ആഗോള തലത്തിൽ മാനസികാരോഗ്യനിലയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ ഏറെ ഗൗരവത്തിൽ കാണേണ്ടതുണ്ട്. മൊത്തം ജനസംഖ്യയിൽ 450 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്.
കോവിഡ് വ്യാപനം മറ്റു മേഖലകളെപ്പോലെ മാനസികാരോഗ്യനിലയെയും ശക്തമായി ബാധിക്കുകയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രത്യേക നിയന്ത്രണങ്ങൾ, ജോലി നഷ്‌ടങ്ങൾ, വരുമാനങ്ങളിലുണ്ടായ ഇടിവ്, സാമൂഹ്യ ബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ എന്നിവ ആളുകളിൽ ഭയം, ഉത്കണ്ഠ, അനിശ്ചിതത്വ ബോധം, നിരാശ എന്നിവ വലിയ തോതിൽ വളരാൻ കാരണമായി. ഒപ്പം മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധത്തിന്റെ കുറവ്, ആവശ്യമായ ചികിത്സ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഗവൺമെന്റുകൾ വരുത്തിയ വീഴ്‌ചകൾ എന്നിവ പ്രശ്‌നത്തെ രൂക്ഷമാക്കി തീർത്തു.
കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രത്യേക നിയന്ത്രണങ്ങൾ, ജോലി നഷ്‌ടങ്ങൾ, വരുമാനങ്ങളിലുണ്ടായ ഇടിവ്, സാമൂഹ്യ ബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ എന്നിവ ആളുകളിൽ ഭയം, ഉത്കണ്ഠ, അനിശ്ചിതത്വ ബോധം, നിരാശ എന്നിവ വലിയ തോതിൽ വളരാൻ കാരണമായി.
ഒരു ദശലക്ഷം ആളുകൾക്ക് ഒരു സൈക്യാട്രിസ്റ്റ് എന്ന തോതിലാണ് നിലവിൽ ഇന്ത്യയിലെ മാനസികാരോഗ്യ രംഗം. മാനസികാരോഗ്യ പ്രശ്‍നം ഉള്ളവരിൽ കൃത്യമായ ചികിത്സ തേടുന്നവരും തുലോം കുറവാണ്. മാനസിക ആരോഗ്യത്തെ ജനങ്ങളും ഗവൺമെന്റുകളും എങ്ങനെ കാണുന്നു എന്ന് ഇവ നമ്മെ ബോധ്യപ്പെടുത്തുന്നു. രാജ്യത്തെ പൗരന്മാരുടെ മാനസിക സുഖാവസ്ഥ ഉറപ്പു വരുത്തുന്നതിന് കൃത്യമായ ബോധവത്കരണവും കൃത്യമായ ഗവൺമെന്റ് ഇടപെടലുകളും അനിവാര്യമാണ്.
- ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഇന്ത്യയിൽ 90 മില്യൺ (ജനസംഖ്യയുടെ 7.5 ശതമാനം) ആളുകൾ വ്യത്യസ്‌ത മാനസിക പ്രശ്‍നങ്ങൾ അനുഭവിക്കുന്നു.
- 2020ഓടെ ഇന്ത്യയിലെ ജനസംഖ്യയുടെ 20 ശതമാനം വരെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരാകുമെന്ന് കോവിഡ് വ്യാപനത്തിന്റെ മുമ്പ് തന്നെ ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിരുന്നു. കോവിഡ് വ്യാപനത്തോടെ കണക്ക് വീണ്ടും ഉയരാൻ സാധ്യത.
- നിംഹാൻസ് റിപ്പോർട്ട് പ്രകാരം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് സജീവ പരിചരണം ആവശ്യമായവരിൽ 20 ശതമാനം പേർക്ക് മാത്രമാണ് കൃത്യമായ പരിചരണം ലഭിക്കുന്നത്.
- കോവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം സൗത്ത്-ഈസ്റ്റ് ഏഷ്യയിൽ ആത്മഹത്യ നിരക്കിൽ മുന്നിൽ ഇന്ത്യയാണ്.
- 25 വയസ്സിനു താഴെയുള്ളവരിൽ 70 ശതമാനം ആളുകളും മാനസികാരോഗ്യ പ്രശ്‍നങ്ങൾ അനുഭവിക്കുന്നുവെന്നും അവയിൽ 26 ശതമാനം ആളുകൾ മാത്രമാണ് ചികിത്സ തേടുന്നത്.
- സ്യൂയിസൈഡ് പ്രിവൻഷൻ ഇന്ത്യ ഫൗണ്ടേഷൻ സർവേ പ്രകാരം 65 ശതമാനം മാനസികാരോഗ്യ വിദഗ്ദ്ധർ സൂചിപ്പിക്കുന്നത് തങ്ങളെ സമീപിക്കുന്ന രോഗികളിൽ സ്വയം അപകടപ്പെടുത്തുന്ന പ്രവണത വർധിച്ചതായി രേഖപ്പെടുത്തുന്നു.
- 2016ലെ മെന്റൽ ഹെൽത്ത് സർവേ പ്രകാരം രാജ്യത്തു പത്തു ലക്ഷം പേർക്ക് 3 സൈക്യാട്രിസ്റ്റുകൾ ആണുള്ളത്. സൈക്കോളജിസ്റ്റുകൾ അതിലും കുറവ്.
- മാനസികാരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം കൂടുതൽ ഗവൺമെന്റ് ഫണ്ടിങ് ഈ മേഖലയിൽ അനിവാര്യമാണ്. നിലവിൽ ആരോഗ്യ മേഖലക്കനുവദിച്ച ബജറ്റ് വിഹിതത്തിൽ 0.05 ശതമാനം മാത്രമാണ് മാനസികാരോഗ്യ സുരക്ഷക്കായി ഉൾപ്പെടുത്തിയിട്ടുള്ളത്.
- 60 ശതമാനം യുവജനങ്ങളും വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ മാനസിക സുഖാവസ്ഥ കൈവരിക്കാം എന്ന് ചിന്തിക്കുന്നവരാണ്. 20 ശതമാനം പേർ സാമൂഹിക ബന്ധങ്ങൾ, ഇടപെടലുകൾ ആണ് ഫലപ്രദമെന്നും വിശ്വസിക്കുന്നു.
- സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം വഴി നേരിട്ടുള്ള സാമൂഹ്യ ബന്ധങ്ങൾ കുറയുന്നത് മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് ഫിയാമ-നീൽസൺ സർവേയിൽ 60 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു.
Source :
https://edition.cnn.com/2020/09/06/india/india-mental-health-dst-intl-hnk/index.html