Skip to content Skip to sidebar Skip to footer

സാമ്പത്തിക സ്വയം ഭരണാവകാശം വികസനത്തിലേക്കുള്ള വഴിയാണ്.

ധരണിധരൻ

പാർലമെൻ്റിലെ ചോദ്യോത്തര വേളയിൽ, വിലകയറ്റത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്ന് പ്രഖ്യാപിക്കുകയുണ്ടായി.

സംസ്ഥാനങ്ങൾക്ക് സാമ്പത്തിക
സ്വയം ഭരണാവകാശം പരിമിതമാണെന്നിരിക്കെ, ജി.എസ്.ടി അടക്കമുള്ള പരോക്ഷ നികുതി വർധനവ് മൂലം വിലക്കയറ്റവും അസമത്വത്തിവും വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളം- തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കൃത്യമായ ഇടപെടലുകളിലൂടെ പണപെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നത് പാടെ വിസ്മരിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ഈ പരാമർശം.

വളരുന്ന അസമത്വം

നികുതിപിരിക്കൽ മോശപ്പെട്ട കാര്യമല്ലെന്നിരിക്കെ, അതിന് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ദൻ ആദം സ്മിത്ത് പറഞ്ഞിട്ടുണ്ട്. നികുതി ഒരു വ്യക്‌തിയുടെ കഴിവിനെയും, അയാളുടെയും കുടുംബത്തിന്റെ അവശ്യങ്ങളേയും കൂടി മാനിച്ച് കൊണ്ടുള്ളതാവണം. എന്നാൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുള്ള നികുതി വർധനവ് നികുതിയുടെ എല്ലാ ന്യായങ്ങളേയും അസ്ഥാനത്താക്കുന്നതാണ്. മൊത്തം നികുതി വരുമാനത്തിൽ പരോക്ഷ നികുതിയുടെ ശതമാനം 50 ആയി ഉയർന്നിരിക്കുകയാണ്. 2011 സാമ്പത്തിക വർഷത്തിൽ ഇത് 43 ശതമാനം ആയിരുന്നു. മറ്റു ‘ഒ.ഇ.സി.ഡി’ രാജ്യങ്ങളുടെ പരോക്ഷ നികുതി ശരാശരി 33 ശതമാനത്തിൽ കൂടുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പരോക്ഷ നികുതി പിരിക്കൽ ഒരു പിന്തിരിപ്പൻ നടപടിയാണ്, അത് ദരിദ്രനെയും സമ്പന്നനെയും ഒരുപോലെയാണ് പരിഗണിക്കുന്നത്.

സ്വാഭാവികമായും സമ്പന്നരുമായി താരതമ്യം ചെയ്യുമ്പോൾ ദരിദ്രർ അവരുടെ വരുമാനത്തിന്റെ കൂടിയ അനുപാതം നികുതി അടക്കേണ്ടതായി വരും. ഉദാഹരണത്തിന്, ഇന്ത്യക്കാർ അവരുടെ വരുമാനത്തിന്റെ ശരാശരി 22 ശതമാനം ഇന്ധനത്തിനായി ചിലവാക്കുന്നുണ്ട്, ഇത് ലോകത്തെ തന്നെ ഏറ്റവും കൂടിയ കണക്കാണ്. 2014 മുതലുള്ള ഡീസലിന്റെ കേന്ദ്ര നികുതി 800% ആണ് വർധിച്ചിട്ടുള്ളത്. പരോക്ഷ നികുതികൾ വർധിച്ചപ്പോൾ കോർപറേറ്റ് നികുതി പോലുള്ള പ്രത്യക്ഷ നികുതികൾ 22% ആയി കുറച്ചിട്ടുമുണ്ട്. ഇത് ഖജനാവിൽ ഏകദേശം 2 ലക്ഷം കോടിയുടെ നഷ്ട്ടമുണ്ടാകാൻ കാരണമായി. പരോക്ഷ നികുതിയെ അമിതമായി ആശ്രയിക്കുന്നത്, ഡിമാൻഡ് തടയുന്നതിലൂടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതോടപ്പം ഉയർന്ന പണപ്പെരുപ്പത്തിലേക്കും അസമത്വത്തിലേക്കും നീങ്ങി രാജ്യത്ത് കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുന്നു.

ഇന്ത്യയിലെ ഇപ്പോഴുള്ള ഉയർന്ന പണപെരുപ്പത്തിന് കാരണം ഭക്ഷണത്തിന് മുകളിലുള്ള ഉയർന്ന ‘സി.എസ്.ഐ’ ആണ് (15%ൽ അധികം). ഭക്ഷണ സാധനങ്ങൾക്ക്
വില കുറയ്ക്കുന്നതിന് പകരം കേന്ദ്രസർക്കാർ അടിസ്ഥാന ഭക്ഷണ സാമഗ്രികളായ അരി, പാൽ എന്നിവക്ക് ജി.എസ്.ടിയിലൂടെ കൂടുതൽ നികുതി ഏർപ്പെടുത്തി.

പരോക്ഷ നികുതിയിലെ വർധനവും ഇന്ത്യയിൽ വർധിച്ച് വരുന്ന അസമത്വങ്ങളും യാദൃശ്ചികമല്ല.
സമീപ വർഷങ്ങളിൽ രാജ്യത്തെ സമ്പത്ത്, സമൂഹത്തിലെ ഉന്നതരിലേക്ക് കേന്ദ്രികരിക്കപ്പെടുന്നതായി കാണാം. ‘വേൾഡ് ഇനീക്വാലിറ്റി റിപ്പോർട്ട് 2022’ അനുസരിച്ച് ദേശീയ വരുമാനത്തിന്റെ 22ശതമാനവും ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ 1% ത്തിന്റെ കൈകളിലാണ്. ദേശീയ വരുമാനത്തിന്റെ 57 ശതമാനം ബാക്കി 10 % സമ്പന്നരുടെ കൈകളിലാണ്. ഇതേ റിപോർട്ട് പ്രകാരം ലോകത്തു ഏറ്റവും അസമത്വമുള്ള രാജ്യവും, പട്ടിണി നിരക്കിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യവുമാണ് ഇന്ത്യ.

തമിഴ്നാടിന്റെ മാതൃക.

പണപെരുപ്പത്തിൽ പല സംസ്ഥാനങ്ങളും പ്രതിസന്ധിയിലായപ്പോൾ, കേരളവും തമിഴ്നാടും ഇത് കുറച്ചുകൊണ്ട് വരാനുള്ള നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. തമിഴ്നാട്ടിലെ കുറഞ്ഞ പണപെരുപ്പ നിരക്ക് മനസിലാക്കാൻ അതെങ്ങിനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം. 6% മുതൽ 10% വരെ അടിസ്ഥാന പോയിന്റുകൾ ഉള്ള ഗതാഗതം, ഭക്ഷണം തുടങ്ങിയവയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് പണപെരുപ്പം കണക്കാക്കുന്നത്. തമിഴ്നാട്ടിലെ കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായവും സ്ത്രീകൾക്കുള്ള ക്ഷേമ പദ്ധതിയുടെ ഭാഗമായ സൗജന്യ യാത്ര സൗകര്യങ്ങളുമൊക്കെ പണപെരുപ്പത്തെ ഒരു പരിധിവരെ തടഞ്ഞു നിർത്തി.

കുറഞ്ഞ പണപെരുപ്പത്തിന് പുറമേ കേരളവും തമിഴ്നാടും സാമൂഹിക – സാമ്പത്തിക മേഖലയിലും നിരവധി മുന്നേറ്റങ്ങൾ സാധ്യമാക്കി. ബിരുദധാരികളുടെ അനുപാതത്തിലും, തൊഴിൽ മേഖലയിലെ സ്ത്രീ പ്രാതിനിത്യത്തിലും വർധനവുണ്ടായി. ഇത് സാധ്യമാകുന്നത് സാമൂഹിക – സാമ്പത്തിക മേഖലകളിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഈ സംസ്ഥാനങ്ങൾക്ക് കഴിയുന്നത് കൊണ്ടാണ്.

മിക്ക പദ്ധതികളും നടപ്പിലാക്കുന്നതും പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതും അതാത് സംസ്ഥാനങ്ങൾ തന്നെയാണ്. പക്ഷേ ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകാൻ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വയംഭരണം ആവശ്യമാണ്. തമിഴ്നാടിന്റെ സാമ്പത്തിക സ്വയംഭരണം വർഷങ്ങളായി ഗണ്യമായി കുറച്ചിരിക്കുകയാണ്. വികസിത സംസ്ഥാനമായ തമിഴ്നാടിന്, കേന്ദ്രത്തിന് കൊടുക്കുന്ന ഒരു രൂപക്ക് വിഹിതത്തിന് 30 പൈസയാണ് കിട്ടുന്നത് എങ്കിൽ ഉത്തർപ്രദേശ് ബിഹാർ പോലുള്ള സംസ്ഥാനങ്ങൾക്ക് 2 – 3 രൂപ ലഭിക്കുന്നുണ്ട്. അനിയന്ത്രിതമായ സെസ്സും മറ്റ് സർ ചാർജുകളും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളെ കൂടുതൽ ക്ഷയിപ്പിക്കുകയാണ്. 2011-12 ൽ നിന്ന് 2021-22ലേക്ക് എത്തുമ്പോൾ സെസിന്റെയും സർചാർജിന്റെയും നിരക്കിൽ ഏതാണ്ട് ഇരട്ടിയോളം വർധനവാണ് കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണം ക്ഷയിപ്പിക്കുന്നത് ഇന്ത്യയുടെ ഫെഡറൽ സിസ്റ്റത്തിന് അനുഗുണമല്ല എന്ന് മാത്രമല്ല അത് വികസിത സംസ്ഥാനങ്ങളുടെ തുടർ വികസനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

ധരണിധരൻ എഴുതി ‘ദി ഹിന്ദു’ പ്രസിദ്ധീകരിച്ച ലേഖനം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.