Skip to content Skip to sidebar Skip to footer

History

ഔറംഗസേബ് ഇല്ലായിരുന്നുവെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയം സാധ്യമാകുമായിരുന്നോ?
1947-ൽ ഇന്ത്യൻ മുസ്ലിംകളെല്ലാം പാക്കിസ്ഥാനിലേക്ക് പോകാൻ തീരുമാനിച്ചിരുന്നുവെന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രൂപം എന്താകുമായിരുന്നു? ഹിന്ദുത്വ രാഷ്ട്രീയം സാധ്യമാകുമായിരുന്നോ? അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ രണ്ട് സംയോജിത ഉപകരണങ്ങളായ, 'ഹിന്ദു ഇരവാദത്തിന്റെയും, മുസ്‌ലിം പ്രീണന'ത്തിന്റെയും പിൻബലമില്ലാതെ, ഹിന്ദുക്കളെ ധ്രുവീകരിക്കാൻ ഒരു "ശത്രു" ഇല്ലാതെ,അധികാരത്തിലേറാനായി മറ്റേതെങ്കിലും വഴി കണ്ടെത്തേണ്ടി വരുമായിരുന്നു വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക്. പാകിസ്താനിലേക്ക് കുടിയേറിപ്പാർത്ത മുസ്‌ലിംകൾ ഉപേക്ഷിച്ചുപോയ സ്വത്തുക്കൾ ഒരു നിയമപ്രശ്‌നമായി മാറിയിരുന്നേക്കാം. എന്നാൽ, ഇപ്പോഴുള്ളത് പോലെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ…
“ഇരട്ട എൻജിൻ സർക്കാർ” ഇന്ത്യക്ക് ചേർന്നതല്ല
തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തതിനെ തുടർന്ന്, ഡി.എം.കെയെ ഭയപെടുത്താനുള്ള ബി.ജെ.പി യുടെ തന്ത്രമാണിതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. "സെന്തിലിനെതിരെയുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്നതിൽ സംശയമില്ല. എന്നെ നിങ്ങൾക്ക് ഭയപെടുത്താനാവില്ല, ഞാൻ തിരിച്ചടിച്ചാൽ നിങ്ങൾക്കത് നേരിടാൻ കഴിയില്ല .. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണ്" എന്നാണ് സ്റ്റാലിൻ ബി.ജെ.പി സർക്കാരിനെ നേർക്ക് നേർ പോരിന് വിളിച്ചുകൊണ്ട് നൽകിയ സന്ദേശം. ഇത്തരത്തിലൊരു…
ഗാന്ധി വധം: ചരിത്രം മായ്ക്കപ്പെടുമ്പോൾ
റാം പുനിയാനി "ഗാന്ധിജിയുടെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ഹിന്ദുത്വ വാദികളെ പ്രകോപിപ്പിച്ചു. അവർ അദ്ദേഹത്തെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി. ഗാന്ധിജിയുടെ മരണം രാജ്യത്തെ വർഗീയ സാഹചര്യത്തെ കാര്യമായി ബാധിച്ചു. വർഗീയ വിദ്വേഷം പരത്തുന്ന ആർ.എസ്.എസ് പോലുള്ള സംഘടനകൾ കുറച്ചുകാലത്തേക്ക് നിരോധിക്കപ്പെട്ടു." 2023 ഏപ്രിലിൽ പാഠ്യപദ്ധതി നവീകരിക്കുന്നതിന്റെ ഭാഗമായി എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്ത ഗാന്ധി വധത്തെ സംബന്ധിച്ച അദ്ധ്യായമാണിത്. ഇത് കൂടാതെ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ സംബന്ധിച്ച "ഹിന്ദു തീവ്രവാദി, ബ്രാഹ്മണൻ"…
“അമൃത് കാൽ” ഗാന്ധിയുടെ ചരിത്രത്തെ വെറുക്കുന്നതെന്തിന്?
ഹർഷ് വർധൻ, സന്ദീപ് പാണ്ഡെ മോദി ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യയശാസ്ത്ര പദ്ധതികളിലൊന്നാണ് ഇന്ത്യൻ ചരിത്രത്തെ കാവിവൽക്കരിക്കുക എന്നത്. മഹാരാഷ്‌ട്രയിലെ പ്രസിദ്ധനായ ഹിന്ദു രാഷ്ട്ര സൈദ്ധാന്തികൻ ഭിഡെ ഗുരുജി ഒരിക്കൽ, "മുസ്‌ലിം അധിനിവേശങ്ങളും, ബ്രിട്ടീഷ് ഭരണവും, ആധുനിക ഇന്ത്യയുടെ പിതാവായി ഗാന്ധിജിയുടെ ഉയർച്ചയും മഹത്തായ ഹൈന്ദവ സംസ്‌കാരത്തിനെതിരായ മൂന്ന് വലിയ ചരിത്രപരമായ ആക്രമണങ്ങളായിരുന്നു" എന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ എട്ട് നൂറ്റാണ്ടുകൾക്കിടയിൽ നടന്ന, "ഹൈന്ദവ സംസ്കാരത്തിന്മേലുള്ള ആക്രമണങ്ങൾ" എന്ന് വിളിക്കപ്പെടുന്ന ഈ സംഭവങ്ങൾ ചരിത്രരേഖകളിൽ നിന്ന് മായ്ച്ചുകളയാനായി ഹിന്ദുത്വ…
മുഗൾ ചക്രവർത്തിമാരെ കുറിച്ച് പറയാതെ എങ്ങനെ ഇന്ത്യയുടെ ചരിത്രം പഠിപ്പിക്കും?
രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യ ഭരിച്ച മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം വക്രീകരിക്കാനും മറച്ചു വെക്കാനുമുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സർക്കാർ. പുതിയ തലമുറക്കുള്ള ചരിത്ര പാഠങ്ങളിൽ മുഗൾ സാമ്രാജ്യത്തെ സംബന്ധിച്ച വിവരങ്ങൾ വേണ്ട എന്നതാണ് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി)ന്റെ തീരുമാനം. മധ്യകാലഘട്ടത്തിലെ രണ്ട് പ്രധാന സാമ്രാജ്യങ്ങളായിരുന്നു മുഗൾ സാമ്രാജ്യവും, വിജയനഗര സാമ്രാജ്യവും. വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായം നിലനിർത്തിക്കൊണ്ടാണ് മുഗളന്മാരെക്കുറിച്ചുള്ള അധ്യായം എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്‌തത്. മുഗൾ ചക്രവർത്തിമാരുടെ സംഭാവനകൾ…
പുതുതലമുറക്ക് നൽകുന്ന തെറ്റായ ചരിത്രബോധം.
മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠങ്ങൾ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തത് ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ഉത്തർപ്രദേശ് സർക്കാർ ഇതിനോടകം തന്നെ എൻ.സി.ഇ.ആർ.ടിയുടെ ഈ നവീകരിച്ച സിലബസ് അവരുടെ പാഠ ഭാഗങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സിലബസുകൾ യുക്തിസഹമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സി.ബി.എസ്.ഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഏതൊക്കെ അധ്യായങ്ങളാണ് നീക്കം ചെയ്തത്? മുഗൾ കോടതികളുമായി ബന്ധപ്പെട്ട 'Theme of Indian History - Part 2' എന്ന പുസ്തകത്തിലെ ''രാജാക്കന്മാരും…
ടിപ്പു സുൽത്താൻ: ദീർഘവീക്ഷണമുള്ള ഭരണാധികാരി
ടിപ്പു സുൽത്താൻ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. തന്‍റെ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും അദ്ദേഹം നീതിപൂർവം പരിഗണിച്ചു, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ കൊണ്ടുവന്നു. നിരവധി സാംസ്‌കാരിക മുന്നേറ്റങ്ങളും, വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഭരണകാലയളവിനെ അടയാളപ്പെടുത്തുന്നുണ്ട്. അവയിൽ ചിലത്: ടിപ്പു സുൽത്താൻ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ശക്തമായി പിന്തുണച്ചിരുന്നു. അദ്ദേഹം തന്‍റെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആശുപത്രികളും ഡിസ്പെൻസറികളും സ്ഥാപിക്കുകയും പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുകയും ചെയ്തു. ടിപ്പു സുൽത്താൻ ഒരു ഹിന്ദു വിരോധിയായിരുന്നില്ല. തന്‍റെ രാജ്യത്തിലുടനീളം…
ആരാണ് ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയത്?
കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ടിപ്പു സുൽത്താനാണ് ബി ജെ പി യുടെ പ്രധാന രാഷ്ട്രീയ ആയുധം. 1799 മെയ് 4-ന്, നാലാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്ത്, വൊക്കലിഗ ഗോത്രത്തിൽ പെട്ട ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നീ യുവാക്കളാണ് ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയതെന്ന് 2022 മുതൽ തന്നെ ബിജെപിയും, സംഘ്‌ പരിവാർ അനുഭാവമുള്ള മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സാമുദായിക സൗഹാർദ്ദത്താൽ അടയാളപ്പെടുത്തപ്പെട്ട കർണാടകയുടെ ചരിത്രത്തെ വക്രീകരിക്കുകയും, സംസ്ഥാനത്തെ പ്രബലരായ വൊക്കലിഗ സമുദായത്തിൽപ്പെട്ട രണ്ട് യോദ്ധാക്കളെ ടിപ്പു സുൽത്താന്റെ…
വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന് നാട് കടത്തപ്പെടുന്ന കാലത്ത് അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ.
2023 മാർച്ചിൽ, മുഗൾ ഭരണാധികാരിയായ ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന്, മഹാരാഷ്ട്രയിലെ കോൽഹാപൂർ ജില്ലയിലെ, രണ്ട് മുസ്ലിം കുടുംബങ്ങൾ നാട് കടത്തപ്പെട്ടു. സ്റ്റാറ്റസ് ഇട്ടവർക്കെതിരെ നിലവിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 19 കാരനായ മുഹമ്മദ് മൊമീൻ, 23 കാരനായ ഫൈസാൻ സൗദാഗർ എന്നിവർക്കെതിരെയാണ് 'ഹിന്ദു മതവികാരം വ്രണപ്പെടുത്തൽ' ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളത്. "നിങ്ങൾക്ക് ഒരു പേര് മാറ്റാൻ കഴിയും, പക്ഷേ ചരിത്രം മാറ്റാൻ കഴിയില്ല. ഈ നഗരത്തിന്റെ രാജാവ് ആരായിരുന്നു എന്നതിന്…
കാശ്മീർ : നെഹ്‌റു – പട്ടേൽ ബൈനറി സൃഷ്ടിക്കപ്പെടുമ്പോൾ
റാം പുനിയാനി ഭാരത് ജോഡോ യാത്രക്ക് രാജ്യത്താകമാനം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ചില എഴുത്തുകാരും നിരൂപകരും നെഹ്‌റുവിനെ ആക്ഷേപിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റുന്നുണ്ട്. കശ്മീരിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം നെഹ്റുവാണെന്നും പട്ടേൽ ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നെങ്കിൽ അത് 'പരിഹരിക്കപ്പെടുമായിരുന്നു' എന്ന രീതിയിൽ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു ദ്വന്ദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ ധാരണ ആക്ഷേപകരമാണെന്ന് മാത്രമല്ല, സത്യത്തിൽ നിന്ന് ഒരുപാട് അകലെയാണ്. 'പ്രശ്‌നഭരിതമായ ഭൂതകാലവും - വേദനാജനകമായ വർത്തമാനകാലവും' എന്ന ബി.ജെ.പി-ആർ.എസ്.എസ് ആഖ്യാനത്തെ…
ഗാന്ധിയെ ആദ്യമായി ‘മഹാത്മാ’ എന്ന് വിശേഷിപ്പിച്ചത് ബ്രിട്ടീഷുകാരോ? ചരിത്ര വസ്തുതകൾ പരിശോധിക്കുന്നു
ഗാന്ധിക്ക് ‘മഹാത്മാ’ പദവി നൽകിയത് ബ്രിട്ടീഷ് രാജാണെന്നും, ഔദ്യോഗികമായി അത് അംഗീകരിച്ച് നൽകിയ മെമ്മോറാണ്ടത്തിന്റെ പകർപ്പ് എന്ന അവകാശവാദവുമായി ഒരു പുസ്തകത്തിൽ നിന്നുള്ള കത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിലും വാട്ട്‌സ്ആപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1938 സെപ്‌റ്റംബർ 2-ലെ കത്ത്, പ്രവിശ്യയിലെ വിവിധ വകുപ്പുകളെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറയുന്നു, "ഭാവിയിൽ, എല്ലാ കത്തിടപാടുകളിലും ഗാന്ധിജിയെ 'മഹാത്മാഗാന്ധി' എന്ന് വിളിക്കണം." പ്രമുഖ ട്വിറ്റർ ഉപയോക്താവ് ആയ ഋഷി ഭാഗ്രീ അടക്കമുള്ളവർ “It is interesting to see the…
പ്രയാഗ് രാജിലെ പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതിനല്ല; പ്രചരിക്കുന്ന വീഡിയോ തെറ്റ്
പ്രയാഗ് രാജിലെ പള്ളി തകർത്തത് പാകിസ്ഥാൻ പതാക പള്ളിയുടെ മുകളിൽ ഉയർത്തിയത് കൊണ്ടാണ് എന്ന രീതിയിൽ വാർത്തകൾ ചിത്ര സഹിതം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് വസ്തുതയെന്ന് പരിശോധിക്കുന്നു 'Pakistani flags were hoisted on the mosque in saidabad prayagraj immediately baba ji sent his bulldozer' എന്ന തലക്കെട്ടോടെ Sambit Patra BJP എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് വീഡിയോ ഇല്ലാതെയും പ്രചരിക്കുന്നുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത പല അക്കൗണ്ടുകളിലും…
ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വം നെഹ്റു ചൈനക്ക് നൽകിയിരുന്നോ? വസ്തുത പരിശോധിക്കുന്നു.
1950ൽ അമേരിക്കയും തുടർന്ന് റഷ്യയും ഇന്ത്യക്ക് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിലിൽ സ്ഥിരാംഗത്വം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ നെഹ്റു അത് ചൈനക്ക് നൽകുകയാണ് ഉണ്ടായത് എന്നുമുള്ള വാർത്ത ഗൾവാനിലെ ചൈനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിക്കുന്നുണ്ട്. ഡിസംബർ 13 ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ആ അവകാശവാദം ഉന്നയിച്ചിരിന്നു. സാമൂഹിക മാധ്യമങ്ങളിലും സമാനമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. വസ്തുത: ലോക്‌സഭയിലെ ചോദ്യത്തിന് നെഹ്റു നൽകിയ മറുപടി. “ഇത്തരത്തിലുള്ള ഔപചാരികമോ, അനൗപചാരികമോ ആയ ഒരു വാഗ്ദാനവും ഉണ്ടായിട്ടില്ല.…
കശ്മീർ ഫയൽസിന് എതിരായ പ്രസ്താവന: നാദാവ് ലാപിഡ് ക്ഷമാപണം നടത്തി എന്ന വാർത്ത വ്യാജം
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ സമാപന വേളയിൽ ജൂറി തലവൻ നദാവ് ലാപിഡ് മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ, 'കശ്മീർ ഫയൽസ്' നിലവാരം പുലർത്തിയില്ല എന്നും അത് പ്രോപ്പഗണ്ട ചിത്രമാണെന്നും വിമർശനം ഉന്നയിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി അടക്കമുള്ള പലരും ലാപിഡിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വരികയും ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ അടക്കം ലാപിടിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള പ്രതികരണത്തിൽ ലാപിഡ് ക്ഷമാപണം നടത്തി എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. കശ്മീർ ഫയൽസ് മികച്ച ചിത്രമാണ്…
സംവരണവും രാഷ്ട്രീയവും: സ്വാതന്ത്ര്യലബ്ധി മുതൽ സാമ്പത്തിക സംവരണം വരെ.
മോദി സർക്കാർ 2019ല്‍ പാസാക്കിയ, ജനറല്‍ വിഭാഗത്തിനുള്ള 10% സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചതോടെ സംവരണ രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സംവരണം എങ്ങനെയാണ് ഉണ്ടായതെന്നും, അതെങ്ങനെയാണ് വിവിധ കാലഘട്ടങ്ങളിലായി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെ ന്നും പരിശോധിക്കുകയാണ് ഇവിടെ. സംവരണം: സ്വാതന്ത്ര്യം മുതല്‍ അറുപതുകളുടെ അവസാനം വരെ. 1950ല്‍ നിയമസഭ, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി. സര്‍ക്കാര്‍ ജോലികളിലും സംവരണം ഏര്‍പ്പെടുത്തി. എസ്.സി വിഭാഗങ്ങള്‍ക്ക് 12.5%, എസ്.ടി വിഭാഗങ്ങള്‍ക്ക് 5% എന്നിങ്ങനെയായിരുന്നു…
ജനസംഖ്യ വളർച്ചയിലെ അസന്തുലിതാവസ്ഥ: വസ്തുതകൾ പരിശോധിക്കുന്നു
"രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് വിഭവലഭ്യതയ്ക്ക് ഭീഷണിയാണ്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പുതിയ ജനസംഖ്യാനയം കൊണ്ടുവരേണ്ടതണ്ടത് അനിവാര്യമാണ്." ഒക്ടോബർ 5ന് നടത്തിയ പ്രസംഗത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞത്. രാജ്യത്ത് മതാടിസ്ഥാനത്തിലുളള ജനസംഖ്യാ അസന്തുലിതാവസ്ഥയുണ്ടെന്ന വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇതിനോട് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ എസ് വെെ…
ഇന്ത്യ പോലൊരു രാജ്യത്ത് ഹിന്ദി എന്ന ഒറ്റ ഭാഷ എങ്ങനെ സാധ്യമാകും.
2011 സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ - 1,21,08,54,977 വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെടെ ആകെ കണക്ക്: 1,17,11,03,853 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ കണക്കുകൾ: അസമീസ് - 1.31 % ബംഗാളി - 8.30 % ബോറോ - 0.13% ഡോഗ്രി - 0.22% ഗുജറാത്തി - 4.74% കന്നഡ - 3.73% കാശ്മീരി - 0.58% കൊങ്കണി - 0.19% മൈഥിലി - 1.16%…
ഒളിച്ചുകടത്തലല്ല! ഇത് കടത്തുന്നത് പച്ചക്ക് തന്നെയാണ്
947 - 1014 കാലഘട്ടത്തിൽ ജീവിച്ച രാജരാജ ചോളന്റെ കഥ പറയുന്ന തമിഴ് ചിത്രമാണ് പൊന്നിയൻ സെൽവൻ. സിനിമയുടെ സാങ്കേതിക - വാണിജ്യ മേഖലയെ കുറിച്ചുള്ള ചർച്ചയോടപ്പം തന്നെ സിനിമയുടെ പ്രമേയം മുന്നോട്ട് വെക്കുന്ന ചോള സാമ്രാജ്യത്വത്തിന്റെയും അതിന്റെ ചക്രവർത്തി ആയിരുന്ന രാജരാജ ചോളന്റെയും ചരിത്രത്തെ സംബന്ധിച്ച സംവാദങ്ങളും സിനിമയെ ചുറ്റിപറ്റി നിലനിൽക്കുന്നു. തമിഴിലെ പ്രമുഖ സംവിധായകനായ വെട്രിമാരൻ, ഹിന്ദു അല്ലാതിരുന്ന ചോള രാജാവിനെ ഹിന്ദുവായി സിനിമയിൽ ചിത്രീകരിച്ചു എന്ന വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് കമൽഹാസനും വെട്രിമാരനെ…
ഇനി എന്ന് വരും വിദ്യാഭ്യാസ രംഗത്ത് സമത്വം?
75 വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ രാജ്യത്തെ സാക്ഷരതാ നിരക്ക് 16% ആയിരുന്നു. ഇന്ത്യൻ ജനതയുടെ വികാസത്തെ കുറിച്ച ബ്രിട്ടീഷ് സർക്കാരിന്റെ നിസ്സംഗത മാത്രമായിരുന്നില്ല ഇതിൻ്റെ കാരണം, അന്ന് രാജ്യത്ത് നിലനിന്നിരുന്ന, സ്ത്രീകൾ ഉൾപ്പെടെയുള്ള അധഃസ്ഥിത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപനവും കൂടിയായിരുന്നു. ഇത് കണക്കിലെടുത്ത്, വിദ്യാഭ്യാസം മൗലികാവകാശമാക്കണമെന്ന് ഭരണഘടനാ നിർമാണ വേളയിൽ, വിദ്യാഭ്യാസ സംഘടനകളും ജാതിവിരുദ്ധ സംഘങ്ങളും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഭരണഘടനാപരമായ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള വിഭവങ്ങളുടെ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവർ ഇതിനെ എതിർത്തു. ഈ…
1947-2022 അഭിമാനത്തോടെ, തലയുയർത്തി 75 വർഷങ്ങൾ!
നസീൽ വോയ്സി സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ 75 വർഷങ്ങളെ എങ്ങനെ വിലയിരുത്തണം? സ്വതന്ത്ര, ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് ഏഴരപ്പതിറ്റാണ്ട് കൊണ്ട് നാം താണ്ടിയ ദൂരം അഭിമാനിക്കാൻ വക നൽക്കുന്നതാണോ, അതോ നിരാശയുടേതാണോ? ഓരോരുത്തരും ജീവിക്കുന്ന സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം, വിരുദ്ധ ദിശകളിലേക്ക് സഞ്ചരിച്ചേക്കാം. പൊതുവായി വിലയിരുത്തുമ്പോൾ, ലോകരാജ്യങ്ങളിലെ സമപ്രായക്കാരോട് തട്ടിച്ചുനോക്കുമ്പോൾ, കടന്നുവന്ന വഴികളും പ്രതിസന്ധികളും അതിജീവനങ്ങളും പരിഗണിക്കുമ്പോൾ, അഭിമാനത്തോടെ തലയുയർത്തി നിൽക്കുക തന്നെയാണ് നമ്മുടെ …

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.