന ബഹുസ്വര രാജ്യത്ത് സംസ്കാരത്തിന്റെ സങ്കീർണ്ണതയെക്കുറിച്ച് മനസ്സിലാക്കി തരുന്ന ഒരു ചിത്രപ്പണിയുണ്ട്. ഇന്ത്യയിൽ വിവിധ മതങ്ങളിൽ നിന്നുള്ള ആളുകൾ നൽകിയിട്ടുള്ള സംഭാവനകളുടെ കൂടിച്ചേരലാണ് സംസ്‌കാരത്തിന്റെ മുഖമദ്ര. അങ്ങനെ വരുമ്പോൾ, യഥാർത്ഥത്തിൽ എന്താണ് ഇന്ത്യൻ സംസ്കാരം? രാജ്യത്തെ പ്രായോഗിക ബഹുസ്വരതയുടെ…
‘കിംഗ് റാവു’ കേവല പ്രാതിനിധ്യമല്ല – വൗഹിനി വര
' അമേരിക്കൻ പത്രപ്രവർത്തകയായ വൗഹിനി വരയുടെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ നോവലായ ‘ദ ഇമ്മോർട്ടൽ കിംഗ് റാവു’വിൽ, ദലിതർ കേവലം അടിച്ചമർത്തപ്പെട്ട ഇരകളല്ല. മറിച്ച്, സ്വപ്നങ്ങളുള്ള സംരംഭകരും നവീനരുമാണ്. നോവലിന്റെ ഗ്ലോബൽ റിലീസിന് മുന്നോടിയായി 'ദി ഹിന്ദു' വിനു വേണ്ടി അനിന്ദിതാ ഘോഷ് വൗഹിനി വരയുമായി നടത്തിയ അഭിമുഖം. ചൊദ്യം 1 13 വർഷം മുമ്പാണ് നിങ്ങൾ ഈ നോവൽ എഴുതാൻ തുടങ്ങിയത്. എന്തായിരുന്നു ഈ കഥയുടെ ഉറവിടം? ഈ കാലയളവിൽ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുണ്ടായ ദ്രുതഗതിയിലുള്ള…
വർഗീയ കലാപങ്ങൾ; ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാകുന്നതെങ്ങനെ…
വർഗീയ കലാപങ്ങൾ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഹിന്ദു മുസ്ലിം സങ്കർശങ്ങൾ ശ്രദ്ധിചാൽ മതിയാകും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാവി ഗ്രൂപ്പുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി വലിയൊരു വിഭാഗം ഹിന്ദുക്കളെ ന്യൂനപക്ഷങ്ങൾക്കെതിരെ ധ്രുവീകരിക്കാൻ ചെറിയ ചെറിയ വർഗീയ പ്രശ്നങ്ങളുണ്ടാക്കി അവ തന്ത്രപ്പൂർവ്വം ഉപയോഗിച്ചു വരികയാണ്. നിരവധിപേരെ കൊലപ്പെടുത്തുകയും കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്ത 2002-ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ…
നിശബ്ദത ഒരു സാധ്യതയല്ല
ഇന്ത്യയിലെ ന്യുനപക്ഷ സമൂഹങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ ഭരണഘടനാ സ്ഥാപനങ്ങൾ ഉചിതമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള, മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രസ്താവന ഈയ്യിടെ പുറത്തു വരികയുണ്ടായി; "മുസ്ലിംകൾക്കെതിരെ പോർവിളികൾ നടക്കുമ്പോൾ വളരെ ആസൂത്രിതമായ നിശബ്ദതയാണ് രാജ്യത്തെ പല നേതാക്കളും പുലർത്തുന്നത്." ഇത്തരം അക്രമണാഹ്വാനങ്ങൾ യാഥാർഥ്യമാവാതിരിക്കാൻ പ്രസിഡന്റിന്റെ ഓഫീസ്, സുപ്രീം കോടതി, ഹൈകോടതി, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടേണ്ടതുണ്ട് എന്ന് പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങൾ വിദ്വേഷ പ്രചാരണത്തിൻ്റെ വാഹകരാവുന്നത് തടയണം രാജ്യത്തെ…
ഗുരുദ്വാരകളും മുസ്‌ലിം നമസ്കാരങ്ങളും
വർഗീയ വേർതിരിവുകൾക്കിടയിൽ ആശ്വാസമായി മുസ്ലിങ്ങൾക്ക് നമസ്കരിക്കാനായി ഗുരുദ്വാരകൾ തുറന്നു സിഖ് സമുദായം മുസ്ലീംകൾക്ക് ഗുരുഗ്രാമിലെ ഗുരുദ്വാരകൾ തങ്ങളുടെ പരിസരത്ത് നമസ്കരിക്കാൻ സൗകര്യം ഒരുക്കിയത് സമകാലിക ഇന്ത്യയിൽ രാഷ്ട്രീയ പ്രാധാന്യമുള്ള വാർത്തയാണ്. ഗുരുഗ്രാമിലെ എട്ട് സ്ഥലങ്ങളിൽ മുസ്‌ലിംകളെ നമസ്‌കരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിനെതിരായ പ്രതിഷേധത്തിനും രോഷത്തിനും ഇടയിലാണ് ഈ മാതൃകാ പ്രവൃത്തനം. സംഭവം സോഷ്യൽ മീഡിയയിൽ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെയും (RWA) നിരവധി വലതുപക്ഷ സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് ഗുരുഗ്രാം ജില്ലാ ഭരണകൂടം ചില സ്ഥലങ്ങളിൽ നമസ്‌കാരം നടത്തുന്നത്…
ബീഹാറിലെ മുസ്ലിം പള്ളി പരിപാലിക്കുന്നത് ഹിന്ദു സഹോദരങ്ങൾ
മറ്റൊരു മതത്തിൻ്റെ ചിഹ്നങ്ങളെ ആദരിക്കാനും സമുദായ സൗഹാർദ്ദം നിലനിർത്താനും ബീഹാറിലെ ഒരു ഗ്രാമവാസികൾ കാണിക്കുന്ന താൽപര്യം വർഗീയത ധ്രുവീകരണത്തിൻ്റെ വർത്തമാനകാലത്തും നമുക്ക്ന ല്ല നാളെയെക്കുറിച്ച് പ്രതീക്ഷ നൽകുന്നു. ബീഹാറിലെ മാഡി പള്ളിയിലാണ് മനോഹരമായ ഈ കാഴ്ച്ച കാണാൻ സാധിക്കുക. ബീഹാറിലെ ഈ ഗ്രാമത്തിൽ മുസ്‌ലിംകൾ ആരുമില്ലാതിരുന്നിട്ടും അവിടുത്തെ പള്ളിയിൽ ഇന്നും അഞ്ച് നേരവും ബാങ്ക് മുഴങ്ങുന്നുണ്ട്. അത്‌ സംരക്ഷിക്കുന്നതാകട്ടെ അവിടത്തെ ഹിന്ദു സഹോദരങ്ങളും. 1981ൽ നടന്ന സാമുദായിക ലഹളകളെത്തുടർന്നായിരുന്നു ബിഹാറിലെ മാഡി ഗ്രാമത്തിൽനിന്ന് അവസാനത്തെ മുസ്‍ലിം കുടുംബവും…
നമുക്ക് യേശുവിൻ്റെ മനസ്സുണ്ടോ?
സ്നേഹമുള്ളവരേ, ഇന്നത്തെ കാലത്ത് ദൈവം ചോദിക്കുന്ന ഒരു ചോദ്യമാണിത്. എല്ലാം ഉൾകൊള്ളുന്ന വലിയ മനസ്സ് ദൈവത്തിന് ഉണ്ടാകുമ്പോൾ, ദൈവത്തിന്റ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗത്തിന്റ ചിന്തയെ ഉൾകൊള്ളാൻ കഴിയാത്തത്? ഇവിടെ പലപ്പോഴും വിളയോടുള്ള സ്നേഹത്തേക്കാൾ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നത്. "കർഷകനല്ലേ മാഡം ഒന്ന് കളപറിക്കാൻ ഇറങ്ങിയതാണ്" ലൂസിഫർ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളിയായ മോഹൻലാലിന്റ വാക്കാണിത്. ഈ ഡയലോഗ് പറയുമ്പോൾ അദ്ദേഹത്തിന്റ ഷർട്ടിൽ മൊത്തം ചോര പുരണ്ടിട്ടുണ്ട് എന്ന് നമുക്ക് കാണാം. എന്നാൽ, ഈ കളപറിക്കൽ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.