Skip to content Skip to sidebar Skip to footer

Fascism

ചെങ്കോൽ പ്രതിനിധീകരിക്കുന്ന പുതിയ ഇന്ത്യ
പുതിയ പാർലിമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി പാർലമെന്റിൽ സ്ഥാപിക്കപ്പെട്ട ചെങ്കോൽ. 1947ൽ പ്രഥമ പ്രധാനമന്തി ജവാഹർലാൽ നെഹ്‌റുവിന് ബ്രിട്ടീഷ് വൈസ്രോയ് മൌണ്ട് ബാറ്റൺ ചെങ്കോൽ കൈമാറിയിരുന്നതായും, ഇത് അധികാര കൈമാറ്റത്തിന്റെ പ്രതീകമാണെന്നുമാണ് ബി.ജെ.പിയുടെ വാദം. തമിഴ്‌നാട്ടിൽ, ചോള രാജവംശത്തിന്റെ കാലത്ത്, ഒരു രാജാവിൽ നിന്ന് മറ്റൊരു രാജാവിലേക്ക് അധികാരം കൈമാറുന്നതിനെ അടയാളപ്പെടുത്തിയിരുന്നതുപോലെ, ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യൻ ഭരണകൂടത്തിലേക്കുള്ള അധികാര കൈമാറ്റത്തെയാണ് 'സെങ്കോൽ' പ്രതീകപ്പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രി…
ഗോഡ്‌സെ മുതൽ പരശുറാം വാഗ്മോറെ വരെ: തെളിയുന്നത് അർ.എസ്.എസിൻ്റെ രാജ്യദ്രോഹ മുഖം
പാക്കിസ്ഥാൻ ഏജന്റിന് രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ പ്രതിരോധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്ത പ്രദീപ് എം കുരുൾക്കർ എന്ന ഡി.ആർ.ഡി.ഓ ഉദ്യോഗസ്ഥൻ, ആർ.എസ്.എസ് സജീവ പ്രവർത്തകനാണെന്ന വാർത്ത പുറത്തു വന്നത് മെയ് പത്തിനായിരുന്നു. താൻ വിശ്വസിക്കുന്നത് ആർ.എസ്.എസ് ആശയങ്ങളാണെന്നും, തന്റെ മുത്തശ്ശന്റെ കാലം തൊട്ടേ തങ്ങൾ ആർ.എസ്.എസ് പ്രവർത്തകരാണെന്നും കുരുൾക്കർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. ആർ.എസ്.എസ് ആശയങ്ങൾ എങ്ങനെ രാജ്യദ്രോഹപരമായി പ്രവർത്തിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇവിടെ…
സംഘ്പരിവാർ നിർമിക്കുന്ന രാഷ്ട്രീയ ഭാവന
ലോകസഭാ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് 2014 ൽ ബി.ജെ.പിക്ക് അധികാരം നേടി കൊടുത്തത് എന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് സാമാന്യ ധാരണയുള്ള ആരും വിശ്വസിക്കില്ല. ഏതൊരു രാഷ്ട്രീയ പാർട്ടിയെയും തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുന്നതിന് ചെറുതും വലുതുമായ അസൂത്രണങ്ങളും ഹൃസ്വ - ദീർഘ കാല പദ്ധതികളും അതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവും. ആ പദ്ധതികൾ നടപ്പിലാക്കുന്നതിലെ വിജയമാണ് ഒരു പാർട്ടിക്കും അവർ പിൻപറ്റുന്ന ആശയങ്ങൾക്കും രാജ്യത്ത് സ്വീകാര്യത ഉണ്ടാക്കി കൊടുക്കുന്നത്. നിലവിൽ ജനങ്ങൾ അംഗീകരിച്ച, തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു പാർട്ടിയെ സംബന്ധിച്ച്…
“ടീം ഹോർഹെ”: വ്യാജ വാർത്തകളുടെ ആഗോള സ്വകാര്യ വിപണി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതെങ്ങനെ?
സോഷ്യൽ മീഡിയ ഹാക്കിംഗ്, അട്ടിമറി, ആസൂത്രിതമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ എന്നിവയിലൂടെ വിവിധ പ്രദേശങ്ങളിലായി 30-ലധികം തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച, ഇസ്രായേലി കോൺട്രാക്ടർമാരുടെ ഒരു സംഘത്തെ സംബന്ധിച്ച വിവരങ്ങൾ 'ഫോർബിഡൻ സ്റ്റോറീസ്' പുറത്തുകൊണ്ടുവന്നിരുന്നു. "ഹോർഹെ" എന്ന അപരനാമത്തിൽ പ്രവർത്തിക്കുന്ന, 50 കാരനായ മുൻ ഇസ്രായേലി പ്രത്യേക സേനാംഗം താൽ ഹനാനാണ് "ടീം ഹോർഹെ" എന്ന രഹസ്യ യൂണിറ്റിന് നേതൃത്വം നൽകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ യൂണിറ്റ് പരിശ്രമിച്ചിട്ടുണ്ട്. താൽ ഹനാൻ…
മോഹൻ ഭഗവതിന്റെ ജനസംഖ്യാ പേടി: വസ്തുത പരിശോധിക്കുന്നു.
ആർ. എസ്. എസ് തലവൻ മോഹൻ ഭഗവത് ഒക്ടോബർ അഞ്ചിന് നടത്തിയ പ്രഭാഷണത്തിൽ രാജ്യത്തെ ജനസഖ്യയെ കുറിച്ച് രണ്ട് വാദങ്ങൾ ഉന്നയിച്ചിരുന്നു. രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നുവെന്നും അത് രാജ്യത്തെ വിഭവശേഷിയെ ബാധിക്കുമെന്നാണ് ഒന്നാമത്തെ വാദം. രണ്ട്, രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസന്തുലിതത്വം നിലനിൽക്കുന്നു. "ജനസംഖ്യ വർധനവിന് അനുസരിച്ച് വിഭവങ്ങൾ വേണം. അല്ലാത്തപക്ഷം അതൊരു ബാധ്യതയായി മാറും. ജനസംഖ്യ സമ്പത്ത് ആണ് എന്നൊരു കാഴ്ചപ്പാട് ഉണ്ട്. എന്നാൽ, രണ്ട് വശങ്ങളെയും മുന്നിൽ വെച്ച് കൊണ്ട് ഒരു നയം…
പാശ്ചാത്യ രാജ്യങ്ങളിൽ രാഷ്ട്രീയ പ്രേരിത ഭീകരാക്രമണങ്ങൾ വർധിക്കുന്നു, മതതീവ്രവാദ ആക്രമണങ്ങൾ 82 ശതമാനം കുറഞ്ഞു.
2022 ആഗോള തീവ്രവാദ ഇൻഡക്സ് (ജി.ടി.ഐ) പ്രകാരം പാശ്ചാത്യ രാജ്യങ്ങളിൽ മതഭീകരവാദത്തേക്കാൾ, രാഷ്ട്രീയ ഭീകരവാദ പ്രവർത്തനങ്ങൾ വർധിച്ചിരിക്കുന്നു. 2021-ൽ മതതീവ്രവാദ ആക്രമണങ്ങൾ 82 ശതമാനം കുറഞ്ഞതായി 'ടെററിസം ട്രാക്കറിൽ' നിന്നും മറ്റ് ഉറവിടങ്ങളിൽ നിന്നുമുള്ള കണക്കുകൾ ആധാരമാക്കി 'ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്' (ഐ.ഇ.പി) തയ്യാറാക്കിയ ആഗോള തീവ്രവാദ ഇൻഡക്സ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, മതതീവ്രവാദ ആക്രമണങ്ങളേക്കാൾ അഞ്ചിരട്ടി രാഷ്ട്രീയ പ്രേരിത ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ട്. ഈ ആക്രമണങ്ങൾക്ക് കാരണമായ തീവ്ര ഇടതുപക്ഷ -…
‘വ്യാജവാർത്തകളുടെ കാലത്ത്’ ഗൗരി ലങ്കേഷിന്റെ അവസാന എഡിറ്റോറിയൽ.
ഈ ആഴ്ചയിലെ ലക്കത്തിൽ, ഗീബൽസിന്റേതിന് സമാനമായ ഇന്ത്യയിലെ വ്യാജവാർത്താ ഫാക്ടറികളെക്കുറിച്ച് എന്റെ സുഹൃത്ത് ഡോ.വാസു എഴുതിയിട്ടുണ്ട്. ഈ നുണ ഫാക്ടറികളിൽ മിക്കതും നടത്തുന്നത് മോദിയുടെ അനുയായികളാണ്, ഇവയുണ്ടാക്കുന്ന ആഘാതങ്ങളെന്തൊക്കെയെന്ന് വിശദീകരിക്കാനാണ് ഈ പത്രാധിപക്കുറിപ്പിലൂടെ ഞാൻ ശ്രമിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഗണേഷ് ചതുർത്ഥി ആഘോഷം നടന്നത്. അന്ന് സാമൂഹ്യമാധ്യമങ്ങളിൽ സംഘപരിവാർ പ്രവർത്തകർ ഒരു നുണ പ്രചരിപ്പിച്ചു. കർണാടക സര്‍ക്കാര്‍ കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ ഗണപതി പ്രതിമ സ്ഥാപിക്കാൻ കഴിയൂ എന്നാണത്. അതിനായി ഒരു വ്യക്തി 10…
ധ്രുവീകരണത്തിന് പിന്നിലെ ഗൂഢാലോചന വെളിവാകുമ്പോൾ
2000ത്തിന് ശേഷം രാജ്യത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തിയത് രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്തും ആണെന്ന് ആർ.എസ്.എസിന്റെ ഒരു മുൻ അംഗം സത്യവാങ്ങ്മൂലം സമർപ്പിക്കുകയുണ്ടായി. 1990 മുതൽ ആർ.എസ്.എസുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന യശ്വന്ത് ഷിൻഡെ ഓഗസ്റ്റ് 29-ന് നാന്ദേഡ് സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. നന്ദേഡ് ബോംബ് സ്‌ഫോടനക്കേസിൽ തന്നെ സാക്ഷിയാക്കണമെന്ന് ഷിൻഡെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2006-ൽ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ ബോംബ് പൊട്ടിത്തെറിച്ച്…
സഞ്ജീവ് ഭട്ട്, നീതിക്ക് വേണ്ടിയുള്ള നാല് വർഷത്തെ പോരാട്ടം!
സഞ്ജീവ് ഭട്ട് വിചാരണ തടവുകാരനായി ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാലു വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം. ഞാൻ ശ്വേത സഞ്ജീവ് ഭട്ട്, എന്നേക്കുമായി നിശ്ശബ്ദനാക്കാൻ സർക്കാർ സഞ്ജീവിനെ അറസ്റ്റ് ചെയ്തത് 2018 സെപ്തംബർ അഞ്ചിനായിരുന്നു. അന്നുമുതൽ സഞ്ജീവിന്റെ നിശ്ചയദാർഢ്യത്തെ തകർക്കാനും തള്ളിക്കളയാനും നിശ്ശബ്ദനാക്കാനുമുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. കെട്ടിച്ചമച്ച കേസുകൾ ഉപയോഗിച്ച് സഞ്ജീവിനെ അന്യായമായി തടവിലാക്കിയിട്ട ഇന്നേക്ക് നാലുവർഷങ്ങൾ തികയുന്നു. കുറ്റകൃത്യങ്ങൾ വ്യാജമായി ആരോപിച്ച്,…
ബാബാബുഡന്‍ ദര്‍ഗ: വിജയം കാണുന്നത് ആരുടെ തന്ത്രം?
ശിവസുന്ദർ ഒന്നിലധികം വിശ്വാസങ്ങളെ ഉള്‍ക്കൊള്ളുന്ന ചരിത്രപ്രധാനമായ ആരാധനാലയമാണ് കര്‍ണാടകയിലെ ചിക്മംഗളൂർ ജില്ലയില്‍ മലമുകളില്‍ നിലകൊള്ളുന്ന 'ഗുരു ദത്താത്രേയ സ്വാമി ബാബാബുഡന്‍ ദര്‍ഗ'. ദര്‍ഗയുടെ മത, ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍, ഹിന്ദുക്കളും മുസ്ലിംകളും ഉള്‍പ്പെടെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ഭരണസമിതിയെ നിയമിക്കാന്‍ കര്‍ണാടകയിലെ ബി.ജെ.പി ഗവണ്മെന്റ് ഉത്തരവിട്ടിരിക്കുകയാണ്. അപകട സാധ്യമായ ഈ ഉത്തരവ് പ്രതീക്ഷിച്ചതുതന്നെയായിരുന്നു. ദത്ത ജയന്തി, ദത്ത മാല എന്നിവയും മറ്റ് ഹൈന്ദവ ആഘോഷങ്ങളും ദര്‍ഗയില്‍ നടത്താന്‍ ഈ ഉത്തരവ് അനുവദിക്കുന്നുണ്ട്. വര്‍ഷംതോറുമുള്ള…
“ഒരു സ്ത്രീയോടുള്ള നീതി എങ്ങനെയാണു ഇത്തരത്തിൽ അവസാനിക്കുക?”, ബിൽക്കീസ് ബാനു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ, ബിൽക്കിസ് ബാനുവെന്ന 20 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, അവരുടെ മൂന്ന് വയസ്സ് പ്രായമുള്ള മകൾ ഉൾപ്പടെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തിയ 11 പേർ ഓഗസ്റ്റ് 15 നു ജയിൽ മോചിതരായി. ബിൽക്കിസ് ബാനുവിന്റെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ്, 2008 ൽ സി.ബി.ഐ കോടതി പ്രതികളെ ജീവപര്യന്തത്തിനു ശിക്ഷിക്കുന്നത്. പിന്നീട് ബിൽക്കിസ് ബാനുവിനെതിരെ നിരന്തരം ഭീക്ഷണികളുണ്ടായിരുന്നു. 'ഒരു സ്ത്രീയോടുള്ള നീതി എങ്ങനെയാണു ഇത്തരത്തിൽ അവസാനിക്കുക' എന്നാണ് ബിൽക്കിസ് ബാനു ആ അക്രമികളുടെ ജയിൽ…
ഇന്ത്യൻ മാധ്യമങ്ങൾ തടവിലാണ്.
പി. സായ്നാഥ് 2020 മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലോക്ക്ഡൗൺ പ്രഭാഷണം, 1.4 ബില്യൺ വരുന്ന ജനങ്ങൾക്ക് തയ്യാറെടുക്കാൻ വെറും നാല് മണിക്കൂറാണ് നൽകിയത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിത മർഗം ഇത് ഇല്ലാതാക്കി. പ്രഭാഷണത്തിൽ അത്യാവശ്യ സേവനങ്ങളുടെ ലിസ്റ്റിൽ മാധ്യമ പ്രവർത്തനവും ഉൾപ്പെട്ടിരുന്നു. കുറച്ച് മാസങ്ങൾക്കകം കോർപറേറ്റ് ഉടമസ്ഥതയിലോ, അവരുടെ നിയന്ത്രണത്തിലോ ഉള്ള പ്രധാന മാധ്യമ സ്ഥാപനങ്ങൾ ഒക്കെ മൂവായിരത്തോളം ആളുകളെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. ഇത് തന്നെയും നിർബന്ധിത രാജിയിലൂടെയും…
ബിൽക്കീസ് ബാനു കേസ്: കുറ്റവാളികളുടെ മോചനം സാധ്യമായത് എങ്ങനെ?
ബലാത്സംഗത്തിനും കൊലപാതകത്തിനും ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ട 11 പേർ, ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ, ഗുജറാത്തിലെ ഗോധ്ര ജയിലിൽ നിന്നും തങ്ങളുടെ അനുയായികളുടെ ആരവങ്ങൾ ഏറ്റുവാങ്ങി മോചിതരായിരിക്കുകയാണ്. 2002 ഗുജറാത്ത് വംശഹത്യക്കിടെ, ദഹോദ് ജില്ലയിലെ ബിൽക്കീസ് ബാനു എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനും ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും 2008 ലാണ് ഇവർ ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്. അവർ ചെയ്‌ത കുറ്റകൃത്യങ്ങളുടെ ഭീകര സ്വഭാവം കോടതി അന്ന് നിരീക്ഷിക്കുകയുണ്ടായി. ബാനുവിന്റെ മൂന്ന്…
ഇങ്ങനെ ഇൻ്റർനെറ്റ് തടഞ്ഞാൽ പിന്നെന്ത് ഡിജിറ്റൽ ഇന്ത്യ…!?
2014ൽ അധികാരത്തിൽ വരുമ്പോൾ ബി.ജെ.പി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഡിജിറ്റൽ ഇന്ത്യ. ഇന്ത്യയെ ഡിജിറ്റലി ശാക്തികരിക്കപ്പെട്ട സമൂഹമാക്കുക, ഓരോ പൗരനും ഉപയോഗയോഗ്യമായ അടിസ്ഥാന ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയായിരന്നു ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ. എന്നാൽ, ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന രാജ്യത്ത് കഴിഞ്ഞ പതുവർഷത്തിനിടയിൽ ഡിജിറ്റൽ വിനിയോഗത്തിന്റെ അടിസ്ഥാന ഉപകരണമായ ഇന്റർനെറ്റ് സംവിധാനം എത്ര തവണ നിശ്ചലമാക്കി എന്ന കണക്ക് പരിശോധിച്ചാൽ, ഡിജിറ്റൽ ഇന്ത്യയിലേക്കെത്താൻ ഇനിയും ഏറെ ദൂരമുണ്ടെന്ന് മനസ്സിലാകും. കഴിഞ്ഞ…
ഗസ്സ : ആക്രമണവും നാശനഷ്ടങ്ങളും ചിത്രങ്ങളിലൂടെ.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 44 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഗസ്സ കേന്ദ്രീകരിച്ചു ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 350 ൽ പരം പേർക്ക് പരിക്കേറ്റതായും പറയുന്നു. ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് കമാൻഡർ ബസ്സാം അൽ സാദിയെ ഇസ്രായേൽ സൈന്യം വെസ്റ്റ്ബാങ്കിൽ അറസ്റ്റ് ചെയ്തതു മുതലാണ് ആക്രമണങ്ങൾ തുടങ്ങുന്നത്. ആക്രമണത്തിൽ മറ്റൊരു ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ പെൺകുട്ടിയുടെ…
ട്വിറ്ററിനെ ഭയക്കുന്ന ഭരണകൂടം.
2021 ജൂലൈ - ഡിസംബർ കാലത്ത് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ഏറ്റവും കൂടുതൽ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ആവശ്യം നിയമപരമായി ഉന്നയിച്ചതിൽ ഇന്ത്യ ഒന്നാമത്. മാധ്യമ പ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും വെരിഫൈഡ് അക്കൗണ്ടുകളിലെ കണ്ടന്റുകൾ നീക്കംചെയ്യാനുള്ള നിയമപരമായ അഭ്യർത്ഥനകൾ സമർപ്പിച്ചതിൻ്റെ കണക്കാണിത്. ആകെ ട്വിറ്റർ അക്കൗണ്ടുകളിലെ വിവരങ്ങൾ തേടുന്നതിൽ ഒന്നാമത് അമേരിക്കയാണ്. തൊട്ടു പിന്നിൽ തന്നെ ഇന്ത്യയുണ്ട്. കണ്ടന്റ് നീക്കം ചെയ്യാനായി ട്വിറ്ററിലേക്ക് വരുന്ന ആകെ അപേക്ഷകളുടെ 19 ശതമാനവും ഇന്ത്യയിൽ നിന്നാണെന്ന് ട്വിറ്ററിന്റെ ഏറ്റവും…
കാവിവൽക്കരിക്കപ്പെടുന്ന വിദേശനയ സ്ഥാപനങ്ങൾ!
പി. രമൺ 2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതൽ രാജ്യത്തിന്റെ വിദേശ നയ രൂപീകരണത്തിലും സ്ഥാപനങ്ങളിലും "കാവിവൽക്കരണം" നടക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സാധാരണയായി, രാജ്യത്തിൻ്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശകാര്യ മന്ത്രാലയം ഒരിക്കലും ഇടപെടാറില്ല. എന്നാൽ, 2017-ൽ വിദേശകാര്യ മന്ത്രാലയം ഭാരതീയ ജനതാ പാർട്ടിയുടെ പ്രത്യയശാസ്ത്രജ്ഞനായ ദീൻദയാൽ ഉപാധ്യായയെക്കുറിച്ചുള്ള ഒരു ഔദ്യോഗിക പ്രസിദ്ധീകരണം 'ഇന്റഗ്രൽ ഹ്യൂമനിസം' എന്ന പേരിൽ പുറത്തിറക്കുകയുണ്ടായി. അതിന്റെ ഉള്ളടക്കം വിചിത്രമായിരുന്നു. പ്രസിദ്ധീകരണത്തിൽ, 'ഇന്ത്യൻ ചിന്ത'യെ 'ഹിന്ദു ചിന്ത'യുമായി തുലനം ചെയ്യുകയും, "ഹിന്ദു സമൂഹം…
അവർ ഗാന്ധിജിയെ വീണ്ടും കൊല്ലുകയാണ്!
ഔനിന്ധ്യോ ചക്രവർത്തി. കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ആവശ്യമുള്ളതാണ്, ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങൾ. ബി.ജെ.പി വാഴ്ത്തുന്ന സ്വാതന്ത്ര്യ സമരകാലത്തെ അവരുടെ വീരന്മാർക്ക് അത്ര നല്ല പ്രതിഛായയല്ല ഉള്ളത്. അവർ പ്രധാന ഘട്ടങ്ങളിൽ പലപ്പോഴും കോളനി വിരുദ്ധ സമരത്തെ എതിർത്തു. ഇത് ദേശീയതയെ ഹിന്ദുത്വവുമായി സമീകരിക്കുന്ന ഇന്നത്തെ പൊതുബോധത്തിൽ വലിയ ദ്വാരം സൃഷ്ടിക്കുന്നു. കൊളോണിയൽ വിരുദ്ധ സമരത്തിൽ ഹിന്ദുത്വത്തിന് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരാൾ വിനായക് ദാമോദർ സവർക്കറാണ്. 1990-കളുടെ അവസാനം മുതൽ, ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ അയാളെ…
ശ്രീലങ്ക: പഠിക്കാൻ ഏറെയുണ്ട്.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ജൂൺ 14നു അദ്ദേഹം മാലിദീപിൽ എത്തി. എന്നാൽ അദ്ദേഹത്തിനെതിരെ മാലിദ്വീപിൽ പ്രതിഷേധം ഉയർന്നതോടെ സിംഗപ്പൂരിലേക്ക് കടന്നു. അവിടെയും അധികനാൾ തങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കൂടാതെ സിംഗപ്പൂർ അദ്ദേഹത്തിന് അഭയം നൽകാൻ സാധ്യതയില്ലെന്ന രീതിയിൽ റിപ്പോർട്ടുകളും വന്നിട്ടുണ്ട്. അഭയം നൽകണം എന്നാവശ്യപെട്ട് ഇന്ത്യയെ സമീപിച്ചതായും അഭ്യൂഹമുണ്ട്. എന്നാൽ കേന്ദ്രം ഇത് തള്ളിയിരിക്കുകയാണ്. രാജപക്‌സെ എന്ന ഭരണാധികാരിയെ അഭയാർത്തിയാക്കിയത് ശ്രീലങ്കയിൽ അടുത്ത കാലങ്ങളിലായി അരങ്ങേറിയ നാടകീയ സംഭവങ്ങളാണ്. 2022…
അട്ടിമറിക്കപ്പെടുന്ന കൊളീജിയം ശുപാർശകൾ
കർണാടകയുടെ അഴിമതി വിരുദ്ധ ബ്യൂറോ തലവൻ സീമന്ത് കുമാർ സിംഗ് ഉൾപ്പെട്ട അഴിമതിക്കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജ് എച്ച്.പി സന്ദേശ്, തനിക്ക് സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് ജൂലൈ 11ന്റെ ഉത്തരവിനിടെ പറയുകയുണ്ടായി. കേൾക്കുന്നവരിലെല്ലാം തന്നെ ഇത് ഞെട്ടലുണ്ടാക്കി. ഒരു ജഡ്ജി സ്ഥലംമാറ്റ ഭീഷണിയെക്കുറിച്ച് പരസ്യമായി സംസാരിക്കുക മാത്രമല്ല, യഥാർത്ഥത്തിൽ അത് ഒരു ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്യുന്ന അപൂർവ സംഭവമാണിത്. ജഡ്ജിമാരുടെ നിയമനവും സ്ഥലമാറ്റവും ശുപാർശ ചെയ്യുന്ന മുതിർന്ന സുപ്രീം കോടതി ജഡ്ജിമാരുടെ സംഘമായ കൊളീജിയത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച ചോദ്യങ്ങൾ ഇത്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.