Skip to content Skip to sidebar Skip to footer

Christian

190 ദിനങ്ങൾ, 400 ആക്രമണങ്ങൾ: ക്രൂശിക്കപ്പെടുന്ന ക്രിസ്ത്യൻ ജനത
രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ആക്രമണങ്ങളും അവകാശ നിഷേധങ്ങളും രൂക്ഷമായികൊണ്ടിരിക്കുന്നുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ. ഓരോ വർഷവും ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. 2023 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ 400 ഓളം ആക്രമണങ്ങളാണ് ക്രിസ്ത്യാനികൾക്കെതിരെ നടന്നിട്ടുള്ളത്. ഓരോ ദിവസവും ശരാശരി 2 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2022 ൻ്റെ ആദ്യ പകുതിയിൽ 274 ആക്രമണങ്ങളായിരുന്നു ക്രിസ്ത്യാനികൾക്കെതിരെ റിപ്പോർട്ട്…
വിഴിഞ്ഞം സമരം; തെറ്റിദ്ധരിപ്പിക്കുന്ന ശേഖര്‍ ഗുപ്ത
ഡിസംബർ ഒന്നിന് ദ പ്രിന്‍റിന്‍റെ വാര്‍ത്താ വിശകലന പരിപാടിയായ കട്ട് ദ ക്ലട്ടറില്‍ 'What's Adani Vizhinjam, Catholic clergy leads protests & unites Hindu/Muslim, CPM/BJP' എന്ന തലക്കെട്ടിൽ, എഡിറ്റര്‍ ശേഖര്‍ ഗുപ്ത വിഴിഞ്ഞം സമരം വിശകലനം ചെയ്ത് സംസാരിച്ചിരുന്നു. ദ പ്രിന്റിന്റെ റിപോര്‍ട്ടര്‍ ദിവസങ്ങളോളം കേരളത്തിൽ താമസിച്ച് തയാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിരീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. ശേഖര്‍ ഗുപ്തയുടെ വാദങ്ങളിലെ വസ്തുതകള്‍ പരിശോധിക്കുന്നു; സമരത്തിനെതിരെ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചതും, സി.പി.എം അദാനിക്കൊപ്പം…
ഇന്ത്യയിൽ മതപരിവർത്തനത്തിന് ആമസോൺ ഫണ്ട് ചെയ്യുന്നുവെന്ന് ഓർഗനൈസർ: വസ്തുത പരിശോധിക്കുന്നു
അസമിലും ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലയിലും പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുന്നുണ്ടെന്നും അതിന് പ്രമുഖ ഓൺലൈൻ കച്ചവട സ്ഥാപനമായ ആമസോൺ ഫണ്ട് ചെയ്യുന്നു എന്നുമാണ് ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനിലൂടെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിന് വേണ്ടി ആമസോൺ ഫണ്ട് ചെയ്യുന്നു എന്നാണ് വാദം. പ്രസ്തുത സംഘടനയുടെ ഇന്ത്യൻ പതിപ്പായ ഓൾ ഇന്ത്യ മിഷൻ എന്ന സംഘടനയിലൂടെയാണ് ഇന്ത്യയിൽ പരിവർത്തന ശ്രമങ്ങൾ നടക്കുന്നത് എന്നും അതിന് ആമസോൺ ഫണ്ടിംഗ് നടത്തുന്നു എന്നുമാണ് ആരോപണം.…
സംവരണവും രാഷ്ട്രീയവും: സ്വാതന്ത്ര്യലബ്ധി മുതൽ സാമ്പത്തിക സംവരണം വരെ.
മോദി സർക്കാർ 2019ല്‍ പാസാക്കിയ, ജനറല്‍ വിഭാഗത്തിനുള്ള 10% സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചതോടെ സംവരണ രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സംവരണം എങ്ങനെയാണ് ഉണ്ടായതെന്നും, അതെങ്ങനെയാണ് വിവിധ കാലഘട്ടങ്ങളിലായി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെ ന്നും പരിശോധിക്കുകയാണ് ഇവിടെ. സംവരണം: സ്വാതന്ത്ര്യം മുതല്‍ അറുപതുകളുടെ അവസാനം വരെ. 1950ല്‍ നിയമസഭ, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി. സര്‍ക്കാര്‍ ജോലികളിലും സംവരണം ഏര്‍പ്പെടുത്തി. എസ്.സി വിഭാഗങ്ങള്‍ക്ക് 12.5%, എസ്.ടി വിഭാഗങ്ങള്‍ക്ക് 5% എന്നിങ്ങനെയായിരുന്നു…
വിഴിഞ്ഞം സമരക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസുണ്ടെന്ന വാദം തെറ്റ്.
2022 നവംബർ ഒന്നിന്, 'കടപ്പുറത്തിന് കലാപമുദ്ര' എന്ന തലകെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചക്കിടയിൽ, വിഴിഞ്ഞം ജനകീയ സമര സമിതി പ്രതിനിധി, മുക്കോല സന്തോഷ് വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. വിഴിഞ്ഞം ഹാർബറിനെതിരെ സമരം ചെയ്യുന്നവർ രാജ്യദ്രോഹപരമായ പ്രഭാഷണങ്ങൾ നടത്തിയെന്നും, അവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ആയിരുന്നു മുക്കോല സന്തോഷിന്റെ ആരോപണം. മുക്കോല സന്തോഷിന്റെ വാദങ്ങൾ: "അവിടുത്തെ സമരപന്തലിൽ വിളിച്ചുപറയുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങൾ…
ആ രേഖ എവിടെപ്പോയി?
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അരങ്ങേറുന്ന ആക്രമണങ്ങൾ സംബന്ധിച്ച് യാതൊരു വിവരങ്ങളും കേന്ദ്ര സർക്കാരിന്റെ പക്കൽ ഇല്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, പൊതുക്രമവും പോലീസും ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിന് കീഴിലുള്ള വിഷയങ്ങളായതുകൊണ്ട്, സംസ്ഥാന സർക്കാരുകളാണ് ക്രമസമാധാനം, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ, ശിക്ഷാനടപടികൾ തുടങ്ങിയവ സംബന്ധിച്ച രേഖകൾ സൂക്ഷിക്കുന്നതെന്ന് രേഖാമൂലമുള്ള മറുപടിയിൽ സ്‌മൃതി ഇറാനി പറഞ്ഞു. "സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന…
ക്രൈസ്തവ വിരുദ്ധ അക്രമങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നത് (2020 oct – 2021 oct )
ഇന്ത്യയിലെ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ സംഘപരിവാർ അഴിച്ചു വിടുന്ന അക്രമണങ്ങൾ വ്യാപകമായിരിക്കുന്നു. 2020 ഒക്ടോബർ മുതൽ 2021 ഒക്ടോബർ വരെയുള്ള ഒരു വർഷക്കാലയളവിൽ വിവിധ സംസ്ഥാനങ്ങളിൽ, ഹിന്ദുത്വ ഗ്രൂപ്പുകൾ ക്രിസ്ത്യാനികൾക്കെതിരെ അക്രമങ്ങൾ നടത്തിയ സ്ഥലങ്ങൾ സന്ദർശിച്ച് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ് - യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം - യുനൈറ്റഡ് എഗൈൻസ്റ്റ് ഹെയ്റ്റ് എന്നീ സംഘടനകൾ സംയുക്തമായി തയ്യാറാക്കിയ കണക്കുകൾ പുറത്തുവിട്ടിരുന്നു. ഒരേസമയം സംഘപരിവാർ ആൾക്കൂട്ട ആക്രമണങ്ങൾ ഏൽക്കുകയും അവരുടെ തന്നെ വ്യാജ ആരോപണങ്ങളുടെ…
ഇന്ത്യയിൽ ക്രിസ്ത്യൻ ജീവിതം അപകടത്തിലാകുമ്പോൾ
ഇന്ത്യയിലെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമങ്ങള്‍ നിരീക്ഷിക്കുന്ന Persecution Relief എന്ന കൂട്ടായ്മ 2020ല്‍ പുറത്തുവിട്ട റിപ്പോർട്ട് ഇങ്ങനെയാണ്; "വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 293 കൃസ്ത്യന്‍ വിരുദ്ധ സംഭവങ്ങള്‍ ഈ നിരീക്ഷണ സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ആറു കേസുകള്‍ കൊലപാതകങ്ങളായിരുന്നു. രണ്ട് സ്ത്രീകള്‍ വിശ്വാസത്തിന്‍റെ പേരില്‍ ബലാല്‍സംഗത്തിനിരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ രണ്ട് സ്ത്രീകളും പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ക്രിസ്തു മതം വെടിയാന്‍ സമ്മതിക്കാത്തതിന്‍റെ പേരില്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടു. ഉത്തര്‍പ്രദേശ് കൃസ്ത്യാനികള്‍ക്ക് എതിരെ ഏറ്റവും അധികം…
ബി.ജെ.പി ഭരണത്തിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ പെരുകുന്നു
AFEEFA E ഉത്തർപ്രദേശ്, ഛണ്ഡീഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ മാത്രം കഴിഞ്ഞ 9 മാസത്തിനിടെ 201 ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 300 ഓളം കേസുകളിൽ, 28 എണ്ണം ആരാധനാലയങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടവയാണ്. യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം (യു.സി.എഫ്) പുറത്തു വിടുന്ന കണക്ക് പ്രകാരം 2021ൽ മാത്രം 305 ഓളം അക്രമങ്ങളാണ് ക്രിസ്ത്യൻ സമുദായ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ച് ഇന്ത്യയിൽ നടന്നിട്ടുള്ളത്. സെപ്തംബർ അവസാന വാരം വരെയുള്ള കണക്കാണിത്. സെപ്റ്റംബറിൽ മാത്രം 69…
ഇതൊക്കെയാണ് പോപ് ഫ്രാൻസിസ് മാർപ്പാപ്പ അപേക്ഷിക്കുന്നത്!
ഭൂമിയിലെ ഏതു രാജ്യത്തിനുമേലും ഏകപക്ഷീയമായി വിലക്കേർപ്പെടുത്തുന്നതും അക്രമവും ഉപരോധങ്ങളും നടത്തുന്നതും അവസാനിപ്പിക്കുവാൻ വൻശക്തി രാഷ്ട്രങ്ങളോട് ദൈവത്തിൻ്റെ പേരിൽ ഞാൻ ആവശ്യപ്പെടുകയാണ്. പുത്തൻ കോളനിവൽക്കരണത്തെ നാം ചെറുക്കണം. ഐക്യരാഷ്ട്ര സഭ പോലുള്ള ബഹുസ്വര സംവിധാനങ്ങളിലൂടെ സംഘർഷങ്ങൾക്ക് പരിഹാരം കാണണം. പട്ടിൽ പൊതിഞ്ഞ വാക്കുകളിലൂടെയും സദുദ്ദേശ്യപരമെന്ന ന്യായീകരണങ്ങളിലൂടെയും നടത്തിയ ഏകപക്ഷീയമായ ഇടപെടലുകളും അധിനിവേശങ്ങളും എവിടെയാണ് ചെന്ന് അവസാനിച്ചതെന്ന് നാം കണ്ടു കഴിഞ്ഞതാണല്ലോ… സമകാലിക ലോകത്തെ ഈ അവസ്ഥകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, എൻ്റെ ചോദ്യങ്ങൾ എന്നെത്തന്നെ നിസ്സാരനാക്കി മാറ്റുന്നുണ്ട്. എങ്കിലും ഞാൻ ചോദിക്കുകയാണ്,…
ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ജീവിക്കുന്നത്​ കടുത്ത ഭീതിയിലാണ്
ചത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന പേരിലാണ് വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ ക്രിസ്ത്യാനികൾക്ക് നേരെ അക്രമങ്ങൾ അഴിച്ചുവിടുന്നത്. ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി)യിലെ മുതിർന്ന ആളുകളാണ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഛത്തീസ്ഗഢിലെ ലഖോലി ജില്ലക്കാരനായ തമേഷ് വാർ സാഹ് അഞ്ച് വർഷം മുമ്പാണ് ക്രിസ്തുമതം സ്വീകരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു ദിവസം ഉച്ചക്കു ശേഷം, ഒരു സംഘം ആളുകൾ അദ്ദേഹത്തിൻ്റെ വീട് വളയുകയും അലമാരയിൽ നിന്നും ബൈബിൾ എടുത്ത് വലിച്ചെറിയുകയും സാഹുവിന്റെ ഭാര്യയോട് വധഭീഷണി…
കത്തോലിക്കാ സഭയിലെ ലൈംഗിക പീഢനങ്ങൾ
1950നും 2020 നും ഇടയിൽ ഫ്രാൻ‌സിൽ കത്തോലിക്കാ സഭയിലെ വൈദികർ നടത്തിയ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായത് 2,16,000 കുട്ടികളാണ്. ഇതേ കാലയളവിൽ തന്നെ ഓസ്‌ട്രേലിയയിൽ ഏഴ് ശതമാനത്തോളം കത്തോലിക്കാ പുരോഹിതർ പള്ളികളിൽ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ കത്തോലിക്കാസഭയിലെ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക പീഡനത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ എ.ഫ്.ബി എന്ന വാർത്ത ഏജൻസി പുറത്തു വിട്ടത് കഴിഞ്ഞ ദിവസമാണ്. നാല് വ്യത്യസ്ത രാജ്യങ്ങളിലെ കത്തോലിക്കാസഭയുടെ കണക്കുകളാണ് സംഘം പുറത്തുവിട്ടത്. 1950നും…
ഇത് ദുരന്തത്തിലേക്ക്
ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ചില പൊതു പാരമ്പര്യമുണ്ട്. മാര്‍പാപ്പ രണ്ടാം കുരിശുയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു വിശ്വലേഖനത്തിന്‍റെ തലക്കെട്ട് എല്ലാവരും സഹോദരര്‍ എന്നാണ്. അതാണ് ക്രൈസ്തവരുടെ പ്രബോധനം. അത് കേട്ടിട്ട് കേള്‍ക്കാത്തപോലെ പെരുമാറുന്നവര്‍ ഉണ്ടാകുന്നുവെന്നാണ് നമ്മുടെ കാലഘട്ടത്തിന്‍റെ ദുരന്തം. നാസി ഭരണകാലത്ത് ഹിറ്റ്‌ലറാണ് നല്ലതെന്ന് കരുതിയ പുരോഹിതന്മാര്‍ കത്തോലിക്കാ സഭയിൽ ഉണ്ടായിരുന്നു. അതേ അപകടങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടാകാം. സ്വാര്‍ഥമായ ലക്ഷ്യങ്ങള്‍ നേടാന്‍ ചിലരുമായി കൂട്ടുചേരുന്നതാണ് ഇതിന് കാരണം. ഇത് ദുരന്തങ്ങളിലേക്ക് നയിക്കും. സാധാരണ ജനങ്ങള്‍ സുബോധമുള്ളവരാവുക, നന്മയും…
നമുക്ക് യേശുവിൻ്റെ മനസ്സുണ്ടോ?
സ്നേഹമുള്ളവരേ, ഇന്നത്തെ കാലത്ത് ദൈവം ചോദിക്കുന്ന ഒരു ചോദ്യമാണിത്. എല്ലാം ഉൾകൊള്ളുന്ന വലിയ മനസ്സ് ദൈവത്തിന് ഉണ്ടാകുമ്പോൾ, ദൈവത്തിന്റ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗത്തിന്റ ചിന്തയെ ഉൾകൊള്ളാൻ കഴിയാത്തത്? ഇവിടെ പലപ്പോഴും വിളയോടുള്ള സ്നേഹത്തേക്കാൾ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നത്. "കർഷകനല്ലേ മാഡം ഒന്ന് കളപറിക്കാൻ ഇറങ്ങിയതാണ്" ലൂസിഫർ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളിയായ മോഹൻലാലിന്റ വാക്കാണിത്. ഈ ഡയലോഗ് പറയുമ്പോൾ അദ്ദേഹത്തിന്റ ഷർട്ടിൽ മൊത്തം ചോര പുരണ്ടിട്ടുണ്ട് എന്ന് നമുക്ക് കാണാം. എന്നാൽ, ഈ കളപറിക്കൽ…
ഇത് ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള തന്ത്രമാണ്!
ജിഹാദ് എന്ന വാക്ക് അറബിയാണ്, വേണ്ടരീതിയിൽ ഉപയോഗിച്ചാൽ സ്വയംശുദ്ധീകരണം എന്നാണത് അർത്ഥമാക്കുന്നത്. ആ വാക്കിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തി യാതൊരു തെളിവുകളുമില്ലാതെ അവതരിപ്പിക്കുന്നത് ശരിയല്ല. സഭയുടെ നേതൃത്വത്തിലുള്ള ഒരാൾ ഒരു കാര്യം പറയുമ്പോൾ അതിന് വലിയ സ്വീകാര്യത കിട്ടും. പക്ഷേ, തെളിവുകളില്ലാതെ പറയരുത്. ഒരിക്കലും ഉപയോഗിച്ചുകൂടാത്ത ഒരു വാക്കാണ് അത്.  കേരളത്തിന്റെ പശ്ചാലത്തിൽ ന്യൂനപക്ഷ സമൂഹങ്ങളെ അവഗണിച്ചുകൊണ്ട് സവർണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എളുപ്പമല്ല, അതിനുള്ള വഴി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തിയാണ് ഹിന്ദുത്വ അജണ്ട…
മറ്റുള്ളവരെക്കാൾ തീവ്രമായ വർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്?
സോഷ്യൽ മീഡിയയിൽ നമുക്ക് "ക്രിസംഘി" എന്ന പുതിയ പേര് വീണു. നമ്മുടെ സ്വഭാവം കൊണ്ട് നമ്മുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മൾ ഇങ്ങനെ ആയിരുന്നില്ല. മറ്റുള്ളവരെക്കാൾ തീവ്രമായ വർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്? 'ഈശോ' എന്ന് പറയുന്നത്, ഒരു പേരിലാണോ, ഒരു സിനിമയിലാണോ, ഒരു പോസ്റ്ററിലാണോ? അങ്ങനെയൊരു പോസ്റ്ററോ, സിനിമയോ ഇറക്കിയാൽ പഴുത്ത് പൊട്ടാറായി നിൽക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം? അല്ല! ഇതിലപ്പുറമാണ് ക്രിസ്തുവെന്ന് മനസ്സിലാക്കുന്ന വിശ്വാസിക്ക് ഇതൊന്നുമല്ല. രണ്ടാഴ്ച്ച മുമ്പാണ് നാദിർഷായുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ…
ക്രൈസ്തവർക്കെതിരായ വംശീയ ആക്രമണങ്ങൾ പെരുകുന്നു.
2014 ജനുവരി മുതൽ 2021 ജൂലൈ ആദ്യ ആഴ്ചവരെയുളള കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട 1219 വംശീയ ആക്രമണ കേസുകളിൽ 200 എണ്ണം ക്രിസ്ത്യാനികൾക്കെതിരെ നടന്നവയാണ്. ആക്രമിക്കപ്പെട്ട 23069 പേരിൽ 1471 പേര് കൃസ്ത്യൻ സമൂഹത്തിൽ നിന്നുള്ളവരാണ്. ക്രിസ്ത്യൻ സമൂഹത്തിലെ 9 പേരാണ് വിവിധ സ്ഥലങ്ങളിൽ നടന്ന വംശീയ ആൾകൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട 200 കേസുകളിൽ 83 എണ്ണവും ബിജെപി അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളിൽ സംഭവിച്ചതാണ്. ഇന്ത്യയിൽ ക്രൈസ്തവരുടെ ജീവിതം അപകടകാരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന്, ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ പഠനം സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയ വാദികളുടെ ക്രിസ്ത്യൻ വേട്ടകളെ കുറിച്ച്,  വിശദമായ റിപ്പോർട്ട് പുറത്തു…
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം; ഫാഷിസം ഇന്ത്യയുടെ ശത്രുവാണ്
അറസ്റ്റുകളും, കൊലപാതകങ്ങളും ,ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ അധികാര ഭ്രാന്തിന്റ അടയാളമാകുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭീമ-കൊറെഗാവ്‍ കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഫാദർ സ്റ്റാൻ സ്വാമിയുടെ ദാരുണ മരണം. കത്തോലിക്കാ പുരോഹിതനും ജെസ്യൂട്ട് ഓർഡറിലെ അംഗവും ഝാർഖണ്ഡ് ആദിവാസി മേഖലകളിലെ സാമൂഹികപ്രവർത്തകനുമായിരുന്ന സ്റ്റാനി സ്ലാവ് ലൂർദസ്വാമി തടവറയിൽ തന്നെ പിടഞ്ഞു മരിച്ചു. ഭീമ-കൊറെഗാവ്‍ കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തി രണ്ടായിരത്തി ഇരുപതിലായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. തലോജ സെൻട്രൽ ജയിലിലായിരുന്ന സ്റ്റാൻ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ…
ലവ് ജിഹാദ്: പ്രതികരണങ്ങൾ
കേരളത്തില്‍ ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയമടക്കം നിഷേധിച്ചിട്ടും വിവിധ ക്രൈസ്‌തവ സഭകളും സഭാ നേതാക്കളും പ്രസിദ്ധീകരണങ്ങളും ലവ് ജിഹാദ് വിഷയത്തില്‍ വിവിധങ്ങളായ കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ പുരോഹിത വൃത്തങ്ങളിൽ നിന്നും വന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളും. ഒരിടവേളയ്ക്ക് ശേഷം 2020ല്‍ ലവ് ജിഹാദിന്റെ പേരിലുള്ള ധ്രുവീകരണ ശ്രമങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ക്രൈസ്തവ സഭകളായിരുന്നു ആരോപണങ്ങളുമായി രംഗത്തെത്തിയത്. സീറോ മലബാര്‍ സഭയുടെ സിനഡ് മീറ്റിങ്ങിനു ശേഷം സഭ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ലവ് ജിഹാദിനെകുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട്…
ക്രൈസ്‌തവർക്കെതിരെയുള്ള പീഡനങ്ങളിൽ വൻ വർധനവ്
ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങളിൽ വൻ വർധനവ്. 2016ൽ ബി.ജെ.പി അധികാരത്തിലേറിയ ശേഷം 1400ഓളം പീഡന/അക്രമ സംഭവങ്ങൾ. ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തർപ്രദേശിൽ. പള്ളി കത്തിക്കൽ, പ്രാർഥന ശുശ്രൂഷകൾ തടസ്സപ്പെടുത്തൽ, പ്രാർഥനകൾക്ക് അനുമതി നിഷേധം, നിർബന്ധിത മതപരിവർത്തനം, പാസ്റ്റർമാർക്കെതിരെയുള്ള ആക്രമണം തുടങ്ങിയ നിരവധി സംഭവങ്ങൾ. 2019ൽ 366 വംശീയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ. ബി.ജെ.പി അധികാരത്തിലേറിയ ശേഷം 1400ഓളം പീഡന/അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അലയൻസ് ഡിഫന്റിങ് ഫ്രീഡം. 2019ൽ ഏറ്റവും…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.