Skip to content Skip to sidebar Skip to footer

Human Rights

2002 ൽ അറുകൊല ചെയ്യപ്പെട്ടത് മുസ്‌ലീംകൾ മാത്രമല്ല, ഹിന്ദു ധർമം കൂടിയാണ്
കെ.സുബ്രഹ്മണ്യം ഹിന്ദു എന്ന പദം തദ്ദേശീയമായി ഉണ്ടായതല്ലെങ്കിലും, ഹിന്ദുവായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ, ഹിന്ദുവെന്ന ലാബൽ ഉപയോഗിച്ച് ചിലർ ഗുജറാത്തിൽ ചെയ്തുകൂട്ടിയത് കാണുമ്പോൾ എൻ്റെ മനസ്സ് പിടയുകയാണ്. ഒരു ഹിന്ദു എന്ന നിലയിൽ ഇനി എനിക്കെങ്ങനെ അഭിമാനിക്കാൻ കഴിയും. അവർ ചെയ്തത് ഹിന്ദുവിരുദ്ധമാണെന്ന് നിസ്സംശയം പറയാം. ലോകത്തെ മറ്റു മതങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും ഹിന്ദു സംസ്കാരത്തെയും തത്വചിന്തയെയും ജീവിത വീക്ഷണത്തെയും വ്യത്യസ്തമാക്കുന്നത്, ഹിന്ദുവിന് 'ബ്രഹ്മാസ്മി'യാവാനും (ഞാൻ തന്നെ ദൈവം) തൻ്റെ അയൽക്കാരനോട് 'തത്ത്വമസി' (നീയാണ്…
കശ്മീർ ഫയൽസും കശ്മീരും
ചരിത്രത്തിലെ ചില ഭാഗങ്ങൾ മനപ്പൂർവം മറച്ചുവെക്കപ്പെട്ടിട്ടുണ്ടെന്നും അവയെ പുറത്ത് കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്നുമായിരുന്നു 'കശ്മീർ ഫയൽസ്' എന്ന ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ വിവാദങ്ങൾക്കും മറുപടിയായി പറഞ്ഞിരുന്നത്. അഥവാ കലാവിഷ്‌ക്കാരം എന്നതിനേക്കാൾ ഒരു ചരിത്ര ഉള്ളടക്കത്തെ മുൻനിർത്തിയുള്ള ചിത്രമാണ് കശ്മീർ ഫയൽസ് എന്നാണ് അവകാശവാദം. 'കശ്മീർ ഫയൽസിൽ' പ്രതിപാദിക്കുന്ന വിഷയങ്ങളുടെ വസ്തുത പരിശോധിക്കുന്നു. 1. തൊണ്ണൂറുകളിലെ കലാപങ്ങളിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരിടേണ്ടി വന്നത് "വംശഹത്യ"യാണെന്നാണ് സിനിമ പ്രധാനമായും പറയുന്നത്. ഈ വാദത്തെ പിന്തുണയ്‌ക്കുന്നതിനായി ചില കണക്കുകളും…
വിജയ് ചൗധരിയെ വെടിവെച്ച് കൊന്നതിന് ശേഷം ഉസ്മാൻ ചൗധരിയാക്കിയത് എന്തിനായിരിക്കും?
2005ലെ ബഹുജൻ സമാജ് പാർട്ടിയുടെ മുൻ നിയമസഭാംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന സാക്ഷി ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന വിജയ് കുമാർ ചൗധരി എന്നയാളെ മാർച്ച് 6 ന് യു പി പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർത്തകളിലും പ്രതികരണങ്ങളിലും, കൊല്ലപ്പെട്ട ചൗധരിയെ വലിയൊരു വിഭാഗം മാധ്യമങ്ങളും, നിരവധി ബി.ജെ.പി നേതാക്കളും 'ഉസ്‌മാൻ' എന്ന വ്യാജ പേരിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൗധരി ഇസ്ലാം മതം സ്വീകരിച്ച്, പേര് ഉസ്മാൻ എന്നാക്കിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇത്…
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോർട്ടിന് നന്ദി പറയുന്ന ഹിമാചലിലെ ട്രക്ക് ഡ്രൈവര്‍മാര്‍.
രണ്ട് മാസമായി അടഞ്ഞു കിടന്ന ഹിമാചല്‍ പ്രദേശിലെ സിമന്റ് കമ്പനികളിലെ ട്രക്ക് ഡ്രൈവർമാർ ഇപ്പോൾ സന്തുഷ്ടരാണ്. കമ്പനി പ്രവർത്തനം പുനരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനവർക്ക് നന്ദി പറയാനുള്ളത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിനോടാണ്. ചരക്കുനീക്ക നിരക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി അദാനി ഗ്രൂപ് അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ സിമന്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന ഹിമാചല്‍ പ്രദേശിലെ ട്രക് ഡ്രൈവര്‍മാര്‍ ചരക്കുനീക്ക നിരക്ക് കുറയ്ക്കുന്നതിനെതിരെ സമരത്തിലായതിനാല്‍, എസിസി, അംബുജ സിമന്റ് കമ്പനികളുടെ ഗാഗല്‍, ദര്‍ലാഘട്ട് പ്ലാന്റുകള്‍ …
‘അടിക്കല്ലിന് ഇളക്കം തട്ടിയിരിക്കുന്നു’.
ഫെബ്രുവരി 18ന് രാഷ്ട്രീയ നിരീക്ഷകൻ സുഹാസ് പാല്‍ഷികര്‍ ദ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ 'Suhas Palshikar writes: Adani report, BBC documentary, Rahul Gandhi — the developments behind cracks in BJP’s empire' എന്ന ലേഖനത്തെ അടിസ്ഥാനമാക്കി, കരണ്‍ ഥാപര്‍ ദ വയറിനുവേണ്ടി ലേഖകനുമായി നടത്തിയ അഭിമുഖം. ഈയിടെ നടന്ന രാഷ്ട്രീയ സംഭവങ്ങൾ, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തെയും, ഭാവിയെയും എങ്ങനെയെല്ലാം സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതിനെ കുറിച്ചുള്ള നിരീക്ഷണങ്ങളാണ് സുഹാസ് പാല്‍ഷികര്‍ മുന്നോട്ടുവെക്കുന്നത്. ക്രാക്സ്…
ആ ചെറുപ്പക്കാരന്റെ കുടുംബവും സമുദായവും എന്നെന്നേക്കും ചിന്തിച്ചുകൊണ്ടിരിക്കും
18 വയസ്സുള്ള ദര്‍ശന്‍ സൊളങ്കി എന്ന ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഐ.ഐ.ടി ബോംബെയിലെ ജാതി വിവേചനങ്ങള്‍ കാരണമാണ് എന്നായിരുന്നു പ്രാഥമിക വിവരങ്ങൾ. കെമിക്കല്‍ എഞ്ചിനിയറിങ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അഹമ്മദാബാദ് സ്വദേശിയായ ദര്‍ശന്‍ മൂന്നര മാസങ്ങള്‍ക്ക് മുമ്പാണ് ഐ.ഐ.ടി ബോംബെയില്‍ പ്രവേശനം നേടിയത്. 2023 ഫെബ്രുവരി 12ന് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും ചാടി ആത്മഹത്യ ചെയ്ത ദർഷൻ്റെ മരണം, പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. മേല്‍ജാതി വിഭാഗത്തില്‍നിന്നുള്ള റൂം മേറ്റ്, ദര്‍ശന്റെ ജാതി ഏതാണെന്ന് കണ്ടെത്തിയതിന്…
അഞ്ച് വർഷത്തിനിടെ 80 പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത് ഗുജറാത്ത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഗുജറാത്തിലാണെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അറിയിച്ചു. അഞ്ച് വർഷത്തിനിടെ എൺപതോളം പേരാണ് സംസ്ഥാനത്ത് പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപെട്ടത്. 2017 മുതൽ 2022 വരെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്‌ത പോലീസ് കസ്റ്റഡി മരണങ്ങൾ: 2017 -'18 - 14 2018-’19 - 13 2019-’20 - 12 2020 -'21 - 17 2021-’22 - 24 2023 ഫെബ്രുവരി 8…
കേന്ദ്ര ബജറ്റിൽ ക്ഷേമപദ്ധതികൾക്കുള്ള നീക്കിയിരിപ്പ് കുറയുന്നു
കേന്ദ്ര ബജറ്റിൽ ക്ഷേമപദ്ധതികൾക്കുള്ള നീക്കിയിരിപ്പ് കുറയുന്നു 2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റിൽ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ വലിയ വെട്ടിച്ചുരുക്കലുകൾ ഉണ്ടായിട്ടുണ്ട്. സമഗ്രമായ വികസനം, പരിസ്ഥിതി സൗഹൃദ വളര്‍ച്ച, അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും നിക്ഷേപവും, യുവജനങ്ങളുടെ ശക്തിയും കാര്യക്ഷമതയും ഉപയോഗപ്പെടുത്തുക, എന്നിവയാണ് ഈ ബജറ്റിന്റെ മുൻഗണനയിലുള്ളത്. ബജറ്റില്‍ ആരോഗ്യമേഖല മെച്ചപ്പെടുത്തല്‍, ഡിജിറ്റല്‍ കാര്‍ഷികരീതികളുടെ വാഗ്ദാനം മുതലായവ മുന്നോട്ടുവെക്കുമ്പോഴും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, ശിശുക്കൾക്കും അമ്മമാർക്കും പോഷകാഹാരം ഉൾപ്പെടെയുള്ളവ ഉറപ്പാക്കുന്ന പദ്ധതികൾക്കായി ജി.ഡി.പിക്ക് അനുപാതികമായി…
പ്രസ് ഇൻഫർമേഷൻ ബ്യൂറോ വസ്തുതാ പരിശോധന നടത്തുന്നതെങ്ങനെ?
ജനുവരി 17ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, ഐ.ടി നിയമത്തിൽ വരുത്താൻ പോകുന്ന ഭേദഗതിയുടെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഓൺലൈനിൽ പ്രസിദ്ധീകരിക്കപ്പെടുന്ന വാർത്തകൾക്കുമേൽ നിയന്ത്രണം ശക്തമാക്കാനാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വിലയിരുത്തലിൽ വ്യാജവാർത്തയെന്ന് കണ്ടെത്തുന്ന റിപോർട്ടുകൾ പിൻവലിക്കാൻ പ്രസിദ്ധീകരിക്കുന്നവരെയും പ്രസിദ്ധീകരണത്തിൽ സാങ്കേതിക പങ്കു വഹിക്കുന്നവരെയും ഉത്തരവാദികളാക്കുന്ന ഭേദഗതിയാണിത്. എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യയും ഡിജിറ്റൽ മാധ്യമങ്ങളുടെ കൂട്ടായ്മയായ ഡിജി പബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനും ഈ ഭേദ​ഗതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രസ്താവനകൾ നടത്തിയിരുന്നു. 'സർക്കാർ…
രോഹിത് വെമുല ഓർമിപ്പിക്കുന്ന വിദ്യാർത്ഥി ആത്മഹത്യകളുടെ ചരിത്രം
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവുമായ രോഹിത് വെമുലയുടെ ആത്മഹത്യയാണ് രാജ്യത്തെ വിദ്യാര്‍ത്ഥി ആത്മഹത്യകളെ കുറിച്ചുള്ള ചോദ്യങ്ങളുടെ തീവ്രത കൂട്ടിയത്. രണ്ടു കേന്ദ്രമന്ത്രിമാരുടെ ഇടപെടലിനെ തുടര്‍ന്നുള്ള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ പുറത്താക്കല്‍ നടപടിക്കെതിരെ സമരം ചെയ്യുന്നതിനിടെയായിരുന്നു രോഹിതിന്റെ ആത്മഹത്യ. കാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവന്നേക്കാവുന്ന ജാതീയവും വര്‍ഗീയവുമായ ആക്രമണങ്ങള്‍ ചെറുക്കുന്നതിനായി രോഹിതിന്റെ സഹപ്രവര്‍ത്തകരും വിവിധ വിദ്യാര്‍ത്ഥി സംഘടനയും മുന്നോട്ടുവെച്ച ആവശ്യമാണ് രോഹിത് ആക്റ്റ് എന്ന നിയമനിര്‍മാണം. എന്നാല്‍ ഇതുവരെയും ഇത് സാധ്യമായിട്ടില്ല. …
ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നർ കൈവശം വച്ചിരിക്കുന്നത് രാജ്യത്തെ 40 ശതമാനം സമ്പത്ത്.
ഓക്സ്ഫാം റിപോർട്ട് പരിശോധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികവും കൈവശം വച്ചിരിക്കുന്നതെന്ന് 'ഓക്‌സ്‌ഫം ഇന്റർനാഷണൽ', 2023 ജനുവരി 16 നു പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ അമ്പത് ശതമാനം ജനങ്ങളുടെ കയ്യിൽ ആകെ സമ്പത്തിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ് ഉള്ളതെന്നും ഓക്‌സ്‌ഫം ഇന്റർനാഷണലിന്റെ 'വാർഷിക അസമത്വ റിപ്പോർട്ടിന്റെ' ഇന്ത്യൻ സപ്ലിമെന്റ് ചൂണ്ടികാണിക്കുന്നു. ദാവോസിൽ വെച്ച് നടക്കുന്ന 'വേൾഡ് ഇക്കണോമിക് ഫോറം 2023 ഉച്ചകോടി' യുടെ ആദ്യ ദിവസമാണ്…
മേല്‍ജാതി നിയമനങ്ങള്‍; മാറ്റമില്ലാത്ത കോടതികള്‍
2018 മുതല്‍ 2022 ഡിസംബര്‍ വരെ വിവിധ ഹെെകോടതികളിൽ നിയമിതരായ ജഡ്ജിമാരില്‍ 79% പേർ മേൽജാതികളില്‍നിന്ന് ഉള്ളവർ. കേന്ദ്ര നിയമ മന്ത്രാലയം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ ലോ ആന്‍ഡ് ജസ്റ്റിസ് പാനലില്‍ നടത്തിയ പ്രസന്‍റേഷനിലാണ് ഈ കണക്ക് വെളിപ്പെടുത്തിയത്. ഒ.ബി.സി വിഭാഗത്തിൽ നിന്നും 11% പേരാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്ന് 2.6%., പട്ടികജാതി വിഭാഗങ്ങളില്‍നിന്ന് 2.8%, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 1.3%. ജനറൽ വിഭാഗത്തിൽ നിന്നും 424 ജഡ്ജിമാർ നിയമിക്കപ്പെട്ടപ്പോൾ…
2022 – രണ്ടാം ഇൻതിഫാദക്ക് ശേഷം, ഫലസ്തീന് ഏറ്റവും ദുരന്തപൂർണ്ണമായ വർഷം
രണ്ടാം ഇൻതിഫാദക്ക് ശേഷം ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ, ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെട്ട വർഷമാണ് 2022. 'മിഡിൽ ഈസ്റ്റ് ഐ' സമാഹരിച്ച കണക്കുകൾ പ്രകാരം, അധിനിവേശ പ്രദേശങ്ങളിൽ ഉടനീളമുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ 48 കുട്ടികൾ ഉൾപ്പെടെ 220 ഫലസ്‌തീനികൾ ഈ വർഷം കൊല്ലപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടവരിൽ 167 പേർ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിൽ നിന്നുള്ളവരും, 53 പേർ ഗസ്സയിൽ നിന്നുള്ളവരുമാണ്. ഇതേ കാലയളവിൽ, അഞ്ച് ഫലസ്തീൻ പൗരന്മാർ ഇസ്രായേലിൽ വെച്ചും കൊല്ലപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം മരണങ്ങൾക്കും…
2021ൽ പ്രതിദിനം 115 ദിവസ വേതന തൊഴിലാളികൾ ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി
2021-ൽ പ്രതിദിനം ശരാശരി 115 ദിവസ വേതന തൊഴിലാളികളും, 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. 2022 ഡിസംബർ 21 ന് കോൺഗ്രസ് എം.പി മുഹമ്മദ് ജാവേദിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയെ (എൻ.സി.ആർ.ബി) ഉദ്ധരിച്ചുകൊണ്ട് മന്ത്രി കണക്കുകൾ അവതരിപ്പിച്ചത്. എൻ.സി.ആർ.ബി ഡാറ്റ അനുസരിച്ച് 2021ൽ ഇന്ത്യയിൽ ആകെ 1,64,033 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ, 42,004 പേർ ദിവസ വേതനക്കാരും 23,179 പേർ വീട്ടമ്മമാരുമാണ്. എൻ.സി.ആർ.ബി…
സൗദിയിൽ ഹിജാബ് വിലക്ക്: സ്വരാജ്യ വാർത്ത തെറ്റ്
സൗദി അറേബ്യയിൽ മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നൊരു വാർത്ത 'സ്വരാജ്യ', 'ഒപ്പിന്ത്യ' അടക്കമുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മുസ്ലിം വിദ്യാർഥിനികൾക്ക് ഇന്ത്യയിൽ മാത്രമല്ല സൗദിയിലെ പരീക്ഷ ഹാളിൽ അടക്കം ഹിജാബിന് വിലക്ക് എന്നായിരുന്നു ഉള്ളടക്കം. ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ ഇന്ത്യയിലെ ചില വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ നിന്ന് വാക്കൗട്ട് ചെയ്യുന്നത് അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുമ്പോഴും, സൗദി സർക്കാർ പരീക്ഷാ ഹാളുകളിൽ അബായ വിലക്കിയതായി സൗദി അറേബ്യയിൽ നിന്നുള്ള വാർത്തകൾ പറയുന്നു എന്നാണ് 'സ്വരാജ്യ'യുടെ…
വിഴിഞ്ഞം സമരം; തെറ്റിദ്ധരിപ്പിക്കുന്ന ശേഖര്‍ ഗുപ്ത
ഡിസംബർ ഒന്നിന് ദ പ്രിന്‍റിന്‍റെ വാര്‍ത്താ വിശകലന പരിപാടിയായ കട്ട് ദ ക്ലട്ടറില്‍ 'What's Adani Vizhinjam, Catholic clergy leads protests & unites Hindu/Muslim, CPM/BJP' എന്ന തലക്കെട്ടിൽ, എഡിറ്റര്‍ ശേഖര്‍ ഗുപ്ത വിഴിഞ്ഞം സമരം വിശകലനം ചെയ്ത് സംസാരിച്ചിരുന്നു. ദ പ്രിന്റിന്റെ റിപോര്‍ട്ടര്‍ ദിവസങ്ങളോളം കേരളത്തിൽ താമസിച്ച് തയാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിരീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. ശേഖര്‍ ഗുപ്തയുടെ വാദങ്ങളിലെ വസ്തുതകള്‍ പരിശോധിക്കുന്നു; സമരത്തിനെതിരെ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചതും, സി.പി.എം അദാനിക്കൊപ്പം…
പ്രതിമാസം 16 ലക്ഷം തൊഴിൽ: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് തെറ്റ്
നവംബർ 24ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്‌.ഒ) ശമ്പള പട്ടിക സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച്, കേന്ദ്ര സർക്കാർ പ്രതിമാസം ശരാശരി 15 മുതൽ 16 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് രാജസ്ഥാനിലെ അജ്മീറിൽ നടന്ന റോസ്ഗാർ മേളയിൽ (തൊഴിൽ മേള) സംസാരിക്കവെ അവകാശപ്പെട്ടിരുന്നു. മന്ത്രിയുടെ വാദത്തിന്റെ വസ്തുത പരിശോധിക്കുന്നു. എന്താണ് ഈ.പി.എഫ്.ഒ? തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിയമപരമായ സ്ഥാപനമാണ് ഇ.പി.എഫ്.ഒ. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് മിസലേനിയസ്…
2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങൾ നടന്നിട്ടില്ലെന്ന വാദം തെറ്റ്.
"2002ല്‍ ബി.ജെ.പി 'പഠിപ്പിച്ച പാഠം' എന്ത്?" എന്ന തലക്കെട്ടിൽ, 2022 നവംബർ 26 ന്, റിപ്പോർട്ടേഴ്‌സ് ചാനലിൽ നടന്ന Editor's Hour ചർച്ചയിൽ, ബി.ജെ.പി സഹയാത്രികൻ ഷാബു പ്രസാദ് ചില വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. ഗുജറാത്തിൽ ഇലക്ഷൻ റാലിക്കിടെ, 2002 ലെ മുസ്‌ലിം വംശഹത്യയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട്, 2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഷാബു പ്രസാദ് വാദിച്ചു. അമിത് ഷായുടെ പരാമർശം: "… എന്നാൽ 2002-ൽ…
ഇന്ത്യയിൽ മതപരിവർത്തനത്തിന് ആമസോൺ ഫണ്ട് ചെയ്യുന്നുവെന്ന് ഓർഗനൈസർ: വസ്തുത പരിശോധിക്കുന്നു
അസമിലും ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലയിലും പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുന്നുണ്ടെന്നും അതിന് പ്രമുഖ ഓൺലൈൻ കച്ചവട സ്ഥാപനമായ ആമസോൺ ഫണ്ട് ചെയ്യുന്നു എന്നുമാണ് ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനിലൂടെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിന് വേണ്ടി ആമസോൺ ഫണ്ട് ചെയ്യുന്നു എന്നാണ് വാദം. പ്രസ്തുത സംഘടനയുടെ ഇന്ത്യൻ പതിപ്പായ ഓൾ ഇന്ത്യ മിഷൻ എന്ന സംഘടനയിലൂടെയാണ് ഇന്ത്യയിൽ പരിവർത്തന ശ്രമങ്ങൾ നടക്കുന്നത് എന്നും അതിന് ആമസോൺ ഫണ്ടിംഗ് നടത്തുന്നു എന്നുമാണ് ആരോപണം.…
ആക്ഷേപഹാസ്യത്തിന്റെ പേരിൽ നുണ പ്രചാരണം
ആക്ഷേപഹാസ്യത്തിന്റെ പേരിൽ നുണ പ്രചാരണം
ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച 'ലവ് ജിഹാദ്: മൈ അബ്ദുല്‍ ഈസ് ഡിഫറന്‍റ്' എന്ന ലേഖനത്തിലെ വസ്തുതകള്‍ എന്താണ്? ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു. ഓർഗനൈസറിന്‍റെ ഓണ്ലൈൻ പതിപ്പിൽ, ഭാരത് എന്ന സെക്ഷനില്‍ 'ഫാക്റ്റ് ചെക്' വിഭാഗത്തിലാണ് ഡോ.ഗോവിന്ദ് രാജ് ഷേണായ് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത്. കൊലപാതകത്തില്‍ കുറ്റാരോപിതനായ, ശ്രദ്ധയുടെ ലിവ് ഇന്‍ പാര്‍ട്ണർ അഫ്താബ് അമീന്‍ പൂനാവാലയ്‌ക്കെതിരെ ലവ് ജിഹാദ് ആരോപണം ഉന്നയിച്ചുള്ള പ്രചരണം കൊലപാതക വാര്‍ത്തയുടെ തൊട്ടുപിന്നാലെ തന്നെ ഉയർന്ന്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.