Skip to content Skip to sidebar Skip to footer

രൂപയുടെ മൂല്യമിടിഞ്ഞാൽ സാധാരണക്കാരന് എന്താണ്?

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്. 80 എന്ന പ്രതീകാത്മക നിലവാരം കടന്നു കഴിഞ്ഞിരിക്കുന്നു. ഒന്നാമതായി, ഫെഡറൽ റിസർവും, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്ക് ഗവർണർമാരും അഴിച്ചുവിട്ട, സാമ്പത്തിക ഞെരുക്കത്തെ പ്രതിനിധാനം ചെയ്യുന്ന ആഗോള മാക്രോ ഇക്കണോമിക് അന്തരീക്ഷം, വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് ഡോളറിന്റെ “സുരക്ഷിത സങ്കേത”ത്തിലേക്കുള്ള പണമൊഴുക്കിന് കാരണമായി. ക്രൂഡ് ഓയിൽ വില റെക്കോർഡ് വർധനവിലെത്തിയത് സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇത് ഇന്ത്യയുടെ ഇറക്കുമതി വർധിപ്പിക്കുകയും അതേസമയം കയറ്റുമതിയുടെ സഞ്ചിത മൂല്യം കുറക്കുകയും അതുവഴി രാജ്യത്തിൻ്റെ വ്യാപാര കമ്മി വർധിപ്പിക്കുകയും ചെയ്യുന്നു.

ഒരു രാജ്യത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസത്തിന്റെ അളവുകോലായ നിലവിലെ അക്കൗണ്ട് കമ്മി പരിശോധിക്കലാണ് ഡോളറിനെതിരെ രൂപയുടെ ചലനം മനസ്സിലാക്കാനുള്ള മികച്ച മാർഗം. ഒരു രാജ്യത്തിന്റെ ഇറക്കുമതി അതിന്റെ കയറ്റുമതിയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, ആ രാജ്യത്തിന് നിലവിൽ അക്കൗണ്ട് കമ്മി ഉണ്ട്. അതേസമയം കയറ്റുമതി ഇറക്കുമതിയെക്കാൾ കൂടുതലാണെങ്കിൽ, രാജ്യത്തിന് നിലവിൽ അക്കൗണ്ട് മിച്ചമുണ്ടെന്നാണർത്ഥം.

പരമ്പരാഗതമായി, ഇന്ത്യ വലിയ തോതിൽ അക്കൗണ്ട് കമ്മിയുള്ള രാജ്യമാണ്. ഇടക്ക് ചില വർഷങ്ങളിൽ അതിൽനിന്ന് വ്യതിചലിച്ചുവെങ്കിലും അതൊരു അപാകതയായാണ് കണക്കാക്കപ്പെട്ടത്. 2021സാമ്പത്തിക വർഷത്തിൽ, 17 വർഷത്തിനിടെ ആദ്യമായി അക്കൗണ്ട് മിച്ചമുണ്ടാക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ, ഈ നേട്ടം സാധ്യമായത് കോവിഡ് മഹാമാരി കാരണം ഡിമാൻഡ് കുറഞ്ഞതുകൊണ്ടാണ്. അല്ലാതെ ഇന്ത്യയുടെ ഉയർന്ന ഇറക്കുമതിയെ കവച്ചുവെക്കാൻ കയറ്റുമതിക്ക് കഴിഞ്ഞു എന്ന് പറയുക സാധ്യമല്ല.

രാജ്യത്ത് ദിവസവും, വ്യക്തികളും കമ്പനികളും, ഓർഗനൈസേഷനുകളും വിദേശ സ്ഥാപനങ്ങളുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്നുണ്ട്. ഇന്ത്യയുടെ വിദേശ വ്യാപാര ഇടപാടുകളുടെ ഭൂരിഭാഗവും ഇൻവോയ്‌സ് ചെയ്തിട്ടുള്ളത് ഡോളറിലാണ്. അതിനാൽ, ഇടപാട് പൂർത്തിയാക്കാൻ ഇന്ത്യൻ ബിസിനസുകളും വ്യക്തികളും അവരുടെ രൂപ വിറ്റ് ഡോളർ വാങ്ങേണ്ടതുണ്ട്. സമാനമായി, വിദേശ സ്ഥാപനങ്ങൾക്ക് അവരുടെ സേവനങ്ങളും ഉൽപ്പന്നങ്ങളും വിൽക്കുന്ന ഇന്ത്യൻ കമ്പനികളും വ്യക്തികളും രൂപയിലാണ് പണം സ്വീകരിക്കുന്നത്. വ്യാപാരം പൂർത്തിയാക്കാൻ വിദേശികൾ ഡോളർ വിറ്റ് ഇന്ത്യൻ കറൻസി വാങ്ങേണ്ടതുണ്ട്. ഡോളറിന്റെയും രൂപയുടെയും ഈ വിൽക്കൽ -വാങ്ങലാണ് വിപണിയിലെ അതാത് കറൻസികളുടെ വിതരണവും ഡിമാൻഡും നിർണ്ണയിക്കുന്നത്, അതിലൂടെ വിനിമയ നിരക്കും നിശ്ചയിക്കപ്പെടുന്നു.

ഒരു രാജ്യത്തെ ഇടപാടുകാരും മറ്റെല്ലാ രാജ്യങ്ങളിലെയും ഇടപാടുകാരും തമ്മിലുള്ള മുഴുവൻ ഇടപാടുകളുമെടുത്താൽ നമുക്ക് ലഭിക്കുന്ന സ്റ്റേറ്റ്മെന്റിനെ ‘പേയ്‌മെന്റ് ബാലൻസ്’ എന്ന് വിളിക്കുന്നു. വിദേശ സഹായം തുടങ്ങി ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപങ്ങൾ, ഫണ്ട് കൈമാറ്റം തുടങ്ങി എല്ലാത്തരം ഇടപാടുകളും ‘ബാലൻസ് ഓഫ് പേയ്‌മെന്റ് സ്റ്റേറ്റ്‌മെന്റിൽ’ ഉൾപെട്ടിട്ടുണ്ട്.

പേയ്‌മെന്റിന്റെ ബാലൻസ് പിന്നീട്, മൂലധന അക്കൗണ്ടും കറന്റ് അക്കൗണ്ടുമായി വിഭജിക്കപെട്ടിരിക്കുന്നു. മൂലധന അക്കൗണ്ടിൽ, ഉൽപ്പാദിപ്പിക്കപ്പെടാത്ത സാമ്പത്തികേതര ആസ്തികൾ, മൂലധന കൈമാറ്റം, കുടിയേറ്റക്കാരുടെ കൈമാറ്റം, മൊത്ത ഏറ്റെടുക്കലുകൾ /ഡിസ്പോസലുകൾ എന്നിങ്ങനെയുള്ള വിവിധ ഉപ തലങ്ങൾ ഉൾപ്പെടുന്നു. അതേസമയം കറന്റ് അക്കൗണ്ടിൽ, ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, ബൗദ്ധിക സ്വത്തിന്റെ ഉപയോഗത്തിന് ഈടാക്കുന്ന പണം, ജീവനക്കാർക്കുള്ള നഷ്ടപരിഹാരം തുടങ്ങി മറ്റ് നിരവധി ഉപവിഭാഗങ്ങൾ ഉൾകൊള്ളുന്നു.

2022 സാമ്പത്തിക വർഷത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട താൽക്കാലിക കണക്കുകൾ പ്രകാരം, ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി മുൻ സാമ്പത്തിക വർഷത്തിലെ 23.9 ബില്യൺ ഡോളറിൽ നിന്ന് 38.7 ബില്യൺ ഡോളറായി വർധിച്ചിട്ടുണ്ട്. പെരുകുന്ന കറന്റ് അക്കൗണ്ട് കമ്മി സൂചിപ്പിക്കുന്നത്, വ്യാപാര-നിക്ഷേപ ഇടപാടുകൾ പൂർത്തിയാക്കാൻ ഇന്ത്യക്കാർ അവരുടെ രൂപയിൽ നിന്ന് കൂടുതൽ ഡോളറാക്കി മാറ്റുന്നുവെന്നും, തൽഫലമായി ഡോളറിന്റെ ആവശ്യം വർധിക്കുന്നു എന്നുമാണ്. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌.ഐ.ഐ) ശക്തമായ ‘ബുള്ളിഷ് സ്പെൽ’ (ഓഹരി നിരക്ക് വർധനവ്) കാരണം ഇന്ത്യൻ ഓഹരികൾ വലിച്ചെറിഞ് യു.എസ് ട്രഷറി നോട്ടുകൾക്കും ബോണ്ടുകൾക്കും നേരെ പായുകയാണെന്നത് പ്രശ്നം സങ്കീർണമാക്കുന്നു.

രൂപയുടെ മൂല്യത്തകർച്ച സാധരണ ജീവിതത്തെ ബാധിക്കുന്നതെങ്ങനെ?

നിങ്ങൾ ഒരു വിദേശ യാത്ര ആസൂത്രണം ചെയ്യുകയോ, വിദേശത്ത് പഠിക്കുകയോ ആണെങ്കിൽ, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച നിങ്ങളുടെ ചെലവുകൾ വർധിക്കാൻ കാരണമാവും. വിദേശത്ത് താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, കഴിഞ്ഞ മൂന്ന്-നാല് മാസമായി തങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർന്നതായി കാണാൻ കഴിയും. രൂപയുടെ മൂല്യത്തെ ചുറ്റിപ്പറ്റിയുള്ള അശുഭസൂചനകൾ അനുസരിച്ച് കാര്യങ്ങൾ ഇനിയും വഷളാവാനാണ് സാധ്യത. വിദഗ്ദ്ധരുടെ പ്രവചനം അനുസരിച്ചു രൂപയുടെ മൂല്യം 81വരെ എത്തിയേക്കാം.

ഒരു വിദേശയാത്രക്ക് തയ്യാറെടുക്കുന്നവർക്ക്- ഭക്ഷണം, ബോർഡിംഗ്, ഗതാഗതം എന്നിവക്ക് കരുതിയിട്ടുള്ള പണം തികയാതെ വരും. ഒന്നുകിൽ ബജറ്റ് വിപുലീകരിക്കുകയോ, അല്ലെങ്കിൽ ആഭ്യന്തര കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ രൂപക്ക് മൂല്യമുള്ള രാജ്യങ്ങൾ യാത്രക്കായി തിരഞ്ഞെടുക്കുകയോ ചെയ്യാം.

രൂപയുടെ മൂല്യത്തകർച്ച മറ്റൊരു വിധത്തിൽ ഇന്ത്യക്കാരെ പ്രകടമായി ബാധിക്കുന്നത് ഇന്ധനവിലയിലെ വർധനവിലൂടെയാണ്. ഈയടുത്തു പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ട് സർക്കാർ നടപടിയെടുക്കുന്നതിനു മുമ്പുവരെ പെട്രോൾ ലിറ്ററിന് 120 രൂപയും, ഡീസൽ ലിറ്ററിന് 97-98 രൂപയുമായിരുന്നു.

രൂപയുടെ മൂല്യം ഇടിയുന്നതിന്റെ അനന്തരഫലമായാണ് ഈ നിരക്കുകൾ കുതിച്ചുയരുന്നത്. രൂപയുടെ മൂല്യത്തകർച്ച കൂടുന്തോറും ഇന്ത്യയുടെ ഇന്ധന ഇറക്കുമതി നിരക്ക് വർധിച്ചുകൊണ്ടിരിക്കും. ഇന്ധന വിലക്കയറ്റത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം, അത് മറ്റ് വസ്തുക്കളുടെ വിലയേയും ബാധിക്കുന്നു എന്നതാണ്. ഇന്ധനവില കൂടുന്നതിനനുസരിച്ച്, ഭക്ഷ്യധാന്യങ്ങൾ, വളങ്ങൾ തുടങ്ങി നിരവധി സാധനങ്ങളുടെ വില കുതിച്ചുയരാൻ തുടങ്ങുന്നു. ഇത് രാജ്യത്തെ പൗരന്മാർ, പ്രത്യേകിച്ച് താഴേക്കിടയിലുള്ളവർ, സമ്പാദിക്കുന്ന പണത്തിന്റെ വാങ്ങൽ ശേഷി ഇല്ലാതാക്കുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു.

ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ശരാശരി ഇന്ത്യക്കാരനെ സാരമായി ബാധിക്കുന്ന ഒന്നാണ്. റേറ്റിംഗ് ഏജൻസിയായ ‘കെയർ എഡ്ജ് ‘ പുറത്തുവിട്ട ഗവേഷണ കുറിപ്പ് പ്രകാരം തക്കാളിയുടെ ശരാശരി ചില്ലറ വിൽപ്പന നിരക്ക് 2022 ജൂണിൽ കഴിഞ്ഞ വർഷത്തേക്കാൾ 145% ഉയർന്നിട്ടുണ്ട്. മാസങ്ങളുടെ അടിസ്ഥാനത്തിൽ കണക്കെടുക്കുമ്പോൾ, 2022 ജൂണിൽ വിവിധ ഭക്ഷണ പാനീയങ്ങളുടെ സൂചിക 0.9% വർധിച്ചതായി കാണാം. 12 ഉപഗ്രൂപ്പുകളിൽ മുട്ട (+5.2%), പച്ചക്കറികൾ (+4.3%), സുഗന്ധവ്യഞ്ജനങ്ങൾ (+1.2%) തുടങ്ങി ഒമ്പത് ഗ്രുപ്പുകളിലും വലിയ വർധനവുണ്ടായിട്ടുണ്ട്. വർഷം തോറുമുള്ള പണപ്പെരുപ്പത്തിൻ്റെ കണക്കെടുത്താൽ, ജൂൺ 2022ൽ സുഗന്ധവ്യഞ്ജനങ്ങളുടെ വിലക്കയറ്റം +9.9%ത്തിൽ നിന്നും +11 % എത്തിയതായി കാണാം. ധാന്യങ്ങളും മറ്റു ഉൽപ്പന്നങ്ങളും +5.3%ൽ നിന്നും +5.7% എത്തി. മാംസം- മത്സ്യം മുതലായവ +8.2%ൽ നിന്നും +8.6% ആവുകയും പഴങ്ങൾ +2.3% ൽ നിന്ന് 3.1% എത്തുകയും ചെയ്തു. പാൽ- പാലുൽപ്പന്നങ്ങൾ എന്നിവയുടെ വില വർധനവ് +5.6% ൽ നിന്ന് +6.1% എത്തിയതായി കാണാം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.