Skip to content Skip to sidebar Skip to footer

‘ദേശീയത കൊണ്ട് വഞ്ചനയെ മറച്ചുവെക്കാനാവില്ല’; അദാനിക്ക് ഹിൻഡൻബെർഗ് റിസേർച്ച് നൽകിയ മറുപടിയുടെ പൂർണരൂപം.

2023 ജനുവരി 24-ന്, അദാനി ഗ്രൂപ്പിന്റെ നിരവധി തട്ടിപ്പുകൾ വിവരിക്കുന്ന ഒരു റിപ്പോർട്ട് ഹിൻഡൻബെർഗ് റിസർച്ച് എന്ന സ്ഥാപനം പുറത്തിറക്കിയിരുന്നു. ജനുവരി 30 വരെയുള്ള കണക്കനുസരിച്ചു, റിപ്പോർട്ട് പുറത്തു വന്ന ശേഷം ഓഹരി വിപണിയിൽ അദാനിക്ക് 48 ബില്യൺ ഡോളർ ഇടിവ് സംഭവിച്ചിട്ടുണ്ട്. റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് ‘413 പേജുള്ള ഒരു പ്രതികരണം’ പുറത്തിറക്കി. തങ്ങൾ “മഡോഫ്സ് ഓഫ് മാൻഹട്ടൻ” ആണെന്ന വികാരപരമായ അവകാശവാദത്തോടെയാണ് ഇത് ആരംഭിക്കുന്നത്. “ബാധകമായ സെക്യൂരിറ്റികളുടെയും വിദേശ വിനിമയ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് റിപ്പോർട്ട് നടത്തിയിട്ടുള്ളത്” എന്ന് അദാനി അവകാശപ്പെട്ടു. കൂടാതെ, ഈ റിപ്പോർട്ട് “ഇന്ത്യയ്‌ക്കെതിരായ തന്ത്രപരമായ ആക്രമണത്തിന് തുല്യമാണെന്നും പ്രതികരണത്തിൽ പറയുന്നു: “ഇത് കേവലം ഏതെങ്കിലും പ്രത്യേക കമ്പനിക്ക് നേരെയുള്ള അനാവശ്യമായ ആക്രമണമല്ല, മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, ഇന്ത്യയുടെ വളർച്ചയുടെ കഥ, അഭിലാഷം എന്നിവയ്‌ക്കെതിരായ തന്ത്രപരമായ ആക്രമണമാണ്.”

എന്നാൽ അദാനി ഗ്രുപ്പിന്റെ തട്ടിപ്പുകൾ സംബന്ധിച്ചു തങ്ങൾ ഉന്നയിച്ച 88 ചോദ്യങ്ങളിൽ 62 ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ അദാനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഹിൻഡൻബെർഗ് റിസർച്ച് ഇതിന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. തങ്ങൾ നടത്തിയ നിയമലംഘനങ്ങൾ എന്താണെന്ന് വ്യക്തമാക്കാൻ അദാനി ഗ്രൂപ്പിന് സാധിച്ചിട്ടില്ലെന്നും ഹിൻഡൻബെർഗ് റിസർച്ച് ചൂണ്ടികാണിച്ചു.

‘ദേശീയത കൊണ്ടോ, ഞങ്ങൾ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളെ അവഗണിച്ചുകൊണ്ടുള്ള പ്രതികരണം കൊണ്ടോ വഞ്ചനയെ മറച്ചുവെക്കാനാവില്ല.’ എന്ന തലകെട്ടിൽ 2023 ജനുവരി 29 നു ഹിൻഡൻബെർഗ് റിസർച്ച് പുറത്തുവിട്ട മറുപടിയിലെ പ്രസക്ത ഭാഗങ്ങൾ:

1 . അദാനി ഗ്രൂപ്പ് അതിന്റെ വളർച്ചയും, ചെയർമാൻ ഗൗതം അദാനിയുടെ സമ്പത്തും ഇന്ത്യയുടെ തന്നെ വിജയമായി അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾ ഇതിനോട് വിയോജിക്കുന്നു. വ്യക്തമായി പറഞ്ഞാൽ, ഇന്ത്യ ഊർജ്ജസ്വലമായ ഒരു ജനാധിപത്യവും, ഉയർന്നുവരുന്ന ഒരു മഹാശക്തിയുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യൻ പതാകയിൽ സ്വയം പൊതിഞ്ഞുകൊണ്ട് ആസൂത്രിതമായി രാജ്യത്തെ കൊള്ളയടിക്കുന്ന അദാനി ഗ്രൂപ്പാണ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നതെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

2 . റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനോട് ഉന്നയിച്ചിട്ടുള്ള 88 ചോദ്യങ്ങളിൽ 62 എണ്ണത്തിന് ഉത്തരം നൽകാൻ അദാനിക്ക് കഴിഞ്ഞിട്ടില്ല. പകരം, ഈ ചോദ്യങ്ങളെ വിഭാഗങ്ങളായി തരംതിരിക്കുകയും, പൊതുവായ ചില വ്യതിചലനങ്ങൾ നൽകുകയുമാണ് ചെയ്‌തിട്ടുള്ളത്. പ്രതികരണത്തിൽ പലയിടത്തും അദാനി സ്വന്തം പരാജയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്, കൂടാതെ ഉന്നയിച്ച പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാതെ അതെല്ലാം പരിഹരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്‌.

3 . അദാനി ഗ്രൂപ്പ് അതിന്റെ ചെയർമാന്റെ സഹോദരൻ വിനോദ് അദാനിയുമായും അദ്ദേഹത്തിന്റെ ഓഫ്‌ഷോർ ഷെൽ എന്റിറ്റികളുമായും ശതകോടിക്കണക്കിന് യുഎസ് ഡോളറുകളുടെ സംശയാസ്പദമായ ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ആരോപിക്കുന്നുണ്ട്. സ്റ്റോക്ക്, അക്കൗണ്ടിംഗ് കൃത്രിമത്വം സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് ഈ ഇടപാടുകൾ. വിനോദ് അദാനി, അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കക്ഷിയല്ലെന്നും, അതാര്യമായ ഇടപാടുകളുടെ ഈ വെബ്ബുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തേണ്ടുന്ന വൈരുദ്ധ്യങ്ങളൊന്നും നിലവിലില്ലെന്നുമാണ് അദാനിയുടെ പ്രതികരണം.

4 . വിനോദ് അദാനിയുമായി ബന്ധപ്പെട്ട ഓഫ്‌ഷോർ ഷെൽ എന്റിറ്റികളിൽ നിന്ന് അദാനി ഗ്രൂപ്പിലൂടെ ഒഴുകിയ കോടിക്കണക്കിന് യുഎസ് ഡോളറിന്റെ ഉറവിടത്തെക്കുറിച്ച് റിപ്പോർട്ട് ചോദിക്കുന്നുണ്ട്.
“അവരുടെ ‘ഫണ്ട് സ്രോതസ്സിനെക്കുറിച്ച്’ ഞങ്ങൾക്ക് അറിവില്ല അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല” എന്നാണ് ഇതിന് അദാനി നൽകിയിരിക്കുന്ന മറുപടി.

5 . സംശയിക്കപ്പെടുന്ന ഓഫ്‌ഷോർ സ്റ്റോക്ക് പാർക്കിംഗ് സ്ഥാപനങ്ങളും അദാനി പ്രൊമോട്ടർമാരും തമ്മിലുള്ള നിരവധി ക്രമക്കേടുകളും ബന്ധങ്ങളും റിപ്പോർട്ട് വിവരിക്കുന്നുണ്ട്. ഇത് പ്രൊമോട്ടർ ഹോൾഡിംഗുകൾ പൂർണ്ണമായി വെളിപ്പെടുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തങ്ങളുടെ ഏറ്റവും വലിയ പബ്ലിക് ഹോൾഡർമാർ ആരാണെന്ന് തനിക്കറിയില്ലെന്നായിരുന്നു അദാനിയുടെ പ്രതികരണം.

6 . അദാനി ഉത്തരം നൽകിയ ചോദ്യങ്ങളിൽ, റിപ്പോർട്ടിലെ കണ്ടെത്തലുകളെ വലിയ തോതിൽ സ്ഥിരീകരിക്കുന്ന രീതിയിലാണ് പ്രതികരണങ്ങൾ. മറ്റ് സന്ദർഭങ്ങളിൽ, അദാനി സ്വന്തം പരാജയങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചോദ്യങ്ങളിൽ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്, എന്നാൽ ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നില്ല.

ഉദാഹരണത്തിന്, 1999-നും 2005-നും ഇടയിൽ അദാനി സ്റ്റോക്കിൽ കൃത്രിമം കാണിച്ചതിന് അദാനി പ്രൊമോട്ടർമാർ ഉൾപ്പെടെ 70-ലധികം സ്ഥാപനങ്ങളെയും വ്യക്തികളെയും ‘SEBI’ അന്വേഷിക്കുകയും പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്തതിന്റെ തെളിവുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദാനിയുടെ കമ്പനികൾ വിപണിയിലെ കൃത്രിമത്വ അന്വേഷണങ്ങൾക്കും പ്രോസിക്യൂഷനുകൾക്കും വിധേയമാകുന്നത് എന്തുകൊണ്ടെന്നതിന് ഞങ്ങൾ വിശദീകരണം ചോദിച്ചു.

എന്നാൽ “മറ്റ് ‘സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും’ എതിരെയുള്ള ഏതെങ്കിലും നടപടികളെക്കുറിച്ച് തങ്ങൾക്ക് അറിയില്ല, അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല” എന്നായിരുന്നു അദാനിയുടെ പ്രതികരണം.

തങ്ങളുടെ സ്റ്റോക്കിന്റെ കൃത്രിമത്വവുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ആരോപണങ്ങളെയും പ്രോസിക്യൂഷനുകളെയും കുറിച്ച് അദാനിക്ക് പൂർണ്ണമായി അറിയില്ല എന്നത് അംഗീകരിക്കാൻ ഞങ്ങൾക്ക് പ്രയാസമാണ്. ബെഞ്ച്മാർക്കുകളുമായും മറ്റു കമ്പനികളുമായും താരതമ്യപ്പെടുത്തുമ്പോൾ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്‌ത കമ്പനികളുടെ ക്രമരഹിതമായ പ്രകടനം കണക്കിലെടുക്കുമ്പോൾ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്.

ചുരുക്കത്തിൽ അദാനിയുടെ പ്രതികരണം ഹിൻഡൻബെർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിലെ കണ്ടെത്തലുകൾ വലിയ തോതിൽ സ്ഥിരീകരിക്കുകയും അവർ ഉന്നയിച്ചിട്ടുള്ള പ്രധാന ചോദ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നതാണ്

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.