സ്വിസ് ബാങ്കുകളിൽ ഇന്ത്യൻ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപം 14 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കായ 3.83 ബില്യൺ സ്വിസ് ഫ്രാങ്ക് (30,500 കോടി രൂപ) എത്തിയിരിക്കുന്നു. സ്വിറ്റ്സർലൻഡിലെ സെൻട്രൽ ബാങ്കിൽ നിന്നുള്ള വാർഷിക കണക്കാണ് പുറത്ത് വന്നത്.
തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ ഇടപാടുകാർ സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുക വർധിക്കുന്നത്. കഴിഞ്ഞ വർഷം, ഇന്ത്യൻ അക്കൗണ്ടുകളിൽ മൊത്തം 2.55 ബില്യൺ സ്വിസ് ഫ്രാങ്കുകളുടെ (20,700 കോടിയിലധികം) നിക്ഷേപം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, അതായത് 2019ലെ 899 ദശലക്ഷം സ്വിസ് ഫ്രാങ്കിൽ നിന്ന് (6,625 കോടി രൂപ) 183% വർധനവ്.
ഏറ്റവും കൂടുതൽ വർധനവുണ്ടായത് 2006-ലായിരുന്നു, 6.5 ബില്യൺ സ്വിസ് ഫ്രാങ്കായിരുന്നു (52,500 കോടിയിലധികം രൂപ) നിക്ഷേപം. രാജ്യത്തെ വിവിധ ബാങ്കുകൾ സെൻട്രൽ ബാങ്കിന് റിപ്പോർട്ട് ചെയ്ത ഔദ്യോഗിക കണക്കുകളുടെ ശേഖരമാണ് ഈ ഡാറ്റ. എന്നിരുന്നാലും, സ്വിറ്റ്‌സർലൻഡിൽ ഇന്ത്യക്കാരുടെ കൈവശം ഉണ്ടെന്ന് പറയപ്പെടുന്ന കള്ളപ്പണം ഇതിൽ ഉൾപ്പെടുന്നില്ലെന്ന്, പി.ടി.ഐ റിപ്പോർട്ട് ചെയ്തു. വിവിധ മൂന്നാം-രാജ്യ സ്ഥാപനങ്ങളുടെ പേരിൽ സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർക്കുള്ള പണവും ഇതിൽ ഉൾപ്പെടുന്നില്ല.
സ്വിറ്റ്‌സർലൻഡിലെ ബാങ്കുകൾക്ക് ഒരു രഹസ്യസ്വഭാവമുണ്ട്, ഇത് സമ്പത്ത് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കിടയിൽ അവയെ സൗകര്യപ്രദമാകുന്നു. 1934-ൽ, ആൽപൈൻ റിപ്പബ്ലിക്ക് പാസാക്കിയ ബിസിനസ് സ്റ്റാൻഡേർഡ് അനുസരിച്ച്, വിദേശ രാജ്യങ്ങളുമായി ഇടപാടുകാരുടെ വിവരങ്ങൾ പങ്കിടുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നു.
എന്നിരുന്നാലും, നിരവധി രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന്, സ്വിറ്റ്‌സർലൻഡ് 2018 മുതൽ മറ്റ് രാജ്യങ്ങളുമായി അവരുടെ ബാങ്കുകളിൽ അക്കൗണ്ടുള്ള ആളുകളെക്കുറിച്ച വിവരങ്ങൾ പങ്കിടാൻ തുടങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിവരങ്ങളിൽ ഉടമയുടെ പേര്, വിലാസം, താമസിക്കുന്ന രാജ്യം, നികുതി തിരിച്ചറിയൽ നമ്പർ എന്നിവയും റിപ്പോർട്ടിംഗ് സ്ഥാപനം, അക്കൗണ്ട് ബാലൻസ്, മൂലധന വരുമാനം എന്നിവയും ഉൾപ്പെടുന്നു.
2022 ജൂൺ 16നു പുറത്തുവിട്ട ഡാറ്റ അനുസരിച്ച്, ഇന്ത്യൻ അക്കൗണ്ട് ഉടമകളായ ഉപഭോക്താക്കളുടെ സേവിംഗ്സ് അല്ലെങ്കിൽ ഡെപ്പോസിറ്റ് അക്കൗണ്ടുകളിലുള്ള പണം 2021ൽ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന സംഖ്യയായ, 602.03 ദശലക്ഷം സ്വിസ് ഫ്രാങ്ക് (4,800 കോടി രൂപ) ആയി ഉയർന്നതായി സ്വിസ് നാഷണൽ ബാങ്ക് അറിയിച്ചു.
2020ൽ ഇത് 504 ദശലക്ഷവും (4,000 കോടിയിലധികം) 2019ൽ 550 മില്യൺ സ്വിസ് ഫ്രാങ്കുകളും (4,442 കോടിയിലധികം) ആയിരുന്നു.
ഫിഡ്യൂഷറികളും, ട്രസ്റ്റുകളും മുഖേനയുള്ള പണം 2020-ൽ 2 ദശലക്ഷം സ്വിസ് ഫ്രാങ്കിൽ നിന്ന് (24.75 കോടിയിലധികം) 3 ദശലക്ഷം സ്വിസ് ഫ്രാങ്കുകളായി (24.75 കോടിയിലധികം) വർദ്ധിച്ചു. 2019-ൽ ഇത് 7.4 ദശലക്ഷം സ്വിസ് ഫ്രാങ്ക് (59.76 കോടി രൂപയിൽ കൂടുതൽ) ആയിരുന്നു.
ബോണ്ടുകൾ, സെക്യൂരിറ്റികൾ, മറ്റ് വിവിധ സാമ്പത്തിക ഉപകരണങ്ങൾ എന്നിവയിലൂടെ നിക്ഷേപിച്ച തുക
1.66 ദശലക്ഷം സ്വിസ് ഫ്രാങ്കിൽ നിന്ന് (ഏകദേശം 12.8 കോടി രൂപ) 2 ദശലക്ഷം സ്വിസ് ഫ്രാങ്കുകളായി (16.5 കോടിയിലധികം) ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ‘ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റിന്റെ’ “ലൊക്കേഷൻ ബാങ്കിംഗ് സ്ഥിതിവിവരക്കണക്കുകൾ” അനുസരിച്ച്, 2021-ൽ സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപത്തിൽ ഏകദേശം 8.3% ഇടിവ് സംഭവിച്ചതായി കാണിക്കുന്നു. അതായത് 115.5 മില്യൺ ഡോളറായി (927 കോടി രൂപ) കുറഞ്ഞിരിക്കുന്നു. സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ വ്യക്തികളുടെ നിക്ഷേപത്തെ കുറിച്ചുള്ള കൂടുതൽ വിശ്വസനീയമായ രേഖയായി ഈ ഡാറ്റയെ മുൻകാലങ്ങളിൽ ഇന്ത്യൻ, സ്വിസ് അധികാരികൾ വിശേഷിപ്പിച്ചിരുന്നതായി
PTI റിപ്പോർട്ട് ചെയ്യുന്നു.
2019 ഒക്‌ടോബറിൽ, സ്വിസ് ടാക്‌സ് അധികാരികൾ സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ ഇടപാടുകാരുടെ സാമ്പത്തിക അക്കൗണ്ടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യയുമായി പങ്കിട്ടിരുന്നു. എന്നിരുന്നാലും, ഇന്ത്യയും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള നികുതി ഉടമ്പടിയുടെ “രഹസ്യതാ വ്യവസ്ഥകൾ” (confidentiality provisions) പ്രകാരം അത്തരം വെളിപ്പെടുത്തലുകൾ നിരോധിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഡാറ്റയുടെ വിശദാംശങ്ങൾ പരസ്യമാക്കാൻ ധനമന്ത്രാലയം വിസമ്മതിക്കുകയായിരുന്നു.