Skip to content Skip to sidebar Skip to footer

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്!?

ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 107 ആം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ കണക്കിൽ 116 രാജ്യങ്ങളിൽ 101 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്ഥാൻ
(99), നേപ്പാൾ(81), ബംഗ്ലാദേശ് (84) എന്നീ രാജ്യങ്ങളെക്കാൾ പട്ടിണിയിൽ ഇന്ത്യ പിന്നിലാണ്. തെക്കനേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പുറകിലുള്ള അഫ്ഗാനിസ്ഥാനെക്കാൾ രണ്ട് റാങ്ക് മാത്രമാണ് ഇന്ത്യക്ക് അധികമുള്ളത്.

തെക്കനേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനമുള്ളത് ശ്രീലങ്കക്കാണ്. 64ആം റാങ്ക് ആണ് സൂചികയിൽ ശ്രീലങ്കക്കുള്ളത്. വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് പട്ടിണി സൂചികയിൽ ശ്രീലങ്ക ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.

പോഷകാഹാര കുറവ്, ശിശുക്കളിലെ പോഷകാഹാര കുറവ്, കുട്ടികളിലെ വളർച്ച മുരടിപ്പ്, ശിശുമരണ നിരക്ക് എന്നീ നാല് കാരണങ്ങളെ മാനദണ്ഡമാക്കിയാണ് പട്ടിണി സൂചിക ക്രമപ്പെടുത്തുന്നത്.

സൂചികയിൽ 29.1 സ്കോർ ഉള്ള ഇന്ത്യ ‘serious’ വിഭാഗത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. സീരിയസിനെക്കാൾ കുറവ് low, moderate എന്നീ വിഭാഗങ്ങളും കൂടുതൽ alarming, extremely alarming എന്നിവയുമാണ് സൂചികയിൽ ഉള്ളത്. കഴിഞ്ഞ വർഷത്തിൽ നിന്ന് നേരിയ പുരോഗതി ഈ വർഷത്തെ സ്കോറിൽ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ട് (27.5) എന്നാൽ 2000 ൽ 38.8 ഉണ്ടായിരുന്ന ഒരു രാജ്യമാണ് ഇന്ത്യ.

കാലാവസ്ഥ വ്യതിയാനം, കോവിഡ് ഉണ്ടാക്കിയ അതിതീവ്ര സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ പട്ടിണി വർധിപ്പിക്കുന്നതിന് കാരണമായി. ഉക്രൈനിലെ യുദ്ധം ഭക്ഷണം ഇന്ധനം എന്നിവയുടെ വിതരണത്തിലും തടസം സൃഷ്ടിച്ചത് ആഗോളതലത്തിൽ പട്ടിണിയുടെ തോത് ഉയർത്തി.

ഇന്ത്യയിലെ പ്രധാന പ്രശ്നം കുട്ടികളിലെ പോഷകാഹാരക്കുറവാണ്. 19.3 സ്കോർ ആണ് ഇന്ത്യക്കുളളത്. 2014ൽ
15.1 ആയിരുന്നു ഇത്. 2018 – 2020 കാലയളവിൽ 14.6, 2019 – 2021 കാലയളവിലെ കണക്കിൽ 16.3 എന്നിങ്ങനെയാണ് ഉണ്ടായിരുന്നത്.

കുട്ടികളിലെ വളർച്ചാ മുരടിപ്പിൽ ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. 2014 ൽ 38.7% റാങ്ക് ഉണ്ടായിരുന്ന ഇന്ത്യ 2022ൽ 35.5 ശതമാനമാണ്.

ഈ സൂചിക ഇവിടെയുള്ള അടിസ്ഥാന യാഥാർത്ഥ്യത്തെ മുൻനിർത്തിയുള്ളതല്ല എന്നാരോപിച്ച് ഇന്ത്യ പ്രസ്തുത റിപ്പോർട്ടിന് എതിരെ വിമർശനം ഉന്നയിച്ചിരുന്നു.

ആഗോള പട്ടിണി സൂചിക തയ്യാറാക്കാൻ വേണ്ടി ഉപയോഗിച്ച ഉറവിടങ്ങളെ കുറിച്ചും റിപോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട കണക്കുകൾക്കായി എഫ്.എ.ഒയുടെ (Food And Agricultural Organization) കണക്കുകളും, കുട്ടികളിലെ പോഷകാഹാര കുറവുമായി ബന്ധപ്പെട്ട കണക്കുകൾ WHO 2022, UNICEF, WORLD BANK 2022, MEASURE DHS 2022 എന്നീ സംഘടനകളുടെ റിപ്പോർട്ടുകളും, ശിശുമരണ നിരക്കിനായി യു.എന്നിന്റെ IGME ഡാറ്റയുമാണ് ഈ റിപ്പോർട്ട് തയ്യാറാക്കാനായി ഉപയോഗിച്ചത്.

റാങ്ക് അനുസരിച്ചുള്ള രാജ്യങ്ങളുടെ നില:

1-17. ബെലാറസ്
1-17. ബോസ്നിയ ഹെർസെഗോവിന
1-17. ചിലി
1-17. ചൈന
1-17. ക്രൊയേഷ്യ
1-17. എസ്റ്റോണിയ
1-17. ഹങ്കറി
1-17. കുവൈത്ത്
1-17. ലാത്വിയ
1-17. ലിത്വാനിയ
1-17. മൊണ്ടിനെഗ്രോ
1-17. വടക്ക് മാസിഡോണിയ
1-17. റോമാനിയ
1-17. സെർബിയ
1-17. സ്ലോവാക്യ
1-17. തുർക്കി
1-17. ഉറുഗ്വായ്
18. കോസ്റ്റ റിക
18. യൂ എ ഈ
20. ബ്രസീൽ
21. ഉസ്‍ബെക്കിസ്ഥാൻ
22. ജോർജിയ
22. മംഗോളിയ
24. ബൾഗേറിയ
24. കസാകിസ്താൻ
26. തുനിഷ്യ
27. അൽബാനിയ
28. റഷ്യൻ ഫെഡറേഷൻ
29. ഇറാൻ
30. സൗദി അറേബ്യ
31. അർജന്റീന
32. അൾജീരിയ
32. അർമേനിയ
32. മൊൾഡോവ
35. ജമൈക്ക
36. അസർബെയ്ജാൻ
36. ഉക്രൈൻ
38. കൊളംബിയ
38. പെറു
40. കിർഗ്ഗിസ്ഥാൻ
41. പരാഗ്വ
42. മെക്സിക്കോ
42. പനാമ
44. എൽ സാൽവദോർ
45. ഡൊമിനിക്കൻ റിപ്പബ്ലിക്
46. ട്രിനിഡാഡ് ആന്റ് ടുബാഗോ
47. ഫിജി
47. മൊറോക്കോ
49. തുർക്‌മെനിസ്ഥാൻ
50. സുരിനാം
51. ഗയാന
52. ലെബനൻ
53. ജോർദാൻ
54. റിപ്പബ്ലിക് ഓഫ് കേപ്പ് വെർഡെ
55. വിയറ്റ്നാം
56. തായ്‌ലൻഡ്
57. ഈജിപ്ത്
58.മലേഷ്യ
59. സൗത്ത് ആഫ്രിക്ക
60. ഒമാൻ
61. ബൊളീവിയ
62. ഹോണ്ടുറസ്
62. മൗറീഷ്യസ്
64. നിക്കരാഗ്വ
64. ശ്രീലങ്ക
66. ഇറാഖ്
67. ഘാന
67. തജ്കിസ്താൻ
69. ഫിലിപ്പൈൻസ്

70. ഇക്വഡോർ
71. മ്യാന്മാർ
71. സെനഗൽ
73. ഇസ്വാറ്റിനി
74. ഐവറി കോസ്റ്റ്
75. കംബോഡിയ
76. ഗാബോൺ
77. ഇന്തോനേഷ്യ
78. നമിബിയ
79. ഗ്വാട്ടിമല
80. കാമറുൺ
81. നേപ്പാൾ
82. ലാവോസ്
83. സോളമൻ ഐലൻഡ്
84. ബംഗ്ലാദേശ്
85. വെൻസുല
86. ബോട്സ്വാന
87. ഗാംബിയ
87. മലാവി
87. മൗറിത്താനിയ
90. ജിബൂട്ടി
91. ബെനിൻ
92. ടോഗോ
93. മാലി
94. കെനിയ
95. ടാൻസാനിയ
96. ബർകിന ഫസോ
97. കൊറിയ
98. അംഗോള
99. പാകിസ്ഥാൻ
100. പാപുവ ന്യൂ ഗിനിയ
101. കൊമോറോസ്
102. റുവാണ്ട
103. നൈജീരിയ
104. എത്യോപ്യ
105. കോംഗോ
106. സുഡാൻ
107. ഇന്ത്യ
108. സാംബിയ
109. അഫ്ഗാനിസ്ഥാൻ
110. കിഴക്കൻ ടിമോർ
111. ഗിനി-ബിസൌ
112. സിയേറാ ലിയോൺ
113. ലെസോതോ
113. ലൈബീരിയ
115. നൈജർ
116. ഹെയ്തി
ND – ഗിനി
ND – മൊസാംബിക്ക്
ND – ഉഗാണ്ട
ND – സിംബാബ്‌വെ
117. ഛാഡ്
118. ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ
119. മഡഗാസ്കർ
120. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്
121. യമൻ
ND – ബറുണ്ടി
ND – സൊമാലിയ
ND – സൗത്ത് സുഡാൻ
ND – സിറിയൻ അറബ് റിപ്പബ്ലിക്

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.