Skip to content Skip to sidebar Skip to footer

ദൽഹി ഹജ്ജ് ഹൗസിനെതിരെ തീവ്രഹിന്ദുത്വത്തിൻ്റെ പടയൊരുക്കം

ഹജ്ജ് ഹൗസിന്റെ നിർമ്മാണം രാജ്യത്തെ  തീവ്രവാദത്തിലേക്കും മുസ്ലീം ആധിപത്യത്തിലേക്കും നയിക്കുമെന്നാണ് ഇതിനെതിരെ രംഗത്തു വന്ന ഹിന്ദുത്വ വാദികൾ ആരോപിക്കുന്നത്. നികുതിദായകരുടെ പണം ഒരു മതസ്ഥലം നിർമ്മിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.

പടിഞ്ഞാറൻ ദൽഹിയിലെ ദ്വാരക ഭർത്താൽ ചൗക്കിൽ ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തു വന്നിരിക്കുന്നു. ഓഗസ്റ്റ് 06ന് വെള്ളിയാഴ്ച്ച ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനം അനുസരിച്ച് ആയിരത്തിലധികം ആളുകളാണ് പ്രതിഷേധത്തിൽ തടിച്ചുകൂടിയത്.

പ്രതിവർഷം ഏകദേശം 20,000 തീർത്ഥാടകർ ദൽഹിയി വഴി ഹജ്ജിന് പോകുന്നുണ്ട്. രാജ്യത്തെ തീർത്ഥാടകർക്കുള്ള ഏറ്റവും വലിയ പുറപ്പെടൽ കേന്ദ്രമാണ് ഡൽഹി. അതുകൊണ്ട് തന്നെ അവിടെ ഒരു ഹജ്ജ്  ഹൗസ് നിർബന്ധമായിരുന്നു. 2008 ൽ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആയിരുന്നു ഹജജ് ഹൗസ് നിർമ്മാണ പദ്ധതി വിഭാവനം ചെയ്തത്. ദീക്ഷിത് ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനം നടത്തുകയും നിർമാണത്തിന് വേണ്ടി ദ്വാരകയുടെ അടുത്ത തന്നെ 5,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു സ്ഥലം അനുവദിക്കുകയും ചെയ്തു. പിന്നീട്  2018 ൽ, അരവിന്ദ് കെജ്രിവാൾ സർക്കാർ 94 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു. 

കേന്ദ്രീകൃത എയർകണ്ടീഷൻ, അത്യാധുനിക സൗകര്യങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഡോർമിറ്ററികൾ, വി.ഐ.പി സ്യൂട്ടുകൾ, ഇമിഗ്രേഷൻ കൗണ്ടറുകൾ, പ്രാർത്ഥനാ ഹാളുകൾ,  ലൈബ്രറി, അടുക്കള, ഡൈനിംഗ് ഏരിയ എന്നിവ ഉൾപ്പെടുന്ന പ്ലാൻ ആയിരുന്നു കെട്ടിടത്തിന് വിഭാവന ചെയ്തത്.

കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടില്ലെങ്കിലും, തീവ്ര ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ അതിന്റെ നിർമ്മാണത്തിനെതിരെ വെള്ളിയാഴ്ച പ്രതിഷേധവുമായി രംഗത്തിറങ്ങി. ഹജ്ജ് ഹൗസിന്റെ നിർമ്മാണത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ, ഹിന്ദു ശക്തി സംഘടന, ഫെഡറേഷൻ ഓഫ് ദ്വാരക എന്നിവയുൾപ്പെടെ  നിരവധി ഹിന്ദുത്വ ഗ്രൂപ്പുകൾ പങ്കെടുക്കുകയുണ്ടായി. ക്ലസ്റ്റർ ബസ് ഡിപ്പോയ്ക്ക് സമീപം നടന്ന പ്രതിഷേധത്തിൽ, ധൂൽ സിറാസ്, ഭർത്താൽ, പോച്ചൻപൂർ, ബാംനോളി തുടങ്ങിയ ഗ്രാമങ്ങളിലെ താമസക്കാരും പ്രദേശത്തെ ഡി.ഡി.എ കോളനികളിൽ താമസിക്കുന്നവരും പങ്കെടുത്തു.

രാവിലെ10 മണിയോടെയാണ്, ആളുകൾ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ഭർത്താൽ ചൗക്കിൽ ഒത്തുകൂടാൻ തുടങ്ങിയത്. ഒരു മണിക്കൂർ ആയപ്പോയേക്കും ആയിരത്തോളം ആളുകൾ എത്തിച്ചേർന്നിരുന്നു. ‘എന്തിനാണ് ഒരു ഹജ്ജ് ഹൗസ്? എന്തുകൊണ്ട് ഒരു സ്കൂളോ, കോളേജോ, ആശുപത്രിയോ നിർമിച്ചുകൂടാ?’ എന്നിങ്ങനെയുള്ള    ബാനറുകളുമായിക്കൊണ്ടായിരുന്നു പ്രതിഷേധം. 

ഹജ്ജ് ഹൗസിന്റെ നിർമ്മാണം രാജ്യത്തെ  തീവ്രവാദത്തിലേക്കും മുസ്ലീം ആധിപത്യത്തിലേക്കും നയിക്കുമെന്നാണ് സമ്മേളനത്തിൽ സംസാരിച്ചവർ ആരോപിക്കുന്നത്. നികുതിദായകരുടെ പണം ഒരു മതസ്ഥലം നിർമ്മിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. 

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ദൽഹിക്ക് സ്വന്തമായി ഒരു ഹജ്ജ് ഹൗസ് ഇല്ല. എന്നിരുന്നാലും, പഴയ ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിന് സമീപം ഒരു തകർന്ന കെട്ടിടമുണ്ട്, ഹജ്ജ്  മൻസിൽ എന്നറിയപ്പെടുന്ന ഇത് ഇന്ത്യൻ ഹജജ്‌ തീർഥാടകരുടെ രേഖകൾ സമർപ്പിക്കൽ, പാസ്‌പോർട്ട് വിതരണം, ക്യാമ്പിംഗ് ക്രമീകരണം, മറ്റ് ആവശ്യങ്ങൾ,  എന്നിവക്കാണ് ഉപയോഗിക്കുന്നത്. ഹജ്ജ് ഹൗസിന്റെ അഭാവത്തിൽ, തീർത്ഥാടകരെ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം എല്ലാ വർഷവും രാംലീല മൈതാനത്തും ദർഗ ഫായിസ് ഇലാഹിയിലും നിർമ്മിക്കുന്ന ട്രാൻസിറ്റ് ക്യാമ്പുകളിലാണ് താമസിപ്പിക്കാറുള്ളത്. ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഹജ് മൻസിലിന് മക്കയിലേക്ക് പോകുന്ന പതിനായിരക്കണക്കിന് തീർത്ഥാടകരെ ഉൾക്കൊള്ളാൻ മതിയായ ഇടമില്ല. 

“ഡൽഹിയിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി പേരാണ് ഡൽഹി വഴി ഹജജ് തീർത്ഥാടനത്തിന് പോകുന്നത്, സ്ഥലക്കുറവ് കാരണം ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഞങ്ങൾക്ക് എപ്പോഴും പ്രശ്നമുണ്ടാകാറുണ്ട്.” ദൽഹി സ്റ്റേറ്റ് ഹജ്ജ് ഹൗസ് ചെയർപേഴ്സൺ മുഖ്താർ അഹമ്മദ് ‘ദി വയറിനോട്’ പറഞ്ഞു .

ഡൽഹിയിലെ ഭാരത് ട്രക്ക് ആൻഡ് ട്രാൻസ്പോർട്ടേഷൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് വികാശ് ജോഗി നിർമ്മാണത്തിനെതിരെ നിലപാടെടുത്ത് പ്രതികരിച്ചത് ഇങ്ങനെയാണ് “അവർക്ക് ഈ ഹജ്ജ് ഹൗസ് നിർമ്മിക്കണമെങ്കിൽ ആദ്യം ഞങ്ങളെ കൊല്ലണം”. എന്തുകൊണ്ടാണ്  ഈ ആശയത്തെ  എതിർക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഇത് ഹിന്ദു സമൂഹത്തോടുള്ള അനീതിയാണ്, ഇത് ഞങ്ങൾക്ക് പീഡനമാണ്. മുസ്ലീങ്ങൾക്ക് ഒരു ഹജ്ജ് ഹൗസ് വേണമെങ്കിൽ, അവർ താമസിക്കുന്ന സ്ഥലത്ത്, നിസാമുദ്ദീൻ അല്ലെങ്കിൽ ഒഖ്ല പോലുള്ള സ്ഥലങ്ങളിൽ എന്തുകൊണ്ട് നിർമ്മിക്കാൻ കഴിയില്ല’? Propose Haj House

അന്തരിച്ച ഷീലാ ദീക്ഷിതിന്റെ  അഭിപ്രായ പ്രകാരമാണ് ഹജ്ജ് ഹൗസിനുള്ള  സ്ഥലം തിരഞ്ഞെടുക്കുന്നത്. വിമാനത്താവളത്തിന് സമീപത്തായതിനാൽ ഈ സ്ഥലം  ഏറെ അനുയോജ്യമാണ്.”പ്രതിഷേധം പൂർണ്ണമായും അരാഷ്ട്രീയമാണന്നും മുസ്ലീം സമൂഹത്തോട് തങ്ങൾക്ക് വിദ്വേഷമില്ലെന്നും പ്രധിഷേധക്കാരിൽ ചിലർ പറയുകയുണ്ടായി. “പക്ഷേ, ജനസംഖ്യയുടെ 99% ഹിന്ദുക്കളായ ഞങ്ങളുടെ താമസസ്ഥലത്തിന് സമീപം ഒരു ഹജ്ജ് ഹൗസ് ഉണ്ടാക്കരുത്”. ദ്വാരകയിലെ ഒരു റസിഡന്റ്സ് ഫെഡറേഷൻ, ഭൂമി അലോട്ട്മെന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) ചെയർപേഴ്സൺ കൂടിയായ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിന് കത്തെഴുതിയിട്ടുണ്ട് . 

സർക്കാർ നിർമാണം നിർത്തിയില്ലെങ്കിൽ എന്തുചെയ്യുമെന്ന് ചോദിച്ചപ്പോൾ, പ്രതിഷേധക്കാകർ പറഞ്ഞത്   “അവർ ഒരു ഇഷ്ടിക  ഇവിടെ വയ്ക്കാൻ ശ്രമിക്കട്ടെ, ഞങ്ങൾ അവർക്ക് അതെ ഇഷ്ടികകൊണ്ട് മറുപടി നൽകും.” എന്നാണ്.

അയോധ്യയിലെ ‘രാമക്ഷേത്രസ്ഥലത്ത്’ ഒരു സർവകലാശാല പണിയുന്നതിനെക്കുറിച്ചുള്ള മനീഷ് സിസോദിയയുടെ പ്രസ്താവനയെ പരാമർശിച്ചുകൊണ്ട് പ്രതിഷേധക്കാരനായ ദയാനന്ദ് പറഞ്ഞത് ഇങ്ങനെയാണ്: “ഒരു ഹജ്ജ് ഹൗസിന്റെ ആവശ്യമെന്താണ്? എന്തുകൊണ്ടാണ് ഇവിടെ ഒരു സർവകലാശാല ഉണ്ടാക്കാത്തത്? അല്ലെങ്കിൽ ഒരു ആശുപത്രി? ” ഇത് മുസ്ലീം സമുദായത്തെ കൂടെക്കൂട്ടാൻ ആം ആദ്മി പാർട്ടി നടത്തിയ ശ്രമമാണ്. “ഹജ്ജ് ഹൗസ് ഒരു ഒഴികഴിവാണ്, അവർക്ക് തീവ്രവാദികളെ വളർത്തണം” മറ്റൊരു പ്രതിഷേധക്കാരൻ ആക്രോശിച്ചു.

എന്തിനാണ്  സർക്കാർ മുസ്ലീങ്ങൾക്കായി ഒരു ഹജ്ജ് ഹൗസ് നിർമ്മിക്കുത്? അവർ തന്നെ പണം സംഭാവന ചെയ്യുകയും സ്വന്തം പ്രദേശമായ ഓഖ്ലയിലോ നിസാമുദ്ദീനിലോ നിർമ്മിക്കുകയും വേണം. ഞങ്ങളുടെ പ്രദേശം സമാധാനപരമാണ്, അത് സമാധാനപരമായി തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, മറ്റൊരു പ്രതിഷേധക്കാരൻ പറഞ്ഞു. ഒരു സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്: “രാമൻ അല്ലാഹുവാണ്, അള്ളാഹു രാമനാണ്. ഹജ്ജ് ഹൗസിനോട് ഞങ്ങൾക്ക് എതിർപ്പില്ല, പക്ഷേ, അവർ അത് നമ്മുടെ പ്രദേശത്തല്ല, മറ്റെവിടെയെങ്കിലും നിർമിക്കണം’.

Thumbnail

Download Image

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.