Skip to content Skip to sidebar Skip to footer

ഗാന്ധി വധം: ചരിത്രം മായ്ക്കപ്പെടുമ്പോൾ

റാം പുനിയാനി

“ഗാന്ധിജിയുടെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ഹിന്ദുത്വ വാദികളെ പ്രകോപിപ്പിച്ചു. അവർ അദ്ദേഹത്തെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി. ഗാന്ധിജിയുടെ മരണം രാജ്യത്തെ വർഗീയ സാഹചര്യത്തെ കാര്യമായി ബാധിച്ചു. വർഗീയ വിദ്വേഷം പരത്തുന്ന ആർ.എസ്.എസ് പോലുള്ള സംഘടനകൾ കുറച്ചുകാലത്തേക്ക് നിരോധിക്കപ്പെട്ടു.”

2023 ഏപ്രിലിൽ പാഠ്യപദ്ധതി നവീകരിക്കുന്നതിന്റെ ഭാഗമായി എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്ത ഗാന്ധി വധത്തെ സംബന്ധിച്ച അദ്ധ്യായമാണിത്. ഇത് കൂടാതെ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ സംബന്ധിച്ച “ഹിന്ദു തീവ്രവാദി, ബ്രാഹ്മണൻ” എന്ന പരാമർശങ്ങളും നീക്കം ചെയ്തിട്ടുണ്ട്.

സ്വാമി ശ്രദ്ധാനന്ദിനയെ അബ്ദുൾ റഷീദ് എന്ന മുസ്‌ലിം കൊലപ്പെടുത്തിയപ്പോൾ ഗാന്ധിജി അതിനെ അപലപിച്ചിരുന്നു. ശേഷം റാഷിദിനെ “സഹോദരനെന്ന്” അഭിസംബോധന ചെയ്യുകയും, കുറ്റപ്പെടുത്തേണ്ടത് ഒരാളെ മാത്രമല്ലെന്നും, മറിച്ച് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നവരെയാണെന്നും ഗാന്ധി അന്ന് പറഞ്ഞു. സമാനമായി ഗാന്ധിയും സർദാർ പട്ടേലടങ്ങുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാരും, വിദ്വേഷത്തിന്റെ ഉപകരണമായാണ് ഗോഡ്സെയെ കണ്ടത്.

1944 ൽ, പൂനെക്കടുത്തുള്ള പഞ്ചാഗ്നി എന്ന സ്ഥലത്തു വെച്ച് ഗാന്ധിയെ ആക്രമിക്കാനായി, നെഹ്രുവിന്റേത് പോലെയുള്ള വസ്ത്രം ധരിച്ചുകൊണ്ട്, കയ്യിൽ കഠാരയുമായി ഗോഡ്‌സെ ഗാന്ധിക്കെതിരെ പാഞ്ഞടുത്തു. എന്നാൽ, ആ ശ്രമം വിജയിച്ചില്ല. ഈ സംഭവത്തോട് ഗാന്ധി പ്രതികരിച്ചത് തന്റെ കൂടെ എട്ടു ദിവസം വന്ന് താമസിക്കാൻ ഗോഡ്‌സെയെ ക്ഷണിച്ചുകൊണ്ടാണ്. ക്ഷണം നിരസിച്ച ഗോഡ്‌സെയെ ഗാന്ധി വെറുതെ വിട്ടു.

സ്വാമി ശ്രദ്ധാനന്ദിന്റെ കൊലപാതകത്തിൽ ഗാന്ധി സ്വീകരിച്ച അതേ നിലപാടാണ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് സർദാർ പട്ടേലും സ്വീകരിച്ചത്. അതുകൊണ്ടാണ് പട്ടേൽ ആർ.എസ്.എസ്നെ നിരോധിച്ചത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നിർബന്ധപ്രകാരമാണ് ആർ.എസ്.എസ് നിരോധിച്ചതെന്ന തെറ്റിദ്ധാരണയുണ്ടാക്കാൻ അന്നും ഇന്നും ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ 1948 ഫെബ്രുവരി 4 ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവന അത്തരം പ്രചാരണം തെറ്റാണെന്ന് കാണിക്കുന്നു. പട്ടേലായിരുന്നു അന്ന് ആഭ്യന്തരമന്ത്രി.

“നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനും, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ പ്രധിരോധിക്കുന്നതിനുമാണ് ആർ.എസ്.എസിനെ നിരോധിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി, ആർ.എസ്.എസ് പ്രവർത്തകർ തീവെപ്പ്, കവർച്ച, കൊള്ള, കൊലപാതകം എന്നിങ്ങനെ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദ രീതികൾ അവലംബിക്കാനും, തോക്കുകൾ ശേഖരിക്കാനും, പോലീസിനെയും സൈന്യത്തെയും കീഴ്പ്പെടുത്താനും ആളുകളെ ഉദ്‌ബോധിപ്പിക്കുന്ന ലഘുലേഖകൾ അവർ പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.” ആർ. എസ്. എസിനെ നിരോധിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ പറയുന്നതാണിത്.

അന്ന് ആർ.എസ്.എസ് മേധാവിയായിരുന്ന എം.എസ് ഗോൾവാൾക്കറിന് പട്ടേൽ എഴുതിയ കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്,

“ആർ.എസ്.എസ് പ്രവർത്തകരുടെ പ്രസംഗങ്ങളെല്ലാം വർഗീയ വിഷം നിറഞ്ഞതായിരുന്നു. അതിന്റെ അന്തിമഫലമായി, ഈ രാജ്യത്തിന് ഗാന്ധിജിയുടെ ജീവൻ ത്യാഗം ചെയ്യേണ്ടി വന്നു. സർക്കാരിൽ നിന്നോ, ജനങ്ങളിൽ നിന്നോ സഹതാപത്തിന്റെ ഒരംശം പോലും ആർ.എസ്.എസ് അർഹിക്കുന്നില്ല. വാസ്തവത്തിൽ, ഗാന്ധിജിയുടെ മരണശേഷം ആർ.എസ്.എസുകാർ ആഹ്ലാദം പ്രകടിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതോടെയാണ് അവരോടുള്ള എതിർപ്പ് രൂക്ഷമായത്.”

ആർ.എസ്‌.എസിന്റെ പടർത്തിയ വിദ്വേഷമാണ് ഗോഡ്‌സെയെ സ്വാധീനിച്ചതെന്ന് ‘വൈ ഐ അസാസിനേറ്റഡ് മഹാത്മാ ഗാന്ധി’ എന്ന കൃതിയിൽ ഗോഡ്‌സെ പറയുന്നതിൽ നിന്ന് മനസ്സിലാക്കാം.

“ഹിന്ദുക്കളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച എനിക്ക്, ഹിന്ദുക്കളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് തോന്നി. അതിനാൽ ഞാൻ ആർ.എസ്.എസ് വിട്ട് ഹിന്ദു മഹാസഭയിൽ ചേർന്നു”.

മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതിലും അതുവഴി പാകിസ്ഥാന്റെ രൂപീകരണത്തെ സഹായിക്കുന്നതിലും മഹാത്മ ഗാന്ധി ഉത്തരവാദിയായിരുന്നുവെന്ന് ഗോഡ്‌സെ ഉറച്ച് വിശ്വസിച്ചു. അക്കാലത്ത് ഹിന്ദുത്വ വാദം ഉയർത്തുന്ന ഏക രാഷ്ട്രീയ പാർട്ടിയായ ഹിന്ദു മഹാസഭയിൽ ചേർന്ന ഗോഡ്‌സെ, അതിന്റെ പൂനെ ബ്രാഞ്ചിന്റെ ജനറൽ സെക്രട്ടറിയായി. കൂടാതെ, അഗ്രാനി (ലീഡർ) എന്ന പേരിൽ ഒരു പത്രവും, ഹിന്ദു രാഷ്ട്ര എന്ന പേരിൽ മറ്റൊരു പ്രസിദ്ധീകരണവും ആരംഭിച്ചു.

മതപരമായ ഘോഷയാത്രകളിൽ ലാത്തിയും വാളുകളും പിസ്റ്റളുകളും വീശുന്ന യുവാക്കൾ ഗോഡ്സെയെ പോലെ തന്നെ കുറ്റവാളികളാണ്. എന്നാൽ, അവരേക്കാൾ രാജ്യത്ത് അരങ്ങേറുന്ന വർഗ്ഗീയ ആക്രമണങ്ങൾക്ക് ഉത്തരം പറയേണ്ടത് മതന്യുനപക്ഷങ്ങൾക്കെതിരെ വെറുപ്പിന്റെ വിഷം കുത്തി വെക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ അമരക്കാരാണ്. മതം കലർന്ന ദേശീയതയാണ് വിദ്വേഷം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്ന് ഇതിനകം നമുക്ക് മനസ്സിലായിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന ‘പാഠപുസ്തക നവീകരണങ്ങളും’, ചരിത്രത്തെ പുനർനിർമിക്കലും ഇതിന്റെ ഭാഗമാണ്. ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട, അതിൽ പങ്ക് വഹിച്ച വിദ്വേഷം നിറഞ്ഞ പ്രത്യയശാസ്ത്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ നീക്കം ചെയ്യുന്നത് ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് കൂടുതൽ വഴിയൊരുക്കും.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.