Skip to content Skip to sidebar Skip to footer

Fascism

വീട് പൊളിക്കലും മാധ്യമ ആഘോഷങ്ങളും.
അർഷി ഖുറേഷി യു.പിയിലെ അലഹബാദിൽ ആക്ടിവിസ്റ്റ് ജാവേദ് മുഹമ്മദിന്റെ വീട് ഞായറാഴ്ച്ച അധികൃതർ തകർക്കുകയുണ്ടായി. അനധികൃതമായി നിർമിച്ചതാണെന്ന് പറഞ്ഞാണ് വീട് പൊളിച്ചു മാറ്റിയത്. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വിധം ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ നടത്തിയ പരാമർശങ്ങൾക്കെതിരെ അലഹബാദിൽ നടന്ന പ്രതിഷേധങ്ങളുടെ പ്രധാന ഗൂഢാലോചനക്കാരനെന്ന് ആരോപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് കൂടിയായ ജാവേദിനെ യു.പി പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. പ്രതിഷേധവുമായി ബന്ധപ്പെട്ട് 68 പേരെ അലഹബാദിൽ നിന്ന് അറസ്റ്റ്…
“മുസ്ലിംകളെ തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നത് അവസാനിപ്പിക്കണം. “
ഡൽഹിയിലെ ഉത്തർപ്രദേശ് ഭവനിൽ സമരം ചെയ്യാനെത്തിയ വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്. ഐ ഓ, ഫ്രറ്റർണിറ്റി, എം എസ് എഫ് സംഘടനകളുടെ നിരവധി അംഗങ്ങളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. യുപിയിലെ പ്രയാഗ്‌രാജിൽ വിദ്യാർത്ഥി നേതാവ് അഫ്രീൻ ഫാത്തിമയുടെ വീട് തകർക്കുകയും പിതാവ് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തതിനെതിരെ യായിരുന്നു പ്രതിഷേധം. കസ്റ്റഡിയിലെടുത്ത അറുപതോളം പേരെ പാർലിമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. "വ്യക്തമായ നിയമലംഘനം നടത്തികൊണ്ട് ജാവേദ് മുഹമ്മദിന്റെ വീട് തകർത്തതിനെതിരെയാണ് ഞങ്ങൾ പ്രതിഷേദിക്കുന്നത്. മുസ്ലിംകളെ തിരഞ്ഞു…
ബി.ജെ.പിയിലെ യഥാർത്ഥ ഫ്രിൻജ്!
നൂപുർ ശർമ്മയുടെ രാഷ്ട്രീയ ജീവിതം ഒരു പൊട്ടിത്തെറിയോടെ താൽക്കാലികമായി അവസാനിച്ചിരിക്കുന്നു. ടൈംസ് നൗ ചാനൽ ചർച്ചയിൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവായ നുപൂറിനെ സസ്പെൻഡ് ചെയ്തിരുന്നു. അവരുടെ സഹപ്രവർത്തകൻ നവീൻ ജിൻഡാലിനെയും സമാനമായ വിദ്വേഷപ്രചാരണത്തിന്റെ പേരിൽ പുറത്താക്കുകയുണ്ടായി. നൂപുരിന്റെ പരാമർശങ്ങൾക്കെതിരെ അറബ് ലോകത്തുണ്ടായ രോഷമാണ് ബി.ജെ.പിയെ ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. വളരെ തന്ത്രപരമായി നരേന്ദ്ര മോദി സർക്കാർ സ്വന്തം പാർട്ടി വക്താവിന്റെ പരാമർശങ്ങളെ "ഫ്രഞ്ജ് " എന്ന്…
അസാധാരണമായ പ്രതിസന്ധിയും പ്രതിപക്ഷത്തിന്റ തണുത്ത പ്രതികരണങ്ങളും.
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ രണ്ട് ഔദ്യോഗിക വക്താക്കൾ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങളെച്ചൊല്ലിയുള്ള അന്താരാഷ്ട്ര പ്രതിഷേധത്തെ തുടർന്ന് നരേന്ദ്ര മോദി സർക്കാർ ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ആ പ്രതിസന്ധി മൂലം മുസ്ലീം വിരുദ്ധത പ്രാഥമിക രാഷ്ട്രീയ അജണ്ടയാക്കി മാറ്റിയ ബി.ജെ.പി ഈ രണ്ട് വക്താക്കളെയും അവരുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് മാറ്റാൻ മാത്രമല്ല, വിഷയത്തിൽ ഒന്നിലധികം വിശദീകരണങ്ങൾ നൽകാനും നിർബന്ധിതരായി. പരാജയങ്ങളിൽ നിന്ന് പോലും രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ വൈദഗ്ദ്യം നേടിയ ഒരു…
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധം: പോലീസ് വെടിവെപ്പിൽ രണ്ട് മരണം
പ്രവാചകനിന്ദക്കെതിരെ മുസ്ലീങ്ങൾ നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്താൻ റാഞ്ചിയിൽ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് മുസ്ലിംകൾ മരിക്കുകയും പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ ഹിന്ദുത്വവാദികളും അക്രമം അഴിച്ചുവിട്ടു. ഇസ്‌ലാംനഗർ സ്വദേശി മുദാസിർ, മഹാത്മാഗാന്ധി റോഡിലെ ക്രിസ്റ്റിയാ നഗർ സ്വദേശി സാഹിൽ എന്നിവരാണ് മരിച്ചത്. മുദാസിറിന് 15 വയസ്സായിരുന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന മുദസ്സിറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് മുദസ്സിറിന്റെ അമ്മാവൻ മക്തൂബ് മീഡിയയോട് പറഞ്ഞു. "അവൻ ഹനുമാൻ മന്ദിറിന് മുന്നിലെത്തിയപ്പോൾ, മന്ദിറിനുള്ളിലുണ്ടായിരുന്ന…
വിദ്വേഷത്തിന്റെ വിഷം അവസാനിപ്പിക്കണം: നസ്റുദ്ദീൻ ഷാ
മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വിതക്കുന്ന പ്രവണതകൾ അവസാനിപ്പിക്കാൻ പ്രധാന നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടൻ നസ്റുദ്ദീൻ ഷാ. എൻ.ഡി ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് മെയ് 26 ന് ടൈംസ് നൗ ടെലിവിഷൻ ചാനലിലെ സംവാദത്തിനിടെയാണ് ഭാരതീയ ജനതാ പാർട്ടി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളെ സംബന്ധിച്ച് ഷാ പ്രതികരിച്ചത്. ഇരുപതോളം രാജ്യങ്ങളും മുസ്ലിം ആധിപത്യമുള്ള രാജ്യങ്ങളിലെ സംഘടനകളും പരാമർശത്തെ അപലപിച്ചിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വനങ്ങളുമുണ്ടായി. ട്വിറ്ററിൽ മോദി…
ടി.വി ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കി ബി.ജെ.പി.
ടി.വി വാർത്താ സംവാദങ്ങളിൽ പങ്കെടുക്കുന്ന പാർട്ടി പ്രതിനിധികൾക്ക് ബി.ജെ.പി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നു. "സംയമനം പാലിക്കുന്ന ഭാഷ ഉപയോഗിക്കുക, പ്രക്ഷുബ്ധരാവുകയോ, ആവേശഭരിതരാകുകയോ ചെയ്യാതിരിക്കുക, അജണ്ടയിൽ തുടരുക" എന്നിവയാണ് നിർദ്ദേശങ്ങളിൽ പ്രധാനം. അംഗീകൃത വക്താക്കളെയും പാർട്ടി അംഗങ്ങളെയും മാത്രമേ ചർച്ചയിൽ പങ്കെടുക്കാൻ അനുവദിക്കൂ. പങ്കെടുത്ത് സംസാരിക്കേണ്ടവരെ പാർട്ടിയുടെ മീഡിയ സെൽ തീരുമാനിക്കും. ഏതെങ്കിലും മതത്തെയോ അതിന്റെ ചിഹ്നങ്ങളെയോ മതപരമായ വ്യക്തികളെയോ വിമർശിക്കരുതെന്നുമുള്ള മുന്നറിയിപ്പും പങ്കെടുക്കുന്നവർക്ക് നൽകുന്നുണ്ട് എന്ന് എൻ.ഡി.ടി.വിയുടെ റിപ്പോർട്ട് പറയുന്നു. ടൈംസ് നൗ ചർച്ചക്കിടെ മുഹമ്മദ് നബിയെക്കുറിച്ച്…
കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടെ കാണാതായ പള്ളികള്‍
കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടെ നമ്മളറിയാതെ അമ്പലങ്ങളാക്കി മാറ്റിയ മുസ്ലിം പള്ളികള്‍ ഏതെല്ലാം എന്ന് പരിശോധിക്കുന്നു. ബാബരി മസ്ജിദിനു ശേഷം ഗ്യാൻ വാപി, മഥുര ഷാഹി ഈദ് ഗാഹ്, ബാബ ബുദാൻ ദർഗ തുടങ്ങിയ മുസ്ലിം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ആരോപണങ്ങളും, നിയമം ഉപയോഗിച്ച് മസ്ജിദുകൾക്ക് മേൽ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ 70 വർഷങ്ങൾക്കിടെ ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ അമ്പലങ്ങളായി മാറിയ മുസ്ലിം പള്ളികളെ കുറിച്ചു ഫാക്ട് ഷീറ്റ്സിന്റെ കണ്ടെത്തലുകൾ: ഫാറൂഖ് നഗര്‍ ജമാ…
പാഠപുസ്തകത്തിലെ കാവിവത്കരണം: കർണാടകയിൽ പ്രതിഷേധം
കർണാടകയിലെ വിദ്യാഭ്യാസ മേഖലയിൽ വർധിച്ചു വരുന്ന കാവിവത്കരണത്തിൽ പ്രതിഷേധിച്ച് നിരവധി പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും സംസ്ഥാന സർക്കാരിന്റെ വിവിധ കമ്മറ്റികളിൽ നിന്ന് രാജിവെച്ചു. കർണാടകയിൽ ബി.ജെ.പി അധികാരത്തിൽ വന്നതിനു ശേഷം 2020-ൽ രൂപീകരിച്ച രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള റിവിഷൻ കമ്മിറ്റി, അടുത്തിടെ 6 മുതൽ 10 വരെ ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളും 1 മുതൽ 10 വരെ ക്ലാസുകളിലെ കന്നഡ ഭാഷാ പാഠപുസ്തകങ്ങളും സാമൂഹ്യശാസ്ത്ര- ഭാഷാ പാഠപുസ്തകങ്ങളും പരിഷ്കരിച്ചിരുന്നു. വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗത് സിംഗ്,…
ബാബാ ബുദാൻ ദർഗ പൊളിക്കാൻ നിയമമുണ്ടോ?
ശിവസുന്ദർ കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ഗുരു ദത്താത്രേയ സ്വാമി ബാബാബുദൻ ദർഗ ഹിന്ദുക്കൾക്കും മുസ്ലിംകളിൽ ചിലർക്കും പ്രിയപ്പെട്ട പുരാതനമായ സൂഫി കേന്ദ്രമാണ്. 1991-ലെ ആരാധനാലയ നിയമം അനുസരിച്ച് സ്ഥാന പദവി സംരക്ഷിക്കുന്ന കാര്യത്തിൽ നിയമ വിമുഖത നേരിടേണ്ടി വന്ന ആരാധനാലയം കൂടിയാണിത്. എന്നാൽ ഇന്ത്യയിലുടനീളം അവരുടെ 'പരിവർത്തന' അജണ്ട നടപ്പിലാക്കാനായി ഇതേ ചട്ടപ്രകാരം നിയമ സാധുത വലതുപക്ഷ ശക്തികൾക്ക് നല്കിയതായി കാണാൻ സാധിക്കും. ചരിത്രപരമോ മറ്റു യാതൊരു തെളിവുകളോ ഇല്ലാതെ തന്നെ, ഹൈദരാലിയുടെ…
ചൈനയിലെ ഉയ്‌ഗുർ തടവറകളിലെ ക്രൂരത വിളിച്ചോതുന്ന മുഖങ്ങൾ.
ചൈനയിലെ സിൻജിയാങ്ങിലുള്ള അതീവ രഹസ്യമായ കൂട്ട തടവറയുടെ ഹൃദയഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകളും രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവച്ചുകൊല്ലാനുളള കൽപ്പനയും അടങ്ങിയ വലിയ ഡാറ്റാ ശേഖരം ഈ മേഖലയിലെ പോലീസ് കമ്പ്യൂട്ടർ സെർവറുകളിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഹാക്ക് ചെയ്യപ്പെട്ട സിൻജിയാങ് പോലീസ് ഫയലുകൾ 'ബിബിസി'ക്ക് ലഭിക്കുകയുണ്ടായി. അതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അന്വേഷിച്ച് ആധികാരികത ഉറപ്പു വരുത്തുവാനുള്ള മാസങ്ങൾ നീണ്ട പരിശ്രമത്തിന് ശേഷം, 'ബി.ബി.സി' ചിത്രങ്ങൾ പുറത്തു…
ദക്ഷിണേഷ്യയെ തകർക്കുന്ന തീവ്രവാദവും ഭൂരിപക്ഷവാദവും.
അഫ്ഗാൻ താലിബാൻ പെൺകുട്ടികൾക്കുള്ള സെക്കൻഡറി സ്‌കൂളുകൾ അടച്ചുപൂട്ടിയത് പോരാഞ്ഞിട്ടാവും ഇപ്പോൾ മറ്റൊരു ഉത്തരവിറക്കിയിരിക്കുകയാണ്. വീടിന് പുറത്തിറങ്ങുമ്പോൾ സ്ത്രീകൾ തല മുതൽ കാൽ വരെ ബുർഖ ധരിക്കണം അല്ലാത്തപക്ഷം അവരെ സ്ഥിരമായി വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാക്കുന്നതാണ് പുതിയ ഉത്തരവ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്ത്രീകളോട് സഞ്ചാരം നിയന്ത്രിക്കാൻ കൽപ്പിച്ചിരിക്കുകയാണ്. ഒരുപക്ഷേ ശരീഅത്ത് ഉത്തരവുകൾ പ്രകാരമാണ് തങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് താലിബാൻ പറഞ്ഞേക്കാം. എന്നാൽ, ഭൂരിപക്ഷം വരുന്ന ഇസ്ലാമിക പണ്ഡിതന്മാരും മറിച്ചാണ് ഇതിനെ മനസിലാക്കുന്നത്. മാധ്യമ പ്രവർത്തകർക്കും അധ്യാപകർക്കും…
രാജ്യദ്രോഹിയായ എൻ.ആർ.സി ഫ്ലാഗ് ബോയ്!
1951 മുതലുള്ള അസമിലെ പൗരത്വ രജിസ്റ്റർ പരിഷ്കരണത്തിന്റെ തലവാനായി ആറ് വർഷക്കാലം ഉണ്ടായിരുന്ന ആളാണ് പ്രതീക് ഹജേല. 2019 വരെ വളരെ കാര്യക്ഷമമായി പ്രവർത്തിച്ച ഇദ്ദേഹം കഴിഞ്ഞ മൂന്ന് വർഷങ്ങളായി ദേശവിരുദ്ധനായി മുദ്രകുത്തപെട്ടുകൊണ്ടിരിക്കുകയാണ്. മനപൂർവ്വമായ നിയമലംഘനത്തിനും എൻ. ആർ. സി പരിഷ്കരണ പ്രക്രിയയിലെ പരിശോധനകൾ മനഃപൂർവം ഒഴിവാക്കിയതിനും പ്രഖ്യാപിത വിദേശികൾ, സംശയാസ്പദമായ വോട്ടർമാർ, അവരുടെ പിൻഗാമികൾ എന്നിവരെ പൗരത്വ രജിസ്റ്ററിൽ പേരുകൾ രേഖപ്പെടുത്താൻ അനുവദിച്ചതിനുമെതിരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിനോട് നടപടി ആവശ്യപ്പെട്ടുകൊണ്ട് ഹജേലയുടെ പിൻഗാമിയായി സംസ്ഥാന എൻ.ആർ.സി…
“എനിക്കും നിങ്ങൾക്കും വേണ്ടി ജയിലിൽ പോയവരെ നിങ്ങൾ മറക്കരുത്.”
നർഗീസ് ഖാലിദ് സൈഫി. "അസ്സലാമു അലൈക്കും.. ഇത് എൻ്റെ മാത്രം സലാമല്ല, ഖാലിദ് സൈഫി, ഗുൽഷിഫ, മീരാൻ ഹൈദർ, ഉമർ ഖാലിദ് തുടങ്ങി ജയിലിൽ കഴിയുന്ന ധാരാളം ആളുകളുടെ ജയിലിൽ നിന്നുള്ള സലാമാണ്. അത് വിപ്ലവത്തിന്റെ സലാമാകുന്നു. ഖാലിദിനെ നിങ്ങളിൽ പലർക്കും അറിയുമായിരിക്കും. അദ്ദേഹം അറിയപ്പെട്ട ഒരു സാമൂഹ്യപ്രവർത്തകനായിരുന്നു. 26 ഫെബ്രവരി 2020 നാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇന്നേക്ക് 18 മാസമായി അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞാൻ. ഈ പോരാട്ടത്തിൽ ഞാനും…
ജന്മ നാട്ടിൽ അഭയാർത്ഥികളായ ജനത.
അദ്നാൻ അബു അൽഹൈജ (പലസ്തീൻ അംബാസിഡർ) "ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന അപ്പാർത്തീഡ് ഭരണകൂടത്തേക്കാൾ മോശമാണ് ഇസ്രായേലീ ഭരണകൂടം. ഞങ്ങൾ സ്വന്തം മണ്ണിൽ അഭയാർത്ഥികളായാണ് ജീവിക്കുന്നത്. അധിനിവേശം എപ്പോഴും മോശമാണ്. ഫലസ്തീനിൽ 50 ശതമാനത്തിലധികം അഭയാർത്ഥികളാണ്. കഴിഞ്ഞ ദിവസങ്ങളിലും സമീപ ദിവസങ്ങളിലും മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ ശ്രമങ്ങളാണ്. യു.എസും പാശ്ചാത്യ രാജ്യങ്ങളും വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചിട്ടും ഫലസ്തീനികൾക്കെതിരായ അതിക്രമങ്ങൾ തുറന്നുകാട്ടാൻ സാമൂഹ്യ മാധ്യമങ്ങൾ സഹായിച്ചു. മുഖ്യധാരാ മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവെക്കാൻ ശ്രമിക്കുമ്പോൾ സാമൂഹ്യ…
‘ബുൾഡോസർ അക്കാദമിക്കു’കൾ ഉദയം കൊള്ളുമ്പോൾ
ക്രൂരമായ മനുഷ്യവാസനകൾ, അധികാരത്തിൻ്റെ അഹങ്കാരം, പാവപ്പെട്ടവന്റെ ദുരവസ്ഥയോടുള്ള നിർവികാരത, ജനാധിപത്യ/മാനുഷിക ഭാവുകത്വങ്ങളുടെ നിഷേധം എന്നിവ സാധാരണവൽക്കരിക്കപ്പെടുന്ന ഈ ജീർണതയുടെ കാലഘട്ടത്തിൽ, നാം പരിചയിച്ചുകൊണ്ടിരിക്കുന്ന പുതിയൊരു പ്രയോഗമാണ് 'ബുൾഡോസർ പൊളിറ്റിക്സ്'. ഈ ഹിംസാത്മകത ഒരു പകർച്ചവ്യാധിയാണ്. സ്വതന്ത്ര അന്വേഷണങ്ങളുടെ ആത്മാവിനെ ആഘോഷിക്കേണ്ടുന്ന മേഖലയായ അക്കാദമിക ലോകത്തിനു പോലും 'ബുൾഡോസർ രാഷ്ട്രീയ'ത്തിന്റെ യുക്തിയിൽ നിന്നോ അതിന്റെ ആക്രമണാത്മകവും സംവാദരഹിതവുമായ സമഗ്രാധിപത്യ സമ്പ്രദായത്തിൽ നിന്നോ സ്വയം മോചിതരാകാൻ പ്രയാസമാണ്. പഠിതാക്കൾ ഒത്തുകൂടുകയും അവരുടെ വിമർശനാത്മക ഭാവനകൾ പങ്കുവെക്കപ്പെടുകയും…
ഗ്യാൻവ്യാപി മസ്ജിദ്: എഴുപത്തിമൂന്ന് വർഷങ്ങൾക്കു ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു.
അപൂർവാനന്ദ് വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ സർവേ തുടരാൻ അനുമതി നൽകി കൊണ്ടുള്ള സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസമാണ് വന്നത്. മുസ്ലിംകൾക്കെതിരെയുള്ള അനീതിയുടെ മറ്റൊരു ഉദാഹരണമാണ് ഈ വിധിയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയും ഇത്തരത്തിലുള്ള നടപടിയാണ് സ്വീകരിച്ചത്. ഗ്യാൻവാപി മസ്ജിദ് തർക്കഭൂമിയാക്കാൻ മുമ്പും ഇത്തരത്തിൽ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, അലഹബാദ് ഹൈക്കോടതി എല്ലാം തടയുകയായിരുന്നു. ഇതുസംബന്ധിച്ച് ഒരു നിയമം തന്നെ ഉണ്ടായിരുന്നു. ഈ നിയമത്തിൽ പറയുന്നത്,1947…
ഉച്ച ഭക്ഷണത്തിൽ ബീഫ്: അസമിൽ പ്രധാനാധ്യാപിക അറസ്റ്റിൽ
അസമിലെ ഗോൽപാറയിൽ ഉച്ചഭക്ഷണത്തിനായി സ്‌കൂളിലേക്ക് ബീഫ് കൊണ്ടുവന്നു എന്നാരോപിച്ച് പ്രധാന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. അസമിൽ ബീഫ് നിരോധിച്ചിട്ടില്ല. എന്നാൽ, 2021ൽ കൊണ്ടുവന്ന പുതിയ നിയമം പ്രകാരം, ഹിന്ദു-സിഖ് -ജൈന മതക്കാർ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ക്ഷേത്രത്തിന്റെയോ, വൈഷ്ണവ ആശ്രമങ്ങളുടെയോ അഞ്ച് കിലോമീറ്റർ ചുറ്റളവിലും കന്നുകാലി കശാപ്പും ബീഫ് വിൽപനയും പാടില്ല. 'അസം കന്നുകാലി സംരക്ഷണ നിയമം 2021' ലെ ഭേദഗതി പ്രകാരം "അനധികൃത കന്നുകാലി കച്ചവടത്തിൽ" നിന്ന് ലഭിച്ച പണം ഉപയോഗിച്ച് കഴിഞ്ഞ ആറ് വർഷമായി…
ബാബരി മുതൽ ഗ്യാൻ വാപി വരെ: സംഘപരിവാർ അജണ്ടകളെ സഹായിക്കുന്ന കോടതികൾ
1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാകോടതിയുടെ ഉത്തരവാണ് അഞ്ചുവർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകരെ അയോധ്യയിലെ ബാബരിമസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചതെന്നാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലുള്ള വിധിയിൽ നിരീക്ഷിച്ചത്. 1986-ലെ ഉത്തരവ് ബാബരി മസ്ജിദിന്റെ പൂട്ടുകൾ തുറക്കുന്നതിലേക്ക് നയിച്ചെന്നും, ഇത് ദേശീയതലത്തിൽ തർക്കം രൂപപ്പെടുത്തിയെന്നും ഖാൻ തന്റെ വിധിന്യായത്തിൽ കുറിക്കുന്നു. അതിനുമുമ്പ് അയോധ്യക്കും ഫൈസാബാദിനും അപ്പുറത്തേക്ക് ഈ തർക്കത്തെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. അയോധ്യയിലെ ബാബരി മസ്ജിദ്, വാരണാസിയിലെ ഗ്യാൻവാപി പള്ളി, മഥുരയിലെ ഷാഹി…
‘ട്രാഡ്സ്’ന്റെ ഓൺലൈൻ ഇടപെടലുകൾ നിയന്ത്രിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്?
'ട്രാഡ്സി'ന്റെ ഓൺലൈൻ സാന്നിധ്യം എങ്ങനെ കണ്ടെത്താം? മുസ്ലിംകൾക്കും ദലിതർക്കും നേരെയുള്ള അക്രമങ്ങൾ വ്യാപകമാക്കിക്കൊണ്ട് ഹിന്ദുരാഷ്ട്രം യാഥാർഥ്യമാക്കാനാണ് ഹിന്ദുത്വ മതമൗലികവാദികളുടെ ഈ നിഴൽസംഘം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അത്രയെളുപ്പത്തിൽ അവർ തങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തുകയില്ല. എന്നാൽ, ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് "ട്രാഡ്സ്"ന്റേതാണെന്ന് ("ട്രഡീഷണലിസ്റ്റ്" എന്നതിന്റെ ഹ്രസ്വ രൂപം) മനസിലാക്കാൻ സഹായിക്കുന്ന ഭാഷാപരവും ദൃശ്യപരവുമായ ചില സൂചനകളുണ്ട്. ഒരു പാശ്ചാത്യ നിർമ്മിതിയായി കണ്ടുകൊണ്ട് ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുന്ന ഈ സംഘത്തിന്റെ പല ചിഹ്നങ്ങളും പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.