Skip to content Skip to sidebar Skip to footer

Racism

ലവ് ജിഹാദ്: കോടതികൾ പറഞ്ഞതെന്ത്?
2009ലാണ് ഹിന്ദുത്വ സംഘടനകള്‍ ലവ് ജിഹാദ് ആരോപണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിനുകളും കേരളത്തില്‍ ആദ്യമായി ഉയര്‍ത്തുന്നത്. മുഖ്യധാര മാധ്യമങ്ങൾ ഈ പ്രചരണം ഏറ്റെടുക്കുകയും വാര്‍ത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. പത്തനംതിട്ടയിലെ സ്വാശ്രയ കോളേജില്‍ രണ്ട് വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന കേസിൽ കേരള ഹൈകോടതി അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസിനോട് അന്വേഷണത്തിന് ഉത്തരവിട്ടു. 'ദഅ്‌വ സ്‌ക്വാഡി'നെക്കുറിച്ചും 'ലവ് ജിഹാദി'നെക്കുറിച്ചും വിവിധ പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷം ഡിസംബര്‍ 2009ന് ഹൈകോടതിക്ക് മുന്നില്‍ ഡി.ജി.പി…
ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ ഏകപക്ഷീയമായി കൈക്കലാക്കുന്നുവോ?
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ഇടത്തിൽ ഈയിടെ ഏറ്റവുമധികം പ്രതിഫലനമുണ്ടാക്കിയ വിവാദങ്ങളായിരുന്നു ന്യൂനപക്ഷ ക്ഷേമവും വികസന-ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകൾ. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് ക്രിസ്തീയ സമുദായം വര്‍ഷങ്ങളായി അവഗണന നേരിടുന്നുവെന്നും നിലവിലെ ക്ഷേമപദ്ധതികളുടെ വിതരണം സമുദായ അനുപാതം പാലിച്ചുകൊണ്ടല്ല തുടര്‍ന്നുപോരുന്നതെന്നും ഉയര്‍ത്തിക്കാണിച്ച പ്രസ്താവനകള്‍, മുസ്‌ലിം സമുദായം അനര്‍ഹമായി സംവരണവും അതിനെതുടര്‍ന്നുള്ള ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട് എന്നുമുള്ള വാദങ്ങളും നിരവധി ഉയർന്നുവന്നു. മുസ്‌ലിം സമുദായത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട് പല വിവാദപരമായ പ്രചരണങ്ങളും പല കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍…
പൗരത്വ പ്രക്ഷോഭവും ബി.ജെ.പിയുടെ സാമ്പത്തിക കാമ്പയിനുകളും
വലിയ രീതിയിലുള്ള സാമ്പത്തിക സ്രോതസ്സുകളെ ഉപയോഗിച്ച് സമരക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാരംഭിച്ച ഈ വ്യാജപ്രചരണ കാമ്പയിന്‍ മറുവശത്ത് നടന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സമരാനുകൂല കാമ്പയിനുകള്‍ക്കും മുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്. ഒരു ജനാധിപത്യപരമായ സമരത്തെ പരാജയപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും മറ്റു സമരവിരുദ്ധ ശക്തികള്‍ക്കും എങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഈ കാമ്പയിന്‍. 2019 ഡിസംബര്‍ 11നാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി ആക്റ്റ് പാസാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളായിരുന്നു സമരത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തന/പ്രചരണ കേന്ദ്രങ്ങളിലൊന്ന്. ഇതേ സാമൂഹ്യ…
ആർട്ടിക്കിൾ 370ന്റെ റദ്ദാക്കലും കശ്‍മീർ വിനോദസഞ്ചാര മേഖലയുടെ തകർച്ചയും
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീർ വിനോദസഞ്ചാര മേഖലയിൽ 86 ശതമാനം ഇടിവ്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 7 ശതമാനവും ടൂറിസമാണ്. 2019 ആഗസ്റ്റ് 5 മുതൽ കശ്‍മീരിലെ ടൂറിസം, കരകൗശല മേഖലയിൽ 1,44,500 തൊഴിൽ നഷ്‌ടങ്ങൾ. കേന്ദ്രസർക്കാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്നോണം 2019 ആഗസ്റ്റ് 5നാണ് കേന്ദ്രസർക്കാർ കശ്‍മീരിന്റെ അർധ സ്വയംഭരണ പദവി എടുത്തുകളഞ്ഞത്. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീർ വിനോദസഞ്ചാര മേഖലയിൽ 86 ശതമാനം ഇടിവുണ്ടാവുകയും കശ്‍മീരിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം…
ഫാത്തിമ ലത്തീഫ് ഇസ്‌ലാം ഭീതിയുടെ ഇരയോ?
2019 നവംബർ 9നായിരുന്നു ഐ.ഐ.ടി മദ്രാസ് ഒന്നാം വർഷ പി.ജി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തുന്നത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് കുറിപ്പ് എഴുതിവെച്ചാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്. പ്രവേശന പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്കോടെ വിജയിക്കുകയും പ്രവേശനം നേടുകയും ചെയ്ത ഫാത്തിമ ലത്തീഫ് മതവിദ്വേഷത്തിന് ഇരയാക്കപ്പെട്ടുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിമർശനമുന്നയിച്ചു. തന്റെ പേര് തന്നെ ഒരു പ്രശ്‌നമാണെന്നും വിവേചനം നേരിട്ടുവെന്നും ഫാത്തിമ ലത്തീഫ് ആത്മഹത്യ കുറിപ്പിൽ…
എന്തുകൊണ്ട് സഞ്ജീവ് ഭട്ട് വേട്ടയാടപ്പെടുന്നു?
2002ൽ ഗുജറാത്തിൽ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തെകുറിച്ച് സുപ്രധാനമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസറാണ് സഞ്‍ജീവ് ഭട്ട്. 2019 ജൂൺ 20നാണ് സഞ്ജീവ് ഭട്ടിന് 1990ലെ കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2011ൽ ഭട്ടിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം 2015ൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. 2002ൽ ഗുജറാത്തിൽ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തെകുറിച്ച് സുപ്രധാനമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസറാണ്…
ജീവഹാനി, അറസ്റ്റ്, യു.എ.പി.എ: 2020ല്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട ഭരണകൂടവേട്ടകള്‍
2020 വർഷം ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെട്ട വര്‍ഷമാണെന്ന് ഫ്രീ സ്‌പീച് കളക്റ്റീവ്. 2020ലാണ് കഴിഞ്ഞ ദശകത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വേട്ടകളില്‍ 40 ശതമാനം അതിക്രമങ്ങളുമുണ്ടായത്. മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായി. 2020 വർഷം ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെട്ട വര്‍ഷമാണെന്ന് ഫ്രീ സ്‌പീച് കളക്റ്റീവ്. 2020ലാണ് കഴിഞ്ഞ ദശകത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വേട്ടകളില്‍ 40 ശതമാനം അതിക്രമങ്ങളുമുണ്ടായത്. 2020ൽ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായി, രണ്ടുപേര്‍ ഉത്തര്‍പ്രദേശിലും ഒരാള്‍ തമിഴ്‌നാട്ടിലുമാണ് കൊല്ലപ്പെട്ടത്. അക്രമ…
ഇലക്റ്ററല്‍ ബോണ്ടുകളും ബി.ജെ.പിയുടെ താല്‍പ്പര്യങ്ങളും
എന്താണ് ഇലക്റ്ററൽ ബോണ്ട്? എങ്ങനെയാണ് ഇലക്റ്ററൽ ബോണ്ടുകളുടെ ഉപയോഗം? ഇലക്റ്ററൽ ബോണ്ടും രാഷ്ട്രീയ-സാമ്പത്തിക ക്രമക്കേടുകളുടെ സാധ്യതകളും എന്തെല്ലാം? ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍-പുതിയ നിയമത്തിലൂടെ എടുത്ത് കളഞ്ഞ നിയന്ത്രണങ്ങള്‍ എന്തെല്ലാം? സുപ്രീംകോടതിയുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും റിസര്‍വ് ബാങ്കിന്റെയും നിലപാടുകളും വിമര്‍ശനങ്ങളും എന്തെല്ലാം? എന്താണ് ഇലക്റ്ററൽ ബോണ്ട്? ഇന്ത്യയിലെ ഏതൊരു കമ്പനിക്കോ വ്യക്തിക്കോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കാൻ സാധിക്കുന്ന പ്രോമിസറി നോട്ടുകളാണ് ഇലക്റ്ററൽ ബോണ്ടുകള്‍. വ്യക്തിക്കോ കോര്‍പ്പറേറ്റിനോ…
ആർ.എസ്‌.എസും സ്‌കൂൾ പഠന സമ്പ്രദായവും
2019ലെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ മാത്രം 375 സ്ഥാപനങ്ങളിലായി 73,730 വിദ്യാര്‍ഥികള്‍ ഇത്തരത്തിലുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളോടെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം 12,828 സ്ഥാപനങ്ങളിലായി 34,65,631 വിദ്യാര്‍ഥികളാണ് നിലവില്‍ ഔപചാരിക വിദ്യാഭ്യാസം നേടാനായി വിദ്യാഭാരതിയില്‍ പഠിക്കുന്നത്. ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ക്കിടയില്‍ സംസ്‌കാരികവും രാഷ്ട്രീയവുമായ ആധിപത്യം നേടുന്നതിലും അവരെ സ്വാധീനിക്കുന്നതിലും സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പങ്ക് ഏറെ നേരത്തെ തിരിച്ചറിഞ്ഞ സംഘമാണ് ആര്‍.എസ്.എസ്. അവരുടെ വിദ്യാഭ്യാസസ്ഥാപനമായ 'വിദ്യാ ഭാരതി' ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂൾ ശൃംഖലകളിലൊന്നാണ്. 1952ല്‍…
ഷഹീൻ ബാഗിനെതിരെ നടന്ന വിദ്വേഷ പ്രചരണങ്ങൾ
മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന, കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കപ്പെട്ടപ്പോൾ പൗരത്വ പ്രക്ഷോഭത്തിന്റെ സമര കേന്ദ്രമായി മാറുകയായിരുന്നു ഡൽഹിയിലെ ഷഹീൻ ബാഗ്. വിദ്യാർഥികളും യുവാക്കളും മുതിർന്നവരും കൊച്ചുകുട്ടികളടക്കം പ്രായഭേദമന്യേ ഒരുമിച്ചുകൂടി. എന്നാൽ സംഘപരിവാർ ശക്തികൾ ഇതിനെതിരെ പലതരത്തിലുള്ള വിദ്വേഷ പ്രചരണങ്ങൾ നടത്തുകയുണ്ടായി. സമരത്തെ നിഷേധിച്ചും വർഗീയവത്കരിച്ചും പ്രസ്‌താവനകളിറക്കി. രാജ്യം ഭിന്നിപ്പിക്കാനുള്ള മുസ്‌ലിം രാജ്യങ്ങളുടെ ഗൂഢാലോചനയാണ് ഷഹീൻ ബാഗ് എന്നാണ് ബി.ജെ.പി  എം‌.എൽ‌.എ സുരേന്ദ്ര സിങ് ആരോപിച്ചത്. ഡൽഹി തെരഞ്ഞെടുപ്പിനോടടുത്ത്…
കോവിഡും തബ്‌ലീഗ് ജമാഅത്തും: വേട്ടയാടിയത് നിരപരാധികളെയോ?
കോവിഡ് വ്യാപനത്തിൻ്റെ പേരിൽ തബ്‌ലീഗ് ജമാഅത്തിലെ അംഗങ്ങളെ അവർ ചെയ്യാത്ത കുറ്റകൃത്യങ്ങൾക്കാണ് തടവിലാക്കിയതെന്ന് കോടതി വിധികൾ വ്യക്തമാക്കുന്നു. തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾക്കെതിരെ 'സൂപ്പർ സ്പ്രെഡർ', 'കൊറോണ ജിഹാദ്' തുടങ്ങിയ വ്യാജ പ്രചരണങ്ങളും നടക്കുകയുണ്ടായി. കൊറോണ വൈറസ് രാജ്യത്ത് വ്യാപനം ശക്തമാവുന്ന തുടക്കത്തിൽ പ്രത്യേകിച്ചും ലോക്‌ഡൗൺ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തിൻ്റെ പേരിൽ തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് നേരെ വൈറസ് പരത്തുന്നു എന്ന തരത്തിലുള്ള വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. പ്രത്യേകിച്ചും സംഘപരിവാർ നേതാക്കളും അനുകൂല മാധ്യമങ്ങളുമായിരുന്നു പ്രചാരണത്തിന് ചുക്കാൻ…
പുതിയ കാലത്തെ വര്‍ഗീയ കലാപങ്ങളും രാഷ്ട്രീയ ഫലങ്ങളും
വര്‍ഗീയ കലാപങ്ങള്‍ പൊതുവേ മധ്യ-ഉത്തരേന്ത്യന്‍ ഇന്ത്യയില്‍ മാത്രം കണ്ടുവരുന്നതാണ് എന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ പുതിയതായി പുറത്ത് വരുന്ന പല പഠനങ്ങളും ഇത്തരം ധാരണകളെ തകിടം മറിക്കുന്നുണ്ട്. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് കലാപങ്ങള്‍ രൂപപ്പെടുന്നത് എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് പുറത്തുവിട്ട 2006 മുതല്‍ 2017 വരെയുള്ള വര്‍ഗീയ കലാപങ്ങളുടെ കണക്കുകള്‍ വെച്ച് നോക്കിയാല്‍ 1686 കേസുകളുമായി ഉത്തര്‍പ്രദേശാണ് മുന്‍പില്‍. ഇതിന്റെ തുടര്‍ച്ചയായി മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുമുണ്ട്. യഥാക്രമം  1100,1071, 980,…
പൗരത്വ സമരവും ഷര്‍ജീല്‍ ഇമാമും
പൗരത്വ പ്രക്ഷോഭത്തിന്റെ കേന്ദ്രമായ ഷഹീൻ ബാഗിന്റെ സൂത്രധാരകരില്‍ പ്രധാനിയും സംഘാടകനുമായിരുന്നു ഷർജീൽ ഇമാം. 1988ല്‍ ബീഹാറിലെ ജഹ്‍നാബാദിലാണ് ഷർജീൽ ഇമാമിന്റെ ജനനം. ഉന്നതമാര്‍ക്കോടെ സ്‌കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 2011ല്‍ ഐ.ഐ.ടി ബോംബെയില്‍ നിന്നും കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. പഠന ശേഷം ബാംഗ്ലൂരിൽ ഐ.ടി മേഖലയില്‍ കുറച്ച് കാലം ജോലി ചെയ്‌ത ഇമാം ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ പഠനം തുടര്‍ന്നു. ശേഷം 2013ല്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ‍നിന്നും…
സിറാജുന്നീസ: നീതി നിഷേധത്തിൻ്റെ ഓർമ്മപ്പെടുത്തൽ
1991 ഡിസംബര്‍ 15നായിരുന്നു സിറാജുന്നീസ എന്ന പതിനൊന്നുകാരി പാലക്കാട് ജില്ലയിലെ പുതുപ്പള്ളി തെരുവിൽ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. പോലീസ് നരനായാട്ടിൻ്റെ ചരിത്രത്തിൽ ഏറ്റവും ഭയാനകമായ ഹിംസയായിരുന്നു സിറാജുന്നീസ സംഭവം. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രക്കുനേരെ അക്രമമുണ്ടായി എന്ന് ആരോപിച്ചുകൊണ്ട് പോലീസ് നടത്തിയ ഏകപക്ഷീയമായ വെടിവെപ്പിലായിരുന്നു സിറാജുന്നീസ കൊല്ലപ്പെട്ടത്. ഡിസംബര്‍ 15ന് സംഘർഷ സാധ്യതയുള്ള സ്ഥലത്തു നിന്നും ആളുകള്‍ പിരിഞ്ഞുപോന്നിരുന്നുവെങ്കിലും പാലക്കാടിൻ്റെ ചുമതലയുണ്ടായിരുന്ന ഡി.ഐ.ജി രമണ്‍ ശ്രീവാസ്‌തവ വെടിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന…
പൗരത്വ പ്രക്ഷോഭം: ജാമിഅ മില്ലിയയിലെ പോലീസ് അതിക്രമം ഒരു വര്‍ഷം പിന്നിടുമ്പോള്‍
ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് വിഘാതമേല്‍പിച്ചുകൊണ്ട് 2019 ഡിസംബര്‍ 11നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ആക്റ്റ് പാസാക്കുന്നത്. ഇന്ത്യയിലെ ഭരണഘടനാനുസൃതമായ പൗരത്വത്തെ മതാടിസ്ഥാനത്തില്‍ വിവേചിക്കുന്നതിനെതിരില്‍ രാജ്യത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി സംഘടനകളും മറ്റു കൂട്ടായ്‌മകളുമെല്ലാം പ്രതിഷേധങ്ങള്‍ നടത്തുവാന്‍ ആരംഭിക്കുകയുണ്ടായി. രാജ്യത്തെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലൊന്നായ ജാമിഅ മില്ലിയ ഇസ്‍ലാമിയ്യയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപൂര്‍ണ്ണമായ സമരങ്ങള്‍ തുടങ്ങിയിരുന്നു. ജാമിഅയിലെ ഏഴാം ഗേറ്റില്‍ ഡിസംബര്‍ 12 മുതലായിരുന്നു സമര പരിപാടികള്‍ ആരംഭിച്ചത്. സര്‍വകലാശാല വിദ്യാര്‍ഥികളായിരുന്നു പ്രധാനമായും സമരമുഖത്തുണ്ടായിരുന്നത്. തുടര്‍ന്ന് ഡിസംബര്‍…
രഥയാത്രയും ബാബരി മസ്ജിദ് ധ്വംസനവും
ബാബരി മസ്‌ജിദ്‌ നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി അന്നത്തെ ബി.ജെ.പി ദേശീയ പ്രസിഡന്റായിരുന്ന എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ 1990 സെപ്റ്റംബര്‍ 15ന് തുടങ്ങി ഒക്ടോബര്‍ അവസാനം വരെ നീണ്ടുനിന്ന രാഷ്ട്രീയ യാത്രയായിരുന്നു രഥയാത്ര. വിശ്വഹിന്ദു പരിഷത്തും മറ്റു ഹിന്ദുത്വ സംഘടനകളുമുയര്‍ത്തിയ ക്ഷേത്രനിര്‍മ്മാണ ആവശ്യത്തിന് പിന്തുണയറിയിച്ചുകൊണ്ട് തുടങ്ങിയ യാത്ര കേവല രാഷ്ട്രീയ യാത്ര എന്നതിലുപരിയായി, മതപരമായ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ആവശ്യങ്ങളുമെല്ലാം ഉയര്‍ത്തിയിരുന്നു.‍ ഗുജറാത്തിലെ സോംനാഥില്‍ നിന്നും ആയിരക്കണക്കിന് കര്‍സേവകരുടെ അകമ്പടിയോടെയായിരുന്നു രഥയാത്രയുടെ ആരംഭം. ഗുജറാത്ത്, മഹാരാഷ്ട്ര,…
കാർഷിക ബിൽ: കർഷകരെ തകർത്ത് നേട്ടം കോർപ്പറേറ്റുകൾക്കോ?
കാര്‍ഷിക ഉൽപ്പന്നങ്ങള്‍ ഒരു നിശ്ചിത അളവില്‍ സംഭരിക്കാനുള്ള അവകാശം സര്‍ക്കാറിനും സർക്കാർ ഏജന്‍സികൾക്കും ഇല്ലാതാകുന്നു എന്നതാണ് പുതിയ കാർഷിക നിയമത്തിൻ്റെ ഏറ്റവും വലിയ പരാജയം. കര്‍ഷകരുടെ വിലപേശല്‍ ശക്തി ഇല്ലാതാവുന്നതോടെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങൾക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും. കാര്‍ഷിക മേഖലയെ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിന് അപ്പുറത്താക്കുകയും ചെയ്യും. കാര്‍ഷിക ഉൽപ്പന്നങ്ങള്‍ ഒരു നിശ്ചിത അളവില്‍ സംഭരിക്കാനുള്ള അവകാശം സര്‍ക്കാറിനും സർക്കാർ ഏജന്‍സികൾക്കും ഇല്ലാതാകുന്നു എന്നതാണ് പുതിയ കാർഷിക നിയമത്തിൻ്റെ  ഏറ്റവും വലിയ പരാജയം. നിലവിൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള…
കർഷക പ്രക്ഷോഭത്തിനെതിരെ ഖലിസ്ഥാൻ ആരോപണം എന്തിന്?
കർഷക പ്രക്ഷോഭം ഖലിസ്ഥാൻവാദികൾ ഹൈജാക്ക് ചെയ്യുന്നു എന്ന കേന്ദ്രസർക്കാറിന്റെയും ബി.ജെ.പി അനുകൂല മാധ്യമങ്ങളുടെയും വാദം വസ്‌തുതാവിരുദ്ധമാണ്. പൗരത്വ സമരത്തിൽ പങ്കെടുത്തവരെ ദേശദ്രോഹിയാക്കി മുദ്രകുത്തിയ കേന്ദ്രസർക്കാറും, സർക്കാർ അനുകൂല മാധ്യമങ്ങളും കർഷക പ്രക്ഷോഭത്തിനെതിരെയും അതേ തന്ത്രം പയറ്റുകയാണ്. കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന പ്രക്ഷോഭകരെ ഖലിസ്ഥാൻവാദികളെന്ന് പ്രചരണം നടത്തി ഭിന്നിപ്പിക്കാനാണ്  ബി.ജെ.പിയുടെയും കേന്ദ്രസർക്കാറിന്റെയും ശ്രമം. കർഷക പ്രക്ഷോഭം ഖലിസ്ഥാൻവാദികൾ ഹൈജാക്ക് ചെയ്യുന്നു എന്ന കേന്ദ്രസർക്കാറിന്റെയും ബി.ജെ.പി അനുകൂല മാധ്യമങ്ങളുടെയും വാദം വസ്‌തുതാവിരുദ്ധമാണ്. രണ്ടുമാസത്തോളമായി പഞ്ചാബിൽ നടന്നുവരുന്ന കർഷക സമരം…
ഓൺലൈൻ മാധ്യമ നിയന്ത്രണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കോ?
ഓൺലൈൻ മാധ്യമങ്ങൾക്ക്‌ സെൻസർഷിപ്പും നിയന്ത്രണവും കൊണ്ടുവന്ന് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്ന വിജ്ഞാപനവുമായി കേന്ദ്രസർക്കാർ. വിജ്ഞാപനം മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തടയിടുമെന്ന് ആശങ്ക. ഇന്ത്യൻ സംസ്‌കാരത്തിനു നിരക്കാത്ത പരിപാടികൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ സംപ്രേഷണം ചെയ്യുന്നു എന്നാരോപിച്ച് സംഘപരിവാർ രംഗത്തെത്തിയിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ സംപ്രേഷണം ചെയ്യുന്ന സിനിമകൾ, വിനോദ പരിപാടികൾ എന്നിവയ്‌ക്കൊപ്പം വാർത്ത പോർട്ടലുകളും വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കാനാണ്‌ തീരുമാനം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ സിനിമകളും ദൃശ്യ, ശ്രാവ്യ പരിപാടികളും വാർത്തകളും സമകാലീന രാഷ്‌ട്രീയ, സാമൂഹ്യ പരിപാടികളുമെല്ലാം മന്ത്രാലയത്തിന്റെ…
ഖബീബ്: ഇസ്‌ലാമോഫോബിക് ലോകത്തിലെ തലകുനിക്കാത്ത മുസ്‌ലിം ചാമ്പ്യൻ
എല്ലാ കാലഘട്ടങ്ങളിലും അതിനനുസൃതരായ ധീരരായ കായിക താരങ്ങൾ ഉണ്ടായിട്ടുണ്ട്. അതില്‍ ചിലർ അവരുടെ കായിക അതിർത്തികൾ ഭേദിച്ച് വലിയ കാര്യങ്ങൾ ചെയ്യാൻ ആ വേദിയെ ഉപയോഗപ്പെടുത്തിയവരാണ്. പാശ്ചാത്യ രാജ്യങ്ങളിലെയും മറ്റിടങ്ങളിലെയും മാധ്യമങ്ങളും രാഷ്ട്രീയക്കാരും എല്ലാ രീതിയിലും താഴ്ത്തികെട്ടുകയും ലോകമൊട്ടാകെ വേട്ടയാടപ്പെടുകയും ചെയ്യുന്ന സമൂഹമെന്ന നിലയിൽ മുസ്‌ലിംകൾ പലപ്പോഴും തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുന്ന കായിക താരങ്ങളുടെ ധീരതയിൽ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്. ഒപ്പം പൊതുബോധത്തെകൊണ്ട് ഈ കായിക താരങ്ങളുടെ നേട്ടങ്ങളെ അംഗീകരിപ്പിക്കാനും അവർ തികച്ചും മുസ്‌ലിംകളാണെന്ന് പറയിക്കാനും സമ്മർദം ചെലുത്താൻ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.