Skip to content Skip to sidebar Skip to footer

Religion

ദി കേരള സ്റ്റോറി സമം ഇസ്‌ലാമോഫോബിയ
കേരളം ഐ.എസ്സിൻ്റെ റിക്രൂട്ട്‌മെന്റിന്റെ കേന്ദ്രമാണ് എന്ന് വിശ്വസിക്കുന്ന വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ജനക്കൂട്ടത്തോടാണ് സുദീപ്തോ സെന്നിന്റെ ദി കേരള സ്റ്റോറി സംവദിക്കുന്നത്. ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളെ പ്രേമം നടിച്ച് മതപരിവർത്തനം നടത്തി സിറിയയിലേക്കും മറ്റും, യുദ്ധം ചെയ്യാനും ലൈംഗിക അടിമകളാക്കാനും കൊണ്ടുപോകുന്ന മുസ്ലീം പുരുഷന്മാരുമായി ഇഴഞ്ഞു നീങ്ങുകയാണ് സിനിമ. സൂര്യപാൽ സിംഗ്, വിപുൽ അമൃത്‌ലാൽ ഷാ എന്നിവർ സുദീപ്തോയോടൊപ്പം ചേർന്ന് എഴുതിയ വിഷലിപ്തമായ തിരക്കഥ മത പരിവർത്തനത്തെ കുറിച്ചുള്ള തെറ്റായ കണക്കുകൾ ഇന്ത്യൻ മധ്യവർഗത്തിൻ്റെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതേ…
അനന്തരാവകാശ നിയമങ്ങളുടെ ഇസ്‌ലാമിക മാനങ്ങൾ.
ഇസ്‌ലാമിക നിയമ സംവിധാനങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ശരീഅത്ത്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെ മുൻനിർത്തി ഒരു മനുഷ്യന്റെ വ്യക്തിപരം, സാമൂഹികം, സാമ്പത്തികം, കുടുംബം തുടങ്ങി ഓരോ മേഖലയിലുമുള്ള നിയമ വ്യവഹാരങ്ങളെ കുറിച്ചാണ് ശരീഅത്ത് സംസാരിക്കുന്നത്. സാമ്പത്തിക മേഖല എന്നത് തന്നെ വളരെ വിശാലമായ, ഒട്ടനവധി ഘടകങ്ങൾ ചേർന്നിട്ടുള്ള ഒരു മേഖലയാണ്. അതിൽ ഒന്ന് മാത്രമാണ് അനന്തരാവകാശവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ. പലിശയുമായി ബന്ധപ്പെട്ട നിയമങ്ങൾ വഖ്ഫുമായി ബന്ധപ്പെട്ട നിയമങ്ങൾ, തുടങ്ങിയ സാമ്പത്തിക വിനിമയ - വിതരണ നിയമങ്ങളുടെ…
ചോർ ബസാർ: വിദ്വേഷത്തെ ചെറുത്ത് തോൽപ്പിച്ച ഒരു തെരുവ്.
നിർമല നികേതൻ കോളേജ് ഓഫ് സോഷ്യൽ വർക്കും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസവും(csss) സംയുക്തമായി നടത്തുന്ന 'മുംബൈയിലെ വൈവിധ്യങ്ങൾ' എന്ന കോഴ്സിൻ്റെ ഭാഗമായി മാർച്ച് രണ്ടിന് മുംബൈയിലെ ചോർ ബസാറിലേക്ക് നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് നേഹ ദബാഡെ എഴുതിയ ലേഖനം. മോഷണ വസ്തുക്കള്‍ വില്‍ക്കുന്നതുകൊണ്ടാണോ ചോര്‍ ബസാറിന് ആ പേരുവന്നത് എന്നായിരുന്നു തെരുവിലേക്ക് കടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളിൽ ഒരാള്‍ എന്നോട് ചോദിച്ചത്. എന്നാല്‍, അവരെ അവിടെ കാത്തുനിന്നത് വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു. പഴക്കമേറിയ അലങ്കാരവസ്തുക്കള്‍, വാള്‍ പ്ലേറ്റുകള്‍,…
സിനിമയും സാമൂഹിക ഉള്ളടക്കവും
സിനിമയിൽ രാഷ്ട്രീയത്തിൻ്റെ സ്വാധീനം ഉണ്ടാവുന്നതോ രാഷ്ട്രീയം പറയാൻ വേണ്ടി സിനിമ ചെയ്യുന്നതോ ഒരു കലാസൃഷ്ടി എന്ന നിലക്ക് സിനിമയുടെ അന്തസത്തയെ ഇല്ലാതാക്കുന്ന ഒന്നല്ല. മനുഷ്യ ജീവിതങ്ങളുടെ പ്രതിഫലനങ്ങളാണ് സിനിമ എന്ന നിലക്ക് മനുഷ്യന്റെ ചരിത്രം, സാമൂഹികത, സൗന്ദര്യബോധം എന്നിവയൊക്കെ സിനിമയുടെ ഭാഗമാവുന്നത് സ്വാഭാവികമാണ്. ആ അർത്ഥത്തിൽ വ്യത്യസ്ത ചരിത്ര, സാമൂഹിക, സൗന്ദര്യശാസ്ത്ര ഉള്ളടക്കങ്ങളുള്ള സിനിമകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയം പറയാൻ ഇന്ന് സിനിമയെ ഉപയോഗപ്പെടുത്തുന്ന രീതി ഏറെ ഭീതിപ്പെടുത്തുന്നതാണ്. സിനിമയിൽ രാഷ്ട്രീയം പറയാനായി അവലംബിക്കുന്ന പ്രധാന…
2002 ൽ അറുകൊല ചെയ്യപ്പെട്ടത് മുസ്‌ലീംകൾ മാത്രമല്ല, ഹിന്ദു ധർമം കൂടിയാണ്
കെ.സുബ്രഹ്മണ്യം ഹിന്ദു എന്ന പദം തദ്ദേശീയമായി ഉണ്ടായതല്ലെങ്കിലും, ഹിന്ദുവായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ, ഹിന്ദുവെന്ന ലാബൽ ഉപയോഗിച്ച് ചിലർ ഗുജറാത്തിൽ ചെയ്തുകൂട്ടിയത് കാണുമ്പോൾ എൻ്റെ മനസ്സ് പിടയുകയാണ്. ഒരു ഹിന്ദു എന്ന നിലയിൽ ഇനി എനിക്കെങ്ങനെ അഭിമാനിക്കാൻ കഴിയും. അവർ ചെയ്തത് ഹിന്ദുവിരുദ്ധമാണെന്ന് നിസ്സംശയം പറയാം. ലോകത്തെ മറ്റു മതങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും ഹിന്ദു സംസ്കാരത്തെയും തത്വചിന്തയെയും ജീവിത വീക്ഷണത്തെയും വ്യത്യസ്തമാക്കുന്നത്, ഹിന്ദുവിന് 'ബ്രഹ്മാസ്മി'യാവാനും (ഞാൻ തന്നെ ദൈവം) തൻ്റെ അയൽക്കാരനോട് 'തത്ത്വമസി' (നീയാണ്…
“ഹിന്ദു ഫോബിയ” ഒരു വ്യാജ പ്രചാരണം.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന; 'ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ', 'ഹിന്ദു സ്റ്റുഡന്റ്സ് കൗൺസിൽ', 'വിശ്വഹിന്ദു പരിഷത്ത് അമേരിക്ക' തുടങ്ങിയ ഹൈന്ദവ സംഘടനകൾ, ഹിന്ദുക്കൾക്കെതിരെ ആഗോള തലത്തിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതികരണങ്ങൾ ഉണ്ടാകുമ്പോഴും, "ഹിന്ദു ഫോബിയ" എന്ന ആഖ്യാനം വ്യാപകമായി പ്രചരിക്കപ്പെടാറുണ്ട്. എന്നാൽ ഈ ആഖ്യാനങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2022 ഡിസംബറിൽ, അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ),വിദ്വേഷപരമായ ആക്രമണങ്ങൾ സംബന്ധിച്ച…
വിഴിഞ്ഞം സമരം; തെറ്റിദ്ധരിപ്പിക്കുന്ന ശേഖര്‍ ഗുപ്ത
ഡിസംബർ ഒന്നിന് ദ പ്രിന്‍റിന്‍റെ വാര്‍ത്താ വിശകലന പരിപാടിയായ കട്ട് ദ ക്ലട്ടറില്‍ 'What's Adani Vizhinjam, Catholic clergy leads protests & unites Hindu/Muslim, CPM/BJP' എന്ന തലക്കെട്ടിൽ, എഡിറ്റര്‍ ശേഖര്‍ ഗുപ്ത വിഴിഞ്ഞം സമരം വിശകലനം ചെയ്ത് സംസാരിച്ചിരുന്നു. ദ പ്രിന്റിന്റെ റിപോര്‍ട്ടര്‍ ദിവസങ്ങളോളം കേരളത്തിൽ താമസിച്ച് തയാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിരീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. ശേഖര്‍ ഗുപ്തയുടെ വാദങ്ങളിലെ വസ്തുതകള്‍ പരിശോധിക്കുന്നു; സമരത്തിനെതിരെ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചതും, സി.പി.എം അദാനിക്കൊപ്പം…
ഇന്ത്യയിൽ മതപരിവർത്തനത്തിന് ആമസോൺ ഫണ്ട് ചെയ്യുന്നുവെന്ന് ഓർഗനൈസർ: വസ്തുത പരിശോധിക്കുന്നു
അസമിലും ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലയിലും പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുന്നുണ്ടെന്നും അതിന് പ്രമുഖ ഓൺലൈൻ കച്ചവട സ്ഥാപനമായ ആമസോൺ ഫണ്ട് ചെയ്യുന്നു എന്നുമാണ് ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനിലൂടെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിന് വേണ്ടി ആമസോൺ ഫണ്ട് ചെയ്യുന്നു എന്നാണ് വാദം. പ്രസ്തുത സംഘടനയുടെ ഇന്ത്യൻ പതിപ്പായ ഓൾ ഇന്ത്യ മിഷൻ എന്ന സംഘടനയിലൂടെയാണ് ഇന്ത്യയിൽ പരിവർത്തന ശ്രമങ്ങൾ നടക്കുന്നത് എന്നും അതിന് ആമസോൺ ഫണ്ടിംഗ് നടത്തുന്നു എന്നുമാണ് ആരോപണം.…
ആക്ഷേപഹാസ്യത്തിന്റെ പേരിൽ നുണ പ്രചാരണം
ആക്ഷേപഹാസ്യത്തിന്റെ പേരിൽ നുണ പ്രചാരണം
ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച 'ലവ് ജിഹാദ്: മൈ അബ്ദുല്‍ ഈസ് ഡിഫറന്‍റ്' എന്ന ലേഖനത്തിലെ വസ്തുതകള്‍ എന്താണ്? ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു. ഓർഗനൈസറിന്‍റെ ഓണ്ലൈൻ പതിപ്പിൽ, ഭാരത് എന്ന സെക്ഷനില്‍ 'ഫാക്റ്റ് ചെക്' വിഭാഗത്തിലാണ് ഡോ.ഗോവിന്ദ് രാജ് ഷേണായ് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത്. കൊലപാതകത്തില്‍ കുറ്റാരോപിതനായ, ശ്രദ്ധയുടെ ലിവ് ഇന്‍ പാര്‍ട്ണർ അഫ്താബ് അമീന്‍ പൂനാവാലയ്‌ക്കെതിരെ ലവ് ജിഹാദ് ആരോപണം ഉന്നയിച്ചുള്ള പ്രചരണം കൊലപാതക വാര്‍ത്തയുടെ തൊട്ടുപിന്നാലെ തന്നെ ഉയർന്ന്…
ഖത്തർ ലോകകപ്പ്: വംശീയത പടർത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ.
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ ചർച്ച ചെയ്യപ്പെട്ടപ്പോൾ ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങളെ കുറിച്ച് പരാമർശിക്കുന്ന രണ്ട് കണക്കുകൾക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. അതിൽ ഒന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്ത 6,500 മരണങ്ങൾ എന്ന കണക്കും, മറ്റൊന്ന് ആംനസ്റ്റി ഇന്റർനാഷണലിന് ഖത്തറിന്റെ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് ലഭിച്ച 15,000 എന്ന കണക്കുമായിരുന്നു. ഈ കണക്കുകളുടെ കൃത്യതയും, അതിന്റെ സത്യാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഒരു വസ്തുതാ പരിശോധനയാണ് ഇത്. ഖത്തറിൽ എന്താണ് സംഭവിക്കുന്നത്…
വിഴിഞ്ഞം സമരക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസുണ്ടെന്ന വാദം തെറ്റ്.
2022 നവംബർ ഒന്നിന്, 'കടപ്പുറത്തിന് കലാപമുദ്ര' എന്ന തലകെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചക്കിടയിൽ, വിഴിഞ്ഞം ജനകീയ സമര സമിതി പ്രതിനിധി, മുക്കോല സന്തോഷ് വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. വിഴിഞ്ഞം ഹാർബറിനെതിരെ സമരം ചെയ്യുന്നവർ രാജ്യദ്രോഹപരമായ പ്രഭാഷണങ്ങൾ നടത്തിയെന്നും, അവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ആയിരുന്നു മുക്കോല സന്തോഷിന്റെ ആരോപണം. മുക്കോല സന്തോഷിന്റെ വാദങ്ങൾ: "അവിടുത്തെ സമരപന്തലിൽ വിളിച്ചുപറയുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങൾ…
ജനസംഖ്യ വളർച്ചയിലെ അസന്തുലിതാവസ്ഥ: വസ്തുതകൾ പരിശോധിക്കുന്നു
"രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് വിഭവലഭ്യതയ്ക്ക് ഭീഷണിയാണ്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പുതിയ ജനസംഖ്യാനയം കൊണ്ടുവരേണ്ടതണ്ടത് അനിവാര്യമാണ്." ഒക്ടോബർ 5ന് നടത്തിയ പ്രസംഗത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞത്. രാജ്യത്ത് മതാടിസ്ഥാനത്തിലുളള ജനസംഖ്യാ അസന്തുലിതാവസ്ഥയുണ്ടെന്ന വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇതിനോട് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ എസ് വെെ…
മാധ്യമങ്ങളിലെ ജാതി നാം ചർച്ച ചെയ്യേണ്ട കണക്കുകൾ
ഇന്ത്യന്‍ മാധ്യമങ്ങളിലെ, 218ല്‍ 191 നേതൃസ്ഥാനങ്ങളിലും ജനറല്‍ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് എന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപോര്‍ട്ട്. 'WHO TELLS OUR STORIES MATTERS Representation of Marginalized Caste Groups in Indian Media' എന്ന റിപോര്‍ട്ട്, മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നിലും എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവര്‍ നേതൃസ്ഥാനത്തില്ല എന്ന് വെളിപ്പെടുത്തുന്നു. ഇംഗ്ലീഷ് - ഹിന്ദി പത്രങ്ങൾ, ഇംഗ്ലീഷ് - ഹിന്ദി വാര്‍ത്താ ചാനല്‍ എന്നിവയില്‍ എഡിറ്റോറിയല്‍ സ്ഥാനങ്ങളില്‍ ആദിവാസി വിഭാഗങ്ങളില്‍ നിന്നും ആരുമില്ല. നാല് വര്‍ഷം മുമ്പ്…
പെണ്‍ഭ്രൂണഹത്യ വർധിക്കുന്നത് ആർക്കിടയിലാണ്!?
പെണ്‍ഭ്രൂണഹത്യാ നിരക്കുകള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ളത് ഹിന്ദു വിഭാഗങ്ങൾക്കിടയിലാണെന്ന് കണക്കുകള്‍. സിഖ് വിഭാഗമാണ് പെണ്‍ഭ്രൂണഹത്യയുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ ഫലങ്ങള്‍ പരിശോധിച്ച് Pew research centre തയ്യാറാക്കിയ ‘India’s Sex Ratio at Birth begins to normalize’ എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. മൂന്ന് സര്‍വ്വേകളിലെ ഫലങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. 2000 മുതല്‍ 2019 വരെ ഇന്ത്യയില്‍ ഇല്ലായ്മ ചെയ്യപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 9 മില്യണ്‍ ആണ്. 1994ലെ പ്രീ കോണ്‍സെപ്ഷന്‍…
തെക്കൻ ഏഷ്യക്കാർ കൂടുതലുള്ള ലണ്ടനിലെ ലെസ്റ്ററിൽ വംശീയ ആക്രമണങ്ങളുണ്ടായത് എങ്ങനെ?
പശ്ചാത്തലം: ലെസ്റ്ററിൽ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം 2022 ഓഗസ്റ്റ് 28ലെ ഇന്ത്യ- പാക് ഏഷ്യ കപ് ക്രിക്കറ്റ് മാച്ചിനെ തുടര്‍ന്നുള്ള വാര്‍ത്താ പ്രചരണങ്ങളാണ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മെയ് മുതല്‍ ഓഗസ്റ്റ് വരെയുണ്ടായ സംഘടിതമായ നീക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ബി.ബി.സി അന്വേഷണം വെളിപ്പെടുത്തുന്നു. ലെസ്റ്റര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റോബ് നിക്സണ്‍ ബി.ബി.സിയോട് പറഞ്ഞത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ്. ഓണ്‍ലെെന്‍ വഴിയുണ്ടായ വ്യാജ പ്രചരണങ്ങളൊഴികെ ഇങ്ങനെ പ്രശ്നമുണ്ടാകാന്‍ മറ്റു പ്രാദേശിക…
എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ: അറസ്റ്റിൻ്റെ കാരണം ഉംറയല്ല, ഹറമിൽ പ്ലക്കാർഡ് ഉയർത്തിയതാണ്.
ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ നിർവഹിക്കാൻ എത്തിയ യമനീ പൗരനെ കഴിഞ്ഞ ദിവസം സൗദി പോലീസ് അറസ്റ്റ് ചെയ്തതായി വാർത്ത വന്നിരുന്നു. അന്തർദേശീയ, ദേശീയ, പ്രാദേശിക പത്ര ദൃശ്യ മാധ്യമങ്ങൾ പലതും ഇത് പ്രാധാന്യപൂർവം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഒട്ടുമിക്ക റിപ്പോർട്ടുകളും എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ നിർവഹിക്കാൻ എത്തിയ ആൾ അറസ്റ്റിൽ എന്നാണ് പറഞ്ഞത്. എന്നാൽ, 'രാജ്ഞിക്ക് വേണ്ടി ഉംറ' നിർവഹിച്ചതാണ് അറസ്റ്റിൻ്റെ കാരണം എന്ന് സൗദിയുടെ ഔദ്യോഗിക വൃത്തങ്ങളൊന്നും…
മതം മാറിയ വസീം റിസ്‌വി ഈ കേസ് കൊടുത്തത് എന്തിനാണ്?
മത ചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്നു എന്നതാണ് നിരോധിക്കാനുള്ള കാരണമായി ഉന്നയിക്കുന്നത്. വസീം റിസ്‌വിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇത്തരം വിവാദപരമായ ഹർജികളിലൂടെയും മറ്റും മുമ്പും മാധ്യമ ശ്രദ്ധയിൽ വന്നിരുന്നു വസീം റിസ്‌വി. ജിതേന്ദ്ര സിംഗ് ത്യാഗി (സയ്യിദ് വസീം റിസ്‌വി) മുൻ ഉത്തർപ്രദേശ് ഷിയാ വഖ്ഫ് ബോർഡ് ചെയർമാനും അംഗവുമായ വസീം റിസ്‌വി 2021ൽ മതം മാറി ജിതേന്ദ്ര സിംഗ് ത്യാഗി എന്ന പേര്…
ധ്രുവീകരണത്തിന് പിന്നിലെ ഗൂഢാലോചന വെളിവാകുമ്പോൾ
2000ത്തിന് ശേഷം രാജ്യത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തിയത് രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്തും ആണെന്ന് ആർ.എസ്.എസിന്റെ ഒരു മുൻ അംഗം സത്യവാങ്ങ്മൂലം സമർപ്പിക്കുകയുണ്ടായി. 1990 മുതൽ ആർ.എസ്.എസുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന യശ്വന്ത് ഷിൻഡെ ഓഗസ്റ്റ് 29-ന് നാന്ദേഡ് സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. നന്ദേഡ് ബോംബ് സ്‌ഫോടനക്കേസിൽ തന്നെ സാക്ഷിയാക്കണമെന്ന് ഷിൻഡെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2006-ൽ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ ബോംബ് പൊട്ടിത്തെറിച്ച്…
ബാബാബുഡന്‍ ദര്‍ഗ: വിജയം കാണുന്നത് ആരുടെ തന്ത്രം?
ശിവസുന്ദർ ഒന്നിലധികം വിശ്വാസങ്ങളെ ഉള്‍ക്കൊള്ളുന്ന ചരിത്രപ്രധാനമായ ആരാധനാലയമാണ് കര്‍ണാടകയിലെ ചിക്മംഗളൂർ ജില്ലയില്‍ മലമുകളില്‍ നിലകൊള്ളുന്ന 'ഗുരു ദത്താത്രേയ സ്വാമി ബാബാബുഡന്‍ ദര്‍ഗ'. ദര്‍ഗയുടെ മത, ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍, ഹിന്ദുക്കളും മുസ്ലിംകളും ഉള്‍പ്പെടെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ഭരണസമിതിയെ നിയമിക്കാന്‍ കര്‍ണാടകയിലെ ബി.ജെ.പി ഗവണ്മെന്റ് ഉത്തരവിട്ടിരിക്കുകയാണ്. അപകട സാധ്യമായ ഈ ഉത്തരവ് പ്രതീക്ഷിച്ചതുതന്നെയായിരുന്നു. ദത്ത ജയന്തി, ദത്ത മാല എന്നിവയും മറ്റ് ഹൈന്ദവ ആഘോഷങ്ങളും ദര്‍ഗയില്‍ നടത്താന്‍ ഈ ഉത്തരവ് അനുവദിക്കുന്നുണ്ട്. വര്‍ഷംതോറുമുള്ള…
ലുലു മാളിലെ നമസ്കാരം: ഗൂഡാലോചന ചുരുളഴിയുന്നു.
ലഖ്‌നൗ ലുലു മാളിൽ ഒരു കൂട്ടം ആളുകൾ നമസ്‌കരിക്കുന്നതായി തോന്നുന്ന വീഡിയോയുടെയും തുടർന്നുണ്ടായ വിവാദങ്ങളുടെയും പിന്നിലെ ഗൂഢാലോചന ചുരുളഴിയുന്നു. വീഡിയോ പുറത്തുവന്നതിന് ശേഷം മുസ്ലിംകളെ മാളിൽ പ്രാർത്ഥിക്കാൻ അനുവദിച്ചാൽ, അവിടെ ഹിന്ദു ആചാരങ്ങളും നടത്തുമെന്ന് ചില ഹിന്ദുത്വ സംഘടനകൾ പ്രഖ്യാപിക്കുകയുണ്ടായു. രാമായണം വായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മാളിൽ എത്തിയിരുന്നു. മാളിൽ ജോലി ചെയ്യുന്ന പുരുഷന്മാരിൽ 80% പേരും മുസ്ലിംകളാണെന്നും, സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും, ഇത് ലൗ ജിഹാദിന്റെ ഭാഗമാണെന്നും അവർ ആരോപിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.