Skip to content Skip to sidebar Skip to footer

ഇന്ത്യൻ പത്രങ്ങളുടെ ഉടമസ്ഥത ആർക്കാണ്?

രാജ്യത്തെ പ്രധാന പത്രസ്ഥാപനങ്ങളുടെ ഉടമസ്ഥർ ആരൊക്കെയാണെന്ന് പരിശോധിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ചാനലുകളുടെ ഉടമസ്ഥതയെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിെൻ്റെ രണ്ടാം ഭാഗം.

  1. ടൈംസ് ഓഫ് ഇന്ത്യ

ഇംഗ്ലീഷ് ദിനപത്രം.

ബെന്നറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡിന്റെ ടൈംസ് ഗ്രൂപ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. ജൈൻ കുടുംബമാണ് കമ്പനിയുടെ 100 ശതമാനം ഓഹരിയും കൈവശം വെച്ചിരിക്കുന്നത്.

  1. മുംബൈ മിറർ
    മുംബൈയിലെ പ്രാദേശിക ഇംഗ്ലീഷ് പത്രം.

ബെന്നറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡിന്റെ ടൈംസ് ഗ്രൂപ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. ജൈൻ കുടുംബത്തിൻ്റേതാണ് ഈ ഗ്രൂപ്പ്.

  1. ദി ടെലിഗ്രാഫ്
    ഇംഗ്ലീഷ് ദിനപത്രം

ഏറ്റവും കൂടുതൽ വായനകാരുള്ള ഇന്ത്യൻ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഒന്നാണ് ദി ടെലിഗ്രാഫ്. എ.പി.ബി.ഗ്രൂപ്പാണ് ഉടമസ്ഥതർ. അവീത് സർക്കാരിനും കുടുംബത്തിനുമാണ് നിലവിൽ എ.പി.ബി ഗ്രൂപ്പിന്റെ 100 ശതമാനം ഓഹരിയും.

  1. ദി ഇന്ത്യൻ എക്സ്പ്രസ്
    ഇംഗ്ലീഷ് ദിനപത്രം

രാജ്യത്തെ പ്രധാന ഇംഗ്ലീഷ് പത്രങ്ങളിൽ ഒന്നാണിത്. എക്സ്പ്രസ് ഗ്രൂപ് ഓഫ് പബ്ലിക്കേഷൻ ആണ് ഉടമസ്ഥർ. 91 ശതമാനം ഓഹരി ഗോയെങ്കി കുടുംബത്തിനും, 9 ശതമാനം ശേഖർ ഗുപ്തക്കുമാണ്.

  1. ദി ഹിന്ദു
    ഇംഗ്ലീഷ് ദിനപത്രം.

രാജ്യത്തെ ഏറ്റവും ആദ്യത്തെ ഇന്ത്യൻ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഒന്ന്. ദി ഹിന്ദു ഗ്രൂപ് ആണ് ചാനലിന്റെ ഉടമസ്ഥർ. 100 ശതമാനം ഓഹരിയും കസ്‌തൂരി കുടുംബത്തിന്റെതാണ്.

  1. സന്ദേശ്
    ഗുജറാത്തി ദിനപത്രം.

ദി സന്ദേശ് ലിമിറ്റഡ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. പട്ടേൽ കുടുംബത്തിന്റേതാണ് പത്രത്തിന്റെ 74.8% ഓഹരി.

  1. മാതൃഭൂമി
    മലയാള ദിനപത്രം.

രാജ്യത്തെ പഴക്കമുള്ള മലയാള ദിനപത്രങ്ങളിൽ ഒന്ന്. മാതൃഭൂമി പ്രിറ്റിങ്ങ് ആൻഡ് പബ്ലഷിങ് കമ്പനിയാണ് പത്രത്തിന്റെ ഉടമസ്ഥർ. 37.6 ശതമാനം ഓഹരി കുമാർ കുടുംബത്തിനും 22 ശതമാനം പി.വി ചന്ദ്രനുമാണ്. എം.പി വീരേന്ദ്രകുമാർ മുമ്പ് രാജ്യസഭാ അംഗവും കേരളത്തിൽ മന്ത്രിയുമായിരുന്നു. മകൻ എം.വി ശ്രേയാംസ് കുമാറും ജനതാദളിന്റെ പ്രധാന രാഷ്ട്രീയ മുഖങ്ങളിൽ ഒന്നാണ്.

  1. മലയാള മനോരമ
    മലയാള ദിനപത്രം

മലയാളത്തിൽ ഏറ്റവും കൂടുതൽ വായനക്കാരെ അവകാശപ്പെടുന്ന ദിനപത്രം. ദി മലയാള മനോരമ കമ്പനിയാണ് പത്രത്തിന്റെ ഉടമസ്ഥർ. 99.3 ശതമാനം ഓഹരിയും മാമ്മൻ മാപ്പിള കുടുംബത്തിനാണ്.

  1. സകൽ
    മറാഠി ഭാഷ ദിനപത്രം.

സകൽ മീഡിയ ഗ്രൂപ്പാണ് പത്രത്തിന്റെ ഉടമസ്ഥർ. അഭിജിത് പവാറിനാണ് 99 ശതമാനം ഓഹരിയും. പ്രമുഖ രാഷ്ട്രീയ നേതാവായ ശരത് പവാറിന്റെ അനന്തരവനാണ് അഭിജിത് പവാർ.

  1. രാജസ്ഥാൻ പത്രിക
    ഹിന്ദി ദിനപത്രം.

രാജ്യത്തെ ഏറ്റവും പഴക്കമുള്ള പത്രങ്ങളിൽ ഒന്ന്. രാജസ്ഥാൻ, ദൽഹി എന്നി വിടങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ദി പത്രിക ഗ്രൂപ്പാണ് ഉടമസ്ഥർ. കോതരി കുടുംബത്തിനാണ് 98 ശതമാനം ഓഹരിയും.

  1. പത്രിക
    ഹിന്ദി ദിനപത്രം ദി പത്രിക ഗ്രൂപ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. കോതരി കുടുംബത്തിനാണ് 98 ശതമാനം ഓഹരിയും.
  2. പഞ്ചാബ് കേസരി
    ഹിന്ദി ദിനപത്രം

പഞ്ചാബ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ പ്രചാരമുണ്ട്. ഹിന്ദ് സമാച്ചാർ ലിമിറ്റഡ് ആണ് ഉടമസ്ഥർ. 98.4 ശതമാനം ഓഹരിയും ചോപ്ര കുടുംബത്തിനാണ്

  1. പ്രഭാത് ഖബർ
    ഹിന്ദി പത്രം.

ന്യൂട്രൽ പബ്ലിഷിംഗ് ഹോസ്സ് ആണ് ഉടമസ്ഥർ. ജാവർ കുടുംബത്തിനാണ് കമ്പനിയുടെ 95.5 ഓഹരിയും.

  1. ഗുജറാത്ത് സമാചർ
    ഗുജറാത്തി ദിനപത്രം.

ലോക് പ്രകാശൻ ലിമിറ്റഡ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. ഷാ കുടുംബത്തിനാണ് കമ്പനിയുടെ 71.9 ശതമാനം ഓഹരിയും.

  1. ഹിന്ദുസ്ഥാൻ
    ഹിന്ദി ഭാഷ പത്രം.

എച്ച്.ടി മീഡിയ ലിമിറ്റഡ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. ശോഭന ഭാർടിയക്ക് 38.2 ശതമാനം ഓഹരി പത്രത്തിലും 51.4 ശതമാനം ഓഹരി എച്ച്.ടി മീഡിയ ലിമിറ്റഡിലും. കോൺഗ്രസിൻ്റെ മുൻ രാജ്യസഭാ അംഗം കൂടിയാണ് ശോഭന.

  1. ഹിന്ദുസ്ഥാൻ ടൈംസ്
    ഇംഗ്ലീഷ് ദിനപത്രം

ആദ്യകാല ഇംഗ്ലീഷ് പത്രങ്ങളിൽ ഒന്ന്. എച്ച്.ടി മീഡിയ ലിമിറ്റഡ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. ശോഭന ഭർത്യ ക്ക് 38.2 ശതമാനം ഓഹരി പത്രത്തിലും 51.4 ശതമാനം ഓഹരി എച്ച്.ടി മീഡിയ ലിമിറ്റഡിലും. മുൻ രാജ്യസഭാ അംഗം കൂടിയാണ് ശോഭന

  1. ദൈനിക്ക് ഭാസ്‌കർ
    ഹിന്ദി ഭാഷ പത്രം.

ഡി.ബി കോർപ്പറേഷൻ ലിമിറ്റഡാണ് പത്രത്തിന്റെ ഉടമസ്ഥർ. അഗർവാൾ കുടുംബത്തിനാണ് 69.8 ശതമാനം ഓഹരി.

  1. ദൈനിക് ജാഗരൺ
    ഹിന്ദി ഭാഷ ദിനപത്രം.

ജാഗ്രൻ പ്രകാശൻ ലിമിറ്റഡാണ് കമ്പനി ഉടമസ്ഥർ. 60.6 ശതമാനം ഓഹരി ഗുപ്ത കുടുംബത്തിന്റെതാണ്.

  1. ലോക്മത്
    മറാഠി ഭാഷ പത്രം.

ലോക്മത് പ്രൈവറ്റ് ലിമിറ്റഡാണ് പത്രത്തിന്റെ ഉടമസ്ഥർ. ദർദ കുടുംബത്തിനാണ് 100 ശതമാനം ഓഹരിയും.

  1. ആനന്ദ ബസാർ പത്രിക
    ബംഗാളി ഭാഷ ദിനപത്രം.

എ.പി.ബി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് പത്രം. അവീത് സർക്കാരും കുടുംബവുമാണ് നിലവിൽ എ.പി.ബി ഗ്രൂപ്പിന്റെ 100 ശതമാനം ഓഹരിയും കൈവശമുള്ളവർ.

  1. അമർ ഉജല
    ഹിന്ദി ഭാഷ ദിനപത്രം.

അമർ ഉജല പബ്ലിക്കേഷൻസ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. മഹേശ്വരി കുടുംബത്തിനാണ് 100 ശതമാനം ഓഹരിയും.

  1. ഡെയിലി തന്തി
    പ്രമുഖ തമിഴ് ഭാഷാ പത്രം.

ഡെയിലി തന്തി ഗ്രൂപ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. ബാലസുബ്രഹ്മണ്യൻ ആദിത്യൻ 50 ശതമാനം ഓഹരിയും ബീംസിംഗ് തളിക്കുവേലിക്ക് 50 ശതമാനം ഓഹരിയും.

  1. ദിനകരൻ
    തമിഴ് ഭാഷ പത്രം.

സൺ ഗ്രൂപ് ആണ് ഉടമസ്ഥർ. കലാനിധി മാരനാണ് 95.4 ശതമാനം ഓഹരി.

  1. ദിനമലർ
    തമിഴ് ഭാഷ പത്രം.

പ്രൊഫഷണൽ പബ്ലിക്കേഷൻസ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. ലക്ഷ്മിപതി രാമസുബൈയ്യർ കുടുംബത്തിനാണ് 100 ശതമാനം ഓഹരി.

  1. ഈനാട്
    തെലുഗു ഭാഷ ദിനപത്രം.

റാമോജി ഗ്രൂപ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. റാമോജി റൗ കുടുംബത്തിനാണ് 97.6 ശതമാനം ഓഹരിയും.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.