ഇന്ത്യയിൽ ജാതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനുള്ള അവസരമുണ്ടായിട്ടും, അത് സംവരണത്തെക്കുറിച്ചുള്ള സംവാദത്തിന് വസ്തുനിഷ്ഠതയുടെ പിൻബലം നൽകുന്നതിന് വളരെ ഉപകാരപ്പെടും എന്നിരിക്കെ, അങ്ങനെ ചെയ്യില്ലെന്ന് തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രത്യേകം ചിന്തിക്കേണ്ടതുണ്ട്.
ഇന്ത്യക്ക് അടിയന്തിരമായി ഒരു ജാതി സെൻസസ് അനിവാര്യമാണ്. പക്ഷേ, എന്തുകൊണ്ടാണ് മോദി സർക്കാർ അത്തരത്തിൽ ഒന്ന് അനുവദിക്കാത്തത്? ഇന്ത്യയിൽ ജാതി അടിസ്ഥാനമാക്കിയുള്ള വൻ പദ്ധതികൾ നടപ്പിലാക്കാറുണ്ട്. എന്നിട്ടും അതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ വിസമ്മതിക്കുന്നു. സർക്കാർ പ്രവർത്തനങ്ങളിലെ വിരോധാഭാസങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ജാതി സെൻസസ് നടത്തേണ്ടെന്ന് തീരുമാനിച്ചതായി ജൂലൈ 20ന് പാർലമെന്റിൽ ഗവൺമെൻ്റ് പ്രസ്താവിച്ചു. എന്നാൽ ഒരു ജാതി സെൻസസ് ഇന്ത്യയിൽ അത്യന്താപേക്ഷിതമാണ്. പ്രധാനപ്പെട്ട സർക്കാർ പദ്ധതികളും ജനപ്രിയ രാഷ്ട്രീയവും മിക്കപ്പോഴും ജാതിയുടെ അടിത്തറയിലാണ് നിലകൊള്ളുന്നത്. ഇന്ത്യൻ സമൂഹത്തിൽ ജാതിയെന്ന സ്ഥാപനം വഹിക്കുന്ന പങ്കിന്റെ അനിവാര്യമായ പ്രതിഫലനമാണിത്. അതിനാൽ ഇന്ത്യയിലെ സെൻസസിൽ ജാതി തിരിച്ചുള്ള കണക്കുകൾ രേഖപ്പെടുത്താൻ മോദി സർക്കാർ വിസമ്മതിക്കുന്നത് ശരിയായ നിലപാടല്ല. ഭരണത്തെയും സാമൂഹിക സമത്വത്തെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്.
ജാതി കണക്കിന്റെ ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബ്രിട്ടീഷ് ഭരണ കാലത്ത്, തങ്ങളുടെ അധികാരത്തിലുള്ള മേഖലകളെക്കുറിച്ച് വിശദമായി അറിയാൻ വേണ്ടി വിപുലമായ സെൻസസിന് അവർ തുടക്കമിട്ടു. വിവരങ്ങൾ ശേഖരിച്ച തലകെട്ടുകളിലൊന്ന് ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന സാമൂഹിക വിവേചന സംവിധാനവും ഇന്ത്യൻ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത ജാതിയായിരുന്നു.
ഇന്ത്യ സ്വതന്ത്രമായതോടെ, ഈ പ്രക്രിയ കർശനമായ മാറ്റം വരുത്തി. 1951 മുതൽ, വിദ്യാഭ്യാസവും സർക്കാർ ജോലികളും കേന്ദ്രീകരിച്ചുള്ള എഫർമേറ്റീവ്ആക്ഷൻ പരിപാടികളുടെ ഭാഗമായി ദലിതരെയും ആദിവാസികളെയും കുറിച്ച ജാതി തിരിച്ചുള്ള വിവരങ്ങൾ മാത്രമാണ് ശേഖരിച്ചത്. അതായത് ഇന്ത്യക്കാരിൽ നാലിൽ മൂന്നിലധികം പേരുടെയും ജാതി വിവരങ്ങളൊന്നും ശേഖരിക്കപ്പെട്ടിട്ടില്ല.
തീർച്ചയായും, എണ്ണമെടുത്താലും ഇല്ലെങ്കിലും, ഇന്ത്യൻ സമൂഹത്തിൽ ജാതിയും അതിന്റെ രാഷ്ട്രീയവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 1960 കളിൽ, ഇന്ത്യൻ രാഷ്ട്രീയം മിക്കവാറും ഉയർന്ന ജാതികളാൽ നിയന്ത്രിക്കപ്പെട്ടതായിരുന്നു. ഇതിനെതിരെ ചിലർ പ്രതികരിച്ചു തുടങ്ങിയതിനാൽ ഒരു പിന്നോക്ക ജാതി കുതിച്ചു കയറ്റം പിന്നീട് സാധ്യമായി.
എന്തുകൊണ്ടാണ് നിതീഷ്, ലാലു, അഖിലേഷ്, മാഞ്ചി തുടങ്ങിയവരും മഹാരാഷ്ട്ര, ഒഡീഷ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ/പാർട്ടികൾ എന്നിവയും 2021ലെ സെൻസസിന്റെ ഭാഗമായി ജാതികളുടെ കണക്കെടുപ്പ് ആവശ്യപ്പെടുന്നത്? അതേസമയം ഇത് ഒരിക്കലും സംഭവിക്കാതിരിക്കാൻ ചിലർ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? SECC ഡാറ്റയ്ക്ക് എന്താണ് സംഭവിച്ചത്?
ഒ.ബി.സി. സംവരണങ്ങൾ
1979-ൽ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാർ ബിഹാറിലെ മുൻ മുഖ്യമന്ത്രിയായിരുന്ന ബി.പി മണ്ഡലിന്റെ നേതൃത്വത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നം നിൽക്കുന്നവരെ പഠിക്കാൻ ഒരു കമ്മീഷനെ നിയമിച്ചു. സാമൂഹിക ക്രമത്തിൽ ഉയർന്ന ജാതിക്കാർക്കും ദലിതുകൾക്കുമിടയിൽ ധാരാളമായി “മറ്റ് പിന്നോക്ക ജാതികളെ” കൊണ്ടുവന്ന് affirmative action ന്റെ ഗണ്യമായ വിപുലീകരണത്തിന്കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. 1931 -ലെ അവസാന ജാതി സെൻസസിലെ ഡാറ്റ ഉപയോഗിച്ച് കമ്മീഷൻ നിർണ്ണയിച്ച ഇക്കൂട്ടർ ഇന്ത്യൻ ജനസംഖ്യയുടെ 52% ആയിരുന്നു.
1990-ൽ ഇന്ത്യയിലെ രണ്ടാമത്തെ കോൺഗ്രസിതര സർക്കാർ, ‘മറ്റ് പിന്നോക്ക വിഭാഗങ്ങൾ’ എന്ന പുതിയ വിഭാഗത്തെ ഉലപ്പെടുത്തി റിപ്പോർട്ട് നടപ്പിലാക്കി. മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞ്, ദളിത്, ആദിവാസി സംവരണങ്ങൾക്കൊപ്പം ഇന്ന് ഒബിസി സംവരണവും affirmative action ന്റെ ഭാഗമാണ്.
ഈ പുതിയ വിഭാഗത്തിന്റെ രൂപീകരണത്തോടെ അതിനെ ദശവർഷ സെൻസസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു വരികയുണ്ടായി. 2010ൽ ലോക്‌സഭയിൽ നടന്ന ഒരു ചർച്ചയിൽ അനവധി എം.പിമാർ പിന്താങ്ങുന്നത് വരെ കേന്ദ്രസർക്കാർ ഇതിനെ എതിർത്തിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ ഒരു ജാതി കണക്കെടുപ്പിന് സമ്മതിക്കാൻ നിർബന്ധിതരായി.
ഇതിനെതിരെ, സർക്കാർ പെട്ടെന്നുതന്നെ മറ്റൊരു വാദവുമായി രംഗത്തുവന്നു. ജാതി കണക്കെടുപ്പ് രജിസ്ട്രാർ ജനറൽ നടത്തുന്ന യഥാർത്ഥ ദശവർഷ സെൻസസിന്റെ ഭാഗമല്ലെന്നും അത് നഗര പ്രദേശങ്ങളിലെ ഭവന, നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിനും ഒപ്പം ഗ്രാമീണ മേഖലയിലെ ഗ്രാമവികസന മന്ത്രാലയത്തിനും കീഴിലുള്ള “സാമൂഹിക സാമ്പത്തിക, ജാതി സെൻസസ്” എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക പ്രക്രിയയാണെന്നും പ്രഖ്യാപിച്ചു. ഒടുവിൽ ഡാറ്റ ഗുണനിലവാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ SECC- യുടെ കീഴിൽ ശേഖരിച്ച ഈ ജാതി ഡാറ്റ പോലും ഒരിക്കലും പുറത്തുവിട്ടില്ല.
എന്തിനാണ് നമുക്ക് ഒരു ജാതി സെൻസസ്?
ജാതി സംബന്ധിച്ച ഇന്ത്യയുടെ എഫർമേറ്റിവ് ആക്ഷനുകളാണ് ലോകത്തിൽ ഏറ്റവും വലുത്. അവിശ്വസനീയമെന്നോണം ഒരു പരിധിവരെ അവയിൽ വലിയൊരു ഭാഗം യഥാർത്ഥ വിവരങ്ങളൊന്നുമില്ലാതെ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഒരു ജാതി സെൻസസ് മാത്രമാണ് ഇതിന് പരിഹാരം.
ഉദാഹരണത്തിന് ഒരു ‘ക്രീമി ലെയറിന്റെ’ സാധുത പരിശോധിക്കുക. ഈ പ്രയോഗം സൂചിപ്പിക്കുന്നത് പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക ശ്രേണിയുടെ മുകളിൽ നിൽക്കുന്നതിന്റെ ഫലമായി, എഫർമേറ്റിവ് ആക്ഷൻ നയങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഒരു ചെറിയ വിഭാഗത്തെയാണ്.
ഒ.ബി.സി സംവരണത്തിൽ ഭേദഗതി വരുത്താൻ സർക്കാരിന് നിർദ്ദേശം നൽകി കൊണ്ട് 1993 ൽ സുപ്രീം കോടതിയാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. നിർദേശിക്കപ്പെട്ട “ക്രീമി ലെയർ” ഒഴിവാക്കുന്നതിന് കാരണമായി പറഞ്ഞത് “പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളും തസ്തികകളും കൂടുതൽ സമ്പന്നർ തട്ടിയെടുക്കുന്നു”എന്ന ആശങ്കയാണ്.
വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും പിന്നോക്ക ജാതികളുടെ പ്രാതിനിധ്യം ഉറപ്പാക്കാനെന്ന സംവരണത്തിന്റെ അടിസ്ഥാനപരമായ യുക്തിയിൽ കോടതിയുടെ ന്യായവാദം ഭേദഗതി വരുത്തിയെന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും പിന്നോക്ക ജാതികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കോടതി നിർദ്ദേശിക്കുന്നതുപോലെ, അത് വ്യക്തികൾക്കായുള്ള ദാരിദ്ര്യ നിർമാർജന പദ്ധതിയല്ല.
അങ്ങേയറ്റം അപമാനകരമായ, അടിസ്ഥാന കാര്യമെന്തെന്നാൽ ഡാറ്റകൾക്ക് പകരം ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ ആശ്രയിക്കുന്ന സംവരണത്തെക്കുറിച്ചുള്ള നിയമഭേദഗതികളാണ് കോടതികളിൽ നിന്ന് വരുന്നത്. ദരിദ്രരെ കൂട്ടിയിടുന്ന “ക്രീമിലെയർ” എന്ന കോടതിയുടെ ആശയ പ്രകാരം, ഒ.ബി.സി സീറ്റുകൾ പലപ്പോഴും ബാക്കിയാകുന്ന സാഹചര്യത്തിൽ, കൂടുതൽ അർഹരായ കാൻഡിഡേറ്റുകൾ നിലവിൽ ഉള്ളതായി തോന്നുകയില്ല. എന്നിരുന്നാലും, ജാതി സെൻസസ് ഇല്ലാത്തതിനാൽ കോടതി സമഗ്രമായി തള്ളിക്കളയുന്ന ഡാറ്റ കൈവശമില്ല താനും.
എന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംവരണം ആവശ്യപ്പെട്ട് വ്യത്യസ്ത ജാതി വിഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരുന്നുണ്ട്. മഹാരാഷ്ട്രയിലെ മറാത്തകൾ, ഗുജറാത്തിലെ പാട്ടിദാർമാർ, രാജസ്ഥാനിലെ ഗുർജർമാർ, ആന്ധ്രയിലെ കാപുകൾ, ഹരിയാനയിലെ ജാട്ടുകൾ എന്നിവരിൽ നിന്നുള്ള സംവരണ ആവശ്യം ഇതിൽപ്പെടുന്നു.
സാമൂഹികമായ ചലനാത്മകതയ്ക്ക് സംവരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതിനാൽ, അതിനു വേണ്ടി സമ്മർദ്ദം ചെലുത്താനുള്ള പ്രക്ഷോഭങ്ങൾ ചില സമയങ്ങളിൽ അക്രമാസക്തമാകാറുണ്ട്. 2016 ൽ, ഹരിയാനയിലെ ജാട്ടുകളുടെ പ്രക്ഷോഭം 30 പേർ കൊല്ലപ്പെട്ട സംസ്ഥാനവ്യാപകമായ കലാപമായി മാറിയിരുന്നു.
ഇതെല്ലാം കണക്കിലെടുത്താൽ, ഇന്ത്യയിൽ ജാതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനുള്ള അവസരമുണ്ടായിട്ടും,അത് സംവരണത്തെക്കുറിച്ചുള്ള സംവാദത്തിന് വസ്തുനിഷ്ഠതയുടെ പിൻബലം നൽകുന്നതിന് വളരെ ഉപകാരപ്പെടും എന്നിരിക്കെ, അങ്ങനെചെയ്യില്ലെന്ന് തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രത്യേകം ചിന്തിക്കേണ്ടതുണ്ട്.
ജാതി സെൻസസിൽ നിന്ന് തടയുന്നതെന്താണ്?
2018 -ൽ മോദി സർക്കാർ സെൻസസിൽ ജാതി ഒരു വിഭാഗമായി ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ ഇപ്പോൾ ആ വാക്ക് പിൻവലിച്ചിരിക്കുകയാണ്.
സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിന്റെ ഭാഗമായി ശേഖരിച്ച ജാതി വിവരങ്ങൾ ഡാറ്റ ഗുണനിലവാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞുവെച്ചിട്ടാണുള്ളത്. എന്തായാലും ഇത് ഒരു കൗതുകം/ആശങ്ക നിലനിർത്തുന്ന കാര്യമാണ്, കാരണം സെൻസസിന്റെ ഭാഗമാകുന്നതിനുപകരം ഒരു താൽക്കാലിക രീതിയെ ആശ്രയിക്കുമ്പോൾ തീർച്ചയായും ഡാറ്റയുടെ ഗുണനിലവാരത്തെ അത് ബാധിക്കുമെന്ന് വ്യക്തമാണ്.
ഇന്ത്യാ രാജ്യത്തിന്റെ ഭാവി പദ്ധതികൾക്കുള്ള ഈ സുപ്രധാനമായ വിവരങ്ങൾ ശേഖരിക്കുന്നതിനോടുള്ള ഈ വിസമ്മതം നിരവധി ആരോപണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. യോഗേന്ദ്ര യാദവ് വാദിക്കുന്നത് പ്രകാരം, “ഉയർന്ന ജാതി ഹിന്ദുക്കളുടെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക ആനുകൂല്യങ്ങൾ വെളിപ്പെടുത്തുമെന്നതിനാൽ ‘ജാതി വ്യവസ്ഥ’ ഒരു ജാതി സെൻസസിനെ ഭയപ്പെടുന്നു”.
2015 -ൽ, സാമൂഹിക സാമ്പത്തിക, ജാതി സെൻസസ് ഡാറ്റ, ഇന്ത്യയിലെ ഉയർന്ന ജാതികളിൽ ഞെട്ടിക്കുന്ന താഴ്ന്ന ജനസംഖ്യ വെളിപ്പെടുത്തിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
പ്രചരണത്തിലുള്ള ഒരു കഥ അനുസരിച്ച്, ജാതി വിവരങ്ങൾ സമാഹരിച്ചപ്പോൾ ഒരു ഉന്നത ഉദ്യോഗസ്ഥൻ സവർണ്ണ സംഖ്യകൾ കണ്ട് ഞെട്ടിപ്പോവുകയും (കാരണം അവർ മറ്റ് ജാതികളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവായിരുന്നു) അയാൾ ഉടനെ തന്റെ വാഹനത്തിലേക്ക് ചാടി കണ്ടെത്തലുകൾ തന്റെ മേലധികാരികളുമായി പങ്കിടാൻ റെയ്‌സീന ഹില്ലിലേക്ക് ഓടിയെത്തുകയും ചെയ്തു. ഉയർന്ന ജാതീയരുടെ എണ്ണം ലോകത്തിന് മുമ്പിൽ വെളിപ്പെടുത്താൻ പറ്റാത്തതാണെന്ന് അവർക്കും ബോധ്യപ്പെട്ടു.