ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 107 ആം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ കണക്കിൽ 116 രാജ്യങ്ങളിൽ 101 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്ഥാൻ
(99), നേപ്പാൾ(81), ബംഗ്ലാദേശ് (84) എന്നീ രാജ്യങ്ങളെക്കാൾ പട്ടിണിയിൽ ഇന്ത്യ പിന്നിലാണ്. തെക്കനേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പുറകിലുള്ള അഫ്ഗാനിസ്ഥാനെക്കാൾ രണ്ട് റാങ്ക് മാത്രമാണ് ഇന്ത്യക്ക് അധികമുള്ളത്.
തെക്കനേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനമുള്ളത് ശ്രീലങ്കക്കാണ്. 64ആം റാങ്ക് ആണ് സൂചികയിൽ ശ്രീലങ്കക്കുള്ളത്. വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് പട്ടിണി സൂചികയിൽ ശ്രീലങ്ക ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.
പോഷകാഹാര കുറവ്, ശിശുക്കളിലെ പോഷകാഹാര കുറവ്, കുട്ടികളിലെ വളർച്ച മുരടിപ്പ്, ശിശുമരണ നിരക്ക് എന്നീ നാല് കാരണങ്ങളെ മാനദണ്ഡമാക്കിയാണ് പട്ടിണി സൂചിക ക്രമപ്പെടുത്തുന്നത്.
സൂചികയിൽ 29.1 സ്കോർ ഉള്ള ഇന്ത്യ ‘serious’ വിഭാഗത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. സീരിയസിനെക്കാൾ കുറവ് low, moderate എന്നീ വിഭാഗങ്ങളും കൂടുതൽ alarming, extremely alarming എന്നിവയുമാണ് സൂചികയിൽ ഉള്ളത്. കഴിഞ്ഞ വർഷത്തിൽ നിന്ന് നേരിയ പുരോഗതി ഈ വർഷത്തെ സ്കോറിൽ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ട് (27.5) എന്നാൽ 2000 ൽ 38.8 ഉണ്ടായിരുന്ന ഒരു രാജ്യമാണ് ഇന്ത്യ.
കാലാവസ്ഥ വ്യതിയാനം, കോവിഡ് ഉണ്ടാക്കിയ അതിതീവ്ര സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ പട്ടിണി വർധിപ്പിക്കുന്നതിന് കാരണമായി. ഉക്രൈനിലെ യുദ്ധം ഭക്ഷണം ഇന്ധനം എന്നിവയുടെ വിതരണത്തിലും തടസം സൃഷ്ടിച്ചത് ആഗോളതലത്തിൽ പട്ടിണിയുടെ തോത് ഉയർത്തി.
ഇന്ത്യയിലെ പ്രധാന പ്രശ്നം കുട്ടികളിലെ പോഷകാഹാരക്കുറവാണ്. 19.3 സ്കോർ ആണ് ഇന്ത്യക്കുളളത്. 2014ൽ
15.1 ആയിരുന്നു ഇത്. 2018 – 2020 കാലയളവിൽ 14.6, 2019 – 2021 കാലയളവിലെ കണക്കിൽ 16.3 എന്നിങ്ങനെയാണ് ഉണ്ടായിരുന്നത്.
കുട്ടികളിലെ വളർച്ചാ മുരടിപ്പിൽ ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. 2014 ൽ 38.7% റാങ്ക് ഉണ്ടായിരുന്ന ഇന്ത്യ 2022ൽ 35.5 ശതമാനമാണ്.
ഈ സൂചിക ഇവിടെയുള്ള അടിസ്ഥാന യാഥാർത്ഥ്യത്തെ മുൻനിർത്തിയുള്ളതല്ല എന്നാരോപിച്ച് ഇന്ത്യ പ്രസ്തുത റിപ്പോർട്ടിന് എതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ആഗോള പട്ടിണി സൂചിക തയ്യാറാക്കാൻ വേണ്ടി ഉപയോഗിച്ച ഉറവിടങ്ങളെ കുറിച്ചും റിപോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട കണക്കുകൾക്കായി എഫ്.എ.ഒയുടെ (Food And Agricultural Organization) കണക്കുകളും, കുട്ടികളിലെ പോഷകാഹാര കുറവുമായി ബന്ധപ്പെട്ട കണക്കുകൾ WHO 2022, UNICEF, WORLD BANK 2022, MEASURE DHS 2022 എന്നീ സംഘടനകളുടെ റിപ്പോർട്ടുകളും, ശിശുമരണ നിരക്കിനായി യു.എന്നിന്റെ IGME ഡാറ്റയുമാണ് ഈ റിപ്പോർട്ട് തയ്യാറാക്കാനായി ഉപയോഗിച്ചത്.
റാങ്ക് അനുസരിച്ചുള്ള രാജ്യങ്ങളുടെ നില:
1-17. ബെലാറസ്
1-17. ബോസ്നിയ ഹെർസെഗോവിന
1-17. ചിലി
1-17. ചൈന
1-17. ക്രൊയേഷ്യ
1-17. എസ്റ്റോണിയ
1-17. ഹങ്കറി
1-17. കുവൈത്ത്
1-17. ലാത്വിയ
1-17. ലിത്വാനിയ
1-17. മൊണ്ടിനെഗ്രോ
1-17. വടക്ക് മാസിഡോണിയ
1-17. റോമാനിയ
1-17. സെർബിയ
1-17. സ്ലോവാക്യ
1-17. തുർക്കി
1-17. ഉറുഗ്വായ്
18. കോസ്റ്റ റിക
18. യൂ എ ഈ
20. ബ്രസീൽ
21. ഉസ്‍ബെക്കിസ്ഥാൻ
22. ജോർജിയ
22. മംഗോളിയ
24. ബൾഗേറിയ
24. കസാകിസ്താൻ
26. തുനിഷ്യ
27. അൽബാനിയ
28. റഷ്യൻ ഫെഡറേഷൻ
29. ഇറാൻ
30. സൗദി അറേബ്യ
31. അർജന്റീന
32. അൾജീരിയ
32. അർമേനിയ
32. മൊൾഡോവ
35. ജമൈക്ക
36. അസർബെയ്ജാൻ
36. ഉക്രൈൻ
38. കൊളംബിയ
38. പെറു
40. കിർഗ്ഗിസ്ഥാൻ
41. പരാഗ്വ
42. മെക്സിക്കോ
42. പനാമ
44. എൽ സാൽവദോർ
45. ഡൊമിനിക്കൻ റിപ്പബ്ലിക്
46. ട്രിനിഡാഡ് ആന്റ് ടുബാഗോ
47. ഫിജി
47. മൊറോക്കോ
49. തുർക്‌മെനിസ്ഥാൻ
50. സുരിനാം
51. ഗയാന
52. ലെബനൻ
53. ജോർദാൻ
54. റിപ്പബ്ലിക് ഓഫ് കേപ്പ് വെർഡെ
55. വിയറ്റ്നാം
56. തായ്‌ലൻഡ്
57. ഈജിപ്ത്
58.മലേഷ്യ
59. സൗത്ത് ആഫ്രിക്ക
60. ഒമാൻ
61. ബൊളീവിയ
62. ഹോണ്ടുറസ്
62. മൗറീഷ്യസ്
64. നിക്കരാഗ്വ
64. ശ്രീലങ്ക
66. ഇറാഖ്
67. ഘാന
67. തജ്കിസ്താൻ
69. ഫിലിപ്പൈൻസ്
70. ഇക്വഡോർ
71. മ്യാന്മാർ
71. സെനഗൽ
73. ഇസ്വാറ്റിനി
74. ഐവറി കോസ്റ്റ്
75. കംബോഡിയ
76. ഗാബോൺ
77. ഇന്തോനേഷ്യ
78. നമിബിയ
79. ഗ്വാട്ടിമല
80. കാമറുൺ
81. നേപ്പാൾ
82. ലാവോസ്
83. സോളമൻ ഐലൻഡ്
84. ബംഗ്ലാദേശ്
85. വെൻസുല
86. ബോട്സ്വാന
87. ഗാംബിയ
87. മലാവി
87. മൗറിത്താനിയ
90. ജിബൂട്ടി
91. ബെനിൻ
92. ടോഗോ
93. മാലി
94. കെനിയ
95. ടാൻസാനിയ
96. ബർകിന ഫസോ
97. കൊറിയ
98. അംഗോള
99. പാകിസ്ഥാൻ
100. പാപുവ ന്യൂ ഗിനിയ
101. കൊമോറോസ്
102. റുവാണ്ട
103. നൈജീരിയ
104. എത്യോപ്യ
105. കോംഗോ
106. സുഡാൻ
107. ഇന്ത്യ
108. സാംബിയ
109. അഫ്ഗാനിസ്ഥാൻ
110. കിഴക്കൻ ടിമോർ
111. ഗിനി-ബിസൌ
112. സിയേറാ ലിയോൺ
113. ലെസോതോ
113. ലൈബീരിയ
115. നൈജർ
116. ഹെയ്തി
ND – ഗിനി
ND – മൊസാംബിക്ക്
ND – ഉഗാണ്ട
ND – സിംബാബ്‌വെ
117. ഛാഡ്
118. ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ
119. മഡഗാസ്കർ
120. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്
121. യമൻ
ND – ബറുണ്ടി
ND – സൊമാലിയ
ND – സൗത്ത് സുഡാൻ
ND – സിറിയൻ അറബ് റിപ്പബ്ലിക്