Skip to content Skip to sidebar Skip to footer

മെഡലിൻ്റെ അഭിമാനം ജാതിയുടെ അപമാനം

2021ലെത്തിയിട്ടും, കോവിഡ് മഹാമാരി മത ജാതിവിവേചനമന്യേ മനുഷ്യനെ പിടിച്ചുകുലുക്കിയിട്ടും, നാം ജാതിയുടെ മതിൽക്കെട്ടുകളിൽ അപമാനകരമാം വിധം അഭിരമിക്കുകയാണെന്ന് പറയാതെ വയ്യ. ടോക്കിയോവിൽ പി.വി സിന്ധുവും ലവ്‌ലിനയും ഇന്ത്യയുടെ യശസ്സ് ഉയർത്തിയപ്പോൾ, ഓൺലൈനിൽ ഇവരുടെ ജാതിയും മതവും പരതി ചിലർ ഇന്ത്യയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തിയിരിക്കുന്നു. 

അവർ എല്ലാം മറന്ന് പോരാടി രാജ്യത്തിന് ഒളിമ്പിക്സ് മെഡൽ സമ്മാനിക്കുന്നു. രാജ്യം പക്ഷേ, അവരുടെ ജാതി തിരഞ്ഞ് അപമാനം തിരിച്ച് നൽകുന്നു. 2021ലെത്തിയിട്ടും, കോവിഡ് മഹാമാരി മത ജാതിവിവേചനമന്യേ മനുഷ്യനെ പിടിച്ചുകുലുക്കിയിട്ടും, നാം ജാതിയുടെ മതിൽക്കെട്ടുകളിൽ അപമാനകരമാം വിധം അഭിരമിക്കുകയാണെന്ന് പറയാതെ വയ്യ. ടോക്കിയോവിൽ പി.വി സിന്ധുവും ലവ്‌ലിനയും ഇന്ത്യയുടെ യശസ്സ് ഉയർത്തിയപ്പോൾ, ഓൺലൈനിൽ ഇവരുടെ ജാതിയും മതവും പരതി ചിലർ ഇന്ത്യയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തിയിരിക്കുന്നു. എന്നാൽ, പാo പുസ്തകങ്ങളിൽ നിന്ന് ജാതിവാലുകൾ നീക്കം ചെയ്യാൻ തീരുമാനിച്ച് തമിഴ്നാട് അതിനിടയിലും നമുക്ക് പ്രതീക്ഷ പകരുന്നു.

സഹസ്രാബ്ധങ്ങളായി ഇന്ത്യയുടെ സമൂഹിക ജീവിതത്തി ആണ്ടിറങ്ങിക്കിടക്കുന്ന ഒന്നാണ് ജീതീയത. ജനങ്ങളെ വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും മതത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ തരംതിരിക്കുകയും അധികാരം സ്ഥാപിക്കുകയും ചെയ്യുന്ന പ്രവണതകൾക്ക് ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. അതിൽ ഏറ്റവും നീചമായ ആചാരമാണ് ജാതിവിവേചനം. പല സന്ദർഭങ്ങളിലായി ജാതി വിരുദ്ധ പ്രസ്‌ഥാനങ്ങൾ ഇന്ത്യയിൽ ഉടലെടുത്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ഡോ. അംബേദ്കർ ജാതി വിരുദ്ധ പ്രവർത്തനങ്ങളുടെ നായകൻ കൂടി ആയിരുന്നു. അദ്ദേഹം ഇന്നും അടിച്ചമർത്തപ്പെടുന്നവരുടെയും ജാതി വിവേചനങ്ങൾ നേരിടുന്നവരുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും പോരാട്ടങ്ങളുടെ പ്രചോദനമാണ്. ജാതി അധിക്ഷേപങ്ങളും വിവേചനങ്ങളും കുറ്റകരമാണെങ്കിലും ഇന്നും പല വിധത്തിൽ അത് തുടരുക തന്നെയാണ്. Vandana Katariya

ഇന്ത്യൻ വനിതാ ഹോക്കി താരം വന്ദന കത്താരിയയുടെ കുടുംബത്തിന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപം ഇതിൻ്റെ ഒന്നാന്തരം തെളിവാണ്. ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ മുഖം വികൃതമാക്കിയ കുറ്റകൃത്യമാണ് ജാതിവാദികൾ ചെയ്തിട്ടുള്ളത്. ദളിത് കളിക്കാര്‍ കൂടുതലുള്ളതു കൊണ്ടാണ് ഇന്ത്യന്‍ ടീം തോറ്റതെന്ന് വന്ദനയുടെ വീട്ടിൽ ചിലർ അധിക്ഷേപിച്ചിരിക്കുന്നു. ഒളിമ്പിക്സ് ഹോക്കി സെമിയില്‍ അര്‍ജന്റീനയോട് തോറ്റതിനു പിന്നാലെയായിരുന്നു ഈ ജാതി അധിക്ഷേപം. ടൂര്‍ണമെന്റിലെത്തന്നെ മികച്ച താരങ്ങളില്‍ ഒരാളാണ് വന്ദന കത്താരി. ഒളിംപിക്‌സ് ഹോക്കിയില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതകൂടിയാണ് അവർ. എന്നിട്ടും ഒരു തോൽവിയുടെ പേരിൽ ജാതി അധിക്ഷേപം നേരിടേണ്ടി വരുന്നു എന്നത് ഇന്ത്യയുടെ സാമൂഹികാവസ്ഥയിലും രാഷ്ട്രീയ മേഖലകളിലും എത്രത്തോളം ജാതീയത നിഴലിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. 

ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത പി.വി സിന്ധുവിനെക്കുറിച്ച് ഇന്ത്യക്കാർക്ക് അറിയേണ്ട പ്രധാന കാര്യവും ജാതി തന്നെ എന്നു വരുന്നത് എത്ര ദയനീയമാണ്! സിന്ധുവിൻ്റെ മെഡൽ നേട്ട വാർത്തക്കു പിന്നാലെയാണ് നാണം കെടുത്തുന്ന മറ്റൊരു വാർത്തയും പുറത്തുവന്നത്. സിന്ധുവിനെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞെ പ്രധാനപ്പെട്ട ഒരു കാര്യം അവരുടെ ജാതിയാണത്രെ! ഒരു തരത്തിൻ്റെ പോരാട്ടത്തെയും വിജയത്തെയുംകാൾ പ്രധാനമാണ് അവരുടെ ജാതി എന്ന് കരുതുന്നവർ, ഈ ജനം എന്തൊരു വിവേചന മനസാണ് വെച്ചു പുലർത്തുന്നത്!

ബോക്‌സിംഗില്‍ ഒളിമ്പിക് മെഡല്‍ ഉറപ്പിച്ച ഇന്ത്യന്‍ താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നിന്റെ മതം തിരഞ്ഞതാണ് മറ്റൊരു സംഭവം. ലവ്‌ലിനയെ കുറിച്ച് ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ മൂന്നാമത്തെ കാര്യം അവരുടെ മതം ഏതെന്നായിരുന്നു. ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ സെമിയിൽ കടക്കുന്ന ആദ്യ അസം വനിതകൂടിയാണ് ലവ്‌ലിന. 2018 ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പരാജയപ്പെടുത്തിയ നീന്‍ ചിങ് ചെനിനെ തോൽപ്പിച്ചാണ് ലവ്‌ലിന ഇത്തവണ സെമിയിൽ കടന്നത്. മുഹമ്മദ് അലിയുടെയും മേരി കോമിന്റെയും ആരാധികയായ ലവ്‌ലിന, പ്രകടനം മെച്ചപ്പെടുത്താന്‍ ഇവരുടെ ചുവടുകള്‍ നിരീക്ഷിച്ച് പഠിക്കാറുള്ളതായി പറഞ്ഞിരുന്നു. Google search trends

ഇന്ത്യൻ സമൂഹിക മണ്ഡലം പൊതുവെ ജാതീയതയിൽ അഭിരമിക്കുമ്പോഴും, തമിഴ്നാട്ടിൽ നിന്ന് ചില ശുഭ വാർത്തകൾ ലഭിക്കുന്നതും കാണാതിരുന്നു കൂടാ. സ്‌കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് പ്രമുഖ വ്യക്തികളുടെയും നേതാക്കളുടെയും പേരിന് പിന്നാലെയുള്ള ജാതിവാൽ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. മൂന്ന് വർഷത്തിനിടെ അച്ചടി പൂർത്തിയായ പന്ത്രണ്ടോളം പാഠപുസ്തകങ്ങളിലാണ് മുഖ്യമായും തിരുത്തലുകൾ വരുത്തിയത്. കുട്ടികളിൽ ജാതീയമായ വേർതിരിവും ചിന്തയും ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ മുൻകാലങ്ങളിൽ മുഖ്യമന്ത്രിമാരായിരുന്ന എം.ജി.ആർ, കരുണാനിധി എന്നിവരും റോഡുകൾക്കും സ്ഥാപനങ്ങൾക്കും പ്രമുഖരുടെ പേരുകൾ ഇടുമ്പോൾ ജാതിവാൽ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.