2021ലെ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടിയ മുസ്ലിം ഉദ്യോഗാർത്ഥികളുടെ എണ്ണം
12 വർഷത്തിനിടെ ഉണ്ടായതിൽ ഏറ്റവും കുറവ്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2022 മെയ് 30 തിങ്കളാഴ്ച്ച, 2021ലെ സിവിൽ സർവീസ് പരീക്ഷകളുടെ റിസൾട്ട് പ്രഖ്യാപിക്കുകയും, IAS, IPS, IFS, IRS, മറ്റ് സിവിൽ സർവീസ് തസ്തികകളിലേക്കായി മൊത്തം 685 ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.
യോഗ്യത നേടങ്ങിയവരിൽ 21 മുസ്‌ലിംകളാണുള്ളത്. ആദ്യ 100 പേരുടെ പട്ടികയിൽ ഒരു മുസ്‌ലിം പോലും ഇടം പിടിച്ചില്ല. മുസ്‌ലിംകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് 109-ാം റാങ്ക് നേടിയ അരീബ നൊമാൻ ആണ്.
2010ലാണ് ഇതിനു മുൻപ് ഇത്ര മോശം പ്രകടനം മുസ്‌ലിംകൾ കാഴ്ചവെച്ചിട്ടുള്ളത്. അന്ന്, ആകെ യോഗ്യത നേടിയ 875 പേരിൽ വെറും 21 മുസ്ലിംകളാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. 2010-ൽ ഡോ. ഷാ ഫൈസൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു.
UPSC 2021-ലെ സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുടെ വ്യക്തിഗത അഭിമുഖം 2022 ഏപ്രിൽ 05 മുതൽ മെയ് 25 വരെയാണ് നടന്നത്. 2021ലെ സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ വിജയിച്ചതിന് ശേഷം മൊത്തം 68 മുസ്ലിംകൾ വ്യക്തിഗത അഭിമുഖത്തിന് ഹാജരായിരുന്നു.
2022 ജനുവരിയിൽ നടന്ന സി.എസ്.ഇ മെയിൻ പരീക്ഷയുടെയും 2022 ഏപ്രിൽ/മേയ് മാസങ്ങളിൽ നടത്തിയ വ്യക്തിഗത അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സിവിൽ സർവീസ് പരീക്ഷയുടെ അന്തിമ ഫല പ്രഖ്യാപനം. ശ്രുതി ശർമ്മ ഒന്നാം റാങ്ക് നേടി ഓൾ ഇന്ത്യ ടോപ്പറായി ഉയർന്നപ്പോൾ അങ്കിത അഗർവാളും ഗാമിനി സിംഗ്ലയും യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി.
2020ൽ യു.പി.എസ്.സി സിവിൽ സർവീസസ് ഫൈനൽ പരീക്ഷയിൽ 761 ഉദ്യോഗാർത്ഥികളാണ് വിജയിച്ചത്. 761 വിജയികളിൽ 545 പുരുഷന്മാരും 216 സ്ത്രീകളുമാണ്.
യു.പി.എസ്.സിയിലെ മുസ്‌ലിംകൾ:
2019-ൽ 42 മുസ്‌ലിംകൾ പരീക്ഷ പാസായപ്പോൾ 2018-ൽ 27 മുസ്‌ലിംകൾ മാത്രമാണ് അന്തിമ ലിസ്റ്റിൽ ഇടം നേടിയത്.
2016, 2017 വർഷങ്ങളാണ് മുസ്ലീം സ്ഥാനാർത്ഥികളുടെ ഏറ്റവും തിളക്കമാർന്ന കാലഘട്ടം. 2016-ൽ 52 മുസ്‌ലിംകൾ വിജയിച്ച സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഇടംപിടിച്ചപ്പോൾ 2017-ൽ അവരുടെ എണ്ണം 50 ആയിരുന്നു.
2015ൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ശുപാർശ ചെയ്ത 1,078 ഉദ്യോഗാർഥികളിൽ 34 മുസ്‌ലിംകളും 2014ൽ ആകെ 1,236 ഉദ്യോഗാർഥികളുടെ പട്ടികയിൽ 38 മുസ്‌ലിംകളും ഉണ്ടായിരുന്നു.
2013ൽ ആകെ 34 മുസ്‌ലിംകൾ പരീക്ഷ പാസായപ്പോൾ 2012ൽ 30 മുസ്‌ലിംകൾ വിജയിച്ച ഉദ്യോഗാർത്ഥികളിൽ ഉൾപ്പെടുന്നു, അവരിൽ നാലുപേരും ആദ്യ 100ൽ ഇടംപിടിച്ചു.
അതുപോലെ 2012-ൽ 30 മുസ്‌ലിംകളും, 2011-ൽ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 920 പേരിൽ 31 മുസ്ലീങ്ങളും ഉൾപ്പെടുന്നു.
2010-ൽ വിജയിച്ച 875 ഉദ്യോഗാർത്ഥികളിൽ 21 പേർ മുസ്ലീങ്ങളായിരുന്നു, അതേ വര്ഷം കശ്മീരിലെ ഡോ. ഷാ ഫൈസൽ ദേശീയ തലത്തിൽ പരീക്ഷയിൽ ഒന്നാമതെത്തുകയും ചെയ്‌തു. 2009-ൽ വിജയിച്ച 791 സ്ഥാനാർത്ഥികളുടെ പട്ടികയിൽ ആകെ 31 മുസ്ലിംകൾ ഉണ്ടായിരുന്നു.