Skip to content Skip to sidebar Skip to footer

Police

‘വ്യാജവാർത്തകളുടെ കാലത്ത്’ ഗൗരി ലങ്കേഷിന്റെ അവസാന എഡിറ്റോറിയൽ.
ഈ ആഴ്ചയിലെ ലക്കത്തിൽ, ഗീബൽസിന്റേതിന് സമാനമായ ഇന്ത്യയിലെ വ്യാജവാർത്താ ഫാക്ടറികളെക്കുറിച്ച് എന്റെ സുഹൃത്ത് ഡോ.വാസു എഴുതിയിട്ടുണ്ട്. ഈ നുണ ഫാക്ടറികളിൽ മിക്കതും നടത്തുന്നത് മോദിയുടെ അനുയായികളാണ്, ഇവയുണ്ടാക്കുന്ന ആഘാതങ്ങളെന്തൊക്കെയെന്ന് വിശദീകരിക്കാനാണ് ഈ പത്രാധിപക്കുറിപ്പിലൂടെ ഞാൻ ശ്രമിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഗണേഷ് ചതുർത്ഥി ആഘോഷം നടന്നത്. അന്ന് സാമൂഹ്യമാധ്യമങ്ങളിൽ സംഘപരിവാർ പ്രവർത്തകർ ഒരു നുണ പ്രചരിപ്പിച്ചു. കർണാടക സര്‍ക്കാര്‍ കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ ഗണപതി പ്രതിമ സ്ഥാപിക്കാൻ കഴിയൂ എന്നാണത്. അതിനായി ഒരു വ്യക്തി 10…
ധ്രുവീകരണത്തിന് പിന്നിലെ ഗൂഢാലോചന വെളിവാകുമ്പോൾ
2000ത്തിന് ശേഷം രാജ്യത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തിയത് രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്തും ആണെന്ന് ആർ.എസ്.എസിന്റെ ഒരു മുൻ അംഗം സത്യവാങ്ങ്മൂലം സമർപ്പിക്കുകയുണ്ടായി. 1990 മുതൽ ആർ.എസ്.എസുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന യശ്വന്ത് ഷിൻഡെ ഓഗസ്റ്റ് 29-ന് നാന്ദേഡ് സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. നന്ദേഡ് ബോംബ് സ്‌ഫോടനക്കേസിൽ തന്നെ സാക്ഷിയാക്കണമെന്ന് ഷിൻഡെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2006-ൽ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ ബോംബ് പൊട്ടിത്തെറിച്ച്…
ഓൺലൈൻ ലോകത്ത് ലൈംഗിക കുറ്റങ്ങൾ കൂടുന്നു.
2020-21 കാലയളവിൽ രാജ്യത്തെ സൈബർ കേസുകളുടെ എണ്ണത്തിൽ 105 ശതമാനം വർധനവ് ഉണ്ടായതായി എൻ.സി.ആർ.ബിയുടെ പുതിയ കണക്ക്. ഇതനുസരിച്ച് ഏറ്റവും കൂടുതൽ സൈബർ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട സംസ്ഥാനം തെലങ്കാനയാണ് (10,303). സംസ്ഥാനങ്ങളുടെ കണക്കുകൾ തെലങ്കാന - 10,303 ഉത്തർപ്രദേശ് - 8,829 കർണാടക- 8,136 മഹാരാഷ്ട്ര - 5,562 അസം- 4,846 ഒഡിഷ - 2037 ആന്ധ്രാപ്രദേശ് - 1875 ഗുജറാത്ത് - 1536 രാജസ്ഥാൻ - 1504 ബിഹാർ - 1413 തമിഴ്‌നാട്- 1076…
ലഹരി കണക്കുകൾ ഇങ്ങനെ
"അല്പാല്പമായി ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന തരത്തിൽ കലാലയങ്ങളിലും സ്കൂളുകളിലും ഹോസ്റ്റലുകളിലുമെല്ലാം ഇപ്പോൾ വ്യാപകമായി ഒരുതരം പ്രചാരണം നടക്കുന്നുണ്ട്. ചെറിയ തോതിൽ ലഹരി ഉപയോഗിച്ചാൽ ഊർജ്ജവും കാര്യക്ഷമതയും കൈവരുമെന്ന് പറഞ്ഞാണ് പുതിയ ആളുകളെ കെണിയിൽ വീഴ്ത്തുന്നു'' എൻ.വി ഗോവിന്ദൻ മാസ്റ്റർ (മുൻ എക്‌സൈസ് മന്ത്രി) ലഹരി വിരുദ്ധ ദിനത്തിൽ എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞത്. "എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍.…
കൊലപാതക കേസുകളും കാരണങ്ങളും.
നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്ക് പ്രകാരം 29,272 കൊലപാതകങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശരാശരി 82 കൊലപാതകങ്ങൾ ഒരു ദിവസം നടക്കുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം ഉത്തർപ്രദേശും ഏറ്റവും കുറവ് സിക്കിമുമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാലും കേസുകൾ കൂടുന്നതായി കാണാം. 2019 ൽ 28,915 ആയിരുന്ന ആകെ കേസുകൾ, 2020 എത്തിയപ്പോൾ 29,193 ആവുകയും, 2021 ൽ ഇത് 29,272…
കുറ്റവാളികളെ കണ്ടെത്തുന്നതിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ ഇവയൊക്കെയാണ്!
നാഷ്ണല്‍ ക്രൈം റെകോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2021ലെ 'ക്രെെം ഇന്‍ ഇന്ത്യ' റിപ്പോര്‍ട്ടിലെ കണക്കുകളനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഉയര്‍ന്ന ശിക്ഷാനിരക്കുള്ളത് ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. മിസോറാമിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്; 96.7%. കേരളത്തില്‍ ഇത് 86% ആണ്. ആന്ധ്രപ്രദേശില്‍ 84.7%, തമിഴ്‌നാട്ടില്‍ 73.3%, നാഗാലാന്റില്‍ 72.1%, തെലങ്കാനയില്‍ 70.1% എന്നിങ്ങനെയാണ് ശിക്ഷാനിരക്ക്. ഒഡിഷയില്‍ 5.7%, %, ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ 6.4%, സിക്കിമില്‍ 19.5%, അസം 5.6%, അരുണാചല്‍ പ്രദേശ്…
പുതിയ ക്രിമിനൽ തിരിച്ചറിയൽ നടപടി നിയമം മറുവാദങ്ങളുടെ പ്രസക്തി!
പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി, പൊലീസിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും കഴിവ് മെച്ചപ്പെടുത്തുക, ശിക്ഷാ നിരക്ക് കൂട്ടുക എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ ക്രിമിനല്‍ പ്രൊസീജ്യർ ഐഡന്റിഫിക്കേഷന്‍ നിയമം' 2022 അവതരിപ്പിച്ചത്. കൃഷ്ണമണിയുടെയും റെറ്റിനയുടെയും സ്‌കാന്‍ ചെയ്ത രേഖകള്‍ മുതല്‍ ജൈവിക സാമ്പിളുകള്‍ വരെയുള്ള, വ്യക്തികളുടെ സൂക്ഷ്മ അടയാളങ്ങള്‍ കുറ്റാരോപണം ഉന്നയിക്കപ്പെടുമ്പോള്‍ത്തന്നെ പൊലീസിന് ശേഖരിക്കാമെന്നാണ് ഈ നിയമം പറയുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ എഴുപത്തിയഞ്ച് വര്‍ഷം വരെ സൂക്ഷിക്കാം. നാഷണല്‍ ക്രൈം…
ഇവർ വിചാരണ തടവുകാർ!
നാഷണൽ ക്രൈം ബ്യൂറോയുടെ 2020 ലെ പ്രിസൻ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരമുള്ള കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ വിവിധ ജയിലുകളിൽ 4,88,511 തടവുകാരാനുള്ളത്. ഇതിൽ 3,71,848 പേർ വിചാരണ തടവുകാരാണ്. 3590 രാഷ്ട്രീയ തടവുകാരും, വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 1,12,589 പേരുമുണ്ട്. എന്നാൽ, ഇന്ത്യൻ ജയിലുകളുടെ കപ്പാസിറ്റി അനുസരിച്ച് 4,14,033 ആളുകളെ മാത്രമേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളു. രാജ്യത്തെ തടവുകാരിൽ 44.1 ശതമാനം (2,15,418 തടവുകാർ), 18-30ന് ഇടയിൽ പ്രായമുള്ളവരാണ്. 42.9 ശതമാനം (2,09,400 തടവുകാർ) 30 - 50ന് ഇടയിൽ…
ഇന്ത്യൻ ജയിലുകളിൽ എത്ര പേർ മരിക്കുന്നു!?
സർക്കാർ കണക്കുകൾ അനുസരിച്ച് ജയിലിൽ വെച്ച് മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. 2019ൽ 1764 ആളുകളാണ് മരണപ്പെട്ടതെങ്കിൽ 2020ലേക്ക് എത്തുമ്പോൾ അത് 1887 ആയി. ഇവയിൽ വലിയൊരു ശതമാനവും സ്വാഭാവിക മരണങ്ങളെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019ൽ 1538 മരണങ്ങളും, 2020 ൽ 1642 മരണങ്ങളും ജയിലുകളിൽ സംഭവിച്ചു. സംസ്ഥാനങ്ങൾ തയാറാക്കിയ കണക്കനുസരിച്ച് സ്വാഭാവികം എന്ന് രേഖപെടുത്തിയതിൽ, 1542 ആളുകൾ രോഗം ബാധിച്ചും 100 ആളുകൾ വാർധക്യം മൂലവുമാണ് മരണപ്പെട്ടിട്ടുള്ളത്. രോഗബാധിതരിൽ 480 ആളുകൾ ഹൃദയ സംബന്ധമായ രോഗങ്ങൾ കാരണവും 224…
സുപ്രീംകോടതി പോലും പറയുന്നു, ജാമ്യ നടപടികൾക്ക് പുതിയ നിയമം വേണം.
രാജ്യത്തെ ജയിലുകളുടെ ദുരവസ്ഥയും വർധിക്കുന്ന വിചാരണാ തടവുകാരുടെ എണ്ണവും ചൂണ്ടിക്കാണിച്ച സുപ്രീം കോടതി ജാമ്യ നടപടികൾ കാര്യക്ഷമമാക്കാൻ പ്രത്യേക നിയമം നിലവിൽ കൊണ്ടുവരണമെന്ന് 2022 ജൂലായ് 11-ന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുകയുണ്ടായി. “ജാമ്യം അനുവദിക്കൽ കാര്യക്ഷമമാക്കുന്നതിന് ജാമ്യ നിയമത്തിന്റെ സ്വഭാവത്തിൽ പ്രത്യേക നിയമം കൊണ്ടുവരുന്നത് കേന്ദ്രത്തിനു പരിഗണിക്കാവുന്നതാണ്”- ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ജയിലുകളിലെ ദാരുണമായ സാഹചര്യത്തിൽ വിചാരണത്തടവുകാർ തിങ്ങി പാർക്കേണ്ടി വരുന്നതും, രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന ആശ്രദ്ധമായ…
ബംഗാളിലെ കസ്റ്റഡി മരണങ്ങൾ യാദൃശ്ചികമോ?
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയിപൂർ സെൻട്രൽ കറക്ഷണൽ ഹോമിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ, അബ്ദുൾ റസാക്ക്, ജിയാവുൽ ലസ്കർ, അക്ബർ ഖാൻ, സെയ്ദുൽ മുൻസി എന്നീ നാലു പേർ ഒരാഴ്ചക്കിടെ മരണപ്പെടുകയുണ്ടായി. എന്നാൽ പോലീസ് ഇതിനെ “യാദൃശ്ചികം” എന്നാണ് വിശേഷിപ്പിച്ചത്. മരിച്ച നാലുപേരെയും ജൂലൈ അവസാനം വെവ്വേറെ കേസുകളിൽ പശ്ചിമ ബംഗാൾ പൊലീസ് പിടികൂടിയതാണ്. മരണപ്പെട്ടവരുടെ ബന്ധുക്കൾ മരണകാരണങ്ങളിൽ സംശയം ഉന്നയിക്കുകയും, മരണത്തിലെ ദുരൂഹത അന്വേഷിക്കാണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവർ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന്…
നീതി നിഷേധത്തിന്റെ നാല് വർഷങ്ങൾ
അട്ടപ്പാടിയിൽ ആൾകൂട്ടകൊലപാതകത്തിന് ഇരയായ ആദിവാസി യുവാവ് മധുവിന്റെ കേസിൽ വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട് എസ്‌.സി/എസ്.ടി പ്രത്യേക കോടതി അറിയിക്കുകയുണ്ടായി. ദിവസവും അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കണമെന്നും ഓഗസ്റ്റിൽ വിചാരണ പൂർത്തിയാക്കണമെന്നും ഹൈകോടതി നിർദേശത്തെ തുടർന്നായിരുന്നു നടപടി. എന്നാൽ, കേരള സമൂഹത്തിൽ വേരിറങ്ങിയിട്ടുള്ള ജാതിബോധത്തിനു നേരെ വിരൽചൂണ്ടുന്ന ഈ ക്രൂരകൃത്യം നടന്ന് നാല് വർഷത്തിനു ശേഷമാണ് കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. ഇക്കാലയളവിൽ നിരവധി തടസ്സങ്ങൾ ഈ കേസിനു മുന്നിലുണ്ടായി; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ സർക്കാർ വരുത്തിയ കാലതാമസം…
കസ്റ്റഡി മരണങ്ങൾ പെരുകുന്ന യു പി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എംപി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിന് മറുപടിയായി ജൂലൈ 26 നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് കണക്കുകൾ പാർലിമെന്റ് മുമ്പാകെ അവതരിപ്പിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 2020 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള ഡാറ്റ പ്രകാരമാണിത്. 2020-21ൽ ഉത്തർപ്രദേശിൽ 451 കസ്റ്റഡി മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ 2021-22ൽ ഇത് 501…
“നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു..”
വെർണൻ ഗോൻസൽവസ് പ്രിയപ്പെട്ട സ്റ്റാൻ, നിങ്ങൾ പോയി എന്ന് അവർ പറഞ്ഞ ദിവസം കഴിഞ്ഞിട്ട് ഒരു വർഷം കടന്നു പോയിരിക്കുന്നു. പക്ഷേ, നിങ്ങൾ പോയതായി തോന്നുന്നില്ല. നിങ്ങളെപ്പോലുള്ളവർക്ക് അങ്ങനെ പോകാൻ കഴിയില്ല, കുറഞ്ഞത് എന്നിൽ നിന്ന്. നിങ്ങളുടെ കൂടെ പ്രവർത്തിച്ചവരിൽ നിന്ന് നിങ്ങൾക്ക് എളുപ്പം പോകാൻ സാധിക്കില്ല. യഥാർത്ഥത്തിൽ നിങ്ങൾ പോവുകയല്ല ചെയ്‌തത്‌, നിങ്ങൾ വന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിങ്ങളെ പരിചയപ്പെട്ട ലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങൾ വന്നെത്തിയിരിക്കുന്നു. ഇനിയും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങൾ വന്നുകൊണ്ടിരിക്കും.…
അഴിമതി തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു.
കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ 27 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് 'കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ്' പുറത്തുവിട്ട രേഖകൾ പറയുന്നു. കൊല്ലപ്പെട്ടതിൽ കൂടുതലും ചെറുനഗരങ്ങളിലെ പത്രപ്രവർത്തകരാണ്, അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നവർ. 'കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്' (സി. പി.ജെ) 1992 മുതൽ, ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള രേഖകൾ സൂക്ഷിക്കുന്നുണ്ട്. ഇക്കാലയളവിൽ 27 മാധ്യമപ്രവർത്തകരെ അവരോടുള്ള പ്രത്യക്ഷ പ്രതികാരമെന്ന നിലയിൽ കൊലപ്പെടുത്തി എന്ന് സി.പി.ജെ രേഖകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ടവരിൽ പകുതിയിലധികം പേരും അഴിമതി,…
നിയമ സഹായം തേടാൻ സ്ത്രീകൾ മടിക്കുന്നുവോ…?
കേരളത്തിലെ ചാനൽ ചർച്ചകളിൽ ഒരു പ്രമുഖ വലത് നിരീക്ഷകൻ സ്ഥിരമായി ഉയർത്തുന്ന വാദമാണ് ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ പകുതിയോളം വ്യാജമാണെന്നത്. 2013 ഏപ്രിൽ മുതൽ 2014 ജൂലൈ വരെയുള്ള പീഡന കേസുകൾ പരിശോധിക്കുമ്പോൾ 53% വ്യാജമാണെന്ന ഡൽഹി വുമൺസ് കമ്മീഷൻ റിപ്പോർട്ട്‌ ഉദ്ധരിച്ചാണ് ഈ വാദം. ഈ റിപ്പോർട്ട്‌ സംബന്ധിച്ച് ബി.ബി.സി നടത്തിയ അന്വേഷണത്തിൽ "വ്യാജം" എന്ന് പരാമർശിച്ചിട്ടുള്ള കേസുകളിൽ സ്ത്രീകൾ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടികാണിക്കുന്നില്ല. മറിച്ച് ഭീഷണിക്ക് വഴങ്ങി…
“ടീസ്റ്റ സെറ്റൽവാദിന്റെ ജാമ്യം സുപ്രീംകോടതി ദുർഘടമാക്കി”, ജസ്റ്റിസ് മദൻ ലോകുർ.
സുപ്രീം കോടതിയുടെ പരാമർശം ടീസ്റ്റ സെതൽവാദിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ദുർഘടമാക്കിയെന്ന് മുൻ സുപ്രീം കോടതി ജഡ്‌ജി മദൻ ലോകുർ. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ കണക്കിലെടുത്തുകൊണ്ട്, ടീസ്റ്റക്ക് ജാമ്യം നൽകാൻ ഒരു ജഡ്ജിക്ക് കഴിയില്ലെന്ന് മദൻ ലോകുർ പറഞ്ഞു. "'സുപ്രീം കോടതി ഇങ്ങനെ പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ ഞങ്ങൾക്ക് ജാമ്യം നൽകാൻ കഴിയില്ല എന്ന് ജഡ്ജിമാർക്ക് പറയാൻ സാധിക്കും" അദ്ദേഹം ചൂണ്ടികാണിച്ചു. "പ്രോസിക്യൂഷൻ മജിസ്‌ട്രേറ്റിന്റെ മുന്നിൽ വന്ന് 'സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെയാണ്, എന്നിട്ട് നിങ്ങൾ ഇവരെ…
“നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണം”, സുപ്രീം കോടതി.
പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുൻ വക്താവ് നപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി. നപൂറിന്റെ ആരോപണങ്ങൾ രാജ്യത്ത്‌ കലാപം സൃഷ്‌ടിച്ചെന്ന് കോടതി പറഞ്ഞു. ഉദയ്പൂർ കൊലപാതകം നടന്നത് പോലും നപൂറിന്റെ നിരുത്തരവാദപരമായ പരാമർശം മൂലമാണെന്ന് കോടതി വിലയിരുത്തി. ശർമ ഒരു ചാനൽ ചർച്ചക്കിടെ നടത്തിയ പ്രവാചകനിന്ദക്കെതിരെ അന്തർ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. ഗ്യാൻവപി പള്ളി വിഷയത്തിലെ ചർച്ചക്കിടെയായിരുന്നു സംഭവം. പരാമർശത്തെ തുടർന്നുള്ള പ്രതിഷേധങ്ങൾ മൂലം ബി.ജെ.പിക്ക് ശർമയെ പുറത്താക്കേണ്ടി വന്നിരുന്നു. ഈ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ…
സുബൈറിനെ ഭയക്കുന്നതെന്തിന്?
'ആൾട് ന്യൂസ്' സ്ഥാപകരിലൊരാളായ പ്രമുഖ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ജൂൺ 27നു ഡൽഹി പോലീസിൻ്റെ സൈബർ വിഭാഗം അറസ്റ്റ് ചെയ്യുകയുണ്ടായി. 2018ൽ ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം 'മതവികാരം വ്രണപ്പെടുത്തി' എന്നതാണ് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം. മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും, സ്റ്റേഷനിൽ എത്തിയതിനു ശേഷം ഈ കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് 'ആൾട് ന്യൂസ്' സഹസ്ഥാപകൻ പ്രതീക് സിൻഹ പറയുന്നു. Please note. pic.twitter.com/gMmassggbx — Pratik Sinha (@free_thinker) June 27, 2022 ട്വിറ്ററിൽ…
ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൻ്റെ പരിണാമങ്ങൾ.
അംജദ് കരുനാഗപ്പള്ളി ഇന്ത്യ -ഇസ്രായേൽ ഡിപ്ലോമാറ്റിക്ക് ബന്ധത്തിന്റെ 30 വർഷം പൂർത്തിയായത് ഈ വർഷം ജനുവരിയിലായിരുന്നു. 1992ൽ ഇസ്രായേൽ എംബസി ഡൽഹിയിലും ഇന്ത്യൻ എംബസി തെൽഅവീവിലും സ്ഥാപിതമായതോടെയാണ് ഇന്ത്യ ഇസ്രായേൽ ഡിപ്ലോമാറ്റിക്ക്‌ ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. 1950-ൽ തന്നെ ഇന്ത്യ ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചിരുന്നുവെങ്കിലും അതിന് ഔദ്യോഗിക ഭാവം കൈവന്നത് 1992 ലായിരുന്നു. ആ സന്ദർഭത്തിൽ സൈനിക പ്രതിരോധ ഉടമ്പടിയിലും, ശാസ്ത്ര സാങ്കേതികവിദ്യയിലും കാർഷിക ബന്ധത്തിലും ഇസ്രായേലുമായി സഹകരണം ഇന്ത്യക്ക് ഉണ്ടായിരുന്നപ്പോൾ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.