Skip to content Skip to sidebar Skip to footer

നഗര പ്രദേശങ്ങളിലെ തൊഴിൽ, വേതന വിവേചനങ്ങൾ.

ഓക്സഫാം ഇന്ത്യ പുറത്തുവിട്ട INDIA DISCRIMINATION 2022 റിപ്പോർട്ട് രാജ്യത്ത് വിവിധ മേഖലയിലുള്ള വിവേചനങ്ങളുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വ്യത്യസ്ത മേഖലയിലെ ജാതി, മത, ലിംഗ വിവേചനങ്ങളെയാണ് റിപ്പോർട്ട് പ്രധാനമായും കാണിക്കാൻ ശ്രമിക്കുന്നത്. 2004-05 മുതൽ 2019-20 വരെയുള്ള കാലയളവിൽ ജാതി, മത മേഖലയിലെ വിവേചനങ്ങളിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും ലിംഗ വിവേചനം ഒരു മാറ്റവും ഇല്ലാതെ തുടരുന്നു എന്ന് റിപ്പോർട്ട് കാണിക്കുന്നു. തൊഴിൽ വിപണിയിലെ വിവേചനങ്ങളെ കുറിച്ചുള്ള കണക്കുകളാണ് ചുവടെ.

തൊഴിൽ എടുക്കുന്നവരെ തന്നെ മൂന്നായി തരം തിരിക്കുന്നു:

  1. സ്വയം തൊഴിൽ
  2. ശമ്പളമുള്ള തൊഴിൽ
  3. തൊഴിൽ ഇല്ലാത്തവരോ / താൽകാലികമായി ജോലി ചെയ്യുന്നവരോ

ജാതി അടിസ്ഥാനത്തിലുള്ള വിവേചനം

41.3 ശതമാനം എസ്.സി/എസ്.ടി ജനസംഖ്യയോട് തുലനം ചെയ്യുമ്പോൾ 37.5 ശതമാനം ആളുകൾ സ്വയം തൊഴിൽ, ശമ്പളമുള്ള തൊഴിൽ ചെയ്യുന്ന ആളുകളാണ്. വലിയ തോതിലുള്ള വിവേചനം ജാതിയുടെ കാര്യത്തിൽ
ഈ മേഖലയിൽ ഇല്ല. ഇതര ജാതി വിഭാഗങ്ങളെപ്പോലെയോ അതിൽ അധികമോ ഇത്തരം തൊഴിൽ മേഖലകളിലുള്ള ജോലി നിയമനങ്ങളിലും മറ്റും ഇവർക്ക് പ്രാതിനിധ്യമുണ്ടെങ്കിലും ജോലി പ്രവേശനമാണ് നിലവിലെ തടസം. എസ്.സി, എസ്. ടി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയും അനുഭവ പരിചയവും വഴി ഇവ മറികടക്കാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

മതാടിസ്ഥാനത്തിലുള്ള വിവേചനം

2019 – 20 കാലയളവിൽ നഗരപ്രദേശങ്ങളിലെ ശമ്പളക്കാരായ അമുസ്ലിംകളെ അപേക്ഷിച്ച് മുസ്ലിംകളിൽ 68 ശതമാനം വിവേചനം ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കിൽ, മുസ്ലിംകളെ സംബന്ധിച്ച് സ്ഥിര വരുമാനമുള്ള ജോലിയാണ് അവരിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞെടുക്കുന്നത്. നഗര പ്രദേശങ്ങളിലെ മുസ്‌ലിംകളിൽ സ്വയം തൊഴിൽ ചെയ്യുന്നവർ കുടുംബ ബിസിനസ് നിർബന്ധപൂർവം ഏറ്റെടുക്കേണ്ടി വന്നവരോ, മറ്റ് തൊഴിലുകളിലെ കുറഞ്ഞ ശമ്പളം കാരണം അതിലേക്ക് എത്തിപ്പെട്ടവരോ ആണ്.

ലിംഗ അടിസ്ഥാനത്തിലുള്ള വിവേചനം

2019 – 20 കണക്കിൽ 19 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് ശമ്പളമുള്ള/സ്വയം തൊഴിൽ മേഖലയിൽ പ്രാധിനിധ്യമുള്ളൂ. വിദ്യാഭ്യാസ യോഗ്യതകളും, പ്രായവും ഒരുപോലെ ആകുമ്പോഴും സ്ത്രീയെ അപേക്ഷിച്ച് പുരുഷൻ ജോലി കിട്ടാനുള്ള സാധ്യത വളരെ അധികം കൂടുതലാണ്. സ്ത്രീ – പുരുഷ ജോലിയിലെ ലിംഗ വ്യത്യാസം 98 ശതമാനത്തോളമാണ്. പുരുഷൻ ഒരു തൊഴിലേക്ക് പ്രവേശിക്കാൻ 98 ശതമാനം സാധ്യത ഉള്ളിടത്ത് സ്ത്രീകൾക്ക് അത് കേവലം രണ്ട് ശതമാനം മാത്രമാണ്.

നഗരപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ വേതന/വരുമാന വിവേചനം അനുഭവിക്കുന്നത് സ്ത്രീകൾ.

ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ വേതന/വരുമാന വിവേചനത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ ലിംഗാധിഷ്ഠിത വിവേചനം, ജാതി-മത വിവേചനങ്ങളെക്കാൾ ഉയർന്ന് നിൽക്കുന്നതായി കാണാം. സ്ഥിര വരുമാന ജോലികളിൽ സ്ത്രീകൾക്കെതിരായ വിവേചനം വർദ്ധിച്ചിട്ടുണ്ടെന്ന് ഈ റിപ്പോർട്ട് നിരീക്ഷിക്കുന്നു.

രാജ്യത്ത് സ്ഥിര വരുമാന തൊഴിൽ മേഖലയിൽ പുരുഷന്മാരുടെ ശരാശരി വരുമാനം 19,779 രൂപയാണ്, അതേസമയം സ്ത്രീകളുടെ വരുമാനം 15,578 രൂപയാണ്. സ്വയം തൊഴിൽ മേഖലയിൽ സ്ത്രീകളുടെ ശരാശരി വരുമാനം 6,626 രൂപയാണ്, പുരുഷന്മാരുടേത് 15,996 രൂപയും. കരാറടിസ്ഥാനത്തിലുള്ള തൊഴിലിൽ പുരുഷന്മാരുടെ ശരാശരി വരുമാനം 9,017 രൂപയാണെങ്കിൽ, സ്ത്രീകളുടേത് 5,709 രൂപ മാത്രമാണ്.

2018 നെ തുടർന്നുള്ള വർഷങ്ങളിലെ ലിംഗാധിഷ്ഠിത വേതന/വരുമാന വിവേചനത്തിന്റെ കണക്കുകൾ :

2018 -19

സ്ഥിര വരുമാന തൊഴിൽ മേഖല – 82 .7 %
സ്വയം തൊഴിൽ മേഖല – 75 .1 %
കരാരടിസ്ഥാനത്തിലുള്ള തൊഴിൽ (casual employment)- 95 %

2019 -20

സ്ഥിര വരുമാന തൊഴിൽ മേഖല – 75 .7 %
സ്വയം തൊഴിൽ മേഖല – 84 .6 %
കരാരടിസ്ഥാനത്തിലുള്ള തൊഴിൽ (casual employment)- 95 .4 %

2019-20 ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (PLFS ) പ്രകാരം, നഗരപ്രദേശങ്ങളിലെ അമുസ്‌ലിംകളുടെ ശരാശരി വരുമാനം 20,346 രൂപ ആയിരിക്കുമ്പോൾ, മുസ്ലിംകളുടെ ശരാശരി വരുമാനം 13,672 രൂപയാണ്.
അമുസ്‌ലിംകൾക്ക് വിദ്യാഭ്യാസം, പ്രായം എന്നിവയിലെ നേട്ടമാണ് മുസ്‌ലിംകളെക്കാൾ വേതനം ലഭിക്കാൻ സഹായകമാകുന്നത്. മുസ്ലിംകൾക്കും മറ്റു മതസ്ഥർക്കുമിടയിലെ വേതന വിടവിന്റെ 93.1 ശതമാനവും ഈ ഘടകങ്ങൾ കാരണമാണ്. സ്വയം തൊഴിൽ മേഖലയിൽ അമുസ്‌ലിംകളുടെ ശരാശരി വരുമാനം 15,878 രൂപയും മുസ്‌ലിംകളുടേത് 11,421 രൂപയുമാണ്.

മുസ്ലിംകൾക്കെതിരെയുള്ള വേതന/വരുമാന വിവേചനത്തിന്റെ കണക്കുകൾ:

2019 -20

സ്ഥിര വരുമാന തൊഴിൽ മേഖല – 2 .0 %
സ്വയം തൊഴിൽ മേഖല – 2 .6 %

2019-20 ലെ PLFS ഡാറ്റ പ്രകാരം സ്ഥിര വരുമാന തൊഴിലിൽ രാജ്യത്തെ പട്ടികജാതി/പട്ടികവർഗക്കാരുടെ ശരാശരി വരുമാനം 15,312 രൂപയാണ്. അതേസമയം ജനറൽ വിഭാഗത്തിൽ പെടുന്ന വ്യക്തികളുടെ ശരാശരി വരുമാനം 20,346 രൂപയാണ്. സ്വയം തൊഴിലിൽ എസ്‌സി/എസ്ടി അല്ലാത്തവരുടെ ശരാശരി വരുമാനം 15,878 രൂപയാണ്, എസ്‌സി/എസ്ടി തൊഴിലാളികളുടേത് 10,533 രൂപയാണ്. വിദ്യാഭ്യാസം ലഭിച്ച വർഷങ്ങൾ, ഗൃഹനാഥന്റെ പ്രായവും വിദ്യാഭ്യാസവും എന്നീ ഘടകങ്ങളാണ് വരുമാനത്തെ ബാധിക്കുന്നതെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.

കരാരടിസ്ഥാനത്തിലുള്ള തൊഴിലിൽ, ജാതിപരമായ വിവേചനം വ്യത്യസ്ത വിഭാഗങ്ങളെ വ്യത്യസ്ത രീതികളിലാണ് ബാധിക്കുന്നത്. എസ്‌സി/എസ്ടി അല്ലാത്തവരുടെ ശരാശരി വരുമാനം 8626 രൂപയും എസ്‌സി/എസ്ടി തൊഴിലാളികളുടേത് 8004 രൂപയുമാണ്. ഇവിടെ രണ്ട് വിഭാഗക്കാരും ഉയർന്ന വിവേചനം അനുഭവിക്കുന്നതായി കാണാം.

2018 നെ തുടർന്നുള്ള വർഷങ്ങളിലെ ജാതിപരമായ വേതന/വരുമാന വിവേചനത്തിന്റെ കണക്കുകൾ:

2018 -19

സ്ഥിര വരുമാന തൊഴിൽ മേഖല – 10 .9 %
സ്വയം തൊഴിൽ മേഖല – 49 .7 %
കരാരടിസ്ഥാനത്തിലുള്ള തൊഴിൽ – 72 .7 %

2019 -20

സ്ഥിര വരുമാന തൊഴിൽ മേഖല – 20 .7 %
സ്വയം തൊഴിൽ മേഖല – 58 .1 %
കരാരടിസ്ഥാനത്തിലുള്ള തൊഴിൽ – 76 .6 %.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.