1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. വിലക്കയറ്റം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുകയും പ്രക്ഷോഭങ്ങൾ രാജ്യത്ത് മുഴുവനായി വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രക്ഷോഭം മന്ത്രിമായരുടെയും എംപി മായുടേയും വീടുകളും മറ്റും പ്രതിഷേധക്കാർ കത്തിക്കുന്ന അവസ്ഥ വരെ എത്തി. പ്രമുഖ നേതാക്കളിൽ പലരും രായ്ക്കുരാമാനം നാടുവിട്ടു.
ജനരോക്ഷം പ്രസിഡൻ്റ് ഗോതബയ രാജപക്സ (Gotabaya Rajapaksa), അദ്ദേഹത്തിൻ്റെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സ എന്നിവർക്കെതിരെയാണ്. കോവിഡ്19 നെ തുടർന്നുള്ള പ്രതിസന്ധികൾ നേരിടുന്നതിലുള്ള രാജപക്സമാരുടെ മോശം സമീപനമാണ് പ്രധാന കാരണമായി വിമർശകർ വിരൽചൂണ്ടുന്ന പോയിൻ്റ്. അവരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെങ്ങും ‘Gota out’ എന്ന പേരിൽ ബോർഡുകൾ ഉയരുകയുമുണ്ടായി.
പ്രതിഷേധകാരിൽ മത-വംശ ഭേദമന്യേ എല്ലാവരും അണിച്ചേർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി ആഴത്തിൽ വിഭജിക്കപ്പെട്ട ശ്രീലങ്കയിൽ ഇപ്പൊൾ കാണുന്ന ഈ ഐക്യം ശ്രദ്ധേയമാണ്. വംശീയവും മതപരവുമായ സംഘർഷങ്ങളുടെയും ന്യൂനപക്ഷങ്ങളെ ബലിയാടാക്കുന്നതിന്റെയും ഹിംസാത്മക ചരിത്രമാണ് രാജ്യത്തിനുള്ളത്. സമീപ വർഷങ്ങളിൽ ജനസംഖ്യയുടെ 10% വരുന്ന മുസ്‌ലിംകളുടെ കാര്യത്തിൽ ഇത് നമ്മൾ കണ്ടതാണ്.
അഭ്യന്തര യുദ്ധം
പരമ്പരാഗതമായി, ശ്രീലങ്ക മൂന്ന് പ്രധാന വംശീയ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യയുടെ 74% സിംഹളരാണ്. അവരിൽ കൂടുതൽ പേരും ബുദ്ധമതക്കാരുമാണ്. ജനസംഖ്യയുടെ ഏകദേശം 15% വരുന്നു തമിഴർ. അവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്; പിന്നെയുള്ളത് മധ്യപൂർവ്വേഷ്യൻ (മിഡിൽ ഈസ്റ്റേൺ) വ്യാപാരികളുടെ പിൻഗാമികളും കൂടുതലും തമിഴ് ഭാഷ സംസാരിക്കുന്നവരുമായ മുസ്‌ലിംകളാണ്. 1983ൽ ശ്രീലങ്കൻ ഭരണകൂടവും തമിഴ് വിഘടനവാദികളും തമ്മിൽ ആരംഭിച്ച അഭ്യന്തര യുദ്ധം 2009 വരെ നീണ്ടുനിന്നു. ദ്വീപിലെ രണ്ട് വലിയ സംഘങ്ങൾക്കിടയിൽ വർഷങ്ങളോളം അക്രണാത്മകമായ സംഘഷങ്ങൾ നിലനിന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴർക്ക് മുൻഗണനയോടെയുള്ള പരിഗണന കിട്ടിയെന്നാണ് സിംഹളർ വിശ്വസിക്കുന്നത്. എന്നാൽ സ്വാതന്ത്യത്തിന് ശേഷം അവസ്ഥ മാറി. അതായത്, സിംഹള ശ്രീലങ്കയുടെ ഏക ഔദ്യോഗിക ഭാഷയവുകയും അത് മൂലം തമിഴ് സംസാരിക്കുന്ന ശ്രീലങ്കകാർക്ക് പൊതുമേഖലയിൽ ജോലി നഷ്ടമാവുകയും ചെയ്തു.
രാജ്യത്തിൻ്റെ ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം ഉറപ്പു നൽകുമ്പോൾ തന്നെയും യും ബുദ്ധമതത്തിന് പ്രത്യേക പദവി നൽകുന്നു. ബുദ്ധമതത്തിന് പ്രാമുഖ്യം നൽകുകയും രാജ്യത്തിൻ്റെ സുരക്ഷയുടെയും വിശ്വാസ സംരക്ഷണത്തിന്റെയും ചുമതല കൂടി നൽകുന്നു.

കണക്കുകളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പതിനായിരത്തോളം സാധാരണക്കാർ ഉൾപ്പെടെ ഒരു ലക്ഷത്തോളം ആളുകളുടെ മരണത്തിന് യുദ്ധം കാരണമായി. ഒരു ലക്ഷത്തോളം തമിഴർ ഇപ്പോഴും കുടിയിറക്കപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണുള്ളത്. ഇപ്പോഴത്തെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ മുമ്പ് പ്രസിഡൻ്റ് ആയിരിക്കുമ്പോഴും ഇപ്പോഴത്തെ പ്രസിഡൻ്റ് ഗോതബയ രാജപക്സ മുമ്പ് പ്രതിരോധ സെക്രട്ടറി ആയിരിക്കുമ്പോഴും
രണ്ടു പക്ഷത്തും യുദ്ധക്കുറ്റം ആരോപിക്കപ്പെട്ടിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ ആരോപണത്തെ നിഷേധിക്കുകയും ഐക്യരാഷ്ട്ര സഭയുടെ അന്വേഷണത്തെ തടയാൻ ശ്രമിക്കുകയും ചെയ്തു.
പുതിയ സംഘർഷങ്ങൾ
യുദ്ധത്തിനുശേഷം സിംഹള ദേശീയ വാദികളുടെ അടുത്ത ഉന്നം രാജ്യത്തിലെ മൂന്നാമത്തെ വലിയ വംശ വിഭാഗമായ മുസ്‌ലിംകളായിരുന്നു. മുസ്‌ലിംകൾക്ക് മധ്യപൂർവ്വേഷ്യയുമായി സാമ്പത്തികവും ആദർശപരവുമായ കൂട്ടുകെട്ട് ഉണ്ട് എന്ന് അവർ വാദിച്ചു. ബോടു ബാല സേന എന്ന തീവ്ര ബുദ്ധിസ്റ്റ് സംഘടന മുസ്‌ലിം വിരുദ്ധ വികാരം രൂപപ്പെടുത്തുകയും ഹലാൽ ഭക്ഷണ വ്യവസായം അന്താരാഷ്ട്ര തീവ്രവാദത്തിന് സാമ്പത്തിക പിന്തുണ നൽകുന്നുണ്ടെന്നും അവർ വാദിച്ചു.
ഇസ്‌ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ട പ്രാദേശിക തീവ്രവാദികൾ 2019 ഈസ്റ്റർ ദിനത്തിൽ വ്യത്യസ്ത ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും നടത്തിയ ആക്രമണത്തിൽ 250ലധികം സാധാരണക്കാർ കൊല്ലപ്പെട്ടു. 2009ൽ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം ശ്രീലങ്കയിൽ സംഭവിച്ച ഏറ്റവും രൂക്ഷമായ അക്രമമായിരുന്നു ഇത്. ഇതിനെ തുടർന്ന് മുസ്‌ലിം പൗരന്മാരോടുള്ള വിവേചനം വർധിച്ചു.
2019 ലെ തെരഞ്ഞെടുപ്പിൽ ബുദ്ധിസ്റ് ദേശീയവാദികൾ ഗോതബയ രാജപക്സയെ പിന്തുണച്ചു. അന്ന്മുതൽ പൊതുസ്ഥലങ്ങളിൽ മുഖം മറക്കുന്നത്ത് നിരോധിക്കുക, ഇസ്‌ലാമിക് സ്കൂളുകൾ അടച്ചുപൂട്ടുക തുടങ്ങിയ ചില നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു. കോവിഡ് 19 ബാധിച് മരിച്ച ആളുകളെ ഇസ്‌ലാമിക ആചാരപ്രകാരമുള്ള മരണാനന്തര ചടങ്ങുകൾക്ക് പകരം സർക്കാർ നിർദേശിച്ച രീതിയിൽ സംസ്കാരം നടത്തുവാൻ നിർബന്ധിക്കുകയും ചെയ്തു.
രാജ്യത്തെ മുസ്‌ലിം വിരുദ്ധ മുൻവിധികളെ കുറിച്ച് 2021 ആനംസ്റ്റി ഇൻ്റർനാഷണൽ 80 പേജ് വരുന്ന ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. പ്രമുഖ മുസ്‌ലിം ആക്ടിവിസ്റ്റുകൾക്ക് നേരെ ഉപയോഗിക്കുന്ന തീവ്രവാദ നിരോധന നിയമം പിൻവലിക്കണമെന്ന് ഗവേഷകർ ശ്രീലങ്കൻ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ശ്രീലങ്കയിലെ എറ്റവും വലിയ മുസ്‌ലിം രാഷ്ടീയ സംഘടനയായ ശ്രീലങ്കൻ മുസ്‌ലിം കോൺഗ്രസിൻ്റെ നേതാവ് റഊഫ് ഹകീം ഭൂമി കെയ്യേറ്റം തൻ്റെ സമുദായത്തിൻ്റെ എറ്റവും വലിയ ആശങ്കയായി പ്രകടിപ്പിച്ചു. സൈന്യം തങ്ങളുടെ ഭൂമി പിടിച്ചെടുക്കുന്നത് പ്രധാന ആശങ്കയായി കാണുന്നു എന്നദ്ദേഹം പറഞ്ഞു.
ഐക്യമോ വിഭജനമോ ?
ഇപ്പൊൾ വംശീയ സംഘർഷങ്ങൾക്ക് അയവ് വരികയും പ്രസിഡൻ്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിനാൽ രജപക്സ കുടുംബമാണ് പൊതു ശത്രുവായി കണക്കാപ്പെടുന്നത്.
പ്രതിഷേധ സമരങ്ങളിലെ മുസ്‌ലിം സാനിധ്യം സർക്കാരിനെ അത്ഭുതപ്പെടുത്തിയെന്നാണ് പറയുന്നത്. സിംഹളർ, തമിഴർ, മുസ്‌ലിംകൾ എന്നിങ്ങനെ വേർതിരിവുകളിൽ നിന്ന് വ്യത്യസ്തമായി ശ്രീലങ്കക്കാർ എന്ന ഐക്യത്തിന് കീഴിയിൽ ആയിരക്കണക്കിന് ക്രിസ്ത്യാനികളും ബുദ്ധ പുരോഹിതന്മാരും മറ്റുള്ളവരും ഒരുമിച്ചു കൂടി.
എന്നിട്ടും പലപ്പോഴും മുസ്‌ലിംകൾ സമ്പന്നരായി ചിത്രീകരിക്കപ്പെടുന്നു. മുസ്‌ലിംകൾക്ക് മധ്യപൂർവ്വേശ്യയുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് സംശയമുണ്ടെന്ന് സിംഹള ദേശീയവാദികളുടെ മുൻകാല ആരോപണങ്ങൾ കണക്കിലെടുത്ത്, രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് ന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തി
വംശീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ചിലർ ആശങ്ക പുലർത്തുന്നു.
സർക്കാർ അനുകൂല സോഷ്യൽ മീഡിയ കാമ്പയിനുകൾ തമിഴരെയും മുസ്‌ലിംകളെയും പോലെയുള്ള ന്യൂനപക്ഷങ്ങളെ ഇടക്കിടെ ലക്ഷ്യമിടുന്നുണ്ട്.
നിലവിലെ പ്രക്ഷോഭങ്ങൾ വംശീയ സംഘർഷങ്ങളിൽ നിന്ന് തമിഴർക്കും മുസ്‌ലിംകൾക്കും യാതൊരുവിധ സംരക്ഷണമോ ഉറപ്പോ നൽകുന്നില്ല എന്ന് ലണ്ടനിലെ SOAS സർവകലാശലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ചെയ്യുന്ന മരിയോ അരുൽതാസ് (Mario Arulthas) നിരീക്ഷിക്കുന്നു. ന്യൂനപക്ഷങ്ങളെ ബലിയാടക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ ജനശ്രദ്ധ തിരിക്കാൻ ചരിത്രപരമായി ഭരണകൂടങ്ങൾ ചെയ്തുവരുന്നതാണ്. അതിൻ്റെ ഫലമായാണ് ന്യൂനപക്ഷ സമുദായങ്ങളുടെ വംശഹത്യകളർ നടക്കുന്നത്. ശ്രീലങ്ക മുന്നോട്ട് പോകുമ്പോൾ, ആ രാജ്യത്തിന്റെ പൗരന്മാർ സാമ്പത്തിക പ്രതിസന്ധിയുടെ അനന്തരഫലങ്ങളെ മാത്രമല്ല, വംശ വിഭാഗങ്ങൾക്കുനേരെയുള്ള ഇത്തരത്തിലുള്ള സംശയങ്ങളെ കൂടി അഭിമുഖീകരിക്കേണ്ടി വരും.