Skip to content Skip to sidebar Skip to footer

Police

ഒരേ നിയമം ഇരട്ട നീതി.
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഇംഗ്ലീഷ് വാർത്താ ചാനലുകളിലൊന്നായ ടൈംസ് നൗവിലൂടെ ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മ, മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് മെയ് 26നായിരുന്നു. അടുത്ത ദിവസം രാവിലെ, ആൾട്ട് ന്യൂസ് ജേണലിസ്റ്റ് മുഹമ്മദ് സുബൈർ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി നുപൂർ ശർമ്മ പ്രവാചക നിന്ദ നടത്തുന്ന ക്ലിപ്പ് പുറത്തുവിട്ടു. "ഇന്ത്യയിലെ പ്രൈം ടൈം ചർച്ചകൾ മറ്റ് മതങ്ങളെക്കുറിച്ച് മോശമായി സംസാരിക്കാനും വിദ്വേഷം പ്രചരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി…
അടിയന്തരാവസ്‌ഥയെക്കാൾ അപകടകരമാണ്…
എം.ജി ദേവസഹായം. 1975 ജൂൺ 25 അർധരാത്രിയിൽ പ്രസിഡന്റ് ഫക്രുദ്ദിൻ അലി അഹമദിന്റെ അടിയന്തരാവസ്‌ഥ പ്രഖ്യാപനത്തോടെ ഇന്ത്യയിൽ ഒരു ഇരുണ്ട യുഗത്തിന് തുടക്കമിട്ടു. "ഇന്ത്യൻ പ്രസിഡന്റായ ഫക്രുദ്ദീൻ അലി അഹമ്മദ് എന്ന ഞാൻ ആഭ്യന്തര കലഹങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാൽ ഗുരുതരമായ അടിയന്തരാവസ്ഥ നിലവിൽവന്നതായി ഭരണഘടനയുടെ ആർട്ടിക്കിൾ 352 ലെ ഒന്നാം അനുഛേദ പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നു." പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആഹ്വാനപ്രകാരം അർധരാത്രിയിൽ പുറപ്പെടുവിച്ച ഈ പ്രഖ്യാപനം ഇന്ത്യയുടെ നവജാത ജനാധിപത്യത്തെ സാരമായി ബാധിക്കാൻ കെൽപ്പുള്ളതായിരുന്നു.…
അഗ്നിവീരന്മാർ ബി.ജെ.പിക്ക് പ്രിയപെട്ടവരാകുന്നത് എന്തുകൊണ്ട്?
ദിലിപ് മണ്ഡൽ. "അക്രമാസക്തമായ പ്രതിഷേധങ്ങളെ" ക്രൂരമായി അടിച്ചമർതുന്നതിനു പേരുകേട്ട നരേന്ദ്ര മോദി സർക്കാർ അഗ്‌നിപദ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വളരെ നിസാരമായാണ് കൈകാര്യം ചെയ്യുന്നത്. സമരങ്ങൾ അടിച്ചമർത്തുന്നതിൽ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരും മോശമല്ല. എന്നാൽ, അഗ്നിപഥിനെതിരെ പ്രധിഷേധിക്കുന്നവർ, 'നമ്മുടെ സ്വന്തം കുട്ടികളാണ്' എന്നാണ് വാരാണസി കമ്മീഷണർ സതീഷ് ഭരദ്വാജ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. മുതിർന്ന ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെയും ഉദ്യോഗാർഥികളെയും സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ…
മോദി ഗവൺമെൻ്റ് സാമ്പത്തിക പരാജയം!
അരുൺ കുമാർ. നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രിയായതിന്റെ മൂന്നാം വാർഷികം ജൂൺ ആദ്യത്തിൽ ബി.ജെ.പി ആഘോഷിക്കുകയുണ്ടായി. എന്നാൽ, ഈ സ്വാഭിനന്ദന കോപ്രായം, തുടർച്ചയായ ചില സംഭവവികാസങ്ങൾ കാരണം കലങ്ങിപ്പോയി. അതെല്ലാം തന്നെ നരേന്ദ്ര മോഡി ഭരണകാലത്ത് സംഭവിച്ചിട്ടുള്ള പാളിച്ചകളായിരുന്നു. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെന്ന വാർത്തയായിരുന്നു ആദ്യം വന്നത്. പിന്നീട് മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ കോലിളക്കം സൃഷ്ടിച്ചു. ഇത് സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും പരിക്കുകളിൽ നിന്ന്…
‘ഞങ്ങളുടെ വീട് ഇനിയില്ല’ അഫ്രീൻ ഫാത്തിമയുടെ സഹോദരി പറയുന്നു.
ജൂൺ പതിനൊന്നിന് രാത്രി, തന്റെ സഹോദരി അഫ്രീൻ ഫാത്തിമ ആക്ടിവിസ്റ്റും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെ.എൻ.യു) വിദ്യാർത്ഥിനിയുമാണെന്ന് 19കാരിയായ സുമയ്യ ഫാത്തിമ പോലീസിനോട് പറഞ്ഞപ്പോൾ പോലീസിന്റെ നിറം മാറി. പിന്നീട് അഫ്രീനും, വെൽഫെയർ പാർട്ടി അംഗമായ പിതാവ് ജാവേദ് മുഹമ്മദിനും പ്രയാഗ്‌റാജിലെ പ്രതിഷേധങ്ങൾ സങ്കടിപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചു, രാത്രി ഉടനീളം നീണ്ടു നിന്ന ചോദ്യം ചെയ്യലും പീഡനവുമാണ് സുമയ്യക്ക് നേരിടേണ്ടി വന്നത്. ഒരു പ്രമുഖ ഇന്ത്യൻ ചാനലിലെ സംവാദത്തിനിടെ ബി.ജെ.പിയുടെ മുൻ വക്താവ് നൂപുർ ശർമ്മ മുഹമ്മദ്…
അഗ്നിവീർ ഇന്നത്തെ ഇന്ത്യയിൽ എന്താണ് ലക്ഷ്യമിടുന്നത്?
ഇന്ത്യൻ നിയപ്രകാരം 18 വയസ്സിലാണ് ഒരാൾ പ്രായപൂർത്തിയാകുന്നത്. അതിനു താഴെയുള്ളവരെ കുട്ടികളായാണ് പൊതുവിൽ പരിഗണിക്കുന്നത്. അവരെ കൊണ്ട് ജോലിയെടുപ്പിക്കാനോ, വിവാഹം കഴിക്കാനോ പറ്റില്ല. ഇത്തരം ഒരു നിയമം നിലനിൽക്കുന്ന നാട്ടിലാണ് പ്രധിരോധ മന്ത്രാലയത്തിന്റെ അഗ്നീപഥ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. പതിനേഴര വയസ്സ് പ്രായമുള്ള കുട്ടികളെ നാല് വർഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാകുന്ന പദ്ധതിയാണിത്. ഈ വർഷം ആരംഭിക്കുന്ന പദ്ധതിയിൽ 46,000 പേരെയാണ് സർക്കാർ റിക്രൂട്ട് ചെയ്യുന്നത്. പെൺകുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000…
“മുസ്ലിംകളെ തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നത് അവസാനിപ്പിക്കണം. “
ഡൽഹിയിലെ ഉത്തർപ്രദേശ് ഭവനിൽ സമരം ചെയ്യാനെത്തിയ വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്. ഐ ഓ, ഫ്രറ്റർണിറ്റി, എം എസ് എഫ് സംഘടനകളുടെ നിരവധി അംഗങ്ങളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. യുപിയിലെ പ്രയാഗ്‌രാജിൽ വിദ്യാർത്ഥി നേതാവ് അഫ്രീൻ ഫാത്തിമയുടെ വീട് തകർക്കുകയും പിതാവ് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തതിനെതിരെ യായിരുന്നു പ്രതിഷേധം. കസ്റ്റഡിയിലെടുത്ത അറുപതോളം പേരെ പാർലിമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. "വ്യക്തമായ നിയമലംഘനം നടത്തികൊണ്ട് ജാവേദ് മുഹമ്മദിന്റെ വീട് തകർത്തതിനെതിരെയാണ് ഞങ്ങൾ പ്രതിഷേദിക്കുന്നത്. മുസ്ലിംകളെ തിരഞ്ഞു…
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധം: പോലീസ് വെടിവെപ്പിൽ രണ്ട് മരണം
പ്രവാചകനിന്ദക്കെതിരെ മുസ്ലീങ്ങൾ നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്താൻ റാഞ്ചിയിൽ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് മുസ്ലിംകൾ മരിക്കുകയും പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ ഹിന്ദുത്വവാദികളും അക്രമം അഴിച്ചുവിട്ടു. ഇസ്‌ലാംനഗർ സ്വദേശി മുദാസിർ, മഹാത്മാഗാന്ധി റോഡിലെ ക്രിസ്റ്റിയാ നഗർ സ്വദേശി സാഹിൽ എന്നിവരാണ് മരിച്ചത്. മുദാസിറിന് 15 വയസ്സായിരുന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന മുദസ്സിറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് മുദസ്സിറിന്റെ അമ്മാവൻ മക്തൂബ് മീഡിയയോട് പറഞ്ഞു. "അവൻ ഹനുമാൻ മന്ദിറിന് മുന്നിലെത്തിയപ്പോൾ, മന്ദിറിനുള്ളിലുണ്ടായിരുന്ന…
“ആ ഒമ്പത് വർഷങ്ങളിൽ ഞാൻ അനുഭവിച്ചത്”, വാഹിദ് അബ്ദുൽ ശൈഖ് സംസാരിക്കുന്നു.
ഫായിസ സി. എ. 2006ലെ മുംബൈ ട്രെയിൻ സ്ഫോടന ക്കേസിൽ ജയിലിലടക്കപ്പെട്ട്, ഒമ്പത് വർഷങ്ങൾക്ക് ശേഷം കോടതി വെറുതെ വിട്ട സ്കൂൾ അധ്യാപകനാണ് വാഹിദ് അബ്ദുൽ ശൈഖ്. ജയിലായിരിക്കെ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. അതായിരുന്നു 'ബെഗുണ കൈദി'. അതിപ്പോൾ 'ഹീമോലിംഫ്' എന്ന സിനിമയായി. സിനിമ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 'ഫാക്റ്റ്ഷീറ്റ്സു'മായു സംസാരിക്കുകയാണ് അദ്ദേഹം. 'ഹീമോലിംഫ്' എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്. അങ്ങനെയൊരു പേരിന്റെ പ്രസക്തി എന്താണ്?…
ആനിമാനി; സിനിമയിൽ കണ്ടു ശീലമില്ലാത്ത മുസ്ലിം ജീവിതങ്ങൾ അടയാളപ്പെടുത്തുന്നു
അബ്ദുല്ല ഖാസിമി ഫാറൂഖ് സെയർ, പ്രിയങ്ക വർമ, നേഹ സിങ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന, ഫഹിം ഇർഷാദ് രചനയും സംവിധാനവും നിർവഹിച്ച, 2019-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രമാണ് ‘ആനിമാനി’. റിലീസ് ചെയ്ത് മൂന്ന് വർഷത്തിന് ശേഷവും, സങ്കീർണതകൾ നിറഞ്ഞ സിനിമ വാണിജ്യപരവും സാഹിത്യപരവുമായ ചർച്ചകളിൽ നിന്ന് ഏറെ ആകലെയാണ്. ഇടത്തരം മുസ്ലീം കുടുംബത്തിന്റെ സ്നേഹത്തിന്റെ കഥയിൽ തുടങ്ങി ഉത്തർപ്രദേശിലെ ബീഫ് നിരോധന പ്രഖ്യാപനത്തോടെ അവരുടെ ജീവിതം എങ്ങനെ ദുരിതപൂർണമായി മാറുന്നു എന്നതാണ് സിനിമയുടെ…
ഖുർറം പർവേസ്: “പുതിയ കാലത്തിന്റെ ദാവീദ്”.
ഫായിസ സി എ. 2022ൽ 'ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു പേരിൽ' UAPA ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കാശ്മീരി മനുഷ്യാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഖുർറം പർവേസിനെയും ടൈം മാഗസിൻ ഉൾപ്പെടുത്തിയിരിക്കുന്നു. 2021 നവംബറിലാണ് ഖുർറം അറസ്റ്റ് ചെയ്യപ്പെടുന്നത്. "അദ്ദേഹത്തിൻ്റെ ശബ്ദം കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അദ്ദേഹം നടത്തുന്ന പോരാട്ടങ്ങൾ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം നിശ്ശബ്ദനാക്കപ്പെട്ടത്"- ടൈം മാഗസിൻ പറയുന്നു. "താഴ്വരയിൽ 'നിർബന്ധിത തിരോധാനത്തിലൂടെ' മക്കളെ നഷ്ട്ടപെട്ട കുടുംബങ്ങളുടെ…
‘ബുൾഡോസർ അക്കാദമിക്കു’കൾ ഉദയം കൊള്ളുമ്പോൾ
ക്രൂരമായ മനുഷ്യവാസനകൾ, അധികാരത്തിൻ്റെ അഹങ്കാരം, പാവപ്പെട്ടവന്റെ ദുരവസ്ഥയോടുള്ള നിർവികാരത, ജനാധിപത്യ/മാനുഷിക ഭാവുകത്വങ്ങളുടെ നിഷേധം എന്നിവ സാധാരണവൽക്കരിക്കപ്പെടുന്ന ഈ ജീർണതയുടെ കാലഘട്ടത്തിൽ, നാം പരിചയിച്ചുകൊണ്ടിരിക്കുന്ന പുതിയൊരു പ്രയോഗമാണ് 'ബുൾഡോസർ പൊളിറ്റിക്സ്'. ഈ ഹിംസാത്മകത ഒരു പകർച്ചവ്യാധിയാണ്. സ്വതന്ത്ര അന്വേഷണങ്ങളുടെ ആത്മാവിനെ ആഘോഷിക്കേണ്ടുന്ന മേഖലയായ അക്കാദമിക ലോകത്തിനു പോലും 'ബുൾഡോസർ രാഷ്ട്രീയ'ത്തിന്റെ യുക്തിയിൽ നിന്നോ അതിന്റെ ആക്രമണാത്മകവും സംവാദരഹിതവുമായ സമഗ്രാധിപത്യ സമ്പ്രദായത്തിൽ നിന്നോ സ്വയം മോചിതരാകാൻ പ്രയാസമാണ്. പഠിതാക്കൾ ഒത്തുകൂടുകയും അവരുടെ വിമർശനാത്മക ഭാവനകൾ പങ്കുവെക്കപ്പെടുകയും…
ഉച്ച ഭക്ഷണത്തിൽ ബീഫ്: അസമിൽ പ്രധാനാധ്യാപിക അറസ്റ്റിൽ
അസമിലെ ഗോൽപാറയിൽ ഉച്ചഭക്ഷണത്തിനായി സ്‌കൂളിലേക്ക് ബീഫ് കൊണ്ടുവന്നു എന്നാരോപിച്ച് പ്രധാന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. അസമിൽ ബീഫ് നിരോധിച്ചിട്ടില്ല. എന്നാൽ, 2021ൽ കൊണ്ടുവന്ന പുതിയ നിയമം പ്രകാരം, ഹിന്ദു-സിഖ് -ജൈന മതക്കാർ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ക്ഷേത്രത്തിന്റെയോ, വൈഷ്ണവ ആശ്രമങ്ങളുടെയോ അഞ്ച് കിലോമീറ്റർ ചുറ്റളവിലും കന്നുകാലി കശാപ്പും ബീഫ് വിൽപനയും പാടില്ല. 'അസം കന്നുകാലി സംരക്ഷണ നിയമം 2021' ലെ ഭേദഗതി പ്രകാരം "അനധികൃത കന്നുകാലി കച്ചവടത്തിൽ" നിന്ന് ലഭിച്ച പണം ഉപയോഗിച്ച് കഴിഞ്ഞ ആറ് വർഷമായി…
‘ട്രാഡ്സ്’ന്റെ ഓൺലൈൻ ഇടപെടലുകൾ നിയന്ത്രിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്?
'ട്രാഡ്സി'ന്റെ ഓൺലൈൻ സാന്നിധ്യം എങ്ങനെ കണ്ടെത്താം? മുസ്ലിംകൾക്കും ദലിതർക്കും നേരെയുള്ള അക്രമങ്ങൾ വ്യാപകമാക്കിക്കൊണ്ട് ഹിന്ദുരാഷ്ട്രം യാഥാർഥ്യമാക്കാനാണ് ഹിന്ദുത്വ മതമൗലികവാദികളുടെ ഈ നിഴൽസംഘം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അത്രയെളുപ്പത്തിൽ അവർ തങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തുകയില്ല. എന്നാൽ, ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് "ട്രാഡ്സ്"ന്റേതാണെന്ന് ("ട്രഡീഷണലിസ്റ്റ്" എന്നതിന്റെ ഹ്രസ്വ രൂപം) മനസിലാക്കാൻ സഹായിക്കുന്ന ഭാഷാപരവും ദൃശ്യപരവുമായ ചില സൂചനകളുണ്ട്. ഒരു പാശ്ചാത്യ നിർമ്മിതിയായി കണ്ടുകൊണ്ട് ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുന്ന ഈ സംഘത്തിന്റെ പല ചിഹ്നങ്ങളും പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി…
30 വർഷങ്ങൾക്ക് ശേഷം പേരറിവാളൻ മോചിതനാകുന്നു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധീ വധക്കേസിലെ പ്രതികളിലൊരാളായ എ.ജി പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി ബുധനാഴ്ച വിധി പ്രഖ്യാപിച്ചു. 30 വർഷങ്ങത്തെ ജയിൽവാസത്തിനു ശേഷമാണ് പേരറിവാളൻ പുറത്തിറങ്ങുന്നത്. "പ്രസക്തമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിട്ടുള്ളത്. ആർട്ടിക്കിൾ 142 അനുസരിച്ച്, കുറ്റവാളിയെ വിട്ടയക്കുന്നത് ഉചിതമാണ്” വിധിയിൽ ജഡ്ജിമാർ പറഞ്ഞു. നളിനി ശ്രീഹരൻ, ശ്രീലങ്കൻ പൗരനായ ഭർത്താവ് മുരുകൻ എന്നിവരുൾപ്പെടെ മറ്റ് ആറ് പ്രതികളുടെ മോചനത്തിനും ഈ വിധി വഴിയൊരുക്കിയേക്കാം. 1991-ൽ അറസ്റ്റിലാകുമ്പോൾ പേരറിവാളന് 19 വയസ്സായിരുന്നു. എൽ.ടി.ടി.ഇക്ക്…
മകളുടെ വിവാഹം കാണാൻ റോഷിനി ഉണ്ടാകില്ല.
പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച് മകനെ കസ്റ്റഡിയിലെടുക്കാൻ വന്ന പോലീസിനെ തടയുന്നതിനിടെ റോഷിനി എന്ന മുസ്ലീം സ്ത്രീയെ യുപി പോലീസ് വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ ഇസ്‌ലാംനഗർ ഗ്രാമത്തിൽ വെച്ചാണ് 53 കാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഒരു കാരണവും കൂടാതെ തന്റെ സഹോദരൻ അബ്ദുൽ റഹ്മാനെ കസ്റ്റഡിയിൽ എടുക്കാനെന്ന പേരിൽ ശനിയാഴ്ച രാത്രി ഇരുപതോളം പോലീസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെത്തിയതായി റോഷിനിയുടെ മകൻ അതിർഖുർ റഹ്മാൻ മാധ്യമങ്ങളോട് പങ്കുവെച്ചു. ഇത് എതിർത്തപ്പോൾ, പ്രത്യേക ഓപ്പറേഷൻ സംഘവുമായി എത്തിയ പോലീസുകാരിൽ…
ബുൾഡോസിംഗ് ഫാഷിസത്തിൻ്റെ നിയമ ഭാഷ!
ശംസീർ ഇബ്റാഹീം അനധികൃത കയ്യേറ്റം, ബംഗ്ലാദേശി - റോഹിൻഗ്യൻ കുടിയേറ്റം, നിയമവിരുദ്ധ നിർമാണം തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി വിട്ട് മുസ്ലിം അധിവാസ കേന്ദ്രങ്ങളിൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസ് ചെയ്യുന്ന ഭരണകൂട നടപടി ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെ ഏറ്റവും പുതിയ അധ്യായമാണ്. രാമനവമി - ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപക അക്രമവും കലാപവും ഉന്നം വെച്ച് സംഘ് പരിവാർ സംഘടനകൾ നടത്തിയ ഘോഷയാത്രകളും അവയിൽ മുഴക്കിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും തുടങ്ങി, അത്തരം സംഭവങ്ങളുടെ യാതൊരു പശ്ചാത്തലവും ഇല്ലാതെ…
ഇന്ത്യ യെന്ന ആശയം നിരപ്പാക്കപ്പെടുമ്പോൾ
ഇന്ത്യ 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും ഹിന്ദുത്വ ശക്തികളുടെ വർഗീയ പദ്ധതികൾ പൂർവ്വാധികം ശക്തിയോടെ നടപ്പിലാക്കപ്പെടുകയാണ്. ഈ അക്രമണത്തിൻ്റെ ഏറ്റവും വലിയ ഇരകൾ മുസ്ലിംകളാണ്. “കാം ജാരീ ഹെ” (പണി പുരോഗമിക്കുകയാണ്). 1993ൽ ഹിന്ദുത്വവാദികളുടെ  ആയുധപ്പുരയെന്നു വിളിക്കാവുന്ന അയോധ്യയിലെ ദിഗംബർ അഖാഡയിൽ വെച്ച് മഹന്ദ് രാമചന്ദ്ര പരമഹംസ ആർജ്ജവത്തോടെ, സുവ്യക്തമായി തന്നെ, മാധ്യമങ്ങളോടു പറഞ്ഞു. ബാബരി മസ്ജിദ്- രാമക്ഷേത്ര തർക്കം സംബന്ധിച്ച പ്രക്ഷോഭത്തിനും പ്രചരണങ്ങൾക്കും പദ്ധതിയിടാനും അതിനു മേൽനോട്ടം വഹിക്കാനും അതിൻ്റെ പരിസമാപ്തിയിൽ രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന്…
ഈ വിമർശനം എങ്ങിനെയാണ് മതസ്പർധ സൃഷ്ടിക്കുന്നത്?
സംഘപരിവാറിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 90 ലധികം വ്യക്തികൾക്കെതിരെ കേരളത്തിലുടനീളം കേസുകൾ എടുത്തതായാണ് മാധ്യമങ്ങൾ പറയുന്നത്. ഇവയിൽ ഇരുപത് കേസുകളുടെ എഫ്ഐആർ സ്വരൂപിച്ചു കൊണ്ട് പഠനം നടത്തിയപ്പോൾ ലഭിച്ച വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 20 വരെയുള്ള കേസുകളാണ് പഠനത്തിനാധാരം. ഐപിസി 1860 പ്രകാരമുള്ള 153, 153 A എന്നിവയും 2011 കേരള പോലീസ് ആക്ട് പ്രകാരമുള്ള…
യുഎപിഎ: കാപട്യത്തിന്റെ വ്യവസ്ഥാപിത ഇടത് മാതൃക
യുഎപിഎ നിയമത്തിനെതിരെയുള്ള സിപിഎമ്മിന്റെ അഖിലേന്ത്യാ പ്രതിഷേധവാരത്തിന്റെ ഭാഗമായി കേരളത്തിലും ഒരു പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. യുഎപിഎ, എന്‍എസ്എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കണമെന്നാണ് ആഗസ്ത് 20 മുതല്‍ 26 വരെയുള്ള പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം. ഇത് ഒരുഭാഗത്ത് യുഎപിഎ നിയമത്തിനെതിരേ ഘോരമായി പ്രചാരമഴിച്ചുവിടുന്ന സിപിഎം മറുഭാഗത്ത് സര്‍ക്കാരിന്റെ ഭാഗമായി അതേ നിമയത്തെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനമുയര്‍ത്തിവിട്ടു. പന്തീരാങ്കാവ് മാവോവാദി കേസിലെ അലന്‍ ഷുഹൈബിന്റെ അമ്മ സബിത ശേഖറാണ് ഏറ്റവും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്.…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.