Skip to content Skip to sidebar Skip to footer

യു പി യിലെ തൊഴിലില്ലായ്മ ആ അവകാശവാദം തെറ്റാണ്

ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ തൊഴിലില്ലായ്മ 18 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞുവെന്ന് ജൂൺ 3 വെള്ളിയാഴ്ച്ച ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ നടന്ന ഉത്തർപ്രദേശ് നിക്ഷേപക ഉച്ചകോടിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുകയുണ്ടായി.

2017 മുതൽ സംസ്ഥാനത്ത് തന്റെ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ആദിത്യനാഥ് പറഞ്ഞത്; “ഞങ്ങൾ സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു, ക്രമസമാധാന നില മെച്ചപ്പെടുത്തി, പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ ‘ഒരു ജില്ല-ഒരു ഉത്പന്നം’ പദ്ധതി നടപ്പിലാക്കി” എന്നാണ്.

1.61 കോടിയിലധികം യുവാക്കളെ സ്വകാര്യമേഖലയിൽ ജോലി നേടാൻ സർക്കാർ സഹായിച്ചിട്ടുണ്ടെന്നും60 ലക്ഷം പരമ്പരാഗത വ്യവസായങ്ങളെ കേന്ദ്ര സർക്കാർ പദ്ധതികളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും യോഗി പറയുകയുണ്ടായി.

എന്നാൽ, യു.പി മുഖ്യമന്ത്രിയുടെ ഈ അവകാശവാദം തെറ്റാണെന്ന് കണക്കുകൾ തെളിയിക്കുന്നുണ്ട്. ഇന്ത്യയിലെ തൊഴിലവസരങ്ങളെക്കുറിച്ച് പ്രതിമാസ, ത്രൈമാസ ഡാറ്റാ ബുള്ളറ്റിനുകൾ പ്രസിദ്ധീകരിക്കുന്ന സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ (സി.എം.ഐ.ഇ) കണക്കുകൾ പ്രകാരം, യോഗി മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാർച്ചിൽ തൊഴിലില്ലായ്മാ നിരക്ക് 2.4 ശതമാനമായിരുന്നു. 2022 ഏപ്രിലിലെ CMIE കണക്ക് പ്രകാരം തൊഴിലില്ലായ്മ നിരക്ക് 2.9 ശതമാനവുമാണ്. അതായത് യോഗി ചുമതലയേൽക്കുമ്പോൾ തൊഴിലില്ലായ്മാ നിരക്ക് ഇപ്പൊൾ ഉള്ളതിനേക്കാൾ കുറവായിരുന്നു. കൂടാതെ, 2020 ഏപ്രിലിൽ കോവിഡ് മഹാമാരിക്കിടെ തൊഴിലില്ലായ്മാ നിരക്ക് 21.5 ശതമാനത്തോളം വർധിച്ചതായും കണക്കുകൾ പറയുന്നു.

തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) നടത്തിയ വാർഷിക ആനുകാലിക ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം 2017-2018 ലെ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനം ആയിരുന്നു.

‘സെന്റർ ഫോർ മോണിറ്ററിംഗ് ദി ഇന്ത്യൻ ഇക്കണോമി’യിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 2016 ജൂണിൽ, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാരിന് കീഴിൽ, അതായത് യോഗി അധികാരത്തിൽ വരുന്നതിന് മാസങ്ങൾക്ക് മുൻപ് തൊഴിലില്ലായ്മ നിരക്ക് 18 ശതമാനത്തിലെത്തിയിരുന്നു.

2017 മാർച്ചിൽ ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയതിനു ശേഷം ഈ നിരക്ക് 2.4 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്.

source: CMIE data

തിങ്ക് ടാങ്കിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 2020 ഏപ്രിലിൽ, ആദ്യത്ത കോവിഡ് ലോക്ക്ഡൗൺ സമയത്ത് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 21.5 ശതമാനമായി. തൊഴിലില്ലായ്മ നിരക്കിൽ സമാനമായ വർധനവ് മറ്റ് പല സംസ്ഥാനങ്ങളിലും കണ്ടു. കോവിഡ് പ്രതിസന്ധി മാറ്റി നിർത്തിയാൽ പോലും 2019ൽ തൊഴിലില്ലായ്‌മാ നിരക്കിൽ ഗണ്യമായ വർധനവ് കാണാൻ സാധിക്കും.

2022 ഏപ്രിൽ മെയ് മാസങ്ങൾക്കിടയിൽ തൊഴിലില്ലായ്മാ നിരക്ക് 3.1 ശതമാനമായി വർധിച്ചു.

2017 മാർച്ചിലെ തൊഴിലില്ലായ്മാ നിരക്ക് 2022 മെയ് മാസത്തിലേതുമായി താരതമ്യം ചെയ്യുമ്പോൾ ബി.ജെ.പി സർക്കാരിന് കീഴിൽ തൊഴിലില്ലായ്മ വലിയ രീതിയിൽ വർധിച്ചു എന്നു കാണാൻ സാധിക്കും.

സർക്കാർ കണക്കുകൾ
യോഗി പറഞ്ഞതിന് എതിരാണ്

NSO നടത്തിയ വാർഷിക ആനുകാലിക ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം, 2017-18 ലെ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമായിരുന്നു, ഇത് 2018-2019 ൽ 5.7 ശതമാനമായി കുറയുകയും 2019-2020 ൽ 4.4 ശതമാനമായി കുറയുകയും ചെയ്തു. 2018ൽ നഗരപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ വർധിച്ചത് യു പി യിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2021 ജൂലൈയിൽ പ്രസിദ്ധീകരിച്ച വാർഷിക PLFS റിപ്പോർട്ടുകൾ പറയുന്നത് 2019-20ൽ യു.പിയിലെ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായിരുന്നു എന്നാണ്.

2021 ഒക്ടോബർ-ഡിസംബർ പുറത്തുവിട്ട ത്രൈമാസ പി.എൽ.എഫ്.എസ് ഡാറ്റ കാണിക്കുന്നത് നഗരപ്രദേശങ്ങളിൽ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 9.4 ശതമാനമാണെന്നാണ്.

ഇതിൽ നിന്നും മനസ്സിലാവുന്നത് സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 2017ലെ 18 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞുവെന്ന ആദിത്യനാഥിന്റെ അവകാശവാദം തെറ്റാണ് എന്നാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.