Skip to content Skip to sidebar Skip to footer

കെ സുരേന്ദ്രന്റെ അവകാശവാദങ്ങൾ തെറ്റ്.

ഫെബ്രുവരി 5 ന്, സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചില അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏറ്റവും വില കുറവുള്ള രാജ്യം ഇന്ത്യ ആണെന്നതുൾപ്പടെ സുരേന്ദ്രൻ ഉന്നയിച്ച അവകാശവാദങ്ങളിലെ വസ്‌തുത പരിശോധിക്കുന്നു.

കെ സുരേന്ദ്രൻ പറഞ്ഞത്:

1 . ” നിങ്ങളുടെ അയൽ രാജ്യങ്ങളിൽ പെട്രോളിന്റെ വിലയെന്താന്ന് നോക്ക്.. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില ഏറ്റവും കുറവുള്ള രാജ്യം ഇന്ത്യയാണ്.”

വസ്‌തുത :

‘ഗ്ലോബൽ പെട്രോൾ പ്രൈസസി’ന്റെ കണക്കുകൾ പ്രകാരം, ലോകത്ത് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏറ്റവും കുറവ് വിലയുള്ള രാജ്യങ്ങൾ ഇവയാണ്:

ഡീസൽ

  • ഇറാൻ : 0.885 രൂപ / ലിറ്റർ
  • വെനെസ്വെല : 1 .313 രൂപ / ലിറ്റർ
  • ലിബിയ : 2 .581 രൂപ / ലിറ്റർ
  • സൗദി അറേബ്യ : 16.565 രൂപ / ലിറ്റർ
  • അൾജീരിയ : 1 7.526 രൂപ / ലിറ്റർ
  • ഈജിപ്‌ത് : 19.630 രൂപ / ലിറ്റർ

എൽ പി ജി

  • അൾജീരിയ : 5.437 രൂപ / ലിറ്റർ
  • അംഗോള : 16.325 രൂപ / ലിറ്റർ
  • സൗദി അറേബ്യ: 19.879 രൂപ / ലിറ്റർ
  • റഷ്യ : 21.163 രൂപ / ലിറ്റർ
  • അസർബൈജാൻ : 31.678 രൂപ / ലിറ്റർ

ഗ്യാസോലിൻ:

  • വെനെസ്വെല : 1.313 രൂപ / ലിറ്റർ
  • ലിബിയ : 2.581 രൂപ / ലിറ്റർ
  • ഇറാൻ : 4.425 രൂപ / ലിറ്റർ
  • അംഗോള: 26.120 രൂപ / ലിറ്റർ
  • അൽജീരിയ : 27.773 രൂപ / ലിറ്റർ
  • കുവൈറ്റ് : 28.379 രൂപ / ലിറ്റർ

ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില:

  • ഡീസൽ : 93.475 രൂപ / ലിറ്റർ
  • എൽ പി ജി : 61.498 രൂപ / ലിറ്റർ
  • ഗ്യാസോലിൻ : 104.15 രൂപ/ ലിറ്റർ
  • മണ്ണെണ്ണ : 55.79 രൂപ / ലിറ്റർ

ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പെട്രോൾ ഉത്പന്നങ്ങളുടെ വില:

പാക്കിസ്ഥാൻ:

  • ഡീസൽ : 88.289 രൂപ / ലിറ്റർ
  • ഗ്യാസോലിൻ : 85.767 രൂപ/ ലിറ്റർ
  • മണ്ണെണ്ണ : 63.925 രൂപ / ലിറ്റർ

ചൈന

  • ഡീസൽ : 89.817 രൂപ / ലിറ്റർ
  • ഗ്യാസോലിൻ : 100.836 രൂപ/ ലിറ്റർ

ബംഗ്ലാദേശ്

  • ഡീസൽ : 84.975 രൂപ / ലിറ്റർ
  • ഗ്യാസോലിൻ : 101.346 രൂപ/ ലിറ്റർ

ലോകത്ത് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏറ്റവും വില കുറവുള്ള രാജ്യം ഇന്ത്യയാണെന്ന സുരേന്ദ്രന്റെ വാദം തെറ്റാണ്.

2 . ” ഈ രാജ്യത്ത് 1.9 ലക്ഷം രൂപയായി ആളോഹരി വരുമാനം വർധിച്ചു. കണക്കുകൾ കള്ളം പറയില്ല”

വസ്‌തുത :

ഒരു രാജ്യത്തെ പൗരന്മാരുടെ ശരാശരി വരുമാനമാണ് ആളോഹരി വരുമാനം. രാജ്യത്തെ ജിഡിപിയെ ജനസംഖ്യയാൽ ഹരിച്ചാണ് ഇത് കണ്ടെത്തുന്നത്. ഒരു രാജ്യം അതിന്റെ അതിർത്തിക്കുള്ളിൽ ഉത്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും, ഒരു നിശ്ചിത കാലയളവിലെ വിലയുടെ അടിസ്ഥാനത്തിലുള്ള കണക്കാണ് ജി ഡി പി . അളക്കുന്ന വിലയുടെ അടിസ്ഥാനത്തിൽ ജി ഡി പിയെ ‘നോമിനൽ’ – ‘റിയൽ’ എന്നിങ്ങനെ തരം തിരിക്കാം. രാജ്യത്തെ ചരക്ക് – സേവന ഉൽപ്പന്നങ്ങളുടെ, ഒരു നിശ്ചിത കാലയളവിലെ, വിപണിയിലെ വിലനിലവാരം അനുസരിച്ചാണ് നോമിനൽ ജി ഡി പി കണക്കാക്കുന്നത്; ഒരു വർഷത്തെ നോമിനൽ ജി ഡി പി, ആ വർഷം രാജ്യത്തുണ്ടായ മൊത്തം വരുമാനത്തിന്റെ ഏകദേശ അളവാണ്.

എന്നാൽ നോമിനൽ ജി ഡി പിയിൽ കാണുന്ന വർധനവ്, ഭാഗികമായി മാത്രമാണ് ഉൽപ്പാദനത്തിലെ വർധനവായി കണക്കാക്കാൻ കഴിയുക, കാരണം ചരക്കു സേവനങ്ങളുടെ വിലക്കയറ്റത്തിലൂടെയും ഇത് സാധ്യമാണ്. എന്നാൽ വിലക്കയറ്റം മാറ്റി നിർത്തി ഉൽപ്പാദനത്തിന്റെ വർധനവ് അനുസരിച്ചുള്ള വളർച്ച അറിയാൻ റിയൽ ജിഡിപിയാണ് ഉപയോഗിക്കുക. വില സൂചിക ഉപയോഗിച്ച് നോമിനൽ ജിഡിപി പണപ്പെരുപ്പത്തിനനുസരിച്ച് ക്രമീകരിച്ചുകൊണ്ടാണ് റിയൽ ജി ഡി പി കണക്കാക്കുക.

‘റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ’യുടെ കണക്കുകൾ പ്രകാരം ആളോഹരി വരുമാനം (റിയൽ ജി ഡി പി) 1.9 ലക്ഷം രൂപയായി വർധിച്ചിട്ടില്ല. 2021-22 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആളോഹരി വരുമാനം (റിയൽ ജി ഡി പി) 1,07,670 രൂപയാണ്.

നോമിനൽ ജി ഡി പി ആളോഹരി വരുമാനം പൗരന്മാരുടെ വരുമാന വളർച്ച കണക്കുകൂട്ടാൻ ഉത്തമമല്ലെന്നതിനാൽ, ആളോഹരി വരുമാനത്തിലെ വർദ്ധനവ് സംബന്ധിച്ച കെ പി സുരേന്ദ്രന്റെ അവകാശവാദം തെറ്റിധാരണ ജനകമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.