Skip to content Skip to sidebar Skip to footer

സ്വച്ഛ് ഭാരതും ജൽ ജീവനും: എന്നിട്ടും ഇന്ത്യയിൽ കോളറ പടരുന്നു!?

ഈ വർഷം ജൂലൈയിൽ, മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആരോഗ്യവകുപ്പ് 354 കോളറ കേസുകൾ രേഖപ്പെടുത്തുകയുണ്ടായി. ഇത് ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലേതിൽ വെച്ച് ഏറ്റവും വലിയ രോഗവ്യാപന നിരക്കാണ്. എന്നാൽ ഔദ്യോഗിക കണക്കുകളിൽ 18 പേർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചതായി കാണുന്നുള്ളൂ.

“ഒരു ഗ്രാമത്തിൽ കോളറ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ആ ഗ്രാമത്തിൽ നിന്ന് എല്ലാ സാമ്പിളുകളും പരിശോധനയ്ക്ക് അയക്കില്ല. ഞങ്ങൾ അതിനെ ‘എപ്പിഡെമിയോളജിക്കൽ’ ആയി ബന്ധിപ്പിച്ചുകൊണ്ട് രോഗികളെ ചികിത്സിക്കുകയാണ് ചെയ്യുക.” അമരാവതി ജില്ലയുടെ അഡീഷണൽ ജില്ലാ ഹെൽത്ത് ഓഫീസർ ഡോ രേവതി സബലെയുടെ വാക്കുകളാണിത്. കൾച്ചർ ടെസ്റ്റിനായി 76 സാമ്പിളുകൾ മാത്രമാണ് അയച്ചതെന്ന് സബലെ പറയുന്നു.

ഔദ്യോഗിക കണക്ക് കുറച്ചു കാണിക്കാനുള്ള മറ്റൊരു കാരണം ഈ പകർച്ചവ്യാധി വിരൽ ചൂണ്ടുന്നത് രാജ്യത്തെ ജല, ശുചിത്വ സംവിധാനങ്ങളിലെ വലിയ വിടവുകളിലേക്കാണ് എന്നതാണ്. കോളറ സാധാരണയായി പകരുന്നത് കുടിവെള്ളത്തിലൂടെയോ രോഗബാധിതരുടെ മലം കലർന്ന ഭക്ഷണപാനീയങ്ങളിലൂടെയോ ആണ്. അതായത് തുറന്ന മലമൂത്ര വിസർജ്ജനത്തിലൂടെയാണ് കോളറ പകരുന്നത്. രോഗം ബാധിച്ച മലത്തിൽ ഇരിക്കുകയും പിന്നീട് ഭക്ഷണത്തെ മലിനമാക്കുകയും ചെയ്യുന്ന ഈച്ചയിലൂടെ ഇത് പടർന്നേക്കാം. എന്നാൽ അണുബാധയുള്ള മലം എങ്ങനെയെങ്കിലും കുടിവെള്ളത്തിൽ കലരുമ്പോഴാണ് സാധാരണയായി ഇത് പടരുന്നത്.

സമീപ വർഷങ്ങളിൽ, സർക്കാർ ഇത് കേന്ദ്രീകരിച്ചു നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. അതിൽ പ്രധാനപെട്ടവയാണ് സുരക്ഷിതമായ കുടിവെള്ള ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള ജൽ ജീവൻ മിഷൻ, തുറന്ന മലമൂത്രവിസർജ്ജനം അവസാനിപ്പിക്കുന്നതിനുള്ള സ്വച്ഛ് ഭാരത് മിഷൻ എന്നിവ. എന്നാൽ ഈ രണ്ട് പദ്ധതികളും നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.

കോളറ ബാധിച്ചു മരിച്ച മഹാരാഷ്ട്ര സ്വദേശി അഖണ്ഡേ (27).

“അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അതിന്റെ പ്രവർത്തനങ്ങളിലും അറ്റകുറ്റപ്പണികളിലും അതേ ശ്രദ്ധ കാണിക്കുന്നില്ല. ഞങ്ങൾ ഇതിനെ നിർമ്മാണ -അവഗണന-പുനർനിർമ്മാണ മാതൃക എന്ന് വിളിക്കുന്നു”-ലോകബാങ്ക് കൺസൾട്ടന്റ് മൂർത്തി ജൊന്നല ഗദ്ദ പറയുന്നു.

300 കോടി രൂപ വകയിരുത്തി 2020-ലാണ് അമരാവതി ജില്ലയിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പ് ആരംഭിക്കുന്നത്. 4.42 ലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ 3.58 ലക്ഷം കുടുംബങ്ങളിലും (81%) ഇപ്പോൾ ടാപ്പ് കണക്ഷനുള്ളതായി സർക്കാർ കണക്കുകൾ കാണിക്കുന്നുമുണ്ട്.

ടാപ്പ്-വാട്ടർ കണക്ഷനുകളുടെയും ഗാർഹിക ടോയ്‌ലറ്റുകളുടെയും എണ്ണം വർദ്ധിപ്പിച്ചുവെന്ന അവകാശവാദങ്ങൾ നിലനിൽക്കെ, അമരാവതിയിലെ രോഗവ്യാപനം ഇതിൽ പലതും ജീർണാവസ്ഥയിലോ, പ്രവർത്തനരഹിതമോ ആണെന്ന യഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അമരാവതിയിൽ കോളറ പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന് കണ്ടുപിടിക്കാനായിട്ടില്ല. എന്നാൽ പഞ്ച്‌ഡോംഗ്രി, കൊയ്‌ലാരി ഗ്രാമങ്ങളിൽ ഉപയോഗിക്കുന്ന കിണറുകളിൽ നിന്നാവാം രോഗം പടർന്നതെന്ന് ജില്ലാ ഉദ്യോഗസ്ഥർ സംശയിക്കുന്നു. രോഗവ്യാപനത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കിണറുകളിലെയും വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ആദ്യത്തെ മരണം നടന്ന് 12 മണിക്കൂറിനുള്ളിൽ ജില്ലാ ഉദ്യോഗസ്ഥർ ഏകദേശം 15 ഗ്രാമങ്ങളിൽ നിന്നും 60-70 സ്രോതസ്സുകളിൽ നിന്നും കുടിവെള്ളം പരിശോധിച്ചതായി അമരാവതി ജില്ലാ പരിഷത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അവിശ്യന്ത് പാണ്ഡ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ 20 ശതമാനവും കുടിക്കാൻ യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.

അമരാവതിയിൽ കോളറ പൊട്ടിപ്പുറപ്പെട്ടതിന്റെ ഉറവിടം എന്ന് കരുതപ്പെടുന്ന കിണർ/ ശിവം പഡ്‌ലിവാർ (സ്ക്രോൾ ).

മലിനമായ സ്രോതസ്സുകളിൽ നിന്ന് ജനങ്ങൾ കുടിവെള്ളം ശേഖരിക്കൽ ഇല്ലാതാക്കാനാണ് 2019-ൽ കേന്ദ്ര സർക്കാർ ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമിട്ടത്. 3.60 ലക്ഷം കോടി രൂപ ചെലവിൽ, 2024-ഓടെ 19 കോടി ഗ്രാമീണ കുടുംബങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിക്ക് കീഴിൽ – 2019 മുതൽ, ഇന്ത്യയിലെ ടാപ്പ് കണക്ഷനുകൾ 3.2 കോടിയിൽ നിന്ന് അല്ലെങ്കിൽ ഗ്രാമീണ കുടുംബങ്ങളുടെ 16% ൽ നിന്ന് 9.8 കോടി അല്ലെങ്കിൽ 51% ഗ്രാമീണ കുടുംബങ്ങളായി ഉയർന്നു. മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ഒഴികെയുള്ള സംസ്ഥാനങ്ങൾ 10% ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്, മിക്ക സംസ്ഥാനങ്ങളും 50% ത്തിനു മുകളിൽ ലക്‌ഷ്യം കൈവരിച്ചു.

ജൽ ജീവൻ മിഷനു കീഴിൽ വീടുകളിൽ ടാപ്പ് കണക്ഷനുകൾ എത്തിച്ച ഗ്രാമങ്ങളിൽ കൊയ്‌ലാരിയും പഞ്ച്‌ഡോംഗ്രിയും ഉൾപ്പെടുന്നുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ഗ്രാമങ്ങളിൽ ടാപ്പ് ലഭ്യത 100% ആകുമെന്ന് ജില്ലാ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.

നേരത്തെ, സ്വച്ഛ് ഭാരത് മിഷനു കീഴിൽ വലിയൊരു തുക ചിലവഴിച്ചു അമരാവതിയിൽ 2.35 ലക്ഷം ടോയ്‌ലറ്റുകൾ നിർമ്മിച്ചിരുന്നു. 2018 ഏപ്രിലിൽ അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയെ തുറസ്സായ മലമൂത്ര വിസർജന മുക്തമായി പ്രഖ്യാപിക്കുക പോലുമുണ്ടായി.

എന്നാൽ, തുറസ്സായ മലമൂത്ര വിസർജനത്തിൽ നിന്നും മുക്തമായി, കുടിവെള്ള ടാപ്പുകൾ ലഭ്യമായിരുന്നിട്ടും പിന്നെങ്ങനെയാണ് അമരാവതിയിൽ കോളറ പടർന്നു പിടിച്ചത്?

പ്രതിവാര റിപ്പോർട്ടുകൾ കാണിക്കുന്നത് 2022ൽ രാജ്യത്ത് മൂന്നിടങ്ങളിലായി കോളറ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നാണ്: പശ്ചിമ ബംഗാളിൽ രണ്ടിടത്തും, ഒഡീഷയിലും. കുറഞ്ഞത് 126 പേരെയെങ്കിലും രോഗം പിടികൂടിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നിന്ന് പരിശോധിച്ച 13 ജല സാമ്പിളുകളിൽ ഒമ്പതും മലിനമായതും കുടിക്കാൻ യോഗ്യമല്ലാത്തതുമാണ്.

എന്നാൽ മഹാരാഷ്ട്രയിലെ താനെയിൽ മാർച്ച് 28ന് ഉണ്ടായ കോളറ വ്യാപനത്തെ പറ്റി ഈ പ്രതിവാര റിപ്പോർട്ടുകളിൽ പരാമർശിക്കുന്നില്ല. താനെയിലെ ഷിറോലെ ഗ്രാമത്തിലുള്ള സർക്കാർ റസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുന്ന 29 കുട്ടികളെയാണ് രോഗം പിടികൂടിയത്, 11 വയസ്സുള്ള ഒരു പെൺകുട്ടി മരണപ്പെടുകയും ചെയ്തു. കൾച്ചർ പരിശോദനയിൽ കോളറയാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ അധികൃതർ പറയുന്നു.

ഇന്ത്യയിലെ കോളറ കേസുകൾ റിപ്പോർട്ട് ചെയ്യപെടാതിരിക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്. പരിശോധന സംവിദാനങ്ങളുടെയും മറ്റു സൗകര്യങ്ങളുടെയും അഭാവം അതിൽ പ്രധാനപെട്ടതാണ്. എന്നാൽ ചിലപ്പോൾ രാഷ്ട്രീയ സമ്മർദ്ദം മൂലവും രോഗം റിപ്പോർട്ട് ചെയ്യപെടാതിരിക്കാം. ചിലപ്പോൾ, രാജ്യത്തെ കോളറ വ്യാപനത്തിന്റെ കണക്കുകൾ നമ്മൾ അറിയുന്നതിനും കേൾക്കുന്നതിനും എത്രയോ മുകളിലായിരിക്കാം. അമരാവതിയിലെ കണക്കുകൾ നമ്മൾ അറിയാതെ പോയതുപോലെ അതും അറിയാതെ പോകുന്നതായിരിക്കാം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.