Skip to content Skip to sidebar Skip to footer

ടോക്കിയോയിലെ സന്തോഷവും ദൽഹിയിലെ നിലവിളിയും

ഞാൻ ഇതെഴുതുമ്പോൾ, ഒൻപത് വയസ്സുള്ള ദളിത് പെൺകുട്ടിയുടെ കണ്ണുകൾ ഞാൻ കാണുന്നു. അവളുടെ ആ ദുരന്തത്തിൽ ഞാൻ അസ്വസ്ഥനാണ്. അവളുടെ ഭയാനകമായ വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവൾ നടത്തിയ നിലവിളിയും കരച്ചിലും എന്റെ കാതുകളിൽ മുഴങ്ങികേൾക്കുന്നുണ്ട്.

സുവർണ്ണ നേട്ടങ്ങളോടെ ടോക്കിയോ ഒളിമ്പിക്സിന് കൊടിയിറങ്ങിയതിൻ്റെ സന്തോഷത്തിലും, ദൽഹിയിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയും കുടുംബവും നമ്മുടെ വേദനയായി നിലകൊള്ളുന്നു. 100 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക്സിൽ സ്വർണമെഡൽ ലഭിച്ചതാണ് ഈ ഒളിമ്പിക്സിൻ്റെ പ്രത്യേകത. ടോക്കിയോയിലെ നമ്മുടെ കായികതാരങ്ങൾ  മികച്ച പ്രകടങ്ങൾ കാഴ്ച്ചവെക്കുമ്പോൾ തന്നെയാണ് മറ്റൊരു ഭാഗത്ത് ഡൽഹിയിലെ ശ്മശാനത്തിൽ ഒൻപത് വയസുള്ള ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത ശരീരം കത്തിച്ച വാർത്ത പുറത്ത് വന്നത്. 

ഒളിമ്പിക്സ് താരങ്ങളുടെ പ്രകടനങ്ങളെ  പ്രധാനമന്ത്രി പ്രശംസിക്കുമ്പോൾ തന്നെ ഡൽഹിയിലെ ദളിത് പെൺകുട്ടിയുടെ കൊലപാതത്തെ കുറിച്ച് ഇതുവരെ പ്രധാനമന്ത്രി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. ഇതിൻ്റെ പ്രധാന കാരണം ജാതി വിവേചനമാണെന്ന് വിമർശനമുയരുന്നു. 

പുരോഗമന വാദികളാണന്ന് നാം വീമ്പിളക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ തന്നെയാണ് ഇത്തരം ജാതി വിവേചനങ്ങൾ ഇവിടെ നടമാടുന്നത്. എത്ര ഭീകരമാണ് ഈ അവസ്ഥ. ഡൽഹിയിൽ പെൺകുട്ടിക്ക് നേരെ നടന്ന അക്രമണത്തിൽ നടപടി എടുക്കുന്നതിനുപകരം അതിനെ ന്യായീകരിക്കാനാണ് നമ്മുടെ സർക്കാർ ശ്രമിക്കുന്നത്. “മോദി സർക്കാരിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം  വെച്ച് നടത്തിയ ഒരു നാടകമാണിതെന്നാണ്” പ്രതിപക്ഷത്തെ, പ്രത്യേകിച്ച്  കോൺഗ്രസിനെ കുറ്റപ്പെടുത്തി കൊണ്ട് ബി.ജെ.പി വക്താക്കൾ പറയുന്നത്. ബിജെപിയുടെ തന്നെ  ദേശീയ വനിതാ കമ്മീഷന്റെ മുൻ അധ്യക്ഷ, മരിച്ച പെൺകുട്ടിയുടെ ജാതി സ്വത്വം പരാമർശിച്ചാണ് വിമർശനങ്ങളെ പ്രതിരോധിച്ചത്. എന്തൊരു അധ:പതനമാണ് നമ്മുടെ രാജ്യത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ജാതി അധിക്ഷേപങ്ങൾ ഇവിടെ ഒറ്റപെട്ട സംഭവമേയല്ല.

ഇന്ത്യൻ വനിതാ ഹോക്കി താരങ്ങൾക്കും സംഭവിച്ചത് ഇത് തന്നെയാണ്. വന്ദന കത്താരിയയുടെ കുടുംബത്തിന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപം ഇതിന്റ മറ്റൊരു ഉദാഹരമാണ്. വന്ദന കട്ടാരിയയുടെ കുടുംബം ഒളിമ്പിക്‌സിൽ അവളുടെ പ്രകടനം ആഘോഷിക്കുമ്പോൾ പടക്കം പൊട്ടിച്ചു കൊണ്ട് ജാതീയ മുദ്രാവാക്യം വിളിച്ച് ആളുകൾ ഇവരെ അധിക്ഷേപ്പിക്കുകയാണ്. ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ മുഖം വികൃതമാക്കിയ കുറ്റകൃത്യമാണ് ജാതിവാദികൾ എന്നും ചെയ്തിട്ടുള്ളത്. ദളിത് കളിക്കാര്‍ കൂടുതലുള്ളതു കൊണ്ടാണ് ഇന്ത്യന്‍ ടീം തോറ്റതെന്ന് വന്ദനയുടെ വീട്ടിലെത്തി ചിലർ അധിക്ഷേപിച്ചിരിക്കുന്നു. ഒളിമ്പിക്സ് ഹോക്കി സെമിയില്‍ അര്‍ജന്റീനയോട് തോറ്റതിനു പിന്നാലെയായിരുന്നു ഈ ജാതി അധിക്ഷേപം. ടൂര്‍ണമെന്റിലെത്തന്നെ മികച്ച താരങ്ങളില്‍ ഒരാളാണ് വന്ദന കത്താരി. ഒളിംപിക്‌സ് ഹോക്കിയില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതകൂടിയാണ് അവർ. എന്നിട്ടും ഒരു തോൽവിയുടെ പേരിൽ ജാതി അധിക്ഷേപം നേരിടേണ്ടി വരുന്നു എന്നത് ഇന്ത്യയുടെ സാമൂഹികാവസ്ഥയിലും രാഷ്ട്രീയ മേഖലകളിലും എത്രത്തോളം ജാതീയത നിഴലിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. 

ദൽഹിയിലെ കുറ്റകൃത്യത്തിൽ പ്രതിയായ വ്യക്തി ഈ ശ്മശാനത്തിലെ തന്നെ താമസക്കാരനായ പുരോഹിതനാണ്. അദ്ദേഹത്തിനെതിരെയും കുറ്റാരോപിതരായ പങ്കാളികൾക്കെതിരെയും പോക്‌സോ നിയമപ്രകാരവും സെക്ഷൻ 302 (കൊലപാതകം), 376 (ബലാത്സംഗം) തുടങ്ങിയ വകുപ്പുകൾ പ്രകാരവും കേസുകൾ ചുമത്തിയിട്ടുണ്ടങ്കിലും ഇത് വരെ നടപടിയൊന്നും എടുത്തിട്ടില്ല. മരിച്ച പെൺകുട്ടിയുടെ അമ്മ കണ്ണീരോടെ പ്രതിഷേധിച്ചതിന് ശേഷമാണ്, എസ്.സി/എസ്.ടി കമ്മീഷനു മുമ്പിൽ വിഷയം എത്തിയത്. എന്നിരുന്നാലും, രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും കുടുംബത്തിന്റ  നഷ്ടത്തിൽ പങ്കുചേർന്ന്, അവരെ സന്ദർശിക്കുന്നത് ആശാവഹമാണ്. 

ഒരു ‘ഉയർന്ന’ ജാതിക്കാരൻ ഒരു ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യില്ലെന്ന് ആർക്കാണ് പറയാൻ കഴിയുക. ഒരു ഉയർന്ന ജാതിക്കാരൻ ഒരു ദളിത്  പെൺകുട്ടിയെ എന്തെങ്കിലും ചെയ്താൽ അത് ചോദിക്കാനും പറയാനും ആരും ഉണ്ടാകില്ല. കാരണം അവൾ താഴന്ന ജാതിയാണ്. 

ഇന്ത്യയിൽ മാത്രമല്ല ലോകത്തും ജാതിയുടെ പേരിൽ നിരവധി സംഭവ വികാസങ്ങളാണ് നടക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജോർജ് ഫ്ലോയിഡ്. അമേരിക്കയിലെ തടവുകാരിൽ ഭൂരിഭാഗവും കറുത്തവരും ലാറ്റിൻ പൗരന്മാരുമാണന്നാണ് കണക്കുകൾ പറയുന്നത്.  അമേരിക്കയിൽ ഇത് കറുത്ത വർഗക്കാരാണെങ്കിൽ ഇന്ത്യയിൽ അവർ ദളിതരോ, ആദിവാസികളോ, മുസ്ലീങ്ങളോ ആണെന്നതിൽ അതിശയിക്കാനില്ല. ഞാൻ ഇത് എഴുതുമ്പോൾ, ഒൻപത് വയസ്സുള്ള ദളിത് പെൺകുട്ടിയുടെ കണ്ണുകൾ ഞാൻ കാണുന്നു. അവളുടെ ഭയങ്കരമായ ഒരു അവസ്ഥയിൽ ഞാൻ അസ്വസ്ഥനാണ്. അവളുടെ ഭയാനകമായ വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവൾ നടത്തിയ ആക്രോശവും അഭ്യർത്ഥനയും എന്റെ കാതുകളിൽ ഞാൻ മുഴങ്ങികേൾക്കുന്നുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.