Skip to content Skip to sidebar Skip to footer

ഇന്ത്യ പോലൊരു രാജ്യത്ത് ഹിന്ദി എന്ന ഒറ്റ ഭാഷ എങ്ങനെ സാധ്യമാകും.

2011 സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ – 1,21,08,54,977

വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെടെ ആകെ കണക്ക്: 1,17,11,03,853

2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ കണക്കുകൾ:

അസമീസ് – 1.31 %
ബംഗാളി – 8.30 %
ബോറോ – 0.13%
ഡോഗ്രി – 0.22%
ഗുജറാത്തി – 4.74%
കന്നഡ – 3.73%
കാശ്മീരി – 0.58%
കൊങ്കണി – 0.19%
മൈഥിലി – 1.16%
മലയാളം – 2.97%
മണിപുരി – 0.15%
മറാത്തി – 7.09 %
നേപ്പാളി – 0.25%
ഒഡിയ – 3.20%
പഞ്ചാബി – 2.83%
സംസ്‌കൃതം – 0
സന്തലി – 0.63%
സിന്ധി – 0.24%
തമിഴ് – 5.89 %
തെലുങ്ക് – 6.93 %
ഉർദു – 4.34%

ഹിന്ദി ഭാഷ സംസാരിക്കുന്നവർ – 45.12%

വ്യത്യസ്ത ഭാഷാഭേദങ്ങളെ ഒരുമിച്ച് ചേർത്താണ് ‘ഹിന്ദി’ എന്ന് വിശേഷിപ്പിക്കുന്നത്. ഹിന്ദി എന്നതിന് കീഴിൽ വരുന്ന ഭാഷ വൈവിധ്യങ്ങളെ വെസ്റ്റേൺ ഹിന്ദി, ഈസ്റ്റേൺ ഹിന്ദി, രാജസ്ഥാനി, ബിഹാരി,പഹാഢി എന്നിങ്ങനെ തരം തിരിക്കാം.

വെസ്റ്റേൺ ഹിന്ദി:

  1. ഖാരിബോലി

ഭരണഘടന അംഗീകരിച്ച ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണ് ഖാരിബോലി. ഇത് ഹിന്ദുസ്ഥാനി, നഗർ, കൗരവി, സർഹിന്ദി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഡൽഹി, ആഗ്ര, മീററ്റ്, ബുലന്ദ്ഷഹർ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഭാഷ ഉപയോഗിക്കുന്നത്.

  1. ബ്രജ്

ഉത്തർപ്രദേശിലെ ആഗ്ര, മഥുര, അലിഗഡ്, ബുലന്ദ്ഷഹർ, ഏറ്റാ, മയിൻപുരി, ബദൗൺ, ബറേലി എന്നിവിടങ്ങളിലും, രാജസ്ഥാനിലെ ഭരത്പൂർ, ധൗൽപൂർ, കരൗലി, ജയ്പൂർ എന്നിവിടങ്ങളിലും, മധ്യപ്രദേശിലെ ഗ്വാളിയറിലുമാണ് ബ്രജ് ഉപയോഗത്തിലുള്ളത്. കതേരിയ, ഗൻവാരി, ജോദോവാരി, ഡാംഗി, ധോൽപുരി, മാതുരി, ഭരത്പുരി, സികർവാരി എന്നീ ഭാഷകളാണ് ബ്രജിന്റെ പ്രാദേശിക വൈവിധ്യങ്ങൾ.

  1. ബുന്ദേലി

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ഈ ഭാഷ ഉപയോഗത്തിലുണ്ട്. ഖട്ടോല, ലോധന്തി, പൻവാരി, ബനഫാരി, കുന്ദരി, തിർഹാരി, ഭദാവാരി, ലോധി, കുംഭാരി എന്നിവയാണ് പ്രാദേശിക വൈവിധ്യങ്ങൾ.

  1. ഹരിയാൺവി

കർണാൽ, റോഹ്തക്, പാനിപ്പത്ത്, കുരുക്ഷേത്ര, ജണ്ട്, ഹിസർ എന്നീ ജില്ലകളിലാണ് ഈ ഭാഷ സംസാരിക്കുന്നത്. നാടോടി സാഹിത്യത്തിൽ സമ്പന്നമാണ് ഹരിയാൺവി. ജാട്ടു, ദേശ്വാലി, മേവാതി, അഹിർവതി എന്നിവയാണ് പ്രാദേശിക വൈവിധ്യങ്ങൾ.

  1. കന്നൗജി

ഉത്തർപ്രദേശിലെ കനൗജ്, ഫറൂഖാബാദ്, ഹർദോയ്, ഷാജഹാൻപൂർ, പിലിഭിത്, ഏറ്റവ, കാൺപൂരിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നീ പ്രദേശങ്ങളിലാണ് കന്നൗജി സംസാരിക്കുന്നത്.

  1. നിമാടി

മധ്യപ്രദേശിലെ ഖണ്ഡവ നിമാർ, ഖർഗോൺ നിമാർ എന്നീ രണ്ട് ജില്ലകളിലാണ് നിമാടി സംസാരിക്കുന്നത്.

ഈസ്റ്റേൺ ഹിന്ദി:

  1. അവധി

ഉത്തർപ്രദേശിലെ ‘അവധ്’ പ്രദേശത്ത് ഉപയോഗത്തിലുള്ള ഭാഷയാണ് അവധി. ലഖിമ് പുർ ഖിമി, ഉന്നാവ് , ലക്‌നൗ , അലഹബാദ്, മിർസാപൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നുണ്ട്.

  1. ബഘേലി

മധ്യപ്രദേശിലെ റീവ ജില്ലയാണ് ബഘേലി ഭാഷയുടെ കേന്ദ്രം. ബാലഘട്ട്, ദാമോഹ്, ജബൽപൂർ, മണ്ഡല എന്നിവയാണ് ഇത് സംസാരിക്കുന്ന മറ്റ് ജില്ലകൾ. ഗോണ്ഡവിയാണ് ബഘേലി ഭാഷയുടെ പ്രാദേശിക വൈവിധ്യങ്ങളിലൊന്ന്.

  1. ഛത്തീസ്ഗഢി

ഛത്തീസ്ഗഢിലെ സർഗുജ, റായ്ഗഡ്, ബിലാസ്പൂർ, റായ്പൂർ, ദുർഗ്, ബസ്തർ എന്നിവിടങ്ങളിലാണ് ഛത്തീസ്ഗഢി ഉപയോഗത്തിലുള്ളത്. നാഗ്പുരിയ, സർഗുജിയ, സദ്രി കോർവ, ബൈഗാനി, ബിഞ്ജ്വാരി, കലംഗ, ഭുലിയ എന്നിവയാണ് ഛത്തീസ്ഗഢിയുടെ പ്രാദേശിക വൈവിധ്യങ്ങൾ.

രാജസ്ഥാനി

  1. മർവാടി

രാജസ്ഥാനിലെ മാർവാട്, കിഴക്കൻ സിന്ധ്, മേവാട്, ജയ്‌സൽമീർ, ബിക്കാനീർ, വടക്കുപടിഞ്ഞാറൻ ജയ്പൂർ എന്നിവിടങ്ങളിലാണ് മർവാടി സംസാരിക്കുന്നത്. ധുന്ധാരി, ഗോരാവതി, മേവാറി, ഗോദവാരി, സിരോഹി, ദേവരാവതി, താലി, ബിക്കാനേരി, ശെഖാവതി, ബഗ്രി എന്നിവയാണ് മർവാടിയുടെ പ്രാദേശിക വൈവിധ്യങ്ങൾ.

  1. ജയ്‌പുരി

ജയ്പൂർ, കിഷൻഗഡ്, ഇൻഡോർ, അൽവാർ, അജ്മീർ, മേർവാടിന്റെ വടക്കുകിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗത്തിലുള്ള ഭാഷയാണ് ജയ്‌പുരി.

  1. മേവാത്തി

അൽവർ, ഭരത്പൂർ, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് മേവാത്തി സംസാരിക്കുന്നത്.

  1. മാൽവി

മധ്യപ്രദേശിലെ മാൽവ പ്രദേശത്താണ് ഈ ഭാഷ സംസാരിക്കുന്നത്. സോന്ദ്വാരിയാണ് പ്രാദേശിക ഭാഷാബേധം.

ബിഹാരി

  1. മഗഹി

ബിഹാറിലെ ഗയ, പട്‌ന, മംഗർ, ഹസാരിബാഗ് ജില്ലകളിലും, പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ദക്ഷിണ ബിഹാർ സമൂഹങ്ങൾക്കിടെയിലുമാണ് മഗഹി ഭാഷ ഉപയോഗത്തിലുള്ളത്. കുർമാലി, സദ്രി കോൾ, കുറുമാലി തുടങ്ങിയവയാണ് പ്രാദേശിക വൈവിധ്യങ്ങൾ.

  1. മൈഥിലി

ഗംഗ നദിയുടെ വടക്ക് ഭാഗത്തോട് ചേർന്ന പ്രദേശങ്ങളിലും, മുൻഗർ, ഭഗൽപൂർ, ദർഭംഗ, സന്താൽ പർഗാനാസ്, പുർണിയ എന്നീ ജില്ലകളിലുമാണ് മൈഥിലി ഭാഷ ഉപയോഗത്തിലുള്ളത്. മൈഥിലിയുടെ പ്രാദേശിക വൈവിധ്യങ്ങൾ തിര്ഹുതിയ, ഗൗവാരി, ചിക്ക-ചിക്കി ബോലി, ജലഹാ ബോലി എന്നിവയാണ്.

  1. ഭോജ്‌പുരി

ഉത്തർപ്രദേശിലെ മിർസാപൂർ, ജൗൻപൂർ, വാരണാസി, ഗാസിപൂർ, ബാലിയ, ഫൈസാബാദ് എന്നീ പട്ടണങ്ങളുടെ കിഴക്ക് മുതൽ ഭോജ്പൂർ, ബക്‌സർ തുടങ്ങി പടിഞ്ഞാറൻ ബീഹാറിലെ ജില്ലകളിൽ വരെ ഉപയോഗത്തിലുള്ള ഭാഷയാണ് ഭോജ്‌പുരി. സഹാബാദ് ജില്ലയാണ് ഭോജ്പുരി ഭാഷയുടെ കേന്ദ്രം. ഗോരഖ്പുരി, സർവാരിയ, തരു, നാഗ്പുരിയ, തുടങ്ങിയവയാണ് പ്രാദേശിക വൈവിധ്യങ്ങൾ.

പഹാഢി:

  1. പടിഞ്ഞാറൻ പഹാഢി

ഷിംല, കുളു, മാണ്ഡി, ചമ്പ തുടങ്ങിയ മലനിരകളിൽ ഉപയോഗത്തിലുള്ള വിവിധ ഭാഷകളെ പടിഞ്ഞാറൻ പഹാഢിയെന്ന് വിശേഷിപ്പിക്കുന്നു. ജൗൺസാരി, സിർമൗരി, ബഗാട്ടി, കിയുന്റഹലി, കുലുഇ, മൺദീയാലി, ഗദ്ദി/ഭർമൗരി, ചുരാഹി, ഭദ്രവാഹി, സദോചി, സിറജി തുടങ്ങിയവയാണ് പ്രാദേശിക വൈവിധ്യങ്ങൾ.

  1. സെൻട്രൽ പഹാഢി
  • കുമാവുനി:

പിത്തോരഗഡ്, നൈനിറ്റാൾ, അൽമോറ ജില്ലകളിൽ ഉപയോഗത്തിലുള്ള ഭാഷയാണ് കുമാവുനി . ഖസ്പർജിയ, ഫല്ദകോട്ടിയ, പച്ചൈൻ, ഭബാരി, കുമൈയാൻ, ചൗഗർഖിയ, ഗംഗോള, ദാനപുരിയ, സോറിയാലി, ജോരി തുടങ്ങിയവയാണ് കുമാവുനിയുടെ പ്രാദേശിക വൈവിധ്യങ്ങൾ.

  • ഗഡ്‌വാലി

ഉത്തരാഖണ്ഡിലെ തെഹ്‌രി, ഉത്തരകാശി, ചമോലി ജില്ലകളിലാണ് ഗഡ്‌വാലി സംസാരിക്കുന്നത്. രതിഹി അല്ലെങ്കിൽ രത്വാലി, ലോഹ്ബിയ, ബധാനി, ദസൗല്യ, മഞ്ജ്-കുമൈയാൻ, നാഗ്പുരിയ, സലാനി, തെഹ്‌രി അല്ലെങ്കിൽ ഗംഗാപരിയ എന്നിവയാണ് പ്രാദേശിക വൈവിധ്യങ്ങൾ. ഗഡ്‌വാലി ഭാഷയുടെ ഔദ്യോഗിക രൂപത്തെ ശ്രീനഗരിയ എന്നാണ് വിശേഷിപ്പിക്കുന്നത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.