Skip to content Skip to sidebar Skip to footer

Ethnic Cleansing

മണിപ്പുർ സംഘർഷം ഒരു മാസം തികയുമ്പോൾ
മണിപ്പുരിലെ സംഘർഷാവസ്ഥ ഒരു മാസം പിന്നിടുമ്പോൾ ഏകദേശം 100 ആളുകൾ കൊല്ലപ്പെടുകയും 310 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ആയിരക്കണക്കിന് ആളുകൾക്ക് ആക്രമണം ഭയന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. 272 ക്യാമ്പുകളിലായി 37,450 പേരാണ് നിലവിൽ അഭയം തേടിയിട്ടുള്ളത്. സംഘർഷവുമായി ബന്ധപ്പെട്ട്, 3,734 കേസുകളാണ് മണിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, ഇതിൽ 65 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്താണ് മണിപ്പൂരിൽ സംഭവിക്കുന്നത്? മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ 'മെയ്തെ'കളും ആദിവാസി വിഭാഗങ്ങളായ കുക്കി, നാഗ വിഭാഗക്കാരുമാണ്…
2022 – രണ്ടാം ഇൻതിഫാദക്ക് ശേഷം, ഫലസ്തീന് ഏറ്റവും ദുരന്തപൂർണ്ണമായ വർഷം
രണ്ടാം ഇൻതിഫാദക്ക് ശേഷം ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ, ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെട്ട വർഷമാണ് 2022. 'മിഡിൽ ഈസ്റ്റ് ഐ' സമാഹരിച്ച കണക്കുകൾ പ്രകാരം, അധിനിവേശ പ്രദേശങ്ങളിൽ ഉടനീളമുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ 48 കുട്ടികൾ ഉൾപ്പെടെ 220 ഫലസ്‌തീനികൾ ഈ വർഷം കൊല്ലപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടവരിൽ 167 പേർ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിൽ നിന്നുള്ളവരും, 53 പേർ ഗസ്സയിൽ നിന്നുള്ളവരുമാണ്. ഇതേ കാലയളവിൽ, അഞ്ച് ഫലസ്തീൻ പൗരന്മാർ ഇസ്രായേലിൽ വെച്ചും കൊല്ലപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം മരണങ്ങൾക്കും…
2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങൾ നടന്നിട്ടില്ലെന്ന വാദം തെറ്റ്.
"2002ല്‍ ബി.ജെ.പി 'പഠിപ്പിച്ച പാഠം' എന്ത്?" എന്ന തലക്കെട്ടിൽ, 2022 നവംബർ 26 ന്, റിപ്പോർട്ടേഴ്‌സ് ചാനലിൽ നടന്ന Editor's Hour ചർച്ചയിൽ, ബി.ജെ.പി സഹയാത്രികൻ ഷാബു പ്രസാദ് ചില വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. ഗുജറാത്തിൽ ഇലക്ഷൻ റാലിക്കിടെ, 2002 ലെ മുസ്‌ലിം വംശഹത്യയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട്, 2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഷാബു പ്രസാദ് വാദിച്ചു. അമിത് ഷായുടെ പരാമർശം: "… എന്നാൽ 2002-ൽ…
റോഹിങ്ക്യ അഭയാർത്ഥികളും മാറുന്ന ഇന്ത്യൻ സമീപനങ്ങളും.
റോഹിങ്ക്യൻ മുസ്ലിംകളെ ക്യാമ്പുകളില്‍നിന്ന് ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കുമെന്ന കേന്ദ്ര നഗര ഭവനമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പ്രസ്താവനയോടുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുടെ പ്രതികരണം ദേശസുരക്ഷയെ ചൂണ്ടിക്കാട്ടിക്കാട്ടിയായിരുന്നു. തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെയും അഭയാര്‍ത്ഥി നയങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബക്കര്‍വാലയിലേക്ക് ഇവരെ പുനരധിവസിപ്പിക്കുമെന്ന് കേന്ദ്ര ഭവന മന്ത്രി പ്രഖ്യാപിച്ചത്. ബക്കര്‍വാലയിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തലസ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലെന്നാണ് ആം ആദ്മി എം.എല്‍.എ സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞത്.…
ഗസ്സ : ആക്രമണവും നാശനഷ്ടങ്ങളും ചിത്രങ്ങളിലൂടെ.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 44 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഗസ്സ കേന്ദ്രീകരിച്ചു ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 350 ൽ പരം പേർക്ക് പരിക്കേറ്റതായും പറയുന്നു. ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് കമാൻഡർ ബസ്സാം അൽ സാദിയെ ഇസ്രായേൽ സൈന്യം വെസ്റ്റ്ബാങ്കിൽ അറസ്റ്റ് ചെയ്തതു മുതലാണ് ആക്രമണങ്ങൾ തുടങ്ങുന്നത്. ആക്രമണത്തിൽ മറ്റൊരു ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ പെൺകുട്ടിയുടെ…
ആ രേഖ എവിടെപ്പോയി?
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അരങ്ങേറുന്ന ആക്രമണങ്ങൾ സംബന്ധിച്ച് യാതൊരു വിവരങ്ങളും കേന്ദ്ര സർക്കാരിന്റെ പക്കൽ ഇല്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, പൊതുക്രമവും പോലീസും ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിന് കീഴിലുള്ള വിഷയങ്ങളായതുകൊണ്ട്, സംസ്ഥാന സർക്കാരുകളാണ് ക്രമസമാധാനം, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ, ശിക്ഷാനടപടികൾ തുടങ്ങിയവ സംബന്ധിച്ച രേഖകൾ സൂക്ഷിക്കുന്നതെന്ന് രേഖാമൂലമുള്ള മറുപടിയിൽ സ്‌മൃതി ഇറാനി പറഞ്ഞു. "സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന…
“ഇതിൽ ബ്രിട്ടനും ഉത്തരവാദിത്വമുണ്ട്”
ഇന്ത്യൻ മുസ്‌ലിംകൾ വംശഹത്യയുടെ വക്കിലാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയക്കെതിരെ പ്രവർത്തിക്കാൻ യു.കെ സർക്കാരിന് മേൽ സമ്മർദ്ദം മുറുകുന്നു. മുസ്ലീം വിരുദ്ധ നയങ്ങളിൽ നിന്ന് ഇന്ത്യയെ തടയാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്ന് നിയമനിർമാതാക്കളും രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും സംയുക്തമായി യു.കെ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. ഫോട്ടോ: മുഹമ്മദ് ഷെജിൻ ഫോട്ടോ: മുഹമ്മദ് ഷെജിൻ ഫോട്ടോ: മുഹമ്മദ് ഷെജിൻ സ്‌ട്രൈവ് യു.കെ, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, സ്കോട്ടിഷ് ഇന്ത്യൻസ് ഫോർ ജസ്റ്റിസ്, ഇന്ത്യൻ മുസ്‌ലിം ഫെഡറേഷൻ, ഇന്റർനാഷണൽ കൗൺസിൽ ഓഫ് ഇന്ത്യൻ മുസ്‌ലിംസ്, ഇന്റർനാഷണൽ…
ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൻ്റെ പരിണാമങ്ങൾ.
അംജദ് കരുനാഗപ്പള്ളി ഇന്ത്യ -ഇസ്രായേൽ ഡിപ്ലോമാറ്റിക്ക് ബന്ധത്തിന്റെ 30 വർഷം പൂർത്തിയായത് ഈ വർഷം ജനുവരിയിലായിരുന്നു. 1992ൽ ഇസ്രായേൽ എംബസി ഡൽഹിയിലും ഇന്ത്യൻ എംബസി തെൽഅവീവിലും സ്ഥാപിതമായതോടെയാണ് ഇന്ത്യ ഇസ്രായേൽ ഡിപ്ലോമാറ്റിക്ക്‌ ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. 1950-ൽ തന്നെ ഇന്ത്യ ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചിരുന്നുവെങ്കിലും അതിന് ഔദ്യോഗിക ഭാവം കൈവന്നത് 1992 ലായിരുന്നു. ആ സന്ദർഭത്തിൽ സൈനിക പ്രതിരോധ ഉടമ്പടിയിലും, ശാസ്ത്ര സാങ്കേതികവിദ്യയിലും കാർഷിക ബന്ധത്തിലും ഇസ്രായേലുമായി സഹകരണം ഇന്ത്യക്ക് ഉണ്ടായിരുന്നപ്പോൾ…
അഗ്നിപഥ്: സൈനികവൽക്കരണത്തിന്റെ രാഷ്ട്രീയ അജണ്ടകൾ.
ഹിശാമുൽ വഹാബ്. ഇന്ത്യ ഇന്ന് അക്ഷരാർത്ഥത്തിൽ അഗ്നിപാതയിലാണ് ചലിച്ചു കൊണ്ടിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സൈന്യത്തിലെ ഹ്രസ്വകാല കരാർ റിക്രൂട്ട്മെന്റ് പദ്ധതിയായ 'അഗ്നിപഥ്' രാജ്യത്തുടനീളം അപേക്ഷാർത്ഥികളെ പ്രതിഷേധത്തിന്റെ തീജ്വാലയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഹരിവംശ് റായ് ബച്ചന്റെ ഒരു ഹിന്ദി കവിതയുടെ തലക്കെട്ടാണ് ഈ പദ്ധതിക്ക് നല്കിയത്. തീവണ്ടികൾ, ബസുകൾ, ടോൾ പ്ലാസകൾ, ബി.ജെ.പി ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ രോഷാകുലരായ യുവാക്കൾ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ഒരു ഡസൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അക്രമാസക്തമായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അസ്വാസ്ഥ്യകരമാണെങ്കിലും ആശ്ചര്യാ ജനകമല്ല.…
ഈ ബുൾഡോസറുകൾ ഇസ്രായേലിനെയാണ് പിന്തുടരുന്നത്.
വീട് എന്നത് മണ്ണും ഉരുക്കും കൊണ്ടുണ്ടാക്കിയ കെട്ടിടം മാത്രമല്ല. സുരക്ഷിതത്വത്തിന്റെയും സ്ഥിരതയുടെയും സ്വകാര്യതയുടെയും മരുപ്പച്ചയാണ്. അത് ഓർമ്മകളുടെയും അഭിലാഷങ്ങളുടെയും മരുപ്പച്ചയാണ്, വികാരങ്ങളുടെ ഉരുക്കു പാത്രമാണ്. അത് സമയത്തിന്റെയും സ്ഥലത്തിന്റെയും സങ്കീർണ്ണമായ സമുച്ചയം കൂടിയാണ്, നിരവധി സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും സംഗമസ്ഥലം. വിചിത്രമായ അനിശ്ചിതത്വത്തിന്റെ കാലത്ത് പരിചയത്തിന്റെ സുരക്ഷിതത്വം നൽകുന്ന ഇടമാണ്. അതുകൊണ്ടാണ് ഒരു വീട് പൊളിച്ചുകളയുന്നത് സമാനതകളില്ലാത്ത ക്രൂരതയാകുന്നത്. നാല് ചുമരും മേൽക്കൂരയും പൊളിച്ചുകളയുന്നതിനുമപ്പുറം ഓർമ്മകൾക്കെതിരായ വൈകാരികമായ ആക്രമണമാണ് അത്. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നിരവധി പാളികൾക്ക് മുകളിൽ…
വീട് പൊളിക്കുന്നത് കോടതികൾ തടയാത്തത് എന്തുകൊണ്ട്?
'ബുൾഡോസർ നശീകരണത്തിനെതിരെ' കോടതികൾ ഇടപെടാത്തതിൽ യു.പി, എം.പി, ഗുജറാത്ത് എന്നിവിടങ്ങളിലെ നിയമവിദഗ്ധരും ആക്ടിവിസ്റ്റുകളും നിരാശരാണ്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടുകൂടിയാണ് ഉത്തർപ്രദേശിലെ പ്രയാഗരാജിൽ, രാഷ്ട്രീയ പ്രവർത്തകൻ ജാവേദ് അഹമ്മദിന്റെ വസതി അനധികൃത നിർമിതിയാണെന്ന് മുദ്രകുത്തി സിവിൽ അധികൃതർ തകർത്തത്. മുഹമ്മദ് നബിയെ കുറിച്ച് അപകീർത്തീപരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഭാരതീയ ജനതാ പാർട്ടി വക്താക്കൾക്കെതിരെ പ്രയാഗ്‌രാജ് ഉൾപ്പെടെ രാജ്യത്തെ നിരവധി നഗരങ്ങളിൽ വെള്ളിയാഴ്ചയോടുകൂടി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമാസക്തമായ പ്രതിഷേധം നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തതിന്…
‘ഞങ്ങളുടെ വീട് ഇനിയില്ല’ അഫ്രീൻ ഫാത്തിമയുടെ സഹോദരി പറയുന്നു.
ജൂൺ പതിനൊന്നിന് രാത്രി, തന്റെ സഹോദരി അഫ്രീൻ ഫാത്തിമ ആക്ടിവിസ്റ്റും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെ.എൻ.യു) വിദ്യാർത്ഥിനിയുമാണെന്ന് 19കാരിയായ സുമയ്യ ഫാത്തിമ പോലീസിനോട് പറഞ്ഞപ്പോൾ പോലീസിന്റെ നിറം മാറി. പിന്നീട് അഫ്രീനും, വെൽഫെയർ പാർട്ടി അംഗമായ പിതാവ് ജാവേദ് മുഹമ്മദിനും പ്രയാഗ്‌റാജിലെ പ്രതിഷേധങ്ങൾ സങ്കടിപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചു, രാത്രി ഉടനീളം നീണ്ടു നിന്ന ചോദ്യം ചെയ്യലും പീഡനവുമാണ് സുമയ്യക്ക് നേരിടേണ്ടി വന്നത്. ഒരു പ്രമുഖ ഇന്ത്യൻ ചാനലിലെ സംവാദത്തിനിടെ ബി.ജെ.പിയുടെ മുൻ വക്താവ് നൂപുർ ശർമ്മ മുഹമ്മദ്…
വീട് പൊളിക്കലും മാധ്യമ ആഘോഷങ്ങളും.
അർഷി ഖുറേഷി യു.പിയിലെ അലഹബാദിൽ ആക്ടിവിസ്റ്റ് ജാവേദ് മുഹമ്മദിന്റെ വീട് ഞായറാഴ്ച്ച അധികൃതർ തകർക്കുകയുണ്ടായി. അനധികൃതമായി നിർമിച്ചതാണെന്ന് പറഞ്ഞാണ് വീട് പൊളിച്ചു മാറ്റിയത്. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വിധം ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ നടത്തിയ പരാമർശങ്ങൾക്കെതിരെ അലഹബാദിൽ നടന്ന പ്രതിഷേധങ്ങളുടെ പ്രധാന ഗൂഢാലോചനക്കാരനെന്ന് ആരോപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് കൂടിയായ ജാവേദിനെ യു.പി പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. പ്രതിഷേധവുമായി ബന്ധപ്പെട്ട് 68 പേരെ അലഹബാദിൽ നിന്ന് അറസ്റ്റ്…
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധം: പോലീസ് വെടിവെപ്പിൽ രണ്ട് മരണം
പ്രവാചകനിന്ദക്കെതിരെ മുസ്ലീങ്ങൾ നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്താൻ റാഞ്ചിയിൽ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് മുസ്ലിംകൾ മരിക്കുകയും പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ ഹിന്ദുത്വവാദികളും അക്രമം അഴിച്ചുവിട്ടു. ഇസ്‌ലാംനഗർ സ്വദേശി മുദാസിർ, മഹാത്മാഗാന്ധി റോഡിലെ ക്രിസ്റ്റിയാ നഗർ സ്വദേശി സാഹിൽ എന്നിവരാണ് മരിച്ചത്. മുദാസിറിന് 15 വയസ്സായിരുന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന മുദസ്സിറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് മുദസ്സിറിന്റെ അമ്മാവൻ മക്തൂബ് മീഡിയയോട് പറഞ്ഞു. "അവൻ ഹനുമാൻ മന്ദിറിന് മുന്നിലെത്തിയപ്പോൾ, മന്ദിറിനുള്ളിലുണ്ടായിരുന്ന…
ചൈനയിലെ ഉയ്‌ഗുർ തടവറകളിലെ ക്രൂരത വിളിച്ചോതുന്ന മുഖങ്ങൾ.
ചൈനയിലെ സിൻജിയാങ്ങിലുള്ള അതീവ രഹസ്യമായ കൂട്ട തടവറയുടെ ഹൃദയഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകളും രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവച്ചുകൊല്ലാനുളള കൽപ്പനയും അടങ്ങിയ വലിയ ഡാറ്റാ ശേഖരം ഈ മേഖലയിലെ പോലീസ് കമ്പ്യൂട്ടർ സെർവറുകളിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഹാക്ക് ചെയ്യപ്പെട്ട സിൻജിയാങ് പോലീസ് ഫയലുകൾ 'ബിബിസി'ക്ക് ലഭിക്കുകയുണ്ടായി. അതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അന്വേഷിച്ച് ആധികാരികത ഉറപ്പു വരുത്തുവാനുള്ള മാസങ്ങൾ നീണ്ട പരിശ്രമത്തിന് ശേഷം, 'ബി.ബി.സി' ചിത്രങ്ങൾ പുറത്തു…
ദക്ഷിണേഷ്യയെ തകർക്കുന്ന തീവ്രവാദവും ഭൂരിപക്ഷവാദവും.
അഫ്ഗാൻ താലിബാൻ പെൺകുട്ടികൾക്കുള്ള സെക്കൻഡറി സ്‌കൂളുകൾ അടച്ചുപൂട്ടിയത് പോരാഞ്ഞിട്ടാവും ഇപ്പോൾ മറ്റൊരു ഉത്തരവിറക്കിയിരിക്കുകയാണ്. വീടിന് പുറത്തിറങ്ങുമ്പോൾ സ്ത്രീകൾ തല മുതൽ കാൽ വരെ ബുർഖ ധരിക്കണം അല്ലാത്തപക്ഷം അവരെ സ്ഥിരമായി വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാക്കുന്നതാണ് പുതിയ ഉത്തരവ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്ത്രീകളോട് സഞ്ചാരം നിയന്ത്രിക്കാൻ കൽപ്പിച്ചിരിക്കുകയാണ്. ഒരുപക്ഷേ ശരീഅത്ത് ഉത്തരവുകൾ പ്രകാരമാണ് തങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് താലിബാൻ പറഞ്ഞേക്കാം. എന്നാൽ, ഭൂരിപക്ഷം വരുന്ന ഇസ്ലാമിക പണ്ഡിതന്മാരും മറിച്ചാണ് ഇതിനെ മനസിലാക്കുന്നത്. മാധ്യമ പ്രവർത്തകർക്കും അധ്യാപകർക്കും…
രാജ്യദ്രോഹിയായ എൻ.ആർ.സി ഫ്ലാഗ് ബോയ്!
1951 മുതലുള്ള അസമിലെ പൗരത്വ രജിസ്റ്റർ പരിഷ്കരണത്തിന്റെ തലവാനായി ആറ് വർഷക്കാലം ഉണ്ടായിരുന്ന ആളാണ് പ്രതീക് ഹജേല. 2019 വരെ വളരെ കാര്യക്ഷമമായി പ്രവർത്തിച്ച ഇദ്ദേഹം കഴിഞ്ഞ മൂന്ന് വർഷങ്ങളായി ദേശവിരുദ്ധനായി മുദ്രകുത്തപെട്ടുകൊണ്ടിരിക്കുകയാണ്. മനപൂർവ്വമായ നിയമലംഘനത്തിനും എൻ. ആർ. സി പരിഷ്കരണ പ്രക്രിയയിലെ പരിശോധനകൾ മനഃപൂർവം ഒഴിവാക്കിയതിനും പ്രഖ്യാപിത വിദേശികൾ, സംശയാസ്പദമായ വോട്ടർമാർ, അവരുടെ പിൻഗാമികൾ എന്നിവരെ പൗരത്വ രജിസ്റ്ററിൽ പേരുകൾ രേഖപ്പെടുത്താൻ അനുവദിച്ചതിനുമെതിരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിനോട് നടപടി ആവശ്യപ്പെട്ടുകൊണ്ട് ഹജേലയുടെ പിൻഗാമിയായി സംസ്ഥാന എൻ.ആർ.സി…
ജന്മ നാട്ടിൽ അഭയാർത്ഥികളായ ജനത.
അദ്നാൻ അബു അൽഹൈജ (പലസ്തീൻ അംബാസിഡർ) "ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന അപ്പാർത്തീഡ് ഭരണകൂടത്തേക്കാൾ മോശമാണ് ഇസ്രായേലീ ഭരണകൂടം. ഞങ്ങൾ സ്വന്തം മണ്ണിൽ അഭയാർത്ഥികളായാണ് ജീവിക്കുന്നത്. അധിനിവേശം എപ്പോഴും മോശമാണ്. ഫലസ്തീനിൽ 50 ശതമാനത്തിലധികം അഭയാർത്ഥികളാണ്. കഴിഞ്ഞ ദിവസങ്ങളിലും സമീപ ദിവസങ്ങളിലും മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ ശ്രമങ്ങളാണ്. യു.എസും പാശ്ചാത്യ രാജ്യങ്ങളും വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചിട്ടും ഫലസ്തീനികൾക്കെതിരായ അതിക്രമങ്ങൾ തുറന്നുകാട്ടാൻ സാമൂഹ്യ മാധ്യമങ്ങൾ സഹായിച്ചു. മുഖ്യധാരാ മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവെക്കാൻ ശ്രമിക്കുമ്പോൾ സാമൂഹ്യ…
‘ബുൾഡോസർ അക്കാദമിക്കു’കൾ ഉദയം കൊള്ളുമ്പോൾ
ക്രൂരമായ മനുഷ്യവാസനകൾ, അധികാരത്തിൻ്റെ അഹങ്കാരം, പാവപ്പെട്ടവന്റെ ദുരവസ്ഥയോടുള്ള നിർവികാരത, ജനാധിപത്യ/മാനുഷിക ഭാവുകത്വങ്ങളുടെ നിഷേധം എന്നിവ സാധാരണവൽക്കരിക്കപ്പെടുന്ന ഈ ജീർണതയുടെ കാലഘട്ടത്തിൽ, നാം പരിചയിച്ചുകൊണ്ടിരിക്കുന്ന പുതിയൊരു പ്രയോഗമാണ് 'ബുൾഡോസർ പൊളിറ്റിക്സ്'. ഈ ഹിംസാത്മകത ഒരു പകർച്ചവ്യാധിയാണ്. സ്വതന്ത്ര അന്വേഷണങ്ങളുടെ ആത്മാവിനെ ആഘോഷിക്കേണ്ടുന്ന മേഖലയായ അക്കാദമിക ലോകത്തിനു പോലും 'ബുൾഡോസർ രാഷ്ട്രീയ'ത്തിന്റെ യുക്തിയിൽ നിന്നോ അതിന്റെ ആക്രമണാത്മകവും സംവാദരഹിതവുമായ സമഗ്രാധിപത്യ സമ്പ്രദായത്തിൽ നിന്നോ സ്വയം മോചിതരാകാൻ പ്രയാസമാണ്. പഠിതാക്കൾ ഒത്തുകൂടുകയും അവരുടെ വിമർശനാത്മക ഭാവനകൾ പങ്കുവെക്കപ്പെടുകയും…
‘ട്രാഡ്സ്’ന്റെ ഓൺലൈൻ ഇടപെടലുകൾ നിയന്ത്രിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്?
'ട്രാഡ്സി'ന്റെ ഓൺലൈൻ സാന്നിധ്യം എങ്ങനെ കണ്ടെത്താം? മുസ്ലിംകൾക്കും ദലിതർക്കും നേരെയുള്ള അക്രമങ്ങൾ വ്യാപകമാക്കിക്കൊണ്ട് ഹിന്ദുരാഷ്ട്രം യാഥാർഥ്യമാക്കാനാണ് ഹിന്ദുത്വ മതമൗലികവാദികളുടെ ഈ നിഴൽസംഘം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അത്രയെളുപ്പത്തിൽ അവർ തങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തുകയില്ല. എന്നാൽ, ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് "ട്രാഡ്സ്"ന്റേതാണെന്ന് ("ട്രഡീഷണലിസ്റ്റ്" എന്നതിന്റെ ഹ്രസ്വ രൂപം) മനസിലാക്കാൻ സഹായിക്കുന്ന ഭാഷാപരവും ദൃശ്യപരവുമായ ചില സൂചനകളുണ്ട്. ഒരു പാശ്ചാത്യ നിർമ്മിതിയായി കണ്ടുകൊണ്ട് ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുന്ന ഈ സംഘത്തിന്റെ പല ചിഹ്നങ്ങളും പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.