ഓക്‌സ്ഫാം ഇന്ത്യയുടെ ‘ഇന്ത്യ ഇനീക്വാലിറ്റി റിപ്പോര്‍ട്ട്’ പരിശോധിക്കുന്നു.
ഇന്ത്യയുടെ നികുതി സംവിധാനം, സാമൂഹിക മേഖലയിലെ നിക്ഷേപത്തിനും ചെലവിനും പരിഗണന നല്‍കാതിരിക്കല്‍, പൊതു സംവിധാനങ്ങളുടെ സ്വകാര്യ വല്‍ക്കരണം എന്നീ മൂന്ന് ഘടകങ്ങളാണ് ഈ അസമത്വങ്ങള്‍ക്ക് കാരണമായി ഓക്‌സ്ഫാം ഇനീക്വാലിറ്റി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്.
കോവിഡ് മഹാമാരിയുടെ ദുരന്തമനുഭവിച്ച 2021ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 102ല്‍ (2020) നിന്നും 142 ആയി ഉയര്‍ന്നു. ദേശീയ സമ്പത്തില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പത് ശതമാനത്തിന്റെയും പങ്ക് 6% ആയ കാലയളവുകൂടിയാണ് ഇത്.
ഫോര്‍ബ്‌സ് പട്ടികയിലുള്‍പ്പെട്ട ധനികരായ നൂറ് ഇന്ത്യക്കാരുടെ ആകെ സമ്പത്ത് ഒരു ട്രില്യണ്‍ യു.എസ് ഡോളറിലധികം വരും.
2016ല്‍ വെല്‍ത് ടാക്‌സ് നീക്കം ചെയ്തതോടെ കോര്‍പറേറ്റ് നികുതിയില്‍ ഗണ്യമായ കുറവുണ്ടായി.
യൂണിയൻ ഗവണ്മെന്റില്‍ സംസ്ഥാന ഗവണ്മെന്റുകള്‍ എത്രത്തോളം ആശ്രിതമാണെന്ന് കോവിഡ് കാലയളവ് വെളിപ്പെടുത്തി. 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ നോണ്‍ ഡിവിസിബിള്‍ പൂളിലാണ് സാമ്പത്തിക വിഭവങ്ങള്‍ കേന്ദ്രീകരിച്ചത്. 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലേക്ക് നീക്കിവെച്ചത് ചെറിയ തുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കടുത്ത പ്രതിസന്ധി നേരിട്ട വര്‍ഷം കൂടിയാണ് 2021.
2020- 10% വ്യക്തികള്‍ രാജ്യത്തിന്റെ 45% സമ്പത്ത് സ്വന്തമാക്കി. ലോകത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്. ഈ കാലയളവിൽ നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 15%.
ചൈന, യുഎസ്, എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍. ഫ്രാന്‍സ്, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ പിന്നിലാണ്.
2021ഒക്ടോബറിലെ ഫോര്‍ബ്‌സ് ബില്യണേയേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ ആകെ സമ്പത്ത് 57.3ലക്ഷം കോടി (775 ബില്യണ്‍ യുഎസ് ഡോളര്‍) ആയി.
മാര്‍ച്ച് 2020 മുതല്‍ 2021 നവംബര്‍ കാലയളവില്‍ ബില്യണെയര്‍മാരുടെ ആസ്തി 23.14 ലക്ഷം കോടിയില്‍നിന്നും 53.16 ലക്ഷം കോടിയായി. 4.6 കോടിയിലധികം ഇന്ത്യന്‍ പൗരൻമാര്‍
ഈ കാലയളവില്‍ കടുത്ത ദാരിദ്ര്യം അനുഭവിച്ചു.
കോവിഡ് കാരണം വരുമാനത്തകര്‍ച്ച നേരിട്ടത് 84% ഇന്ത്യന്‍ വീടുകൾക്കാണ്.
2020ല്‍ നിന്ന് വ്യത്യസ്തമായി 80%ല്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ചയുണ്ടായി.
മുന്‍വര്‍ഷത്തേതിനേക്കാള്‍ 1 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയാണ് ഇവരുടെ ആകെ സമ്പത്തില്‍ ഉണ്ടായിരിക്കുന്നത്.
അതിധനികരായ 100 കുടുംബങ്ങളില്‍ അഞ്ചിലൊന്ന് വളര്‍ച്ച അദാനി ഗ്രൂപ്പിന്റേതാണ്. 2020ല്‍ 890 കോടി ഉണ്ടായിരുന്നത് 2021ല്‍ 5050 കോടിയായി.
ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് 2021 നവംബറില്‍ അദാനിയുടെ ആകെ മൂല്യം 8220 കോടി രൂപയാണ്. ഓസ്‌ട്രേലിയയിലെ കാര്‍മൈക്കിള്‍ ഖനി, മുംബൈ വിമാനത്താവളത്തിലുള്ള 74% ഷെയര്‍ എന്നിവയാണ് എട്ടുമാസത്തിനിടെയുള്ള വളര്‍ച്ചയ്ക്ക് കാരണം.
2020ല്‍ മുകേഷ് അംബാനിയുടെ ആസ്തി 3680 കോടി ആയിരുന്നത് 2021ല്‍ 8550 കോടിയായി ഉയര്‍ന്നു.
അസംഘടിത വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 920 ലക്ഷം പേരാണ് തൊഴില്‍ നഷ്ടം നേരിട്ടത്. 2021ല്‍ എംജിഎന്‍ആര്‍ഇഎയില്‍ തൊഴിലിനായി ചേര്‍ന്നവരുടെ എണ്ണം വര്‍ധിച്ചത് തൊഴിലില്ലായ്മയുടെ തീവ്രത സൂചിപ്പിക്കുന്നു.
വേള്‍ഡ് ഫുഡ് പ്രോഗ്രാം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ആകെ പോഷകാഹാരം ലഭിക്കാത്ത ആളുകളുടെ കാല്‍ ഭാഗം ഇന്ത്യയിലാണ്. യുനൈറ്റഡ് നേഷന്‍സിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 200 മില്യണ്‍ ഇന്ത്യന്‍ പൗരര്‍ പോഷകാഹാരങ്ങള്‍ ലഭ്യമല്ലാത്തവരാണ്.
2020 മുതല്‍ ഇന്ത്യയില്‍ ഒരു ദിവസത്തെ ദേശീയ മിനിമം വേതനം 178 രൂപയാണ്. 2019ല്‍ സത്പതി കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വര്‍ധനവ് നിലവില്‍ വന്നിട്ടില്ല. ദിവസം 375 രൂപയാക്കി വേതനം ഉയര്‍ത്തണമെന്നായിരുന്നു ശുപാര്‍ശ. മാസത്തില്‍ ഇത് 9,750 രൂപ എന്നതാണ് കണക്ക്. എന്നാല്‍ തൊഴില്‍ മന്ത്രാലയം 1.13% മാത്രമാണ് വേതനം വര്‍ധിപ്പിച്ചത്. 176 രൂപയില്‍നിന്നും 178 രൂപയാക്കി.
unskilled worker ന്റെ വേതനം 1.4% മാത്രമാണ് വര്‍ധിപ്പിച്ചത് 411രൂപ ദിവസ വേതനം 417 രൂപ ആകും.
semi skilled worker ന്റെ വേതനം 1.3% വര്‍ധിപ്പിച്ചു, 449 രൂപയിൽ നിന്ന് 455 രൂപയിലേക്ക്.
സെന്‍സസ് ഡാറ്റ പ്രകാരം ശമ്പളമുള്ള സ്ഥിര ജോലിക്കാരുടെ വേതനം ദിവസക്കൂലി വേതനത്തിന്റെ ഇരട്ടിയിലധികമാണ് എന്നാണ്. ഓക്‌സ്ഫാമിന്റെ മറ്റൊരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് ഇന്ത്യയിലെ 1000 കമ്പനികള്‍ ദേശീയ വേതന നിയമമനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നാണ്.
2020ല്‍ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 59 മില്യണ്‍ ആയിരുന്നുവെന്നും കോവിഡ് കാലത്ത് ഇത് 134 മില്യണ്‍ ആയി ഉയര്‍ന്നു എന്നും Pew research report.
നാഷണല്‍ ക്രൈം റെകോഡ്‌സ് ബ്യൂറോയുടെ കണക്കില്‍ 2020ല്‍ ആത്മഹത്യ കാരണം മരണപ്പെട്ട വിഭാഗങ്ങളില്‍ ദിവസവേതന തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍. സ്വയംതൊഴിൽ ചെയ്യുന്നവരും തൊഴില്‍ രഹിതരായ വ്യക്തികളും ആത്മഹത്യ ചെയ്തവരില്‍ കൂടുതലാണ്.
നികുതി വെട്ടിക്കുന്നതിനായി ഓഫ് ഷോര്‍ കമ്പനികളും സ്വകാര്യ ട്രസ്റ്റുകളും തുടങ്ങിയ 380ലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ പാണ്ടോറ പേപ്പേഴ്‌സ് വഴി പുറത്തുവന്നത് ഒക്ടോബര്‍ 2021ലാണ്. 20,000 കോടിയിലധികമാണ് ഇവരുടെ വിദേശ, സ്വദേശ ആസ്തി.
എസ്‌റ്റേറ്റ് ഡ്യൂട്ടി, ധന നികുതി എന്നിവ നിര്‍ത്തലാക്കിയ ശേഷം death/inheritance tax ല്‍ നിന്നും ഒഴിവാകാനുള്ള വഴിയാണ് വിദേശരാജ്യങ്ങളിലെ ട്രസ്റ്റുകളും കമ്പനികളും.
അര്‍ജന്റീനയില്‍ ധനികരായ പൗരര്‍ ധനനികുതി അടക്കേണ്ടതുണ്ട്.
അര്‍ജന്റീനയിലെ പൗരരുടെ കോവിഡ്കാല പ്രതിസന്ധികള്‍ നേരിടാനാണ് 2.4 ബില്യണ്‍ വരുന്ന നികുതിപ്പണം ഉപയോഗിച്ചത്.
ഇന്ത്യയിലെ 98 ധനിക കുടുംബങ്ങളില്‍നിന്ന് 4% ധനനികുതി ഈടാക്കിയാല്‍ ഇന്ത്യയ്ക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നടത്തിപ്പിനായി രണ്ടുവര്‍ഷത്തിലധികം ആ തുക ഉപയോഗിക്കാം, രാജ്യത്തെ ഉച്ചഭക്ഷണ പദ്ധതി 17 വര്‍ഷത്തേക്ക് നടത്താം, സമഗ്രശിക്ഷാ അഭിയാന്‍ ആറ് വര്‍ഷത്തേക്ക് നടത്താം. 1% ധനനികുതി ഉപയോഗിച്ച് ആയുഷ്മാന്‍ ഭാരത് പദ്ധതി ഏഴ് വര്‍ഷത്തിലധികം നടത്താം, സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ഒരു വര്‍ഷത്തേക്ക് നടത്താം.
പരോക്ഷ നികുതിയിലൂടെ ദരിദ്ര, മധ്യവര്‍ഗ വിഭാഗങ്ങളില്‍നിന്നും ഫണ്ട് ശേഖരിക്കുകയാണ് സര്‍ക്കാര്‍. സെപ്തംബര്‍ 2019ല്‍ കോര്‍പറേറ്റ് നികുതി നിരക്ക് കുറച്ചതിനെ തുടര്‍ന്നാണിത്.
2019-20 വര്‍ഷത്തില്‍ 30%ല്‍നിന്നും 22%ആയാണ് നികുതി നിരക്ക് കുറച്ചത്, ഇത് 1.5ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കി, ഇന്ത്യയുടെ പൊതു കടം വര്‍ധിപ്പിച്ചു.
‘സ്ത്രീകള്‍’ ആയതുകൊണ്ട് മാത്രം തൊഴില്‍ വിപണിയില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനമൂല്യമാണ് നിലനില്‍ക്കുന്നതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മാധേശ്വരന്‍, ഖാസ്‌നോബിസ് എന്നീ എക്കണോമിസ്റ്റുകളുടെ കണ്ടെത്തല്‍ (2008) ശമ്പളമുള്ള സ്ത്രീകളും വേതന വിവേചനം നേരിടുന്നുണ്ടെന്നാണ്. 2014ല്‍ ദുരൈസാമി, ദുരൈസാമി എന്നിവരുടെ കണ്ടെത്തല്‍ തൊഴില്‍വ്യത്യാസങ്ങളും പ്രൊഫഷനുകളും അനുസരിച്ച് വേതനവ്യത്യാസം മാറിക്കൊണ്ടിരിക്കും എന്നാണ്. ചില പ്രൊഫഷനുകള്‍ ഇന്നും പുരുഷന്മാരുടെ ആധിപത്യമേഖലയായി മാത്രം നിലനില്‍ക്കുന്നു എന്നാണ്. തൊഴില്‍വിപണിയുടെ ഏറ്റവും അവസാനഭാഗത്താണ് സ്ത്രീകളുടെ സ്ഥാനമെന്ന് ബെല്‍സര്‍, റാണി എന്നിവര്‍ 2011ല്‍ നിരീക്ഷിക്കുന്നു. 2021ല്‍ സ്ത്രീകള്‍ തൊഴില്‍വിപണിയില്‍ നിന്നും മാറിനില്‍ക്കാന്‍ തുടങ്ങി എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
2020-21 സാമ്പത്തിക വര്‍ഷത്തിലെ ജിഎസ്ടി നിരക്ക് ജൂണ്‍ ക്വാര്‍ട്ടറില്‍
മുന്‍വര്‍ഷത്തേതില്‍നിന്നും പകുതിയായി. ഇന്‍കം ടാക്‌സ് 36% കുറഞ്ഞു, കോര്‍പറേറ്റ് ടാക്‌സ് 23% കുറഞ്ഞു. നിക്ഷേപമേഖലയില്‍ ലക്ഷ്യമിട്ടിരുന്ന 2.1ലക്ഷം കോടിയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. നികുതി, നിക്ഷേപം എന്നിവയില്‍നിന്നും സര്‍ക്കാരിന് വലിയ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞില്ല, ഇത് പരോക്ഷ നികുതിയിലൂടെ വരുമാനമുണ്ടാക്കുന്നതിലേക്ക് നയിച്ചു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ പെട്രോള്‍, ഡീസല്‍ നികുതിയിലൂടെ സര്‍ക്കാര്‍ സമ്പാദിച്ചത് 8.02 ലക്ഷം കോടി രൂപയാണ്. 2021ല്‍ മാത്രം 3.71ലക്ഷം കോടി രൂപയാണ് നികുതിയിനത്തില്‍ ശേഖരിച്ചത്. ഇത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമായി.
2019ലെ റൂറൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച്
23% ആരോഗ്യകേന്ദ്രങ്ങളുടെ കുറവുണ്ട്.
28% വരുന്ന 8764 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ
37% വരുന്ന 2,865 കമ്മ്യൂണിറ്റി ഹെൽത് സെന്ററുകൾ
മൊത്തം 43,736 ആരോഗ്യകേന്ദ്രങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടുത്താതെ സെക്കണ്ടറി, ടെർഷ്യറി കെയർ സെന്ററുകൾ മെച്ചപ്പെടുത്താൻ ആണ് ഫണ്ട് ഉപയോഗിക്കുന്നത്. കോവിഡ് വാക്സിനേഷനും തുല്യമായി എല്ലാവർക്കും ലഭ്യമായില്ല. 80%പേരും ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ഒരാൾ വാക്സിൻ എടുക്കുന്നത് ശമ്പളം ഉള്ളവർ വാക്സിൻ എടുക്കുന്നതിനെക്കാൾ ബുദ്ധിമുട്ടുള്ളതാണ് എന്ന് 80% വിശ്വസിക്കുന്നതായി റിപ്പോർട്ട് പറയുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ മധ്യവർഗ പൗരർ സ്വകാര്യ ആശുപത്രിയിൽ ഒരു ദിവസത്തേക്ക് 400,000 രൂപ ചെലവഴിക്കാൻ തയ്യാറായി.
90% ഗവണ്മെന്റ് സ്‌കൂളുകളും അടച്ചുപൂട്ടുന്ന പ്രൊപ്പോസൽ മധ്യപ്രദേശ് സർക്കാർ മുന്നോട്ടുവെച്ചിരുന്നു.
തൊഴില്‍ മന്ത്രാലയത്തിന്റെ തൊഴിലാളികള്‍ക്കായുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളും നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമും 2021-22ലെ മൊത്തം ചെലവിന്റെ 0.6% ആയിരുന്നു. മുന്‍ വര്‍ഷത്തേതില്‍നിന്നും 1.5% കുറവാണ് ഉണ്ടായത്. സംഘടിത, അസംഘടിതമേഖലയിലുള്ളവര്‍ക്ക്, വിധവകള്‍ക്ക്, ഡിസബിലിറ്റി ഉള്ളവര്‍ക്ക്, പ്രായമായവര്‍ എല്ലാം ഉള്‍പ്പെടുന്ന പദ്ധതികളാണ്. കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പ്രഖ്യാപനവും ബഡ്ജറ്റില്‍ ഉണ്ടായിരുന്നു. ഈ കാര്യം അറിയാത്തതിനാലും വിവിധ തടസ്സങ്ങള്‍ കാരണം 24%പേര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ.
ഓക്‌സ്ഫാം 2021ല്‍ ഡല്‍ഹി, മുംബൈ, പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ റാപിഡ് സര്‍വേയില്‍ ഇത്തരം പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള അവബോധം കുറവാണെന്ന് മനസ്സിലായി. 66% പേര്‍ക്ക് മാത്രമാണ് പൊതുവിതരണ സംവിധാനത്തെക്കുറിച്ച് അറിവുള്ളത്. റേഷന്‍ കാര്‍ഡ് ഉള്ളവരില്‍ മൂന്നിലൊന്ന് ആളുകള്‍ക്ക് റേഷന്‍ വാങ്ങാന്‍ കഴിയുന്നില്ല.
ഉപരിപഠന മേഖലയില്‍ പൊതു സ്ഥാപനങ്ങളില്‍ 32% പ്രവേശനം നേടുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നത് 68% ആണ്. സര്‍ക്കാര്‍ സ്കൂളു കളില്‍ പ്രവേശനം നേടുന്ന ഇന്ത്യന്‍ കുട്ടികളുടെ ആനുപാതിക ശതമാനം 45 ആണ, യുഎസ്എയില്‍ ഇത് 85% ആണ്. ഇംഗ്ലണ്ടില്‍ 90%, ജപ്പാനില്‍ 95%. ഒരു കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളില്‍ അയക്കുന്നതിനുള്ള ചെലവിന്റെ 9 ഇരട്ടി വരും സ്വകാര്യ സ്‌കൂളില്‍ അയക്കാനുള്ള ചെലവ്. ജാതി, ലിംഗ വിവേചനങ്ങളുടെ ഇടമായും സ്വകാര്യ സ്‌കൂളുകള്‍ മാറുന്നു. സാമൂഹിക പ്രിവിലേജുകളെ ഇല്ലായ്മ ചെയ്യാനുള്ള സാധ്യതയായി വിദ്യാഭ്യാസത്തെ കാണുന്നതിന് വിപരീതമായാണ് വിദ്യാഭ്യാസത്തിന്റെ സ്വകാര്യ വല്‍ക്കരണം പ്രവര്‍ത്തിക്കുക. കോവിഡ് കാലയളവില്‍ 40% സ്വകാര്യ സ്കൂളുകള്‍ ഫീസ് ഉയര്‍ത്തി. 52% രക്ഷിതാക്കള്‍ ഉയര്‍ന്ന ഫീസ് നല്‍കി, 35% വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടക്കാന്‍ കഴിഞ്ഞില്ല. കാപിറ്റേഷന്‍ ഫീ നല്‍കേണ്ടിവന്നത് 38% രക്ഷിതാക്കള്‍ക്കാണ്, 57% രക്ഷിതാക്കള്‍ക്ക് അധിക ഫീസ് നല്‍കേണ്ടിവന്നു. 15%ലധികം ഫീസിനായി മാറ്റിവെക്കേണ്ടിവന്ന രക്ഷിതാക്കളുമുണ്ട്.
മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ 60 വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം വിവിധ സര്‍വ്വകലാശാലകളില്‍ പ്രതിഷേധങ്ങളുണ്ടാക്കി
ഇന്ത്യൻ പൗരര്‍ സ്വകാര്യ ആരോഗ്യ സംവിധാനങ്ങളെ ആശ്രയിച്ചുതുടങ്ങിയത് 1990കളിലാണ്.1986-87ല്‍ 40% നാഗരിക ജനസംഖ്യ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചു. 2014ല്‍ ഇത് 68% ആയി. 2022 ആകുമ്പോഴേക്കും ഇന്ത്യന്‍ ആരോഗ്യ വ്യവസായം 372 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാകും. സ്വകാര്യ ആശുപത്രികള്‍ സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ പുറത്തുനിര്‍ത്തുന്നവയാണ്.
2020വരെ കേന്ദ്രതലത്തില്‍ 8 ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും 49 സംസ്ഥാന തല പദ്ധതികളും നിലവിലുണ്ട്.