Skip to content Skip to sidebar Skip to footer

Muslim

കപടമായ ഒത്തുതീർപ്പുകളല്ല സമൂഹ്യനീതിയാണ് പരിഹാരം
ന്യൂനപക്ഷ പട്ടിക ജാതി-വിഭാഗളെയും മറ്റു ദുർബല വിഭാഗങ്ങളെയും പറ്റി പഠിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് രൂപീകരിച്ച ഡോ. ഗോപാൽ സിംഗ് കമ്മിറ്റി 1983 ജൂൺ 14ന് ഇന്ദിരാ ഗാന്ധി മന്ത്രി സഭയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ആമുഖത്തിൽ ചെയർമാൻ ഇങ്ങനെ കുറിച്ചു : "ന്യൂനപക്ഷങ്ങളെ മുഖ്യധാരയുടെ ഫലപ്രദമായ ഭാഗമാക്കി മാറ്റണമെങ്കിൽ ഇപ്പോൾ അവരിൽ നിലനിൽക്കുന്ന വിവേചനമനുഭവിക്കുന്നുവെന്ന ബോധം, അതിന്റെ വേരും ശാഖയുമടക്കം പിഴുതുകളയണം. ഇതിനായി രണ്ട് കാര്യങ്ങൾ തികച്ചും അനിവാര്യമാണ്. ബാങ്കുകളുടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭരണ സമിതികളിലെന്ന പോലെ…
സ്കോളർഷിപ്പ്; ആസൂത്രിത വിവേചനങ്ങൾ
സ്കോളർഷിപ്പിലെ പുതിയ അനുപാതം കൊണ്ട് നഷ്ടംവരുന്നത് മുസ്‌ലിംകൾക്ക് മാത്രമല്ല. ഇപ്പോൾ 20 ശതമാനം സ്കോളർഷിപ്പ് വിഹിതം ലഭ്യമായിരുന്ന ലത്തീന്‍ - പരിവർത്തിത വിഭാഗങ്ങൾക്ക് പ്രത്യേകമായ വിഹിതം ഈ സ്കോളർഷിപ്പിലില്ല. ക്രൈസ്തവ വിഭാഗങ്ങൾക്കായി മൊത്തമായുള്ള 40.87 ശതമാനത്തിൽ അവർ മത്സരിക്കുകയാണ് ഇനി വേണ്ടത്. കേരളത്തിലെ സംവരണ വിവാദവും സച്ചാർ - പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ ഏഴാം ഭാഗം സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച കോടതിവിധി പുറത്തുവന്നയുടൻ സർക്കാർ പ്രതികരിച്ചത് ആ വിധിക്കുമേൽ അപ്പീൽ പോകില്ല…
ന്യൂനപക്ഷ സ്കോളർഷിപ്പ് കോടതി വിധിയുടെ പ്രത്യാഘാതങ്ങൾ
ജനസംഖ്യയില്‍ 15 ശതമാനമുള്ള മുസ്‌ലിം ജനവിഭാഗത്തിന് കേന്ദ്ര സർവീസുകളിൽ രണ്ടര ശതമാനം മാത്രമേ പ്രാതിനിധ്യമുള്ളുവെന്ന് കണ്ടെത്തിയ കമ്മീഷൻ, മുസ്‍ലിംകൾക്ക് 12% സംവരണമുള്ള കേരളത്തിൽ 10% മാത്രമേ സർവീസിൽ പ്രാതിനിധ്യമുള്ളുവെന്ന് കണ്ടെത്തി. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും മുസ്‌ലിംകളുടെ സ്ഥിതി പരിതാപകരമാണെന്ന പൊതു വിലയിരുത്തലിൻ്റയടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരുകളും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ആരംഭിച്ചു.ബംഗാളില്‍ 27% ആണ് മുസ്‌ലിംകളുള്ളത്. എന്നാല്‍ അവിടെ 2% ആണ് സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം. സച്ചാർ റിപ്പോർട്ട് വന്നതിന് ശേഷമാണ് അവിടെ മുസ്‌ലിംകൾക്ക്…
യു.എ.പി.എ കശ്മീരിലെ പെൺജീവിതങ്ങൾ തകർക്കുന്ന വിധം
കഴിഞ്ഞ രണ്ട് വർഷങ്ങളായി കശ്മീരിൽ യു.എ.പി.എ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ബി.ജെ.പി ജമ്മുകാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമാണ് ഇത് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത്. 2019 മുതൽ യു‌.എ‌.പി‌.എ കേസുകളിലുണ്ടായിട്ടുള്ള വൻവർധനവ് അതിന്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ചും കടുത്ത പ്രത്യാഘാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടനുസരിച്ച്, 2019 മുതൽ യു.എ.പി.എ പ്രകാരം കശ്മീരിൽ 2364 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇതിൽ പകുതിയോളം പേർ ഇപ്പോഴും ജയിലിലാണ്. കശ്മീറിലെ യു.എ.പി.യെ കേസുകളുടെ വർധനവിനെക്കുറിച്ച് ആമിർ അലി ഭട്ട്…
മുസ്ലിം പെണ്ണിന് വേണ്ടി കരയുന്നവരേ ‘ഓർമ്മയുണ്ടോ ഗുജറാത്തിലെയും കത്വയിലേയും മുസ്ലിം സ്ത്രീകളെ’
സുള്ളി ഡീൽസിലെ' എന്റെ ചിത്രം ആദ്യം കണ്ടപ്പോൾ, സംസാരിക്കാൻ എനിക്ക് വാക്കുകൾ കിട്ടാതായി. നീതിയെകുറിച്ചു എനിക്ക് പ്രതീക്ഷകൾ വളരെ കുറവായതിനാൽ മുന്നോട്ട് വരാനും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനും മൂന്ന് ദിവസമെടുത്തു. സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൻ്റെ ആദ്യഭാഗം പരമ്പരാഗത വിശ്വാസങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ ഭാഷകളും നിറങ്ങളും പാരമ്പര്യങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും…
ന്യൂനപക്ഷ വിദ്യാലയങ്ങളുടെ ഈ കണക്കുകൾ അറിയാമോ?
സാമുദായികാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 11.54% വരുന്ന ക്രിസ്ത്യൻ സമുദായം 71.96% സ്‌കൂളുകളാണ് നടത്തുന്നത്. 69.18% വരുന്ന മുസ്‌ലിം സമുദായം നടത്തുന്നത് 22.75 % സ്‌കൂളുകൾ മാത്രമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 9.78% വരുന്ന സിഖ് സമുദായം 1.54% സ്‌കൂളുകളാണ് നടത്തുന്നത്. 3.83% ജനസംഖ്യയുള്ള ബുദ്ധ സമുദായം 0.48% സ്കൂളുകളാണ് നടത്തുന്നത്. 1.9 ശതമാനം ജനസംഖ്യയുള്ള ജൈനർ 1.56 ശതമാനം സ്കൂളുകളും നടത്തുന്നുണ്ട്. മദ്‌റസകൾ ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ സ്‌കൂളുകളും 'വിദ്യാഭ്യാസ അവകാശ'ത്തിന്റെയും സർവ്വശിക്ഷാ…
സംഘ്പരിവാർ ഇന്ത്യയിലെ മുസ്ലിം സ്ത്രീയുടെ ജീവിതം ഇങ്ങിനെയൊക്കെയാണ്!
ബിജെപി മഹിളാ മോർച്ച നേതാവായ സുനിത സിംഗ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മുസ്‌ലിം സ്ത്രീകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു; "ഹിന്ദു സഹോദരങ്ങൾ പത്തു പേരടങ്ങുന്ന ഒരു സംഘം ഉണ്ടാക്കി മുസ്‌ലിം അമ്മമാരെയും സഹോദരിമാരെയും തെരുവുകളിൽ പരസ്യമായി ബലാത്സംഗം ചെയ്യുകയും  മറ്റുള്ളവർക്ക് കാണാനായി അവരെ ചന്തയുടെ മധ്യത്തിൽ തൂക്കിയിടുകയും ചെയ്യണം. ഇന്ത്യയെ സംരക്ഷിക്കാൻ ഇതേ മാർഗമുള്ളൂ".  സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച്…
കേരളത്തിലെ സംവരണ പ്രക്ഷോഭങ്ങളും സംവരണ വിരുദ്ധ നീക്കങ്ങളും 
കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്.  കേരളത്തിലെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറേ കാലമായി ഉയരുന്നതാണ്. ഇന്ത്യയിലെ മൊത്തം മുസ്ലിം പിന്നാക്കവസ്ഥ പരിശോധിച്ചാൽ, അതിൽ…
യഥാർത്ഥ കണക്കിൽ മുസ്ലിംകൾ പിന്നിലാണ്!
രാജ്യത്തെ പൊതുവായ ജാതിബോധവും ഇസ്ലാമോഫോബിയയും ഇവിടെയും ഏതാണ്ട് അതേ അളവിൽ തന്നെ നില നിൽക്കുന്നതിനാലാണ് അധികാര വിഭവ പങ്കാളിത്തങ്ങളിൽ മുസ്ലിംകളിൽ ഇന്നും പിന്നാക്കം നിൽക്കുന്നത്. ആരോഗ്യമുള്ള ജനാധിപത്യ സംവിധാനത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും അധികാര വിഭവ പങ്കാളിത്തത്തിൽ തുല്യതയാണ് ആവശ്യം. ഈ തുല്യത പൂർത്തിയാകുമ്പോഴാണ് സാമൂഹ്യനീതിയുണ്ടാകുക. അവിടെയാണ് സംവരണത്തിന്റെയും പ്രത്യേക ക്ഷേമ പദ്ധതികളുടെയും ആവശ്യകത. (കേരളത്തിലെ സംവരണ വിവാദവും സച്ചാർ - പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ രണ്ടാം ഭാഗം) മുസ്ലിം സ്കോളർഷിപ്പ്, മുസ്ലിം സംവരണം…
മുസ്‌ലിം ജനസംഖ്യ; സംഘ് പരിവാർ പ്രചാരണം വസ്തുതാ വിരുദ്ധം
മുസ്ലീം ജനസംഖ്യയുടെ വളർച്ചാ നിരക്ക് ഹിന്ദുക്കളേക്കാൾ ഉയർന്നതാണെങ്കിലും, വ്യത്യസ്തരായ ഹിന്ദു, ആദിവാസി സമുദായങ്ങളുടെ കണക്കുകൾ മൊത്തം പരിശോധിച്ചാൽ ഇവ രണ്ടും സമമാണെന്ന്  വ്യക്തമാകും. രണ്ട് കുട്ടികളേ ഉണ്ടാകാൻ പാടുള്ളു എന്ന നയം പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ, ഇത്തരം നയങ്ങളുടെ ലക്ഷ്യം, നിശ്ചിത ഗ്രൂപ്പുകളുടെയോ, കമ്മ്യൂണിറ്റികളുടെയോ ജനസംഖ്യ നിയന്ത്രിക്കുക എന്നല്ല, മറിച്ച് രാജ്യത്തിന്റെ മൊത്തം ജനസംഖ്യ കുറക്കുക എന്നതായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. "സംസ്ഥാനം അനുഭവിക്കുന്ന…
സംഘ് പരിവാർ വിൽക്കാൻ വെച്ച മുസ്‌ലിം പെൺകുട്ടികൾ
"പ്രതികരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് അവർ ഇത് തുടങ്ങിയത്. മുസ്‌ലിം സ്ത്രീകളെ ഓൺ‌ലൈനിൽ നിശബ്ദമാക്കാനും മാനം കെടുത്താനും കഴിയുമെന്ന് അവർ വിശ്വസിക്കുന്ന ഒരേയൊരു മാർഗ്ഗമാണ് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്.അവരുടെ പുസ്തകങ്ങളിൽ ഞങ്ങൾ അടിച്ചമർത്തപ്പെടേണ്ടവരാണ്, എന്നാൽ ഞങ്ങൾ  നിശബ്‍ദരാകുകയില്ല" വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായ റാണ അയ്യൂബ് അൽ ജസീറയോട് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'സുള്ളി ഡീൽ' പ്രശ്നം നമ്മെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. നിരവധി ആക്റ്റിവിസ്റ്റുകളും വിദ്യാർത്ഥികളുമാണ് ഇതിന് ഇരകളായിട്ടുള്ളത്. മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം…
ആ പതിനൊന്ന് വർഷങ്ങൾ ആര് തിരിച്ചു കൊടുക്കും?
2010 മാർച്ചിൽ അറസ്റ്റു ചെയ്യപ്പെട്ട ബഷീർ അഹ്മദ് നീണ്ട പതിനൊന്ന് വർഷമാണ്  ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞത്. പിന്നീട്, മതിയായ തെളിവുകൾ ഇല്ലെന്നുകണ്ട്  2021 ജൂൺ 19 കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി! ഈ പതിനൊന്ന് വർഷങ്ങൾ അദ്ദേഹം ജയിലിൽ കിടന്നത് എന്തിൻ്റെ പേരിലാണ്? ഭീകരാക്രമണക്കേസിൽ യു. എ. പി. എ ചുമത്തി ജയിലിലടച്ച, കശ്മീർ സ്വദേശിയെ കഴിഞ്ഞയാഴ്ചയാണ് നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. ആനന്ദ് ജില്ലാ കോടതിയുടെ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് പതിനൊന്ന് വർഷത്തെ ജയിൽവാസത്തിനു…
സലീമുദ്ദീൻ നടക്കുന്നു ദിവസവും 14 കിലോമീറ്റർ!
"തടങ്കലിൽ മനുഷ്യത്വം ഒട്ടുമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത്. തടവറയിൽ നിന്ന് എല്ലാവർക്കും ഇഞ്ചക്ഷൻ കിട്ടും. അത് എടുത്ത പലരും മരിച്ചുവീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിൽനിന്നല്ലാം ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. അവിടന്ന് കിട്ടുന്ന ബിസ്‌ക്കറ്റും ചായയും മാത്രം കഴിച്ചു കൊണ്ടാണ് ഞാൻ ജീവിതം കഴിച്ചു കൂട്ടിയത്." സലീമുദ്ദീൻ പറയുന്നു. ഇത് സലീമുദ്ദീൻ്റെ  ജീവിതകഥയാണ്. അസം സ്വദേശിയായ 85 വയസുകാരൻ. 'പൗരത്വ രേഖകൾ' ശരിയല്ലാത്തതിൻ്റെ പേരിൽ, ആദ്യകാലത്ത് അസമിലെ തടങ്കൽ പാളയത്തിൽ അക്കപ്പെട്ടവരിൽ ഒരാൾ. ഇദ്ദേഹത്തെ 2020 ഏപ്രിലിലാണ് ജയിലിൽ…
വരുന്നൂ റേഡി ജിഹാദ്!
തെരുവ് കച്ചവടക്കാരെ ലക്ഷ്യംവെച്ച് വിദ്വേഷ പ്രചാരണത്തിന്  ഒരുങ്ങുന്ന സംഘ് പരിവാറിൻ്റെ, 'റേഡി ജിഹാദ്' എന്ന പുതിയ കാമ്പയിൻ സൃഷ്ടിക്കാവുന്ന അപകടങ്ങളെക്കുറിച്ച് ലൗവ് ജിഹാദ്, ലാൻഡ് ജിഹാദ്, കൊറോണ ജിഹാദ്, സിവിൽ സർവീസ് ജിഹാദ് തുടങ്ങിയ പ്രചാരണങ്ങൾക്ക് ശേഷം പുതിയൊരു 'ജിഹാദീ കെട്ടുകഥ'യുമായി രംഗത്തു വന്നിരിക്കുകയാണ് സംഘ് പരിവാർ. പരമത വിദ്വേഷ പ്രചാരണത്തിൻ്റെ വിഷലിപ്തമായ ആശയങ്ങളാണ് ഇതിലൂടെ വംശീയവാദികൾ മുന്നോട്ട് വെക്കുന്നത്.  'റേഡി ജിഹാദ്' (readi jihad) എന്ന് പേരിട്ടു വിളിക്കുന്ന ഈ വിദ്വേഷ പ്രചാരണം, മുസ്ലിം തെരുവ്…
വരാണസി ഗ്യാൻവാപി മസ്ജിദ്: ആരാധാലയ സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന കോടതി ഉത്തരവ്
മസ്ജിദ് നിര്‍മിച്ചത് അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണെന്നും പള്ളിയോടനുബന്ധിച്ച് ഒരു മദ്രസ നിര്‍മിക്കുക്കയാണ് ഔറംഗസീബ് ചെയ്തതെന്നും മുസ്‌ലിം പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശിലെ വരാണസി ഗ്യാന്‍വാപി മസ്ജിദിന് താഴെ പുരാവസ്തു പരിശോധനക്ക് ഉത്തരവ് നല്‍കിയ സിവില്‍ കോടതി വിധി രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും സംരക്ഷണത്തിനായി 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ നോക്കുകുത്തിയാക്കിയെന്ന് വിമര്‍ശനം. ഏതൊരു ആരാധനാലയവും 1947 ആഗസ്റ്റിന് മുൻപ് ഏതുവിഭാഗത്തിന്റെ കയ്യിലാണോ, അത് തുടര്‍ന്നും അവര്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ 'ദ പ്ലേസസ് ഓഫ് വര്‍ഷിപ് ആക്റ്റില്‍'…
മുസ്‌ലിം എം.പിമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 4.9 ശതമാനം മാത്രമാണ്. ഇരുസഭകളിലും മുസ്‌ലിം പ്രാതിനിധ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 4.9 ശതമാനം മാത്രമാണ്. ഇരുസഭകളിലും മുസ്‌ലിം പ്രാതിനിധ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1980ലെ ഇലക്ഷനിൽ തെരഞ്ഞെടുക്കപ്പെട്ടവരില്‍ 10 ശതമാനവും മുസ്‌ലിംകളായിരുന്നു, എന്നാൽ 2014ല്‍ ഇത് 4 ശതമാനത്തിൽല്‍ താഴെയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍…
കോവിഡ് പ്രതിരോധം: മക്ക (ഹറം) മാതൃക
കോവിഡിന്റെ രണ്ടാം തരംഗം ലോകമാകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കെ, മക്കയിലെ ഹറം മസ്‌ജിദ്‌ കോവിഡ് പ്രതിരോധത്തിന് മാതൃകയായി ലോകശ്രദ്ധ പിടിച്ചുപറ്റി. കോവിഡിന്റെ രണ്ടാം തരംഗം ലോകമാകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കെ, മക്കയിലെ ഹറം മസ്‌ജിദ്‌ കോവിഡ് പ്രതിരോധത്തിന് മാതൃകയായി ലോകശ്രദ്ധ പിടിച്ചുപറ്റി. സൗദി അറേബ്യ ഭരണകൂടം ഏർപ്പെടുത്തിയ മുഴുവൻ കോവിഡ്-19 മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഹറമിൽ ആരാധനാ കർമങ്ങൾ നിർവഹിക്കപ്പെടുന്നത്. വാകിസിനേഷൻ എടുത്തവർക്കാണ് ഉംറ ചെയ്യാനും ഹറമിൽ പ്രവേശിക്കാനും അനുമതി നൽകിയിട്ടുള്ളത്. സാമൂഹിക അകലവും മാസ്‌കും നിർബന്ധമാക്കിയിട്ടുണ്ട്. തെര്‍മല്‍ കാമറകള്‍ ഉപയോഗിച്ച് തീർഥാടകരുടെ…
ലവ് ജിഹാദ്: കോടതികൾ പറഞ്ഞതെന്ത്?
2009ലാണ് ഹിന്ദുത്വ സംഘടനകള്‍ ലവ് ജിഹാദ് ആരോപണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിനുകളും കേരളത്തില്‍ ആദ്യമായി ഉയര്‍ത്തുന്നത്. മുഖ്യധാര മാധ്യമങ്ങൾ ഈ പ്രചരണം ഏറ്റെടുക്കുകയും വാര്‍ത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. പത്തനംതിട്ടയിലെ സ്വാശ്രയ കോളേജില്‍ രണ്ട് വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന കേസിൽ കേരള ഹൈകോടതി അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസിനോട് അന്വേഷണത്തിന് ഉത്തരവിട്ടു. 'ദഅ്‌വ സ്‌ക്വാഡി'നെക്കുറിച്ചും 'ലവ് ജിഹാദി'നെക്കുറിച്ചും വിവിധ പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷം ഡിസംബര്‍ 2009ന് ഹൈകോടതിക്ക് മുന്നില്‍ ഡി.ജി.പി…
കോവിഡും തബ്‌ലീഗ് ജമാഅത്തും: വേട്ടയാടിയത് നിരപരാധികളെയോ?
കോവിഡ് വ്യാപനത്തിൻ്റെ പേരിൽ തബ്‌ലീഗ് ജമാഅത്തിലെ അംഗങ്ങളെ അവർ ചെയ്യാത്ത കുറ്റകൃത്യങ്ങൾക്കാണ് തടവിലാക്കിയതെന്ന് കോടതി വിധികൾ വ്യക്തമാക്കുന്നു. തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾക്കെതിരെ 'സൂപ്പർ സ്പ്രെഡർ', 'കൊറോണ ജിഹാദ്' തുടങ്ങിയ വ്യാജ പ്രചരണങ്ങളും നടക്കുകയുണ്ടായി. കൊറോണ വൈറസ് രാജ്യത്ത് വ്യാപനം ശക്തമാവുന്ന തുടക്കത്തിൽ പ്രത്യേകിച്ചും ലോക്‌ഡൗൺ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തിൻ്റെ പേരിൽ തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് നേരെ വൈറസ് പരത്തുന്നു എന്ന തരത്തിലുള്ള വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. പ്രത്യേകിച്ചും സംഘപരിവാർ നേതാക്കളും അനുകൂല മാധ്യമങ്ങളുമായിരുന്നു പ്രചാരണത്തിന് ചുക്കാൻ…
ആരാണ് ഉയ്‌ഗൂർ മുസ്‌ലിംകൾ?
ചൈനയുടെ വടക്കു-പടിഞ്ഞാറ് സിന്‍ജിയാങ് പ്രവിശ്യയിൽ ജീവിക്കുന്നവരാണ് ഉയ്‌ഗൂർ മുസ്‌ലിംകൾ. തുര്‍ക്കി, കസാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ മധ്യപൂര്‍വ രാജ്യങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പെ ചൈനയിലെത്തിയവരാണ് ഉയ്‌ഗൂർ വംശജരുടെ പൂർവപിതാക്കള്‍. പതിനെട്ടാം നൂറ്റാണ്ടിൽ ചൈനീസ് ക്വിംഗ് രാജവംശം ഈ പ്രദേശം പിടിച്ചടക്കുകയും 1884ൽ സിൻജിയാങ് എന്ന് പുനഃനാമകരണവും ചെയ്‌തു. പ്രാദേശിക ജനതയുടെ എതിർപ്പിനെ അവഗണിച്ച് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമാക്കി. 1933ൽ ചൈനയുടെ ആഭ്യന്തര യുദ്ധങ്ങളുടെ പ്രക്ഷുബ്ധാവസ്ഥയ്ക്കിടയിൽ, സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും 1949ൽ കമ്മ്യൂണിസ്റ്റ് ചൈന സിൻജിയാങ് തങ്ങളുടെ അധീനതയിലാക്കി.…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.