Skip to content Skip to sidebar Skip to footer

വളരുന്ന ‘വ്യാജ ഗവേഷക പ്രബന്ധ’ വ്യവസായം

അക്കാദമിക് സദസ്സുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതും, വിവിധ പ്രസിദ്ധീകരണങ്ങളിൽ തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതും ഗവേഷക വിദ്യാർത്ഥികളെയും, പ്രൊഫസർമാരെയും സംബന്ധിച്ച് വളരെ പ്രധാനമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈറ്റേഷൻ ഡാറ്റാബേസ് എന്ന് അവകാശപ്പെടുന്ന ‘സ്കോപ്പസ്’നെയാണ് ഇന്ത്യയിലെ അക്കാദമിക് വിദഗ്ധർ ഇതിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. ജീവ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഭൗതിക ശാസ്ത്രം, ആരോഗ്യ ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളാണ് ‘സ്‌കോപ്പസിൽ ഉൾപെട്ടിട്ടുള്ളത്.

എന്നാൽ ‘സ്‌കോപ്പസിൽ ഉൾപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ, വളരെ ചെറിയ തുകക്ക്, നിലവാരമില്ലാത്തതും, ചിലപ്പോൾ പൂർണ്ണമായി കെട്ടിച്ചമച്ചതുമായ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു കൊടുക്കുന്ന, പിയർ-റിവ്യൂ ബോർഡുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഏജന്റുമാരുടെ ഒരു സംഘം ഈ മേഖലയിൽ ഇപ്പൊൾ പ്രവർത്തിക്കുന്നുണ്ട്.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഒരു ഗുരുതര പ്രശ്നമാണിത്. ആളുകൾക്ക് ശാസ്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെടാനും, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ശാസ്ത്ര ഗവേഷകരുടെയും, ഗവേഷണ പ്രബന്ധങ്ങളുടെയും നിലവാരം ഇടിയാനും ഇത് കാരണമാകും. ഇന്ത്യയിലെ ഗവേഷണ വിദ്യാർത്ഥികൾക്കിടയിലും, അധ്യാപകർക്കിടയിലും വലിയ സ്വാധീനമുണ്ടാക്കിയ ഈ വ്യവസായം യാതൊരു വെല്ലുവിളികളും നേരിടാതെ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്ന ഗവേഷക പട്ടം

അധികം അറിയപ്പെടാത്ത പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർമാർ 5,000 രൂപ ഉൾപടെ കുറഞ്ഞ തുകയ്‌ക്ക് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ തയ്യാറാവുകയാണ്. പണം നൽകുന്ന ആൾക്ക് ഗവേഷണ പ്രബന്ധം പൂർണമായും എഴുതി നൽകുന്നവരും ഇക്കൂട്ടത്തിലുണ്ട്.

യു.ജി.സി, ഇന്ത്യൻ സർവ്വകലാശാലകളിലെ ഫാക്കൽറ്റി നിയമനത്തിന് പോയിന്റ് അടിസ്ഥാനത്തിലുള്ള ഒരു സംവിധാനം ശുപാർശ ചെയ്യുന്നുണ്ട്. 2018ലെ ശുപാർശകൾ അനുസരിച്ച്, ആർട്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, വിദ്യാഭ്യാസം, നിയമം, സാമൂഹ്യ ശാസ്ത്രം, ശാസ്ത്രം, ഭാഷകൾ, ലൈബ്രറി സയൻസ്, ജേർണലിസം, മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിലെ ഒരു പ്രൊഫസർക്ക് 10 ഗവേഷണ പ്രസിദ്ധീകരണങ്ങളും 120-ന് മുകളിലുള്ള ഒരു ‘സ്കോറും’ ആവശ്യമാണ്. ഒരു പിയർ-റിവ്യൂഡ് പ്രസിദ്ധീകരണത്തിൽ പ്രബന്ധം പ്രസിദ്ധീകരിച്ചാൽ, 8 മുതൽ 10 വരെ അക്കാദമിക് സ്‌കോർ ലഭിക്കും. ഉയർന്ന നിലവാരമുള്ള ജേണലാണെങ്കിൽ അധിക പോയിന്റുകൾ ലഭിക്കും. വ്യവസ്ഥാപിതമായ രീതിയിലൂടെ ഒരു പ്രശസ്ത ജേണലിൽ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത് മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കാവുന്ന പ്രക്രിയയാണ്. വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത അക്കാദമിക് വ്യവസായത്തിൽ, ബിരുദവും, പ്രമോഷനും, ജോലിയുമെല്ലാം അനിശ്ചിതത്തിലാകുമ്പോൾ, ഇത്തരം നിയമവിരുദ്ധമായ പ്രസിദ്ധീകരണ വ്യവസായങ്ങൾ ഉയർന്നു വരുന്നു.

യൂണിവേഴ്സിറ്റി തലത്തിൽ ഒരു വിഷയം പഠിപ്പിക്കാനാവശ്യമായ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കഴിയാത്ത അദ്ധ്യാപകരാണ് പണം നൽകി, അവരുടെ പേരിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും അത് വഴി സർവകലാശാലകളിൽ പ്രമോഷൻ നേടുകയും ചെയ്യുന്നത്. ഗവേഷണ വിദ്യാർത്ഥികൾ അവരുടെ തീസിസ് സമർപ്പിക്കുന്നതിന് മുമ്പ് സ്കോപ്പസിൽ ഉൾപ്പെട്ട മൂന്ന് പ്രസിദ്ധീകരണങ്ങളിലെങ്കിലും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നതിനാൽ അവർ വലിയ രീതിയിൽ ഇത്തരം ഏജന്റുമാരെ സമീപിക്കുന്നു.

വാട്സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ‘റെഡി മെയ്ഡ്’ പ്രബന്ധങ്ങളുടെ പരസ്യങ്ങൾ വ്യാപകമായി കാണാൻ സാധിക്കും. രണ്ട് മൂന്ന് പേർ ചേർന്നെഴുതുന്ന പ്രബന്ധങ്ങൾക്ക് സ്വീകാര്യത കൂടുതലാണെന്നതിനാൽ, ഇത്തരം റെഡി മെയ്ഡ് പ്രബന്ധങ്ങളിൽ സഹ-രചയിതാക്കളായി ഗവേഷകർക്ക് ചേരാൻ കഴിയും. സ്ഥാനം അനുസരിച്ച് ഓരോ “രചയിതാവും” 7000 മുതൽ 14000 രൂപ വരെ പണം നൽകണം.

ജേണലിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഗവേഷകരാണെങ്കിൽ, പൂർണ്ണമായി എഴുതിയ ഒരു ഗവേഷണ പ്രബന്ധം നൽകണം. നിയമവിരുദ്ധമായി പ്രസിദ്ധീകരിക്കാൻ തയ്യാറായ ജേണൽ എഡിറ്റർമാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ഏജന്റുമാർ ഈ പ്രബന്ധം സ്വീകരിക്കുന്നു. വെറും 10 ദിവസത്തിനുള്ളിൽ, ഗവേഷണ പ്രബന്ധം ജേണലിന്റെ വെബ്‌സൈറ്റിൽ ദൃശ്യമാകുന്നു. പ്രബന്ധം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ പണം നൽകണം. പണം അടച്ചിട്ടില്ലെങ്കിൽ, പ്രബന്ധം വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യപ്പെടും. ഇത്തരം ജേണലുകളിൽ പലതും ഓൺലൈനിൽ മാത്രം ലഭ്യമായവയാണ്.

ഇത്തരം വ്യവസായങ്ങൾ ഉയർന്ന് വരുന്നതിന്റെ മറ്റൊരു കാരണം ഇന്ത്യയിലെ ഗവേഷക വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. ഒരു ഗവേഷക വിദ്യാർത്ഥിക്ക്, അഞ്ച് വർഷത്തിനുള്ളിൽ തന്റെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, സമയം നീട്ടി കിട്ടുമെങ്കിലും ആ കാലയളവിൽ ഫെലോഷിപ്പ് ലഭ്യമാവില്ല. അതിലുപരിയായി, വ്യവസ്ഥാപിതമായ രീതിയിൽ സ്‌കോപ്പസിൽ ഉൾപ്പെട്ട ഒരു ജേണലിൽ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിന് 30,000 രൂപ വരെ ചിലവാകും. 15000 രൂപക്ക് അത് ചെയ്യാൻ മറ്റൊരു മാർഗം ഉണ്ടാകുമ്പോൾ എന്തിന് പരമ്പരാഗത രീതി തിരഞ്ഞെടുക്കണം എന്നതാണ് വ്യാജ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ഗവേഷകർ ഉന്നയിക്കുന്ന ചോദ്യം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.