Skip to content Skip to sidebar Skip to footer

പുതുതലമുറക്ക് നൽകുന്ന തെറ്റായ ചരിത്രബോധം.

മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠങ്ങൾ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തത് ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ഉത്തർപ്രദേശ് സർക്കാർ ഇതിനോടകം തന്നെ എൻ.സി.ഇ.ആർ.ടിയുടെ ഈ നവീകരിച്ച സിലബസ് അവരുടെ പാഠ ഭാഗങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സിലബസുകൾ യുക്തിസഹമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സി.ബി.എസ്.ഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഏതൊക്കെ അധ്യായങ്ങളാണ് നീക്കം ചെയ്തത്?

മുഗൾ കോടതികളുമായി ബന്ധപ്പെട്ട ‘Theme of Indian History – Part 2′ എന്ന പുസ്തകത്തിലെ ”രാജാക്കന്മാരും വൃത്താന്തങ്ങളും; മുഗൾ കോടതികൾ (16,17 നൂറ്റാണ്ടുകൾ)’ എന്ന അധ്യായമാണ് നീക്കം ചെയ്തത്. പ്ലസ് വൺ ക്ലാസിലെ ‘കേന്ദ്ര ഇസ്ലാമിക ഭൂമി, സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ, വ്യാവസായിക വിപ്ലവം എന്നീ ഭാഗങ്ങളും ഇതുകൂടാതെ, ‘സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രാഷ്ട്രീയം’ എന്ന 12-ാം ക്ലാസ് പൗരശാസ്ത്ര പുസ്തകത്തിൽ നിന്ന് ‘ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം’, ‘ഏകകക്ഷി ആധിപത്യത്തിന്റെ യുഗം’ തുടങ്ങിയ അധ്യായങ്ങളും, പത്താം ക്ലാസിലെ ‘ജനാധിപത്യ രാഷ്ട്രീയം(ഭാഗം 2)’ എന്ന പാഠപുസ്തകങ്ങളിൽ നിന്ന് ‘ജനാധിപത്യവും വൈവിധ്യവും’, ‘ജനപ്രിയ സമരങ്ങളും പ്രസ്ഥാനവും’, ‘ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ’ തുടങ്ങിയ അധ്യായങ്ങളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.

അധ്യായങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് NCERT പറഞ്ഞതെന്ത്?

സി.ബി.എസ്‌.ഇ പുസ്തകങ്ങളിൽ നിന്ന് മുഗളന്മാരെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് എൻ.സി.ഇ.ആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്‌ലാനി ചൊവ്വാഴ്ച പറഞ്ഞിരുന്നു. പ്രചരിക്കുന്നത് കള്ളമാണെന്നും മുഗൾ ചരിത്രം പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം സിലബസുകൾ യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി ഒരു നടപടി ഉണ്ടായിരുന്നെന്നും അങ്ങനെ നീക്കം ചെയ്ത ഭാഗങ്ങൾ കുട്ടികളുടെ അറിവിനെ തെറ്റായി ബാധിക്കില്ല, ഈ വിവാദങ്ങൾ അനാവശ്യമാണ്, വേണ്ടവർക്ക് ടെക്സ്റ്റ് ബുക്ക് പരിശോധിക്കാം എന്നും ദിനേശ് പ്രസാദ് സക്‌ലാനി കൂട്ടിച്ചേർത്തു.

ഇന്നും വിദ്യാർത്ഥികൾ എൻ.സി.ഇ.ആർ.ടിയുടെ ഏഴാം ക്ലാസ് പുസ്തകത്തിൽ മുഗളന്മാരുടെ ചരിത്രം പഠിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “11-ാം ക്ലാസ് പുസ്തകത്തിലെ സെക്ഷൻ-2-ൽ മുഗളന്മാരുടെ ചരിത്രം ഇപ്പോഴും പഠിപ്പിക്കുന്നുണ്ട്. കൂടാതെ 12-ാം ക്ലാസ് പുസ്തകത്തിൽ മുഗളന്മാരുടെ ചരിത്രത്തെക്കുറിച്ചുള്ള 2 അധ്യായങ്ങൾ ഉണ്ടായിരുന്നു, അതിൽ തീം ഒമ്പത് കഴിഞ്ഞ വർഷം നീക്കം ചെയ്തു. തീം എട്ട് ഇപ്പോഴും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഈ വർഷം ഒരു പുസ്തകത്തിൽ നിന്നും ഒരു അധ്യായവും നീക്കം ചെയ്തിട്ടില്ല”.

“ഞങ്ങൾ NEP (ദേശീയ വിദ്യാഭ്യാസ നയം) 2020 പ്രകാരമാണ് പ്രവർത്തിക്കുന്നത്. ഇതൊരു പരിവർത്തന ഘട്ടമാണ്. NEP 2020 സിലബസിലെ ഉള്ളടക്കങ്ങളുടെ ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഞങ്ങൾ അത് നടപ്പിലാക്കുകയാണ്. സ്കൂൾ വിദ്യാഭ്യാസത്തിനായി NCF (നാഷണൽ കരിക്കുലം ഫ്രെയിംവർക്ക്) ഉടനെ രൂപീകരിക്കും. എൻ.ഈ.പി അനുസരിച്ച് ആയിരിക്കും 2024ലെ പാഠ പുസ്തകങ്ങൾ അച്ചടിക്കുക. നിലവിൽ ഞങ്ങൾ ഒന്നും ഉപേക്ഷിച്ചിട്ടില്ല,” എൻ.സി.ഈ.ആർ.ടി മേധാവി പറഞ്ഞു.

ചരിത്ര സിലബസ് മാറ്റാനുള്ള ശ്രമത്തിൽ പ്രതിപക്ഷം എന്താണ് പറഞ്ഞത്?

ചൈന നമ്മുടെ വർത്തമാനത്തെ ഇല്ലാതാക്കുന്നത് പോലെ എൻ.സി.ഇ.ആർ.ടി സിലബസിൽ നിന്ന് മുഗൾ ചരിത്രം ഒഴിവാക്കി കൊണ്ട് കേന്ദ്രസർക്കാർ ഭൂതകാലത്തെ ഇല്ലാതാക്കുകയാണെന്നും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി ആരോപിച്ചു. “ഒരു വശത്ത്, മോദി സർക്കാർ എൻ.സി.ഇ.ആർ.ടി സിലബസിൽ നിന്ന് മുഗളന്മാരെ ഇല്ലാതാക്കുന്നു. മറുവശത്ത്, ജി 20 ഇന്തോനേഷ്യൻ മീറ്റിംഗിൽ പ്രധാനമന്ത്രി നമ്മുടെ വർത്തമാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന, ചൈനക്ക് കൈകൊടുക്കുന്നു” ഒവൈസി പത്രസമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പി നേതാവ് കപിൽ മിശ്ര ഈ നീക്കത്തെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ‘കള്ളന്മാരായ’ മുഗളന്മാരുടെ തെറ്റായ ചരിത്രം ഒഴിവാക്കുന്നത് മികച്ച തീരുമാനം ആണ് എന്നദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മുഗൾ കോടതിയെ കുറിച്ചുള്ള പാഠ ഭാഗം നീക്കം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ ദേശീയ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസിന്റെ ജാർഖണ്ഡ് ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ പറഞ്ഞു.

മോദിയുടെ ആധുനിക ഇന്ത്യ ചരിത്രം 2014 മുതലാണ് ആരംഭിക്കുന്നത് എന്ന് രാജ്യസഭാ എം.പിയും സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബലും വിമർശനമുന്നയിച്ചു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.