Skip to content Skip to sidebar Skip to footer

ട്വിറ്ററിൽ ആ ഏജൻ്റ് എന്താണ് ചെയ്തത്?

ട്വിറ്ററിൻ്റെ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോയുടെ വെളിപ്പെടുത്തൽ!

ട്വിറ്ററിന്റെ ശമ്പളപ്പട്ടികയിൽ തങ്ങളുടെ “ഏജൻ്റുമാരിൽ ഒരാളെ” ഉൾപ്പെടുത്താൻ ഇന്ത്യയിലെ ഭരണകൂടം തങ്ങളെ നിർബന്ധിച്ചതായി ട്വിറ്റർ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോ. 2022 ഓഗസ്റ്റ് 23ന്, വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സർക്കാർ “തീവ്രമായ പ്രതിഷേധങ്ങൾ” നേരിട്ട സന്ദർഭത്തിൽ ഈ “ഏജന്റിന്” ട്വിറ്റർ യുസേഴ്‌സിന്റെ ഡാറ്റയിലേക്ക് ആക്സസ് നൽകിയിരുന്നവെന്നും പീറ്റർ സാറ്റ്‌കോ സമർപ്പിച്ച പരാതിയിൽ പറയുന്നു.

ഏത് പ്രതിഷേധത്തെകുറിച്ചാണ് സാറ്റ്‌കോയുടെ പരാമർശം എന്നത് വ്യക്തമല്ല. എന്നാൽ, 2021 ഫെബ്രുവരിയിൽ കർഷക പ്രതിഷേധത്തിനിടെ ‘#ModiPlanningFarmerGenocide’ എന്ന ഹാഷ്‌ടാഗിൽ ട്വീറ്റ് ചെയ്ത 250 ഓളം ട്വിറ്റർ ഹാൻഡിലുകൾ തടഞ്ഞുവെക്കാൻ ട്വിറ്ററിന് നിർദ്ദേശം നൽകിയിരുന്നു.

പ്രമുഖ മാധ്യമ സ്ഥാപനമായ കാരവൻ മാസികയുടെയും സമരത്തിൽ പങ്കാളികളായ കർഷകരെ പ്രതിനിധീകരിക്കുന്ന സംയുക്ത മുന്നണിയായ കിസാൻ ഏകതാ മോർച്ചയുടെയും ട്വിറ്റർ അക്കൗണ്ടുകൾ ഇത്തരത്തിൽ തടഞ്ഞവയിൽപ്പെടുന്നു. പിന്നീട് അക്കൗണ്ടുകൾ ട്വിറ്റർ പുനഃസ്ഥാപിച്ചെങ്കിലും നിർദ്ദേശങ്ങൾ പാലിക്കാത്തതിന് കമ്പനിക്ക് നോട്ടീസ് നൽകുകയുണ്ടായി.

സാറ്റ്‌കോയുടെ വെളുവെടുത്തലിൻ്റെ പ്രസക്‌ത ഭാഗങ്ങൾ:

“തങ്ങളുടെ ഒരു ഏജന്റിനെ കമ്പനിയിൽ നിയമിക്കാൻ ഇന്ത്യ ഗവൺമെന്റ് ട്വിറ്ററിനെ നിർബന്ധിച്ചിരുന്നു. ട്വിറ്ററിന്റെ അടിസ്ഥാന വാസ്തുവിദ്യാ പിഴവുകൾ കാരണം ഇത്തരം ഗവൺമെന്റ് ഏജന്റുമാർക്ക് വലിയ അളവിൽ സെൻസിറ്റീവ് ഡാറ്റയിലേക്ക് പ്രവേശനം ലഭിക്കും. ഒരു ഗവൺമെന്റ് ഏജന്റിനെ കമ്പനിയുടെ സിസ്റ്റങ്ങളിലേക്കും ഡാറ്റയിലേക്കും നുഴഞ്ഞുകയറാൻ അനുവദിക്കുന്നതിലൂടെ ട്വിറ്റർ എക്‌സിക്യൂട്ടീവുകൾ ‘ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത ലംഘിച്ചു’. ട്വിറ്ററിന്റെ സുതാര്യതാ റിപ്പോർട്ടുകൾ ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഡാറ്റാ അഭ്യർത്ഥനകളുടെ എണ്ണം പുറത്തുവിട്ടുവെങ്കിലും, കമ്പനിയുടെ ശമ്പളപ്പട്ടികയിൽ തങ്ങളുടെ ഏജന്റുമാരെ ഉൾപ്പെടുത്തുന്നതിൽ സർക്കാർ വിജയിച്ചതായി എക്സിക്യൂട്ടീവ് ടീം വിശ്വസിക്കുന്നുണ്ടെന്നത് ഉപഭോക്താക്കളിൽ നിന്ന് മറച്ചു വെച്ചു.”

“തങ്ങളുടെ ഉപഭോക്താക്കളെയും സിസ്റ്റങ്ങളെയും ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കുന്നതിലും സ്പാം കുറയ്ക്കുന്നതിലും വന്നിട്ടുള്ള പോരായ്മകൾ ട്വിറ്റർ എക്സിക്യൂട്ടീവുകൾ റെഗുലേറ്റർമാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അതിന്റെ ഡയറക്ടർ ബോർഡിൽ നിന്നും മറച്ചു വെക്കുന്നതിലൂടെ അവരെ വഞ്ചിക്കുകയായിരുന്നു. കമ്പനിയുടെ പകുതി സെർവറുകളും “കാലഹരണപ്പെട്ടതും ദുർബലവുമായ സോഫ്റ്റ്‌വെയർ” ആണ് ഉപയോഗിക്കുന്നതെന്നും, ഡാറ്റാ സംരക്ഷണത്തിന്റെ അഭാവത്തെക്കുറിച്ചുള്ള വസ്‌തുതകൾ കമ്പനി എക്സിക്യൂട്ടീവുകൾ ഡയറക്ടർമാരിൽ നിന്ന് മറച്ചുവെക്കുകയാണെന്നും സഹപ്രവർത്തകർക്ക് താൻ മുന്നറിയിപ്പ് നൽകിയിരുന്നു.”

“വിവര സുരക്ഷ സംബന്ധിച്ച അടിസ്ഥാന സൗകര്യങ്ങൾ പോലും ട്വിറ്റർ ഉറപ്പാക്കുന്നില്ല. ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ റദ്ദാക്കിയതിന് ശേഷവും ട്വിറ്റർ അവരുടെ ഡാറ്റ ഇല്ലാതാക്കുന്നില്ല. ചില സന്ദർഭങ്ങളിൽ ട്വിറ്ററിന് വിവരങ്ങൾ സംബന്ധിച്ച തുടർച്ച നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. കൂടാതെ ഉപഭോക്താക്കളുടെ ഡാറ്റയെക്കുറിച്ച് തെറ്റായ വിവരങ്ങളും കമ്പനി നൽകുന്നുണ്ട്”.

സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ചു സാറ്റ്‌കോയുടെ വെളിപ്പെടുത്തൽ 2022 ജൂലൈയിൽ യു.എസ് കോൺഗ്രസിനും ഫെഡറൽ ഏജൻസികൾക്കും അയച്ചിരുന്നു. ട്വിറ്ററിന് അതിന്റെ പ്ലാറ്റ്‌ഫോമിലുള്ള ബോട്ടുകളുടെ എണ്ണം പൂർണ്ണമായി മനസ്സിലാക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലെന്നും അത് ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും സാറ്റ്‌കോ പരാതിയിൽ പറയുന്നുണ്ട്. എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കാൻ അടുത്തിടെ ശ്രമിച്ചെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ബോട്ടുകളെയും സ്പാം അക്കൗണ്ടുകളെയും കുറിച്ചുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പിന്നീട് പിന്മാറിയത് കണക്കിലെടുക്കുമ്പോൾ ഈ ആരോപണത്തിന് പ്രാധാന്യമുണ്ട്.

പീറ്റർ സാറ്റ്‌കോ /ദി വാഷിംഗ്‌ടൺ പോസ്റ്റ്.

മോശം പ്രകടനത്തിന്റെ പേരിൽ 2022 ജനുവരിയിൽ സാറ്റ്കോയെ പുറത്താക്കിയതായി ട്വിറ്റർ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിനെ അറിയിക്കാനുള്ള ശ്രമങ്ങൾക്ക് ശേഷമാണ് താൻ ‘വിസിൽ ബ്ലോവറായി’ മാറിയതെന്ന് സാറ്റ്‌കോ പറഞ്ഞു. ഫേസ്ബുക്ക് വിസിൽബ്ലോവർ ഫ്രാൻസെസ് ഹൗഗനെ പ്രതിനിധീകരിച്ച ‘വിസിൽബ്ലോവർ എയ്ഡാ’ണ് അദ്ദേഹത്തെ പ്രതിനിധീകരിക്കുന്നത്.

സുരക്ഷയും സ്വകാര്യതയും ദീർഘകാലമായി കമ്പനിയുടെ മുൻഗണനകളാണെന്നും, സാറ്റ്‌കോ ഉന്നയിച്ച ആരോപണങ്ങൾ അവസരവാദപരവും ട്വിറ്റർ ഓഹരി ഉടമകളെയും ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കുന്ന രീതിയിൽ സൃഷ്ടിക്കപ്പെട്ടവയാണെന്നും ട്വിറ്റർ പ്രതികരിച്ചിട്ടുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.