Skip to content Skip to sidebar Skip to footer

ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളുടെ ഉടമസ്ഥർ ആരൊക്കെ?

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ സ്ഥാപനങ്ങൾ ആരുടെയൊക്കെ ഉടമസ്ഥതയിലാണ് ഉള്ളത്? ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെ ഉടമസ്ഥതയെക്കുറിച്ച് ഫാക്ട് ഷീറ്റ്സ് പ്രസിദ്ധീകരിക്കുന്ന ലേഖനത്തിൻ്റെ മൂന്നാം ഭാഗം.

ഫസ്റ്റ് പോസ്റ്റ്

ഇംഗ്ലീഷ്‌ – ഹിന്ദി ഭാഷകളിൽ വാർത്തകൾ, നിരൂപണങ്ങൾ തുടങ്ങിയവ പ്രസിദ്ധികരിക്കുന്ന വെബ്സൈറ്റ്. നെറ്റ്‌വർക്ക് 18 ആണ് ഉടമസ്ഥർ. 73.2ശതമാനം ഓഹരി അംബാനി കുടുംബത്തിൻ്റേതാണ്.

ദി പ്രിന്റ്

വാർത്തകളും അനുബന്ധ വിശകലനങ്ങളും പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റ്. പ്രിന്റ് ലൈൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഉടമസ്ഥർ.99 ശതമാനം ഓഹരിയും ശേഖർ ഗുപ്തക്കാണ്.

ദി ക്വിന്റ്

ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ വാർത്തകൾ കൊടുക്കുന്ന വെബ്സൈറ്റ്. ക്വിന്റിലൻ മീഡിയ ആണ് ഉടമസ്ഥർ. രാഘവ് ബഹ്‌ലിനും കുടുംബത്തിനുമാണ് 100 ശതമാനം ഓഹരിയും ഉണ്ടായിരുന്നത്. 2022ൽ അദാനി ഗ്രൂപ്പ് 49 ശതമാനം ഓഹരി സ്വന്തമാക്കി.

ദി വയർ

2015ൽ ആരംഭിച്ച വാർത്ത വെബ്സൈറ്റ് ആണ് വയർ. ദി ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡന്റ് ജേർണലിസം എന്ന കമ്പനിയാണ് ഉടമസ്ഥർ. സിദ്ധാർഥ് വരദരാജൻ, സിദ്ധാർത്ഥ് ഭാട്ടിയ, മംഗളം കേശവൻ വേണു എന്നിവർക്ക് 33.3 ശതമാനം ഓഹരി വീതമാണ് ഉള്ളത്.

സ്ക്രോൾ.ഇൻ

വാർത്തകൾ, ലേഖനങ്ങൾ, നിരൂപണങ്ങൾ എന്നിവ പ്രസിദ്ധികരിക്കുന്ന ഇംഗ്ലീഷ് വെബ്സൈറ്റ്. സ്ക്രോൾ മീഡിയ ഇൻകോർപ്പറേഷനാണ് ഉടമസ്ഥർ. കമ്പനിയുടെ പ്രധാന സ്ഥാനത്തുള്ളത് സ്ക്രോൾ.ഇൻ സ്ഥാപകൻ സമീർ പാട്ടീൽ ആണെങ്കിലും, അദ്ദേഹത്തിന് എത്ര ശതമാനം ഓഹരിയുണ്ട് എന്നതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. സ്ക്രോളിന്റെ ഹിന്ദി പതിപ്പ് തെഹൽക മുൻ സ്ഥാപക എഡിറ്റർ സഞ്ജയ് ദുബേ ‘സത്യാഗ്രഹ്’ എന്ന പേരിൽ സ്ഥാപിച്ചിരുന്നു.

ഹിന്ദുസ്ഥാൻ ടൈംസ് ഓൺലൈൻ

ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൽ വരുന്ന വാർത്തകൾ ലഭ്യമാക്കുന്ന വെബ്സൈറ്റ്. എച്ച്. ടി മീഡിയയുടെ അനുബന്ധ സ്ഥാപനമായ ഫയർ ഫ്ലൈ വെഞ്ചേഴ്‌സാണ് വെബ്‌സൈറ്റ് നടത്തുന്നത്. 51.4 ശതമാനം ഓഹരി മുൻ കോൺഗ്രസ് രാജ്യസഭാ എം.പി കൂടിയായ ശോഭന ഭർത്യയുടേതാണ്.

ദി ഹിന്ദു ഓൺലൈൻ

1996 ലാണ് ഇന്ത്യയിലെ ഒരു പത്രത്തിന്റെ ആദ്യ വെബ്സൈറ്റ് പതിപ്പായ ഹിന്ദു ഓൺലൈൻ സ്ഥാപിതമാകുന്നത്. ഹിന്ദു ഗ്രൂപ് ആണ് ഉടമസ്ഥർ. കസ്‌തൂരി കുടുംബത്തിനാണ് 100 ശതമാനം ഓഹരിയും.

ദി ഇന്ത്യൻ എക്സ്പ്രസ്

ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ വെബ്സൈറ്റ് പതിപ്പ്. എക്സ്പ്രസ് ഗ്രൂപ് ഓഫ് പബ്ലിക്കേഷൻ ആണ് ഉടമസ്ഥർ. 91 ശതമാനം ഓഹരി ഗോയെങ്കി കുടുംബത്തിനും 9 ശതമാനം മുതിർന്ന മാധ്യമ പ്രവർത്തകർ ശേഖർ ഗുപ്തക്കുമാണ് ഉള്ളത്.

ടൈംസ് ഓഫ് ഇന്ത്യ ഓൺലൈൻ

ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ വെബ്സൈറ്റ് പതിപ്പ്. ബെന്നറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡിന്റെ കീഴിലുള്ള ടൈംസ് ഗ്രൂപ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. ജൈൻ കുടുംബമാണ് കമ്പനിയുടെ ഉടമസ്ഥർ. 100 ശതമാനം ഓഹരിയും ജൈൻ കുടുംബത്തിനാണ്.

കാരവൻ

ആദ്യകാല മാഗസിനുകളിൽ ഒന്നായ കാരവന്റെ ഇംഗ്ലീഷ് ഇന്ത്യൻ വെബ്സൈറ്റ്. 10 ഭാഷകളിലായി 36 ഓളം മാഗസിനുകൾ ഇറക്കുന്ന ഡൽഹി പ്രസ് ആണ് ഉടമസ്ഥർ. 1940ൽ വിശ്വനാഥ് ആരംഭിച്ച മാഗസിൻ 1988 നിർത്തിവെച്ചു തുടർന്ന് അദ്ദേഹത്തിന്റെ പേരമകൻ ആനന്ദ് നാഥ്‌ 2009 ഏറ്റെടുത്ത് വീണ്ടും പ്രസിദ്ധികരണം ആരംഭിച്ചു. പരേഷ് നാഥ്‌ ആണ് നിലവിൽ ഡൽഹി പ്രസ് ഡയറക്ടറും വിനോദ് ജോസ് എക്സിക്യൂട്ടീവ് എഡിറ്ററുമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.