Skip to content Skip to sidebar Skip to footer

Islamophobia

വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന് നാട് കടത്തപ്പെടുന്ന കാലത്ത് അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ.
2023 മാർച്ചിൽ, മുഗൾ ഭരണാധികാരിയായ ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന്, മഹാരാഷ്ട്രയിലെ കോൽഹാപൂർ ജില്ലയിലെ, രണ്ട് മുസ്ലിം കുടുംബങ്ങൾ നാട് കടത്തപ്പെട്ടു. സ്റ്റാറ്റസ് ഇട്ടവർക്കെതിരെ നിലവിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 19 കാരനായ മുഹമ്മദ് മൊമീൻ, 23 കാരനായ ഫൈസാൻ സൗദാഗർ എന്നിവർക്കെതിരെയാണ് 'ഹിന്ദു മതവികാരം വ്രണപ്പെടുത്തൽ' ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളത്. "നിങ്ങൾക്ക് ഒരു പേര് മാറ്റാൻ കഴിയും, പക്ഷേ ചരിത്രം മാറ്റാൻ കഴിയില്ല. ഈ നഗരത്തിന്റെ രാജാവ് ആരായിരുന്നു എന്നതിന്…
അസമിൽ തുടരുന്ന മുസ്‌ലീം വേട്ട
അസമിൽ 'ശൈശവ വിവാഹം ഇല്ലാതാക്കാൻ' എന്ന പേരിൽ ബി.ജെ.പി സർക്കാർ നടത്തിയ കൂട്ട അറസ്റ്റിൽ മൂവായിരത്തിലേറെ മുസ്‌ലീം ചെറുപ്പക്കാരായിരുന്നു തടവിലാക്കപ്പെട്ടത്. ഇതേ തുടർന്ന് അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ പോകാൻ മടിച്ച് 16 കാരിയായ മുസ്‌ലീം യുവതി പ്രസവാനന്തരം രക്തം വാർന്ന് മരിച്ച വാർത്തയും വന്നിരുന്നു. ആശാ പ്രവർത്തകരും ഗ്രാമപഞ്ചായത്ത് തലവന്മാരും രഹസ്യമായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസമിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിനാൽ ഗർഭകാലത്ത് ലഭിച്ചിരുന്ന ആരോഗ്യ പരിരക്ഷയും സൗകര്യവും വരെ വേണ്ടെന്ന് വെക്കാൻ അസമിലെ സ്ത്രീകൾ…
സിദ്ധിഖ് കാപ്പൻ സംസാരിക്കുന്നു.
2020 ഒക്ടോബറിൽ, യു.പിയിലെ ഹത്രസിൽ നടന്ന ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകവേയാണ് മാധ്യമപ്രവർത്തകനായ സിദ്ധിഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 28 മാസത്തോളം നീണ്ടുനിന്ന നിയപോരാട്ടങ്ങൾക്കൊടുവിൽ, 2023 ഫെബ്രുവരിയിൽ കാപ്പന് ജാമ്യം ലഭിച്ചു. തനിക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ചും ഇന്ത്യയിലെ മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സിദ്ധിഖ് കാപ്പൻ ഫാക്റ്റ് ഷീറ്റ്സിനോട് സംസാരിക്കുന്നു. അഭിമുഖം കാണാം.
ഒന്നാം ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം ആചരിച്ച് ലോകം.
ആഗോളതലത്തിൽ ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാനായി യു.എൻ 'ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷനി'ലെ (ഒ.ഐ.സി) 60 അംഗ രാഷ്ട്രങ്ങൾ ചേർന്ന് മുന്നോട്ട് വെച്ച പ്രമേയം അംഗീകരിച്ചുകൊണ്ട്, മാർച്ച് 15 അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കുകയാണ് യു.എൻ. 2023 ജനുവരി 23ന്, മാധ്യമപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ അൽമിറ എൽഖവാബിനെ തങ്ങളുടെ ഇസ്‌ലാമോഫോബിയ വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രത്യേക പ്രതിനിധിയായി കാനഡ ഗവണ്മെന്റ് നിയമിച്ചിരുന്നു. മുസ്‌ലീംകളുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നവൽകൃത ആഖ്യാനങ്ങളെ തിരുത്തുക, വൈവിധ്യങ്ങളായ മുസ്‌ലിം കർതൃത്വങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക,…
വിജയ് ചൗധരിയെ വെടിവെച്ച് കൊന്നതിന് ശേഷം ഉസ്മാൻ ചൗധരിയാക്കിയത് എന്തിനായിരിക്കും?
2005ലെ ബഹുജൻ സമാജ് പാർട്ടിയുടെ മുൻ നിയമസഭാംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന സാക്ഷി ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന വിജയ് കുമാർ ചൗധരി എന്നയാളെ മാർച്ച് 6 ന് യു പി പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർത്തകളിലും പ്രതികരണങ്ങളിലും, കൊല്ലപ്പെട്ട ചൗധരിയെ വലിയൊരു വിഭാഗം മാധ്യമങ്ങളും, നിരവധി ബി.ജെ.പി നേതാക്കളും 'ഉസ്‌മാൻ' എന്ന വ്യാജ പേരിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൗധരി ഇസ്ലാം മതം സ്വീകരിച്ച്, പേര് ഉസ്മാൻ എന്നാക്കിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇത്…
ജിഹാദ് പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം ‘ബാർബർ ജിഹാദ്’.
മുംബൈയിലെ ബാർബർ ഷോപ്പിൽ രണ്ട് യുവാക്കൾ ശൗരം ചെയ്യാനായി ഉപയോഗിക്കുന്ന ബ്ലേഡിലൂടെ എഛ്.ഐ.വി പകർത്തുന്നവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന് 'ബാർബർ ജിഹാദ്' എന്ന് പേരിട്ട് വർഗീയ ഡ്രുവീകരണം നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു. Shashikant kinger എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് "ഹിന്ദുക്കളുടെ മേൽ എഛ്.ഐ.വി യുള്ള ബ്ലേഡ് ഉപയോഗിക്കുന്നതിന് തങ്ങൾക്ക് പള്ളിയിൽ നിന്ന് പണം ലഭിക്കുന്നുണ്ടെന്ന് ഒരു മുല്ല കുറ്റസമ്മതം നടത്തുന്നു. കൂടുതൽ യുവാക്കൾ ഇതിന് ഇരയാവുന്നു" എന്ന തലക്കെട്ടോടെയാണ് ചിത്രം…
ഡൽഹി യുവതിയുടെ കൊലപാതകം “ലൗ ജിഹാദോ”?
പടിഞ്ഞാറൻ ഡൽഹിയിലെ ധാബായിൽ നിക്കി യാദവ് എന്ന യുവതിയെ കാമുകൻ സാഹിൽ ചാർജിംഗ് കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ പിന്നീട് ഈ സംഭവം സോഷ്യൽ മീഡിയയിൽ ‘ലവ് ജിഹാദ്’ രീതിയിൽ പ്രചരിപ്പിക്കാൻ തുടങ്ങി. വസ്തുത പരിശോധിക്കുന്നു. Mahipal Singh Rawat എന്ന വ്യക്തി ട്വിറ്ററിൽ ഈ വാർത്ത പോസ്റ്റ് ചെയ്തത് "റോസ് ഡേ, പ്രൊപോസ് ഡേ, വാലന്റൈൻ ഡേ ഒക്കെ പെൺകുട്ടികൾക്ക് മനസിലാകും, എന്നാൽ ലൗ ജിഹാദ് മാത്രം…
“ഹിന്ദു ഫോബിയ” ഒരു വ്യാജ പ്രചാരണം.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന; 'ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ', 'ഹിന്ദു സ്റ്റുഡന്റ്സ് കൗൺസിൽ', 'വിശ്വഹിന്ദു പരിഷത്ത് അമേരിക്ക' തുടങ്ങിയ ഹൈന്ദവ സംഘടനകൾ, ഹിന്ദുക്കൾക്കെതിരെ ആഗോള തലത്തിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതികരണങ്ങൾ ഉണ്ടാകുമ്പോഴും, "ഹിന്ദു ഫോബിയ" എന്ന ആഖ്യാനം വ്യാപകമായി പ്രചരിക്കപ്പെടാറുണ്ട്. എന്നാൽ ഈ ആഖ്യാനങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2022 ഡിസംബറിൽ, അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ),വിദ്വേഷപരമായ ആക്രമണങ്ങൾ സംബന്ധിച്ച…
ബാബർ അസമിനെ പൊതിയുന്ന ഇന്ത്യൻ വെട്ടുകിളിക്കൂട്ടം
പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ട് പ്രമുഖ സ്പോർട്സ് മാധ്യമങ്ങൾ അടക്കമുള്ളവർ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 'ഫോക്സ് ക്രിക്കറ്റ്' പോലെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മാധ്യമങ്ങൾ, 'മിറർ നൗ' പോലെയുള്ള വിവിധ ഇന്ത്യൻ മാധ്യമങ്ങൾ തുടങ്ങിയവർ പ്രസ്തുത വാർത്ത പ്രസിദ്ധികരിച്ചിരുന്നു. പ്രചരിക്കുന്ന വാർത്തകളുടെ വസ്തുത എന്താണെന്ന് പരിശോധിക്കുന്നു. തന്റെ ടീമംഗങ്ങളിൽ ഒരാളുടെ കാമുകിക്ക് ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു എന്ന തരത്തിലാണ് ബാബർ അസമിനെതിരെ വാർത്തകൾ പ്രചരിക്കുന്നത്. ഡോ. നിമോ യാദവ്…
‘സരസ്വതി ചിത്രത്തെ ചവിട്ടുന്ന മുസ്ലിം യുവാവ്’: പ്രചരിക്കുന്നത് തെറ്റായ വീഡിയോ.
ക്ലാസ് മുറിയിൽ ബഹളം വെക്കുകയും അവിടെ ഉണ്ടായിരുന്ന സ്വരസ്വതിയുടെ ചിത്രത്തിൽ ചവിട്ടുകയും ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'കലാപം സൃഷ്ടിക്കുന്നതിനായി മുസ്ലിം യുവാവ് ചെയ്യുന്നത്' എന്നാണ് പ്രചാരണം. വസ്തുത പരിശോധിക്കുന്നു; ആനന്ദ് കുമാർ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന്, 'മുസ്ലിം യുവാവാണ് ചെയ്തത്' എന്ന തലകെട്ടിലാണ് ഈ വീഡിയോ പ്രചരിച്ചത്. इस वीडियो को इतना RT करो कि ये मुस्लिम सूवर जहां भी हो पकड़ा जाए😡😡…
പാരീസിൽ റോഡ് ഉപരോധിച്ച് നമസ്‌കരിക്കുന്ന മുസ്‌ലിംകൾ: പ്രചരിക്കുന്ന വീഡിയോ വ്യാജം
റോഡിന് നടുവിൽ സുരക്ഷാ ജാക്കറ്റുമായി ഇരിക്കുന്ന ഒരു കൂട്ടം ആളുകളെ പ്രകോപിതരായ ചില വ്യക്തികൾ വലിച്ചിഴക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്രാൻസിലെ ഒരു തെരുവിൽ, വാഹന ഗതാഗതം തടഞ്ഞുകൊണ്ട് നമസ്കരിക്കുന്ന മുസ്ലിംകളെ നാട്ടുകാർ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന രീതിയിലാണ് ഇത് പ്രചരിക്കപ്പെടുന്നത്. മധു പൂർണിമ കിഷ്വാർ എന്ന ട്വിറ്റർ ഹാൻഡിൽ ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട് എഴുതിയതിങ്ങനെ; “ആളുകൾ കാറുകളിൽ നിന്ന് ഇറങ്ങി, 'നമാസികൾ' കൈവശപ്പെടുത്തിയ റോഡുകൾ വൃത്തിയാക്കുന്നു”. മുസ്‌ലിം എന്ന വാക്കിന്…
സൗദിയിൽ ഹിജാബ് വിലക്ക്: സ്വരാജ്യ വാർത്ത തെറ്റ്
സൗദി അറേബ്യയിൽ മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നൊരു വാർത്ത 'സ്വരാജ്യ', 'ഒപ്പിന്ത്യ' അടക്കമുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മുസ്ലിം വിദ്യാർഥിനികൾക്ക് ഇന്ത്യയിൽ മാത്രമല്ല സൗദിയിലെ പരീക്ഷ ഹാളിൽ അടക്കം ഹിജാബിന് വിലക്ക് എന്നായിരുന്നു ഉള്ളടക്കം. ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ ഇന്ത്യയിലെ ചില വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ നിന്ന് വാക്കൗട്ട് ചെയ്യുന്നത് അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുമ്പോഴും, സൗദി സർക്കാർ പരീക്ഷാ ഹാളുകളിൽ അബായ വിലക്കിയതായി സൗദി അറേബ്യയിൽ നിന്നുള്ള വാർത്തകൾ പറയുന്നു എന്നാണ് 'സ്വരാജ്യ'യുടെ…
2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങൾ നടന്നിട്ടില്ലെന്ന വാദം തെറ്റ്.
"2002ല്‍ ബി.ജെ.പി 'പഠിപ്പിച്ച പാഠം' എന്ത്?" എന്ന തലക്കെട്ടിൽ, 2022 നവംബർ 26 ന്, റിപ്പോർട്ടേഴ്‌സ് ചാനലിൽ നടന്ന Editor's Hour ചർച്ചയിൽ, ബി.ജെ.പി സഹയാത്രികൻ ഷാബു പ്രസാദ് ചില വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. ഗുജറാത്തിൽ ഇലക്ഷൻ റാലിക്കിടെ, 2002 ലെ മുസ്‌ലിം വംശഹത്യയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട്, 2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഷാബു പ്രസാദ് വാദിച്ചു. അമിത് ഷായുടെ പരാമർശം: "… എന്നാൽ 2002-ൽ…
ഖത്തർ ലോകകപ്പ്: വംശീയത പടർത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ.
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ ചർച്ച ചെയ്യപ്പെട്ടപ്പോൾ ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങളെ കുറിച്ച് പരാമർശിക്കുന്ന രണ്ട് കണക്കുകൾക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. അതിൽ ഒന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്ത 6,500 മരണങ്ങൾ എന്ന കണക്കും, മറ്റൊന്ന് ആംനസ്റ്റി ഇന്റർനാഷണലിന് ഖത്തറിന്റെ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് ലഭിച്ച 15,000 എന്ന കണക്കുമായിരുന്നു. ഈ കണക്കുകളുടെ കൃത്യതയും, അതിന്റെ സത്യാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഒരു വസ്തുതാ പരിശോധനയാണ് ഇത്. ഖത്തറിൽ എന്താണ് സംഭവിക്കുന്നത്…
‘ദി കേരള സ്റ്റോറി’: സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞത് നുണ.
ഭാഗം - 2 കേരളത്തിലെ മുൻ മുഖ്യമന്ത്രിമാർക്കെതിരെയുള്ള വ്യാജ ആരോപണത്തിന് പുറമെ, കേരളത്തെ കുറിച്ച് തെറ്റിധാരണ ജനിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ കൂടി സുദീപ്‌തോ സെൻ നടത്തുന്നുണ്ട്. കേവല വ്യാജാരോപണം എന്നതിനേക്കാൾ, ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഗുരുതര സ്വഭാവമുള്ളവയാണ് അവയിൽ പലതും. കേരളത്തിൽ ശരീഅത്ത് നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന വില്ലേജുകൾ ഉണ്ട്. അവിടങ്ങളിൽ സ്കൂളുകൾ അടച്ച് പൂട്ടി മദ്രസകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങാൻ സാധ്യമല്ല. കേരളത്തിൽ 25,000ത്തിൽ അധികം കോവിഡ് കേസുകൾ…
‘ദി കേരള സ്റ്റോറി’ സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞത് നുണ.
'ദി കേരള സ്റ്റോറി' എന്ന പേരിൽ സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഏതാനും ദിവസം മുൻപ് പുറത്ത് വരികയും വ്യാപക ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുകയും ചെയ്തിരുന്നു. ടീസറിൽ അവസാനത്തിൽ കാണിക്കുന്ന സിനിമയുടെ പേരുള്ള ഭാഗം വെട്ടി മാറ്റി സാമൂഹിക മാധ്യമങ്ങളിൽ യഥാർത്ഥ സംഭവം ആയി തന്നെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിനിമയും അതിന്റെ വിഷയവും കലാകാരന്റെ സ്വാതന്ത്ര്യം ആയതിനാൽ ഫാക്റ്റ്‌ഷീറ്റ്സ് ആ വിഷയം വസ്തുതാ പരിശോധനക്കായി പരിഗണിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ സുദീപ്‌തോ സെൻ,…
തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസ്താവനകൾ: ന്യൂസ് 18 ചർച്ചകൾ വെറുപ്പ് പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ല
ന്യൂസ് 18 ഇന്ത്യയുടെ ഹിന്ദി പതിപ്പിൽ വൈകീട്ട് എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന പ്രൈം ടൈം ഡിബേറ്റാണ് 'ദേശ് നഹീ ഝുക്‌നേ ദേംഗേ' (രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല). നിലവിൽ ഇത് അവതരിപ്പിക്കുന്നത് അമന്‍ ചോപ്രയാണ്. 2021 സെപ്തംബറില്‍ സീ ന്യൂസില്‍നിന്നും രാജിവെച്ച അമന്‍ ചോപ്ര ഒക്ടോബറിലാണ് ന്യൂസ് 18 ഇന്ത്യയില്‍ ചേര്‍ന്നത്. ന്യൂസ് 18 നിന്റെ പ്രെെം ടെെം ഡിബേറ്റുകള്‍ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കെതിരെ 2022ല്‍ മാത്രം 9 പരാതികളാണ് ന്യൂസ് 18നെതിരെ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിക്ക് ലഭിച്ചത്. അവയില്‍…
ആർ.വി ബാബുവിന്റെ പരാമർശങ്ങൾ തെറ്റാണ്.
2022 ഒക്ടോബർ 27 ന്, 'ആംആദ്‌മിയുടെ വിശ്വരൂപം' എന്ന തലക്കെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചയിൽ, ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബു, മുസ്ലിംകൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ വർഗീയമായ ഈ രണ്ട് പരാമർശങ്ങളും വസ്തുതാവിരുദ്ധമാണ്. ആർ.വി ബാബുവിന്റെ പരാമർശം: "തുല്യതയില്ല നമ്മുടെ നാട്ടിൽ. ഇവിടെ, ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സിൽ വരെ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് ആയിരം രൂപ സ്കോളർഷിപ് കൊടുക്കുമ്പോൾ…
ജനസംഖ്യ വളർച്ചയിലെ അസന്തുലിതാവസ്ഥ: വസ്തുതകൾ പരിശോധിക്കുന്നു
"രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് വിഭവലഭ്യതയ്ക്ക് ഭീഷണിയാണ്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പുതിയ ജനസംഖ്യാനയം കൊണ്ടുവരേണ്ടതണ്ടത് അനിവാര്യമാണ്." ഒക്ടോബർ 5ന് നടത്തിയ പ്രസംഗത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞത്. രാജ്യത്ത് മതാടിസ്ഥാനത്തിലുളള ജനസംഖ്യാ അസന്തുലിതാവസ്ഥയുണ്ടെന്ന വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇതിനോട് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ എസ് വെെ…
ഇന്ത്യൻ ജുഡിഷ്യറിയിലെ ജാതി മേധാവിത്വത്തിന്റെ കണക്കുകൾ.
ഇന്ത്യൻ ജുഡീഷ്യറിയിൽ വൈവിധ്യം ഉറപ്പാക്കാനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ല എന്നത് പ്രധാനപ്പെട്ട പ്രശ്നമായി കാണണമെന്ന് മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് എൻ.വി രമണ നിയമിച്ച 240 ഹൈക്കോടതി ജഡ്ജിമാരിൽ 190 പേർ (80 %) ഉയർന്ന ജാതിയിൽ പെട്ടവരാണ്. ഒ.ബി.സി വിഭാഗത്തിൽ 32 (13 %), എസ്‌.സി വിഭാഗത്തിൽ 6 (2 .5 %), എസ്.ടി വിഭാഗത്തിൽ 4 (1 .6 %), ന്യുനപക്ഷ സമുദായങ്ങളിൽ നിന്ന് 8 (3.3…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.