Skip to content Skip to sidebar Skip to footer

Islamophobia

കളിക്കളത്തിന് പുറത്ത് വർഗീയതയുടെ പന്തെറിയുന്നവർ!
വംശവെറി കളിക്കളങ്ങളിൽ തീ പടർത്തുന്ന അനുഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കറുത്ത വർഗക്കാർക്കെതിരായ അധിക്ഷേപങ്ങളും ആക്രമണങ്ങളുമാണ് ഇതിൽ അധികവും. സമീപകാലത്ത് ഇന്ത്യയിൽ, ജാതീയവും മതപരവുമായ വിവേചനങ്ങൾക്കും ആക്രമണങ്ങൾക്കും കായിക താരങ്ങൾ വിധേയരാകുന്നത് വർധിച്ചുവരികയാണ്. ടോക്യോ ഒളിംബിക്സിൽ മത്സരിച്ച വന്ദന എന്ന ദളിത് പെൺകുട്ടിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മുഹമ്മദ് ഷമിയും വിധേയരായ അധിക്ഷേപങ്ങൾ ഇതിൻ്റെ ഉദാഹരണമത്രെ. പാകിസ്താനെതിരായ ടി20 ലോകകപ്പ് മത്സരത്തിലെ തോല്‍വിക്കു ശേഷം മുഹമ്മദ് ഷമി നേരിട്ടുകൊണ്ടിരിക്കുന്ന അപഹാസങ്ങളും സൈബർ ആക്രമണങ്ങളും കടുത്തതാണ്. മത-സമുദായ സ്വത്വം…
ഇതൊക്കെയാണ് വെറുപ്പിൻ്റെ തലവാചകങ്ങൾ!
ആഘോഷങ്ങൾ നമുക്കെല്ലാം സന്തോഷം നൽകുന്നതാണ്. ജാതി വർഗ ഭേതമന്യേ നമ്മൾ അത് നമ്മൾ ആസ്വദിക്കാറുണ്ട്. എന്നാൽ നവരാത്രി ആരംഭിച്ചതിനു ശേഷം പ്രത്യക്ഷപ്പെട്ട മറ്റൊരു ഹാഷ്‌ടാഗ് #जिहादीमुक्तनवरात्रि (ജിഹാദി ഫ്രീ നവരാത്രി) എന്നതാണ്. നവരാത്രി പരിപാടികളിൽ മുസ്ലിംകളുടെയും മുസ്‌ലിംകച്ചവടക്കാരുടെയും പ്രവേശനം നിരോധിക്കണമെന്നാണ് ട്വീറ്റുകളും ആവശ്യപ്പെടുന്നത്. ഇതിന്റ ഭാഗമായി പല കടകളും പൂട്ടിച്ച സംഭവങ്ങൾ വരെയുണ്ടായി ഇന്ത്യൻ ജനതയിൽ വലിയൊരു വിഭാഗവും ധാരാളമായി സമൂഹ മാധ്യങ്ങൾ ഉപയോഗിക്കുന്നവരാണ്. 2012 ജനുവരി മാസം വരെ 624.0 മില്യൺ ആളുകളാണ് വിവിധ സോഷ്യൽ…
‘സാമ്പത്തിക ജിഹാദ്’ ആരുടെ അജണ്ടയാണ്?
മുസ്ലിംകളെ ലക്ഷ്യം വെച്ച് സൃഷ്ടിച്ച ഈ 'സാമ്പത്തിക ജിഹാദ്' ആരോപണം തീവ്രവലതുപക്ഷ ഹിന്ദുത്വ നേതാക്കൾ ഇന്ന് ഉപയോഗിക്കുന്നത് മുസ്ലീം വിരുദ്ധ പ്രചരണത്തിനും മറ്റുമാണ്. മുസ്ലിംകളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും അവരെ സാമ്പത്തികമായി ദുർബലപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. മുസ്ലിംകൾ ഹിന്ദുക്കളുടെ ജോലി തട്ടിയെടുക്കുകയാണെന്നും അവരുടെ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നുവെന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ മുസ്ലിംകൾ ഹിന്ദു ഐഡന്റിറ്റി ഉപയോഗിക്കുന്നു എന്നുമൊക്കെയാണ് ഇവർ ഇതിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സാമ്പത്തിക…
ലൗ ജിഹാദ് കെട്ടുകഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ റിപ്പോർട്ട്!
ഗുജറാത്തിലെ 'ലൗ ജിഹാദ്' നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ ആദ്യമായി റജിസ്റ്റർ ചെയ്ത കേസിലെ കള്ളക്കഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. ഇരയുടെ യഥാര്‍ഥ പരാതിയും ഗുജറാത്ത് പോലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പ്രതിക്കുമേല്‍ ചുമത്തിയ വകുപ്പുകളും തമ്മിലുള്ള അവിശ്വസനീയമായ അന്തരം വിശദീകരിക്കുന്നതാണ് ഈ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത് ഗവൺമെൻ്റിൻ്റെ, 'നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് ' വിവാദ നിയമത്തിലെ ആറ് വകുപ്പുകൾ 2021 ഓഗസ്റ്റിൽ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഗുജറാത്തിലെ 'ലൗ ജിഹാദ്' നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ…
‘മാർക്ക് ജിഹാദ്’ വംശവെറിയുടെ ഉദാഹരണം
പ്ലസ്ടു മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് ഡൽഹി സർവകലാശാല വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നത്. മാർക്ക് കൂടുതലുള്ളവരാണ് റാങ്ക് ലിസ്റ്റിൽ മുകളിൽ വരാറുള്ളത്. ഈ വർഷം കേരളത്തിൽ പ്ലസ് ടു പരീക്ഷയിൽ 234 വിദ്യാർത്ഥികൾ 100% മാർക്ക് നേടിയിട്ടുണ്ട്. പരീക്ഷയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ A+ന് മുകളിൽ മാർക്ക് വാങ്ങിയത് 18,510 വിദ്യാർത്ഥികളാണ്. ഇതിൽനിന്നെല്ലാം മനസിലാകുന്നത് കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിൽ മുൻപന്തിയിലാണ് എന്നാണ്. വലതുപക്ഷ അധ്യാപക സംഘത്തിലെ അംഗവും നാഷ്ണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് (എൻ.ഡി.ടി.എഫ്) മെമ്പറുമായ രാകേഷ് കുമാർ പാണ്ഡെ…
ഇത് ദുരന്തത്തിലേക്ക്
ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ചില പൊതു പാരമ്പര്യമുണ്ട്. മാര്‍പാപ്പ രണ്ടാം കുരിശുയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു വിശ്വലേഖനത്തിന്‍റെ തലക്കെട്ട് എല്ലാവരും സഹോദരര്‍ എന്നാണ്. അതാണ് ക്രൈസ്തവരുടെ പ്രബോധനം. അത് കേട്ടിട്ട് കേള്‍ക്കാത്തപോലെ പെരുമാറുന്നവര്‍ ഉണ്ടാകുന്നുവെന്നാണ് നമ്മുടെ കാലഘട്ടത്തിന്‍റെ ദുരന്തം. നാസി ഭരണകാലത്ത് ഹിറ്റ്‌ലറാണ് നല്ലതെന്ന് കരുതിയ പുരോഹിതന്മാര്‍ കത്തോലിക്കാ സഭയിൽ ഉണ്ടായിരുന്നു. അതേ അപകടങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടാകാം. സ്വാര്‍ഥമായ ലക്ഷ്യങ്ങള്‍ നേടാന്‍ ചിലരുമായി കൂട്ടുചേരുന്നതാണ് ഇതിന് കാരണം. ഇത് ദുരന്തങ്ങളിലേക്ക് നയിക്കും. സാധാരണ ജനങ്ങള്‍ സുബോധമുള്ളവരാവുക, നന്മയും…
വിദ്വേഷ പ്രചാരകർ അനുഭവിക്കുക തന്നെ ചെയ്യും!
2014 മുതൽ മുസ്ലീം വിരുദ്ധ അക്രമങ്ങൾ കുത്തനെ ഉയർന്നതായിട്ടാണ് കണക്കുകൾ പറയുന്നത്.2019-ൽ, ഇന്ത്യയിൽ നടന്ന വിദ്വേഷാധിഷ്ടിത കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി ഒരു വെബ്സൈറ്റ് നടത്തിയ കണക്കെടുപ്പിൽ പറയുന്നത്, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരകളായവരിൽ 90% ത്തിലധികവും മുസ്ലീങ്ങളാണ് എന്നാണ്. തന്റ പിതാവിനെ ഒരു സംഘം ആക്രമിച്ചപ്പോൾ ഭയന്നുവിറച്ച ഒരു മുസ്ലിം പെൺകുട്ടി തന്റെ പിതാവിനോട് ചേർന്നുനിൽക്കുന്ന ഒരു വീഡിയോ കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ റിക്ഷ ഓടിക്കുന്ന 45 കാരനായ മുസ്ലിം ഡ്രൈവറെ ഒരു…
വിദ്വേഷ പ്രചാരണം വർഗീയ ധ്രുവീകരണം
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഭാവി ഇരുളടഞ്ഞതായിട്ടാണ് അനുഭവപ്പെടുന്നത്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും രാഷ്ട്രീയ താൽപര്യങ്ങൾ നേടാനും ദലിതരെയും ആദിവാസികളെയും ഉപയോഗിക്കുകയാണ്. തങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞാൽ, മതഭ്രാന്തന്മാർ യാതൊരു ദയയുമില്ലാതെ അവരെ അവഗണിക്കുകയും ചെയ്യുന്നു. അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളും ഒത്തുചേർന്ന് പ്രക്ഷോഭം പ്രക്ഷോഭം സംഘടിപ്പിച്ചാൽ മാത്രമെ ഈ ദുരവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കാനാകൂ. ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്‍ലിംകൾ അക്രമിക്കപ്പെടുന്ന ഒന്നിലധികം വാർത്തകൾ എല്ലാദിവസവും നാം കേൾക്കാറുണ്ട്. ചെറുകിട കച്ചവടങ്ങൾ ചെയ്ത് ഉപജീവനമാർഗം കണ്ടെത്താൻ പോലും അവരെ അനുവദിക്കുന്നില്ല എന്നതാണ് പലയിടങ്ങളിലെയും…
ലോകം എത്രകാലം മൂകസാക്ഷിയാകും? 
സ്വന്തം പിതാവിനെ രക്ഷപ്പെടുത്താന്‍ വേണ്ടി അഹ്മദിന്റെ കുഞ്ഞുമകള്‍ അലമുറയിട്ടുകരയുന്നത് അനേകം ഇന്ത്യക്കാരെപ്പോലെ എന്നെയും നിസ്സഹായവസ്ഥയിലാക്കിയ ദൃശ്യമാണ്. ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ അക്രമണോത്സുകമായും കരുത്തോടെയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എണ്ണയിട്ടപോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പിആര്‍ പ്രചാരങ്ങളെ തകര്‍ക്കുന്ന സത്യങ്ങള്‍ വിളിച്ചു പറയുന്ന ആളുകള്‍ ചിത്രവധം ചെയ്യപ്പെടുകയാണ്. മനസ്സാക്ഷിയുള്ള പൗരന്മാര്‍ക്ക് ശ്വാസം മുട്ടുന്ന തരത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്ക്. ലോകം ഒരു മൂകസാക്ഷിയായി എത്ര കാലം നിലകൊള്ളും? ആഗസ്റ്റ് 8: ബി.ജെ.പിയുടെ മുന്‍ വക്താവ് വിളിച്ചുകൂട്ടിയ റാലിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം മുസ്‌ലിം വംശഹത്യക്കു…
അഫ്​ഗാനിസ്​താന്‍; അമേരിക്ക തിരിച്ചറിയാനെടുത്ത ഇരുപത് വർഷങ്ങൾ
കാബൂളിന്റെ പതനം അനിവാര്യമായിരുന്നു. സാമ്രാജ്യത്വയുഗാനന്തര പടിഞ്ഞാറിന്റെ ഫാന്റസികള്‍ക്ക് അന്ത്യം കുറിക്കലായിരുന്നു അത്. എന്നാലും പടിഞ്ഞാറിന്റെ പ്രതികരണം അവരെ വിശ്വാസത്തിലെടുക്കാൻ യാചിക്കുന്നത് പോലെയായിരുന്നു. വിനാശകരമായൊരു പിഴവായോ, ഒരു ദുരന്തമായോ, അപമാനമായോ അങ്ങനെ ചേരുന്നതെന്തും ഇതിനെ വിളിക്കാം. സാമ്രാജ്യത്വം ഒരിടത്തു നിന്ന് പിന്‍വാങ്ങുന്നതോടെ അവിടെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാവുകയാണ് പതിവ്. ഇക്കുറി ഇരുപത് വര്‍ഷങ്ങള്‍ എടുത്തുവെങ്കിലും, പര്യവസാനം ഗതിവേഗത്തിലായിരുന്നു. അഫ്ഗാനിസ്താനിലെ അധിനിവേശം അമേരിക്കയെ സംബന്ധിച്ച് തീർത്തും അനാവശ്യമായിരുന്നു. ലിബിയയോ, ഇറാനോ പോലെ ഒരു 'തീവ്രവാദ രാഷ്ട്രം' ആയിരുന്നില്ല അഫ്ഗാനിസ്താന്‍. അമേരിക്കയോട്…
നീതി ചോദിച്ചതാണ് ഞാൻ ചെയ്ത തെറ്റ്!
"സമാധാനത്തിനായി ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് ആവശ്യപ്പെടുന്നതിനു പകരം, മുസ്‌ലിംകൾക്കതിരെ വിഷപ്രചാരണം നടത്തിയ ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്യുകയല്ലേ വേണ്ടത്? മുസ്ലിംകൾക്ക് നീതി ലഭിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിഷേധമുയർത്താൻ ഞാൻ ആഹ്വാനം ചെയ്തപ്പോൾ പലരും പറഞ്ഞത് പ്രതിഷേധത്തിനായി ആരും വരില്ലെന്നായിരുന്നു. ആരെയാണ് ഇവർ ഭയക്കുന്നത്? കഴിഞ്ഞ എട്ട് വർഷത്തെ ബി.ജെ.പി ഭരണത്തിൽ, എണ്ണമറ്റ മുസ്ലിംകൾ വർഗീയ രാഷ്ട്രീയത്തിന്റെ ഇരകളായിട്ടുണ്ട്. അതുകൊണ്ടാണ് നിയമപരമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചത്. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായക്കും ഹിന്ദുത്വ പ്രവർത്തകൻ ഉത്തം ഉപാധ്യായക്കുമെതിരെ കേസ്…
വംശവെറിയുടെ പൈശാചികത തുടരുക തന്നെയാണ്
ഗാസിയാബാദ ദസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ യതി നരസിംഹാനന്ദ് സരസ്വതി ഒരു പൊതുപ്രസംഗത്തിൽ വംശീയമായ ചില പ്രസ്താവനകൾ നടത്തിയതിനു ശേഷമാണ് ഇത്തരത്തിലുള്ള പരിശോധനകൾക്ക് ഇവർ മുതിർന്നത്. മിക്ക ഇലക്ട്രീഷ്യൻമാരും കടയുടമകളും പ്ലംബർമാരും മുസ്‌ലിംകളാണെന്നും, അവർ ഹിന്ദു വീടുകളിൽ കയറിയാൽ, അത് ഹിന്ദു സ്ത്രീകൾക്ക് അപകടമാണെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളുടെ കൈകളിൽ മെഹന്ദി ഇടുന്നത് അനുവദിക്കരുതെന്ന പ്രചാരണവുമായി തീവ്രവലതുപക്ഷ സംഘടനയിലെ ക്രാന്തി സേന രംഗത്തുവന്നിരിക്കുന്നു. ക്രാന്തി സേനയിലെ ചില അംഗങ്ങളാണ് മുസാഫർനഗറിലെ…
മുസ്ലിം പെണ്ണിന് വേണ്ടി കരയുന്നവരേ ‘ഓർമ്മയുണ്ടോ ഗുജറാത്തിലെയും കത്വയിലേയും മുസ്ലിം സ്ത്രീകളെ’
സുള്ളി ഡീൽസിലെ' എന്റെ ചിത്രം ആദ്യം കണ്ടപ്പോൾ, സംസാരിക്കാൻ എനിക്ക് വാക്കുകൾ കിട്ടാതായി. നീതിയെകുറിച്ചു എനിക്ക് പ്രതീക്ഷകൾ വളരെ കുറവായതിനാൽ മുന്നോട്ട് വരാനും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനും മൂന്ന് ദിവസമെടുത്തു. സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൻ്റെ ആദ്യഭാഗം പരമ്പരാഗത വിശ്വാസങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ ഭാഷകളും നിറങ്ങളും പാരമ്പര്യങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും…
സംഘ്പരിവാർ ഇന്ത്യയിലെ മുസ്ലിം സ്ത്രീയുടെ ജീവിതം ഇങ്ങിനെയൊക്കെയാണ്!
ബിജെപി മഹിളാ മോർച്ച നേതാവായ സുനിത സിംഗ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മുസ്‌ലിം സ്ത്രീകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു; "ഹിന്ദു സഹോദരങ്ങൾ പത്തു പേരടങ്ങുന്ന ഒരു സംഘം ഉണ്ടാക്കി മുസ്‌ലിം അമ്മമാരെയും സഹോദരിമാരെയും തെരുവുകളിൽ പരസ്യമായി ബലാത്സംഗം ചെയ്യുകയും  മറ്റുള്ളവർക്ക് കാണാനായി അവരെ ചന്തയുടെ മധ്യത്തിൽ തൂക്കിയിടുകയും ചെയ്യണം. ഇന്ത്യയെ സംരക്ഷിക്കാൻ ഇതേ മാർഗമുള്ളൂ".  സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച്…
‘ജനസംഖ്യാ ജിഹാദ്’ തടയണം; ദൽഹിയിൽ മുഴങ്ങിയ മുസ്ലിംവിരുദ്ധ വർഗീയ മുദ്രാവാക്യങ്ങളുടെ അപകടങ്ങൾ
പാർലമെൻ്റ് മന്ദിരത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ജന്തർ മന്ദറിൽ, ഓഗസ്റ്റ് എട്ടാം തിയ്യതി, മുൻ ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയുടെ ആഹ്വാനത്തെത്തുടർന്ന് ഒത്തുകൂടിയ സംഘടനകളുടെയും അനുഭാവികളുടെയും പൊതുയോഗത്തിൽ പ്രകോപനപരമായ മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. പരിപാടിയുടെ സംഘാടകർക്ക് അഞ്ച് പ്രധാന ആവശ്യങ്ങളാണ് ഉണ്ടായിരുന്നത്. ജനസംഖ്യ നിയന്ത്രണം, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കൽ, മതങ്ങളിൽ ഉടനീളം എല്ലാവർക്കും തുല്യ വിദ്യാഭ്യാസം, അനധികൃത കുടിയേറ്റത്തിനും പരിവർത്തനത്തിനും നിയന്ത്രണം എന്നിവ. ഇതിന്റ മറപിടിച്ചായിരുന്നു പ്രതിഷേധക്കാർ മുസ്ലീം വിരോധവും സമുദായ വിദ്വേഷവും…
ലവ് ജിഹാദ്: പ്രതികരണങ്ങൾ
കേരളത്തില്‍ ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയമടക്കം നിഷേധിച്ചിട്ടും വിവിധ ക്രൈസ്‌തവ സഭകളും സഭാ നേതാക്കളും പ്രസിദ്ധീകരണങ്ങളും ലവ് ജിഹാദ് വിഷയത്തില്‍ വിവിധങ്ങളായ കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ പുരോഹിത വൃത്തങ്ങളിൽ നിന്നും വന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളും. ഒരിടവേളയ്ക്ക് ശേഷം 2020ല്‍ ലവ് ജിഹാദിന്റെ പേരിലുള്ള ധ്രുവീകരണ ശ്രമങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ക്രൈസ്തവ സഭകളായിരുന്നു ആരോപണങ്ങളുമായി രംഗത്തെത്തിയത്. സീറോ മലബാര്‍ സഭയുടെ സിനഡ് മീറ്റിങ്ങിനു ശേഷം സഭ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ലവ് ജിഹാദിനെകുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട്…
ലവ് ജിഹാദ്: കോടതികൾ പറഞ്ഞതെന്ത്?
2009ലാണ് ഹിന്ദുത്വ സംഘടനകള്‍ ലവ് ജിഹാദ് ആരോപണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിനുകളും കേരളത്തില്‍ ആദ്യമായി ഉയര്‍ത്തുന്നത്. മുഖ്യധാര മാധ്യമങ്ങൾ ഈ പ്രചരണം ഏറ്റെടുക്കുകയും വാര്‍ത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. പത്തനംതിട്ടയിലെ സ്വാശ്രയ കോളേജില്‍ രണ്ട് വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന കേസിൽ കേരള ഹൈകോടതി അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസിനോട് അന്വേഷണത്തിന് ഉത്തരവിട്ടു. 'ദഅ്‌വ സ്‌ക്വാഡി'നെക്കുറിച്ചും 'ലവ് ജിഹാദി'നെക്കുറിച്ചും വിവിധ പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷം ഡിസംബര്‍ 2009ന് ഹൈകോടതിക്ക് മുന്നില്‍ ഡി.ജി.പി…
ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ ഏകപക്ഷീയമായി കൈക്കലാക്കുന്നുവോ?
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ഇടത്തിൽ ഈയിടെ ഏറ്റവുമധികം പ്രതിഫലനമുണ്ടാക്കിയ വിവാദങ്ങളായിരുന്നു ന്യൂനപക്ഷ ക്ഷേമവും വികസന-ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകൾ. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് ക്രിസ്തീയ സമുദായം വര്‍ഷങ്ങളായി അവഗണന നേരിടുന്നുവെന്നും നിലവിലെ ക്ഷേമപദ്ധതികളുടെ വിതരണം സമുദായ അനുപാതം പാലിച്ചുകൊണ്ടല്ല തുടര്‍ന്നുപോരുന്നതെന്നും ഉയര്‍ത്തിക്കാണിച്ച പ്രസ്താവനകള്‍, മുസ്‌ലിം സമുദായം അനര്‍ഹമായി സംവരണവും അതിനെതുടര്‍ന്നുള്ള ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട് എന്നുമുള്ള വാദങ്ങളും നിരവധി ഉയർന്നുവന്നു. മുസ്‌ലിം സമുദായത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട് പല വിവാദപരമായ പ്രചരണങ്ങളും പല കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍…
പൗരത്വ പ്രക്ഷോഭവും ബി.ജെ.പിയുടെ സാമ്പത്തിക കാമ്പയിനുകളും
വലിയ രീതിയിലുള്ള സാമ്പത്തിക സ്രോതസ്സുകളെ ഉപയോഗിച്ച് സമരക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാരംഭിച്ച ഈ വ്യാജപ്രചരണ കാമ്പയിന്‍ മറുവശത്ത് നടന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സമരാനുകൂല കാമ്പയിനുകള്‍ക്കും മുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്. ഒരു ജനാധിപത്യപരമായ സമരത്തെ പരാജയപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും മറ്റു സമരവിരുദ്ധ ശക്തികള്‍ക്കും എങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഈ കാമ്പയിന്‍. 2019 ഡിസംബര്‍ 11നാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി ആക്റ്റ് പാസാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളായിരുന്നു സമരത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തന/പ്രചരണ കേന്ദ്രങ്ങളിലൊന്ന്. ഇതേ സാമൂഹ്യ…
ഫാത്തിമ ലത്തീഫ് ഇസ്‌ലാം ഭീതിയുടെ ഇരയോ?
2019 നവംബർ 9നായിരുന്നു ഐ.ഐ.ടി മദ്രാസ് ഒന്നാം വർഷ പി.ജി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തുന്നത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് കുറിപ്പ് എഴുതിവെച്ചാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്. പ്രവേശന പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്കോടെ വിജയിക്കുകയും പ്രവേശനം നേടുകയും ചെയ്ത ഫാത്തിമ ലത്തീഫ് മതവിദ്വേഷത്തിന് ഇരയാക്കപ്പെട്ടുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിമർശനമുന്നയിച്ചു. തന്റെ പേര് തന്നെ ഒരു പ്രശ്‌നമാണെന്നും വിവേചനം നേരിട്ടുവെന്നും ഫാത്തിമ ലത്തീഫ് ആത്മഹത്യ കുറിപ്പിൽ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.