Skip to content Skip to sidebar Skip to footer

ഇന്ത്യൻ മാധ്യമങ്ങളുടെ ഉടമസ്ഥർ ഇവരൊക്കെയാണ്.

മാധ്യമങ്ങളുടെ നയ തീരുമാനങ്ങളിൽ ഉടമസ്ഥതക്ക് വലിയ പങ്കുണ്ടല്ലോ! ഇന്ത്യയിലെ പ്രധാന വാർത്താ ചാനലുകളുടെ ഉടമസ്ഥർ ആരൊക്കെയെന്ന് ഫാക്ട് ഷീറ്റ്സ് പരിശോധിക്കുന്നു.

റിപ്പബ്ലിക് ടിവി

ഇംഗ്ലീഷ് വാർത്ത ചാനൽ.

എസ്.എ.ആർ.ജി മീഡിയ ഹോൾഡിങ് എന്ന കമ്പനിയാണ് റിപ്പബ്ലിക് ടിവിയുടെ ഉടമസ്ഥർ. അർണബ് ഗോസ്വാമി, അദ്ദേഹത്തിന്റെ ഭാര്യ സമ്യബ്രത ഗോസ്വാമി എന്നിവരാണ് കമ്പനിയുടെ ഓഹരി ഉടമകൾ. 93 ശതമാനം ഓഹരി അർണബ്‌ ഗോസ്വാമിയുടേതാണ്.

ടൈംസ് നൗ

ഇംഗ്ലീഷ് വാർത്ത ചാനൽ.

ബെന്നറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡിന്റെ ടൈംസ് ഗ്രൂപ്പാണ് ഉടമസ്ഥർ. ജൈൻ കുടുംബത്തിൻ്റേതാണ് ഈ കമ്പനി. 100% ഓഹരിയും ജൈൻ കുടുംബത്തിനു തന്നെ.

സീ ന്യൂസ്

ഹിന്ദി വാർത്ത ചാനൽ.

എസ്സെ. എൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സീ മീഡിയയാണ് ചാനലിന്റെ ഉടമസ്ഥർ. ഡോ.സുഭാഷ് ചന്ദ്രയുടേതും കുടുംബത്തിൻ്റേതുമാണ് ഈ കമ്പനി. 40.83 ശതമാനം ഓഹരിയാണ് ഇവർക്കുള്ളത്. ബി.ജെ.പി യുടെ പ്രതിനിധിയായി രാജ്യസഭാ എം.പി ആയിരുന്നു ഡോ.സുഭാഷ് ചന്ദ്ര.

എൻ.ഡി. ടിവി- 24×7

രാജ്യത്തെ ആദ്യത്തെ 24 മണിക്കൂർ ഇംഗ്ലീഷ് ന്യൂസ് ചാനലാണ് എൻ.ഡി.ടി.വി 24×7.

ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡ്(എൻ.ഡി.ടി.വി)എന്ന കമ്പനിക്കാണ് ചാനലിന്റെ ഉടമസ്ഥാവകാശം. ഡോ പ്രണോയ് റോയി, അദ്ദേഹത്തിന്റെ ഭാര്യ രാധിക റോയി എന്നിവരുടേതാണ് ഈ കമ്പനി. 61.45 ശതമാനം ഓഹരിയാണ് പ്രണോയ് റോയിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും ഉള്ളത്. നിലവിൽ അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി മീഡിയ ഗ്രൂപ്പ് കമ്പനിയുടെ പ്രധാന ഓഹരികൾ സ്വന്തമാക്കി.

എൻ.ഡി.ടി.വി ഇന്ത്യ

24 മണിക്കൂർ ഹിന്ദി വാർത്ത ചാനൽ.

ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡ് (എൻ.ഡി.ടി.വി) എന്ന കമ്പനിതന്നെയാണ് എൻ.ഡി.ടി.വി ഇന്ത്യയുടെയും ഉടമസ്ഥർ. ഡോ പ്രണോയ് റോയി, ഭാര്യ രാധിക റോയി എന്നിവരുടേതാണ് കമ്പനി. 61.45 ശതമാനമാണ് പ്രണോയ് റോയിയുടെയും ഭാര്യയുടേയും ഓഹരി. നിലവിൽ അദാനി കമ്പനി പ്രധാന ഓഹരികൾ സ്വന്തമാക്കി.

ഒഡീഷ ടിവി

ഒറിയ ഭാഷയിലെ വാർത്ത ചാനൽ.

ഒഡീഷ ടെലിവിഷൻ ലിമിറ്റഡ് കമ്പനിയാണ് ചാനലിന്റെ ഉടമസ്ഥർ. പാണ്ട ഫാമിലിയാണ് ഒഡീഷ ടെലിവിഷൻ ലിമിറ്റഡിന്റെ പ്രധാന ഓഹരി ഉടമകൾ. ബൈജയന്ത് പാണ്ട അദ്ദേഹത്തിന്റെ ഭാര്യ ജഗി മംഗത് പാണ്ട എന്നിവർക്ക് കമ്പനിയുടെ 96 ശതമാനം ഓഹരിയാണ് ഉള്ളത്. ബൈജയന്ത് പാണ്ട മുൻ ലോകസഭാ, രാജ്യസഭാ അംഗം കൂടിയാണ്. നിലവിൽ ബി.ജി.പിയുടെ ദേശീയ വൈസ് പ്രസിഡൻ്റാണ്.

ന്യൂസ് ലൈവ്

വടക്കുകിഴക്കൻ പ്രദേശങ്ങളിൽ സംപ്രേഷണം ഉള്ള 24 മണിക്കൂർ അസമീസ് വാർത്ത ചാനൽ.

പ്രൈഡ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് കമ്പനിയാണ് ചാനലിന്റെ ഉടമസ്ഥാവകാശികൾ. റിങ്കി ഭൂയൻ ശർമയാണ് ചാനലിന്റെ പ്രധാന ഓഹരി ഉടമ. അവരുടെ ഭർത്താവ് നിലവിൽ ബി.ജെ.പിയുടെ സ്റ്റേറ്റ് കാബിനറ്റ് മന്ത്രിയാണ്.

എ.പി.ബി ആനന്ദ

24 മണിക്കൂർ ബംഗാളി ന്യൂസ് ചാനലാണ് എ.പി.ബി ആനന്ദ.

2003 സ്റ്റാർ ന്യൂസ് ആയി ആരംഭിച്ച ചാനൽ സ്റ്റാർ ന്യൂസിലെ പിളർപ്പിനെ തുടർന്ന് എ.പി.ബി ഗ്രൂപ്പ് ഏറ്റെടുക്കുകയും, 2012 മുതൽ ചാനൽ എ.പി.ബി ആനന്ദ എന്ന് പേര് മാറ്റുകയുമുണ്ടായി. 2012ന് ശേഷം എ.പി.ബി ഗ്രൂപ്പിനാണ് ചാനലിന്റെ ഉടമസ്ഥാവകാശം. സ്റ്റാർ നെറ്റ്‌വർകുമായി ചേർന്ന് ചാനൽ രംഗത്തേക്ക് കടന്നു വന്ന എ.പി.ബി പിന്നീട് പിരിഞ്ഞതിന് ശേഷം ചാനൽ ഉടമസ്ഥത പൂർണമായും ഏറ്റെടുക്കുകയായിരുന്നു. അവീത് കുമാറും കുടുംബവുമാണ് എ.പി.ബിയുടെ ഇപ്പോഴത്തെ ഉടമസ്ഥർ. അദ്ദേഹത്തിനും കുടുംബത്തിനുമായി കമ്പനിയുടെ 99 ശതമാനം ഓഹരിയുണ്ട്.

എ.പി.ബി മജ്ജ

24 മണിക്കൂർ മറാഠി ന്യൂസ് ചാനൽ.

എ.പി.ബി ആനന്ദക്ക് സമാനമായി, 2003ൽ സ്റ്റാർ ന്യൂസ് ആയി ആരംഭിച്ച ചാനൽ, സ്റ്റാർ ന്യൂസിലെ പിളർപ്പിനെ തുടർന്ന് എ.പി.ബി ഗ്രൂപ്പ് ഏറ്റെടുത്തു.

എ.പി.ബി ന്യൂസ്

24 മണിക്കൂർ ഹിന്ദി ന്യൂസ് ചാനലാണ് എ.പി.ബി ന്യൂസ്. എ.പി.ബി ഗ്രൂപ്പാണ് ചാനലിന്റെ ഉടമസ്ഥർ. അവീത് കുമാറും കുടുംബവും തന്നെയാണ് എ.പി.ബിയുടെ നിലവിലെ ഉടമകൾ. അദ്ദേഹത്തിനും കുടുംബത്തിനുമായി കമ്പനിയുടെ 99 ശതമാനം ഓഹരിയുണ്ട്.

ടിവി 9 കന്നഡ

കന്നഡ ഭാഷയിലെ പ്രധാന വാർത്താ ചാനലുകളിലൊന്ന്.

അസോസിയേറ്റഡ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനിയാണ് ചാനലിന്റെ ഉടമസ്ഥർ. ഉടമസ്ഥതയിൽ വ്യക്തതക്കുറവുണ്ട്. അസോസിയേറ്റഡ് ബ്രോഡ്കസ്റ്റിങ്ങ് കമ്പനിക്കാണ് ഉടമസ്ഥാവകാശം എന്ന് പറയപ്പെടുമ്പോഴും 2018ൽ ചാനൽ വിറ്റതായി വിവിധ റിപോർട്ടുകൾ ലഭ്യമാണ്. എന്നാൽ പബ്ലിക് രേഖകളിൽ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

അസോസിയേറ്റഡ് ബ്രോഡ്കസ്റ്റിങ്ങ് കമ്പനി 2003ൽ രവി പ്രകാശ് എന്ന മധ്യമപ്രവർത്തകൻ സ്ഥാപിക്കുകയും ശ്രീനി രാജു എന്നയാൾ പിന്നീട് ഏറ്റെടുക്കുകയും ചെയ്തു. 99 ശതമാനം ഓഹരിയും നിലവിൽ ഇദ്ദേഹത്തിന്റെതാണ്.

ടിവി9 തെലുഗു

ടിവി9 തെലുഗു ഭാഷയിലെ വാർത്ത ചാനലാണ്. അസോസിയേറ്റഡ് ബ്രോഡ്കസ്റ്റിങ്ങ് കമ്പനി തന്നെയാണ് ചാനലിന്റെയും ഉടമസ്ഥർ.

എൻ.ടി.വി തെലുഗു

24 മണിക്കൂർ തെലുഗു വാർത്ത ചാനൽ.

രചന ടെലിവിഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ചാനലിന്റെ ഉടമസ്ഥർ. തുമ്മല നരേന്ദ്ര ചൗധരിയും അദ്ദേഹത്തിന്റെ ഭാര്യ തുമ്മല രമ ദേവിയുമാണ് പ്രധാന ഓഹരി ഉടമകൾ. 63 ശതമാനം ഓഹരി ഇവരുടേതാണ്.

പബ്ലിക്ക് ടിവി

24 മണിക്കൂർ കന്നഡ വാർത്ത ചാനൽ.

പ്രമുഖ മാധ്യമ പ്രവർത്തകൻ എച്.ആർ രംഗനാഥിന്റെ ഉടമസ്ഥതയിൽ ഉള്ള റൈറ്റ്മെൻ മീഡിയ ആണ് ചാനലിന്റെ ഉടമ. 55 ശതമാനം ഓഹരി ഇദ്ദേഹത്തിന്റെതാണ്

പോളിമർ ന്യൂസ്

തമിഴ് വാർത്താ ചാനൽ.

കല്യാണ സുന്ദരം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പോളിമർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ചാനലിന്റെ ഉടമസ്ഥാവകാശം. 100 ശതമാനം ഓഹരിയും ഈ കുടുംബത്തിന്റെതാണ്.

ഇന്ത്യ ടിവി

24 മണിക്കൂർ ഹിന്ദി ന്യൂസ് ചാനൽ.

ഇൻഡിപെൻഡന്റ് ന്യൂസ് സർവിസ് എന്ന കമ്പനിയാണ് ചാനലിന്റെ ഉടമസ്ഥർ. രജത് ശർമയും അദ്ദേഹത്തിന്റെ ഭാര്യ ഋതു ധവാനും ചേർന്നാണ് കമ്പനി തുടങ്ങിയത്. ശർമ കുടുംബത്തിന് 61.7 ഓഹരിയാണ് ഉള്ളത്. മറ്റൊരു പ്രധാന ഓഹരി ഉടമ സുരേന്ദ്ര ലുനിയ ആണ്. 23.1 ശതമാനം ആണ് അദ്ദേഹത്തിന്റെ ഓഹരി.

ഡി.ഡി ന്യൂസ്

ദൂരദർശന് കീഴിലുള്ള പ്രസാർ ഭാരതി ഡിവിഷന്റെ നിയന്ത്രണത്തിലുള്ള 24 മണിക്കൂർ വാർത്ത ചാനൽ.

ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ഉടമസ്ഥതയിലുള്ള സ്വയംഭരണ പൊതുസേവന പ്രക്ഷേപണ സ്ഥാപനമാണ് പ്രസാർ ഭാരതി. ചാനലിന്റെ പോളിസി പ്രവർത്തനങ്ങൾ നിർണയിക്കുന്നതും ചാനലിന്റെ ഉള്ളടക്കം തീരുമാനിക്കുന്നതും ഗവർമെന്റ് ആണ്.

തുടരും…

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.